08/07/2026
കൊടുങ്ങല്ലൂരിലെ ബിജെപി കോൺഗ്രസ് കൂട്ടുകെട്ട് പരസ്യമാകുന്നു
ചാലക്കുടി എംപി ബെന്നി ബഹനാൻ്റെ ഫണ്ടിൽ നിന്നും കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിക്ക് നൽകിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് പരിപാടിയിലാണ് കോൺഗ്രസ് ബിജെപി അവിശുദ്ധ കൂട്ടുകെട്ട് മറനീക്കി പുറത്തുവന്നത്.
കോൺഗ്രസ് നേതാക്കളുടെ പേര് കുത്തിക്കയറ്റി അടിമുടി രാഷ്ട്രീയവൽക്കരിച്ച പരിപാടി എൽഡിഎഫ് ബഹിഷ്കരിച്ചിരുന്നു.
നഗരസഭയെ പരിഗണിക്കാതെയാണ് കാര്യപരിപാടികൾ തയ്യാറാക്കിയത്. മറ്റ് രാഷ്ട്രീയ കക്ഷികളെ അവഗണിക്കുന്ന നിലയാണ് സ്വീകരിച്ചത്.
നഗരസഭ ചെയർപേഴ്സണും കൗൺസിലർമാരും എൽഡിഎഫ് പ്രവർത്തകരും ബഹിഷ്കരിച്ച ചടങ്ങിൽ കോൺഗ്രസ് ബിജെപി ഭായ് ഭായ് കൂട്ടുകെട്ടാണ് നടന്നത്.
ബിജെപി നേതാവ് ടി.എസ്.സജീവനെ പരിപാടിയുടെ അധ്യക്ഷനാക്കി. നഗരസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപി ക്കും , നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കോൺഗ്രസിനും നൽകിയ അകമഴിഞ്ഞ പിന്തുണയിലൂടെയാണ് ഈ അവിശുദ്ധ കൂട്ടുകെട്ട് കൊടുങ്ങല്ലൂരിൽ ശക്തി പ്രാപിക്കുന്നത്.
കോൺഗ്രസിന്റെ പാർലമെൻററി പാർട്ടി നേതാവും, ആശുപത്രി സ്ഥിതിചെയ്യുന്ന വാർഡിലെ കൗൺസറും ഉൾപ്പെടെ വേദിയിൽ ഉള്ളപ്പോഴാണ് BJP നേതാവിനെ അധ്യക്ഷനാക്കുന്ന നിലപാട് കോൺഗ്രസ് നേതാക്കളും എംപിയും ചേർന്ന് സ്വീകരിച്ചത്.
കോൺഗ്രസും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിൽ നിലപാട് വ്യക്തമാക്കാൻ കോൺഗ്രസിൻ്റെ സംസ്ഥാന നേതൃത്വം തയ്യാറാകണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു.
വി.ആർ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. എൽഡിഎഫ് ജില്ലാ കൺവീനർ പി കെ ചന്ദ്രശേഖരൻ , സിപിഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ , മുസ്താക്ക് അലി, കെ ആർ ജൈത്രൻ, പി ബി ഖയിസ്, കെ എസ് കൈസാബ് , സി കെ രാമനാഥൻ എന്നിവർ സംസാരിച്ചു.