Cpim Mudakkal

Cpim Mudakkal Reveloutionary Page

മുദാക്കലിൽ ഇടതുമേൽക്കൈ: `മുദാക്കൽ മിഷൻ 15 പ്ലസ്´ ആദ്യഘട്ടം വിജയംതദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുദാക്കൽ ഗ്രാമപഞ്ചായത്തില...
16/10/2025

മുദാക്കലിൽ ഇടതുമേൽക്കൈ: `മുദാക്കൽ മിഷൻ 15 പ്ലസ്´ ആദ്യഘട്ടം വിജയം

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുദാക്കൽ ഗ്രാമപഞ്ചായത്തിലെ സംവരണ വാർഡ് നിർണയം കഴിഞ്ഞതോടെ മികച്ച വിജയം സ്വന്തമാക്കാൻ കഴിയുമെന്ന് ഉറപ്പിച്ച് ഇടതുപക്ഷം. സംവരണ വാർഡ് നറുക്കെടുപ്പോടു കൂടി പഞ്ചായത്തിൽ ഇടതുപക്ഷത്തിന് വലിയ സാധ്യതകളാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തൽ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് 2025- മായി ബന്ധപ്പെട്ട ഇടതുപക്ഷത്തിന്റെ പദ്ധതിയായ ‘മുദാക്കൽ മിഷൻ 15 പ്ലസ്’ യാഥാർത്ഥ്യമാകും എന്ന് ഉറപ്പായിരിക്കുകയാണ്. പൊതുജന സമ്മതരായ സ്ഥാനാർത്ഥികൾക്ക് മാത്രം അവസരം നൽകിയാൽ മതി എന്ന തീരുമാനത്തിലാണ് ഇടതുപക്ഷം. ഇടതുപക്ഷ വോട്ടുകൾക്കൊപ്പം വാർഡുകളിലെ നിഷ്പക്ഷ വോട്ടുകൾ കൂടി പരമാവധി ശേഖരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഇടതുപക്ഷത്തിനുണ്ട്. നിലവിലെ സാഹചര്യം വാർഡുകളിൽ ഇടതുപക്ഷത്തിന് അനുകൂലമാണെന്നും തിളക്കമാർന്ന വിജയം തന്നെ ഇടതുപക്ഷത്തിന് സ്വന്തമാക്കാൻ കഴിയുമെന്നും തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്.

ഒരു വിചിത്രമായ ചോദ്യവുമായാണ് കഴിഞ്ഞദിവസം മുദാക്കലിലെ ബിജെപിയുടെ ഒരു ദിവസം ആരംഭിച്ചത്. എന്തുകൊണ്ട് സ്ത്രീകൾ ബിജെപിയിലേക്ക...
10/10/2025

ഒരു വിചിത്രമായ ചോദ്യവുമായാണ് കഴിഞ്ഞദിവസം മുദാക്കലിലെ ബിജെപിയുടെ ഒരു ദിവസം ആരംഭിച്ചത്. എന്തുകൊണ്ട് സ്ത്രീകൾ ബിജെപിയിലേക്ക് കടന്നു വരുന്നു എന്നുള്ളതാണ് ചോദ്യം. കിഴുവിലം ഗ്രാമപഞ്ചായത്ത് മുൻ സിപിഎം മെമ്പർ ശ്രീമതി വസന്ത ടീച്ചറും, മുദാക്കൽ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുമാ പ്രദീവും ബിജെപിയിലേക്ക് കടന്നുവന്നു എന്നാണവർ പറയുന്നത്. ചോദ്യം കേൾക്കുമ്പോൾ തന്നെ മനസ്സിലാകും അതൊരു അന്തം വിട്ട ചോദ്യമായിരുന്നു എന്ന്. മുദാക്കലിലെ ബിജെപി ഇവിടെ ചോദിച്ചിരിക്കുന്നത് എന്തുകൊണ്ട് സ്ത്രീകൾ ബിജെപിയിലേക്ക് എത്തുന്നു എന്നാണ്. അല്ലാതെ എന്തുകൊണ്ട് ജനങ്ങൾ ബിജെപിയിലേക്ക് എത്തുന്നു എന്നല്ല. സ്ത്രീകൾ എത്തിയത് മുദാക്കല്ലിലെ ബിജെപിയെ ഞെട്ടിച്ചിരിക്കുന്നു എന്ന് ആ തലക്കെട്ട് കണ്ടപ്പോൾ മനസ്സിലായി. എന്താണ് ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്? സ്ത്രീകൾ വരേണ്ട സ്ഥലമല്ല ഇതെന്നും എന്നാൽ രണ്ടു സ്ത്രീകൾ വന്നു എന്നുമല്ലേ?

സ്ത്രീകൾ കടന്നു വരാൻ മടിക്കുന്ന ഒരു സ്ഥലത്തേക്ക് ഏതോ സ്ത്രീ വഴി തെറ്റി എത്തിയപ്പോൾ ആ സ്ഥലത്തുള്ളവരുടെ മനസ്സിലുണ്ടാകുന്ന ഒരു അമ്പരപ്പുണ്ടല്ലോ, ആ അമ്പരപ്പാണ് മുദാക്കലിലെ ബിജെപിയുടെ ഈ ചോദ്യത്തിലും കാണാൻ സാധിക്കുന്നത്. സ്ത്രീകൾ ആയിരുന്നാലും പുരുഷന്മാർ ആയിരുന്നാലും കേറി ചെല്ലാൻ പറ്റുന്ന ഒന്നായിരിക്കണം ഒരു രാഷ്ട്രീയ പാർട്ടി. മറ്റു പല പാർട്ടികളിലും സ്ത്രീകളും പുരുഷന്മാരുമായി നിരവധി പേർ എത്തിച്ചേരാറുണ്ട്. അവരാരും സ്ത്രീകൾ ഞങ്ങളുടെ പാർട്ടിയിലേക്ക് വന്നു എന്നു പറഞ്ഞു അന്തം വിടുന്നില്ല. ഉദാഹരണത്തിന് അഞ്ചൽ പഞ്ചായത്ത് കോളേജ് വാർഡിൽ കഴിഞ്ഞതവണ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച മോനിഷ കഴിഞ്ഞദിവസം സിപിഎമ്മിലേക്ക് വന്നു. ആ വാർത്ത പ്രാധാന്യം സൃഷ്ടിക്കുന്നത് മോനിഷ സ്ത്രീയായതുകൊണ്ടല്ല. അവർ കഴിഞ്ഞതവണ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചു എന്നുള്ളതുകൊണ്ടാണ്. അല്ലാതെ, ആഹ്ലാദിപ്പിൻ… ഒരു സ്ത്രീ ഇതാ ഈ പാർട്ടിയിലേക്ക് വന്നേ.. എന്നു പറഞ്ഞു സിപിഎം വിളിച്ചുകൂവിക്കൊണ്ട് നടക്കുന്നില്ല.

സ്ത്രീകൾ ബിജെപിയിലേക്ക് വന്നത് ആഘോഷിക്കുന്ന ആ ലേഖനത്തിൽ ഗദ്ഗദകണ്ഠന്റെയും കണ്ണകന്റെയും ചില വിഷമങ്ങളും പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായി ബിജെപി നേതാക്കൾക്കെതിരെ അധിക്ഷേപങ്ങൾ ചൊരിഞ്ഞു ഇല്ലാ കഥകൾ മെനഞ്ഞും എന്നുമൊക്കെയാണ് പുള്ളിക്കാരൻ പറഞ്ഞിരിക്കുന്നത്. അവർ ഇങ്ങനെ വിഷമം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഈ പോസ്റ്റിന് ഒപ്പം ഒരു സ്ക്രീൻഷോട്ട് കൂടി വച്ചിട്ടുണ്ട്. ഗദ്ഗദകണ്ടനും കണ്ണകനും വളരെ മാന്യമായ, സഭ്യമായ ഭാഷയിൽ മാത്രം സംസാരിച്ചിട്ടുള്ള ചില കാര്യങ്ങളാണ് അതിൽ.

ഗദ്ഗദകണ്ഠനും കണ്ണകനും ബൈബിൾ പഴയ നിയമത്തിലെ ഒബദ്യാവിൻ്റെ പുസ്തകം ഇടയ്ക്ക് ഒന്ന് വായിച്ചു നോക്കുന്നത് നല്ലതാണ്.

രണ്ട് സ്ത്രീകൾ ബിജെപിയിലേക്ക് വന്ന ചെറിയ സംഭവത്തിൽ ഞെട്ടാതെ നിങ്ങൾക്കു ഞെട്ടാൻ പറ്റിയ വലിയ രണ്ട് കാര്യങ്ങൾ കൂടി പറഞ്ഞുതരാം.

ഒന്ന്

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപ് മുദാക്കൽ പഞ്ചായത്തിലെ തൊഴിലുറപ്പ് സ്ത്രീകളെ ബിജെപിക്കാർ അവരുടെ ജോലി സ്ഥലത്ത് ചെന്ന് കഴുത്തിൽ ഷാൾ അണിയിച്ച് ആദരിച്ച ഒരു സംഭവം ഉണ്ടായിരുന്നു. അമ്മമാരാണ് ഈ നാടിൻറെ യഥാർത്ഥ സ്വത്ത് എന്നൊക്കെ പറഞ്ഞ്. അതിനു ശേഷം ഈ തൊഴിലുറപ്പുകാരെ ബിജെപി നേതാക്കൾ കാണാൻ എത്തിയത് അഞ്ചു വർഷം കഴിഞ്ഞ് ഈ ഓണത്തിനാണ്. അഞ്ച് കിലോ അരിയുമായി. പഞ്ചായത്ത് തിരഞ്ഞെടുപ്പായി എന്ന് അറിയിക്കാൻ. ഈ അഞ്ചുവർഷക്കാലയളവിനുള്ളിൽ നിങ്ങളൊക്കെ എവിടെയായിരുന്നു എന്ന് ചോദിക്കാത്ത ആ പാവപ്പെട്ട തൊഴിലുറപ്പ് സ്ത്രീകളുടെ ക്ഷമയിൽ വേണമെങ്കിൽ നിങ്ങൾക്ക് ഞെട്ടാം.

രണ്ട്

കശ്മീർ കൂട്ടക്കൊലയുടെ സമയത്ത് നടന്ന സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തെ വിമർശിക്കുകയും അന്നേദിവസം തന്നെ മുദാക്കലിലെ സ്വയം പുകഴ്ത്തിയുടെ വീടു പാലുകാച്ചിന് പങ്കെടുത്ത് രാജ്യത്തിൻ്റെ ദുഖാചരണത്തിൽ പങ്കുചേർന്ന് `സന്തോഷം പങ്കുവയ്ക്കുകയും’ ചെയ്ത പെട്രോൾ സാമ്പത്തിക വിദഗ്ധൻ വി മുരളീധരൻ ജിയുടെ പെരുമാറ്റത്തിൽ വേണമെങ്കിൽ നിങ്ങൾക്ക് ഞെട്ടാം.

മനസ്സിൽ നന്മയും, രാജ്യസ്നേഹവും തുളുമ്പുന്ന ജനാധിപത്യ വിശ്വാസികളുടെ ഒഴുക്കിന് മുൻപ് ഒരു റിക്വസ്റ്റ്. മാസങ്ങൾക്ക് മുൻപ് സംഭവിച്ച ഒരു `പോക്സോ ഒഴുക്കിൻ്റെ´ നാണക്കേട് മാറിയിട്ട് പോരേ പുതിയ ഒഴുക്ക്…

ആറ്റിങ്ങൽ നഗരസഭയുടെ അതിർത്തി പ്രദേശവും വാമനപുരം നദി ഒഴുകുന്ന ഭാഗവുമായ പനവേലി കടവിൽ പ്ലാസ്റ്റിക് മാലിന്യവും ജൈവമാലിന്യവും...
30/09/2025

ആറ്റിങ്ങൽ നഗരസഭയുടെ അതിർത്തി പ്രദേശവും വാമനപുരം നദി ഒഴുകുന്ന ഭാഗവുമായ പനവേലി കടവിൽ പ്ലാസ്റ്റിക് മാലിന്യവും ജൈവമാലിന്യവും വന്നടിഞ്ഞുകൂടിയ വിവരം അധികൃതരെ അറിയിച്ചുവെങ്കിലും നടപടി എടുക്കാത്ത മേജർ ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിനെതിരെ ബിജെപിയുടെ പ്രതിഷേധ മാർച്ച്- കഴിഞ്ഞ സെപ്റ്റംബർ 26 ആം തീയതി ആറ്റിങ്ങൽ നഗരസഭയിലെ ബിജെപി മെമ്പർ ജീവൻലാൽ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത ഒരു പോസ്റ്റർ ആണിത്. ഇത്തരത്തിൽ ഒരു പ്രഹസന മാർച്ച് എന്തിനായിരുന്നു എന്നുള്ളത് നിങ്ങൾക്ക് വഴിയേ മനസ്സിലാകും. പോസ്റ്ററിൽ ഒന്ന് രണ്ടു പേർ ബോർഡും പിടിച്ചു കൊണ്ട് ഇരിക്കുന്ന കാഴ്ച അവ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. പക്ഷേ അവർ ആരൊക്കെയാണെന്ന് അറിയാൻ കഴിയുന്നില്ല. എന്നാൽ വ്യക്തമായി കാണാൻ സാധിക്കുന്ന രണ്ട് കാര്യങ്ങൾ ആ പോസ്റ്ററിൽ ഉണ്ട്. ഒന്ന് ഈ പോസ്റ്റർ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്ന ജീവൻലാലിന്റെ ഫോട്ടോയും മറ്റൊന്ന് ജീവൻ ലാലിൻ്റെ ഭാര്യയുടെ ഫോട്ടോയും. രണ്ടുപേർക്കും പദവികളുമുണ്ട് കേട്ടോ. ജീവൻലാലിന്റെ പേരിനൊപ്പം ആറ്റിങ്ങൽ നഗരസഭ കരിച്ചിയിൽ വാർഡ് കൗൺസിലർ, അതുപോലെ ബിജെപി ആറ്റിങ്ങൽ മണ്ഡലം ജനറൽ സെക്രട്ടറി എന്നീ പദവികളാണ് കൊടുത്തിട്ടുള്ളത്. അതുപോലെ ഭാര്യയായ ദീപ്തി ജീവൻലാലിന്റെ ഫോട്ടോയ്ക്ക് ഒപ്പം ബിജെപി തിരുവനന്തപുരം നോർത്ത് ജില്ലാ മഹിള മോർച്ച വൈസ് പ്രസിഡൻ്റ് എന്ന ഡെസിഗേഷനും വച്ചിട്ടുണ്ട്.

അല്ല ജീവൻ സാറേ, ഒരു കാര്യം ഒന്ന് ചോദിച്ചോട്ടെ. സാറും സാറിൻ്റെ ഭാര്യയും മാത്രമേ ആറ്റിങ്ങലിലെ ബിജെപി എന്ന പാർട്ടിയിൽ അംഗങ്ങളായി ഉള്ളോ? തങ്ങളുടെ ഭാര്യ വൈസ് പ്രസിഡൻറ് ആണെന്ന് പറയുന്നു. അപ്പോൾ പ്രസിഡൻറ് എവിടെ പോയി? അതുപോലെ താങ്കൾ അവ്യക്തമായി കൊടുത്തിരിക്കുന്ന ചിത്രങ്ങളിൽ കുറച്ച് ആൾക്കാർ ബോർഡും പിടിച്ച് ഇരിക്കുന്നത് കാണുന്നുണ്ട്. അവരുടെ ആരുടെയും ഫോട്ടോകളോ പേരുകളോ ഈ പോസ്റ്ററിൽ കണ്ടില്ലല്ലോ. എന്താ കാര്യം?

വ്യത്യസ്തമായിട്ടുള്ള ഈ പോസ്റ്റിന്റെ പിറകെ പോയി കാര്യങ്ങൾ ഒന്ന് അന്വേഷിച്ചപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞ ചില കാര്യങ്ങളുണ്ട്. ഈ പോസ്റ്റർ പോസ്റ്റ് ചെയ്തപ്പോൾ അതിനു താഴെ വന്ന കമന്റുകൾ മാത്രം എടുത്തു വായിച്ചു നോക്കിയാൽ മതി കാര്യം മനസ്സിലാക്കാൻ. അതിലൊരു കമൻറ് ഇങ്ങനെയാണ്- `അല്ല, ഇനിയിപ്പോൾ സ്ത്രീ സംവരണ വാർഡ് അല്ലേ? ഞാൻ അല്ലെങ്കിൽ എൻ്റെ… എന്തു പറയാൻ?´. മറ്റൊരു കമന്റ് ഇങ്ങനെയാണ്- `ഇലക്ഷൻ അല്ലേ മോനേ. ഇനി ഞാൻ അപ്പുറത്തെ വാർഡിൽ. എൻ്റെ കുടുംബം ഈ വാർഡിൽ.´

കാര്യം മനസ്സിലായി കാണുമല്ലോ. ആറ്റിങ്ങലിൽ ഉള്ള ഒരു ബിജെപി നേതാവിൻ്റെ ഫോട്ടോ പോലും വയ്ക്കാതെ സ്വന്തം ഫോട്ടോയും ഭാര്യയുടെ ഫോട്ടോയും മാത്രം വലുതാക്കി വച്ച് പോസ്റ്റർ അടിച്ചിറക്കിയ ആ തൊലിക്കട്ടിയെ ആദ്യം ഒന്ന് തൊട്ട് നമസ്കരിച്ചോട്ടെ. അടുത്ത തവണ കരിച്ചിയിൽ വാർഡ് വനിതാ സംവരണം ആവുകയാണെങ്കിൽ അവിടെ ബിജെപിക്ക് വേണ്ടി ആരും മത്സരിക്കും എന്നുള്ളതിന്റെ സൂചന എല്ലാവർക്കും കിട്ടിയല്ലോ അല്ലേ. ഏതെങ്കിലും ബിജെപി വനിതകൾ കരിച്ചിയിൽ വാർഡിൽ നിൽക്കാമെന്ന് കരുതി സാരിയും ബ്ലൗസും ഒക്കെ തുന്നി വച്ചിട്ടുണ്ടെങ്കിൽ അതു വെറുതെയാണ് എന്ന് പറയുക കൂടിയാണ് നമ്മുടെ ജീവൻ സാർ. അങ്ങനെയുള്ള ആരെങ്കിലുമുണ്ടെങ്കിൽ അവർ ശാന്തരായി പിരിഞ്ഞ് വേറേ വാർഡുകളിലേക്ക് പോകേണ്ടതാണ്.

ഇനി ഈ പോസ്റ്റിലുള്ള ഏറ്റവും വലിയ രസം ഇതൊന്നുമല്ല. അതിനകത്ത് വന്നിട്ടുള്ള ചില കമന്റുകളാണ്. ആ കമൻറുകൾ കുറച്ചു പെറക്കിയെടുത്ത് നമ്മുടെ ഈ പോസ്റ്റിനൊപ്പം തുന്നിച്ചേർത്തു വച്ചിട്ടുണ്ട്. അതുകൂടി വായിച്ചു നോക്കുമ്പോൾ മാത്രമേ മനസ്സിലാകൂ, ഇലക്ഷൻ അടുത്തെത്തി നിൽക്കുന്ന സമയത്ത് ജീവൻലാൽ സാർ നാണം- മാനം- ഉളുപ്പ് എന്നിവ മാറ്റിവച്ച് സജീവമായി ഇറങ്ങി ലൈക്കുകൾ തെണ്ടുന്നതിന്റെ ഗുട്ടൻസ്.

30/09/2025
ഇതാ നമ്മുടെ മുദാക്കലിൻ്റെ പെൺപെരുമ...❤️
28/09/2025

ഇതാ നമ്മുടെ മുദാക്കലിൻ്റെ പെൺപെരുമ...❤️

അതിദരിദ്രർ ഇല്ലാത്ത മുദാക്കൽ...
27/09/2025

അതിദരിദ്രർ ഇല്ലാത്ത മുദാക്കൽ...

ഇന്നലെ വരെ സിപിഎമ്മിൻ്റെ ചാരൻ, നമ്പ്യാരുടെ വിശകലനം, വിസർജനം വിശദീകരണം, ഇന്ന് വെള്ളാപ്പള്ളി നടേശൻ എൻ്റെ കൊച്ചച്ഛൻ... എങ്...
27/09/2025

ഇന്നലെ വരെ സിപിഎമ്മിൻ്റെ ചാരൻ, നമ്പ്യാരുടെ വിശകലനം, വിസർജനം വിശദീകരണം, ഇന്ന് വെള്ളാപ്പള്ളി നടേശൻ എൻ്റെ കൊച്ചച്ഛൻ... എങ്ങനെ സാധിക്കുന്നെടാ ഉവ്വേ?? ഉളുപ്പ്... ലേശം... വെറും ഊളകൾ...

ഇടതുപക്ഷം ഹൃദയപക്ഷം ❤️നമ്മുടെ കുട്ടികളും ഡബിൾ സ്മാർട്ടാകട്ടെ...🥰🥰🥰
26/09/2025

ഇടതുപക്ഷം ഹൃദയപക്ഷം ❤️

നമ്മുടെ കുട്ടികളും ഡബിൾ സ്മാർട്ടാകട്ടെ...🥰🥰🥰

യോജനയല്ല😃
26/09/2025

യോജനയല്ല😃

ഇരുട്ട് വീണാൽ ഗദ്ഗദകണ്ഠനും കണ്ണകനും ചേർന്ന് പൊരിഞ്ഞ പോരാട്ടമാണ്...
25/09/2025

ഇരുട്ട് വീണാൽ ഗദ്ഗദകണ്ഠനും കണ്ണകനും ചേർന്ന് പൊരിഞ്ഞ പോരാട്ടമാണ്...

25/09/2025

ആചാരങ്ങളെ കുറിച്ചും സനാതന ധർമ്മത്തെ കുറിച്ചുമൊക്കെ വാ തോരാതെ സംസാരിക്കുന്ന മുദാക്കലിലെ ബിജെപിയുടെ തനി സ്വഭാവത്തിൻ്റെ കുറച്ചു ഭാഗം മാത്രം. ബാക്കി പിന്നാലെ....

തിരക്ക് കൂട്ടരുത്.... വടി വെട്ടാൻ പോയിട്ടേയുള്ളൂ, അടി തുടങ്ങിയിട്ടില്ല....

അച്ചോടാ…. കുഞ്ഞുവാവ കരയല്ലേ….താങ്കൾ ഇങ്ങനെയൊന്നുമല്ലായിരുന്നല്ലോ… കുറുവാ സംഘം കൊള്ള നടത്താൻ വീട്ടിൽ എത്തുമ്പോലെ ആയി...
24/09/2025

അച്ചോടാ…. കുഞ്ഞുവാവ കരയല്ലേ….

താങ്കൾ ഇങ്ങനെയൊന്നുമല്ലായിരുന്നല്ലോ… കുറുവാ സംഘം കൊള്ള നടത്താൻ വീട്ടിൽ എത്തുമ്പോലെ ആയിരുന്നല്ലോ ഡിവെെഫ്ഐ സഖാക്കൾക്ക് എതിരെ താങ്കൾ പോസ്റ്റിട്ടത്. അതെന്തേ, ആ സംഭവം നടന്നിട്ട് മൂന്നുനാല് ദിവസമായില്ലേ? വിശദീകരണം നൽകാൻ എന്താ ഇത്രയും താമസിച്ചത്? ആലോചിച്ച് ഒരു കാരണം കണ്ടെത്തണമല്ലോ അല്ലേ….

താങ്കൾക്കു വേണ്ടി ആരോ എഴുതി എന്ന പോലെ, താങ്കൾ തന്നെ ഗദ്ഗധകണ്ഠനായി കരഞ്ഞുമെഴുകിയ പോസ്റ്റിലെ ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടാം.

രണ്ടു ദിവസം മുൻപ് ഇളമ്പ പാലം സ്വദേശിയായ വാർഡിലെ ഒരമ്മ(ബിജെപി ക്കാരിയല്ല) മെമ്പറെ ഫോണിൽ വിളിക്കുകയും പരിചയമില്ലാത്ത 4 ചെറുപ്പക്കാർ വീടുകളിലൊക്കെ വന്ന് ബ്ലിംചിംങ് പൗഡർ കൊടുക്കുന്നുവെന്ന് ആൾക്കാരെ പരിചയമില്ലന്നും പറയുന്നു. അടുത്ത വീട്ടിൽ അന്വേക്ഷിക്കാൻ ആവശ്യപ്പെടുകയും തുടർന്ന് ആ ഭാഗത്തെ 2 വീടുകാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചതുമില്ല. വളരെ ഭയപ്പെട്ടു വിളിച്ച ആ അമ്മയുടെ ഭീതി കണ്ടില്ലെന്ന് നടിക്കാനും സാധിച്ചില്ല. ഉടൻ തന്നെ ഈ വിവരം വാർഡുമെമ്പർ ആറ്റിങ്ങൽ എസ്.ഐയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അവരെ കണ്ടെത്തിയാൽ പരിചയമില്ലാത്തവരാണേൽ പോലീസിനെ അറിയിക്കാൻ SI നിർദ്ദേശിക്കുകയും ചെയ്തതിനെ തുടർന്ന് മെമ്പർ വാർഡു ഗ്രൂപ്പിൽ ഒരറിയിപ്പ് ആ അമ്മ അയച്ചു തന്ന ക്യാമറ ചിത്രങ്ങൾ ഉൾപ്പെടെ 10:22ന് നൽകി. തുടർന്ന് ആ ഭാഗത്തുള്ള പലരുമായി ബന്ധപ്പെട്ടു. അന്നേരം അറിയാൻ സാധിച്ചു ഇളമ്പ പാലത്തിലെ യുവജന പ്രവർത്തകരാണ് അതെന്ന്. അന്നേരം തന്നെ അവിടത്തെ അവരുടെ നേതാക്കളെ മെമ്പർ നേരിട്ട് വിളിച്ച് കാര്യം അന്വേക്ഷിക്കുകയും ആ സംഘത്തിലുള്ള അംഗത്തിനേയും നേരിൽ വിളിച്ച് വിവരങ്ങൾ അന്വേക്ഷിച്ച ശേഷം ആദ്യമെസേജ് ഇട്ട് 9 മിനിട്ടിനുള്ളിൽ വാർഡു ഗ്രൂപ്പിൽ 10:31 ന് തന്നെ അത് യുവജന സംഘടനാ പ്രവർത്തകരാണെന്നും ആശങ്ക വേണ്ടായെന്നും മെസേജ് ഇട്ടു-ഇതാണ് താങ്കൾ പറഞ്ഞിരിക്കുന്നത്.

താങ്കൾ പറഞ്ഞ രീതിയിൽ ആദ്യ പോസ്റ്റിട്ടത് 10.22ന്. രണ്ടാം പോസ്റ്റ് 10.31ന്. 9 മിനിട്ട് വ്യത്യാസം. ഇതിനിടയിൽ താൻ സത്യം അറിഞ്ഞു എന്നാണല്ലോ പറയുന്നത്. അങ്ങനെയെങ്കിൽ വിവരം അറിഞ്ഞയുടൻ പോസ്റ്റിടുന്നതിന് പകരം താൻ പിന്നെ ചെയ്തതുപോലെ നേതാക്കളെ വിളിച്ച് അന്വേഷിച്ചാൽ പോരായിരുന്നോ എന്നാണ് ചോദ്യം. അതെങ്ങനെയാ അല്ലേ… പരിപാടിക്ക് ഇറങ്ങിയത് ഡിവെെഎഫ്ഐ പ്രവർത്തകർ ആണെന്ന് താൻ നേരത്തെ അറിഞ്ഞിരുന്നല്ലോ. അവിടെ ഗോളടിച്ച് ഹീറോ ആയില്ലെങ്കിൽ പിന്നെ എന്താ രസം അല്ലേ?

സാധാരണ ഗതിയിൽ തീരേണ്ട ഒരു കാര്യം ചില തൽപ്പര നേതാക്കളുടെ തീരുമാനത്തിൽ വലിയ കഥയാക്കി പ്രചരിപ്പിച്ചു. ഇലക്ഷൻ വരികയല്ലേ ഇരിക്കട്ടെയെന്ന്.

ഇത് ആര് ആരോടാ പറയുന്നത്? ഇലക്ഷൻ വരുന്നതുകൊണ്ടാണ് കഥകൾ ഇറങ്ങുന്നത് എന്നാണല്ലോ താങ്കൾ പറയുന്നത്. വേറൊരു കാര്യം ചോദിച്ചോട്ടെ. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രത്യേകത നിറഞ്ഞ ഓണം ആയിരുന്നു ഇക്കുറി. തൊഴിലുറപ്പ് ചെയ്യുന്ന സ്ത്രീകൾക്ക് ബിജെപിയുടെ വക അഞ്ച് കിലോ അരി. ഇത്രയും കാലത്തിനിടയ്ക്ക് ഈ പരിപാടി എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇലക്ഷൻ വരികയല്ലേ, ഇരിക്കട്ടെയെന്ന്.

കള്ളപ്രചരണം നടത്തുന്നവരോട് നുണകൾ പ്രചരിപ്പിക്കാതെ നിങ്ങളും മുന്നേറു. നാടിന് നല്ലത് വരട്ടെ…

സെയിം ഉത്തരം. ആര് ആരോട് പറയുന്നു… കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നീയൊക്കെ പ്രചരിപ്പിച്ച നുണകൾ എന്തുമാത്രം ആയിരുന്നു എന്ന് അറിയാമോ? താനൊരു വാർഡ് മെമ്പർ ആണെന്നാണല്ലോ പറയുന്നത്. ദേവിയുടെ പേരിലുള്ള ഒരു പ്രൊഫൈലിൽ ജീവിക്കുന്ന മാനസിക രോഗം ബാധിച്ച വൃത്തികെട്ടവൻ പറഞ്ഞ നുണകൾക്ക് കയ്യടിച്ച്, ചിരിച്ച്, മറുപടി പറഞ്ഞവനാണ് താങ്കൾ. ആ ആവേശത്തിലാണ് ഡിവൈഎഫ്ഐ സഖാക്കളെ ചൊറിയാൻ കയറിയത്. സഖാവ് കൊടിയേരി പറഞ്ഞ ഒരു കാര്യമുണ്ട്. ഞങ്ങളുടെ നേരെ വന്നാൽ ഞങ്ങൾ അത് താങ്ങും. ഞങ്ങൾക്ക് നല്ല ശീലമായി. പക്ഷേ നിങ്ങൾക്കു നേരെ വന്നാൽ നിങ്ങൾ താങ്ങില്ല.

സ്വയം പൊങ്ങി ഗദ്ഗധകണ്ഠാ, സത്യം തനിക്ക് താങ്ങാൻ പറ്റുന്നില്ല. അപ്പോൾ നുണ താൻ എങ്ങനെ താങ്ങും?

Address

Attingal

Telephone

+919605327490

Website

Alerts

Be the first to know and let us send you an email when Cpim Mudakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Cpim Mudakkal:

Share