T Siddique

T Siddique Minister of Agriculture, Govt. of Keralam, MLA Kalpetta, Former Working President of Kerala Pradesh Congress Committee. Former Youth Congress Kerala President.
(393)

നാടിന്റെ കാവലാളായ രാജേഷിന് കണ്ണീരോടെ വിട...സ്വന്തം ജീവൻ പണയം വെച്ചും മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ദുരന്ത...
05/08/2026

നാടിന്റെ കാവലാളായ രാജേഷിന് കണ്ണീരോടെ വിട...
സ്വന്തം ജീവൻ പണയം വെച്ചും മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ദുരന്തരക്ഷാപ്രവർത്തകൻ രാജേഷ് നാടിന്റെയാകെ തീരാനൊമ്പരമായി മാറുകയാണ്. കണ്ണൂർ ചെറുപുഴയിലെ തുരുത്തിൽ കുടുങ്ങിയ ആളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റുന്നതിനിടെയാണ് തിരുവനന്തപുരം നേമം കല്ലിയൂർ കിഴക്കേതെറ്റിവിള സ്വദേശിയായ ആർ. രാജേഷിന് ജീവൻ നഷ്ടപ്പെട്ടത്. കുത്തൊഴുക്കിൽപ്പെട്ട ആൾക്ക് സ്വന്തം ലൈഫ് ജാക്കറ്റ് ഊരി നൽകിയാണ് ആ ധീരൻ മറ്റൊരു ജീവൻ കാത്തത്.

കഴിഞ്ഞ പ്രളയകാലത്തും വയനാട് ദുരന്തമുഖത്തും രക്ഷാപ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്ന രാജേഷ് യൂത്ത് കോൺഗ്രസിന്റെ സജീവ ഭാരവാഹി കൂടിയായിരുന്നു. നാടിനുവേണ്ടി ജീവത്യാഗം ചെയ്ത ഈ ധീരന് സംസ്ഥാന ബഹുമതി നൽകുമെന്നും, അദ്ദേഹത്തിന്റെ പൂർത്തിയാകാത്ത വീടുപണി സർക്കാർ ഏറ്റെടുക്കുമെന്നും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ അറിയിച്ചിട്ടുണ്ട്.
വേദനയോടെ വിട, പ്രിയപ്പെട്ട രാജേഷ്...

വയനാട് സുഗന്ധഗിരി ഗവൺമെന്റ് സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു.ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങളുമായ...
03/08/2026

വയനാട് സുഗന്ധഗിരി ഗവൺമെന്റ് സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു.
ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങളുമായി സംസാരിച്ചു. താമസം, ഭക്ഷണം, കുടിവെള്ളം, ആരോഗ്യം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ തേടി. ക്യാമ്പിലുള്ളവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സമയബന്ധിതമായി ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

സംസ്ഥാനത്ത് തുടരുന്ന മഴയെയും പ്രതികൂല കാലാവസ്ഥയെയും തുടർന്നുണ്ടാകുന്ന കാർഷിക വിളനാശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്...
01/08/2026

സംസ്ഥാനത്ത് തുടരുന്ന മഴയെയും പ്രതികൂല കാലാവസ്ഥയെയും തുടർന്നുണ്ടാകുന്ന കാർഷിക വിളനാശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി കൃഷി വകുപ്പ് എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു.
മഴക്കെടുതി മൂലമുണ്ടാകുന്ന കൃഷിനാശം സംബന്ധിച്ച വിവരങ്ങൾ കർഷകർക്ക് അതത് ജില്ലകളിലെ കൺട്രോൾ റൂമുകളിൽ അറിയിക്കാവുന്നതാണ്. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട അടിയന്തര സഹായങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ സാങ്കേതിക നിർദേശങ്ങൾ നൽകുന്നതിനും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും.

കൃഷിനാശത്തിന് ധനസഹായം ലഭിക്കുന്നതിനായി കർഷകർക്ക് കൃഷി വകുപ്പിന്റെ AIMS പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഇതിനായി www.aims.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് കൃഷിഭൂമിയുടെയും നാശനഷ്ടം സംഭവിച്ച വിളകളുടെയും വിവരങ്ങൾ രേഖപ്പെടുത്തി ബന്ധപ്പെട്ട കൃഷിഭവനിലേക്ക് അപേക്ഷ നൽകണം.
കൂടുതൽ വിവരങ്ങൾക്ക് www.aims.kerala.gov.in, www.keralaagriculture.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുകയോ ബന്ധപ്പെട്ട ജില്ലാതല കൺട്രോൾ റൂമുകളിൽ ബന്ധപ്പെടുകയോ ചെയ്യണം.

ക്രമ.നം. ജില്ലയുടെപേര് ബന്ധപ്പെടേണ്ട നമ്പറുകൾ

1 തിരുവനന്തപുരം 9383470086 9383470700
2 കൊല്ലം 9383470318 9383470770
3 ആലപ്പുഴ 9383470561 9383471108
4 കോട്ടയം i/c 9383470704 9383471300
5 പത്തനംതിട്ട 9383470499 9383470900
6 എറണാകുളം 9383471150 9383471500
7 ഇടുക്കി 9383470821 9383471400
8 തൃശ്ശൂർ 9383473242 9383471600
9 പാലക്കാട് 9383471457 9383471700
10 മലപ്പുറം 9383471618 9383471800
11 കോഴിക്കോട് 9383471779 9383471900
12 വയനാട് 9383471912 9383472442
13 കണ്ണൂർ 9383472028 9383472300
14 കാസർഗോഡ് 9383471961 9383472400

മുണ്ടേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു
01/08/2026

മുണ്ടേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു

30/07/2026

ദുരന്തത്തിന്റെ രണ്ടാണ്ട്:
കണ്ണീരോർമ്മകൾക്ക് മുന്നിൽ പ്രണാമം…

മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിന്റെ രണ്ടാം വാർഷികമാണിന്ന്. കേരളം കണ്ട ഏറ്റവും വലിയ സങ്കടങ്ങളിലൊന്ന്. നഷ്ടപ്പെട്ട ജീവനുകൾ, ...
30/07/2026

മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിന്റെ രണ്ടാം വാർഷികമാണിന്ന്. കേരളം കണ്ട ഏറ്റവും വലിയ സങ്കടങ്ങളിലൊന്ന്. നഷ്ടപ്പെട്ട ജീവനുകൾ, തകർന്നടിഞ്ഞ ഭവനങ്ങൾ, മണ്ണുമൂടിയ സ്വപ്നങ്ങൾ... ആ ദുരന്തദിനത്തിന്റെ കണ്ണീർപ്പാടുകൾ ഒരു നാടിന്റെ ഓർമ്മകളിൽ ഇന്നും ഉണങ്ങാതെ കിടക്കുന്നു. അന്ന് നമുക്ക് നഷ്ടപ്പെട്ട ഓരോ ജീവനും നമ്മുടെ സ്വന്തം കുടുംബാംഗങ്ങളുടേതായിരുന്നു. ഇന്ന് പുത്തുമലയിലെ ഹൃദയഭൂമിയിൽ സർവ്വമത പ്രാർത്ഥന സംഘടിപ്പിച്ചു.

വേർപിരിഞ്ഞുപോയ പ്രിയപ്പെട്ടവരുടെ ഓർമ്മകൾക്ക് മുന്നിൽ കണ്ണീരോടെ പ്രണാമം അർപ്പിക്കുന്നു. പതറാതെ നമുക്ക് ഒന്നിച്ചു നിൽക്കാം, സാധ്യമായ എല്ലാ വഴികളിലൂടെയും അതിജീവനം തുടരുകയാണ്. ആ നാടിനെ പൂർവ്വാധികം ശക്തിയോടെ നമുക്ക് വീണ്ടെടുക്കാം.

2024 ജൂലൈ 30... ആ കറുത്ത രാത്രി കടന്നുപോയിട്ട് നാളേക്ക് രണ്ട് വർഷം തികയുകയാണ്. പുഞ്ചിരിമട്ടത്തെയും ചൂരൽമലയിലെയും മലവെള്ള...
29/07/2026

2024 ജൂലൈ 30... ആ കറുത്ത രാത്രി കടന്നുപോയിട്ട് നാളേക്ക് രണ്ട് വർഷം തികയുകയാണ്. പുഞ്ചിരിമട്ടത്തെയും ചൂരൽമലയിലെയും മലവെള്ളപ്പാച്ചിൽ നമ്മുടെ നെഞ്ചിലേൽപ്പിച്ച മുറിവുകൾക്ക് കാലമെത്ര കഴിഞ്ഞാലും ഉണക്കമുണ്ടാകില്ല. ഒന്നുമറിയാതെ ഉറങ്ങിക്കിടന്ന നമ്മുടെ പ്രിയപ്പെട്ട 298 ജീവനുകളാണ് ആർത്തലച്ചെത്തിയ ചെളിവെള്ളത്തിൽ നമുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടത്. ആ ഓർമ്മകൾക്ക് മുന്നിൽ ഇപ്പോഴും നെഞ്ച് പിടയുകയാണ്...

എല്ലാം നഷ്ടപ്പെട്ട്, കണ്ണീർ വറ്റി പകച്ചുനിന്ന ഒരു ജനതയെ നെഞ്ചോട് ചേർത്താണ് കഴിഞ്ഞ രണ്ട് വർഷം നാം അതിജീവനത്തിന്റെ പാതയിലൂടെ നടന്നത്. ഒരു ജനപ്രതിനിധി എന്ന നിലയിലും ഇപ്പോൾ ഒരു മന്ത്രി എന്ന നിലയിലും പ്രവർത്തിക്കുമ്പോൾ എന്നെ ഏറ്റവും കൂടുതൽ സങ്കടപ്പെടുത്തിയതും, എന്നാൽ പിന്നീട് അതിലേറെ ചാരിതാർഥ്യം നൽകിയതും നമ്മുടെ കുഞ്ഞുങ്ങളുടെ കാര്യത്തിലാണ്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട്, 'ഇനിയെന്ത്' എന്ന് ചോദിച്ച് നിന്ന ആ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ കൂടി ആ മലവെള്ളത്തിൽ ഒഴുകിപ്പോകുന്നത് നോക്കിനിൽക്കാൻ നമുക്കാവുമായിരുന്നില്ല.

അങ്ങനെയാണ് അന്ന് 'എം.എൽ.എ കെയർ' എന്ന പദ്ധതിയിലൂടെ 143 മക്കളുടെ പഠനച്ചെലവുകൾ നമ്മൾ ഏറ്റെടുത്തത്. അതിൽ 95 പേർ ഇന്ന് പഠനം പൂർത്തിയാക്കിയിരിക്കുന്നു എന്ന് പറയുമ്പോൾ സന്തോഷം കൊണ്ട് എന്റെ ശബ്ദം ഇടറുന്നുണ്ട്! അവരിൽ 15 പേർക്ക് ഇതിനോടകം ജോലി ലഭിച്ചു കഴിഞ്ഞു. ബാക്കിയുള്ളവരിൽ 34 പേർ ഉപരിപഠനം നടത്തുമ്പോൾ 5 പേർ ഇന്റേൺഷിപ്പിലാണ്. ഈ പദ്ധതിക്ക് അകമഴിഞ്ഞ പിന്തുണ നൽകിയ സുമനസ്സുകളെ ഈയവസരത്തിൽ നന്ദിയോടെ ഓർക്കുന്നു. ദുരന്തബാധിതർക്ക് പുറമെ, വയനാട്ടിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മറ്റ് കുട്ടികളിലേക്കും ഈ പദ്ധതി നമ്മൾ ഇപ്പോൾ വ്യാപിപ്പിച്ചിരിക്കുകയാണ്.

ഇന്നവർക്ക് ഞാൻ വെറുമൊരു ജനപ്രതിനിധിയോ മന്ത്രിയോ അല്ല, അവരുടെ സ്വന്തം കുടുംബാംഗമാണ്. ലോകത്തിന്റെ പല കോണിലിരുന്നും തങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ അവർ എന്നെ വിളിച്ചറിയിക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോകും. ദുരന്തം തകർത്ത ആ ജീവിതങ്ങളിൽ പുതിയ പ്രതീക്ഷകളുടെ വെളിച്ചം വീശാൻ കഴിഞ്ഞുവെന്നത് തന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം.

വെറും കോൺക്രീറ്റ് കെട്ടിടങ്ങൾ പണിയുന്നത് മാത്രമല്ല യഥാർത്ഥ പുനരധിവാസം. അവരുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഈ അതിജീവനം സാധ്യമാകേണ്ടതുണ്ട്. അടിസ്ഥാന സൗകര്യ വികസനമുൾപ്പെടെയുള്ള കാര്യങ്ങൾ നടക്കുന്നുണ്ടെങ്കിലും നമ്മുടെ കടമ അവിടെ അവസാനിക്കാത്തതും അതുകൊണ്ടാണ്. വീടും കൃഷിഭൂമിയും ജീവനോപാധികളും നഷ്ടപ്പെട്ടിട്ടും, ബാങ്ക് വായ്പകളുടെ പേരിൽ ആ പാവങ്ങളെ വേട്ടയാടുന്ന അവസ്ഥയുണ്ടായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇതിനൊരു പരിഹാരം കാണണമെന്ന് തൊണ്ടപൊട്ടി ആവശ്യപ്പെട്ടിട്ടും അവർ മുഖം തിരിച്ചു നിൽക്കുകയാണുണ്ടായത്. എന്നാൽ ഇന്ന് ഭരണമാറ്റമുണ്ടായപ്പോൾ ആ ജനങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരമാകുകയാണ്. വായ്പാ വിഷയത്തിൽ ദുരന്തബാധിതർക്ക് ആശ്വാസമേകാൻ നമ്മുടെ സർക്കാർ ഇപ്പോൾ അടിയന്തര ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ വിഷയം ശാശ്വതമായി പരിഹരിക്കാൻ ഒരു മന്ത്രി എന്ന നിലയിൽ ഞാൻ മുൻപന്തിയിൽ തന്നെയുണ്ട്.

എന്റെ പ്രിയപ്പെട്ടവരേ... നിങ്ങളിൽ ഒരാളുടെയെങ്കിലും കണ്ണീർ ബാക്കിയുണ്ടെങ്കിൽ, അവസാനത്തെ ആളുടെയും പരാതികൾക്ക് പൂർണ്ണ പരിഹാരമാകുന്നത് വരെ നിങ്ങളുടെ സ്വന്തം കുടുംബാംഗമായി ഞാൻ എപ്പോഴും കൂടെത്തന്നെയുണ്ടാകും. മുണ്ടക്കൈയും ചൂരൽമലയും ഇനിയും ഉയിർത്തെഴുന്നേൽക്കും... നമ്മൾ അതിജീവിക്കും, ഒരുമിച്ച്..

29/07/2026

കേരളത്തിലെ വനവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കും വനമേഖലകളിലെ ജനങ്ങൾ നേരിടുന്ന ആശങ്കകൾക്കും ശാശ്വതമായ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടന്ന ഉന്നതതല യോഗത്തിൽ പങ്കെടുത്തു.

വനസംരക്ഷണവും ജനങ്ങളുടെ ജീവിതോപാധികളും ഒരുപോലെ സംരക്ഷിക്കുന്ന പ്രായോഗിക നിർദേശങ്ങളും നിർണായക തീരുമാനങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.

28/07/2026

‘തരിശ് രഹിത കേരളത്തിന്‌ പാടം പൂക്കും കാലം’.. തരിശായിക്കിടന്ന വയൽഭൂമി ഏറ്റെടുത്ത് നെൽകൃഷി ഇറക്കാനുള്ള പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും തീരുമാനത്തെ അഭിനന്ദിക്കുന്നു. സംസ്ഥാനത്തെ സ്വകാര്യ- പൊതുമേഖലകളിലെ തരിശ് നിലങ്ങളുടെ മാപ്പിങ് പൂര്‍ത്തിയാക്കി കാര്‍ഷിക യോഗ്യമാക്കുന്നതിലൂടെ സമഗ്ര ഭക്ഷ്യ സ്വയംപര്യാപ്‌തതയാണ് ലക്ഷ്യമിടുന്നത്. കൃഷി വളർന്നാൽ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയും വളരും. എല്ലാവരുടെയും സഹകരണത്തോടെ കേരളത്തെ രാജ്യത്തെ ഏറ്റവും മാതൃകാപരമായ കാർഷിക സംസ്ഥാനമാക്കി മാറ്റാൻ നമുക്ക് ഒരുമിച്ച് മുന്നേറാം.

ഓണക്കാലത്ത് സംസ്ഥാനത്ത് കാർഷിക ഉൽപ്പന്നങ്ങളുടെ വിലസ്ഥിരത ഉറപ്പാക്കുന്നതിനും വിപണിയിടപെടൽ ശക്തിപ്പെടുത്തുന്നതിനും കർഷകർക്...
28/07/2026

ഓണക്കാലത്ത് സംസ്ഥാനത്ത് കാർഷിക ഉൽപ്പന്നങ്ങളുടെ വിലസ്ഥിരത ഉറപ്പാക്കുന്നതിനും വിപണിയിടപെടൽ ശക്തിപ്പെടുത്തുന്നതിനും കർഷകർക്ക് ന്യായവില ലഭ്യമാക്കുന്നതിനുമായി 20 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നൽകി.

വിപണിയിലെ വിലയിടിവ് മൂലം കർഷകർക്ക് ഉണ്ടാകുന്ന നഷ്ടം കുറയ്ക്കുകയും കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുകയും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ന്യായമായ നിരക്കിൽ ലഭ്യമാക്കുകയും ചെയ്യുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കർഷകരിൽ നിന്ന് വിവിധ കാർഷിക ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിനും ഓണക്കാലത്ത് സംസ്ഥാന വ്യാപകമായി വിപണിയിടപെടൽ നടത്തി വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി ഓണച്ചന്തകൾ സംഘടിപ്പിക്കുന്നതിനുമുള്ള ചെലവുകളാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ഹോർട്ടികോർപ്പ് മുഖേന കാർഷിക ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിന് 6.98 കോടി, കേരാഫെഡ് മുഖേന പച്ചത്തേങ്ങ സംഭരണത്തിന് 2 കോടി, സംസ്ഥാനത്തുടനീളം ഓണച്ചന്തകൾ സംഘടിപ്പിക്കുന്നതിന് 10.24 കോടി എന്നിവ അനുവദിച്ചിട്ടുണ്ട്. കേരള ഫാം ഫ്രഷ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് പദ്ധതിയുടെ തറവില ഇനത്തിൽ 75 ലക്ഷം, തേങ്ങ സംഭരണ സമിതിയുടെ പ്രവർത്തനച്ചെലവിനായി 2.82 ലക്ഷം വകയിരുത്തിയിട്ടുണ്ട്. പദ്ധതിയുടെ സമയബന്ധിതവും കാര്യക്ഷമവുമായ നിർവഹണം ഉറപ്പാക്കുന്നതിനായി നിർവഹണ ഏജൻസികൾ ത്രൈമാസ പുരോഗതി റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും, പദ്ധതികളുടെ ഫലപ്രദമായ നിരീക്ഷണം കൃഷിവകുപ്പ് ഉറപ്പാക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഹോർട്ടികോർപ്പിന് അനുവദിച്ച ആകെ തുകയില്‍ 1 കോടി രൂപ സാമ്പത്തിക വര്‍ഷം അവസാനമായതിനാല്‍ വിനിയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ആ തുക ഈ വര്‍ഷം മുന്‍കൂറായി അനുവദിച്ച് നല്‍കിയതിന് പുറമെയാണ് ഇപ്പോള്‍ 6.98 കോടി രൂപയ്ക്ക് കൂടി ഭരണാനുമതിയായത്.

ഓണക്കാലത്ത് കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി ലഭ്യമാക്കുന്നതിനും ഉപഭോക്താക്കൾക്ക് ന്യായവിലയിൽ പച്ചക്കറികളും മറ്റ് കാർഷിക ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്നതിനും ഈ വിപണിയിടപെടൽ പദ്ധതി നിർണായകമാകും.

Address

MLA Office Kalpetta
Kalpetta
673122

Alerts

Be the first to know and let us send you an email when T Siddique posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to T Siddique:

Shortcuts

Share