Saifu.chaliyam

Saifu.chaliyam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Saifu.chaliyam, Library, Chammeenkulam. Chaliyam, Chaliyam.

23/12/2022

കവിത
********
ആകാശ കോണിൽ
നിറയും രാജാ .....
രചന : സൈഫു ചാലിയം
സംഗീതം, ആലാപനം
റഫീഖ് മൊയ്തീൻ

അങ്ങകലെ ആകാശ കോണിൽ നിറയും രാജാ ...
ആരാധ്യനാം ഏക ഇലാഹെ
തേടുന്നു ദിനവും നിന്നിൽ കൈകളുയർത്തി
തേട്ടം കമ്പൂലാക്കൂ തമ്പുരാനെ ....
അന്തതയിൽ മുങ്ങും അഖിലാണ്ട ഭൂമിയിൽ
ആശ്രയം നീ മാത്ര അള്ളാ ...
എനികാശ്രയും നീ മാത്ര അള്ളാ ....

ലോകം പടച്ചോരാ രക്ഷിതാവെ (2)
ജീവൻ തന്നൊരാ കാരുണ്യവാനെ
കണ്ണിരു കൊണ്ടെന്റെ ഖൽബകം നീറുമ്പോൾ
കനിവേകി കാക്കണം കാവലാളെ ....
എന്നും ദുനിയാവിൻ ആപത്തിൽ രക്ഷയേക്കണേ ....
എന്റെ മുറാദുകളെല്ലാം ആസിലാക്കണെ....

പാപം പെരുത്തൊരാ പാമരൻ ഞാൻ ( 2 )
പാത പിയച്ചൊരാ പാപിയും ഞാൻ
തിന്മകൾ കൊണ്ടെന്റെ ആഖിറം അണയുമ്പോൾ മാപ്പേകി അടിയനെ മാനിക്കണേ
എന്നും തഖ് വയിൽ ഖൽബകം
ഒളിവേകണേ
എന്റെ മൺവീട്
സ്വർഗ്ഗത്തോപ്പായ് കുളിരേകണേ ...

05/03/2022

കവിത
********
ഉപ്പ നക്ഷത്രം
രചന: സൈഫു ചാലിയം
സംഗീതം, ആലാപനം
റഫീക്ക് മൊയ്തീൻ........................................

മാനസം പിടയുമ്പോൾ മന്ദാരം പൂക്കുന്ന ഹൃദയത്തിൻ മലരാണുപ്പാ..
ആയിരം ജന്മങ്ങൾ കൂട്ടിരുന്നാലും അണയാത്തൊരാഗ്നിയാണുപ്പാ

കാലമാം കദനത്തിൻ
മധുരകനി പകരുന്ന മരുഭൂവിലെ മരമാണുപ്പാ...
ജീവൻ വെടിഞ്ഞാലും
വാത്സല്യം വിടരാൻ പടവെട്ടും
യോദ്ധാവുപ്പാ..

ഇളം കാറ്റുപോലെ..
മഴ ചാറ്റൽ പോലെ..
ഇല പൊഴിയും പൂമര തണലുപോലെ
എന്നും ഓർമ്മയിൽ തെളിയുന്നാ പൂ മുഖം
ഇരുളിൽ തിളങ്ങും താരകം പോൽ..
മാനസം പിടയുമ്പോൾ..

മാനസം പിടയുമ്പോൾ മന്ദാരം പൂക്കുന്ന ഹൃദയത്തിൻ മലരാണുപ്പാ..
ആയിരം ജന്മങ്ങൾ കൂട്ടിരുന്നാലും അണയാത്തൊരാഗ്നിയാണുപ്പാ

കിളി കൊഞ്ചലോടെ...
കുയിൽ പാട്ടുപോലെ..
തിര നുരയും
അലിവിൻ അറിവു പോലെ.
എന്റെ മനതാരിൽ കുഞ്ഞിക്കിളിയായ് പാടും
താലോലമാകും മൃദു സംഗീതം പോൽ
മാനസം പിടയുമ്പോൾ..

മാനസം പിടയുമ്പോൾ മന്ദാരം പൂക്കുന്ന ഹൃദയത്തിൻ മലരാണുപ്പാ...
ആയിരം ജന്മങ്ങൾ കൂട്ടിരുന്നാലും അണയാത്തൊരാഗ്നിയാണുപ്പാ

കരകാണാ ദൂരേ..
മലനാട്ടിൻ തീരേ..
വെയിലത്തും മഴയത്തും വിരിഞ്ഞിരുന്നു
എന്നും കുടിലിന്നായ് വിയർപ്പാൽ കുളിക്കും മനം
തീ കാറ്റിൽ വാടാതെ പൂത്തിരുന്നു.
മാനസം പിടയുമ്പോൾ..

ഒരു നാളിലെന്നോ..
ഓളി തൂകി മാഞ്ഞു...
കദനത്താൽ കരയുന്നൊരു
കാർമേഘമായ്..
അന്നാ കവിളിൽ പകർന്നൊരാ പൂ മുത്തം
എന്റേ ഹൃദയത്തിൻ തിരികെടുത്തി.
മാനസം പിടയുമ്പോൾ..

മാനസം പിടയുമ്പോൾ മന്ദാരം പൂക്കുന്ന ഹൃദയത്തിൻ മലരാണുപ്പാ..
ആയിരം ജൻമങ്ങൾ കൂട്ടിരുന്നാലും അണയാത്തൊരാഗ്നിയാണുപ്പാ

കാലമാം കദനത്തിൽ
മധുരകനി പകരുന്ന മരുഭൂവിലെ മരമാണുപ്പാ..
ജീവൻ വെടിഞ്ഞാലും
വാത്സല്യം വിടരാൻ പടവെട്ടും
യോദ്ധാവുപ്പാ..

🥀
സൈഫു ചാലിയം

28/12/2021

കവിത
ഒരു കുഞ്ഞ് പൂവ്
രചന: സൈഫു ചാലിയം
സംഗീതം, ആലാപനം
റഫീക്ക് മൊയ്തീൻ.........................................
ഒരു കുഞ്ഞു പൂവായ്
വിരിയുന്നതും കാത്ത്
കാലങ്ങൾ കതിരായ് കാത്തിരിപ്പൂ

ഒരു നോക്കു കാണാൻ ആശിച്ചിരുന്നു ഞാൻ ഒരരോമലില്ലാതെ അലയുന്നിതാ..

താലോലമാട്ടാൻ തൊട്ടിലൊന്നുണ്ട്,
താരാട്ടു പാടാൻ പാട്ടുമുണ്ട്.
താരക പൂ പോലെ മിന്നി ചിരിച്ചിടും മുത്തണി പൈതൽ മാത്രമില്ല.
ഒരു കുഞ്ഞു പൂവായ് ....

നറുനിലാ പൂവായ്...
നറുനിലാ പൂവായ് നിറയുവാൻ ഹൃദയത്തിൽ
ചെറുവിരൽ തുമ്പാൽ കുളിരേകുമോ, എന്റെ
പൊന്നും കുടമായ് നീ മാറുമോ
എന്റെ
പൊന്നും കുടമായ് നീ മാറുമോ

പുഴയെന്നോ, കടലന്നോ അറിയാതെ നിത്യവും
നിദ്രയിൽ നീറയുന്നു നിൻ പൂ മുഖം.
പാലൊളി ചിതറുന്ന ഒളിവെട്ടം തൂകി നിറയുന്നു മനതാരിൽ പൂ പുഞ്ചിരി.

കാലങ്ങൾ കഴിയുന്നൂ...
കാലങ്ങൾ കഴിയുന്നൂ.. കാഴ്ച്ചകൾ മങ്ങുന്നു കണ്ണീരിലായ് ശോകം ഒഴുകിടുന്നു
എന്റെ നെഞ്ചകം വിങ്ങുന്നു പിടയുന്നു
പൂക്കാത്ത മാരമായ് ഞാൻ വാടിടുന്നു.

മണ്ണിതിൽ മണ്ണായ് മറയുന്ന മുമ്പേ, മടിത്തട്ടിൽ താരാട്ടാൻ വിധിയേകുമോ
നിന്നേ പുണരാൻ വിധിയതില്ലാതെ ആറടി മണ്ണിലെൻ മുഖം മൂടുമോ

ഒരു കുഞ്ഞു പൂവായ്
വിരിയുന്നതും കാത്ത്
കാലങ്ങൾ കതിരായ് കാത്തിരിപ്പൂ.

ഒരു നോക്കു കാണാൻ ആശിച്ചിരുന്നു ഞാൻ
ഒരാരോമലില്ലാതെ അലയുന്നിതാ....


🥀
സൈഫു ചാലിയം

21/07/2021
വൈക്കം മുഹമ്മദ് ബഷീർ എന്ന നാമം ആദ്യമായ് കേൾക്കുന്നത് നാലാം ക്ലാസിൽ പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ മരണവാർത്ത കേട്ടപ്പോ...
05/10/2020

വൈക്കം മുഹമ്മദ് ബഷീർ എന്ന നാമം ആദ്യമായ് കേൾക്കുന്നത് നാലാം ക്ലാസിൽ പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ മരണവാർത്ത കേട്ടപ്പോഴാണ് . എഴുത്തു കാരനാണെന്ന് മാത്രം അറിയാം . അദ്ദേഹം എന്റെ അയൽവാസിയുടെ ബന്ധുവായതിനാൽ തന്നെ ആ മരണ വാർത്ത ചുറ്റുവട്ടങ്ങളിലെല്ലാം സംസാര വിഷയമായിരുന്നു . പുറത്ത് കവലകളിലും അദ്ദേഹത്തിന്റെ കഥകളുടെ പോരിഷ തന്നെയായിരുന്നു ചർച്ച . പിറ്റേ ദിവസത്തെ പത്രങ്ങളിൽ ചാരു കസേരയിൽ ഇരിക്കുന്ന ആ മുഖം ആദ്യമായ് കണ്ടപ്പോൾ ഒരു കഥ പോലും വായിക്കാത്ത എനിക്ക് അദ്ദേഹത്തോട് വല്ലത്തൊരിഷ്ടം മനസ്സിൽ കയറിക്കൂടി .

ആ കാലത്ത് ദൂരദർശനിൽ എല്ലാ ഞായറാഴ്ച്ചകളിലും നാലു മണിക്ക് സിനിമ ഉണ്ടാകാറുണ്ട് . വരുന്ന ആഴ്ച ബഷീറിന്റെ കഥയായ മതിലുകളാണെന്നറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി . വീട്ടിൽ ടി വി യില്ലാത്തതു കൊണ്ടു തന്നെ കുറച്ചകലെ സ്ഥിരമായി പാൽ വാങ്ങാൻ പോകുന്ന മുല്ലപ്പള്ളി റോഡിലെ സൈനതാത്തയുടെ വീട്ടിലിരുന്ന് മതിലുകൾ മുഴുവനായും കണ്ടു തീർത്തു . ആ മനോഹര ചിത്രം കണ്ടതു മുതൽ ബഷീറിന്റെ കഥകൾ വായിക്കാൻ വല്ലാത്ത താൽപ്പര്യം തോന്നി .

പിന്നീട് ഹൈസ്കൂളിൽ എത്തിയപ്പോഴാണ് ലൈബ്രറിയിൽ നിന്നും ഇമ്മിണി ബല്ല്യ കഥകൾ വായിക്കാൻ ആരംഭിച്ചത് . പത്താം തരത്തിൽ എത്തിയപ്പോൾ പാഠപുസ്തകമായ പാത്തുമ്മയുടെ ആടും വായിച്ചു മനപാഠമാക്കിയപ്പോൾ അദ്ദേഹം എന്റെ പ്രിയ എഴുത്തുക്കാരനായ് മാറി . പിന്നീട് പ്രബോധിനി വായനശാലയിൽ നിന്നും കനം കൂടിയ സമ്പൂർണ്ണകൃതികളിലെ കഥകളെല്ലാം വായിച്ചു തീർക്കുമ്പോൾ മാസ്മരിക രചനയുടെ രുചി ഞാനറിഞ്ഞു .

എത്ര വായിച്ചാലും കൊതി തീരാത്ത എത്രയെത്ര രചനകൾ . പുതു തലമുറകൾക്കപ്പുറവും ഒളിമങ്ങാതെ വായിച്ചിരിക്കാൻ കഴിയുന്ന ഇമ്പമുള്ള രചനാ ശൈലിക്കൊണ്ട് കോർത്തിണക്കിയ വരികൾ . ചിരിയും ചിന്തയും കരുണയും കണ്ണീരും തുളുമ്പി നിൽക്കുന്ന കഥകളുടെ സുൽത്താൻ ഇന്നും നമുക്കു ചുറ്റും ജീവിക്കുന്നതു പോലെ ഒരു തോന്നൽ .

ബാല്യകാല സഖിയിലെ മജീദും സുഹറയും , പൂവൻപഴത്തിലെ അബ്ദുൽഖാദറും ജമീലാബീവിയും , പിന്നെ മതിലുകളിലെ ബഷീറും നാരായണിയും അങ്ങനെ അനേകം അനേകം അനശ്വര സൃഷ്ടികൾ . വായനക്കാരുടെ ഹൃദയത്തിൽ എഴുതി വെച്ച ഒളിമങ്ങാത്ത കഥാപാത്രങ്ങൾ ഇന്നും ജീവിക്കുന്നു .

അദ്ദേഹത്തെ വായിക്കുന്നതോടൊപ്പം മനസ്സിൽ ഒരു മോഹമുണ്ടായിരുന്നു . അദ്ദേഹത്തിന്റെ പ്രസിദ്ധമായ മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ ഒന്നു പോകണമെന്ന് . അങ്ങിനെ ചാലിയാർ പുഴയുടെ അക്കരെ ബേപ്പൂരിന്റെ മണ്ണിലെ സുൽത്താന്റെ വീട്ടിലേക്ക് ഒരു നാൾ യാത്ര പോയി . ആ മരച്ചുവട്ടിലേറെ നേരം ഇരുന്നു . ഭൂമിയുടെ അവകാശികളുടെ പരന്നുകിടക്കുന്ന തൊടിയിൽ തണൽ വിരിച്ച മരങ്ങൾക്കിടയിലൂടെ ഒഴുകി നടന്നു . മകൻ അനീസ് ബഷീർ അകത്തേക്ക് ക്ഷണിച്ചു . ബഷീറിന്റെ സ്മരണകളുറങ്ങുന്ന മുറിയിൽ കയറി ചുറ്റി നടന്നു അത്‌ഭുതത്തോട്ടെ വീക്ഷിച്ചു . പുരസ്ക്കാരങ്ങൾ , ട്രോഫികൾ , ഭാവനയുടെ ലോകത്തേക്ക് പാറിപ്പറക്കാൻ ചാരിയിരിക്കാറുണ്ടായിരുന്ന ചാരു കസേരയും , സുലൈമാനി നിറച്ചു വെക്കാറുണ്ടായിരുന്ന തെർമ്മൽ ഫ്ലാസ്ക്കും , കറുത്ത ഫ്രയിമിട്ട കണ്ണടയും , എഴുത്ത് ബോർഡും , അതിലെ വെള്ള പേപ്പറിൽ ബഷീറിന്റെ കൈപ്പടയിൽ എഴുതി വെച്ച വരികളും കൺകുളിർക്കേ നോക്കി കണ്ടു . അവിടെ നിന്നും പടിയിറങ്ങുമ്പോൾ സന്ദർശക ഡയറിയിൽ ഞാൻ ഇങ്ങിനെയെഴുതി .

പ്രിയപ്പെട്ട ബഷീർ , അങ്ങ് ബേപ്പുരിന്റെ മാത്രം സുൽത്താനല്ല . ലോക സാഹിത്യത്തിലെ തന്നെ സുൽത്താനാണ് . ഇമ്മിണി ബല്ല്യ സുൽത്താൻ .

ശുഭം

Address

Chammeenkulam. Chaliyam
Chaliyam
673301

Telephone

+919656496151

Website

Alerts

Be the first to know and let us send you an email when Saifu.chaliyam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category