Indian National Congress Parathod Mandalam

Indian National Congress Parathod Mandalam Indian National Congress Parathod Mandalam Committe mundakkayam Block Poonjar Legislative Kottayam District Kerala India

Permanently closed.
17/11/2024

ഉരുൾ പൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ട ദുരന്തബാധിതരെ സഹായിക്കുന്നതിനായി പ്രത്യേക പാക്കേജ് വേണമെന്നത് കേരളത്തിന്റെ പൊതു ആവശ്യമാണ്. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നാണ് വയനാട് മുണ്ടക്കൈയിലും , ചൂരല്‍മരയിലും ഉണ്ടായ ഉരുള്‍പൊട്ടല്‍. 450 ൽ അധികം മനുഷ്യരുടെ ജീവനെടുത്ത ആ പ്രകൃതിദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ട ദുരന്തബാധിതരുടെ അതിജീവനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് പകരം കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണ്.

ദുരന്തമുഖം സന്ദര്‍ശിച്ച പ്രധാനമന്ത്രി വയനാടിന്റെ പുനരധിവാസത്തിന് പണം തടസ്സമല്ലെന്ന് ഉറപ്പ് നല്കിയിരുന്നു. എന്നിട്ട് ഇപ്പോള്‍ ഒരു രൂപപോലും അധികം നല്‍കില്ലെന്ന് പറയുന്നത് ചതിയാണ്. ബിജെപിക്ക് താല്‍പ്പര്യമുള്ള സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക പാക്കേജുകള്‍ വാരിക്കോരി നല്‍കുന്ന മോഡി , രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും കര്‍മ്മ ഭൂമിയായതിനാലാണ് വയനാടിനോട് അവഗണനയോടെ പെരുമാറുന്നത്.

ദുരന്തം നടന്ന് നൂറുദിനം കഴിഞ്ഞിട്ടും പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്യാന്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന് ശബ്ദമില്ല. കേന്ദ്രത്തില്‍ നിന്നും അര്‍ഹമായ ആനുകൂല്യം നേടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാർ പരാജയപ്പെട്ടിരിക്കുന്നു. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ 394 കോടി രൂപ ഇനിയും ചിലവഴിക്കാതെ കെട്ടിക്കിടക്കുന്നു എന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചയാണ്. ഈ തുക അടിയന്തരമായി ദുരിതബാധിതരെ സഹായിക്കുന്നതിനായി വിനിയോഗിക്കാൻ സർക്കാർ തയ്യാറാവണം.

വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ പറ്റില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെയും കേന്ദ്രസഹായം നിഷേധിച്ചതിനെതിരെയും കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം ആരംഭിക്കും.

17/11/2024

Cute Photography 😍😍😍😍😍











































Photography!🌿💜🌿
IPL matches highlights HighlightsNepal

രാജധാനി എക്സ്പ്രസ്സ് ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ ട്രെയിനാണ്, 1969 ൽ തുടങ്ങിയതാണ്.അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിര...
25/04/2023

രാജധാനി എക്സ്പ്രസ്സ് ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ ട്രെയിനാണ്, 1969 ൽ തുടങ്ങിയതാണ്.
അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു.
രാജ്യ തലസ്ഥാനത്തെ സംസ്ഥാനങ്ങളുടെ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന 48 രാജധാനികൾ ഇപ്പോഴും സർവ്വീസ് നടത്തുന്നുണ്ട്.

കുറഞ്ഞ നിരക്കും കൂടിയ വേഗതയുമായി ശതാബ്ദി എക്സ്പ്രസുകൾ ആരംഭിച്ചത് 1988 ലാണ്. അന്ന് രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി, 42 ശതാബ്ദി ട്രെയിനുകൾ ഇന്ത്യയിൽ സർവ്വീസ് നടത്തുന്നുണ്ട്.

സാധാരണക്കാർക്കും എസി ട്രയിൻ യാത്ര ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2006 ൽ തുടങ്ങിയതാണ് ഗരീബ് രഥ്. മൻമോഹൻ സിംഗായിരുന്നു അന്ന് പ്രധാനമന്ത്രി. 50 ഗരീബ് രഥങ്ങൾ ഇന്ത്യയിൽ സർവ്വിസ് നടത്തി കൊണ്ടിരിക്കുന്നു.

ലോങ്ങ് ഡിസ്റ്റൻസ് നോൺ സ്റ്റോപ് ട്രെയിൻ സർവ്വീസായ Duronto Express കൾ സർവ്വീസ് തുടങ്ങിയത് 2009 മുതലാണ്, അന്ന് മൻമോഹൻ സിംഗായിരുന്നു പ്രധാനമന്ത്രി. 52 Duronto കൾ ഇന്ത്യയിൽ സർവ്വീസ് നടത്തിക്കൊണ്ടിരിക്കുന്നു.

ലോകത്തെ ഏറ്റവും മികച്ച ലക്ഷ്വറി ട്രെയിൻ സർവ്വീസിനുള്ള അവാർഡ് പല തവണ വാങ്ങിയ ട്രയിൻ സർവ്വീസാണ് മഹാരാജ എക്സ് പ്രസ്സ്, 2010 ൽ തുടങ്ങിയതാണ്. അന്ന് മൻമോഹൻസിംഗായിരുന്നു പ്രധാനമന്ത്രി.

ലിസ്റ്റ് ഇനിയും നീളും...
ഇന്ത്യയിലുടനീളം ഓടിക്കൊണ്ടിരിക്കുന്ന നൂറു കണക്കിന് ട്രെയിൻ സർവ്വീസുകൾ തുടങ്ങിയപ്പോഴൊക്കെ ഇന്ത്യക്ക് പ്രധാനമന്ത്രിമാരുണ്ടായിരുന്നു. ലോകം ആദരിച്ചിരുന്ന വിവരവും അന്തസ്സുമുള്ള പ്രധാനമന്ത്രിമാർ, ടെലിപ്രോംപ്റ്റ് ഇല്ലാതെ ലോകത്തോടും സ്വന്തം രാജ്യത്തെ ജനങ്ങളോടും പ്രസംഗിക്കാൻ ശേഷിയുണ്ടായിരുന്ന, ലോകത്തെവിടെ ചെന്നാലും പ്രസ്മീറ്റുകൾ നടത്തി മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിവുണ്ടായിരുന്ന പ്രധാനമന്ത്രിമാർ, അവർ അൽപൻമാരല്ലാത്തത് കൊണ്ട് ഏത് ട്രയിൻ ആര് തുടങ്ങി എന്ന് രാജ്യം ഓർത്തു വെക്കേണ്ട കാര്യമില്ലായിരുന്നു.

എന്റയർ ഫോട്ടോഷൂട്ടിൽ മാസ്റ്റർ ഡിഗ്രിയുള്ള പ്രധാനമന്ത്രിയുണ്ടായ ശേഷം കോടികൾ വാരിയെറിഞ്ഞ് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പബ്ലിക് ടോയ്ലറ്റുകൾ മുതൽ തീവണ്ടികൾ വരെ സ്വന്തം പേരിൽ ബ്രാൻഡ് ചെയ്ത് തളളാൻ തുടങ്ങുന്നതിന് മുമ്പ് ഒരിന്ത്യയുണ്ടായിരുന്നു, ആ ഇന്ത്യ നിർമിച്ച ട്രാക്കിലാണ് ഇന്നും അൽപൻമാർ തള്ളിക്കൊണ്ടിരിക്കുന്നത്.

Copied

ചിരി നിലച്ചുമലയാളത്തിന്റെ മഹാനായ നടനവിസ്മയവും മുൻ എംപിയുമായ ഇന്നസെന്റിന് ആദരാഞ്ജലികൾ...
26/03/2023

ചിരി നിലച്ചു
മലയാളത്തിന്റെ മഹാനായ നടനവിസ്മയവും മുൻ എംപിയുമായ ഇന്നസെന്റിന് ആദരാഞ്ജലികൾ...

രാഹുലിന് ഇതും  യോഗ്യതയാകുംഡൽഹിഡയറി / ജോർജ് കള്ളിവയലിൽThe rocket speed of the expulsion of Rahul Gandhi ...
25/03/2023

രാഹുലിന് ഇതും യോഗ്യതയാകും

ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ

The rocket speed of the expulsion of Rahul Gandhi from Lok Sabha makes it more evident how BJP fears him and opposition voices. Will it help Rahul?
Read my article in today's Deepika daily.

രാഹുൽ ഗാന്ധിയെ ഇന്ത്യൻ രാഷ്‌ട്രീയത്തിലെ വൻ താരമാക്കിയേ അടങ്ങൂ എന്ന വാശിയിലാണ് ബിജെപിയും സംഘപരിവാർ സംഘടനകളും. ലോക്സഭയിൽനിന്ന് രാഹുലിനെ അയോഗ്യനാക്കിയ അനാവശ്യ തിടുക്കവും രീതിയും രാഹുലിനാകും ഗുണം ചെയ്യുക. അഞ്ചു മാസം നീണ്ട ഭാരത് ജോഡോ പദയാത്രയിലൂടെ പ്രതിച്ഛായ മെച്ചപ്പെടുത്തിയ രാഹുലിന്‍റെ ശബ്ദം കൂടുതൽ ഉറക്കെ കേൾക്കാനേ പുതിയ സംഭവം കാരണമാകൂ.

കൂടുതൽ ധീരനും ജനഹിതമറിഞ്ഞ് പോരാടുന്നവനുമായി രാഹുലിന്‍റെ പ്രതിച്ഛായ മാറിക്കഴിഞ്ഞു. കേന്ദ്രസർക്കാരും ബിജെപിയും വളഞ്ഞിട്ട് ആക്രമിക്കുന്പോൾ സാധാരണക്കാർക്കിടയിൽ രാഹുലിന് അനുകൂലമായ സഹതാപതരംഗം രൂപപ്പെട്ടേക്കും. രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതു ജനാധിപത്യത്തിന് ഭൂഷണമല്ല. വയനാട്ടിലെ ജനവിധി അട്ടിമറിക്കപ്പെട്ടത് അപകടകരമാകും. വൻ അഴിമതിക്കാരും കൊലപാതകികളും വർഗീയ കലാപത്തിന് ഉത്തരവാദികളുമായവർ സ്വതന്ത്രമായി വിലസുന്പോഴാണ് ഒരു പരാമർശത്തെ വ്യാഖ്യാനം ചെയ്തു രാഹുലിന്‍റെ ലോക്സഭാംഗത്വം റദ്ദാക്കിയത്!

അനാവശ്യ തിടുക്കം

ലോക്സഭാംഗത്വത്തിൽനിന്ന് രാഹുലിനെ അയോഗ്യനാക്കിക്കൊണ്ടു ലോക്സഭാ സെക്രട്ടേറിയറ്റ് ഇന്നലെ വിജ്ഞാപനം ഇറക്കിയതിലെ അനാവശ്യ തിടുക്കം ശരിയല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പതിവില്ലാതെ ലോക്സഭാ സ്പീക്കർ ഓം ബിർലയെ വ്യാഴാഴ്ച വൈകുന്നേരം ആറിനുശേഷം സ്പീക്കറുടെ മുറിയിൽ ചെന്നുകണ്ടതു വെറുതേയായില്ല. സൂറത്തിലെ മജിസ്ട്രേറ്റ് കോടതി വിധി പ്രഖ്യാപിച്ചു മണിക്കൂറുകൾക്കകമാണ് മുതിർന്ന മന്ത്രിമാരെയും കൂട്ടി മോദി സ്പീക്കറുടെ ചേംബറിൽ ചെന്നത്. ആ ചർച്ചയുടെ ലക്ഷ്യം ഇന്നലത്തെ ഉത്തരവിലൂടെ വ്യക്തമായി.

പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, നിയമമന്ത്രി കിരണ്‍ റിജിജു എന്നിവരെയും കൂട്ടി പ്രധാനമന്ത്രി സ്പീക്കറെ കണ്ടപ്പോൾത്തന്നെ രാഹുലിന്‍റെ കാര്യത്തിൽ തീരുമാനമായെന്ന് ആരോപിച്ചാൽ കുറ്റപ്പെടുത്താനാകില്ല. ശിക്ഷ വിധിച്ച കോടതി പോലും അപ്പീലിനായി 30 ദിവസത്തേക്കു വിധി മരവിപ്പിച്ചതു കണക്കിലെടുക്കാൻ തയാറായില്ല. സ്വാഭാവിക നിയമനടപടിയെന്നു ബിജെപി എത്ര തൊടുന്യായം പറഞ്ഞാലും സാധാരണക്കാർ പോലും വിശ്വസിക്കാനിടയില്ല.

വളഞ്ഞ വഴികൾ

രാജ്യത്തെ ഏറ്റവും പ്രധാന പ്രതിപക്ഷ നേതാവും അദാനി, റഫാൽ അടക്കം മോദിക്കെതിരേ ആരോപണം ശക്തമായി ഉന്നയിക്കുകയും ചെയ്ത രാഹുലിനെ നിശബ്ദനാക്കാനുള്ള വളഞ്ഞ വഴികളോടു മാന്യന്മാർ യോജിക്കില്ല. പ്രതിപക്ഷത്തെ നിശബ്ദമാക്കാനും ജനവിധിയെ അട്ടിമറിക്കാനുമുള്ള വഴിവിട്ട ശ്രമങ്ങൾ നല്ലതിനല്ല. സാങ്കേതികത്വത്തിന്‍റെ മറപിടിച്ച് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ ജനാധിപത്യത്തിന്‍റെ ശ്രീകോവിലിൽനിന്നു പുറത്താക്കാൻ ശ്രമിക്കുന്നതിൽ ആപത്തുണ്ട്. ഉന്നതകോടതികളിലെ അപ്പീലിനു കാത്തുനിൽക്കാതെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ പുറത്താക്കാമെന്ന നില അപകടകരമാണ്.

വിധിയിലും പിഴവ്

ഗുജറാത്തിലെ സൂറത്ത് സിജെഎം കോടതി വിധിയിൽ അപാകതകളും പിഴവുകളുമുണ്ട്. കർണാടകയിലെ കോലാറിൽ 2019 ഏപ്രിൽ 13ന് നടത്തിയ തെരഞ്ഞെടുപ്പു പ്രസംഗത്തിന്‍റെ പേരിലാണു നടപടി! നടപടിക്രമങ്ങൾ പാലിക്കാതെയാണ് അധികാരപരിധിക്കു പുറത്തുള്ള കോടതി ഇടപെടലെന്നാണ് ആരോപണം.

വ്യക്തിപരമല്ലാത്ത വിശാല പരാമർശം ക്രിമിനൽ മാനനഷ്ടത്തിന്‍റെ പരിധിയിൽ വരാനിടയില്ല. ലക്ഷ്യമിട്ട വ്യക്തിയായിരിക്കണം പരാതിക്കാരൻ എന്നതു മാനനഷ്ട നിയമത്തിന്‍റെ ആദ്യതത്വമാണ്. രാഹുലിന്‍റെ പ്രസംഗത്തിൽ ലക്ഷ്യം വച്ച നരേന്ദ്ര മോദി, നീരവ് മോദി, ലളിത് മോദി എന്നിവർ പരാതി നൽകിയിട്ടേയില്ല. നിയമത്തിൽ ഒരു വ്യക്തിക്കെതിരേ പ്രത്യേകം അപകീർത്തികരമായ ആരോപണം ആവശ്യമാണ്. പൊതുവായ ആരോപണം ഈ നിർവചനത്തിൽ വരില്ല. വിലക്കയറ്റത്തെക്കുറിച്ചു പറയുന്നതിനിടയിലെ ചെറിയൊരു ഭാഗമാണ് മോദി പരാമർശം. ‘എല്ലാ കള്ളന്മാർക്കും എങ്ങനെ മോദി എന്ന പേരുണ്ടായി’ എന്ന പരാമർശത്തിൽ പരാതിക്കാരനെതിരേ കൃത്യമായ ദുരുദ്ദേശ്യം തെളിയിക്കുക പ്രയാസമാകും. കള്ളന്മാരല്ലാത്തവർക്കു പരാതി ഉണ്ടാകില്ല.
അതിലേറെ, 2019ൽ ഫയൽ ചെയ്ത പരാതി നേരത്തേ മറ്റൊരു മജിസ്ട്രേറ്റ് പരിഗണിച്ചിരുന്നുവെന്നാണ് കോണ്‍ഗ്രസ് വക്താവും നിയമജ്ഞനുമായ അഭിഷേക് സിംഗ്വി പറയുന്നത്. ഉയർന്ന കോടതിയിൽ പോയി മുഴുവൻ കേസും പരാതിക്കാരൻ സ്റ്റേ ചെയ്തു. ഏതാനും ആഴ്ച മുന്പു നിയമിച്ച ഇപ്പോഴത്തെ മജിസ്ട്രേറ്റ് വന്നശേഷമാണു നടപടികൾ പുനരുജ്ജീവിപ്പിച്ചു വിധി സന്പാദിച്ചതെന്ന ആരോപണവും ഗുരുതരമാണ്.

പക്ഷപാത നീതി

മോദിയെന്നത് സർനെയിം ആയതിനാൽ സർനെയിം വിവാദത്തിന്‍റെ മറുവശവും പരിശോധിക്കേണ്ടതുണ്ട്. നെഹ്റുവിന്‍റെ കൊച്ചുമകൻ നെഹ്റു എന്ന സർനെയിം ഉപയോഗിക്കുന്നില്ലെന്ന് പ്രധാനമന്ത്രി മോദി ആക്ഷേപിച്ചതു പാർലമെന്‍റിലാണ്. ഫിറോസ് ഗാന്ധിയുടെ ഭാര്യ ഇന്ദിരയും മകൻ രാജീവും കൊച്ചുമകൻ രാഹുലും നെഹ്റുവിന്‍റെ സർനെയിം ഉപയോഗിച്ചാലാണ് അപാകതയെന്ന് അദ്ദേഹത്തിനു പറഞ്ഞുകൊടുക്കേണ്ടതില്ല. ഇതിനെതിരേ സൂറത്തിലെ കോടതിയിൽ രാഹുൽ അപകീർത്തിക്കേസ് കൊടുത്താൽ ഫലമെന്താകുമെന്ന ചോദ്യം ബാക്കി.

വയനാട്ടിൽ ഉടൻ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാലും അദ്ഭുതപ്പെടാനില്ല. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി മണിക്കൂറുകൾക്കകം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ജനുവരി 13നാണ് ഫൈസലിനെ കോടതി അയോഗ്യനാക്കിയത്. ജനുവരി 14ന് തന്നെ ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എത്ര വേഗത! ആറു മാസത്തിനകം ഉപതെരഞ്ഞെടുപ്പു നടത്തിയാൽ മതിയെന്നാണു ചട്ടം. ഫെബ്രുവരി 27ന് ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനം കേരള ഹൈക്കോടതി വിലക്കിയതോടെ കള്ളക്കളി വെളിച്ചത്തായി.

രാഹുൽഗാന്ധിയെ ലോക്സഭയിൽനിന്നു പുറത്താക്കാനുള്ള റോക്കറ്റ് വേഗതയും സമാനമാണ്. രാഷ്്‌ട്രീയ പ്രതിയോഗികളെ രാഷ്‌ട്രീയമായി എതിരിടുകയും മോദി-അദാനി ബന്ധം സംബന്ധിച്ച ചോദ്യങ്ങൾക്കു മാന്യമായി ഉത്തരം നൽകുകയും ജെപിസി അന്വേഷണത്തിനു തയാറാകുകയും ചെയ്യാതെയാണ് പാർലമെന്‍റിലെ രാഹുലിന്‍റെ ശബ്ദം ഇല്ലായ്മ ചെയ്യാനുള്ള തിടുക്കം!

മുഖം മറയ്ക്കാൻ

പത്തുലക്ഷം കോടിയിലേറെ ഡോളറിന്‍റെ നഷ്ടം സംഭവിച്ച അദാനി-ഹിൻഡൻബർഗ് പ്രശ്നത്തിൽ ജെപിസി അന്വേഷണത്തിൽനിന്നു കേന്ദ്രസർക്കാരും മോദിയും ഒളിച്ചോടിയതിന്‍റെ ലക്ഷ്യം രഹസ്യമാകില്ല. അദാനി വിഷയത്തിൽ ചർച്ച ഒഴിവാക്കാനും ജെപിസി അന്വേഷണം ഒഴിവാക്കാനുമാണു ലോക്സഭയിലും രാജ്യസഭയിലും ഭരണപക്ഷം തുടർച്ചയായി ബഹളം കൂട്ടി സ്തംഭിപ്പിച്ചതെന്ന പ്രതിപക്ഷ ആരോപണം തീർത്തും തള്ളാനാകില്ല.

ഇംഗ്ലണ്ടിൽ മാതൃവിദ്യാലയമായ കേംബ്രിജിലെ പ്രസംഗത്തിൽ ഇന്ത്യൻ ജനാധിപത്യം വെല്ലുവിളി നേരിടുന്നു എന്ന രാഹുലിന്‍റെ പരാമർശത്തിൽ തൂങ്ങി മാപ്പു പറയണമെന്ന ആവശ്യം ഒരു മറയാണെന്നാണ് ആക്ഷേപം. ഇന്ത്യയിലെ ആഭ്യന്തരപ്രശ്നത്തിൽ ഒരു വിദേശരാജ്യത്തിന്‍റെയും ഇടപെടൽ ആവശ്യമില്ലെന്ന ശരിയായ ഉറച്ച നിലപാട് കേംബ്രിജിലെ മറുപടിക്കിടെ രാഹുൽ വ്യക്തമാക്കിയതാണ്. ചൈനയിലടക്കം വിദേശങ്ങളിൽ പോയി നരേന്ദ്ര മോദി നടത്തിയ പ്രസംഗങ്ങൾ ഇതിലേറെ രാജ്യവിരുദ്ധമാണെന്നാണ് കോണ്‍ഗ്രസിന്‍റെ പരാതി.

നിയമത്തിന്‍റെ മറവിൽ

ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 19 (1) (എ) അനുസരിച്ച് എല്ലാ പൗരന്മാർക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും അതിന്‍റെ പ്രകടനത്തിനും അവകാശമുണ്ട്. ഈ ആർട്ടിക്കിളിനു പിന്നിലെ തത്വശാസ്ത്രം ഭരണഘടനയുടെ ആമുഖത്തിലാണ്. സ്വതന്ത്രചിന്ത, അഭിപ്രായം, ആവിഷ്കാരം തുടങ്ങിയവ എല്ലാ പൗരന്മാർക്കും സുരക്ഷിതമാക്കാൻ ഇവിടെ ദൃഢനിശ്ചയം ചെയ്യുന്നു.

ഏതു വിഷയത്തിലും തന്‍റെ അഭിപ്രായങ്ങളും വീക്ഷണങ്ങളും ഏതു മാധ്യമത്തിലൂടെയും പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. വാക്കുകൾ, എഴുത്ത്, അച്ചടി, ടെലിവിഷൻ, ചിത്രങ്ങൾ, സിനിമ, ഡോക്യുമെന്‍ററി, പോസ്റ്ററുകൾ തുടങ്ങിയവയെല്ലാം ഇതിലുണ്ടെന്നു കോടതികൾ വിശദീകരിച്ചിട്ടുണ്ട്. അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം ഉറപ്പുനൽകാൻ ഭരണകൂടം പരാജയപ്പെടുന്നത് ആർട്ടിക്കിൾ 19(1)(എ)യുടെ ലംഘനമാണ്.

ഭരണഘടനയുടെ അനുച്ഛേദം 19 (2) പ്രകാരം ചുമത്തുന്ന ചില നിയന്ത്രണങ്ങൾക്കു വിധേയമാണിത്. ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശരാജ്യങ്ങളുമായുള്ള ബന്ധം, പൊതുക്രമം, മര്യാദ, ധാർമികത, കോടതിയലക്ഷ്യം എന്നിവയിൽ ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് നിയമങ്ങൾ രൂപീകരിക്കാൻ ഇതു സർക്കാരിനെ അനുവദിക്കുന്നു. ഇതിന്‍റെ മറവിലാണു കാലഹരണപ്പെട്ട അപകീർത്തിക്കേസുകൾ.

ഒറ്റക്കെട്ടായി മറികടക്കണം

രാഹുൽഗാന്ധിയെ ആരു ഭയപ്പെടുന്നു? ഉത്തരം കണ്ടെത്താൻ പ്രയാസമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും മുന്പെങ്ങുമില്ലാത്തപോലെ രാഹുലിനെ ഭയക്കുന്നു. പ്രത്യേകിച്ച് അദാനി- മോദി ബന്ധം തുറന്നുകാട്ടിയതു സഹിക്കാനാകില്ല. ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ നേടിയ ജനപിന്തുണയും മെച്ചപ്പെട്ട പ്രതിച്ഛായയും ഭരണക്കാരുടെ ഉറക്കം കെടുത്തും. രാഹുലിനെ മാത്രമല്ല, എതിർശബ്ദങ്ങളെയെല്ലാം നിശബ്ദമാക്കാൻ പല വഴികളും കേന്ദ്രം തേടുന്നു.
സിബിഐ, ഇഡി, ആദായനികുതി അടക്കമുള്ള കേന്ദ്ര ഏജൻസികളെ പ്രതിപക്ഷത്തിനെതിരായ ആയുധമായി കേന്ദ്രസർക്കാർ ഉപയോഗിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി 14 രാഷ്്‌ട്രീയ പാർട്ടികൾ ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, ഡിഎംകെ, ആർജെഡി, ശിവസേന, സിപിഎം, ജെഡിയു, എൻസിപി, സിപിഐ, ജെഎംഎം എന്നിവയ്ക്കു പുറമെ തൃണമൂൽ കോണ്‍ഗ്രസും സമാജ്‌വാദി പാർട്ടിയും ഭാരതീയ രാഷ്‌ട്രസമിതിയും ഹർജിക്കാരാണ്. ഭരണക്കാർക്ക് ഒരു നീതി, പ്രതിപക്ഷത്തിനു മറ്റൊരു നീതി എന്നതു തീർത്തും തെറ്റാണ്. ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമെതിരായ വെല്ലുവിളികളെ രാഷ്‌ട്രീയ, മത വ്യത്യാസങ്ങളില്ലാതെ ഒന്നിച്ചു നേരിടേണ്ടതുണ്ട്.

https://www.deepika.com/feature/Leader_Page.aspx?topicid=31&ID=23649

24/03/2023

This man has become the symbol of love.

You can try to disqualify him from parliament but never from peoples heart.

History since the independence movement has proved that intimidation and silence is not within the fabric of congress party nor the Gandhi family.

The harder you try the stronger we become, the stronger he becomes.

Blatant and bizarre attempts to silence Rahul Gandhi and the congress party just proves how desperate the BJP has gotten.

24/03/2023
24/03/2023
24/03/2023

രാഹുൽജി ...

ഇന്ത്യ ഒരു ജനാധിപത്യ മതേതര രാഷ്ട്രമായി ലോകത്തിലെ വൻ ശക്തിയായി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഈ രാജ്യത്തെ മുഴുവൻ ജനങ്ങളും നിങ്ങൾക്കൊപ്പം ഉണ്ട് .

തനിച്ചല്ല രാഹുൽ !

ഇന്ത്യൻ പാർലമെന്റിൽ സാധാരണക്കാരുടെ ശബ്ദമാണ് രാഹുൽ ജി. സാധാരണക്കാർക്ക് വേണ്ടി ആരും ശക്തമായി സംസാരിക്കേണ്ട എന്നാണ് മോദി വ്യക്തമാക്കുന്നത്.

സകല രാഷ്ട്രീയ മര്യാദകളും കാറ്റിൽ പറത്തിക്കൊണ്ട് രാഹുൽ ഗാന്ധിയ്ക്ക് അയോഗ്യത കൽപ്പിച്ച ബിജെപിയുടെ നാണംകെട്ട രാഷ്ട്രീയത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധങ്ങൾക്ക് കെപിസിസി ആഹ്വാനം ചെയ്യുന്നു.

Address

PARATHODU
Parathodu

Alerts

Be the first to know and let us send you an email when Indian National Congress Parathod Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share