Green. voice nazer

Green. voice nazer abdul nazer

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനും ജീവനൊടുക്കിയ നിലയിൽകാസർകോട് സ്വദേശിയായ 25കാരി പി. അനുശ്രീ ജീവനൊടുക്കിയതിന് ...
12/08/2026

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനും ജീവനൊടുക്കിയ നിലയിൽ
കാസർകോട് സ്വദേശിയായ 25കാരി പി. അനുശ്രീ ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരൻ കണ്ണൂർ അമ്പലത്തട്ട് സ്വദേശി വി. അമലിനെയും എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
കർണാടക ഹുൻസൂർ എസ്‌ബിഐ ബ്രാഞ്ചിലെ ജീവനക്കാരിയായിരുന്നു അനുശ്രീ. എറണാകുളത്ത് ജോലി ചെയ്തിരുന്ന അമലും അനുശ്രീയും ഏറെ നാളായി സുഹൃത്തുക്കളായിരുന്നു. ഡിസംബർ 26ന് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നു.
ഇന്നലെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നുവെന്നാണ് സൂചന. തുടർന്ന് അനുശ്രീ അമലിനെ വീഡിയോ കോൾ ചെയ്ത ശേഷമാണ് ജീവനൊടുക്കിയതെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് അമലിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രതിസന്ധി നേരിടുന്നവർ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.

10 വർഷത്തെ കാത്തിരിപ്പിന് വിരാമം: മഞ്ചേശ്വരം ഫിഷിംഗ് ഹാർബർ നവീകരണത്തിന് 57.84 കോടി രൂപ അനുവദിച്ചു! മഞ്ചേശ്വരം നിയോജക മണ്...
12/08/2026

10 വർഷത്തെ കാത്തിരിപ്പിന് വിരാമം: മഞ്ചേശ്വരം ഫിഷിംഗ് ഹാർബർ നവീകരണത്തിന് 57.84 കോടി രൂപ അനുവദിച്ചു!

മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മത്സ്യബന്ധന മേഖലയുടെ ജീവനാഡിയായ മഞ്ചേശ്വരം ഫിഷിംഗ് ഹാർബറിന്റെ സമഗ്ര നവീകരണത്തിനായി നബാർഡ് പദ്ധതിയിലുൾപ്പെടുത്തി 57.84 കോടി രൂപ ലഭ്യമാക്കിയിരിക്കുകയാണ്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നിർമ്മാണം ആരംഭിച്ച ഹാർബറിന്, കഴിഞ്ഞ 10 വർഷമായി ആവശ്യമായ സംരക്ഷണ ഫണ്ട് ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്. ഡ്രഡ്ജിങ് നടക്കാത്തതിനാൽ മണലടിയുന്നതും, ടെട്രോപോഡുകളുടെ കുറവുമൂലമുള്ള കടലാക്രമണവും, തകർന്ന റോഡുകളും നമ്മുടെ മത്സ്യത്തൊഴിലാളി സഹോദരങ്ങൾക്ക് വലിയ ദുരിതമായിരുന്നു. നിയമസഭയിലും സർക്കാരിന് മുന്നിലും നിരന്തരം നടത്തിയ ഇടപെടലുകൾക്കൊടുവിലാണ് ഇപ്പോൾ ഈ ചരിത്രപരമായ തുക അനുവദിച്ചു കിട്ടിയിരിക്കുന്നത്.
അനുവദിച്ച ഫണ്ടിന്റെ തരംതിരിവ്:ഹാർബറിലെ ഡ്രഡ്ജിംഗ് പ്രവൃത്തികൾ: ₹12.41 കോടി,തെക്ക്, വടക്ക് ബ്രേക്ക്‌വാട്ടർ പുനരുദ്ധാരണവും ടെട്രോപോഡ് തീരസംരക്ഷണവും: ₹36.18 കോടി ,ഹാർബർ റോഡ് വികസനം: ₹4.00 കോടി തുടങ്ങിയവ
കൂടാതെ, ഇത്തവണത്തെ ബജറ്റിൽ മഞ്ചേശ്വരം, മൂസോടി പ്രദേശങ്ങളിൽ ചെറുബോട്ടുകൾക്കായി ബോട്ട് ജെട്ടികൾ നിർമ്മിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്.
ടെൻഡർ നടപടികൾ വേഗത്തിലാക്കി പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പദ്ധതിക്ക് ആവശ്യമായ ഫണ്ട് അനുവദിച്ചു തന്ന സർക്കാരിനും ഫിഷറീസ് വകുപ്പിനും മഞ്ചേശ്വരത്തെ ജനങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും പേരിൽ ഹൃദ്യമായ നന്ദി അറിയിക്കുന്നു.

10 ವರ್ಷಗಳ ಕಾದು ನೋಡುವಿಕೆಗೆ ತೆರೆ: ಮಂಜೇಶ್ವರಂ ಫಿಶಿಂಗ್ ಹಾರ್ಬರ್ ನವೀಕರಣಕ್ಕೆ ₹57.84 ಕೋಟಿ ಮಂಜೂರು!

ಮಂಜೇಶ್ವರಂ ವಿಧಾನಸಭಾ ಕ್ಷೇತ್ರದ ಮೀನುಗಾರಿಕಾ ವಲಯದ ಜೀವನಾಡಿಯಾಗಿರುವ ಮಂಜೇಶ್ವರಂ ಫಿಶಿಂಗ್ ಹಾರ್ಬರ್‌ನ ಸಮಗ್ರ ನವೀಕರಣಕ್ಕಾಗಿ NABARD ಯೋಜನೆಯಡಿ ₹57.84 ಕೋಟಿ ಅನುದಾನ ಲಭ್ಯವಾಗಿದೆ.

ಉಮ್ಮನ್ ಚಾಂಡಿ ಸರ್ಕಾರದ ಅವಧಿಯಲ್ಲಿ ನಿರ್ಮಾಣ ಆರಂಭಗೊಂಡ ಈ ಹಾರ್ಬರ್‌ಗೆ ಕಳೆದ 10 ವರ್ಷಗಳಿಂದ ಅಗತ್ಯವಾದ ಸಂರಕ್ಷಣಾ ಅನುದಾನ ದೊರೆಯದಿರುವುದು ದೊಡ್ಡ ಸಂಕಷ್ಟಕ್ಕೆ ಕಾರಣವಾಗಿತ್ತು. ಡ್ರೆಡ್ಜಿಂಗ್ ನಡೆಯದ ಕಾರಣ ಹಾರ್ಬರ್‌ನಲ್ಲಿ ಮರಳು ತುಂಬಿಕೊಳ್ಳುವುದು, ಟೆಟ್ರಾಪೋಡ್‌ಗಳ ಕೊರತೆಯಿಂದ ಸಮುದ್ರ ಕೊರೆತ ಉಂಟಾಗುವುದು ಹಾಗೂ ಹದಗೆಟ್ಟ ರಸ್ತೆಗಳು ನಮ್ಮ ಮೀನುಗಾರ ಸಹೋದರರಿಗೆ ತೀವ್ರ ತೊಂದರೆ ಉಂಟುಮಾಡಿದ್ದವು.

ವಿಧಾನಸಭೆಯಲ್ಲೂ, ಸರ್ಕಾರದ ಮುಂದೆಯೂ ನಿರಂತರವಾಗಿ ನಡೆಸಿದ ಮಧ್ಯಪ್ರವೇಶಗಳ ಫಲವಾಗಿ ಇದೀಗ ಈ ಐತಿಹಾಸಿಕ ಮೊತ್ತ ಮಂಜೂರಾಗಿದೆ.

ಮಂಜೂರುಗೊಂಡ ಅನುದಾನದ ವಿವರಗಳು:

• ಹಾರ್ಬರ್ ಡ್ರೆಡ್ಜಿಂಗ್ ಕಾಮಗಾರಿ – ₹12.41 ಕೋಟಿ
• ದಕ್ಷಿಣ ಮತ್ತು ಉತ್ತರ ಬ್ರೇಕ್‌ವಾಟರ್ ಪುನರ್‌ನಿರ್ಮಾಣ ಹಾಗೂ ಟೆಟ್ರಾಪೋಡ್‌ಗಳ ಮೂಲಕ ಕರಾವಳಿ ಸಂರಕ್ಷಣೆ – ₹36.18 ಕೋಟಿ
• ಹಾರ

താനൂരിൽ നിന്ന് ബംഗളൂരുവിലേക്ക് പോകുന്നതിനിടെ കാണാതായ ഇംതിയാസിനെ കണ്ടെത്തി കേരള പോലീസ്.അന്വേഷണത്തിന് വേണ്ടി പ്രത്യേക സംഘത...
12/08/2026

താനൂരിൽ നിന്ന് ബംഗളൂരുവിലേക്ക് പോകുന്നതിനിടെ കാണാതായ ഇംതിയാസിനെ കണ്ടെത്തി കേരള പോലീസ്.

അന്വേഷണത്തിന് വേണ്ടി പ്രത്യേക സംഘത്തെ രൂപീകരിച്ച കേരള പോലീസിനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും കൃത്യമായ ഇടപെടലുകൾ നടത്തിയ താനൂർ MLA പി കെ നവാസിനും അഭിനന്ദനങ്ങൾ.👍

❤️ UPDATE:       MISSING PERSON FOUNDഇംതിയാസിനെ കണ്ടെത്തിയതായി സന്തോഷപൂർവ്വം അറിയിക്കുന്നു.അദ്ദേഹം സുരക്ഷിതനാണ്.ഇംതിയാസി...
12/08/2026

❤️ UPDATE:
MISSING PERSON FOUND

ഇംതിയാസിനെ കണ്ടെത്തിയതായി
സന്തോഷപൂർവ്വം അറിയിക്കുന്നു.
അദ്ദേഹം സുരക്ഷിതനാണ്.

ഇംതിയാസിനെക്കുറിച്ച് അന്വേഷിക്കുകയും വിവരം പങ്കുവെക്കുകയും ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. 🤝❤️

അദ്ദേഹത്തെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും പ്രത്യേകം നന്ദി.

AIKMCC BENGALURU

സൗദിയിലെത്തി ദിവസങ്ങൾക്കകം മരിച്ച ഉത്തർപ്രദേശ് ദിയോറിയ സ്വദേശി **ഗുലാം മുസ്തഫ (35)**യുടെ മൃതദേഹം റിയാദ് കെ.എം.സി.സി വെൽഫ...
12/08/2026

സൗദിയിലെത്തി ദിവസങ്ങൾക്കകം മരിച്ച ഉത്തർപ്രദേശ് ദിയോറിയ സ്വദേശി **ഗുലാം മുസ്തഫ (35)**യുടെ മൃതദേഹം റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ ഇടപെടലിലൂടെ തിരിച്ചറിഞ്ഞ് ഖബറടക്കി. റിയാദിലെ നസീം മഖ്ബറയിലാണ് ഖബറടക്കം നടന്നത്.

ജൂലൈ 18ന് തൊഴിൽ വിസയിൽ സൗദിയിലെത്തിയ ഗുലാം മുസ്തഫ ജൂലൈ 21ന് മരിച്ചു. മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ബന്ധുക്കളോ പരിചയക്കാരോ എത്താത്തതിനെ തുടർന്ന് മോർച്ചറി അധികൃതർ ഇന്ത്യൻ എംബസിയെ വിവരം അറിയിച്ചു.

ജൂലൈ 30ന് എംബസി വിഷയം റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങിന് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിലൂടെ നാട്ടിലെ ബന്ധുക്കളെ കണ്ടെത്തുകയും ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കുകയും ചെയ്തു.

ഓഗസ്റ്റ് ആറിന് ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി അൽ രാജ്ഹി പള്ളിയിൽ മയ്യിത്ത് നമസ്കാരം നടത്തി. തുടർന്ന് നസീം മഖ്ബറയിൽ ഖബറടക്കം നടത്തി.

The body of 35-year-old Ghulam Mustafa from Deoria, Uttar Pradesh, who died just three days after arriving in Saudi Arabia, was identified and buried in Riyadh with the intervention of the KMCC Welfare Wing. His relatives were traced after the Indian Embassy referred the case to the Riyadh Malappuram District KMCC. After completing the forensic and legal procedures, the body was buried at Naseem Cemetery in Riyadh.

IndianExpats

'അമ്മേ എന്നോട് ക്ഷമിക്കണം'; നൊമ്പരമായി അർജുന്റെ അവസാന കുറിപ്പ്! ഐജ മഹേഷിന്റെ സഹോദരൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽഒന്നിനു ...
11/08/2026

'അമ്മേ എന്നോട് ക്ഷമിക്കണം'; നൊമ്പരമായി അർജുന്റെ അവസാന കുറിപ്പ്! ഐജ മഹേഷിന്റെ സഹോദരൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

ഒന്നിനു പുറകെ ഒന്നായി എത്തിയ ദുരന്തങ്ങളുടെ ആഘാതത്തിൽ കണ്ണീരണിഞ്ഞ് ഒരു കുടുംബം.

നീറ്റ് പരീക്ഷാ പുനഃപരിശീലനത്തിനിടെ മനോവിഷമത്താൽ ജീവിതം അവസാനിപ്പിച്ച കാസർകോട് സ്വദേശി ഐജ മഹേഷിന്റെ വേർപാടിന് പിന്നാലെ, സഹോദരൻ അർജുനും (24) വിടവാങ്ങി.

മംഗളൂരുവിലെ ഹോട്ടൽ മുറിയിലാണ് ദുബായിൽ നിന്നും കഴിഞ്ഞ ദിവസം നാടണഞ്ഞ അർജുനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കാസർകോട് പള്ളിക്കര മുക്കുട്ട് സ്വദേശിയായ അർജുൻ ദുബായിൽ ഓട്ടോ മൊബൈൽ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് അർജുൻ ദുബായിൽ നിന്ന് മംഗളൂരു വിമാനത്താവളത്തിൽ എത്തിയത്.

തുടർന്ന് ബജ്പെയ്ക്കടുത്തുള്ള മരവൂരിലെ ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെയായിട്ടും മുറി തുറക്കാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ പോലീസിൽ വിവരമറിയിച്ചു.

പോലീസും ബന്ധുക്കളും സ്ഥലത്തെത്തി വാതിൽ തുറന്നപ്പോഴാണ് ദാരുണമായ കാഴ്ച കണ്ടത്.

മുറിയിൽ നിന്നും 'അമ്മ, ഐ ആം സോറി' എന്ന് ഹൃദയം ഭേദിക്കുന്ന വരികൾ കുറിച്ച നോട്ടുബുക്ക് പോലീസ് കണ്ടെടുത്തു.

ചില സുഹൃത്തുക്കളെ വിവരം അറിയിക്കണമെന്നും കുറിപ്പിലുണ്ടായിരുന്നതായി മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു.

മംഗളൂരു വെൻലോക്ക് ആശുപത്രിയിലെ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

സഹോദരിയുടെ വേർപാടിന്റെ കടുത്ത സങ്കടങ്ങൾ ഉള്ളിലൊതുക്കി കഴിഞ്ഞിരുന്ന അർജുന്റെ അപ്രതീക്ഷിത മടക്കം നാടിനെയും പ്രിയപ്പെട്ടവരെയും ഒന്നടങ്കം തകർത്തിരിക്കുകയാണ്.

പ്രിയ നേതാവ് എം. എ സമദ് സാഹിബ് രണ്ട് ദിവസം മുമ്പ് വീണ് പരിക്ക് പറ്റി കോഴിക്കോട് മിംസ് ഹോസ്പിറ്റലിലാണ് ഇന്ന് ഉച്ചക്ക് രണ്...
10/08/2026

പ്രിയ നേതാവ് എം. എ സമദ് സാഹിബ് രണ്ട് ദിവസം മുമ്പ് വീണ് പരിക്ക് പറ്റി കോഴിക്കോട് മിംസ് ഹോസ്പിറ്റലിലാണ് ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ഓപ്പറേഷന് വിദേയമാവുകയാണ്.
പ്രിയ നേതാവിന്റെ രോഗ ശമനത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക 🤲🤲

മെട്രോയുടെ ഓർമ്മയിൽകബർ തേടിയെത്തിയഉണ്ണിത്താൻ എം..പിഇന്ന് നോർത്ത് ചിത്താരി ജമാഅത്ത് കമ്മിറ്റിയുടെ കെട്ടിടത്തിൽ തുടങ്ങിയ അ...
09/08/2026

മെട്രോയുടെ ഓർമ്മയിൽ
കബർ തേടിയെത്തിയ
ഉണ്ണിത്താൻ എം..പി

ഇന്ന് നോർത്ത് ചിത്താരി ജമാഅത്ത് കമ്മിറ്റിയുടെ കെട്ടിടത്തിൽ തുടങ്ങിയ അൽ അമീൻ കട ഉദ്ഘാടനത്തിനെത്തിയ ഉണ്ണിത്താൻ എം.പി അതിനടുത്ത് ജമാഅത്ത് പള്ളി അങ്കണത്തിൽ അന്ത്യ വിശ്രമം
കൊള്ളുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ കബർ തേടി യെത്തി. കൊല്ലത്ത് നിന്ന് കാസർകോട് മൽസരിക്കാനെത്തിയ കാലത്തെ സഹായങ്ങൾഓർത്തെടുത്ത് എംപിഅദ്ദേഹത്തിൻറെ കബർതേടിയെത്തുകയായിരുന്നു. ഇപ്പോഴും ഹൃദയത്തിൽഎം.പിക്ക് മെട്രോ എന്ന വലിയ മനുഷ്യനോടുള്ള നന്ദിയാണ് ഈ കാഴ്ചകാണിക്കുന്നത്.അല്ലാഹു മെട്രോ മുഹമ്മദ്‌ ഹാജി സാഹിബിന്റെ ഖബറിടം സ്വർഗ്ഗ പൂന്തോപ്പാക്കട്ടെ

കടപ്പാട് ബഷീർ വെള്ളിക്കോത്ത്

ചരിത്രത്തിന്റെ പാതകളിലൂടെ… ആൻഡമാനിലേക്ക് 🇮🇳ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് ആൻഡമാൻ നിക്കോബാറിലെ പോർട്ട് ബ്ലെയറിലേക്ക് യാത...
09/08/2026

ചരിത്രത്തിന്റെ പാതകളിലൂടെ… ആൻഡമാനിലേക്ക് 🇮🇳

ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് ആൻഡമാൻ നിക്കോബാറിലെ പോർട്ട് ബ്ലെയറിലേക്ക് യാത്ര തിരിക്കുകയാണ് —
ഓൾ ഇന്ത്യ കെ.എം.സി.സി നാഷണൽ ജനറൽ സെക്രട്ടറി എന്ന നിലയിൽ ഞാനും, സെക്രട്ടറി ഡോ. എം.എ. അമീറലിയും.

ഇത് വെറുമൊരു യാത്രയല്ല…
ചരിത്രത്തിന്റെ മുറിവുകളിലൂടെ കടന്നുപോകുന്ന ഒരു യാത്ര കൂടിയാണ്.

സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വേണ്ടി പോരാടിയ മലബാറിന്റെ മണ്ണിൽ നിന്നുള്ള അനേകം പോരാളികൾക്ക് ബ്രിട്ടീഷ് ഭരണകൂടം നൽകിയ ശിക്ഷ നാടുകടത്തലും കൊടിയ തടവും പീഡനങ്ങളുമായിരുന്നു.

‘കാലാപാനി’ കടത്തി ആൻഡമാനിലെ സെല്ലുലാർ ജയിലിലേക്ക് അയക്കപ്പെട്ട അവരുടെ ജീവിതങ്ങൾ ഇന്നും നമ്മുടെ ചരിത്രത്തിന്റെ വേദനിപ്പിക്കുന്ന അധ്യായങ്ങളാണ്.

അവരുടെ കണ്ണീരിലും ത്യാഗത്തിലും എഴുതപ്പെട്ട ചരിത്രമാണ് ആൻഡമാന്റെ മണ്ണിനുള്ളത്.
മലബാറിൽ നിന്ന് നാടുകടത്തപ്പെട്ടവരുടെ ഓർമ്മകളും അവരുടെ പിൻതലമുറകളുടെ സാന്നിധ്യവും ഇന്നും ആ ദ്വീപുകളുടെ സാമൂഹിക ചരിത്രത്തിൽ ജീവിക്കുന്നു.

ഒരിക്കൽ ബ്രിട്ടീഷുകാർ നാടുകടത്തിയ മണ്ണിലേക്ക്,
ഇന്ന് നമ്മുടെ സ്വന്തം സംഘടനയുടെ സ്നേഹത്തിന്റെയും സേവനത്തിന്റെയും സന്ദേശവുമായി നാം യാത്ര ചെയ്യുന്നു.

കാലം മാറി…
യാത്രയുടെ ലക്ഷ്യം മാറി…
പക്ഷേ മനുഷ്യരോടുള്ള കരുതലും മണ്ണിനോടുള്ള സ്നേഹവും ചരിത്രത്തോടുള്ള ആദരവും ഇന്നും അതേപടി തുടരുന്നു.

ആൻഡമാൻ നിക്കോബാറിലെ ഓൾ ഇന്ത്യ കെ.എം.സി.സി പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തും ദിശയും നൽകുക എന്ന ലക്ഷ്യത്തോടെ ഈ യാത്ര പുതിയൊരു അധ്യായത്തിന് തുടക്കമാക

Address

Venniyue
Malappuram
676508

Website

Alerts

Be the first to know and let us send you an email when Green. voice nazer posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share