13/06/2026
എന്റെ കോളേജ് കാലഘട്ടങ്ങളിലെ സുഹൃത്തും പത്ര പ്രവർത്തകനുമായ വി.എൻ അൻസൽ നമ്മോട് വിടപറഞ്ഞു.
കേരള പത്രപ്രവർത്തക യൂണിയൻ ആദ്യകാല ഭാരവാഹിയും ചന്ദ്രിക, മെട്രോ, ലുക്ക് പത്രങ്ങളുടെ മുൻ ലേഖകനുമായിരുന്ന കണ്ണൂർ വളപ്പട്ടണം സ്വദേശിയായ അൻസൽ നമ്മളോട് വിടപറഞ്ഞു. പരേതനായ കെ.എൽ. അബ്ദുൽ സമദിന്റെയും വി.എൻ. സുബൈദയുടെയും മകനാണ് അദ്ദേഹം.
1985-ൽ കണ്ണൂർ സർസയ്യിദ് കോളേജിൽ ഒരേ ക്ലാസിൽ ഒരേ ബെഞ്ചിൽ തൊട്ടടുത്തിരുന്നായിരുന്നു ഞങ്ങൾ പഠിച്ചിരുന്നത്. കാന്റീനിലെ ചായക്കുടികളിലും ചർച്ചകളിലും എപ്പോഴും ഒപ്പമുണ്ടായിരുന്ന അവൻ, പിൽക്കാലത്ത് പത്രപ്രവർത്തന രംഗത്തേക്ക് കടന്നപ്പോഴും എപ്പോഴും സത്യത്തിനും നീതിക്കും ഒപ്പമാണ് നിലകൊണ്ടത്.
എന്നാൽ, പിൽക്കാലത്തുണ്ടായ ചില തെറ്റായ സുഹൃദ്ബന്ധങ്ങൾ അവനെ രോഗിയാക്കുകയും അവന്റെ തകർച്ചയ്ക്ക് കാരണമാവുകയും ചെയ്തു എന്നത് ഏറെ സങ്കടകരമാണ്. "ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട" എന്നതുപോലെ നല്ല സൗഹൃദങ്ങൾ സമൂഹത്തിനു നന്മ ഉണ്ടാക്കും.
അല്ലാഹു മഗ്‌ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ. കുടുംബത്തിന് ഈ വിയോഗം താങ്ങാനുള്ള ക്ഷമ നൽകട്ടെ... ആമീൻ