23/08/2026
ജനക്ഷേമത്തിനും വികസനത്തിനുമുള്ള കിഫ്ബി ഫണ്ട് പരസ്യത്തിന് വേണ്ടി കൊള്ളയടിച്ച് മുൻ മുഖ്യൻ പിണറായി വിജയൻ.
എൽഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ പരസ്യങ്ങൾക്കായി 240 കോടിയാണ് കിഫ്ബി വഴി ധൂർത്തടിച്ചത്. ഇതിൽ 140 കോടിയും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പ്രചാരണത്തിനാണെന്നാണ് പ്രാഥമിക പരിശോധനയിൽ ധനകാര്യ വകുപ്പിന്റെ കണ്ടെത്തൽ.
വലിയ പലിശയ്ക്ക് കടമെടുത്ത പണം നാടിന്റെ വളർച്ചയ്ക്ക് പകരം സ്വന്തം അഴിമതി ഭരണത്തെ വെളുപ്പിക്കാൻ ഉപയോഗിച്ചത് ജനങ്ങളുടെ വയറ്റത്തടിച്ചതിന് തുല്യമാണ്.
ക്ഷേമപെൻഷനുകൾ മുടങ്ങിയിരുന്നപ്പോഴും പിആർ വർക്കുകൾക്കായി പിണറായി വിജയൻ കോടികൾ ഒഴുക്കി എന്ന ധനവകുപ്പിന്റെ കണ്ടെത്തൽ ഗൗരവകരമായ കുറ്റമാണ്.
പാർട്ടിയുടെ രാഷ്ട്രീയ ലാഭത്തിനായി പൊതുമുതൽ ചെലവഴിച്ച പിണറായി സർക്കാർ കഴിഞ്ഞ പത്ത് കൊല്ലക്കാലം നടത്തിയത് എത്ര അപകടകരമായ ഭരണമായിരുന്നു എന്ന് ഇത്തരം തട്ടിപ്പിന്റെ കഥകൾ പുറത്തുവരുമ്പോൾ പകൽപോലെ വ്യക്തമാവുകയാണ്.