We r Silent because we r SOUND

We r Silent because we r SOUND #വര്‍ഗ്ഗീയവാദികള്‍_തുലയട്ടെ

പിന്നണി ഗായകൻ എരോത്ത് വീട്ടിൽ നിസാർ (നിസാർ വയനാട്, 46) അന്തരിച്ചു. ദുബായിലായിരുന്നു അന്ത്യം. സംഗീത പരിപാടിക്കായി ദുബായിൽ...
05/09/2026

പിന്നണി ഗായകൻ എരോത്ത് വീട്ടിൽ നിസാർ (നിസാർ വയനാട്, 46) അന്തരിച്ചു. ദുബായിലായിരുന്നു അന്ത്യം. സംഗീത പരിപാടിക്കായി ദുബായിൽ എത്തിയ നിസാറിന്‌ ശനി വൈകിട്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജൂനിയർ ഉദിത് നാരായണൻ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. കൂടാരം, മൂന്നാംനാൾ തുടങ്ങിയ സിനിമകളിൽ പാടി.

പ്രാദേശിക വേദികളിൽ ഹിന്ദി ഗാനങ്ങൾ ആലപിച്ചായിരുന്നു തുടക്കം. മാപ്പിളപ്പാട്ട്‌ ആൽബങ്ങളിലൂടെ ശ്രദ്ധേയനായി. ഇന്ത്യയിലും വിദേശത്തുമായി ആയിരത്തിലേറെ വേദികളിൽ പാടി. ഗൾഫ്‌ രാജ്യങ്ങളിൽ നിരവധി സ്‌റ്റേജ്‌ ഷോകൾ അവതരിപ്പിച്ചു. പ്രവാസി കൂട്ടായ്‌മകൾ സംഘടിപ്പിക്കുന്ന സംഗീതവേദികളിൽ നിറസാന്നിധ്യമായിരുന്നു. സാമൂഹിക-, സാംസ്‌കാരിക പ്രവർത്തനത്തിലും സജീവമായിരുന്നു. മൃതദേഹം ദുബായിലെ ദേര മങ്കൂൾ ആസ്റ്റർ ആശുപത്രിയിൽ. ഭാര്യ: ഷഹാന. മക്കൾ: സിംറീൻ സുൽത്താന, അമ്റീൻ സുൽത്താന. ബാപ്പ: പരേതനായ ഇബ്രാഹിം. ഉമ്മ: സൈനബ. സഹോദരങ്ങൾ: ബുഷറ, നസീറ, അൻസാർ.

ആദരാഞ്ജലികൾ ....🌹🌹🌹

കൊച്ചി നഗരത്തിൽ സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമം തുടർക്കഥയാകുന്നു. ബസിന് പിന്നിൽ നിന്ന് ഹോൺ അടിച്ചതിന്റെ പേരിൽ കാർ യാത...
05/09/2026

കൊച്ചി നഗരത്തിൽ സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമം തുടർക്കഥയാകുന്നു. ബസിന് പിന്നിൽ നിന്ന് ഹോൺ അടിച്ചതിന്റെ പേരിൽ കാർ യാത്രക്കാരെ വഴിയിൽ തടഞ്ഞുനിർത്തി സ്വകാര്യ ബസ് ജീവനക്കാരൻ ഭീഷണിപ്പെടുത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

തുടർച്ചയായ മൂന്നാം ദിവസമാണ് കൊച്ചി നഗരത്തിൽ സ്വകാര്യ ബസ് ജീവനക്കാരുമായി ബന്ധപ്പെട്ട് സമാനമായ പ്രശ്നം റിപ്പോർട്ട് ചെയ്യുന്നത്. കലൂർ ഭാഗത്ത് നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. കണ്ണൂർ സ്വദേശി അൻസാറാണ് കാർ യാത്രക്കാരെ ഭീഷണിപ്പെടുത്തിയത്.

അൻസാർ ജോലി ചെയ്യുന്ന സ്വകാര്യ ബസ് റോഡിന് നടുവിൽ നിർത്തിയപ്പോൾ പിന്നിൽ എത്തിയ കാർ യാത്രക്കാർ ഹോൺ മുഴക്കിയതാണ് പ്രകോപനത്തിന് കാരണമായത്. തുടർന്ന് അൻസാർ അസഭ്യം പറയുകയും കാറിന് മുന്നിൽ തടഞ്ഞുനിന്ന് യാത്ര തടസപ്പെടുത്തുകയും ചെയ്തു.

ഭയന്നുപോയ കാറിലുണ്ടായിരുന്നവർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ അൻസാർ പൊലീസ് കസ്റ്റഡിയിലാണ്. മൂന്ന് ദിവസം മുൻപ് ഇടപ്പള്ളിയിൽ കാർ യാത്രക്കാരെ സ്വകാര്യ ബസ് ജീവനക്കാർ ആക്രമിച്ച സംഭവമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം സൈഡ് നൽകാത്തത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറെ നോർത്ത് പാലത്തിന് സമീപം തടഞ്ഞുനിർത്തി ആക്രമിച്ച സംഭവവും ഉണ്ടായിരുന്നു.

കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ അമിതവേഗവും ജീവനക്കാരുടെ ആക്രമണവും സംബന്ധിച്ച് ഹൈക്കോടതി ഉൾപ്പെടെ നേരത്തെ രൂക്ഷമായി വിമർശനം ഉന്നയിച്ചിട്ടും ചില ബസ് ജീവനക്കാരുടെ അതിക്രമങ്ങളും മോശം പെരുമാറ്റവും തുടരുകയാണ്.

04/09/2026

റോഡരികിൽ ഉറങ്ങുകയായിരുന്ന മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീക്കുനേരെ ലൈം ഗി കാ തി ക്ര മ ശ്രമം അവരെ തെരുവുനായ്ക്കൾ രക്ഷിക്കുന്നു.സംഭവം കോയമ്പത്തൂരിൽ 16 വയസുകാരനെ പോലീസ് പിടികൂടി അവനെ ജുവനൈൽ ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റി.

കത്തിയെരിയുന്ന ചിതയില്‍ നിന്നും മൃതദേഹഭാഗം എടുത്ത് കഴിച്ച് വിഡിയോ എടുത്ത അഘോരി വനിത പിടിയില്‍. മധ്യപ്രദേശിലെ ഉജ്ജയിനിലാണ...
04/09/2026

കത്തിയെരിയുന്ന ചിതയില്‍ നിന്നും മൃതദേഹഭാഗം എടുത്ത് കഴിച്ച് വിഡിയോ എടുത്ത അഘോരി വനിത പിടിയില്‍. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. സമൂഹമാധ്യമങ്ങളില്‍ സ്വയം അഘോരിയെന്ന് വിേശഷിപ്പിക്കുന്ന കാളി നന്ദ് ഗിരിയെന്ന യുവതിയാണ് അറസ്റ്റിലായത്. കയ്യിലുള്ള വാളെടുത്ത് ചിതയില്‍ നിന്നും മനുഷ്യശരീരഭാഗം എടുത്ത ശേഷം ഇവര്‍ കഴിക്കുന്നതിന്‍റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഈ വിഡിയോയും പൊലീസ് തെളിവായി ശേഖരിച്ചു.

ചുടലയുടെ മേല്‍നോട്ടമുള്ള വിഷ്ണുനാഥ് മഹാരാജിന്‍റെ പരാതിയിയിലാണ് അറസ്റ്റ്. സംസ്കാരസ്ഥലത്ത് അതിക്രമിച്ച് കയറിയതിനും സംസ്കാരച്ചടങ്ങ് അലങ്കോലപ്പെടുത്തിയതിനും മൃതദേഹത്തോട് അനാദരവ് കാട്ടിയതിനുമുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തി. രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തതായും പൊലീസ് അറിയിച്ചു.

ഉജ്ജയിനിലെ 'ലേഡി അഘോരി' എന്നാണ് കാളി നന്ദ് ഗിരി സ്വയം വിശേഷിപ്പിക്കുന്നത്. ക്ഷേത്രങ്ങള്‍, പുണ്യ സ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിച്ചും സനാതന ധര്‍മയെ കുറിച്ചും ഇവര്‍ റീല്‍സ് ചെയ്യാറുണ്ട്. താന്ത്രിക് മന്ത്രവാദം ചെയ്യാമെന്ന് വിശ്വസിപ്പിച്ച് തെലങ്കാന സ്വദേശിയായ യുവതിയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെന്ന പരാതിയും കാളി നന്ദിനെതിരെയുണ്ടെന്ന് പൊലീസ് പറയുന്നു. ഇവരെ കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്നും സ്വത്തുവകകളുടെ വിവരം ശേഖരിക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, കാളി നന്ദ് ജന്‍മനാ സ്ത്രീ അല്ലെന്നും അല്ലൂരി ശ്രീനിവാസെന്ന പുരുഷനായാണ് ജനിച്ചതെന്നും പിന്നീട് സ്ത്രീയായി ജീവിക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, കാളി നന്ദിന്‍റെ പ്രവര്‍ത്തി പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും ജൂന അഖാഡയിലെ മഹാ മണ്ഡലേശ്വര്‍ ശൈലേഷാനന്ദ ഗിരി പിടിഐയോട് പ്രതികരിച്ചു. 'അഖോരി സാധന തീര്‍ത്തും രഹസ്യത്മകത പുലര്‍ത്തേണ്ട ഒന്നാണ്. അത് പൊതുസ്ഥലത്ത് ചെയ്തുകൂട. അങ്ങനെ ചെയ്യുന്നവര്‍ തട്ടിപ്പുകാരാണ്. മനുഷ്യ ശരീരം ഭക്ഷിക്കുന്നത് നരഭോജികളുടെ രീതിയാണ്. അഖോരികളുടേതല്ല' - അദ്ദേഹം പറഞ്ഞു.

മടിക്കൈ മൂന്നു റോഡ് നന്ദൻ കുഴി  അംഗൺവാടിയുടെ മുന്നിലെ കൊടിമരത്തിൻ്റെ കയറിൽ കുടുങ്ങി 11 കാരൻ മരിച്ചു. മൂന്ന് റോഡിലെ രാജേഷ...
04/09/2026

മടിക്കൈ മൂന്നു റോഡ് നന്ദൻ കുഴി അംഗൺവാടിയുടെ മുന്നിലെ കൊടിമരത്തിൻ്റെ കയറിൽ കുടുങ്ങി 11 കാരൻ മരിച്ചു.

മൂന്ന് റോഡിലെ രാജേഷ്‌ നീതു ദമ്പതിയുടെ ഏക മകൻ അനേക് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് അബദ്ധത്തിൽ കയർ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.

ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞിരപ്പൊയിൽ സ്കൂളിലെ അറാം ക്ലാസ് വിദ്യാർത്ഥിയാണ്.

അച്ഛൻ രാജേഷ് പിക്കപ്പ് ഡ്രൈവറും അമ്മ നീതു നീലേശ്വരത്തെ കടയിലെ സെയിൽസ് ഗേളുമായി ജോലി ചെയ്യുന്നു

ആദരാഞ്ജലികൾ ...🌹🌹🌹

03/09/2026

അപരിചിതനെ വാഹനത്തിൽ കയറ്റിയ അറുപത്തിയെട്ടുകാരൻ ചെന്നു പെട്ട ചതിക്കുഴി... അഡ്വ. ഷാനവാസ് തനിക്ക് ഹാജരാകേണ്ടി വന്ന ഒരു കേസിനെക്കുറിച്ച് പങ്ക് വച്ച വീഡിയോ... ഇക്കാലത്ത് അപരിചിതർക്ക് വാഹനങ്ങളിൽ ലിഫ്റ്റ് കൊടുക്കാതിരിക്കുന്നതാണ് നല്ലത്...

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ആലപ്പുഴ കൈചൂണ്ടിമുക്കിലായിരുന്...
03/09/2026

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ആലപ്പുഴ കൈചൂണ്ടിമുക്കിലായിരുന്നു അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ബൈക്കിലുണ്ടായിരുന്ന മൂന്ന് പേരും 25 വയസില്‍ താഴെയുള്ളവരാണെന്ന് പൊലീസ് അറിയിച്ചു. രണ്ട് പേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റയാളെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരിൽ ഒരാൾ മണ്ണഞ്ചേരി സ്വദേശിയാണ്.

ബൈക്കിന്റെ യഥാര്‍ത്ഥ ഉടമയുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ബൈക്ക് മറ്റൊരാളുടെ കയ്യിലായിരുന്നുവെന്നാണ് പൊലീസിനോട് ഇയാള്‍ പറഞ്ഞത്. ബൈക്ക് മോഷണം പോയത് എപ്പോഴാണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. അപകടത്തിന് തൊട്ടുമുമ്പും സംഘം മോഷണം നടത്തിയതായി സംശയമുണ്ട്. 25 പാക്കറ്റ് സിഗററ്റ് അപകടസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.

അമിത വേഗതയിലായിരുന്ന വാഹനം നിയന്ത്രണം തെറ്റി മറ്റൊരു വാഹനത്തിൽ ഇടിച്ച് മറിയുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന രണ്ടുപേരും തൽക്ഷണം മരിച്ചു.

നെഹ്‌റുട്രോഫി വള്ളംകളി കഴിഞ്ഞ്‌ ഒരാഴ്ച പിന്നിട്ടിട്ടും വിജയികൾക്കു സമ്മാനത്തുകയും ബോണസും നൽകിയില്ല. കടം വാങ്ങിയും മറ്റും...
03/09/2026

നെഹ്‌റുട്രോഫി വള്ളംകളി കഴിഞ്ഞ്‌ ഒരാഴ്ച പിന്നിട്ടിട്ടും വിജയികൾക്കു സമ്മാനത്തുകയും ബോണസും നൽകിയില്ല. കടം വാങ്ങിയും മറ്റും മത്സരത്തിനെത്തിയ ക്ലബ്ബുകളെല്ലാം ആശങ്കയിലാണ്. സാധാരണ മത്സരം കഴിയുമ്പോൾത്തന്നെ ചെക്കു നൽകാറുണ്ടായിരുന്നു. വൈകിയാലും രണ്ടോ മൂന്നോ ദിവസത്തിൽ കൂടുതൽ പോകാറുമില്ലായിരുന്നു.

ഓഗസ്റ്റ് 22-നാണു നെഹ്‌റുട്രോഫി മത്സര വള്ളംകളി നടന്നത്. ഇക്കുറി സമ്മാനത്തുകയെല്ലാം വർധിപ്പിച്ചിരുന്നു. ചുണ്ടൻവള്ളങ്ങളിൽ വിജയിക്ക് അഞ്ചുലക്ഷം രൂപ നൽകിയിരുന്നത് 25 ലക്ഷമായി ഉയർത്തിയിരുന്നു. രണ്ടാംസ്ഥാനക്കാർക്ക് 20 ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് 15 ലക്ഷവും നൽകുമെന്നായിരുന്നു വാഗ്ദാനം.

ബോണസ് തുകയായി എട്ടേകാൽ ലക്ഷം രൂപവീതം വള്ളങ്ങൾക്കു ലഭ്യമാകുന്നതാണ്. അതും നൽകിയില്ല. സർക്കാർ ഗ്രാന്റായി രണ്ടുകോടി രൂപ പ്രഖ്യാപിച്ചിരുന്നതും എത്തിയിട്ടില്ല. ഈ തുക ആർ.ഡി.ഒ. ഓഫീസിൽ എത്തുന്ന മുറയ്ക്ക് ക്ലബ്ബുകളെ അറിയിച്ച്‌ വിതരണം ചെയ്യുകയായിരുന്നു പതിവ്. എന്നാൽ, ഇക്കുറി അതും മുടങ്ങി.

സമ്മാനത്തുക നൽകിത്തുടങ്ങിയോ എന്നുചോദിച്ച്‌ ദിവസവും ക്ലബ്ബു ഭാരവാഹികൾ ആർ.ഡി.ഒ. ഓഫീസിലേക്കു വിളിക്കുന്നുണ്ട്. എന്നാൽ, പണമെത്താത്തതിനാൽ ഇവിടെയുള്ള ജീവനക്കാരും നിസ്സഹായാവസ്ഥയിലാണ്.

പണം ഒരാഴ്ചയ്ക്കുള്ളിൽ നൽകാനാകും എന്ന ആത്മവിശ്വാസമാണ്‌ ആർ.ഡി.ഒ.യും എൻ.ടി.ബി.ആർ. സൊസൈറ്റി സെക്രട്ടറിയുമായ ജെ. മോബിക്കുള്ളത്. ഓരോ വള്ളത്തിന്റെയും സമ്മാനത്തുകയും ബോണസും എല്ലാം എഴുതിത്തയ്യാറാക്കുന്നതിനായി സമയം കൂടുതൽ ആവശ്യമാണ്. അതിനാലാണ് പണം കൈമാറാത്തതെന്നും അദ്ദേഹം പറയുന്നുണ്ട്...

മലപ്പുറം വണ്ടൂരിൽ ഭർത്താവിന്റെ കുത്തേറ്റ് യുവതി മരിച്ചു. പാറശ്ശേരിയിൽ കുന്നുമ്മൽ ഫസീല (38) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോ...
02/09/2026

മലപ്പുറം വണ്ടൂരിൽ ഭർത്താവിന്റെ കുത്തേറ്റ് യുവതി മരിച്ചു. പാറശ്ശേരിയിൽ കുന്നുമ്മൽ ഫസീല (38) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഉച്ച ഭക്ഷണത്തിനുള്ള കറിയുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തികുത്തിൽ കലാശിച്ചത് എന്നാണ് അറിയാൻ കഴിയുന്നത്. ഫസീലയുടെ നെഞ്ചിന് താഴെയാണ് കുത്തേറ്റത്. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റഷീദ് ലഹരിയുപയോഗിച്ച് സ്ഥിരം ശല്യമുണ്ടാക്കുന്നയാളാണെന്ന് നാട്ടുകാർ പറഞ്ഞു.

വീട്ടിൽനിന്ന് ബഹളം കേട്ട സമീപവാസികൾ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഫസീലയെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്.

ലൈഫ് ഭവന പദ്ധതിയിൽനിന്ന് പണം തട്ടിയെന്ന പരാതിയിൽ വനിതാ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പോലീസ് കസ്റ്റഡിയിൽ. പത്തനംതിട്ട തണ്ണിത...
02/09/2026

ലൈഫ് ഭവന പദ്ധതിയിൽനിന്ന് പണം തട്ടിയെന്ന പരാതിയിൽ വനിതാ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പോലീസ് കസ്റ്റഡിയിൽ. പത്തനംതിട്ട തണ്ണിത്തോട് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ റാണി ലക്ഷ്മിയെയാണ് കസ്റ്റഡിയിലെടുത്തത്. ബന്ധുക്കളെയും സുഹൃത്തുക്കളെയും ഗുണഭോക്താക്കളാക്കി പണം തട്ടിയെന്നാണ് പരാതി. ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് പണം ലഭിക്കുന്നില്ലെന്ന പരാതിയിലാണ് സംശയം ആരംഭിക്കുന്നത്.

പരിശോധനയിൽ പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥയായ തണ്ണിത്തോട് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ റാണി ലക്ഷ്മി തിരിമറി നടത്തിയെന്ന് ബോധ്യമായതോടെയാണ് പഞ്ചായത്ത് സെക്രട്ടറി പോലീസിൽ പരാതി നൽകിയത്.
ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്ക് പകരം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ട് വിവരങ്ങൾ നൽകിയാണ് തട്ടിപ്പ് നടത്തിയത്. അമ്മയുടെയും ഭർത്താവിന്റെയും സുഹൃത്തുക്കളുടെയും വിവരങ്ങൾ റാണി ലക്ഷ്മി ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
പ്രാഥമിക അന്വേഷണത്തിനുശേഷം തണ്ണിത്തോട് പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ റാണി ലക്ഷ്മിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇവരുടെ വീട്ടിൽ പരിശോധന നടത്തിയ ശേഷം കോന്നി സിഐയുടെ നേതൃത്വത്തിൽ റാണി ലക്ഷ്മിയെ കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് റാണി ലക്ഷ്മി തണ്ണിത്തോട് വിഇഒയായി ചുമതലയേൽക്കുന്നത്. മുൻപ് ജോലി ചെയ്തിരുന്ന സീതത്തോട് പഞ്ചായത്തിലും സമാന തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തുകളിൽ റാണി ലക്ഷ്മി ചുമതലയേറ്റത് മുതലുള്ള മുഴുവൻ ഇടപാടുകളും പരിശോധിക്കുന്നുണ്ട്.

Address

Cherthala
Alappuzha
688539

Website

Alerts

Be the first to know and let us send you an email when We r Silent because we r SOUND posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share