കരവാരം എന്റെ ഗ്രാമം Karavaram ente Gramam

  • Home
  • India
  • Attingal
  • കരവാരം എന്റെ ഗ്രാമം Karavaram ente Gramam

കരവാരം എന്റെ ഗ്രാമം Karavaram ente Gramam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കരവാരം എന്റെ ഗ്രാമം Karavaram ente Gramam, Public & Government Service, Karavarm Grama Panchayat, Nedumparampu/kallambalam Road, Thottakkadu (p. o), Attingal.

കല്ലമ്പലം, കടുവയിൽ, ചാത്തൻപാറ, വഞ്ചിയൂർ, കട്ടപ്പറമ്പ്, ഞാറക്കാട്ടുവിള, നെടുംമ്പറമ്പ്, വടകോട്ട്കാവ് തോട്ടക്കാട്, തലവിള, പുല്ലൂർമുക്ക് തുടങ്ങി കരവാരം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ വികസന സ്വപ്നങ്ങൾ പങ്ക് വെക്കാൻ ഒരു ഇടം. തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് താലൂക്കില്‍ കിളിമാനൂര്‍ ബ്ലോക്കു പരിധിയിലാണ് കരവാരം, ആലംകോട് എന്നീ വില്ലേജുകളില്‍പ്പെടുന്ന കരവാരം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. നിമ്നോന്നത

മായ ഭൂപ്രകൃതിയുള്ള കരവാരം പഞ്ചായത്ത് കേരളത്തിന്റെ മൂന്നു ഭൂപ്രകൃതി വിഭാഗങ്ങളിലൊന്നായ മലനാടിന്റെ സ്വഭാവ സവിശേഷതകള്‍ ഉള്ളതാണെങ്കിലും, ഭൂമിശാസ്ത്രപരമായി ഇടനാട്ടിലാണ് ഉള്‍പ്പെടുന്നത്. കരവാരം ഗ്രാമം ഭൂമധ്യരേഖയില്‍ നിന്നും എട്ടര ഡിഗ്രി വടക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്നു. കരവാരം ഗ്രാമപഞ്ചായത്ത് സമീപ പട്ടണമായ ആറ്റിങ്ങലില്‍ നിന്നും 8 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു. മൊത്തം ജനസംഖ്യയുടെ 70%-വും കാര്‍ഷിക വൃത്തി പ്രധാന ഉപജീവന മാര്‍ഗ്ഗമാക്കി ജീവിക്കുന്നു. 25% മറ്റു പരമ്പരാഗത കൈത്തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ബാക്കിയുള്ള 5% മാത്രമാണ് സര്‍ക്കാര്‍- സാര്‍ക്കേരേതര സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥരായി ജോലി നോക്കുന്നത്. 2001-ലെ സെന്‍സസ് പ്രകാരം 16774 ആണ് ഈ പഞ്ചായത്തിലെ ജനസംഖ്യ. ആകെ ജനസംഖ്യയില്‍ പുരുഷന്മാരുടെ എണ്ണം 7948-ഉം, സ്ത്രീകളുടെ എണ്ണം 8826-ഉം ആണ്.
ചരിത്രം
1953-ലാണ് കരവാരം പഞ്ചായത്ത് രൂപീകൃതമാവുന്നത്. ആലങ്കോട് വില്ലേജിന്റെയും കരവാരം വില്ലേജിന്റെയും കുറെ പ്രദേശങ്ങള്‍ ചേര്‍ത്താണ് കരവാരം പഞ്ചായത്ത് രൂപീകരിച്ചത്. പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡണ്ട് കോവിലഴികം എന്‍.സുരേന്ദ്ര നാഥ് ആയിരുന്നു. കട്ടമ്പറമ്പ് ഗവ. എല്‍.പി. സ്കൂളാണ് പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന സ്കൂള്‍. പ്രസ്തുത സ്കൂളിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. മേവര്‍ക്കല്‍ ഗവ. എല്‍.പി. സ്കൂളാണ് അതുകഴിഞ്ഞാല്‍ ഏറ്റവും പഴക്കമുള്ള സ്കൂള്‍. വടക്കോട്ടുകാവ് ധര്‍മ്മശാസ്താം ക്ഷേത്രം, തൃക്കോവില്‍ മഹാദേവ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങള്‍; കല്ലമ്പലം, പാവല്ല, മണ്ണൂര്‍ ഭാഗം ജമാ-അത്തു പള്ളികള്‍ തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങള്‍.

ജനങ്ങൾക്ക് അടുത്ത പണി വരുന്നു. ഒക്ടോബർ മാസം മുതൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് 4 തവണയിൽ അധികം പണം പിൻവലിച്ചാൽ ഓരോ തവണയും സ...
22/08/2026

ജനങ്ങൾക്ക് അടുത്ത പണി വരുന്നു. ഒക്ടോബർ മാസം മുതൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് 4 തവണയിൽ അധികം പണം പിൻവലിച്ചാൽ ഓരോ തവണയും സർവീസ് ചാർജ് ആയി 15 രൂപയും അതിന്റെ GST യും നൽകണം. വൻകിട മുതലാളിമാരുടെ കോടിക്കണക്കിനു രൂപ ലോൺ എഴുതി തള്ളുന്ന ബാങ്കാണ് ഇപ്പോൾ പാവപെട്ടവരുടെ പിച്ച ചട്ടിയിൽ കയ്യിട്ടു വാരുന്നത്. അതും ജനങ്ങൾ കഷ്ടപ്പെട്ടു സമ്പാദിച്ചു കിട്ടുന്ന സ്വന്തം തുക പിൻവലിക്കാൻ....

ആലംകോട് വില്ലേജ് ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റുകൾ കിട്ടാൻ വൈകുന്നു എന്ന പരാതി അറിയിച്ചത് അനുസരിച്ചു പഞ്ചായത്ത്‌ പ്രസിഡന്...
21/08/2026

ആലംകോട് വില്ലേജ് ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റുകൾ കിട്ടാൻ വൈകുന്നു എന്ന പരാതി അറിയിച്ചത് അനുസരിച്ചു പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി കവിത, 9 ആം വാർഡ് മെമ്പർ ശ്രീ സുധീഷ്, പൊതു പ്രവർത്തകരായ ശ്രീ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസറെ നേരിട്ട് കാര്യം ബോധിപ്പിക്കുകയും, അത്യാവശ്യം ഉള്ള സർട്ടിഫിക്കറ്റുകൾ താമസം ഇല്ലാതെ നൽകാൻ ശ്രെദ്ദിക്കാം എന്ന് വില്ലേജ് ഓഫീസർ ഉറപ്പ് നൽകുകയും ചെയ്തു.

കരവാരം പഞ്ചായത്തിൽ ആറ്റിങ്ങൽ MLA   സഖാവ്.OS അംബിക  സംഘടിപ്പിച്ച ജനകീയ അദാലത്ത് പുരോഗമിക്കുന്നു
21/08/2026

കരവാരം പഞ്ചായത്തിൽ ആറ്റിങ്ങൽ MLA സഖാവ്.OS അംബിക സംഘടിപ്പിച്ച ജനകീയ അദാലത്ത് പുരോഗമിക്കുന്നു

18 ആം വാർഡിൽ കല്ലുവെട്ടാൻകുടി റോഡ് 2025 26 വാർഷിക പദ്ധതിയുടെ മെയിൻറനൻസിൽ ഉൾപ്പെടുത്തി നടക്കുന്ന പ്രവർത്തികൾ വാർഡ് മെമ്പർ...
20/08/2026

18 ആം വാർഡിൽ കല്ലുവെട്ടാൻകുടി റോഡ് 2025 26 വാർഷിക പദ്ധതിയുടെ മെയിൻറനൻസിൽ ഉൾപ്പെടുത്തി നടക്കുന്ന പ്രവർത്തികൾ വാർഡ് മെമ്പർ ശ്രീ. വിനോദ് വിലയിരുത്തുന്നു. ഉദ്യോഗസ്ഥർ സമീപം...

E20 പെട്രോളിന് എതിരെയുള്ള പ്രതിഷേധങ്ങൾ വ്യാപകമായി വരവേ ഇതാദ്യമായി കേന്ദ്രസർക്കാർ E20 പെട്രോൾ വാഹനങ്ങൾക്ക് ദോഷകരമാണ് എന്ന...
06/08/2026

E20 പെട്രോളിന് എതിരെയുള്ള പ്രതിഷേധങ്ങൾ വ്യാപകമായി വരവേ ഇതാദ്യമായി കേന്ദ്രസർക്കാർ E20 പെട്രോൾ വാഹനങ്ങൾക്ക് ദോഷകരമാണ് എന്ന് പരോക്ഷമായി സമ്മതിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഓട്ടോമൊബൈൽ നിർമാതാക്കളുടെ സംഘടന ആയിട്ടുള്ള സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സ് അഥവാ സിയാം ആണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ഈ സംഘടനയുടെ അറിയിപ്പ് പ്രകാരം എഥനോൾ മിക്സ് ചെയ്തിട്ടുള്ള പെട്രോൾ വാഹന ഭാഗങ്ങളെ കേടുവരുത്തും എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ പെട്രോൾ മൂലം എഞ്ചിന്റെ ഉള്ളിൽ ഈർപ്പം നിലനിൽക്കുന്നത് മൂലവും ക്ലോറൈഡ് കണ്ടാമിനേഷൻ മൂലവും വാഹനങ്ങളിൽ കേടുവരൽ ഉണ്ടാകും എന്നാണ് സിയാം അറിയിച്ചിട്ടുള്ളത്.

പെട്രോളിന്റെ ഭാഗമായി ഇന്ത്യയൊട്ടാകെ പ്രതിഷേധം കനക്കുന്ന സമയത്ത്, അതും ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഉൾപ്പെടെ മാർച്ച് സംഘടിപ്പിച്ചിട്ടുള്ള സമയത്ത് തന്നെ സിയാമിന്റെ വെളിപ്പെടുത്തൽ വന്നത് കേന്ദ്രസർക്കാരിന് വളരെ വലിയ തിരിച്ചടിയാണ് നൽകിയിട്ടുള്ളത്.

ഏതായാലും സിയാമിന്റെ വെളിപ്പെടുത്തൽ വന്നതോടുകൂടി വാഹന ഉടമകൾ പരിഭ്രാന്തിയിലാണ്. ഇന്ന് റോഡിലുള്ള ഭൂരിഭാഗം വാഹനങ്ങളും 2023 മുൻപ് നിർമ്മിച്ച വാഹനങ്ങളാണ്. 2023ന് ശേഷം നിർമ്മിക്കപ്പെട്ടിട്ടുള്ള ഏറെ വളരെ കുറച്ചു മാത്രം വാഹനങ്ങൾ ആണ് (അതായത് ഇന്ന് നിരത്തിലുള്ളവരുടെ കേവലം രണ്ട് ശതമാനം) മാത്രമാണ് 2023ന് മുമ്പ് നിർമ്മിച്ചവ. അതിനർത്ഥം ഈ വാഹനങ്ങൾക്ക് എല്ലാം തന്നെ ഗുരുതരമായ കേടുപാടുകൾ സംഭവിക്കുമെന്നും വാഹനങ്ങളുടെ എൻജിൻ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ കേടുപാടുകൾ എത്തുമെന്നും വണ്ടിയുടെ മൈലേജ് ഗണ്യമായ രീതിയിൽ കുറയും എന്നുമാണ് സിയാം വെളിപ്പെടുത്തിയിരിക്കുന്നത്.

മൈലേജ് കുറയുന്നത് മൂലമുണ്ടാകുന്ന നഷ്ടം ഉപഭോക്താക്കൾ തന്നെ സഹിക്കേണ്ടിവരും. അതിന്റെ കൂടെയാണ് മെയിന്റനൻസ് അഥവാ വാഹന ഭാഗങ്ങൾ കേടുവരുന്നത് നന്നാക്കാനുള്ള ചിലവും. ഒരു വാഹനം വാങ്ങിയാൽ ഏകദേശം 100% ത്തോളം റോഡ് ടാക്സ് കൊടുത്ത് വാഹനം ഓടിക്കേണ്ടി വരുന്ന ഒരു രാജ്യമാണ് ഇന്ത്യ. അതിനും പുറമെയാണ് ഈ പറയുന്ന പെട്രോളിന്റെ മായം കലർത്തൽ മൂലം ഉണ്ടാകുന്ന അധിക ചിലവുകളും... ഇന്ത്യയിൽ നിലവിൽ പെട്രോൾ ഒരു ബാരലിന് 70 ഡോളർ കണക്കിനാണ് ഇറക്കുമതി ചെയ്യുന്നത് അത് കണക്കാക്കിയാൽ പോലും ഒരു ലിറ്റർ പെട്രോളിന് 60 രൂപയ്ക്ക് നൽകാനാകും എന്നിരിക്കയാണ് നിലവിൽ 115 രൂപയ്ക്ക് എഥനോൾ മിക്സ് ചെയ്ത പെട്രോൾ തന്നെ വിൽക്കുന്നത്. ശുദ്ധമായ പെട്രോളിന് വിൽക്കുന്നത് 168 രൂപയ്ക്കും ആണ്.

ഇത്തരത്തിൽ സ്വന്തം രാജ്യത്ത് ജനങ്ങളെ പോലും മൃഗീയമായി കൊള്ളയടിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത് ഇതെല്ലാം ചില സ്വകാര്യ കമ്പനികൾക്ക് വേണ്ടിയാണ് എന്ന് മനസ്സിലാകുമ്പോഴാണ് നമുക്ക് ഞെട്ടൽ ഉളവാകുന്നത്..

ചിന്ന ചിന്ന ആസൈ എന്നാൽ തനിക്ക് നഷ്ടപ്പെട്ടുപോയ സന്തോഷങ്ങളും, മനസ്സിൽ കൊണ്ടുനടന്ന കൊച്ചു കൊച്ചു ആഗ്രഹങ്ങളും വീണ്ടെടുക്കാന...
01/08/2026

ചിന്ന ചിന്ന ആസൈ എന്നാൽ തനിക്ക് നഷ്ടപ്പെട്ടുപോയ സന്തോഷങ്ങളും, മനസ്സിൽ കൊണ്ടുനടന്ന കൊച്ചു കൊച്ചു ആഗ്രഹങ്ങളും വീണ്ടെടുക്കാനുള്ള ഒരു സ്ത്രീയുടെയും അവൾക്ക് കൂട്ടാകുന്ന ഒരു മനുഷ്യന്റെയും മനോഹരമായ യാത്രയാണ്. വലിയ ആക്ഷൻ/ത്രില്ലർ ചേരുവകളൊന്നുമില്ലാതെ, മനുഷ്യബന്ധങ്ങളുടെയും ആകസ്മിക കൂടിക്കാഴ്ചകളുടെയും ഭംഗി സംസാരിക്കുന്ന തികച്ചും ഹൃദ്യമായ ഒരു ഫീൽ ഗുഡ് / ഡ്രാമ ചിത്രമാണിത്.

തഞ്ചാവൂരിൽ നിന്ന് വാരാണസി സന്ദർശിക്കാനെത്തി ടൂർ ഗ്രൂപ്പിൽ നിന്ന് ഒറ്റപ്പെട്ടുപോകുന്ന 'ലീല' (മധുബാല), അവിടെവെച്ച് മകളെ കാണാനെത്തിയ 'മാധവൻ മാഷ്' (ഇന്ദ്രൻസ്) എന്ന മലയാളി അധ്യാപകനെ ആകസ്മികമായി കണ്ടുമുട്ടുന്നു. ജീവിതത്തിൽ മറ്റുള്ളവർക്കായി ജീവിച്ചു തീർത്ത ലീലയും, ശാന്തനും സൗമ്യനുമായ മാധവൻ മാഷും വാരാണസിയുടെ തെരുവുകളിലൂടെ ഒരു പകൽ മുഴുവൻ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രധാന കാതൽ. ​വിരസതയും ഒറ്റപ്പെടലും നിറഞ്ഞ രണ്ടു മനുഷ്യർ അപരിചിതത്വത്തിന്റെ മഞ്ഞുരുക്കി പരസ്പരമുള്ള ആത്മബന്ധത്തിലേക്കും ജീവിതത്തിലെ ആശ്വാസത്തിലേക്കും എത്തുന്ന മനോഹര കാഴ്ചയാണ് ചിത്രം സമ്മാനിക്കുന്നത്.

ബാബുജി പ്രൊഡക്ഷൻസിന്റെ കീഴിൽ അഭിജിത് ബാബുജി നിർമ്മാണം നിർവഹിച്ച, പൂർണമായും വാരണാസിയിൽ ചിത്രീകരിച്ച ഒരു സിനിമയാണ് ചിന്ന ചിന്ന ആസൈ. വർഷ വാസുദേവിന്റെ സംവിധാനത്തിൽ അണിയിച്ചൊരുക്കിയ ഈ സിനിമയിൽ ഇന്ദ്രൻസ്, മധുബാല, അപർണ ബാലമുരളി എന്നിവർ വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ഹിന്ദു വിശ്വാസമനുസരിച്ച് ഏറെ പ്രധാനപ്പെട്ട സ്ഥലമാണ് ബനാറസ് എന്നറിയപ്പെട്ടിരുന്ന പിൽക്കാലത്ത് വാരണാസി എന്ന പേരുമാറ്റിയിരുന്ന നമ്മുടെ കാശി. പരമശിവന്റെ സ്വന്തം നഗരമായി വിശ്വസിക്കപ്പെടുന്ന കാശി ജനന മരണ ചക്രങ്ങളിൽ നിന്ന് മോക്ഷം ലഭിക്കുവാൻ ഏറ്റവും നല്ല സ്ഥലമായി കരുതപ്പെടുന്നു. വാരണാസിയിൽ വച്ച് മരിക്കുന്ന ആൾക്കാരുടെ ചെവിയിൽ പരമശിവൻ താരക മന്ത്രം ഓതിക്കൊടുക്കുമെന്നും തന്മൂലം മരണപ്പെട്ടവർക്ക് ഉടനടി മോക്ഷം ലഭിക്കും എന്നുമാണ് ഹൈന്ദവ വിശ്വാസം. ഇതേ വിശ്വാസം തന്നെയാണ് ഹിന്ദുക്കളുടെ പുണ്യ നദിയായി കരുതപ്പെടുന്ന ഗംഗയുടെ ദുരവസ്ഥയ്ക്ക് ഒരു പ്രധാന കാരണവും.

കാശിയിലെ ഗംഗാതീരത്ത് മൃതദേഹം ദഹിപ്പിച്ചാലോ ആ മൃതദേഹം ഗംഗയിലൂടെ ഒഴുക്കി വിട്ടാലോ മോക്ഷം പെട്ടെന്ന് ലഭിക്കുമെന്നാണ് വിശ്വാസം ഈ വിശ്വാസത്തിന്റെ ഗുണദോഷങ്ങളെ നല്ല രീതിയിൽ വരച്ചുകാട്ടുന്നുണ്ട് ഈ സിനിമ. വാരണാസി എന്ന് പറയുന്ന നഗരത്തിന്റെ വൃത്തിയില്ലായ്മയും ഗംഗാനദിയുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥയും നായികയുടെ ഒറ്റവാക്യത്തിൽ തന്നെ വിളിച്ചറിയിക്കുന്നുണ്ട് "ഞാനിതൊന്നുമല്ലല്ലോ വാരണാസിയെ കുറിച്ച് കേട്ടിരുന്നതെന്ന്".

ഒപ്പം പ്രായമായ മാതാപിതാക്കളെയോ മറ്റ് ബന്ധുക്കൾ ഇല്ലാത്തവരോ സമൂഹത്തിന് ബാധ്യതയാകുമാറുന്ന ഇന്നത്തെ കാലത്തിന്റെ പച്ചയായ യാഥാർത്ഥ്യം ഈ സിനിമയും വിളിച്ചു പറയുന്നുണ്ട് അതിൽ പ്രേക്ഷകന്റെ മനസ്സുടക്കാതിരിക്കില്ല.

വളരെ നാളുകൾക്കു ശേഷം വന്ന ഒരു കുടുംബ സിനിമ എന്ന നിലയിൽ പത്തിൽ ഏഴര മാർക്ക് നൽകാൻ വേണ്ടി കഴിയും
മറ്റ് സംഘട്ടനങ്ങളും സംഘർഷങ്ങളോ തട്ടുപൊളിപ്പൻ പാട്ടുകളോ ഇല്ലായെങ്കിലും രണ്ടര മണിക്കൂർ പ്രേക്ഷകരെ ഉറപ്പായും മുന്നിൽ പിടിച്ചിരുത്തും. തീയറ്റർ റിലീസ് കഴിഞ്ഞ് ഒ.റ്റി.റ്റി റിലീസിലേക്ക് കടന്നിട്ടുണ്ട് ഈ സിനിമ. നിലവിൽ ഹോട്ട്സ്റ്റാറിൽ ആണ് ഇതിന്റെ ദൃശ്യങ്ങൾ ലഭ്യമാകുക.

ഏതായാലും ഈ സിനിമ കാണാൻ എടുക്കുന്ന ഒരു തീരുമാനം ഒരിക്കലും നിങ്ങൾക്ക് ഒരു നഷ്ടമായി തോന്നുകയില്ല എന്നത് ഉറപ്പാണ്.

അതെ കേട്ടിട്ട് വിശ്വാസം വരുന്നില്ല അല്ലേ?  ഇന്ത്യയിലെ ഒരു സാധാരണ ബൈക്കുടമ പ്രതിദിനം 20 രൂപ മുതൽ മുകളിലേക്ക് ആണ് ഇന്ധനം അ...
28/07/2026

അതെ കേട്ടിട്ട് വിശ്വാസം വരുന്നില്ല അല്ലേ? ഇന്ത്യയിലെ ഒരു സാധാരണ ബൈക്കുടമ പ്രതിദിനം 20 രൂപ മുതൽ മുകളിലേക്ക് ആണ് ഇന്ധനം അടിക്കുന്നതിലൂടെ ഒരു വേദനിക്കുന്ന കോടീശ്വരന്റെ കുടുംബത്തിലേക്ക് സംഭാവന ചെയ്യുന്നത്. ഇനി ഉപയോഗിക്കുന്നത് 150 സിസിക്ക് മുകളിലുള്ള അതായത് പൾസർ, ഡ്യൂക്ക് തുടങ്ങിയ ബൈക്കുകളോ സ്പോർട്സ് ബൈക്കുകളോ ആണെങ്കിൽ ഈ തുക 70 എന്നുള്ളത് 100 ഉം 150 ഉം ഒക്കെ ആയി ഉയരും. ഒരു സാധാരണ കാറുടമ പ്രതിദിനം ഈ പ്രമുഖൻറെ കുടുംബത്തിലേക്ക് നൽകുന്നത് ഏറ്റവും കുറഞ്ഞത് 80 രൂപയാണ്. ഉപയോഗിക്കുന്ന വാഹനം മൈലേജ് കുറവുള്ള വാഹനമാണെങ്കിൽ കൊടുക്കുന്ന രൂപ 200 മുതൽ 300 രൂപ വരെ എത്തും. ഈ തുക പ്രതിദിനം ആണ് എന്ന് ഓർക്കുക.

ഇത് എങ്ങനെ ആണ് എന്ന് നോക്കാം. സാധാരണ ഒരു ഇടത്തരം കുടുംബത്തിലുള്ള വ്യക്തി ഒരു 150 സിസി യുള്ള ബൈക്കുകളായിരിക്കും ഉപയോഗിക്കുക. അയാൾ പ്രതിദിനം ഏകദേശം 70 കിലോമീറ്റർ യാത്ര ചെയ്യുന്നു എന്നും കരുതുക. E20 പെട്രോൾ വ്യാപകമാക്കുന്നതിന് മുൻപ് മൈലേജ് 45 കിലോമീറ്റർ ലഭിച്ചിരുന്നു എന്നും കരുതുക. നിലവിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 115 രൂപയാണ്. ഈ കണക്കിന് 45 കിലോമീറ്റർ മൈലേജ് ലഭിച്ചിരുന്ന ഒരു ബൈക്കിന് ഒരു കിലോമീറ്റർ യാത്ര ചെയ്യുന്നതിന് ആവശ്യമായ തുക എന്ന് പറയുന്നത് രണ്ട് രൂപ 60 പൈസ ആയിരുന്നു. ഇപ്പോൾ E20 പെട്രോൾ നിലവിൽ വന്നതിനുശേഷം 10% മൈലേജ് കുറയും എന്നാണ് കമ്പനികൾ തന്നെ രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ മൈലേജ് 40 കിലോമീറ്റർ കിട്ടുമെന്ന് കരുതിയാൽ പോലും ഒരു കിലോമീറ്റർ യാത്ര ചെയ്യുന്നതിന്റെ തുക രണ്ട് രൂപ 90 പൈസയായി ഉയർന്നിട്ടുണ്ട്. അതായത് ആവറേജ് പ്രതിദിനം ഒരു 70 കിലോമീറ്റർ യാത്ര ചെയ്യുന്ന ഒരു ഇടത്തരക്കാരന് അഥവാ ഒരു സാധാരണ മനുഷ്യന് ഓരോ ദിവസവും അധികമായി നൽകേണ്ടി വരുന്ന തുക 20 രൂപയോളം ആണ്.

ഇനി നമുക്ക് കാറിന്റെ കാര്യം എടുക്കാം. സാധാരണ ഒരു കാറിനു 18 കിലോമീറ്റർ ആണ് മൈലേജ് എന്ന് കരുതുക. ഒരു ദിവസം കുറഞ്ഞത് 100 കിലോമീറ്റർ ഓടുന്ന ഒരു കാർ ഉണ്ട് എന്നും കരുതുക. E20 പെട്രോൾ വ്യാപകമാകുന്നതിനു മുൻപ് 18 കിലോമീറ്റർ മൈലേജ് ലഭിച്ചിരുന്ന ഒരു കാറിന് ഒരു കിലോമീറ്റർ യാത്ര ചെയ്യുന്നതിന് ആവശ്യമായ തുക എന്നു പറയുന്നത് ആറ് രൂപ 30 പൈസ ആയിരുന്നു. എന്നാൽ E20 പെട്രോൾ അടിച്ചു തുടങ്ങിയപ്പോൾ ഏറ്റവും കുറഞ്ഞത് 10% മൈലേജിന്റെ കുറവ് വന്നാൽ പോലും ആ വണ്ടിക്ക് ലഭിക്കുക വെറും 16 കിലോമീറ്റർ മൈലേജ് മാത്രമായിരിക്കും. അതായത് ഒരു കിലോമീറ്റർ യാത്ര ചെയ്യുന്നതിന് 7 രൂപ 10 പൈസയുടെ ചിലവ്. ഒരു കിലോമീറ്റർ യാത്ര ചെയ്യുന്നതിന് തന്നെ 80 പൈസയുടെ വർദ്ധനവാണ് E20 പെട്രോൾ മൂലം ഉണ്ടായിട്ടുള്ളത്. അതായത് 100 കിലോമീറ്റർ യാത്ര ചെയ്യുന്ന ഒരാൾ ഓരോ ദിവസവും അധികമായി നൽകേണ്ടി വരുന്നത് 80 രൂപ.

ഒരർത്ഥത്തിൽ ഏറ്റവും പാവപ്പെട്ട കുടുംബമായ ഈ കേന്ദ്ര മന്ത്രിയുടെ കുടുംബത്തിലേക്ക് ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന വാഹന ഉടമകൾ പ്രതിദിനം നൽകിക്കൊണ്ടിരിക്കുന്ന തുകയാണ് 2026 ൽ ആ എഥനോൾ കമ്പനികൾ നേടിയ 2234 കോടി രൂപയുടെ ബിസിനസ്സ്. Ethanol മിക്സ് ചെയ്ത പെട്രോൾ വ്യാപകമാക്കുന്നതിന് മുമ്പ് നഷ്ടത്തിൽ ആയിരുന്ന കമ്പനികൾ കേവലം രണ്ട് വർഷം കൊണ്ട് 223 കോടി രൂപയുടെ ലാഭത്തിൽ എത്തിച്ചതിന് ഉപകാരസ്മരണയായിട്ട് ഏത്തനോൾ മിക്സ് ചെയ്യാത്ത ശുദ്ധമായ പെട്രോൾ ഇന്ന് നമുക്ക് ലഭിക്കുന്ന വില നിങ്ങൾ അറിയണം. ലിറ്ററിന് 168 രൂപ. ഇന്ത്യയിലെ എല്ലാ പെട്രോൾ പമ്പുകളിലും ഇത് ലഭിക്കില്ല. ലഭിക്കുന്നത് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എക്സ്പി 100 എന്ന് പറയുന്ന സ്പെഷ്യൽ പെട്രോൾ. അത് ഒരു ലിറ്ററിന് 168 രൂപയാണ് വില. 2016 വരെ 65 രൂപയ്ക്കും 70 രൂപയ്ക്കും നമുക്ക് ലഭിച്ചുകൊണ്ടിരുന്ന സാധാരണ പെട്രോൾ ഇന്ന് നമ്മൾ വാങ്ങണമെങ്കിൽ അതിന്റെ മൂന്നിരട്ടി അതായത് 170 രൂപയോളം കൊടുക്കണം.

ഇനി ആ കേന്ദ്ര മന്ത്രിയെ കുറിച്ച് ഇന്ന് ചന്ദ്രിക ദിന പത്രവും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും വരുന്ന ആരോപണം എന്തെന്ന് നോക്കാം.

എത്തനോൾ മിക്സ് ചെയ്ത പെട്രോൾ ഇന്ത്യയിൽ നൽകാനുള്ള പ്രധാന നയരൂപീകരണം തുടങ്ങുന്നത് 2018 ൽ ആണ്. 2014 ലാണ് നിഥിൻ ഗഡ്കരി ദേശീയപാതയുടെ ചുമതലയുള്ള റോഡ് ട്രാൻസ്പോർട്ട് മിനിസ്ട്രിയുടെ മന്ത്രിയായി ചുമതല ഏൽക്കുന്നത്. 2014 മുതൽ 2019 വരെ അദ്ദേഹം ഷിപ്പിംഗ് മന്ത്രാലയത്തിന്റെ ചുമതല കൂടി വഹിച്ചിരുന്നു. അതായത് പെട്രോൾ ഇറക്കുമതി ചെയ്യുന്ന വകുപ്പും പെട്രോൾ ഇന്ധനമായി ഉപയോഗിക്കുന്ന റോഡ് ട്രാൻസ്പോർട്ട് വകുപ്പുകളും ഒരുമിച്ച് കൈകാര്യം ചെയ്തിരുന്ന വ്യക്തിയാണ് നിഥിൻ ഗഡ്കരി. തൊട്ടടുത്ത വർഷങ്ങളിൽ, കൃത്യമായി പറഞ്ഞാൽ 2017 ലാണ് ആദ്യമായി നിതിൻ ഗഡ്കരിയുടെ മക്കൾ, അതായത് നിഖിൽ ഗഡ്കരിയും സാരംഗ് ഗഡ്കരിയും ചേർന്ന് രണ്ട് ഏത്തനോൾ മാനുഫാക്ചറിങ് ഇൻഡസ്ട്രീസ് കമ്പനി സ്ഥാപിക്കുന്നത്. ഒന്നല്ല രണ്ട് കമ്പനികൾ. ഒന്ന് സിയാൻ അഗ്രോ ഇൻഡസ്ട്രീസ് ഇൻഫ്രാ സ്ട്രക്ചർ ലിമിറ്റഡ് മറ്റൊന്ന് മാനസ് അഗ്രോ ഇൻഡസ്ട്രീസ്. രണ്ട് കമ്പനികളുടെയും ലക്ഷ്യം ഒന്നുതന്നെയാണ്- എഥനോൾ പ്രൊഡക്ഷൻ. ഇത് നമുക്ക് യാദൃശ്ചികം എന്ന് കരുതാം.

E20 പെട്രോൾ അതായത് 20% എഥനോൾ മിക്സ് ചെയ്ത പെട്രോൾ വ്യാപമാക്കാൻ 2023 ലാണ് നടപടികൾ തുടങ്ങുന്നത്. 2023 ബാംഗ്ലൂരിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ E20 പെട്രോൾ വളരെ പെട്ടെന്ന് തന്നെ ഇന്ത്യയിലെ മുഴുവൻ വാഹനങ്ങൾക്കും നിർബന്ധിതമായി നൽകുന്ന അവസ്ഥ വന്നു. അതായത് 2023 മാത്രം പരീക്ഷണം തുടങ്ങിയ E20 പെട്രോൾ 2025 ഒക്ടോബർ നവംബർ മാസത്തോടെ ഇന്ത്യയിലെ മുഴുവൻ പെട്രോൾ പമ്പുകളിലും നിർബന്ധിതമാക്കി. 2023 മുതലാണ് വാഹന നിർമാതാക്കൾ E20 പെട്രോളിന് പറ്റിയ വാഹനങ്ങൾ ഇറക്കി തുടങ്ങിയത് എന്ന് കൂടി ഓർക്കുക.

നിതിൻ ഗഡ്കരിയുടെ മക്കളുടെ കമ്പനികളുടെ ലാഭനഷ്ട കണക്കുകൾ നമുക്കൊന്ന് പരിശോധിക്കാം. 2023 വരെയും ഈ കമ്പനികൾ നഷ്ടത്തിലായിരുന്നു വലിയ നഷ്ടം അല്ലെങ്കിൽ കൂടി നാല് ലക്ഷം രൂപയായിരുന്നു 2023 ലെ പ്രവർത്തന നഷ്ടം. പക്ഷേ E20 പെട്രോൾ ഇന്ത്യയിൽ വ്യാപകമാക്കിയ 2024 ൽ കമ്പനികൾ നേടിയത് 5 കോടിയുടെ ലാഭം തൊട്ടടുത്ത വർഷം 41 കോടിയിലേക്കും 2026 ൽ 223 കോടി രൂപയിലേക്കും ലാഭം കുതിച്ചുയർന്നു. 2023 കേവലം 4 കോടി രൂപയുടെ ബിസിനസ് മാത്രം ചെയ്തിരുന്ന കമ്പനിയാണ് 2026 ൽ എത്തിയപ്പോൾ 2234 കോടി രൂപയുടെ ബിസിനസും 223 കോടിയുടെ ലാഭവും സൃഷ്ടിച്ചത് എന്ന് നാം ഓർക്കണം.

ഇനി നമുക്ക് പ്രതിദിനം ഈ കമ്പനികളിലേക്ക് കൊടുക്കുന്ന തുക പോട്ടെ എന്ന് വയ്ക്കാം. അനവധി ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യുന്ന നമുക്ക് ഇതും ഒരു ചാരിറ്റി പ്രവർത്തനമായി കണ്ടു ഒഴിവാക്കാം എന്ന് വയ്ക്കാം. പക്ഷേ ഏറ്റവും ഗുരുതരമായ മറ്റൊരു പ്രശ്നം കൂടി ഉണ്ട്. 2023 ലാണ് എത്തനോൾ മിക്സ് ചെയ്ത പെട്രോൾ ഉപയോഗിക്കാൻ കഴിയുന്ന വാഹനങ്ങൾ നിരത്തിലിറങ്ങിയിട്ടുള്ളത്. 2023 ന് മുൻപ് ഇറങ്ങിയിട്ടുള്ള വാഹനങ്ങളിൽ എത്തനോൾ മിക്സ് ചെയ്ത പെട്രോൾ ഉപയോഗിച്ച് 50,000 ത്തിലധികം കിലോമീറ്റർ ഓടിയാൽ അതിന്റെ എൻജിൻ കേടുവരും എന്ന് അതിന്റെ നിർമ്മാതാക്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സാധാരണ ഒരു പൗരൻ ഒരു വാഹനം വാങ്ങിയാൽ പത്തോ പതിനഞ്ച് വർഷം ഉപയോഗിച്ചിട്ടായിരിക്കും അത് മാറ്റുക. ആ കണക്കിന് 2023 വരെ വാങ്ങിയിട്ടുള്ള വാഹനങ്ങൾ ഏറ്റവും കുറഞ്ഞത് നമുക്ക് ഒരു പത്തുവർഷം കൂടി ഇനിയും ഉപയോഗിക്കേണ്ടതാണ് അത് നടക്കില്ല എന്ന് മാത്രമല്ല രണ്ടോ മൂന്നോ വർഷം കഴിയുമ്പോൾ അവരെല്ലാം നേരിടാൻ പോകുന്നത് വളരെ ഗുരുതരമായ അവസ്ഥയായിരിക്കും. ഈ മുഴുവൻ വാഹനങ്ങളുടെയും എൻജിനുകൾ കേടാകും എന്നർത്ഥം.

എന്താണ് വാഹന നിർമ്മാതാക്കൾ മിണ്ടാതിരിക്കുന്നതിന് കാരണം? ഒരു സാധാരണ ബൈക്കിന്റെ എൻജിൻ കേടായാൽ ഏകദേശം 25000 രൂപയോളം ആകും ചിലവ് ഒരു കാറിന്റെ എൻജിൻ ആണെങ്കിൽ അത് 50000 മുതൽ ഒരു ലക്ഷം രൂപ വരെയാണ് നന്നാക്കാനുള്ള ചിലവ് വരിക. ഈ തുക ലഭിക്കുന്നത് വാഹന നിർമ്മാതാക്കൾക്ക് തന്നെയാണ്. അതുകൊണ്ടുതന്നെ അവരും ഈ വിഷയത്തിൽ മിണ്ടില്ല. പക്ഷേ ബെൻസ്, ബിഎംഡബ്ലിയു ഉൾപ്പെടെയുള്ള കമ്പനികൾ 2023 ന് മുമ്പ് പുറത്തിറക്കിയ അവരുടെ വാഹനത്തിൽ E20 പെട്രോൾ ഉപയോഗിച്ചാൽ അവയുടെ എൻജിൻ കേടാകും എന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. കാരണം അത്തരത്തിലുള്ള വണ്ടികൾക്ക് മുഴുവൻ ബംബർ ടു ബംബർ ഇൻഷുറൻസ് ആയിരിക്കും ഉണ്ടായിരിക്കുക. ഒരുപക്ഷേ എൻജിൻ കേടായാൽ പോലും അത് വാഹന നിർമ്മാതാക്കളോ ഇൻഷുറൻസ് കമ്പനിയോ തന്നെ തന്നെ നന്നാക്കി നൽകേണ്ട അവസ്ഥ വരും. എന്നാൽ സാധാരണക്കാർ ഉപയോഗിക്കുന്ന വാഹനങ്ങളിൽ ബമ്പർ ടു ബംബർ ഇൻഷുറൻസ് വളരെ കുറച്ച് വാഹനങ്ങൾക്ക്, അതും പ്രീമിയം വാഹനങ്ങൾക്ക് മാത്രമായിരിക്കും. ഫലം അവിടെയും കഷ്ടപ്പെടാൻ പോകുന്നത് സാധാരണക്കാരൻ തന്നെയായിരിക്കും.

ആരോപണം ശരിയാണോ അല്ലയോ എന്ന് തെളിയേണ്ടി ഇരിക്കുന്നു. എങ്കിലും E20 പെട്രോൾ നടപ്പിലാക്കാനുള്ള തിടുക്കം കാണുമ്പോൾ സംശയം വർദ്ധിക്കുന്നു. സ്വന്തം മക്കൾ കമ്പനി തുടങ്ങുന്നതിനോ ബിസിനസ് നടത്തുന്നതിനോ ഇവിടെ ആരും എതിരല്ല. എല്ലാവരും നന്നാകട്ടെ. പക്ഷേ ഇവിടത്തെ കോടിക്കണക്കിന് വരുന്ന സാധാരണക്കാരുടെ പോക്കറ്റിൽ കയ്യിട്ടു വാങ്ങി അത് സ്വന്തം മക്കളുടെ കമ്പനിക്ക് ലാഭം ഉണ്ടാക്കുന്നതും ഇന്ത്യയുടെ വൻകിട വാഹന നിർമ്മാണ കമ്പനികൾക്ക് സാധാരണക്കാരന്റെ പോക്കറ്റിൽ ഇരിക്കുന്ന പൈസ നിയമവിരുദ്ധമായി എടുത്തു നൽകുന്നതും ഒഴിവാക്കപ്പെടേണ്ടതാണ്. അഥവാ ഒഴിവാക്കപ്പെട്ടില്ലെങ്കിൽ വമ്പിച്ച പ്രതിഷേധം അതിനു നേരെ ഉയരേണ്ടതുണ്ട്.

പഞ്ചായത്തിലെ സ്കൂളുകളിൽ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണം വരെയും നിഷേധിച്ച കാലം പോയി മറഞ്ഞു. നിർത്തിവെച്ച പ്രഭാതഭക്ഷണവും ഉച്ചഭക...
27/07/2026

പഞ്ചായത്തിലെ സ്കൂളുകളിൽ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണം വരെയും നിഷേധിച്ച കാലം പോയി മറഞ്ഞു. നിർത്തിവെച്ച പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും പുനരാരംഭിച്ചു എന്ന് മാത്രവുമല്ല രാവിലെ ആശുപത്രിയിൽ എത്തുന്നവർക്ക് സൗജന്യ പ്രഭാത ഭക്ഷണവും... ചരിത്രം എഴുതി കരവാരം ഗ്രാമപഞ്ചായത്ത്.

തോട്ടയ്ക്കാട് ആശുപത്രിയിൽ എത്തുന്ന പാവപ്പെട്ട രോഗികളെ സംബന്ധിച്ച് ഏറ്റവും വലിയ ബുദ്ധിമുട്ടായിരുന്നു ഹോട്ടലുകളുടെ അപര്യാപ്തത. ഒരുപക്ഷേ തൊട്ടടുത്ത ഫാമിലി ഹെൽത്ത് സെന്ററുകൾ വച്ച് ഏറ്റവും മികച്ച ലബോറട്ടറി സൗകര്യം ആണ് തോട്ടയ്ക്കാട് കരവാരം ഫാമിലി ഹെൽത്ത് സെന്ററിൽ സൗകര്യപ്പെടുത്തിയിരിക്കുന്നത്. എങ്കിലും രാവിലെ ആഹാരത്തിനു മുന്നേ ബ്ലഡ് പ്രെഷർ, ബ്ലഡ് ഷുഗർ എന്നിവ പരിശോധിക്കാനായി എത്തുന്ന സാധാരണക്കാരിൽ സാധാരണക്കാരായള്ള കരവാരം ഗ്രാമപഞ്ചായത്ത് നിവാസികളുടെ ഏറ്റവും വലിയ ബുദ്ധിമുട്ടായിരുന്നു ആഹാരത്തിനു മുൻപ് രക്തം കൊടുത്തതിനു ശേഷം ആഹാരം കഴിക്കാനുള്ള തത്രപ്പാട്. ആഹാരം കഴിച്ചതിനുശേഷം വീണ്ടും ബ്ലഡ് ചെക്ക് ചെയ്യണമെങ്കിൽ വലഞ്ഞത് തന്നെ. കാരണം തോട്ടയ്ക്കാട് ആശുപത്രിയുടെ പരിസരത്ത് ഹോട്ടലുകളില്ല. തൊട്ടടുത്ത ജംഗ്ഷനായ തോട്ടയ്ക്കാട് ജംഗ്ഷനിലും പ്രഭാതഭക്ഷണം ലഭിക്കുന്ന ഹോട്ടലുകൾ ഇല്ല. ആഹാരം കഴിച്ചതിനുശേഷം രക്തം വീണ്ടും കൊടുക്കണമെങ്കിൽ ആട്ടോ പിടിച്ച് ചാത്തൻപാറയോ കടുവാപള്ളിയിലോ കല്ലമ്പലത്തോ പോയി ആഹാരം കഴിച്ചതിനുശേഷം തിരികെ വരണം. അല്ലെങ്കിൽ സ്വന്തം വീടുകളിലേക്ക് പോകണം. അതുമല്ലെങ്കിൽ കഴിക്കാനുള്ള പ്രഭാത ഭക്ഷണം കയ്യിൽ കരുതണം. ഇതിനെല്ലാം ഒരു പരിഹാരമാവുകയാണ് പുതിയ കരവാരം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ മാതൃകാപരമായ നടപടിയിലൂടെ. കരവാരം ഫാമിലി ഹെൽത്ത് സെന്റർ ആശുപത്രിയിൽ ബ്ലഡ് ചെക്ക് ചെയ്യാനായി എത്തുന്ന രോഗികൾക്ക് ഇനി മുതൽ സൗജന്യ പ്രഭാത ഭക്ഷണം പഞ്ചായത്ത് നൽകും. പൊതുജനങ്ങളുടെ കൂടെ സഹായസഹകരണങ്ങളോടുകൂടിയാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. തുടക്കത്തിൽ എൻസിഡി ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ള വെള്ളിയാഴ്ചകളിലാണ് ഈ സൗജന്യ ഭക്ഷണം ലഭ്യമാക്കുക. കൂടുതൽ ആൾക്കാരിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കാനും കൂടുതൽ സഹായസഹകരണങ്ങൾ ലഭ്യമാകുന്ന മുറക്ക് എല്ലാ ദിവസങ്ങളിലും പ്രഭാതഭക്ഷണം എന്ന സ്വപ്നത്തിലേക്ക് കരവാരം ഗ്രാമപഞ്ചായത്ത് നടന്നടുക്കുകയാണ്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി എൽ പി സ്കൂളുകളിൽ പോലും പ്രഭാത ഭക്ഷണം നിഷേധിച്ച ഭരണസമിതിയായിരുന്നു. അതിൽ നിന്നൊക്കെയും മാറി ജനസാധാരണ ജനങ്ങളുടെ ആശങ്കകൾ കണ്ടുകൊണ്ട് സാധാരണ ജനവിഭാഗങ്ങളുടെ വിഷമങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഭരണം നടത്തുന്ന ഒരു ഭരണസമിതി ഇപ്പോൾ ഉണ്ട് എന്നതിൽ നമുക്ക് ആശ്വസിക്കാം. ചില വാചകങ്ങൾക്ക് കാലം കഴിയും തോറും അർഥം കൂടിക്കൊണ്ടിരിക്കും.
"അതെ, ചിലർ വരുമ്പോൾ ചരിത്രം വഴിമാറും"

എന്തിന് കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ഇത്രയും വൈകി?നിലവിൽ ഇന്ത്യയിൽ ഏറ്റവും മികച്ച പൊളിറ്റിക്കൽ സ്ട്രാറ്റജി...
27/07/2026

എന്തിന് കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ഇത്രയും വൈകി?

നിലവിൽ ഇന്ത്യയിൽ ഏറ്റവും മികച്ച പൊളിറ്റിക്കൽ സ്ട്രാറ്റജി ഉള്ള പാർട്ടി ആണ് ഭാരതീയ ജനത പാർട്ടി. സമരം നീണ്ടു പോയാൽ രാഷ്ട്രീയമായി വലിയ തിരിച്ചടി തങ്ങൾക്ക് ഉണ്ടാകും എന്ന് അറിഞ്ഞിട്ടും രാജി നീണ്ടത് എന്തുകൊണ്ട്?

സമരം തുടങ്ങിയ ഉടനെ രാജി വെച്ചിരുന്നു എങ്കിൽ കൊക്രോച്ച് പാർട്ടി തന്നെ ഒരു ഓർമ ആയി മാറിയേനെ. എന്നിട്ടും എന്തുകൊണ്ട് രാജി വെച്ചില്ല? നമുക്ക് നോക്കാം

സുപ്രീം കോടതി ചീഫ് ജെസ്‍റ്റീസ് ശ്രീ. സൂര്യകാന്ത് മിശ്രയുടെ അതിരുകടന്ന വാക്കുകളിൽ പ്രതിഷേധിച്ചുകൊണ്ട് കോക്രോച്ച് ജനതാ പാർട്ടി ജന്മം എടുത്തത് മെയ് മാസം 16 നാണ്. ഇന്ത്യയിലെ തന്നെ സോഷ്യൽ മീഡിയ ചരിത്രത്തെ തിരുത്തിക്കുറിച്ചു കൊണ്ടാണ് രൂപം എടുത്ത് ദിവസങ്ങൾക്കുള്ളിൽ കോടിക്കണക്കിന് ഫോളോവേഴ്സ് ഈ ഓൺലൈൻ കൂട്ടായ്മയ്ക്ക് ഉണ്ടായത്. ജൂൺ മാസം ആറാം തീയതിയാണ് ഇതിന്റെ സ്ഥാപകനായിട്ടുള്ള അഭിജിത്ത് ദീപ്കെ ഇന്ത്യയിലേക്ക് വരുന്നത്.

ജൂൺ 6 നാണ് ആദ്യ പ്രതിഷേധം ജന്തർ മന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നത്. അതിനുശേഷം വീണ്ടും രണ്ടാഴ്ച കഴിഞ്ഞ് ജൂൺ ഇരുപതാം തീയതിയാണ് സമ്പൂർണ സമരത്തിലേക്ക് കൊക്രോച്ച് ജനതാ പാർട്ടിയും ഇടതു വിദ്യാർത്ഥി സംഘടനകളും കടക്കുന്നത്. വീണ്ടും ഒരാഴ്ച കൂടി കഴിഞ്ഞ് ജൂൺ മാസം 28 ആം തീയതിയാണ് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ പ്രവർത്തകനും ആയിട്ടുള്ള സോനം വാങ്ചുക്ക് നിരാഹാര സമരത്തിലേക്ക് എത്തിച്ചേരുന്നത്. തുടർന്ന് ജൂലൈ മാസം പതിനെട്ടാം തീയതി സോനം വാങ്ചുക്കിനെ ദില്ലി പരിധിയിലെ മുഴുവൻ പോലീസു സ്റ്റേഷനിൽ നിന്നും അഞ്ചു വീതം പോലീസുകാരെ എത്തിച്ച് വലിയ ഒരു ഫോഴ്സിന് രൂപപ്പെടുത്തി അവിടെനിന്ന് ബലമായി അറസ്റ്റ് ചെയ്തു മാറ്റുന്നത്.

ഈ അറസ്റ്റ് നടക്കുമ്പോൾ തന്നെ ഇരുപതാം തീയതിയിലെ പാർലമെന്റ് മാർച്ച് പ്രഖ്യാപിക്കപ്പെട്ടിരുന്നു ബുദ്ധിയുള്ള ആർക്കും അറിയാവുന്ന കാര്യമായിരുന്നു ഇത്രയധികം ഫോളോവേഴ്സ് ഉള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ ഒരു ആഹ്വാനം വന്നാൽ ഒട്ടനവധി ചെറുപ്പക്കാർ പാർലമെന്റിനു മുന്നിലേക്ക് ഒഴുകിയെത്തും എന്ന്. എങ്കിലും ബിജെപി ഗവൺമെന്റ് അത് കണ്ണടച്ചു ഒപ്പം യുവാക്കളും ചെറുപ്പക്കാരും എത്തിച്ചേരാൻ സാധ്യതയുണ്ട് എന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ പ്രധാനമന്ത്രിയുടെ മുന്നിലും ഉണ്ടായിരുന്നു. എന്നിട്ടും സർക്കാർ നിസംഗത കാണിച്ചത് വെറുതെ അല്ല.

ജൂലൈ മാസം ഇരുപതാം തീയതി പാർലമെന്റിന് മുന്നിലേക്ക് ഒഴുകിയെത്തുന്നത് ഒരു ലക്ഷത്തിലധികം ചെറുപ്പക്കാരാണ്. പാർലമെന്റ് തീവ്രവാദി ആക്രമണങ്ങൾക്ക് ശേഷം ആദ്യമായി പാർലമെന്റിന്റെ നാല് ഗേറ്റുകളും അടയ്ക്കപ്പെട്ടു. പ്രധാനമന്ത്രിക്ക് പോലും പ്രധാന ഗേറ്റ് ഒഴിവാക്കി പിറകിലത്തെ വാതിൽ വഴി പുറത്തേക്ക് രക്ഷപ്പെടേണ്ടി വന്നു. കർഷക സമര സമയത്ത് പോലും പ്രതിഷേധക്കാർ എത്താതിരുന്ന സ്ഥലമാണ് പാർലമെന്റ് പരിസരം. കർഷക സമരത്തിൽ പാർലമെന്റിന് ഒരു കിലോമീറ്റർ അകലെ പ്രതിഷേധക്കാരെ തടയാൻ പോലീസിന് സാധിച്ചിരുന്നു. പക്ഷെ കൊക്രോച്ച് ജനത പാർട്ടിയുടെ ഈ സമരം പാർലമെന്റിന്റെ മതിൽക്കെട്ടിലേക്ക് തൊട്ടുനിന്നു. അതുതന്നെ വലിയ സുരക്ഷ വീഴ്ചയാണ് എന്ന് അന്ന് തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അന്നേദിവസം വൈകുന്നേരമാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കോൺഗ്രസ് എംപിമാരും എംഎൽഎമാരും മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയുടെ വസതി സ്ഥിതിചെയ്യുന്ന അതീവ സുരക്ഷാ മേഖലയിലേക്ക് കടന്നുകയറി മൂന്നു മണിക്കൂറോളം സമരം നടത്തിയത്. അന്ന് തന്നെ ഇന്റലിജൻസ് അടക്കമുള്ള സകല രഹസ്യ അന്വേഷണ വിഭാഗങ്ങളും മുന്നറിയിപ്പ് നൽകിയതാണ് വരും ദിവസങ്ങളിൽ സമരം അതിരൂക്ഷമാകും എന്ന്. എന്നാൽ ഈ മുന്നറിയിപ്പും അവഗണിക്കപ്പെട്ടു.

പിറ്റേ ദിവസവും സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ പരമാവധി പ്രകോപിപ്പിക്കാൻ ബോധപൂർവ്വമായ ഇടപെടലുകൾ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടേയിരുന്നു. അതും കൂടാതെ രാജ്യമൊട്ടാകെ എല്ലാ സംസ്ഥാനങ്ങളിലേക്കും പ്രതിഷേധം വ്യാപിക്കും വരെ കേന്ദ്രസർക്കാർ മിണ്ടാതിരുന്നു. മുൻകൂട്ടി പറഞ്ഞു ചെയ്യിപ്പിച്ചതുപോലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാം യുവജന വിദ്യാർത്ഥി പ്രക്ഷോഭം ഗുരുതരമായി ആക്രമിക്കപ്പെട്ടു. തന്മൂലം വൻ ജനശ്രദ്ധ ഈ സമരത്തിലേക്ക് തിരിയപ്പെടുന്ന അവസ്ഥയുണ്ടായി. വർഷങ്ങളായി ഇന്ത്യൻ ജനാധിപത്യത്തെ പണംകൊണ്ടും സ്ട്രാറ്റജി കൊണ്ടും നിയന്ത്രിച്ചു കൊണ്ടിരുന്ന ബിജെപിയുടെ സോഷ്യൽ മീഡിയ പോളിസി മേക്കിങ് ടീമിന് ഇത് മനസ്സിലാവാഞ്ഞിട്ടല്ല. അപ്പോൾ അതിലും വലുതെന്തോ മറയ്ക്കാനായി ഇവിടെ ഉണ്ടായിരുന്നു.

നാട്ടിൽ ആകെ പ്രശ്നങ്ങളുണ്ടാകാനും ജനങ്ങളുടെ ശ്രദ്ധ മുഴുവൻ ഈ സമരത്തിലേക്ക് മാറേണ്ടത്തിന്റെയും ആവശ്യം ബിജെപിക്ക് ഉണ്ടായിരുന്നു. ഒരു അർത്ഥത്തിൽ പറഞ്ഞാൽ ഈ സമരം എത്രയധികം വ്യാപിക്കാനും ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും വ്യാപിക്കുക എന്നതും ബിജെപിയുടെ തന്നെ ആവശ്യമായി മാറിയിരുന്നു. സ്വന്തം അടിത്തറ പോലും ഇളക്കിക്കൊണ്ട് എന്തിന് ബിജെപി ഇങ്ങനെയൊരു കടുംകൈക്ക് തയ്യാറായി?

അതിനുള്ള ഉത്തരമാണ് അയോധ്യ രാമക്ഷേത്രം ഉൾപ്പടെയുള്ള ക്ഷേത്രങ്ങളിൽ സംഘപരിവാർ ജീവനക്കാരും സംഘപരിവാർ സഹചാരികളും ഉൾപ്പെടുന്ന കോക്കസ് നടത്തിയ വൻ കൊള്ളയുടെ കഥകൾ. ഇവയിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് വിശ്വഹിന്ദു പരിഷത്തിനാൽ നയിക്കപ്പെടുന്ന, ആർഎസ്എസിനാൽ നിയന്ത്രിക്കപ്പെടുന്ന, ഇന്ത്യയിലെ രണ്ട് ബിജെപി ഗവൺമെന്റുകളുടെ പ്രധാന അജണ്ട ആയിരുന്ന, ഒരു പൂജാരിയെ പോലും ഒഴിവാക്കി ഇന്ത്യൻ പ്രധാനമന്ത്രി പ്രാണപ്രതിഷ്ഠ നടത്തിയ അയോധ്യയിലെ രാമക്ഷേത്രത്തിലെ വൻ കൊള്ളയാണ്. ഏകദേശം 100 കോടിയോളം രൂപ ഇവിടെനിന്ന് സംഘപരിവാർ അനുകൂലികൾ അടിച്ചുമാറ്റി എന്നാണ് രേഖകൾ വെളിവാക്കുന്നത്.
ജമ്മു കാശ്മീരിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു ക്ഷേത്രമാണ് വൈഷ്ണവോദേവി ക്ഷേത്രം. ഈ ക്ഷേത്രത്തിൽ നിന്ന് 600 കോടി രൂപയുടെ വെള്ളിയാഭരണങ്ങളാണ് നഷ്ടപ്പെട്ടിട്ടുള്ളത് ഇവിടെയും അമ്പലത്തിന്റെ ഭരണനിർവഹണസമിതി വിശ്വഹിന്ദു പരിഷത്തും ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘമാണ് നിയന്ത്രിക്കുന്നത്.

ഇതിനോടൊപ്പം തന്നെ ബിജെപിയുടെ പോഷക സംഘടനകൾ നയിക്കുന്ന സംഘമാണ് മധുരയിലെ മധുര മീനാക്ഷി ക്ഷേത്രത്തിലും വൻ കൊള്ള നടത്തിയത് എന്ന വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഹിന്ദുക്കൾ വളരെ പരിപാവനമായി കാണുന്ന മറ്റൊരു ക്ഷേത്രമാണ് ഉത്തരാഖണ്ഡിലെ ബദരീനാഥ ക്ഷേത്രം. കഴിഞ്ഞ മൂന്ന് വർഷമായി ഇവിടെനിന്ന് കൊള്ള നടത്തിയ അറസ്റ്റിലായ പ്രധാനിയാണ് രാജേന്ദ്ര ചൗഹാൻ ഇദ്ദേഹം സംഘപരിവാറുമായുള്ള ഇദ്ദേഹത്തിന്റെ ബന്ധം പരസ്യമായ രഹസ്യമാണ്.

ഇന്ത്യയിൽ തന്നെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഈറ്റില്ലാമാണ് അഥവാ തീവ്ര ഹിന്ദുത്വം പിറവിയെടുത്ത സ്ഥലമാണ് മഹാരാഷ്ട്ര സംസ്ഥാനം. മഹാരാഷ്ട്രയിലെ ഉജ്ജയിനി ക്ഷേത്രവും കോൾഹാപൂർ ക്ഷേത്രവും റായിഗഡ് കോൾ പോളി ക്ഷേത്രവും സംഘപരിവാറിന്റെ വൻ കൊള്ളക്കാണ് ഇരയായിട്ടുള്ളത്. ഇത്തരത്തിൽ അങ്ങ് വടക്ക് ജമ്മു കാശ്മീർ മുതലും ഇന്ന് താഴെ കന്യാകുമാരി വരെയുമുള്ള മുഴുവൻ ക്ഷേത്രങ്ങളിലും നടന്നിട്ടുള്ള കൊള്ളയുടെ വിവരങ്ങൾ ആണ് കഴിഞ്ഞ ഒരു മാസത്തിൽ പുറത്തുവന്നിട്ടുള്ളത്.

ഹിന്ദുത്വ രാഷ്ട്രീയം പറഞ്ഞ് അധികാരത്തിലെത്തിയ ഒരു രാഷ്ട്രീയ പാർട്ടി, ഹിന്ദുത്വ രാഷ്ട്രീയം പറഞ്ഞ് നിലനിൽക്കുന്ന ഒരു രാഷ്ട്രീയപാർട്ടി, ഹിന്ദുത്വ രാഷ്ട്രീയം പറഞ്ഞ് പണം ഉണ്ടാക്കുന്ന ഒരു രാഷ്ട്രീയപ്പാർട്ടി, അതിലെ പ്രവർത്തകരോ ബഹുജന സംഘടനകളും ആണ് ഈ കൊള്ള നടത്തിയത് എന്ന് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു ജനവിഭാഗം മനസ്സിലാക്കിയാൽ അതോടെ ബിജെപിയുടെ രാഷ്ട്രീയ അടിത്തറയിളകും. ഇത് മനസ്സിലാക്കിയ ബിജെപിയുടെ രാഷ്ട്രീയ ചാണക്യർ ഒരുക്കിയ തിരക്കഥയാണ് കൊക്രോച്ച് ജനതാ പാർട്ടി ഒരുക്കിയ സമര കാഹളം കഴിയുന്നത്ര നീട്ടിക്കൊണ്ടു പോവുക എന്നത്.

സമരം കഴിയുന്നത്ര രക്തരൂഷിതമാക്കുക കഴിയുന്നത്ര ജനങ്ങളിലേക്ക് എത്തിക്കുക എന്നതിൽ ഒരു പരിധിവരെ ബിജെപിയുടെ പോളിസി മേക്കിങ് ടീം വിജയിച്ചിട്ടുണ്ട്. കാരണം ഈ നടന്ന അമ്പലക്കൊള്ളകൾ ഒക്കെ ഈ കോക്രോച്ച് വിപ്ലവത്തിനുള്ളിൽ മുങ്ങി പോയിട്ടുണ്ട്. ഒപ്പം വൻ അമ്പല കൊള്ളയുടെ കഥ മറവിയിലേക്കും പോകുന്നു.

23/07/2026

Address

Karavarm Grama Panchayat, Nedumparampu/kallambalam Road, Thottakkadu (p. O)
Attingal
695605

Opening Hours

Monday 10am - 5:30pm
Tuesday 10am - 5:30pm
Wednesday 10am - 5:30pm
Thursday 10am - 5:30pm
Friday 10am - 5:30pm
Saturday 10am - 5:30pm

Website

Alerts

Be the first to know and let us send you an email when കരവാരം എന്റെ ഗ്രാമം Karavaram ente Gramam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share