K.Manikandan

K.Manikandan Social work

ISL ചാമ്പ്യൻസ് ട്രോഫി നേടിയ ഈസ്റ്റ് ബംഗാൾ കപ്പുയർത്തുമ്പോൾ വിഷ്ണുവിലൂടെ നമ്മുടെ  നാടിൻ്റെ അഭിമാനവും വാനോളമുയർന്നു....⚽🏆 ...
22/05/2026

ISL ചാമ്പ്യൻസ് ട്രോഫി നേടിയ ഈസ്റ്റ് ബംഗാൾ കപ്പുയർത്തുമ്പോൾ വിഷ്ണുവിലൂടെ നമ്മുടെ നാടിൻ്റെ അഭിമാനവും വാനോളമുയർന്നു....⚽🏆
ISL ൻ്റെ വിജയശില്പികളിൽ മുഖ്യ പങ്കു വഹിച്ച പി.പി വിഷ്ണുവിന് അഭിവാദ്യങ്ങൾ.❤️

യുഡിഎഫ്‌ സർക്കാർ ഭരണത്തിലേറി മൂന്നാംനാൾ തന്നെ പട്ടികജാതി കുടുംബങ്ങൾക്കെതിരെ പൊലീസ്‌ നരനായാട്ട് നടത്തി. മുഖ്യമന്ത്രിയുടെ ...
22/05/2026

യുഡിഎഫ്‌ സർക്കാർ ഭരണത്തിലേറി മൂന്നാംനാൾ തന്നെ പട്ടികജാതി കുടുംബങ്ങൾക്കെതിരെ പൊലീസ്‌ നരനായാട്ട് നടത്തി. മുഖ്യമന്ത്രിയുടെ ജില്ലയായ എറണാകുളത്ത്‌ കുന്നത്തുനാട്‌ മണ്ഡലത്തിലെ മലയിടംതുരുത്ത്‌ പാരിയത്തുകാവ്‌ പട്ടികജാതി ഉന്നതിയിലാണ്‌ പൊലീസ്‌ തേർവാഴ്‌ച. പട്ടികജാതി കുടുംബങ്ങളിലെ സ്‌ത്രീകളും കുട്ടികളുമടക്കമുള്ളവരെ വീടുകളിൽനിന്ന്‌ വലിച്ചിഴച്ച്‌ തെരുവിലിട്ട്‌ തല്ലി.

അർബുദബാധിതനും ഹൃദ്‌രോഗിയുമടക്കം 12 പേർക്ക്‌ പരിക്കേറ്റു. സിപിഐ എം നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമുയർന്നതോടെ പൊലീസ്‌ പിൻവാങ്ങി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത്, നേരത്തേ 14 തവണ അഭിഭാഷക കമീഷൻ നടപടിക്കെത്തിയപ്പോഴെല്ലാം പ്രതിഷേധത്തെത്തുടർന്ന്‌ പിൻവാങ്ങിയതല്ലാതെ പൊലീസ്‌ അതിക്രമമുണ്ടായിരുന്നില്ല.

പ്രതിഷേധിച്ചവർക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. സ്‌ത്രീകളെ ചവിട്ടിവീഴ്‌ത്തി ലാത്തികൊണ്ട് തലയ്‌ക്കടിച്ചു. വീണുപോയവരെ ബൂട്ടുകൊണ്ട്‌ ചവിട്ടി. കുട്ടികളെയും വെറുതെവിട്ടില്ല. വിവരമറിഞ്ഞ്‌ കൂടുതൽ സിപിഐ എം പ്രവർത്തകർ സ്ഥലത്തെത്തുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്‌തതോടെയാണ്‌ പൊലീസ്‌ പിന്തിരിഞ്ഞത്‌.

സിപിഐ എം ജില്ലാസെക്രട്ടറി സ. എസ്‌ സതീഷ്‌, മുൻ എംഎൽഎ സ. പി വി ശ്രീനിജിൻ എന്നിവർ സ്ഥലത്തെത്തി. പൊലീസ് അക്രമത്തെ പ്രതിരോധിച്ച സിപിഐ എം ഏരിയ സെക്രട്ടറി സ. സി എം അബ്‌ദുൽകരീം ഉൾപ്പെടെ എട്ട്‌ പ്രവർത്തകരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

പൂച്ച പെറ്റുകിടക്കുന്ന ഖജനാവ് എന്ന് പറഞ്ഞ അതേ ഖജനാവിൽ നിന്ന് തന്നെയാണ് മെയ് മാസത്തെ പെൻഷൻ തുക അനുവദിച്ചിരിക്കുന്നത്. ട്ര...
20/05/2026

പൂച്ച പെറ്റുകിടക്കുന്ന ഖജനാവ് എന്ന് പറഞ്ഞ അതേ ഖജനാവിൽ നിന്ന് തന്നെയാണ് മെയ് മാസത്തെ പെൻഷൻ തുക അനുവദിച്ചിരിക്കുന്നത്. ട്രഷറിയിൽ പണമുള്ളതിനാലാണ്‌ മെയ്‌ മാസത്തെ ക്ഷേമ പെൻഷൻ അനുവദിക്കാൻ 1070 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചത്‌. വിവിധ വിഭാഗങ്ങൾക്കുള്ള ആനുകൂല്യം വർധിപ്പിക്കാനെടുത്ത തീരുമാനവും ഖജനാവിന്റെ ബലത്തിന്മേലാണ്.

പിണറായി സർക്കാരിന്റെ കരുതൽ ധനം തന്നെയാണ് ഈ തീരുമാനങ്ങൾക്ക് പിന്നിൽ. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് വി ഡി സതീശൻ പൂച്ച പെറ്റുകിടക്കുന്ന ഖജനാവ് ആണ് തങ്ങൾക്ക് കൈമാറുന്നതെന്നും അത് തങ്ങൾ നിറയ്ക്കുമെന്ന് അവകാശപ്പെട്ടത്. ക്ഷേമപെൻഷനും മറ്റ് ആവശ്യങ്ങൾക്കുമായി തുക അനുവദിച്ചതോടെ ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണെന്ന സതീശന്റെ വാദം പൊളിഞ്ഞു വീഴുകയാണ്. “ഖജനാവ് കാലിയാണ്” എന്ന് പറഞ്ഞുകൊണ്ടിരുന്നവർ ഇന്ന് വീണ്ടും അതേ ഖജനാവിൽ നിന്നുള്ള പണത്താലാണ് കാര്യങ്ങൾ മുൻപോട്ട് കൊണ്ടുപോകുന്നത്.

ട്രഷറിയിൽ പൂച്ച പെറ്റുകിടക്കുകയാണെന്ന മുൻ പ്രസ്‌താവനകൾ ശരിയല്ലെന്ന്‌ മുഖ്യമന്ത്രിയായതോടെ വി ഡി സതീശന്‌ ബോധ്യമായി. കരാറുകാർക്ക് ഉൾപ്പടെയുള്ള ബില്ലുകളെല്ലാം തീർത്തും ശമ്പളവും പെൻഷനും ഉൾപ്പടെ കുടിശ്ശികയാക്കാതെ ആണ് എൽഡിഎഫ്‌ സർക്കാർ അധികാരമൊഴിഞ്ഞത്‌. ട്രഷറിയിൽ ആറായിരം കോടി ബാക്കിയുണ്ടെന്ന്‌ മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞദിവസം ആവർത്തിച്ചിരുന്നു. എന്നിട്ടും ‘പൂച്ച പെറ്റുകിടക്കുന്ന ട്രഷറി’ എന്ന പരിഹാസം തിരുത്താൻ വി ഡി സതീശൻ തയ്യാറായിട്ടില്ല.

രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്. വിലക്കയറ്റവും ജീവിതച്ചെലവും...
20/05/2026

രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്. വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുകയാണ്. പെട്രോൾ ലിറ്ററിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് വർധിപ്പിച്ചത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംതവണയാണ് കേന്ദ്രം ഇന്ധനവില വർധിപ്പിക്കുന്നത്. കൊച്ചിയിൽ പെട്രോളിന് 109.60 രൂയും ഡീസലിന് 98.45 രൂപയുമാണ് നിലവിലെ വില.

പെട്രോളിനും ഡീസലിനും ലിറ്ററിന്‌ മൂന്ന്‌ രൂപയുടെ വർധനവാണ്‌ കഴിഞ്ഞ ദിവസം വരുത്തിയത്‌. പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന്‌ 15 രൂപയുടെയെങ്കിലും വർധനവാണ്‌ പൊതുമേഖലാ എണ്ണക്കമ്പനികൾ താൽപ്പര്യപ്പെടുന്നത്‌. ഒറ്റയടിക്ക്‌ വില കൂട്ടുന്നത്‌ വലിയ ജനരോഷത്തിന്‌ ഇടയാക്കുമെന്നതിനാൽ ഘട്ടംഘട്ടമായി അടിച്ചേൽപ്പിക്കാനാണ് കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നത്‌.

റഷ്യ– ഉക്രയ്‌ൻ സംഘർഷത്തെ തുടർന്ന്‌ 2022ൽ ക്രൂഡോയിൽ വില ഉയർന്നപ്പോഴും സമാനമായ തന്ത്രമാണ്‌ കേന്ദ്രസർക്കാർ പയറ്റിയത്‌. 2022 മാർച്ച്‌ 22 മുതൽ ഏപ്രിൽ 16 വരെ 14 വട്ടം ഇന്ധന വില വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന്‌ 10 രൂപയ്‌ക്കടുത്താണ്‌ കൂട്ടിയത്‌. അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡോയിൽ വില 110 ഡോളർ കടന്നെന്ന ന്യായം പറഞ്ഞായിരുന്നിത്‌. 2022 സെപ്‌തംബറിൽ തന്നെ ക്രൂഡ്‌ ഓയിൽ വില 80 ഡോളറിന്‌ താഴെയെത്തിയിരുന്നു. എന്നാൽ ഇ‍ൗ ഘട്ടത്തിൽ കൂട്ടിയ വില കുറയ്‌ക്കാൻ തയ്യാറായില്ല.

ഇന്ധനവില വർദ്ധന നിത്യോപയോഗ സാധനങ്ങളുടെ വിലയും ഗതാഗതച്ചെലവും വീണ്ടും കുതിച്ചുയരാൻ ഇടയാക്കും. ഇതിന്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുക തൊഴിലാളികളും കർഷകരും ഇടത്തരം കുടുംബങ്ങളുമാകും. ജനങ്ങളെ കൊള്ളയടിച്ച് കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന അന്യായ തീരുമാനം കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണം.

19/05/2026

"കൂടുതൽ കരുത്തോടെ തിരിച്ചുവരും"

പെട്രോൾ, ഡീസൽ, സിഎൻജി വില കുത്തനെ കൂട്ടിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിക്കുവാൻ സിഐടിയു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെ...
18/05/2026

പെട്രോൾ, ഡീസൽ, സിഎൻജി വില കുത്തനെ കൂട്ടിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിക്കുവാൻ സിഐടിയു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.

പെട്രോൾ, ഡീസൽ വില ലിറ്ററിന് മൂന്ന് രൂപ വീതവും, സിഎൻജി വില കിലോയ്ക്ക് രണ്ടുരൂപയുമാണ് കൂട്ടിയത്. ഗാർഹിക എൽപിജി വില സിലിണ്ടറിന് അറുപത് രൂപയും, വാണിജ്യ ആവശ്യത്തിനുള്ള എൽപിജി വില 993 രൂപയും നേരത്തെ കൂട്ടിയിരുന്നു. ക്രൂഡോയിൽ വില 60 ഡോളറായി കുറഞ്ഞ സന്ദർഭത്തിൽ പോലും ഇന്ധന വില കുറയ്ക്കാൻ മോഡി സർക്കാർ തയ്യാറായിരുന്നില്ല. അപ്പോഴെല്ലാം എണ്ണ കമ്പിനികൾക്ക് പതിനായിരക്കണക്കിന് കോടി രൂപ ലാഭമുണ്ടാക്കുവാൻ കൂട്ടുനിന്ന കേന്ദ്രസർക്കാർ, ക്രൂഡോയിൽ വില കൂടിയ ഉടൻ അതിന്റെ ഭാരം ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുകയാണ്. ഇപ്പോൾ തന്നെ വിലക്കയറ്റംകൊണ്ട് ജനജീവിതം ദുസ്സഹമാണ്. വാണിജ്യ സിലിണ്ടറിന് വില കുത്തനെ ഉയർത്തിയതുമൂലം എല്ലാ ഭക്ഷണസാധനങ്ങളുടെയും വില കൂടി. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ജോലി ചെയ്യുവാൻ നിർബന്ധിതരായ അഥിതി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെയും, സാധാരണക്കാരെയും, ഹോസ്റ്റലുകളിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥികളെയും പ്രതിസന്ധിയിലാക്കി. ഇപ്പോഴത്തെ ഇന്ധന വില വർധന അവശ്യ വസ്തുക്കളുടെയും, അടിസ്ഥാന സേവനങ്ങളുടെയും കൃഷിക്കാവശ്യമായ ഉൽപ്പന്നങ്ങളുടെയും വില കൂടും.. ജനജീവിതം കൂടുതൽ പ്രതിസന്ധിയിലാകും.

ഇന്ധനവില വർധന പൊതുഗതാഗതം ഉൾപ്പെടെ, ഗതാഗത മേഖലയെ ആശ്രയിക്കുന്നവരെയും, തൊഴിലാളികളെയും ദോഷകരമായി ബാധിക്കും. മോഡി സർക്കാരിന്റെ സാമ്രാജ്യത്വ വിധേയവും, കോർപ്പറേറ്റ് അനുകൂലവുമായ നിലപാടാണ് ഇന്ധന വില വർധനയിലൂടെ വെളിവാക്കുന്നത്. അമേരിക്കയുടെ ശാസനയ്ക്ക് വഴങ്ങി റഷ്യ, വെനസ്വേല, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നും ക്രൂഡോയിൽ വേണ്ടെന്ന് വെച്ചതിന്റെ ദുരന്തമാണ് ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നത്.

ജന ജീവിതം ദുരിതപൂർണമാക്കുന്ന ഇന്ധനവില വർധനയ്ക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തുവാൻ മുഴുവൻ തൊഴിലാളികളോടും, ബഹുജനങ്ങളോടും സിഐടിയു സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിക്കുന്നു.

എളമരം കരീം,
ജനറൽ സെക്രട്ടറി

മെയ് 19 സ.ഇ കെ നായനാര്‍ ദിനം✊
18/05/2026

മെയ് 19 സ.ഇ കെ നായനാര്‍ ദിനം✊

വിയർപ്പിൻ്റെ ഉപ്പ്  മധുരമായി വിളഞ്ഞപ്പോൾ,ഹൃദയം നിറക്കുന്ന സന്തോഷത്തിൻ്റെ മാധുര്യം...മണ്ണു തന്നൊരു ദാനം കൺ നിറയെ കാണുമ്പോ...
18/05/2026

വിയർപ്പിൻ്റെ ഉപ്പ് മധുരമായി വിളഞ്ഞപ്പോൾ,
ഹൃദയം നിറക്കുന്ന സന്തോഷത്തിൻ്റെ മാധുര്യം...
മണ്ണു തന്നൊരു ദാനം കൺ നിറയെ കാണുമ്പോൾ,
ഉള്ളിലെ ഭാരമെല്ലാം പൂമ്പൊടിയായ് മാറിടുന്നു.❤️

കേന്ദ്ര സർക്കാരിന്റെ നിയമന നിരോധനത്തെത്തുടർന്ന്‌ ദക്ഷിണ റെയിൽവേയിൽ 15,495 തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നു. 95,336 സ്ഥിരം തസ...
18/05/2026

കേന്ദ്ര സർക്കാരിന്റെ നിയമന നിരോധനത്തെത്തുടർന്ന്‌ ദക്ഷിണ റെയിൽവേയിൽ 15,495 തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നു. 95,336 സ്ഥിരം തസ്‌തികയുള്ളതിൽ 79,841 പേർ മാത്രമാണ്‌ ജോലി ചെയ്യുന്നത്‌. ഗ്രൂപ്പ്‌ സി ആൻഡ്‌ ഡി കാറ്റഗറികളിലാണ്‌ ഒഴിവുകൾ ഏറെയും. കേരളം, തമിഴ്‌നാട്‌, പുതുച്ചേരി, ആന്ധ്രപ്രദേശിന്റെയും കർണാടകയുടേയും ചില ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ്‌ ദക്ഷിണ റെയിൽവേ സോൺ.

കേരളത്തിലെ രണ്ട്‌ ഡിവിഷനിൽ മൂവായിരത്തോളം തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു. പാലക്കാട്‌ ഡിവിഷനിൽമാത്രം 1170 പേരുടെ ഒഴിവുണ്ട്‌. 10,823 തസ്‌തികയുള്ള തിരുവനന്തപുരം ഡിവിഷനിൽ 9,069 പേർ മാത്രമാണുള്ളത്‌. കൂടുതൽ തസ്‌തികയുള്ള ചെന്നൈ ഡിവിഷനിൽ 23,302 തസ്‌തികയിൽ 3,151 എണ്ണം ഒഴിവാണ്‌. 10,028 തസ്‌തികയുള്ള തിരുച്ചിറപ്പിള്ളി ഡിവിഷനിൽ 1,472 കസേരകളിൽ ആളില്ല. കേരളത്തോട്‌ ചേർന്ന്‌ കിടക്കുന്ന സേലം ഡിവിഷനിൽ 1,404 ഒഴിവുണ്ട്‌.

മധുര ഡിവിഷനിലെ 8982 തസ്‌തികയിൽ 1218എണ്ണം ഒഴിഞ്ഞുകിടക്കുന്നു. സുരക്ഷാ ജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ട്‌. ആർപിഎഫിൽ ആകെയുള്ള 4,395 തസ്‌തികയിൽ 3,216 പേരാണ്‌ നിലവിലുള്ളത്‌. അക്ക‍ൗണ്ട്‌സ്‌ വിഭാഗത്തിൽ 965 പേരുടെയും ചെന്നൈയിലെ രായപുരം പ്രസ്സിൽ ഏഴുപേരുടെയും ഒഴിവ്‌ നികത്താനുണ്ട്‌. ഏറ്റവും കുറവ്‌ തസ്‌തികയുള്ളത്‌ രായപുരം പ്രസ്സിലാണ്‌. ദക്ഷിണ റെയിൽവേ ആസ്ഥാനത്ത്‌ 664 തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു. പെരമ്പൂർ കോച്ച്‌ ഫാക്ടറിയിൽ 393, ലോക്കോ വർക്‌സിൽ 158 എന്നിങ്ങനെയാണ്‌ ഒഴിവ്‌. തിരുച്ചറപ്പള്ളി ഗോൾഡൻ റോക്ക്‌ വർക്‌ഷോപ്പിൽ 382 തസ്‌തികയുണ്ട്‌.

ഇന്ത്യൻ റെയിൽവേയിൽ ആകെ ഒഴിവ്‌ മൂന്നരലക്ഷത്തിലധികമാണ്‌. വർഷത്തിൽ 20 ശതമാനം തസ്‌തിക ഒഴിവാക്കാനാണ്‌ കേന്ദ്രം ശ്രമിക്കുന്നത്‌. ഇതിന്റെ ഭാഗമായി ഒരുവർഷത്തിനിടെ നിർത്തലാക്കിയത്‌ 29,808 തസ്‌തികയാണ്‌. അമ്പതിനായിരത്തിലധികംപേർ ഒരോ വർഷവും വിരമിക്കുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള നിയമനവും നടക്കുന്നില്ല. രാജ്യത്താകമാനം തുടരുന്ന നിയമന നിരോധനം കേന്ദ്ര സർക്കാർ റെയിൽവേയിലും തുടരുകയാണ്.

വീട്ടുവളപ്പിൽ നട്ടുവളർത്തിയ ചീര കൃഷിയുടെ ആദ്യ വിളവെടുപ്പ്...♥️        പച്ചമണ്ണിലും വിളയുന്ന ചെഞ്ചീര ചുവപ്പ്....❤️‍🔥
17/05/2026

വീട്ടുവളപ്പിൽ നട്ടുവളർത്തിയ ചീര കൃഷിയുടെ ആദ്യ വിളവെടുപ്പ്...♥️
പച്ചമണ്ണിലും വിളയുന്ന ചെഞ്ചീര ചുവപ്പ്....❤️‍🔥

വയനാട് ടൗൺഷിലെ ആദ്യ താമസക്കാരായ വിജയനും കുടുംബവുമായി സ. പിണറായി വിജയൻ സംസാരിക്കുന്നു
17/05/2026

വയനാട് ടൗൺഷിലെ ആദ്യ താമസക്കാരായ വിജയനും കുടുംബവുമായി സ. പിണറായി വിജയൻ സംസാരിക്കുന്നു

Address

Pakkam

671316

Telephone

+919496288490

Website

Alerts

Be the first to know and let us send you an email when K.Manikandan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share