06/09/2026
യുപിയിലെ നോയിഡയിൽ കൂലിക്കൂടുതലിന് വേണ്ടിയുള്ള തൊഴിലാളി സമരത്തെ പിന്തുണച്ച വിദ്യാർത്ഥിനിയായ ആകൃതി ചൗധരിയെ കരുതൽ തടങ്കലിൽ അടച്ച കളക്ടറുടെ നടപടി റദ്ദാക്കുകയും, 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിറക്കുകയും ചെയ്ത അലഹബാദ് ഹൈക്കോടതിയുടെ ചരിത്രവിധി ശ്രദ്ധേയമാണ്.
തൊഴിലാളികൾ അടിമകളല്ല. അവരുടെ ന്യായമായ സമരം അടിച്ചമർത്തുന്ന സംഘപരിവാർ സർക്കാർ നടപടി പ്രാകൃതമാണ്. തൊഴിലാളികളെ അടിമകളാക്കുന്നതാണ് പുതിയ ലേബർ കോഡ്. സമരം ഭരണഘടനാ അവകാശമാണ്. സമരത്തെ പിന്തുണക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്ന് മാത്രമല്ല, അഭിപ്രായ പ്രകടനമെന്ന മൗലികാവകാശത്തിന്റെ പരിധിയിൽ പെടുന്നതുമാണ്. അത് ചെയ്തതിനാണ് ദേശീയ സുരക്ഷാ ഭീഷണിയിലായെന്നും പറഞ്ഞ് യുപിയിലെ ബിജെപി സർക്കാർ വിദ്യാർത്ഥിനിയെ തുറുങ്കിലടച്ചത്.
പൗരാവകാശം നിഷേധിച്ച് കരുതൽ തടങ്കലിൽ അടച്ചതിനെതിരെ സ്വന്തമായി കേസ് നടത്തിയ എ.കെ.ജിയെ നാം ഓർക്കുകയാണ്. അനീതിക്കെതിരെ നിയമത്തിലൂടെ പൊരുതിയ ആകൃതി ചൗധരിക്ക് റെഡ് സല്യൂട്ട്.
സ. എം.വി. ജയരാജൻ