25/07/2015
ഓരോ സഖാവും വായിക്കേണ്ടത്.......!കൂത്തുപറമ്പ് സമരത്തിൽ പങ്കെടുത്ത ഒരുസഖാവിന്റെ അനുഭവം......9 വയസുള്ള എന്റെ മകൻ ഞാൻകാണാതെ കൂത്തുപറമ്പ്വെടിവെപ്പിനെ കുറിച്ചുള്ളമനുഷ്യാവകാശകമ്മിഷൻ റിപ്പോർട്ട് വായിക്കുന്നെന്നരിഞ്ഞപ്പോൾ എനിക്ക്ആശ്ചര്യം തോന്നി . ഒരു 9 വയസുകരനുള്ളഎന്ത് കാര്യാമാനതിലുള്ളത്?ഇന്നലെ അവനെന്നോട്ചോദിച്ചു ,"അച്ഛാ ,അച്ഛനെന്താ കൂത്തുപറമ്പ് സമരത്തിൽപങ്കെടുക്കഞ്ഞേ?"അവന്റെ ധാരണ ആ സമരത്തിൽപങ്കെടുത്തവരെല്ലാവരും രക്തസാക്ഷികൾആയെന്നാണ് ... എന്തെന്നറിയില്ല,അവന്റെ ചോദ്യം എന്റെ കണ്ണിനുമുന്നില്വീണ്ടും ആ നവംബർ 25 കൊണ്ട് വന്നു ..മഞ്ഞു മൂടി പുതച്ചുരങ്ങേണ്ടആ മഞ്ഞുമാസത്തിൽ 6 മണിക്ക് എഴുന്നെല്കുമ്പോൾതന്നെ ശരീരത്തിൽ ചൂട് പിടിച്ചിട്ടുണ്ടായിരുന്നു , MV രാഘവനെ തടയാൻപോവുന്നതിന്റെ വീര്യമോ ,തണുപ്പിനോടുള്ളവിപ്ലവമോ എന്നറിയില്ല .. 9 മണിക്ക്കൂത്തുപറമ്പ് എത്തണം.. ഞാൻതയ്യാറായി ..ഞങ്ങൾ 6,7 പേര് മൂനാം പാലത്ത് നിന്ന്ബസ്കയറി .. 9.30 ആവുമ്പോഴേക്ക് കൂത്തുപറമ്പ്എത്തി ..ഉപരോധത്തിന്റെ മുന്നില്തന്നെ ഇരിക്കനമെന്നുണ്ടായിരുന്നു,പക്ഷെ ഉപരോധിക്കേണ്ട ഗേറ്റ്പോലും കാണാൻ പറ്റാത്തത്ര ജനങ്ങള്അതിനുമുന്നേ അവിടെ സ്ഥാനം പിടിച്ചിട്ടുണ്ടായിരുന്നു .. കണ്ണൂര് - കൂത്തുപറമ്പ് റോഡിൽവലതു വശം ചേർന്ന് സഖാക്കൾക്കിടയിൽഞാനും മറ്റു സഖാക്കളും ഇരുന്നു ..വാഹനങ്ങൾക്ക് പോവാൻ ഇടതുവശം ഒഴിച്ചിടണം എന്നപാർട്ടി നിർദേശത്തെ തുടർന്നാണ് ഒരുവശം ചേർന്നിരുന്നത്..സമയം കഴിയുന്തോറും ആളുകൾകൂടി കൂടി വന്നു .. മുന്നോട്ട്നോക്കിയാലും പിന്നൊട്ട്നോക്കിയാലും അറ്റം കാണാത്തഅവസ്ഥ ,പോലീസ് സ്റ്റേഷൻനു മുകളിൽ നിന്ന്പോലീസുകാർ നോക്കുന്നുണ്ടെന്നു കണ്ടു ..എണ്ണിയാൽ തീരാത്തപോലിസുകാരുമുണ്ടയിരുന്നു.. ഒരു പ്രശനവുമില്ല, സമാധാനപരമായി ഉപരോധം മുന്നോട്ട് പോയി ..MVRവരില്ലെന്ന് ഞങ്ങൾ കരുതി .. കാരണം ,ഇത്രയും പ്രതിഷേധക്കാർ ഒത്തുചേരുന്നത്ആദ്യമായിട്ടായിരുന്നു ,അത്രയും ആൾകാർ ..സമരം സമാധാനപരമായിരുന്നുഎങ്കിലും മുദ്രാവാക്യങ്ങളിൽഅതിന്റെ തീവ്രത ഉണ്ടായിരുന്നു ..ഞങ്ങളുടെ കയ്യിലിരുന്ന കരിന്കൊടികൾകേരളത്തിന്റെ ആകെ പ്രതിഷേധമായിരുന്നു.പോലീസ് രാഘവനെ വിളിച്ചുകാര്യം പറഞ്ഞു , നിയന്ത്രിക്കാൻപറ്റാത്തവിധത്തിലുള്ള ആള്ക്കൂട്ടമുണ്ട്, ഈപരിപാടി റദ്ദ് ചെയ്യണം . അന്നത്തെഡി സി സി പ്രസിഡണ്ട്രാമകൃഷ്ണന്റെയും,കണ്ണൂരിലെ കോണ്ഗ്രസ് ക്രിമിനൽസുധാകരന്റെയും വാക്കുകൾരാഘവനെ കൂത്തുപറമ്പ് ലേക്ക് എത്തിച്ചു ..സമരം ആവേശം കൊണ്ട് .. ചുവന്നനമ്പർപ്ലേറ്റ് ഉള്ള കാർ ഞങ്ങള്ക്ക്മുന്നിലൂടെ പോയി .. വെറുതെ പോയെന്ൻപറഞ്ഞാൽ അത് തെറ്റാണ് ...ആയിരക്കണക്കിന് കരിക്കൊടികളെറ്റുവാങ്ങി , ജനങ്ങൾക്ക്മുന്നിലൂടെ അപഹാസ്യനായി, എന്നാൽ ഒരുഭാവഭേദവുമില്ലതെരാഘവൻ സഹകരണബാങ്ക്ഉത്ഘാടനം നടത്തി പെട്ടെന്ന്തന്നെ തിരിച്ചുപോയി ... ഞങ്ങളുടെ എണ്ണം കണ്ടിട്ട്രാഘവൻ പോലും ഞെട്ടിയിരിക്കണം...മുദ്രാവാക്യങ്ങൾപതിവില്ലാതെ അസാമാന്യശബ്ദത്തിൽ കൂത്തുപറമ്പ് ൽമാറ്റൊലി കൊണ്ടു... കിലോമീറ്റർകണക്കിന് നിന്ന ആയിരക്കണക്കിന്സഖാക്കളുടെ ശബ്ദം കാറ്റായികൂത്തുപറമ്പ്ൽഒഴുകി . രാഘവന്റെ കാർകണ്ണിൽ നിന്ന് മറഞ്ഞു .. പെട്ടെന്ന് ....ദൂരെ നിന്നൊരു ശബ്ദം കേട്ട് . അത് ഒരുതോക്കിന്റെ ശബ്ദമായിരുന്നു ..പിന്നെ തുരുതുരാ വേദി പൊട്ടി ..കൂടാതെ ഭീകരമായ ലാത്തിച്ചാർജും..ഗര്ഭിണിയായ ഭാര്യയും , 2 വയസുള്ളമകനും ഓർമയിൽ തെളിഞ്ഞു ,പക്ഷെ പിന്തിരിഞ്ഞു ഓടാൻ മനസ്സമ്മതിച്ചില്ല , എന്റെ സഖാക്കൾഇവിടെ രക്തസാക്ഷിത്വം വരിക്കുമ്പോൾ ,ലാത്തിക്കടി കൊള്ളുമ്പോൾ ഞാൻഎങ്ങോട്ടാണ് ഓടേണ്ടത് ? 4ചുമരിനുള്ളിലെ സുരക്ഷിതതാവളത്തിനുള്ളിലേക്കോ?കണ്ണിൽ പേടി ഉണ്ടായിരുന്നില്ല ..ഞാൻമുന്നോട്ടേക്ക് തന്നെ നോക്കി ..പെട്ടെന്നഅടുത്ത നിന്നൊരു വെടിയൊച്ച കേട്ടു ,എന്റെ തൊട്ടു മുന്നിൽ നിന്ന സഖാവ്റോഷൻ...സഖാവിന്റെ ചോരതുള്ളി എന്റെ വെളുത്തഷർട്ടിനെ ചുവപ്പിച്ചു ...പിറകിലുള്ള ഒരു CITUക്കാരനും വെടിയേറ്റിരുന്നു,ഞാനും പേരോ നാടോ അറിയാത്തമറ്റൊരുസഖാവും ചേർന്ന് അദേഹത്തെയുമെടുത്ത്ഹൊസ്പിറ്റലിലെക്ക് പോയി ..പിന്നീടൊന്നും അറിയാൻ പറ്റിയില്ല ..ലാത്തിച്ചർജുകൾതുടരുന്നുണ്ട് ,വെടിവെപ്പും ..പുറത്തിരങ്ങുമ്പോഴെക്ക്എല്ലാം കഴിഞ്ഞിരുന്നു ,പുറക്കളം പാർട്ടി ഓഫീസിൽപോയി ഷർട്ട്മാറ്റി .. ബസോന്നും ഓടുന്നുണ്ടയിരുന്നില്ല ,എങ്ങനെയോ നാട്ടിലെത്തി ..ആരും പറയാതെ , തന്നെ ബസുകൾഓട്ടം നിർത്തി, കടകൾ അടഞ്ഞു , അതെ ,അന്ന് കണ്ണൂരിൽ അപ്രഖ്യാപിത ബന്ദ്ആയിരുന്നു .. പിന്നീടറിഞ്ഞു , സഖാവ്റോഷനെ കൂടാതെ 4 സഖാക്കൾകൂടി കൊല്ലപ്പെട്ട വിവരം .. അതും 500ഉം 750 ഉം മീറ്റർ ദൂരങ്ങളിൽ .. പിറ്റേന്ന്പത്രം അരിച്ചു പെറുക്കി , കൂടുതൽഅറിഞ്ഞു ,മാധ്യമ പ്രവര്ത്തകരെ പൂട്ടിയിട്ട ,വെടി വെക്കാൻ ഉത്തരവിട്ടഹക്കിം ബത്തേരി എന്നപോലീസുകാരന്റെ പോലീസുകാരനെ പറ്റി ..നാടെങ്ങും പ്രതിഷേധ പ്രകടനങ്ങൾ ,പിറ്റേന്ന ഹര്ത്തൽ .. ഒടുവിൽപാർട്ടി ഒന്ന്തീരുമാനിച്ചു .. .മറ്റൊരു പാർടിക്കും പറ്റാത്തത്,,"കൊല്ലപ്പെട്ടവരുടെആശ്രിതരെ പാർട്ടിഏറ്റെടുക്കുന്നു. അവർക്ക് വേണ്ടഎല്ലാം പാർട്ടി നിർവഹിച് കൊടുക്കും ,വിദ്യാഭ്യാസവും വീടും ഉൾപെടെ.."കൂത്തുപറമ്പ്രക്ത സാക്ഷി സ്മരണ സംഘടിപ്പിച്ചദിവസം രക്തസാക്ഷികളുടെബന്ധുക്കളും വന്നിരുന്നു ... അന്ന്ഞങ്ങളുടെയെല്ലാംമുന്നിൽ നിന്ന് ഒരുപിതാവ്പറഞ്ഞു .."എന്റെ മകനെ ഓർത്ത് ഞാൻഅഭിമാനിക്കുന്നു, പിന്തിരിഞ്ഞു ഓടി പിറകിൽവെടി കൊണ്ട്മരിച്ച ഭീരു അല്ല അവൻ , പടപൊരുതി ,പിന്തിരിഞ്ഞുഓടാതെ മുന്നോട്ട്കാലെടുത്ത് വെച്ച് മാറിൽ വെടിയുണ്ടഏറ്റുവാങ്ങിയ ധീര രക്തസാക്ഷി ആണവൻ" ആവാക്കുകൾആരോ വീണ്ടും വീണ്ടും കാതിൽപറഞ്ഞു കൊണ്ടേയിരുന്നു ,സ്വന്തം മകന്റെ വേർപാടിലും കണ്ണ്നിറയാത്ത ഒരു അച്ഛൻ ..അതെ ... അതാണ് കമ്മ്യൂണിസ്റ്റ്കാരന് ..വഴിയിൽ വീഴുമെന്നുറപ്പിച്ചു കൊണ്ട്തന്നെയാണ് ഞങ്ങൾ പോരാട്ടതിനിറങ്ങുന്നത് ,എന്നാലും പിന്തിരിഞ്ഞു ഓടുവാൻഞങ്ങൾഒരുക്കമല്ല .. മരണത്തിനും അപ്പുറത്താണ്വിജയമെങ്കിൽ ആമരണം വരിച്ചും ഞങ്ങൾവിജയം നേടിയിരിക്കും, ഞങ്ങള്ക്ക്വേണ്ടിയല്ല ഒരു ജനതയ്ക്ക്വേണ്ടി വരും തലമുറയ്ക്ക് വേണ്ടി ..കൂത്തുപറമ്പ് രക്ത സാക്ഷികൾ നമുക്ക്പഠിപ്പിച്ചു തരുന്നത് അതാണ് ...സഖാവ്:റോഷൻ , സഖാവ് :ബാബു ,സഖാവ് :ഷിബുലാൽ , സഖാവ് :മധു ,സഖാവ് :രാജീവൻ ഇവര്ക്ക് മരണമില്ല ,മരണത്തിനു മേലെ രക്തനക്ഷത്രങ്ങളായി ഇവർ ഉയര്ന്നുനില്ക്കുന്നു ,കൂടെ പോരുതിയവര്ക്കുംഇന്ന്പോരുതിക്കൊണ്ടിരിക്കുന്നവര്കും ഇനി പോരുതാനിരങ്ങുന്നവര്ക്കും ഇവർ ആവേശമാണ് ...സഖാവ് :പുഷ്പനെ പോലെ ജീവിക്കുന്നഇതിഹാസങ്ങൾ ഏത്തണുപ്പിലും നമ്മുടെ ചോരക്ക് ചൂട് നല്കും ..കൂത്തുപറമ്പ് രക്തസാക്ഷി സഖാക്കളേ ,മരണമില്ലാത്ത ഓർമകൾക് മുന്നിൽഒരായിരം രക്തപുഷ്പങ്ങൾആർപ്പിക്കുന്നു