CPIM Azhicode LC

CPIM Azhicode LC Communist Party of India (Marxist) Azhicode Local Committee

സഖാവ് കെ.യു.ബിജു ദിനാചരണം......
12/06/2026

സഖാവ് കെ.യു.ബിജു ദിനാചരണം......

യുഡിഎഫ് സർക്കാരിൻ്റെ ഇരുണ്ടകാലം വീണ്ടും ഓർമിപ്പിച്ച് കൊല്ലത്ത് എൽപി സ്കൂൾ പൂട്ടി
12/06/2026

യുഡിഎഫ് സർക്കാരിൻ്റെ ഇരുണ്ടകാലം വീണ്ടും ഓർമിപ്പിച്ച് കൊല്ലത്ത് എൽപി സ്കൂൾ പൂട്ടി

ഭാര്യയെ ആക്രമിച്ച് കൊലപെടുത്താൻ ശ്രമിച്ചബിജെപി ജില്ലാ പ്രസിഡണ്ട് എ ആർ ശ്രീകുമാറിനെ ഉടൻ  അറസ്റ്റുചെയ്യണമെന്ന് സിപിഐ എം കൊ...
11/06/2026

ഭാര്യയെ ആക്രമിച്ച് കൊലപെടുത്താൻ ശ്രമിച്ചബിജെപി ജില്ലാ പ്രസിഡണ്ട് എ ആർ ശ്രീകുമാറിനെ ഉടൻ അറസ്റ്റുചെയ്യണമെന്ന് സിപിഐ എം കൊടുങ്ങല്ലൂർ ഏരിയാകമ്മറ്റി ആവശ്യപ്പെട്ടു. കൊലകേസെടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാൾ സ്വന്തം ഭാര്യയെ മൃഗീയമായി ആക്രമിച്ചിരിക്കുകയാണ്. ഭാര്യ നൽകിയ പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തെങ്കിലും കേന്ദ്രമന്ത്രിയടക്കം ഉന്നതരിലുള്ള സ്വാധീനമുപയോഗിച്ച് കേസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കും. നിരവധി വർഷമായി തന്നോട് ഒപ്പം ജീവിക്കുന്ന ഭാര്യയായ സ്ത്രീയോട് പോലും ക്രൂരതയോടു കൂടിയാണ് ഈ ക്രിമിനൽ പ്രവർത്തിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകണം. വിഷയത്തിൽ ബിജെപി സംസ്ഥാന നേതൃത്വം മറുപടി പറയാൻ തയ്യാറാകണമെന്നും സിപിഐഎം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
ടി.കെ.രമേഷ് ബാബു അദ്ധ്യക്ഷനായി
പി.കെ. ചന്ദ്രശേഖരൻ , മുസ്താക്ക് അലി,
കെ.ആർ.ജൈത്രൻ,
കെ.കെ. അബീദലി,
കെ.പി.രാജൻ എന്നിവർ സംസാരിച്ചു.

നിപയെ ഒറ്റക്കെട്ടായി നേരിടാംനമ്മുടെ ആരോഗ്യ പ്രവർത്തകർ സജ്ജരാണ് അവരെ കൃത്യമായി നയിക്കാൻ ഭരണാധികാരികൾക്ക് സാധിക്കണംകെ കെ ശ...
11/06/2026

നിപയെ ഒറ്റക്കെട്ടായി നേരിടാം
നമ്മുടെ ആരോഗ്യ പ്രവർത്തകർ സജ്ജരാണ് അവരെ കൃത്യമായി നയിക്കാൻ ഭരണാധികാരികൾക്ക് സാധിക്കണം
കെ കെ ശൈലജ ടീച്ചർ

കേരളത്തിൽ ഇടതുപക്ഷത്തിനേറ്റ ഈ കനത്ത തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്താനും തിരുത്താനും, പാർടിയിലെ മുഴുവൻ പ്രവർത്തകരെയും പങ്...
09/06/2026

കേരളത്തിൽ ഇടതുപക്ഷത്തിനേറ്റ ഈ കനത്ത തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്താനും തിരുത്താനും, പാർടിയിലെ മുഴുവൻ പ്രവർത്തകരെയും പങ്കെടുപ്പിച്ചുള്ള വിപുലമായ വിലയിരുത്തൽ നടപടികളാണ് പാർടി നടത്തിയത്. പുതിയ കാലത്ത് സിപിഐ എം മുന്നോട്ടുവെക്കേണ്ട ആശയങ്ങളും പ്രവർത്തന പദ്ധതിയും എന്താകണം എന്നത് സംബന്ധിച്ച് വൈവിധ്യങ്ങളായ അഭിപ്രായങ്ങൾ ഇതിനകം തന്നെ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.

ഇതിന് തുടർച്ചയായി സിപിഐ എമ്മിന്റെ ഭാവി പ്രവർത്തനങ്ങൾ രൂപപ്പെടുത്താൻ എല്ലാ പൊതുജനങ്ങളുടെയും നിർദ്ദേശങ്ങൾ ഞങ്ങൾ തേടുകയാണ്. ഞങ്ങൾക്ക് തിരുത്തി കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ എല്ലാവരുടെയും സഹകരണവും സഹായവും തേടുകയാണ്.

നാട്ടിലും വിദേശത്തും ജീവിക്കുന്ന, സിപിഐ എം അനുഭാവമുള്ളവരും അല്ലാത്തവരുമായ മുഴുവൻ മലയാളികളോടും നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഞങ്ങൾ അഭ്യർഥിക്കുകയാണ്. യുവാക്കൾ, വിദ്യാർത്ഥികൾ, യുവതികൾ, ട്രാൻസ് ജൻഡേഴ്സ്, തൊഴിലാളികൾ തുടങ്ങി എല്ലാ മേഖലയിലെ ജനങ്ങളെയും ഞങ്ങൾ കേൾക്കുകയാണ്. പ്രത്യേകിച്ച് പുതുതലമുറയെ കേൾക്കണം എന്നാണ് പാർടി കണ്ടിരിക്കുന്നത്.

പുതുവഴികൾ എന്ന പേരിൽ ഇമെയിൽ, വാട്ട്സാപ്പ്, വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി നിർദ്ദേശങ്ങൾ സമർപ്പിക്കാം. ഇതേപേരിലുള്ള വെബ്സൈറ്റും മൊബൈൽ ആപ്പും വരും ദിവസങ്ങളിൽ തയ്യാറാവും. ഈ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാവും സിപിഐ എം മുന്നോട്ടുള്ള പ്രവർത്തന പദ്ധതി തയ്യാറാക്കുന്നത്.

PHONE : 7994777168

EMAIL : [email protected]

സംസ്ഥാനത്തൊട്ടാകെ പട്ടികവർഗ വിദ്യാർഥികൾക്ക് സ്വന്തം ഭാഷയിൽ പഠന സൗകര്യമൊരുക്കാൻ നിയമിച്ച മെന്റർ ടീച്ചർമാരുടെ സേവനം യുഡിഎഫ...
05/06/2026

സംസ്ഥാനത്തൊട്ടാകെ പട്ടികവർഗ വിദ്യാർഥികൾക്ക് സ്വന്തം ഭാഷയിൽ പഠന സൗകര്യമൊരുക്കാൻ നിയമിച്ച മെന്റർ ടീച്ചർമാരുടെ സേവനം യുഡിഎഫ്‌ സർക്കാർ നിർത്തിയതോടെ ഉന്നതി കുട്ടികളുടെ ക്ലാസ്‌ നിലച്ചു. യുഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തി മൂന്നാഴ്ച പിന്നിടുന്നതിനിടെയാണ് മെന്റർ ടീച്ചർമാരുടെ സേവനം ജൂൺ ഒന്നുമുതൽ തുടരേണ്ടതില്ലെന്ന് പട്ടികവർഗ വകുപ്പ് ഐടിഡിപി മുഖേനെ അറിയിച്ചത്.

ഇതോടെ അട്ടപ്പാടിയിലെ 23 മെന്റർ ടീച്ചർമാരും തൊഴിൽ രഹിതരായി. 2017ൽ മന്ത്രിയായിരുന്ന എ കെ ബാലനാണ് മെന്റർ ടീച്ചർമാരെ നിയമിച്ചത്. ഗോത്ര ഭാഷകൾ മാത്രം കേട്ടും പറഞ്ഞും ശീലിച്ചവരാണ് ഉന്നതിയിലെ കുട്ടികൾ. ഇവർ സ്കൂളിൽ എത്തുന്നതോടെ മലയാളം അടക്കമുള്ള ഭാഷകളിൽ പഠനം നടത്തേണ്ടി വരുന്നത് പഠന മുപേക്ഷിക്കാൻ പ്രേരണയാകുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്‌.

ടിടിസി കഴിഞ്ഞ ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് ഇത് മികച്ച ഒരു തൊഴിൽ അവസരം കൂടിയായിരുന്നു. ഭാഷ മനസ്സിലാകാത്ത കുട്ടികളെ സംസ്ഥാന പാഠ്യപദ്ധതിയുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവർത്തിച്ചിരുന്നത് മെന്റർ ടീച്ചർമാരാണ്. ഇവരുടെ പ്രവർത്തനം നിലച്ചതോടെ സ്‌കൂളുകളിൽനിന്നും കൊഴിഞ്ഞുപോക്ക് വർധിക്കാനും പഠന നിലവാരം ഇടിയാനും വഴിവയ്‌ക്കും.

04/06/2026
ഇന്ധനവില വർധനയിലൂടെ ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെയും, അതിനെതിരെ മൗനം പാലിക്കുന്ന സംസ്ഥാന സർക്കാരിന്റെ ...
03/06/2026

ഇന്ധനവില വർധനയിലൂടെ ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെയും, അതിനെതിരെ മൗനം പാലിക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടുകൾക്കെതിരെയും ജൂൺ 4 വ്യാഴാഴ്ച ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും. ജില്ലാ - ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലും തെരഞ്ഞെടുക്കപ്പെട്ട മറ്റ് പ്രധാന സ്ഥലങ്ങളിലുമായിരിക്കും പ്രക്ഷോഭം നടക്കുക.

രാജ്യത്ത് ഇന്ധനവില വലിയ തോതിലാണ് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മെയ് 15 മുതൽ 25 വരെയുള്ള 11 ദിവസത്തിനിടെ മാത്രം നാല് തവണയാണ് പെട്രോൾ, ഡീസൽ വില കൂട്ടിയത്. ഏഴര രൂപയുടെ വർദ്ധനവാണ് ഈ ദിവസങ്ങളിൽ മാത്രം ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണയ്ക്ക് വില കുറഞ്ഞപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കാതിരിക്കാനാണ് കേന്ദ്ര ഗവൺമെന്റ് ഇന്ധന നികുതി കുത്തനെ ഉയർത്തിയത്. അന്താരാഷ്ട്ര വില കുറഞ്ഞത് ജനങ്ങൾക്ക് ഗുണകരമാകരുത് എന്ന ക്രൂരമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ഇപ്പോൾ ക്രൂഡ് ഓയിൽ വില വർദ്ധനവിന്റെ പേര് പറഞ്ഞ് ജനങ്ങളുടെ മേൽ അധിക ഭാരം ഏൽപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

കേന്ദ്രത്തിന്റെ ഈ കൊള്ളയ്ക്ക് സംസ്ഥാന സർക്കാരും കൂട്ടുനിൽക്കുകയാണ്. ഇപ്പോഴത്തെ ഈ വില വർദ്ധനവിലൂടെ മാത്രം ലിറ്ററിന് 2 രൂപയിലധികം അധിക വരുമാനം സംസ്ഥാന സർക്കാരിന് ലഭിക്കും. എൽഡിഎഫ് ഭരിക്കുന്ന കാലത്ത് ഇന്ധന നികുതി വരുമാനം വേണ്ടെന്ന് വെക്കണമെന്ന നിലപാടായിരുന്നു ഇപ്പോഴത്തെ മുഖ്യമന്ത്രി വി ഡി സതീശൻ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ സ്വീകരിച്ചിരുന്നത്. ഈ മുദ്രാവാക്യം മുന്നോട്ടുവെച്ച് കന്റോൺമെന്റ് ഹൗസിൽ നിന്ന് സൈക്കിൾ ചവിട്ടി നിയമസഭയിൽ വന്ന് സമരം ചെയ്യുകയായിരുന്നു സതീശൻ.

എന്നാൽ അദ്ദേഹം ഭരണത്തിലെത്തി വെറും രണ്ടാഴ്ചയ്ക്കുള്ളിൽ നാല് തവണ കേന്ദ്രം വില വർദ്ധിപ്പിച്ചിട്ടും മൗനിയായി തുടരുകയാണ് ചെയ്യുന്നത്. കഴിഞ്ഞ 2018-ൽ ഇത്തരത്തിൽ ഇന്ധനവില കൂടിയപ്പോൾ ലഭിച്ച അധിക വരുമാനം എൽഡിഎഫ് സർക്കാർ വേണ്ടെന്ന് വച്ചിരുന്നു എന്ന കാര്യവും ജനങ്ങൾ ഓർക്കേണ്ടതുണ്ട്.

എന്നാൽ ജനങ്ങളെ ബാധിക്കുന്ന ഇന്ധനവുമായി ബന്ധപ്പെട്ട ഈ പ്രശ്നങ്ങൾ ഇപ്പോൾ പുറത്തിറക്കിയ നയപ്രഖ്യാപന പ്രസംഗത്തിൽ പോലും ഉൾപ്പെടുത്താൻ യുഡിഎഫ് സർക്കാർ തയ്യാറായിട്ടില്ല. കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ നയപ്രഖ്യാപന പ്രസംഗത്തിൽ ഒരക്ഷരം പറയാൻ ഈ സർക്കാർ തയ്യാറായില്ല. കേന്ദ്ര നയത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്.

പശ്ച

02/06/2026

Address

Https://maps. App. Goo. Gl/CYiXgDQXELjLWdm68?g_st=aw
Kodungallur
680666

Website

Alerts

Be the first to know and let us send you an email when CPIM Azhicode LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share