CPIM Peruvallur LC

CPIM Peruvallur LC Communist party of India (Marxist )
Peruvallur Local Committee

19/10/2025

പരനാറി ആയാൽ എന്തും പറയും...

16/10/2025

വയനാട്ടിൽ സ്‌ഥലവുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. അതുമാറിയാൽ വീടുപണിയും; സർക്കാർ വീടുകൊടുക്കുന്നതിനൊപ്പം യൂത്ത് കോൺഗ്രസും കൊടുക്കും.

***
തറക്കല്ല്?

അത് മാസാവസാനം രാഹുൽ ഗാന്ധി ഇട്ടതാണല്ലോ.

ഏതു മാസാവസാനം?

ഏതു മാസത്തിനും അവസാനമുണ്ടല്ലോ.

***
..പിടിച്ചതിനെക്കാളും സാങ്കേതികമായി വലുതാണല്ലോ അളയിൽ…

ഇന്ന് ഉച്ചവരെ മനോരമ പറഞ്ഞത് , ലൈഫ്മിഷൻ കോഴക്കേസിൽ ചോദ്യം ചെയ്യാനാണ് ED സമൻസ് അയച്ചതെന്നാണ്. ഇപ്പോൾ പറയുന്നു ലാവ്ലിൻ കേസി...
14/10/2025

ഇന്ന് ഉച്ചവരെ മനോരമ പറഞ്ഞത് , ലൈഫ്മിഷൻ കോഴക്കേസിൽ ചോദ്യം ചെയ്യാനാണ് ED സമൻസ് അയച്ചതെന്നാണ്.

ഇപ്പോൾ പറയുന്നു ലാവ്ലിൻ കേസിൽ സാക്ഷിയായാണ് സമൻസ് നൽകിയതെന്ന് .സ്വർണ - ഈന്തപ്പഴ - ഖുറാൻ കടത്തു കേസ് കത്തി നിന്ന കാലത്ത് അതിന് ഊർജ്ജം പകരാൻ .... ക്രൈം നന്ദകുമാർ ED ക്ക് നൽകിയ പരാതിയാണ് .... ലാവ്ലിനാണ് പിണറായിയുടെ മകനെ പഠിപ്പിച്ചതെന്ന് . അതും കൂടെ ചേർത്ത് വല്ലോം നടത്താമെന്ന് കരുതി ... സമൻസ് അയച്ച ശേഷമാണ് " ലാവ്ലിനിൽ " CBI കുറ്റപത്രം കോടതി റദ്ദാക്കിയ കാര്യം ED യിലെ ഹിന്ദി സാറന്മാർ അറഞ്ഞത് .... പ്രത്യേക ദൂതൻ ക്ലിഫ് ഹൗസ് ഗേറ്റിൽ എത്തി വിവേക് വിജയൻ
എന്നയാൾ ഇവിടെയാണോ താമസമെന്നാരാഞ്ഞു. ഇവിടില്ല വിദേശത്താണ് ജോലി ചെയ്യുന്നതെന്ന് പോലീസുകാർ പറഞ്ഞപ്പോൾ .... വന്ന പോലെ തിരിച്ചു പോയി.

നിങ്ങൾ നൽകിയ പരാതിയിലെ കാര്യങ്ങൾ സി ബി ഐ അന്വേഷിച്ച് നൽകിയ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയതിനാൽ തുടർനടപടിയില്ലെന്ന് പരാതിക്കാരനെ അറിയിച്ചു എന്നാണ് ലഭ്യമായ വിവരം . ഇത്
ഒരു രഹസ്യമെന്ന മട്ടിൽ " സ്ഥിരം ഇടനിലക്കാരനായ " ആൾ ദില്ലിയിൽ ഒരു മാധ്യമ പ്രതിനിധിക്ക് സാമാന്യം നല്ല തുകയ്ക്ക് കൈമാറി. അതാണ് എക്സ്ക്ലൂസീവായത്. ഇടനിലക്കാരൻ ഓതിക്കൊടുത്തത് " ലൈഫ് മിഷൻ " കേസിലെ സമൻസ് എന്നാണ്. പത്രം അതു വച്ചു പപ്പടം കാച്ചി. ഇന്ന് അത് പൊടിഞ്ഞു . എക്സ്ക്ലൂസീവുകാരന് പത്രത്തിൻ്റെ മുതലാളി വയറു നിറയെ കൊടുത്തതായാണ് ..... സ്ഥാപനത്തിലെ ചാരൻ അറിയിച്ചത്.😂

കോട്ടയം മെഡിക്കൽ കോളേജിലെ ഉപയോഗശൂന്യമായ കെട്ടിടം പൊളിഞ്ഞു വീണുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായ വൈക്കം സ്വദേശിനി ബിന്ദുവിൻ്റെ...
13/10/2025

കോട്ടയം മെഡിക്കൽ കോളേജിലെ ഉപയോഗശൂന്യമായ കെട്ടിടം പൊളിഞ്ഞു വീണുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായ വൈക്കം സ്വദേശിനി ബിന്ദുവിൻ്റെ മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഓവർസീയർ തസ്തികയിൽ നിയമനം നൽകി. ബിന്ദുവിൻ്റെ കുടുംബത്തിന് വീട് നിർമ്മിച്ച് താക്കോൽ കൈമാറുകയും 10 ലക്ഷം രൂപ ധനസഹായം അനുവദിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം മകന് ജോലി നൽകുമെന്ന വാഗ്ദാനവും സർക്കാർ നിറവേറ്റിയിരിക്കുകയാണ്.

കേരള നിയമനിർമ്മാണ സഭയുടെ ചരിത്രത്തിൽ നാഴികക്കല്ലായി മാറാൻ പോകുന്ന ഏക കിടപ്പാട സംരക്ഷണ ബിൽ ഇന്ന് നിയമസഭ പാസാക്കി. കുറഞ്ഞ ...
09/10/2025

കേരള നിയമനിർമ്മാണ സഭയുടെ ചരിത്രത്തിൽ നാഴികക്കല്ലായി മാറാൻ പോകുന്ന ഏക കിടപ്പാട സംരക്ഷണ ബിൽ ഇന്ന് നിയമസഭ പാസാക്കി. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾ അതിജീവനത്തിനായി എടുക്കുന്ന വായ്പകൾ അവരുടെ നിയന്ത്രണത്തിലല്ലാത്ത പ്രതിസന്ധികൾ മൂലം തിരിച്ചടക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ജപ്തി ഒഴിവാക്കുന്നതിന് സഹായകമായ ബില്ലാണിത്. കിടപ്പാട അവകാശം അംഗീകരിക്കുന്നതിലേക്കുള്ള സുപ്രധാനമായ ചുവടുവെപ്പ് കൂടിയാണ് ഈ ബിൽ. ഇതുവഴി എൽഡിഎഫ് പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം പാലിക്കപ്പെടുകയാണ്. എല്ലാ വിഭാഗം മനുഷ്യരെയും ചേർത്തുനിർത്തി കൊണ്ടുള്ള എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ വികസന കാഴ്ചപ്പാടിനെ അടിവരയിടുന്നതാണ് ഇന്ന് പാസാക്കിയ ഏക കിടപ്പാട സംരക്ഷണ ബിൽ.

"അക്രമത്തോട് നമ്മൾ അക്രമം കൊണ്ടല്ല പ്രതികരിക്കുക; വെറുപ്പ് പ്രചരിപ്പിക്കുന്നവരോട് വെറുപ്പ് പ്രചരിപ്പിച്ചല്ല  സ്നേഹം പ്രച...
09/10/2025

"അക്രമത്തോട് നമ്മൾ അക്രമം കൊണ്ടല്ല പ്രതികരിക്കുക; വെറുപ്പ് പ്രചരിപ്പിക്കുന്നവരോട് വെറുപ്പ് പ്രചരിപ്പിച്ചല്ല സ്നേഹം പ്രചരിപ്പിച്ചാണ് നമ്മൾ പ്രതികരിക്കുക."

ഇത് പറഞ്ഞ ഉമർ ഖാലിദ് ജയിലിലായിട്ട് അഞ്ചു വര്ഷം കഴിഞ്ഞു. വിചാരണയില്ല, ജാമ്യമില്ല. ജാമ്യാപേക്ഷ കോടതികൾ കേൾക്കുന്നുപോലുമില്ല. പൗരത്വ ബില്ലിനെതിരെയുള്ള പ്രക്ഷോഭങ്ങളിലെ ഇടതുപക്ഷ മുഖങ്ങളിലൊന്നായിരുന്നു ഉമറിന്റേത്. ദൽഹി കലാപവുമായി ബന്ധപ്പെട്ടു നടന്ന അക്രമങ്ങൾക്കു പിന്നിലെ ഗൂഢാലോചനക്കാരൻ.

എന്തെങ്കിലും തെളിവ്? ഇന്നുവരെയില്ല. ഇനിയുണ്ടാവുമോ? ആർക്കറിയാം! വിചാരണ? ആർക്കുമറിയില്ല. ജാമ്യം? ക്ഷമിക്കണം.

ഫാ. സ്റ്റാൻ സ്വാമിയും പ്രൊഫ സായി ബാബയുമൊക്കെ വരുന്ന ലിസ്റ്റിൽ മുപ്പത്തൊന്നു വയസിൽ ഇരുമ്പഴിക്കുള്ളിൽ തളയ്ക്കപ്പെട്ട ഒരു ചെറുപ്പക്കാരൻ കൂടി ജീവിതം തീർക്കുകയാണ്.

ഇതേ കലാപത്തിന്റെ ഭാഗമായി പരസ്യമായി അക്രമത്തിനു ആഹ്വാനം നൽകിയ ബി ജെ പി നേതാവ് കപിൽ മിശ്രയോ? 'വെടിയുണ്ട പായിക്കൂ' എന്ന് പരസ്യമായി ആഹ്യാനം നടത്തിയ അനുരാഗ് താക്കൂറോ?

ഇന്നുവരെ പ്രശ്നമൊന്നുമില്ല. മിശ്രയ്‌ക്കെതിരെ ഒരു എഫ് ഐ ആർ അഞ്ചു കൊല്ലത്തിനുശഷം ഫയൽ ചെയ്തിട്ടുണ്ട്; അമ്പതു കൊല്ലത്തിനുശേഷം അയാളെ ചോദ്യം ചെയ്യുമായിരിക്കും. താക്കൂറിനെ തൊടാൻ നിയമം മടിയ്ക്കും.

പറഞ്ഞുവരുമ്പോൾ മൂന്നുപേരും ഒരേ ദേവതയുടെ നീതിവിധിക്കുമുന്പിൽ നിൽക്കുന്നവരാണ്. മിശ്രയും താക്കൂറും വരുമ്പോൾ കാണുന്ന നീതിദേവതയല്ല പക്ഷെ ഉമറിനെ കാണുക എന്നൊരു വ്യത്യാസം മാത്രം. .

***

മഹാത്മാ ഗാന്ധിയെ വധിക്കാൻ നാഥുറാം ഗോഡ്‌സെയ്ക്കു ആവശ്യത്തിലധികം കാരണങ്ങളുണ്ടായിരുന്നു. ഗാന്ധിജി ജീവിച്ചിരിക്കുന്ന കാലത്തോളം അയാൾ സ്വപ്നം കാണുന്ന ഹിന്ദുത്വ ഇന്ത്യ ഉണ്ടാവില്ല എന്നയാൾ തിരിച്ചറിഞ്ഞു. അയാൾ മാത്രമല്ല, അതിന്റെ ഗൂഢാലോചനയിൽ പ്രതികളായിരുന്നവരെല്ലാം, വിനായക് ദാമോദർ സവർക്കരടക്കം, ഗാന്ധി അവരുടെ സ്വപ്നത്തിനെതിരാണ് എന്ന് കണ്ടു. ഗാന്ധിവധത്തിനു കാരണം സവർക്കറുടെ നേതൃത്തത്തിലുള്ള ഒരു സംഘത്തിന്റെ ഗൂഢാലോചനയല്ലാതെ മറ്റൊന്നുമല്ല എന്ന് ജസ്റ്റിസ് ജീവൻലാൽ കപൂർ കമ്മീഷൻ രേഖപ്പെടുത്തിയത് അതുകൊണ്ടാണ്.

ഇക്കൂട്ടർ സംഭരിച്ചുവെച്ച വെറുപ്പാണ് ഗോഡ്‌സെയുടെ തോക്കിൽനിന്നും തീയുണ്ടകളുടെ രൂപത്തിൽ പുറത്തുചാടിയത്.

***
അവരുടെ പിന്മുറക്കാർ പ്രചരിപ്പിക്കുന്ന വെറുപ്പാണ് ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയ്ക്കുനേരെ എറിഞ്ഞ ചെരുപ്പിന്റെ ഊർജ്ജം.

അവർ മലയാളത്തിലും ഹിന്ദിയിലുമൊക്കെ ഇത് പ്രചരിപ്പിക്കുന്നുണ്ടായിരുന്നു. തുപ്പണം, ചെരുപ്പെറിയണം എന്നൊക്കെ. ഒരാളത് കേട്ടു.

ഇന്ത്യയുടെ പരമോന്നത കോടതിയുടെ അധ്യക്ഷനെതിരെ ചെരുപ്പ് പായിച്ച ആൾക്കെതിരെ നടപടിയുണ്ടായോ? പ്രതിഷേധമുണ്ടായോ? അപലപിക്കപ്പെടേണ്ടതാണ് എന്ന പ്രധാനമന്ത്രിയുടെ ഒരു പ്രസ്താവനയല്ലാതെ ഭരണകൂടത്തിൽനിന്നു എന്തെങ്കിലുമൊരു പ്രതികരണമുണ്ടായോ? പ്രസിഡന്റ് വല്ലതും പറഞ്ഞോ? ആഭ്യന്തരമന്ത്രി? രാഹുൽ ഗാന്ധിയുടെ ഓരോ പ്രസ്താവന വരുമ്പോഴും അതിനെതിരെ വിഷം ചീറ്റുന്ന നിയമകാര്യ വകുപ്പുമന്ത്രി?

ഒന്നുമില്ല.
കാരണം,

അക്രമത്തിന്റെ ഇര ഹിന്ദുത്വവാദിയല്ല, ദളിതനാണ്.
അക്രമം നടത്തിയത് ദളിതനല്ല; സനാതനിയാണ്.

സനാതനികളുടെ ദൈവത്തെ മാനിച്ചില്ല എന്നതാണ് വിഷയം. അതിന്റെ കണക്കു ചോദിച്ചതാണ് ഒരു സനാതനി.

ശരി.

സനാതനികൾ അവരൊഴികെയുള്ള മനുഷ്യരെ, ദൈവങ്ങളെയല്ല, ഇക്കാലമത്രയും കൊന്നതിന്റെയും കൊല്ലാക്കൊല ചെയ്തതിന്റെയും ചവിട്ടിക്കൂട്ടിയതിന്റെയും ജീവിതം നിഷേധിച്ചതിന്റെയും അവർക്കെതിരെ കാണിച്ചുകൂട്ടിയ ക്രൂരതകളുടെയും ഒക്കെ കണക്കു ചോദിയ്ക്കാൻ അവരുടെ പിന്മുറക്കാർ തുടങ്ങിയാൽ?

താങ്ങില്ല സാറന്മാരെ.

മാർട്ടിൻ ലൂതർ കിംഗ് അത് പറഞ്ഞിട്ടുണ്ട്.

"Those who hope that the Negro needed to blow off steam and will now be content will have a rude awakening if the nation returns to business as usual."

ആഘോഷം ഒരു മയത്തിലൊക്കെ മതി.
KJ Jacob

AI pic

08/10/2025

കൈരേഖകളുമായി കുഴലപ്പം ..
വായിക്കുക

എന്റെ സുഹൃത്തായ ഡോ മാത്യു കുഴൽനാടന്റെ കൈയിൽ കൊള്ളാവുന്ന രേഖകൾ ഒന്നുമില്ല എന്ന് വിജിലൻസ് കോടതിയും പിന്നെ ഹൈക്കോടതിയും പറഞ്ഞതാണ്.

അതൊക്കെ കഴിഞ്ഞു ലോ കോളേജിന്റെ വരാന്ത കാണാത്ത ഞാൻ ജനകീയ കോടതിയിൽ വച്ച് അദ്ദേഹത്തോട് മലയാളത്തിലും എനിക്കറിയാവുന്ന ഇംഗ്ലീഷിലും പറഞ്ഞതാണ് പോകണ്ടാ പോകണ്ടാന്ന്...കൈയിലുള്ളത് ശങ്കരാടി ടൈപ്പ് രേഖകളാണെന്ന്.

എവടെ! സമ്മതിക്കണ്ടേ!

കമ്യൂണിക്കേഷനും ട്രാൻസാക്ഷനും കേസും കേസ് ലോസും ജഡ്ജ്‌മെന്റും ഒബ്സർവേഷനും...അടക്കം അദ്ദേഹം ബുദ്ധിമുട്ടി സംഘടിപ്പിച്ച ആയിരക്കണക്കിന് രഹസ്യ രേഖകളുമായാണ് സുപ്രീം കോടതിയിൽ പോയത്.

എഴിച്ചു പോ, ഇപ്പം സ്‌ഥലം വിട്ടാൽ പത്തുലക്ഷം കൈയിലിരിക്കും, ഇല്ലെങ്കിൽ പിഴയടിക്കും എന്നു കോടതി ഭീഷണിപ്പെടുത്തിയപ്പോഴാണ് മാത്യു ഒന്നടങ്ങിയത്.

***
ജനകീയ കോടതിയുടെ ഒരു മണിക്കൂർ നീളുന്ന ലിങ്ക് കമന്റിൽ കൊടുത്തിട്ടുണ്ട്. Fun unlimited.

അത് കണ്ടില്ലെങ്കിലും താഴെയുള്ള കമന്റ്റ് സെക്ഷനിൽ പോകണം. അതും non-stop fun. കമ്മിയായ എന്നെ മാത്യു മലർത്തിയടിച്ച ആഘോഷമാണ്.

പണ്ട് ഡി വൈ എഫ് ക്കാരെക്കാൾ ജനകീയരാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ എന്ന് ഞാൻ പറഞ്ഞു എന്ന് പറഞ്ഞു ആഘോഷിച്ചപോലെ. അതിന്റെ അനുഭവം കണ്ടതാണല്ലോ

ഇങ്ങിനെയൊക്കെ ആഘോഷിക്കാനും വേണം ഒരു യോഗം.
KJ Jacob

06/10/2025

ഇരട്ട പ്രഹരം....!!!!





പതഞ്ഞുപൊങ്ങിയ വീഞ്ഞും; നഗ്നനായ ചന്ദ്രചൂഡും          വിവാദപരമായ അയോധ്യാ വിധിക്കു ശേഷം, ദില്ലി നഗരത്തിലെ ഏറ്റവും മുന്തിയ പ...
03/10/2025

പതഞ്ഞുപൊങ്ങിയ വീഞ്ഞും; നഗ്നനായ ചന്ദ്രചൂഡും


വിവാദപരമായ അയോധ്യാ വിധിക്കു ശേഷം, ദില്ലി നഗരത്തിലെ ഏറ്റവും മുന്തിയ പഞ്ചനക്ഷത്ര ഹോട്ടലായ താജിൽ അഞ്ച് ജസ്റ്റിസുമാരുടെ തീൻമേശയിൽ പതഞ്ഞുപൊങ്ങിയ വീഞ്ഞിനു പിന്നിലെ രഹസ്യമാണ് ഇപ്പോൾ പുറത്തേക്കു വന്നിരിക്കുന്നത്. മുഖ്യ ന്യായാധിപനായിരുന്ന ഡി.വൈ.ചന്ദ്രചൂഡ് ഒരഭിമുഖത്തിൽ സ്വയം നഗ്നനാകാൻ തീരുമാനിച്ചപ്പോൾ നമ്മുടെ നീതിന്യായ വ്യവസ്ഥ എത്രത്തോളം കളങ്കപ്പെട്ടിരിക്കുന്നു എന്ന വസ്തുതയ്ക്കാണ് അടിവരയിടപ്പെട്ടത്.

ന്യൂസ് ലോൺഡ്രി എന്ന ബദൽ ഡിജിറ്റൽ മാധ്യമത്തിനുവേണ്ടി മുൻപ് എൻഡിടിവിയിൽ അവതാരകനായിരുന്ന ശ്രീനിവാസൻ ജെയിൻ ജസ്റ്റിസ് ചന്ദ്രചൂഡിനെ അഭിമുഖം ചെയ്തതാണ് ഈ ലേഖനത്തിന്റെ ഇതിവൃത്തം. പരമ്പരാഗത മാധ്യമങ്ങളിൽനിന്ന് പത്രപ്രവർത്തനം പോയിമറഞ്ഞിട്ട് കാലമേറെയായതുകൊണ്ട് ഇതുപോലുള്ള സമാന്തര ഡിജിറ്റൽ മാധ്യമങ്ങളാണ് ശരാശരി ഇന്ത്യക്കാരന്റെ ഇന്നത്തെ വാർത്താ തുരുത്തുകൾ. അഞ്ചംഗ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ 2019-ലെ വിവാദ അയോധ്യാ വിധിയാണ് അഭിമുഖത്തിൽ പ്രധാനമായും പരാമർശിച്ചത്. അന്നത്തെ മുഖ്യ ന്യായാധിപൻ രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബഞ്ചിൽ ചന്ദ്രചൂഡും അംഗമായിരുന്നു. ജസ്റ്റിസുമാരായ എസ്.എ.ബോദ്ഡേ, അശോക് ഭൂഷൺ, എസ്.അബ്ദുൾ നാസിർ എന്നിവരായിരുന്നു മറ്റംഗങ്ങൾ. ബാബ്റി മസ്ജിദ് തകർത്തത് കൊടും ക്രിമിനൽ കുറ്റമാണെന്നു കണ്ടെത്തിയിട്ടും പള്ളിയിരുന്ന സ്ഥലം തകർത്തവർക്കു തന്നെ കൈമാറുക എന്ന വൈരുധ്യമാണ് വിധിയിൽ പ്രതിഫലിച്ചത്. സാധാരണ ഗതിയിൽ അഞ്ചംഗ ബഞ്ചിനുവേണ്ടി വിധി പ്രസ്താവം തയ്യാറാക്കിയ ജഡ്ജിയുടെ പേര് വിധിയുടെ താ‍ഴെ കൊടുക്കാറുണ്ട്. എന്നാൽ, അയോധ്യാ വിധിയിൽ എന്തുകൊണ്ടോ ആ ഭാഗം ശൂന്യമായിക്കിടന്നു. എങ്കിലും, ഈ വിധിയുടെ സൂത്രധാരൻ ഡി.വൈ.ചന്ദ്രചൂഡ് ആണെന്ന ഊഹാപോഹങ്ങളും അനുമാനങ്ങളും നിയമവൃത്തങ്ങളിൽ കെട്ടിക്കിടന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലായിരിക്കണം ശ്രീനിവാസൻ തന്റെ അഭിമുഖത്തിൽ ഈ വിഷയത്തിലേക്കു ശ്രദ്ധ ക്ഷണിച്ചത്.

രാമജന്മഭൂമി – ബാബ്റി മസ്ജിദ് കേസ് അടിസ്ഥാനപരമായി ഉടമസ്ഥാവകാശം മുൻനിർത്തിയുള്ളതായിരുന്നു. എന്നാൽ, അത് പിന്നീട് വിശ്വാസ വീഥിയിലേക്ക് വ്യതിചലിച്ചതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് അഭിമുഖത്തിലെ ചോദ്യങ്ങൾ കരുതലോടെ ശ്രീനിവാസൻ മുന്നോട്ടു വച്ചത്. 1949-ൽ ഹിന്ദു വർഗ്ഗീയവാദികൾ ഭരണകൂടത്തിന്റെ ഒത്താശയോടെ (അന്ന് ഉത്തർപ്രദേശ് ഭരിച്ചിരുന്നത് കോൺഗ്രസ്സാണ്) ബാബ്റി മസ്ജിദിലേക്ക് രാമവിഗ്രഹം ഒളിച്ചുകടത്തിയത് ആരാധനാലയത്തിനേറ്റ കളങ്കമല്ലേ എന്നു ചോദിച്ചയുടൻ ചന്ദ്രചൂഡ് തന്റെ വിധിയെപ്പോലും നിരാകരിക്കുന്ന രീതിയിലുള്ള പ്രതികരണവുമായി രംഗത്തുവന്നു. ക്ഷേത്രം പൊളിച്ചു പണിതതാണ് ബാബ്റി മസ്ജിദ്, ആ കളങ്കം വിസ്മരിച്ചുകൊണ്ട് തങ്ങൾക്കു വിധി എ‍ഴുതാൻ ക‍ഴിയില്ലായിരുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 1045 പേജ് വരുന്നതാണ് അയോധ്യാ വിധി. അതിൽ എവിടെയാണ് അമ്പലം പൊളിച്ചു പള്ളി പണിതതിനെക്കുറിച്ചു പറയുന്നതെന്നായി അഭിമുഖകാരൻ. മാത്രമല്ല, ബാബ്റി പള്ളി നിർമ്മിക്കുന്നതിന് 400 വർഷം മുൻപുണ്ടായിരുന്ന ഏതോ കെട്ടിട്ടത്തിന്റെ അവശിഷ്ടത്തെക്കുറിച്ചു മാത്രമല്ലേ പൊതുവായ വിദഗ്ധ അനുമാനങ്ങളെ പരാമർശിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ എന്നു ചോദിച്ചപ്പോൾ മുഖ്യ ന്യായാധിപനായിരുന്ന ഒരു വ്യക്തിയുടെ പൊയ്മുഖമാണ് അ‍ഴിഞ്ഞുവീണത്. രണ്ടു കെട്ടിടങ്ങൾക്കിടയിലെ ദൂരം 400 വർഷമാണെങ്കിൽ അതിലേക്കു പോകുന്നതിന്റെ നിരർത്ഥകത കൂടി സുപ്രീം കോടതി വിധിയിൽ സൂചിപ്പിച്ചിരുന്നു. വസ്തുതകളല്ല വികാരം മാത്രമാണ് വിധിയുടെ ആത്യന്തിക ദിശയെ നിർണ്ണയിച്ചതെന്ന നിയമവൃത്തങ്ങളുടെ വിമർശനങ്ങൾ ശരിയാണെന്ന് ചന്ദ്രചൂഡ് തന്നെ സാക്ഷ്യപ്പെടുത്തുന്നതിലേക്കാണ് അഭിമുഖം എത്തിനിന്നത്.

ഉദാര മനസ്ഥിതിക്കാരനെന്ന പുറംമോടിക്കുള്ളിൽ ചന്ദ്രചൂഡ് കടുത്ത വർഗ്ഗീയത ഒളിച്ചുവച്ചിരുന്നു എന്ന വസ്തുത മി‍ഴിവോടെ പുറത്തുവരാൻ അദ്ദേഹത്തിന്റെ മറ്റു ചില പരാമർശങ്ങളും വ‍ഴിവച്ചു. ബാബ്റി മസ്ജിദ് തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് 1991-ൽ ആരാധനാലയ സംരക്ഷണ നിയമം പാർലമെന്റ് പാസാക്കുന്നത്. ബാബ്റി മസ്ജിദ് ഒ‍ഴിച്ച് ഇന്ത്യയിലെ മറ്റെല്ലാ ആരാധനാലയങ്ങളും 1947 ആഗസ്റ്റ് 15-ന് എങ്ങനെയായിരുന്നോ അതുപോലെ സംരക്ഷിക്കപ്പെടണം എന്നതായിരുന്നു ഈ നിയമത്തിന്റെ അകക്കാമ്പ്. എന്നാൽ, ചന്ദ്രചൂഡ് മുഖ്യ ന്യായാധിപനായിരിക്കേ വാരാണസിയിൽ ഗ്യാൻ വാപി സർവ്വേ ചെയ്യണം എന്ന ഹിന്ദു വർഗ്ഗീയ വാദികളുടെ ആവശ്യം അദ്ദേഹം അംഗീകരിച്ചുകൊടുത്തു. 91-ലെ നിയമപ്രകാരം കുടത്തിലടച്ച ഭൂതത്തെ അദ്ദേഹം തുറന്നുവിടുകയായിരുന്നു. “സർവ്വേ നടത്തുന്നത് നിയമത്തിന്റെ ലംഘനമല്ലല്ലോ” എന്നായിരുന്നു അഭിമുഖത്തിലെ അദ്ദേഹത്തിന്റെ ന്യായീകരണം. ഒരു ആരാധനാലയത്തിന്റെ സ്വഭാവം നിർണ്ണയിക്കാനല്ലെങ്കിൽ പിന്നെന്തിനാണ് അവിടെ മറ്റേതെങ്കിലും വിശ്വാസധാരയുടെ ചരിത്രശേഷിപ്പുകൾ ഉണ്ടോ എന്നതടക്കം നിർണ്ണയിക്കാൻ സർവ്വേ നടത്തുന്നത് എന്ന ചോദ്യത്തിനു മുന്നിൽ ചന്ദ്രചൂഡ് അക്ഷരാർത്ഥത്തിൽ പതറി. യഥാർത്ഥത്തിൽ ഗ്യാൻ വാപിയിൽ സർവ്വേ നടത്താനുള്ള അനുമതിയോടെ ഉത്തരേന്ത്യയിൽ ആകമാനം ഒരിക്കൽക്കൂടി വർഗ്ഗീയ രഥയോട്ടത്തിനുള്ള രാജപാതയാണ് ചന്ദ്രചൂഡ് ഒരുക്കിക്കൊടുത്തത്.

ഇന്ത്യയിലെ പ്രശസ്തരായ രണ്ടു പുരാവസ്തു വിദഗ്ധരാണ് സുപ്രിയാ വർമ്മയും ജയാ മേനോനും. അവർ ഇരുവരും അയോധ്യയിലെ പര്യവേക്ഷണത്തെ കുറിച്ചുള്ള നിഗമനങ്ങൾ അലഹാബാദ് കോടതിയിലും സുപ്രീം കോടതിയിലും സമർപ്പിച്ചിരുന്നു. ഇരു കോടതികളും അവരെ സാക്ഷികളായി വിസ്തരിക്കുകയും ചെയ്തിരുന്നു. ബാബ്റി മസ്ജിദ് നിന്നിരുന്ന സ്ഥലത്തുകണ്ടെത്തിയ കെട്ടിടാവശിഷ്ടങ്ങൾ യഥാർത്ഥത്തിൽ ഇസ്ലാമിക വാസ്തുവിദ്യ അനുസരിച്ചുള്ളതാണ് എന്നായിരുന്നു അവരുടെ നിഗമനം. എന്നാൽ, ഇന്ത്യയിലെ ഏതു സ്ഥാപനത്തെപ്പോലെയും ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയും ആർഎസ്എസ്സിന്റെ പോഷകസംഘടനാരൂപം ആർജിച്ചതോടെ ഇതുപോലുള്ള വിലപ്പെട്ട കണ്ടെത്തലുകളൊക്കെ അധികാരത്തിന്റെ മർക്കടമുഷ്ടിയിലൂടെ തമസ്കരിക്കപ്പെട്ടു.

നമ്മുടെ കോടതികളുടെ അപകടകരമായ വ്യതിചലനവും ജഡ്ജിമാരുടെ പ്രത്യയശാതസ്ത്ര ചേർന്നുനില്ക്കലുകളും ചർച്ച ചെയ്യപ്പെടാനുള്ള അവസരമാണ് ശ്രീനിവാസൻ ജെയിന്റെ അഭിമുഖം നമുക്കു സമ്മാനിക്കുന്നത്. കലുഷിതമായ ഇന്ത്യയിൽ, ഭരണ ഘടനയെ വിശുദ്ധ ഗ്രന്ഥമായി കരുതുന്നവരുടെ ഏക അത്താണി സുപ്രീം കോടതിയാണ്. എന്നാൽ, പരമോന്നത നീതിപീഠം അമിതാധികാര പ്രത്യയ ശാസ്ത്രങ്ങളിലേക്ക് ആ‍ഴ്ന്നിറങ്ങുമ്പോൾ അത് രാജ്യത്തിന് ഏല്പിക്കുന്ന ക്ഷതം വലുതായിരിക്കും. 1993 ജനുവരി 7-ന് സുപ്രിം കോടതി അയോധ്യയ്ക്കുമേൽ നടത്തിയ ചില പരാമർശങ്ങൾ ചന്ദ്രചൂഡുമാരുടെ കാതിൽ പ്രതിധ്വനിക്കേണ്ടിയിരുന്നു. അന്ന് നരസിംഹ റാവു ഗവണ്മെന്റ് ഭരണഘടനയുടെ 143(1) പ്രകാരം അയോധ്യാവിഷയത്തിൽ അഭിപ്രായം തേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു – രാഷ്ട്രപതിയുടെ റഫറൻസ്. അത് കൈയോടെ സുപ്രിം കോടതി മടക്കി. രാഷ്ട്രപതിയുടെ റഫറൻസ് അനാവശ്യവും അതിരു കടന്നതുമാണെന്നും തർക്ക ഭൂമിയുടെ ഉടമസ്ഥാവകാശം കോടതികളിൽ വിചാരണയ്ക്കിരിക്കുമ്പോൾ മുൻവിധി സൃഷ്ടിക്കുന്ന രീതിയിൽ തങ്ങൾക്ക് അഭിപ്രായം പറയാൻ ക‍ഴിയില്ലെന്നുമാണ് റഫറൻസ് തിരിച്ചയച്ചുകൊണ്ട് സുപ്രിം കോടതി അസന്ദിഗ്ധമായി രേഖപ്പെടുത്തിയത്. 1993നും വിവാദ അയോധ്യാവിധി വന്ന 2019നും ഇടയ്ക്കുള്ള രണ്ടര പതിറ്റാണ്ടു കാലത്തിനിടയിൽ എങ്ങനെയാണ് നമ്മുടെ പരമോന്നത നീതിപീഠം ഇതുപോലെ ഗർത്തത്തിലേക്കു പതിച്ചത്?

ഇതു കോടതികൾക്കു മാത്രം സംഭവിച്ച വ്യതിയാനമല്ല. നോം ചോംസ്കിയുടെ ‘സമ്മതിയുടെ നിർമ്മിതി’ ജനാധിപത്യത്തിന്റെ നാലു നെടുംതൂണുകളെയും ബാധിച്ചിട്ടുണ്ട്. ബാബ്റി പള്ളിയുടെ തകർക്കലിനെ ജനാധിപത്യത്തിനേറ്റ തീരാക്കളങ്കമെന്ന് മുഖപ്രസംഗമെ‍ഴുതിയ അതേ പത്രങ്ങൾ പതിറ്റാണ്ടുകൾ ക‍ഴിഞ്ഞ് വിവാദ അയോധ്യാ വിധിയെ ജനാധിപത്യത്തിന്റെ വിജയഭേരിയായി ചിത്രീകരിച്ചത് ഈ വേളയിൽ സ്മരിക്കട്ടെ.

ചന്ദ്രചൂഡ് തന്റെ പക്ഷപാതത്തിന്റെ നഗ്നത ഇതിനു മുൻപും പ്രദർശിപ്പിച്ചിട്ടുണ്ട്. അയോധ്യാ വിധി പറയും മുൻപ്, മാർഗ്ഗനിർദ്ദേശത്തിന് താൻ ദൈവത്തിന്റെ സഹായമാണ് തേടിയതെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു. ഇന്ത്യയിലെ ഏതൊരു ന്യായാധിപനും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കുന്നത് ഭരണഘടന മുൻനിർത്തിയാണ്. ആ ഭരണഘടനമാത്രമാണ് ന്യായാധിപന് ദിശാബോധം പകരേണ്ടതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തന്നെയായ നിയമജ്ഞർ അന്ന് ഓർമ്മപ്പെടുത്തിയിരുന്നു. സുപ്രീം കോടതിയിൽ മുഖ്യ ന്യായാധിപനായിരിക്കുമ്പോ‍ഴാണ് സ്വന്തം വസതിയിലെ ഗണേശപൂജയ്ക്ക് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആനയിച്ചത്. ഗവണ്മെന്റിനും ജ്യുഡീഷ്യറിക്കും ഇടയിലുള്ള അന്തരം എന്നു കുറയുന്നോ അന്ന് സ്വതന്ത്ര ജ്യുഡീഷ്യറി എന്ന ആപ്തവാക്യം അസ്തമിക്കുമെന്ന സ്വന്തം പിതാവിന്റെ വാക്കുകൾപോലും അദ്ദേഹം വിസ്മരിച്ച വേളയായിരുന്നു അത്. ആചാര വിശ്വാസങ്ങളിൽ ഏർപ്പെടാൻ ഏതൊരു വ്യക്തിക്കും ഇന്ത്യയിൽ സ്വാതന്ത്ര്യമുണ്ട്. തന്റെ വസതിയിലെ സ്വകാര്യ പൂജാ ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചതിൽ എന്താണ് തെറ്റെന്ന് അദ്ദേഹത്തിനു ചോദിക്കാം. വേണമെങ്കിൽ, തർക്കത്തിനായി അതു സമ്മതിച്ചുകൊടുക്കുകയും ചെയ്യാം. എന്നാൽ, എന്തിനാണ് ഇത് ക്യാമറയിൽ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താൻ പ്രധാനമന്ത്രി കാര്യാലയത്തിന് അനുമതി നല്കിയത് എന്ന ചോദ്യത്തോട് എങ്ങനെ അദ്ദേഹം പ്രതികരിക്കും?

ഇന്ത്യൻ മതനിരപേക്ഷതയുടെ പ്രതീകമായി അഞ്ചു നൂറ്റാണ്ട് തലയുയർത്തിനിന്നിരുന്ന ബാബ്റി മസ്ജിദിന്റെ താ‍ഴികക്കുടങ്ങൾ അന്തരീക്ഷത്തിൽ ധൂളികളായി ലയിച്ചതിന് 33 വർഷംമുൻപ് ഈ ലേഖകൻ സാക്ഷ്യം വഹിച്ചിരുന്നു. അന്ന് ദേശാഭിമാനിയിൽ എ‍ഴുതിയ വാർത്തയുടെ ശകലം ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു. മതനിരപേക്ഷ ഇന്ത്യയുടെ ചരമക്കുറിപ്പെ‍ഴുതാൻവേണ്ടിയാണ് ഡിസംബറിന്റെ ശൈത്യത്തിലെ ഒരു പുലർവേളയിൽ അയോധ്യയിലേക്ക് യാത്രചെയ്യുന്നതെന്ന് ഞങ്ങളാരും നിനച്ചില്ല എന്നതായിരുന്നു അതിലെ ഒരു വരി. എന്നാൽ, അതിലേറെ ആഘാതം സൃഷ്ടിക്കുന്ന വിധ്യിന്യായങ്ങളാണ് ചന്ദ്രചൂഡുമാരുടെ പതഞ്ഞുപൊങ്ങുന്ന വീഞ്ഞിനുപിന്നിൽ പതിയിരിക്കുന്നതെന്ന് രാജ്യം ഇന്നു തിരിച്ചറിയുന്നു.

https://www.deshabhimani.com/articles-periodicals/dy-chandrachud-ayodhya-interview-revelations-92120

രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ (ആർഎസ്എസ്) നൂറാം വാർഷികത്തോടനുബന്ധിച്ച് സ്മാരക തപാൽ സ്റ്റാമ്പും 100 രൂപയുടെ നാണയവും പ്രധ...
02/10/2025

രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ (ആർഎസ്എസ്) നൂറാം വാർഷികത്തോടനുബന്ധിച്ച് സ്മാരക തപാൽ സ്റ്റാമ്പും 100 രൂപയുടെ നാണയവും പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയത് ഇന്ത്യൻ ഭരണഘടനയ്ക്ക് ഏൽപ്പിക്കുന്ന കനത്ത മുറിവും അവഹേളനവുമാണ്. ആർഎസ്എസ് ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത ഇന്ത്യൻ ഭരണഘടനയെയാണ് ഈ നടപടിയിലൂടെ അപമാനിക്കുന്നത്. ആർഎസ്എസ് പ്രചരിപ്പിക്കുന്ന ഭാരതാംബയുടെ ചിത്രം, അവരുടെ സങ്കുചിതമായ ഹിന്ദുത്വ രാഷ്ട്ര സങ്കൽപ്പത്തിന്റെ പ്രതീകമാണ്. ഇത് ഒരു ഔദ്യോഗിക നാണയത്തിൽ ഉൾപ്പെടുത്തുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

1963-ലെ റിപ്പബ്ലിക് ദിന പരേഡിൽ യൂണിഫോം ധരിച്ച ആർഎസ്എസ് പ്രവർത്തകരെ കാണിക്കുന്ന തപാൽ സ്റ്റാമ്പ് ചരിത്രത്തെ തെറ്റായി ചിത്രീകരിക്കുകയാണ്. ഇന്തോ-ചൈന യുദ്ധകാലത്ത് ആർഎസ്എസ് കാണിച്ച രാജ്യസ്നേഹത്തിനുള്ള അംഗീകാരമായി നെഹ്‌റു അവരെ പരേഡിലേക്ക് ക്ഷണിച്ചു എന്നത് ഒരു നുണയാണ്. ഒരു ലക്ഷത്തിലധികം പൗരന്മാർ പങ്കെടുത്ത ഒരു വലിയ ജനകീയ കൂട്ടായ്മയായിരുന്നു 1963-ലെ റിപ്പബ്ലിക് ദിന പരേഡ് എന്ന് തെളിവുകൾ വ്യക്തമാക്കുന്നുണ്ട്. അന്ന് യൂണിഫോം ധരിച്ച ആർഎസ്എസ് പ്രവർത്തകരുടെ സാന്നിധ്യം, ഇനി അഥവാ ഉണ്ടായിരുന്നെങ്കിൽ തന്നെ, അത് റിപ്പോർട്ട് ചെയ്യപ്പെടാത്തതും അപ്രധാനവുമായിരുന്നു.

സ്വാതന്ത്ര്യ സമരത്തിൽ നിന്ന് വിട്ടുനിൽക്കുക മാത്രമല്ല, ബ്രിട്ടീഷുകാരുടെ ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന തന്ത്രത്തിന് ശക്തി പകരുകയുമാണ് ആർഎസ്എസ് ചെയ്തത്. കൊളോണിയൽ ഭരണത്തിനെതിരായ പോരാട്ടത്തിന്റെ നിർണായക ഘടകമായിരുന്ന ഇന്ത്യൻ ജനതയുടെ ഐക്യത്തെ ദുർബലപ്പെടുത്താനാണ് ഇത് വഴിവെച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ വർഗീയ കലാപങ്ങളിൽ ആർഎസ്എസിനുള്ള പങ്ക് നിരവധി ഔദ്യോഗിക അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകളിൽ വിശദമാക്കിയിട്ടുണ്ട്.

മനുവാദി ആശയങ്ങൾ പ്രോത്സാഹിപ്പിച്ചുകൊണ്ട് ന്യൂനപക്ഷങ്ങളെയും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെയും ലക്ഷ്യം വെക്കുന്നത് ആർഎസ്എസും അവരുടെ പരിവാർ സംഘടനകളുമാണ്. പ്രധാനമന്ത്രി തൻ്റെ പദവി ദുരുപയോഗം ചെയ്തുകൊണ്ട് മറച്ചുവെക്കാൻ ശ്രമിക്കുന്നത് ആർഎസ്എസിൻ്റെ ഈ യഥാർത്ഥ ചരിത്രമാണ്. ഈ പ്രവൃത്തിയിലൂടെ, താൻ വഹിക്കുന്ന ഭരണഘടനാ പദവിയുടെ അന്തസ്സ് അദ്ദേഹം ഇടിച്ചുതാഴ്ത്തിയിരിക്കുകയാണ്.

28/09/2025

394 ഭവനങ്ങൾ…
അതിലേറെ പുഞ്ചിരികൾ…

സാമൂഹ്യനീതി വകുപ്പിനു കീഴിൽ ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബില...
26/09/2025

സാമൂഹ്യനീതി വകുപ്പിനു കീഴിൽ ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (നിപ്മർ) ഭിന്നശേഷിക്കാരായ യുവതീയുവാക്കൾക്ക് തൊഴിൽപരിശീലനം ആരംഭിക്കുകയാണ്. പതിനെട്ടിനും മുപ്പതിനും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരായ യുവതീയുവാക്കൾക്കാണ് പരിശീലനം നൽകുക.

കമ്പ്യൂട്ടർ ട്രെയിനിങ്, ബേക്കിംഗ് ആൻഡ് കൺഫെക്ഷണറി കോഴ്സ്, ഹോർട്ടികൾച്ചർ നേഴ്സറി മാനേജ്‍മെന്റ് ആൻഡ് ഓർഗാനിക് ഫാമിംഗ്, ഹൗസ് കീപ്പിംഗ് എന്നീ മേഖലകളിലാണ് പരിശീലനം. എംപവർമെൻറ് ത്രൂ വൊക്കേഷനലൈസേഷൻ (എം -വോക് ) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിശീലനം നൽകുന്നത്. വിദ്ഗ്ധരുടെ വിശദമായ വിലയിരുത്തലുകൾക്കു ശേഷമാണ് ഓരോ വ്യക്തിക്കും അനുയോജ്യമായ തൊഴിൽ മേഖലകൾ കണ്ടെത്തുക. തൊഴിൽ- പഠന പരിശീലനത്തോടൊപ്പം സാമൂഹ്യ ഇടപെടൽ, വ്യക്തിത്വ വികാസം എന്നിവയിലും പരീശീലനം നൽകുന്നുണ്ട്.

താല്പര്യമുള്ളവർ 2025 സെപ്റ്റംബർ 30 നകം 83308 50136 ഫോൺ നമ്പറിൽ രാവിലെ ഒമ്പതു മണിയ്ക്കും വൈകീട്ട് നാലു മണിയ്ക്കും ഇടയിൽ ബന്ധപ്പെടേണ്ടതാണ്.

സ. ആർ ബിന്ദു
സാമൂഹ്യനീതി വകുപ്പ് മന്ത്രി

Address

Kadappadi
Malappuram
673636

Website

Alerts

Be the first to know and let us send you an email when CPIM Peruvallur LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share