04/04/2023
മോദി ജിയുടെ സർട്ടിഫിക്കറ്റ് ചോദിച്ചു വന്നവർ സ്റ്റാൻഡ് വിട്ടുപോയ സ്ഥിതിക്ക് ഇനി ചില കാര്യങ്ങൾ കൂടി പറയട്ടെ....
റെയിൽവേ പ്ലാറ്റ്ഫോമിൽ ചായക്കച്ചവടം ചെയ്തിരുന്ന അച്ഛന്റെയൊപ്പം ചെറുപ്പത്തിൽ ചായ വിറ്റ് നടന്ന ബാല്യത്തെക്കുറിച്ച് ആ മനുഷ്യൻ പറഞ്ഞിട്ടുണ്ട്. 🥰
ഒരു നാണക്കേടും വിചാരിച്ചിട്ടില്ല.
ഇന്ത്യയിൽ നിലനിന്നിരുന്ന ഏറ്റവും വലിയ ആനാചാരമായ ശൈശവ വിവാഹത്തിന് നിർബന്ധിതനായി, രണ്ട് പേരും പ്രായപൂർത്തിയാകുന്നത്തിന് മുൻപ് പതിമൂന്ന് വയസ്സുള്ള ഒരു കുട്ടിയെ വിവാഹം കഴിച്ചതും, സ്വഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ട് വരുന്ന സമയമായപ്പോൾ അതിന് വിസമ്മതിച്ചതും കുട്ടിയെ അതിന്റെ മാതാപിതാക്കളുടെ അടുത്തുനിന്നും വേർപെടുത്താതെ അവളോട് പഠിച്ചു മിടുക്കിയാകാൻ പറഞ്ഞ ശേഷം വീടു വിട്ട് സന്യസിക്കാൻ പരിവ്രാജകനായി ഹിമാലയത്തിലേക്ക് പോയതും അദ്ദേഹം മറച്ചു വച്ചിട്ടില്ല.😙
ഹിമാലയത്തിൽ കണ്ട സന്യാസിമാരുടെ പ്രേരണയാൽ ഏതാനും വർഷങ്ങൾക്ക് ശേഷം തിരികെ വന്ന് ആർ എസ്സ് എസ്സിൽ ചേർന്നതും പ്രചാരകനായി മാറിയതും പിന്നീടുള്ള ഇതിഹാസ സമാനമായ ജീവിതവും ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ പ്രിയപ്പെട്ട പ്രധാനമന്ത്രിയായതും അതി ശക്തനായ ലോക നേതാവായി മാറിയതും നമ്മുടെ കൺമുൻപിലാണ്. 😍
ആർഎസ്സ്എസ്സ് പ്രചാരകനായി നാടോടിയെ പോലെ രാജ്യത്തിന്റെ ഓരോ കോണിലും അദ്ദേഹം എത്തിപ്പെട്ടിട്ടുണ്ട്. ഇതിനിടെ മുതിർന്ന ഒരു പ്രചാരകന്റെ ഉപദേശ പ്രകാരം ഡിഗ്രിയും, പോസ്റ്റ് ഗ്രാജുവേഷനും ഡിസ്റ്റൻസ് എഡ്യൂക്കേഷനിലൂടെ പഠിച്ചു, പാസ്സായി. അന്നൊന്നും രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നോ, തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നോ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആകുമെന്നോ ഒന്നും സ്വപ്നത്തിൽ പോലും ആ പാവം ചിന്തിച്ചിട്ടുണ്ടാവില്ല....
അങ്ങനെയൊക്കെ സംഭവിച്ചപ്പോഴുമാകട്ടെ തന്റെ മുൻകാല ജീവിതത്തിലെ ചായക്കച്ചവടമോ, അമ്മ അന്യവീടുകളിൽ ജോലികൾ ചെയ്യാൻ പോയിരുന്നതോ, വീട്ടിലെ ദാരിദ്യമോ, ശൈശവവിവാഹമോ, അതുപേക്ഷിച്ചതോ ഒന്നും ഒരു നാണക്കേടോർത്തും മറച്ചു വച്ചിട്ടില്ല. 😌
“ചിലരെപ്പോലെ, സ്വന്തം അപ്പന്റെ പേരിന്റെ സ്ഥാനത്ത് വല്യപ്പൂപ്പന്റെ കൂട്ടുകാരന്റെ പേര് ചുമന്നു കൊണ്ട് നടക്കേണ്ടിയും വന്നിട്ടില്ല.” 😜
താഴ്ന്ന ജാതിയിൽ പെട്ട, ദാരിദ്യത്തിൽ വളർന്ന ആ മനുഷ്യന് ശരിക്കും പഠിച്ചിട്ടില്ലായിരുന്നുവെങ്കിൽ, പാസ്സായി സർട്ടിഫിക്കേറ്റ് കരസ്ഥമാക്കിയിട്ടില്ലായിരുന്നെങ്കിൽ, താൻ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിക്കാരനാണെന്ന് "ബഡായിയടിക്കേണ്ട" വല്ലയാവശ്യവും ഉണ്ടോ?
മറിച്ച് താൻ പോയി പോയി ചായയടിക്കടോ എന്ന് മദാമ്മയുടെ പാവാട അലക്കുകാരനായിരുന്ന മണിശങ്കർ അയ്യർ പരിഹസിച്ചപ്പോൾ, ആ പരിഹാസത്തെ ജനങ്ങൾക്കിടയിൽ ചർച്ചയാക്കി, രാജ്യം മുഴുവൻ ചായ പേ ചർച്ച നടത്തിയെന്ന് മാത്രമല്ല, അമേരിക്കയിൽ പോയപ്പോൾ, അന്നത്തെ പ്രസിഡന്റ് ഒബാമയുടെ കൂടെ വരെ 'ചായ പേ ചർച്ച' നടത്തിയ മുതലാണ്. 😂
അത്രയും മുന്തിയ വിളച്ചില് കയ്യിലിരിക്കുന്ന വിദ്വാന്, സ്വന്തം വിദ്യാഭ്യാസത്തിന്റെ കുറവും കൂടുതലും മുതലാക്കാൻ എന്തേലും പ്രയാസമുണ്ടാകുമായിരുന്നോ???
എട്ടാംക്ലാസ്സ് പൊട്ടിയ കഥകൾ പറഞ്ഞ് നമ്മേ ഏറെ ചിരിപ്പിച്ച പ്രിയ ഇന്നസെന്റു, നാലാം ക്ലാസ്സും തയ്യലും പറഞ്ഞ് മുതലാക്കിയ വി.എസ്സുമൊക്കെ എന്തിന്റെ അടിസ്ഥാനത്തിലാണ്.......
അല്ലെങ്കിൽ തന്നെ ഈ ആർഎസ്സുഎസ്സുകാർക്ക് ഇച്ചിരി വായനയുടേയും പഠിത്തത്തിന്റെയും ഒക്കെ അസ്കിത ഉള്ളതാണ്. "സംഘലിറ്ററേച്ചർ" എന്ന ഒരു പദം തന്നെ ഇവരുടെ സംഭാവനയായുണ്ട്.😇
ഇതിപ്പോൾ അതൊന്നുമല്ല സൂക്കേട്.. ഭരണപരാജയമോ, അഴിമതിയോ, മതസ്പർദ്ധയോ കലാപങ്ങളോ ഒന്നുമില്ല രാജ്യത്ത് ചൂണ്ടിക്കാട്ടാൻ. കാണെക്കാണെ ജനങ്ങളുടെ ഇടയിൽ ആ ഇമേജങ്ങനെ വളർന്ന് വലുതാവുകയാണ്. വന്ന് വന്ന് പ്രബുദ്ധര് വരെ മോദി മാഹാത്മ്യം പറഞ്ഞു തുടങ്ങി. 😔
അപ്പോൾ പിന്നെ ഇച്ചിരി ചെളി വാരിയെറിയണം.. ഒന്ന് നാറ്റിക്കണം.. അതീന്ന് കിട്ടുന്ന ഒരു സുഖം.. അത് ദൽഹി ഭരിക്കും വരാഹത്തിന് അമൃതാണ്, അത്ര തന്നെ...
മനുഷ്യന്റെ ചിന്താശേഷിക്കും അപ്പുറത്തേക്കാണ് അദ്ദേഹത്തിന്റെ വളർച്ച. അതിനിയും സീമകളില്ലാതെ വ്യാപിച്ചുകൊണ്ടേയിരിക്കും.....