25/08/2026
"KM ഷാജിക്ക് എന്ത് പരവതാനി "
KM ഷാജി എന്ന ഷാജിക്കയുടെ യാത്രകൾ ഒന്നും പരവതാനിയിലൂടെ ആയിരുന്നില്ല, അങ്ങനെ പരവതാനി വിരിച്ച് യാത്ര ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ഒരാളും അല്ല, നീണ്ട 9 വർഷം കൂടെ നടന്ന ഒരാൾക്ക് മനസിലാക്കാൻ പറ്റുന്ന രീതിയിൽ..
ആരുടെ മുന്നിലും തലകുനിച്ചു ശീലമില്ലാത്ത ഒരാൾ കണ്ണൂരിന്റെ പല ഭാഗത്തും എത്തിപ്പെടാൻ കഴിയാത്ത സ്ഥലങ്ങളിൽ ആരെടാ എന്ന് പട്ടപാകൽ ചോദിക്കുന്നിടത് മുണ്ട് മടക്കി കുത്തി കാലിൽ ഇട്ടിരിക്കുന്നത് വിലകൂടിയതോ വില കുറഞ്ഞതോ ഷൂ ആണെന്ന് നോക്കാതെ കൂടെ എത്ര ആളുകൾ ഉണ്ട് നോക്കാതെ ഞാനേടാ എന്ന് ഉറച്ച സ്വരത്തിൽ തിരിച്ചു ചോദിക്കാൻ ഉള്ള ചങ്കൂറ്റം പ്രസംഗത്തിൽ മാത്രമല്ല, വണ്ടികൾ ആക്രമിക്കപ്പെട്ട സ്ഥലങ്ങളിൽ പിന്നീട് പൂമാല ഇട്ട് സ്വീകരിക്കുന്ന കാഴ്ചകൾ കണ്ണ് കൊണ്ട് കണ്ട് അനുഭവിച്ച ഒരാൾ എന്നത് കൊണ്ട് തന്നെ..
അരിയിൽ ശുകൂർ കൊല്ലപ്പെട്ട ദിവസം പാർട്ടി നേതാക്കളും നിയമപാലകരും കണ്ണൂർ വിട്ട് തളിപ്പറമ്പിലേക്ക് പോകരുത് എന്ന് പറഞ്ഞു പിന്തിരിപ്പിക്കാൻ ശ്രമിച്ചു എങ്കിലും മുസ്ലിഹ് മഠത്തിലിന്റെ കാർ സ്വന്തം ഡ്രൈവ് ചെയ്ത് (മാടായി കലാപത്തിൽ vp മഹമൂദ് ഹാജി കയെ ഓര്മിപ്പിക്കുന്ന രൂപത്തിൽ) അരിയിൽ വരെ പോയി തിരിച്ചു വന്നു യാത്ര ചെയ്ത കാറിന്റെ പരിക്ക് മാറ്റാൻ 2 ലക്ഷം രൂപയോളം അന്ന് ചിലവഴികേണ്ടി വന്നിട്ടുണ്ട് അങ്ങനെ ബോംബ് കൊണ്ടും കല്ലുകൾ കൊണ്ടും എതിരെറ്റ് വന്ന ഷാജികയുടെ കാലിന് എന്ത് പരവതാനി,
സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ളവരെ ചേർത്തുപിടക്കാൻ ശ്രമം നടത്തുകയും അതിൽ പൂർണ വിജയം കാണുകയും ചെയ്ത ഒരാളാണ് ഞാൻ അറിയുന്ന ഷാജിക്ക,
ആരോരും ഇല്ലാത്ത 45 പിഞ്ചു മക്കളെ ഒരു ഓണ നാളിൽ അവരെയും കൂട്ടി കണ്ണൂർ ക്യാപിറ്റൽ മാളിൽ അവർക്ക് ഇഷ്ടമുള്ള ഡ്രസ്സ് വാങ്ങിയെടുക്കുവാൻ കൂടെ പോയ ഒരു ഫോട്ടോ ആണ് താഴെ..
മറക്കാൻ ആവാത്ത പരവതാനി വിരി ആവശ്യമില്ലാത്ത എനിക്ക് അറിയുന്ന KM ഷാജി..
ഇത് കഥയല്ല..
യാഥാർഥ്യം...