21/07/2026
ഡൽഹി ജന്തർമന്ദറിൽ രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരെ നരേന്ദ്ര മോദി സർക്കാരിൻ്റെ അനുമതിയോടെ ഡൽഹി പോലീസ് നടത്തിയ അതിക്രൂരമായ അതിക്രമത്തിലും മർദ്ദനത്തിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
ജന്തർമന്ദറിലെ ജനകീയ സമരത്തിന് അലയടിക്കുന്ന ജനപിന്തുണ കണ്ട് വിറളിപൂണ്ട മോദി സർക്കാർ, സമാരാധ്യരായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മല്ലികാർജ്ജുന ഖാർഗെ, കെ.സി. വേണുഗോപാൽ തുടങ്ങിയ ഉന്നത കോൺഗ്രസ് നേതാക്കൾ സമരത്തിന് ഐക്യദാർഢ്യവുമായെത്തിയതിനെത്തുടർന്ന് നടത്തിയ ഭരണകൂട വേട്ടയാടലാണിത്. പ്രതിപക്ഷ നേതാവും എം.പിമാരും യുവജനങ്ങളും അടക്കം നീതിക്കായി ശബ്ദമുയർത്തിയ ആരെയും വെറുതെവിടാതെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത ഈ നടപടി തീർത്തും അപലപനീയമാണ്.
എം.പിമാരെന്നോ ജനപ്രതിനിധികളെന്നോ യുവജനങ്ങളെന്നോ വ്യത്യാസമില്ലാതെ എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന ഏകാധിപത്യ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഈ കൊടുംക്രൂരതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം തുടരുക തന്നെ ചെയ്യും.