LDF Enmakaje

LDF Enmakaje നാട്ടിനൊപ്പം, ജനത്തിനൊപ്പം Official page of Left Democratic Front, Enmakaje

09/05/2026

ചത്ത കുതിരയുടെ അഭിപ്രായത്തെ കൂടി മാനിക്കുക!

പുകയുടെ നിറം നോക്കി മാർപ്പാപ്പയെ നിശ്ചയിക്കുന്നതുപോലെ, ഗ്രൂപ്പ് കളികളിലൂടെയും തർക്കങ്ങളിലൂടെയും മുഖ്യമന്ത്രിയെ കണ്ടെത്താ...
08/05/2026

പുകയുടെ നിറം നോക്കി മാർപ്പാപ്പയെ നിശ്ചയിക്കുന്നതുപോലെ, ഗ്രൂപ്പ് കളികളിലൂടെയും തർക്കങ്ങളിലൂടെയും മുഖ്യമന്ത്രിയെ കണ്ടെത്താൻ ശ്രമിക്കുന്നത് കേരളം വരുംദിവസങ്ങളിൽ കാണാനിരിക്കുന്ന കാഴ്ചകളുടെ സൂചനയാകാം. മാറ്റം വരുമെന്ന് പ്രതീക്ഷിച്ചവർക്ക് വരുംദിവസങ്ങൾ വലിയ പാഠങ്ങളായിരിക്കും നൽകാൻ പോകുന്നത്.

വയറെരിയുന്നവന്റെ മിഴി നിറയാതിരിക്കാൻ ഡിവൈഎഫ്ഐ എൻമകജെ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന 'ഹൃദയപൂർവ്വം' പൊതിച്ചോറ് ...
07/05/2026

വയറെരിയുന്നവന്റെ മിഴി നിറയാതിരിക്കാൻ ഡിവൈഎഫ്ഐ എൻമകജെ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന 'ഹൃദയപൂർവ്വം' പൊതിച്ചോറ് വിതരണം 16-ാം ഘട്ടത്തിലേക്ക്.

🗓️ 2026 മെയ് 8, വെള്ളി
📍 ജനറൽ ആശുപത്രി കാസർഗോഡ്

#കാസർഗോഡ് #ഹൃദയപൂർവ്വം #ഡിവൈഎഫ്ഐ

05/05/2026

ജനങ്ങൾ തോൽക്കാതിരിക്കാൻ ഒരു മനുഷ്യൻ നടത്തിയ സമാനതകളില്ലാത്ത പോരാട്ടമായിരുന്നു കഴിഞ്ഞ പത്ത് വർഷങ്ങൾ. ഭരണത്തുടർച്ചയുടെ കരുതലുമായി കേരളത്തെ ചേർത്തുപിടിച്ച പ്രിയ സഖാവിന്, നമ്മുടെ മുഖ്യമന്ത്രിക്ക് ഹൃദയം നിറഞ്ഞ നന്ദി.

പത്തു വർഷക്കാലം ഒരു നാടിനെ മുഴുവൻ കരുതലോടെ കൂടെ നിന്ന് നയിച്ചതിന്.

പടിയിറങ്ങും മുൻപ് നൽകിയ വാക്കുകൾ ഓരോന്നായി പാലിക്കുകയും അശരണരെ ചേർത്തുനിർത്തുകയും ചെയ്തതിന്.

കിടപ്പാടമില്ലാത്തവന് വീടും, വിശപ്പറിയുന്നവന്റെ കണ്ണീരൊപ്പാൻ ഭക്ഷണവും ഉറപ്പാക്കിയതിന്.

ഒരു വർഗ്ഗീയ ശക്തിക്കും വിട്ടുകൊടുക്കാതെ കേരളത്തെ മതേതരത്വത്തിന്റെ വിളനിലമായി കാത്തുസൂക്ഷിച്ചതിന്.

ദുരിതങ്ങളെ ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കാതെ, പ്രതിസന്ധികളിൽ പാറപോലെ ഉറച്ചുനിന്നതിന്.

പ്രളയങ്ങളിൽ നിന്നും മഹാമാരികളിൽ നിന്നും ഒരു ജനതയെ കൈപിടിച്ചുയർത്തിയ ആ നിശ്ചയദാർഢ്യത്തിന്.

ചില തീരുമാനങ്ങൾ തെറ്റാണെന്ന് കാലം തെളിയിക്കും. ഇന്ന് തള്ളിക്കളയുന്നവർ നാളെ നിങ്ങളെ തിരയും; ഓരോ വീഴ്ചയും ഒരു കരുതലാണ്.

പറഞ്ഞ വാക്ക് മാറ്റാത്ത, നിലപാടുള്ള ആ നേതാവിനോട്, പ്രിയ സഖാവിനോട് കേരളത്തിന് കടപ്പാടുണ്ട്. ഈ തിരിച്ചടി താൽക്കാലികം മാത്രമാണ്. വീഴ്ചകളിൽ നിന്ന് പാഠം ഉൾക്കൊണ്ട്, ഇരട്ടി ശക്തിയോടെ, ഒരു കൊടുംകാറ്റു പോലെ തിരിച്ചു വരും.

ജനവിധിയെ വിനയപൂർവ്വം അംഗീകരിക്കുന്നു. അപ്രതീക്ഷിതമായ ഈ തിരിച്ചടിയിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാൻ നമ്മുടെ പ്രസ്ഥാനം തയ്യാറ...
04/05/2026

ജനവിധിയെ വിനയപൂർവ്വം അംഗീകരിക്കുന്നു. അപ്രതീക്ഷിതമായ ഈ തിരിച്ചടിയിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാൻ നമ്മുടെ പ്രസ്ഥാനം തയ്യാറാണ്. ജനങ്ങൾ നമ്മെ തോൽപ്പിച്ചു എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുമ്പോൾ തന്നെ, എവിടെയാണ് നമുക്ക് പിഴച്ചതെന്ന് ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്. ആത്മപരിശോധനയുടെയും തിരുത്തലുകളുടെയും കാലമാണിത്.

തോറ്റ കാരണങ്ങൾ പഠിച്ച്, വീഴ്ചകൾ പരിഹരിച്ച് നമ്മൾ ജനങ്ങൾക്കിടയിലേക്ക് വീണ്ടും ഇറങ്ങിച്ചെല്ലും. ചരിത്രത്തിൽ ഇതിലും വലിയ പ്രതിസന്ധികളെ അതിജീവിച്ച കരുത്ത് ഈ പാർട്ടിക്കുണ്ട്. വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളിലൂടെയും ജനപക്ഷ നിലപാടുകളിലൂടെയും നഷ്ടപ്പെട്ട വിശ്വാസം നമ്മൾ വീണ്ടെടുക്കുക തന്നെ ചെയ്യും.

തെറ്റുകൾ തിരുത്തി, കൂടുതൽ കരുത്തോടെ നമ്മുടെ പാർട്ടി തിരിച്ചുവരും. പോരാട്ടം തുടരുക തന്നെ ചെയ്യും!

ജനവിധി കഴിഞ്ഞു; കേന്ദ്രത്തിന്റെ ഇരുട്ടടി തുടങ്ങി! വാണിജ്യ പാചകവാതക വില 3000 കടന്നു.കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങള...
02/05/2026

ജനവിധി കഴിഞ്ഞു; കേന്ദ്രത്തിന്റെ ഇരുട്ടടി തുടങ്ങി! വാണിജ്യ പാചകവാതക വില 3000 കടന്നു.

കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കേന്ദ്രസർക്കാർ കുത്തനെ കൂട്ടിയിരിക്കുകയാണ്. ഒറ്റയടിക്ക് 993 രൂപയാണ് 19 കിലോ സിലിണ്ടറിന് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടർ വില കേരളത്തിൽ 3100 രൂപയും കടന്നിരിക്കുന്നു.

കുറഞ്ഞ വരുമാനക്കാരും അതിഥി തൊഴിലാളികളും ആശ്രയിക്കുന്ന അഞ്ച് കിലോയുടെ ഛോട്ടൂ ഗ്യാസ് സിലിണ്ടറിന് 261 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. നേരത്തെ തന്നെ ഈ സിലിണ്ടറുകൾക്ക് ക്ഷാമം നേരിട്ടിരുന്ന സാഹചര്യത്തിൽ, പുതിയ വില വർധനവ് സാധാരണക്കാരന്റെ ജീവിതത്തെ കൂടുതൽ പ്രതിസന്ധിയിലാക്കും.

യുദ്ധവും ആഭ്യന്തര പ്രശ്നങ്ങളും മൂലം കയറ്റുമതി മേഖലയും വ്യവസായങ്ങളും തളർന്നുനിൽക്കുന്ന ഘട്ടത്തിലാണ് ഈ വിലക്കയറ്റം. ഹോട്ടൽ വ്യവസായത്തെ ഇത് ഗുരുതരമായി ബാധിക്കും. ഗ്യാസ് വിതരണത്തിലെ നിയന്ത്രണം മൂലം സംസ്ഥാനത്തെ പല ഹോട്ടലുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്.

തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ പ്രീണിപ്പിക്കുകയും അത് കഴിഞ്ഞാലുടൻ ജനങ്ങളുടെ പോക്കറ്റടിക്കുന്നതുമായ കേന്ദ്രത്തിന്റെ ഈ ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയരേണ്ടതുണ്ട്.

അടിച്ചമർത്തപ്പെട്ട മനുഷ്യൻ തന്റെ മോചന സ്വപ്നങ്ങൾക്ക് സ്വന്തം ചോര കൊണ്ട് ചരിത്രമെഴുതിയ ദിനമാണ് മെയ് ദിനം. ലോകമെങ്ങുമുള്ള ...
30/04/2026

അടിച്ചമർത്തപ്പെട്ട മനുഷ്യൻ തന്റെ മോചന സ്വപ്നങ്ങൾക്ക് സ്വന്തം ചോര കൊണ്ട് ചരിത്രമെഴുതിയ ദിനമാണ് മെയ് ദിനം. ലോകമെങ്ങുമുള്ള അധ്വാനിക്കുന്നവന്റെയും ഭാരം ചുമക്കുന്നവന്റെയും കഷ്ടപ്പെടുന്നവന്റെയും അവകാശപ്പോരാട്ടങ്ങളുടെ പ്രതീകമാണിത്.

ഒരു ദിവസം എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിനോദം, എട്ടു മണിക്കൂർ വിശ്രമം എന്ന നീതിപൂർവ്വമായ അവകാശം നേടിയെടുക്കാൻ ചിക്കാഗോയിലെ തൊഴിലാളികൾ നടത്തിയ പോരാട്ടവും രക്തസാക്ഷിത്വവുമാണ് ഈ ദിനത്തിന്റെ അടിത്തറ. ഇന്ന് നാം അനുഭവിക്കുന്ന തൊഴിൽ നിയമങ്ങളും അവകാശങ്ങളും വിവിധ കാലങ്ങളിൽ ലോകത്തിന്റെ വിവിധ കോണുകളിൽ തൊഴിലാളികൾ നടത്തിയ നിരന്തര സമരങ്ങളുടെ ഫലമാണ്. ആഹാരം, പാർപ്പിടം, സ്വതന്ത്രചിന്ത തുടങ്ങിയ അടിസ്ഥാന മനുഷ്യാവകാശങ്ങൾ ഇന്നും പൂർണ്ണമായി നിറവേറാത്ത സാഹചര്യത്തിൽ, ആ ലക്ഷ്യങ്ങൾക്കായി പൊരുതുന്നവർക്ക് മെയ് ദിനം എന്നും വലിയ ആവേശം പകരുന്നു.

വർഗീയതയ്ക്ക് ഒരേ മനസ്സ്, പല വേഷംകുറച്ചുനാൾ മുമ്പ് സഖാവ് എം. സ്വരാജിനെതിരെ 'മുസ്ലിം വർഗീയവാദി'യായി ചിത്രീകരിക്കാൻ സംഘപരിവ...
27/04/2026

വർഗീയതയ്ക്ക് ഒരേ മനസ്സ്, പല വേഷം

കുറച്ചുനാൾ മുമ്പ് സഖാവ് എം. സ്വരാജിനെതിരെ 'മുസ്ലിം വർഗീയവാദി'യായി ചിത്രീകരിക്കാൻ സംഘപരിവാർ ശ്രമിച്ചെങ്കിൽ, ഇപ്പോൾ അദ്ദേഹത്തെ 'ഹിന്ദു വർഗീയവാദി'യാക്കാൻ ലീഗിലെയും ജമാഅത്തെ ഇസ്ലാമിയിലെയും ചില കേന്ദ്രങ്ങൾ ഓവർ ടൈം ജോലി ചെയ്യുകയാണ്. ഇരുവർഗീയതകളും ഒരേപോലെ സഖാവിനെ ആക്രമിക്കുന്നത് അദ്ദേഹം ഉയർത്തിപ്പിടിക്കുന്ന അചഞ്ചലമായ മതേതര നിലപാടിന്റെ വിജയമാണ്. രാഷ്ട്രീയമായി നേരിടാൻ കെൽപ്പില്ലാത്തവർ 'ദേശാഭിമാനി'യുടെ പേരിൽ വ്യാജ ന്യൂസ് കാർഡുകൾ നിർമ്മിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇതിന് പിന്നിൽ ജമാഅത്ത് കേന്ദ്രങ്ങളും ലീഗിലെ ജമാഅത്ത് വിഭാഗവുമാണെന്ന് വ്യക്തമാണ്.

ഒരു വർഗീയവാദി തന്നെ സന്ദർശിച്ചത് സൗഹൃദം കൊണ്ടാണെന്നും അത് വിവാദമാക്കരുതെന്നും താൻ പറഞ്ഞതായി കാണിച്ചുകൊണ്ട്, തന്റെ ചിത്രം വെച്ച് 'ദേശാഭിമാനി'യുടെ പേരിൽ വ്യാജ കാർഡ് ഉണ്ടാക്കിയാണ് ഇപ്പോഴത്തെ നുണപ്രചാരണം നടക്കുന്നത്. വെള്ളം ചേർക്കാത്ത ഇത്തരം കള്ളങ്ങളാണ് വർഗീയവാദികളുടെ പ്രധാന ആയുധം. ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ വഴി മാത്രമല്ല, ലീഗിലെ ജമാഅത്ത് വിഭാഗത്തിലെ പലരും സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടുകൾ വഴിയും ഈ നുണ പ്രചരിപ്പിക്കുന്നുണ്ട്. വ്യക്തിഹത്യയും നുണപ്രചാരണവും അസഭ്യ വർഷവും എല്ലാ വിഭാഗം വർഗീയവാദികളുടെയും ഇഷ്ട ശൈലിയാണ്.

27/04/2026

എന്തുകൊണ്ട് കേരളത്തിൽ വൈദ്യുതി നിയന്ത്രണം.

ഏപ്രിൽ 22സ: ഭാസ്കര കുമ്പള രക്തസാക്ഷി ദിനം ആർഎസ്എസ് ക്രിമിനൽ സംഘം അരുംകൊല ചെയ്ത തുളുനാടിന്റെ ധീര രക്തസാക്ഷി സഖാവ് ഭാസ്കര ...
22/04/2026

ഏപ്രിൽ 22
സ: ഭാസ്കര കുമ്പള രക്തസാക്ഷി ദിനം 

ആർഎസ്എസ് ക്രിമിനൽ സംഘം അരുംകൊല ചെയ്ത തുളുനാടിന്റെ ധീര രക്തസാക്ഷി സഖാവ് ഭാസ്കര കുമ്പളയുടെ ഓർമ്മകൾക്ക് മരണമില്ല...

Address

Enmakaje
Kasaragod
671552

Alerts

Be the first to know and let us send you an email when LDF Enmakaje posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share