Stories and poems by Vijayan Karamal

Stories and poems by Vijayan Karamal I started writing few stories and poems
in Malayalam during leisure time. Retired central government officer

23/04/2026

യുദ്ധം ( ഡോ. വിജയൻ കെ )

പിറന്നു വീണിരിക്കുന്നു ഒരു യുദ്ധം നമുക്കടുത്തു രണ്ടു രാജ്യങ്ങൾക്കിടയിൽ
ആദർശമില്ലിവിടെ പ്രതിരോധവും, അഹന്ത പൂണ്ട സ്വാർത്ഥ ലാഭാർജ്ജന മോഹം ഉണർത്തിയ ആക്രമണോത്സുകതയും കീഴ്പ്പെടുത്തലുമല്ലേ കാരണം.

അകറ്റിടും യുദ്ധമേതും ഇണക്കമേറും അയൽ രാജ്യങ്ങളിൽ അധിവസിക്കും ജന മനസ്സുകളെയത്രയും പിന്നീടൊരിക്കലും തമ്മിൽ അടുക്കാനാകാത്ത മനോഗതിയിലേക്കു അതിശീഘ്രം തള്ളിവീഴ്ത്തിയും.

വ്യഥയിലാഴ്ത്തും യുദ്ധം അനേകം മനുഷ്യ ജീവിതങ്ങൾ മൃത്യു മാർഗേണയും പലരെ അംഗവിഹീനരാക്കിയും
തമ്മിൽ വേർപെടുത്തിയും മറക്കാനാകാത്ത സ്നേഹബന്ധങ്ങളിൽ നിന്നുമെന്നേക്കും അടർത്തി മാറ്റിയും.

നശിക്കും നിശ്ശേഷം ഇതുവരെ ഇരു രാജ്യങ്ങളും പടുത്തുയർത്തിയ പലതും യുദ്ധവഴികളിൽ പക മൂത്ത ശത്രുപക്ഷ വ്യാപാര ഉപരോധങ്ങളാൽ, അതിക്രൂര ആക്രമണങ്ങളാൽ,
അഭിമാനമാർന്ന പ്രതിരോധ ക്രിയകളാലും എന്നതാർക്കും അറിയാത്തതോ?

രണ്ടു രാജ്യങ്ങൾക്കുള്ളിൽ മാത്രമൊതുങ്ങും ആക്രമണമെന്നാകിലും യുദ്ധക്കെടുതികളിൽ തൊട്ടയൽക്കാരുൾപ്പെടും ഭൂലോകമത്രയും വലയുന്നതു എത്ര സ്വാഭാവികം?
ഊർജസ്രോതസ്സുകൾ നിറയും യുദ്ധഭൂമിയിലെ സംഘർഷം അകലാതെ പുലരുമെങ്ങനെ സമാധാനം ലോകമെങ്ങും വലയും
ഊർജ്ജ പ്രതിസന്ധിയിൽ?

ഏറെ നാശം സുനിശ്ചിതം ഇരുപക്ഷ സൈനികർക്കും യുദ്ധസാമഗ്രികൾക്കും
ഒപ്പം ആയിരിക്കില്ല സുരക്ഷിതം സ്വത്തും
അവശ്യ സേവനങ്ങളും
അടിസ്ഥാനസൗകര്യങ്ങളും .

ആരുണ്ടിവിടെ തടയാൻ അടിച്ചമർത്തലുകൾ
എവിടെയാണീ യൂ യെൻ സംഘടന ലോകമെങ്ങും അന്യായാതിക്രമങ്ങൾ ചെറുക്കാൻ അല്ലോ
അതു ഇവിടെ രൂപവൽക്രുതം?

എങ്കിലും അതെന്തേ നിഷ്‌ക്രിയം അനിർവ്വചനീയ ജനദുരിതം ഒഴിവാക്കാൻ അതല്ലേ നിൽപ്പൂ പ്രതിജ്ഞാബദ്ധം രാജ്യങ്ങൾക്കു മുന്നിലായി ?
അധിനിവേശമെന്യേ അവകാശ സംരക്ഷണത്തിനും ലോകശാന്തി നിലനിർത്താനും അഭിഷിക്തമായതല്ലേ ഐക്യ രാഷ്ട്രമെന്ന തത്വം രാജ്യങ്ങൾക്കു കാവലായി ?

0-0-0

22/03/2026

കാഴ്ചപരിമിതി
(ഡോ. വിജയൻ കെ )

ജനിച്ചതു ഞാനൊരു അംഗപരിമിതിയോടെ ആജന്മം ഇരുൾ മൂടും ജീവിതയാത്രാവിധിയെ കൈവരിച്ചവനായി.

വളർന്നതു വത്സല മാതാപിതാക്കൾ തൻ സംതൃപ്തമുഖമൊന്നു കാണാതെ, അവരുടെ ചൊടികളിൽ വിടരും സ്മിതമൊന്നുകാണാതെ നിറങ്ങളും നരരൂപങ്ങളും പ്രകൃതിതൻ പൂക്കളും പഴങ്ങളും പക്ഷി മൃഗ രൂപങ്ങളും നേരിട്ടു കണ്ടു ആസ്വദിക്കാനാകാതെ.

കഴിവില്ലെനിക്കു ഒന്നു കാണാൻ നീലാകാശവും അതിൽ വിരാജിക്കും വിശിഷ്ട സൂര്യചന്ദ്രന്മാർ, ആകാശചക്രവാളവും വെൺമേഘ, താരാഗണവും, മലനിരകൾ, മഴയും മഴവില്ലും, മണ്ണും, കല്ലും കാടും നെൽപ്പാടങ്ങളും തീനാളങ്ങളായെത്തും ഇടിമിന്നലുകളും തോടും, പുഴയും കടലും കായലും പകലിരവുകൾ പോലും.

അറിയില്ലെനിക്കൊട്ടും കണ്ടു വർണ്ണിക്കാൻ സ്ത്രീ പുരുഷ രൂപസൗന്ദര്യം, അറിയാമെനിക്കപ്പോഴും ഉൾക്കണ്ണിനാലെത്രയും ഭംഗിയായ് ദൃശ്യം ഗതിവിഗതികൾ വേറിട്ട കാലൊച്ചകൾ, ശബ്ദ, ഗന്ധ, സ്പർശ വൈവിദ്ധ്യങ്ങmnളാൽ.

അപ്രാപ്യമെനിക്കെന്നും സകല ദൃശ്യവിസ്മയങ്ങളും കേടായ ഭക്ഷണം വേർതിരിച്ചറിയാനും മുന്നിലെ തടസ്സങ്ങൾ മുൻകൂട്ടി അറിയാനും, അരികിൽ വന്നെത്തും അപകടം ക്ഷണം ഒഴിവാക്കിടുവാനും.

നന്ദിയുണ്ടെനിക്കിവിടെ എല്ലാവരോടും സ്നേഹവുമുണ്ടെനിക്കു ഏവരോടും എന്റെ ചുറ്റിലും കഴിയുന്ന സഹജീവികളോടും കനിവോടെ കൈ നീട്ടി തുണയേകും സഹൃദയരോടും ഒരു സ്നേഹ വിരൽ കൊണ്ടു പോലും വഴികാട്ടുന്നവരോടും.

പ്രിയരാണെനിക്കവർ അകക്കണ്ണിൽ ഞാൻ കാണും അതീവം സുമുഖരുമാണവർ പതിവായി നെഞ്ചോടു ചേർത്തു എന്നെ ഗതാഗതക്കുരുക്കിൽ അലയാതെ സുരക്ഷിതം മറുവശം എത്തിക്കുന്നവർ, സസ്നേഹം നിശ്ചിത വാഹനത്തിലേറാൻ സഹായിക്കുന്നവർ, അവരെന്നുമെന്റെ സ്നേഹിതർ, എനിക്കു സ്വന്തമാകുന്നവർ ഈ ജന്മം മുഴുവനും.

06/03/2026

മനസ്സ്
(ഡോ. വിജയൻ കെ )

കൂടെയുണ്ടായാൽ മാത്രം മതിയാകുമോ പരസ്പരം
കൂട്ടു കൂടാനും ഒരു മനസ്സു വേണ്ടേ
സ്നേഹമുണ്ടായാൽ മാത്രം മതിയാകുമോ തമ്മിൽ
സ്നേഹിക്കാനുമൊരു മനസ്സു വേണ്ടേ

ധനമുണ്ടായാൽ മാത്രം മതിയാകുമോ അത്യാവശ്യം
ചിലവിടാനും ഒരു മനസ്സു വേണ്ടേ
കനിവുണ്ടായാൽ മാത്രം മതിയാകുമോ
മറ്റൊരാൾക്കു കരുതലാകാനും ഒരു മനസ്സു വേണ്ടേ
സമയം ഉണ്ടായാൽ മാത്രം മതിയാകുമോ സുഹൃത്തിനോടൊന്നു സഹകരിക്കാനും ഒരു മനസ്സു വേണ്ടേ
മനസ്സുണ്ടായാൽ മാത്രം മതിയാകുമോ അന്യന്റെ മനസ്സറിയാതിരുന്നാൽ എന്തു കാര്യം
അറിവുണ്ടായാൽ മാത്രം മതിയാകുമോ അപരന റിവുളവാക്കാൻ അശക്തനാണെങ്കിലെന്തു കാര്യം ?

27/02/2026

ഏകപക്ഷീയ പ്രേമം

(ഡോ. വിജയൻ കെ )

ഓർമ്മയിലുണ്ടെന്നകതാരിൽ ഒരിക്കലും മറക്കാത്ത
ഒരുപാടു നോവുകൾ ഏകിയ കൗമാര പ്രേമചാപല്യങ്ങളുടെ ബാക്കിപത്രം.

പകൽക്കിനാവുകളിൽ അന്നു ലാളിച്ചതത്രയും മനസ്സിൽ മുള പൊട്ടിയ തീവ്രാനുരാഗം ആയിരുന്നു കൺകണ്ട തരുണീമണികളോടു വ്യർത്ഥം.

വിദ്യാലയവഴിയിലും ക്ഷേത്രാങ്കണത്തിലും പ്രിയമുള്ളവരെ നിത്യവും കാണാൻ പലവുരു ദൂരേക്കു മിഴി നട്ടു പാഴാക്കിയ തപ്ത
നിമിഷങ്ങളെയും പിന്നീടു പഴിച്ചെട്ടെന്തു കാര്യം.

ക്ഷേത്രപ്പറമ്പിലും വിദ്യാലയ കലാ-കായിക
മത്സരവേളകളിലും മുന്നിൽ തൊടുത്തിട്ട പ്രണയാഭ്യർത്ഥനകൾ ആത്മഗതമായതിനു ആരെ പഴിച്ചിട്ടെന്തു കാര്യം.

ധൈര്യാവലംബനത്തോടെ പല സ്നേഹിതരും തൻ പ്രേയസിമാരുൾപ്പെട്ട പ്രിയരോടു മിഴിയാലും മൊഴിയാലും പതിവാക്കിയ സല്ലാപകാഴ്ച്ചകളെ ചൊല്ലി പരിഭവിച്ചിട്ടെന്തു കാര്യം.

അനുഭവം കൊണ്ടറിയാം ഏതൊരാൾക്കും കഴിയാത്തതൊന്നുമില്ല ജീവിതത്തിൽ, എങ്കിലും അഭിലാഷങ്ങൾ
സഫലീകരിക്കാനായി അനുവർത്തിക്കണം ആരും ആത്മവിശ്വാസവും മനക്കരുത്തും യഥാസമയം.

27/02/2026

വാഗ്ദാനം
(ഡോ. വിജയൻ കെ )

കാത്തുരക്ഷിച്ചോളാം സഖിയേ, എൻ കണ്മണീ, തവ
കാവലാളായിക്കോളാം തനുവിലെൻ ജീവൻ തുടിക്കുവോളം.

കാലമിതും കടന്നു പോകും നമുക്കു മുന്നിൽ
വ്യാകുലയാകാതെ
കാതരേ നീ ചിത്തം
ശാന്തമാക്കാൻ
ശ്രമിക്കൂ.

നിനക്കോർമ്മയില്ലേ കോവിഡ് മഹാരോഗ
കാലങ്ങൾ,
പെട്ടുപോയവർ
നാമന്നു രണ്ടിടങ്ങളിൽ,
നാളനവധി
നേരിൽ കാണാതെയും രോഗം പ്രതിരോധിച്ചു ജീവൻ എങ്ങനെയും കാത്തു സൂക്ഷിച്ചതും.

പത്രവാർത്തയിലൂടെ
നാം അറിഞ്ഞു പലരും
പലയിടങ്ങളിൽ ശയ്യാവലംബരായി ആശുപത്രികളിൽ
കൂട്ടാളിയില്ലാതെ
വ്യാകുലരായതും മറ്റനേകം പേർ രോഗമൂർധന്യത്തിൽ
മരണം വരിച്ചതും.

ഓർമ്മയുണ്ടെനിക്കു നിൻ മനസ്സിൽ അന്നു കോളിളക്കം
സൃഷ്ടിച്ച കാര്യം കൊറോണാ ഭീതിയുണർത്തും രോഗ വിശേഷ ലോക വാർത്തകൾ
വായിച്ച നേരം.

നീ നൽകും അമൂല്യ സ്നേഹവാത്സല്യം മാത്രമാണെന്നെ അന്നു തളർത്താതെ കാത്തതും അതു പകരും വിശ്വാസം തന്നെയാണു ഇന്നും എന്നിൽ ഊർജ്ജം നിറക്കുന്നതും.

പ്രിയേ തുടരാം നമുക്കീ പ്രണയഗാഥ മുടങ്ങാതെ മുന്നോട്ടു,
പാടാം ഒരുമിച്ചു ഒരു സ്നേഹഗീതവും മധുരമായി,
കാത്തിരിക്കാം ക്ഷമയോടെ
നമ്മുടെ അനർഘ സംഗമ നിമിഷം ഒരു നാൾ സഹർഷം വരവേൽക്കുവാൻ.

കാത്തുരക്ഷിച്ചോളാം സഖിയേ എൻ കണ്മണീ, തവ
കാവലാളായിക്കോളാം തനുവിലെൻ ജീവൻ തുടിക്കുവോളം.

0-0-0

25/01/2026

താരാട്ട്
(ഡോ. വിജയൻ കെ)

കുഞ്ഞിളം പൈതലേ ഉറങ്ങുകെൻ കണ്മണീ അച്ഛന്റെ സ്നേഹനിധിയല്ലേ നീ.
വളരൂ വേഗമെൻ പൊൻ തിങ്കളേ അമ്മക്കു കൂട്ടാകാൻ
നല്ല നാളെ.

പൂട്ടിയുറങ്ങൂ നിൻ കണ്ണിമകൾ മോളെ പുഞ്ചിരിച്ചുണരാനായ് അതിരാവിലെ.

വേഗമുറങ്ങാനായ് അച്ഛനെന്തു വേണം
അമ്മയോടു ചൊല്ലി
നൽകട്ടേ അമ്മിഞ്ഞപ്പാലു സ്വൽപ്പം.

അടുക്കളമുറിയിൽ തിരക്കിലാണമ്മ,
പണി തീർത്തു വന്നാൽ തന്നിടും പാലും മുത്തങ്ങളും വേണ്ടുവോളം.
അറിയാമോ അമ്മയോടൊരു വട്ടം മിണ്ടാനായി മോൾക്കൊപ്പം അച്ഛനും കാത്തിരിക്കുന്ന കാര്യം.

മതിവരെ അമ്മിഞ്ഞപ്പാൽ കുടിച്ചാലുടൻ
അമ്മയോടൊട്ടി ഉറങ്ങണേ അച്ഛന്റെ പൊന്നുമോളേ.

വന്നെത്തിയല്ലോ അമ്മ നിന്നരികിൽ മോളേ,
തന്നിടാം അമ്മിഞ്ഞപ്പാൽ, കുഞ്ഞുവായ് തുറക്കു. വാവുറങ്ങിക്കോ പൊന്നുമോളേ വേഗം,
വാവാവോ പാടിയുറക്കാം ചക്കരമോളെ അമ്മ.

മുത്തേ, രാരീരം താരാട്ടു കേട്ടുറങ്ങൂ മുത്തവും തന്നിടാം മോളുറങ്ങുവോളം.
ഓമന കുഞ്ഞേ പൊന്നു മോളേ
നിദ്ര പൂകിക്കൊള്ളൂ,
അമ്മയുണ്ടല്ലോ എപ്പോഴും നിന്റെ കൂടെ.

രാരീരം രാരീരം മുത്തേ എന്റെ പൊന്നു വാവേ
രാരീരം രാരീരം രാരി രാരാരിരോ.

--0-0-0-

Address

GRA-758, TC 94/369, ASHIRVAD, GOWREESHAPATTOM
Thiruvananthapuram
695004

Telephone

+919446685022

Website

Alerts

Be the first to know and let us send you an email when Stories and poems by Vijayan Karamal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Stories and poems by Vijayan Karamal:

Shortcuts

Share