07/06/2025
കെഎസ്‌യു ഉപരോധ സമരം നടത്തി.
ആർആർവി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥിനിക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ച അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെഎസ്‌യു ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ പ്രിൻസിപ്പലിനെ ഉപരോധിച്ചു.
പോക്സോ കേസിലെ ഇര തരത്തിൽ വിദ്യാർത്ഥിനിയുടെ പേരിൽ സാമൂഹ്യ മാധ്യമങ്ങൾ അടക്കം പ്രചരിപ്പിച്ച് വിദ്യാർഥിനിയെ മാനസികമായി അദ്ധ്യാപിക പീഡിപ്പിച്ചു. മാനസിക വിഷമം കാരണം വിദ്യാർത്ഥിനി പഠനം നിർത്തുകയും മറ്റുള്ളവർ തിരിച്ചറിയാതിരിക്കുന്നതിന് വേണ്ടി മുടി മുറിച്ചു നടക്കുകയും ചെയ്തു എന്ന് കഴിഞ്ഞദിവസം ഒരു സ്വകാര്യ ചാനലിൽ നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
കെഎസ്‌യു നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദ്യം പ്രിൻസിപ്പലിനെ ഉപരോധം ആരംഭിക്കുകയും പിന്നീട് മറ്റ് വിദ്യാർത്ഥി സംഘടന നേതാക്കളും അവിടെ സമരവുമായി എത്തി.
ജില്ലാ പഞ്ചായത്തംഗം ജി.ജി.ഗിരികൃഷ്ണൻ സ്ഥലത്തെത്തുകയും ആർ ഡി ഡി യുമായി ഫോണിൽ വിളിച്ച് ചർച്ച നടത്തുകയും ചെയ്തു. കെഎസ്‌യു പ്രതിനിധികളും മാനേജ്മെന്റും നടത്തിയ ചർച്ചയ്ക്ക് മേൽ അടിയന്തരമായി സസ്പെൻഡ് ചെയ്യുന്നതിന് വേണ്ടി തീരുമാനിക്കുകയും, സസ്പെൻഷൻ ഉത്തരവ് ലഭിച്ചതിനുശേഷം ഉപരോധ സമരം അവസാനിപ്പിക്കുകയും ചെയ്തു.
പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും,വിദ്യാഭ്യാസ മന്ത്രിക്കും കെഎസ്‌യുവിന്റെ നേതൃത്വത്തിൽ അടിയന്തരമായി അന്വേഷണം പൂർത്തീകരിച്ചു കുറ്റാരോപിതയായ ചന്ദ്രലേഖ എന്ന അധ്യാപികയെ സർവീസിൽ നിന്നും എത്രയും പെട്ടെന്ന് പിരിച്ചു വിടണം എന്ന് പരാതി നൽകി.