SDPI ഗുരുവായൂർ മണ്ഡലം

SDPI ഗുരുവായൂർ മണ്ഡലം എസ്.ഡി.പി.ഐ. ഗുരുവായൂർ നിയോജക മണ്ഡലം ഒഫീഷ്യൽ പേജ്

18/08/2026

"പി.എം-ശ്രീ പദ്ധതിയിൽ നിന്ന് യു.ഡി.എഫ് സർക്കാർ പിൻമാറുക, മതേതരത്വം സംരക്ഷിക്കുക" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് എസ്.ഡി.പി.ഐ സംസ്ഥാനവ്യാപകമായി നടത്തുന്ന കാമ്പയിന്റെ ഭാഗമായി എസ്.ഡി.പി.ഐ പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു.

31/07/2026
30/07/2026

ദേശസ്നേഹമുണ്ടാക്കേണ്ടത് തടവറ കാണിച്ചു ഭയപ്പെടുത്തിയല്ല; വന്ദേ മാതരം ഭേദഗതി ഗുരുതരമായ ഭരണഘടനാ ആശങ്കകൾ ഉയർത്തുന്നത്

വന്ദേ മാതരം ആലപിക്കുന്നത് നിർബന്ധമാക്കുകയും അത് ചെയ്യാത്തവർക്ക് തടവുശിക്ഷയും പിഴയും ഉൾപ്പെടെയുള്ള ശിക്ഷകൾ നിർദേശിക്കുകയും ചെയ്യുന്ന ദേശീയ ബഹുമതികളെ അവമതിക്കുന്നത് തടയൽ (ഭേദഗതി) 2026 ബില്ലിനെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് ശക്തമായി അപലപിച്ചു.

ഭരണഘടന പൗരന്മാർക്ക് ചിന്താസ്വാതന്ത്ര്യവും മനസ്സാക്ഷി സ്വാതന്ത്ര്യവും അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന സാഹചര്യത്തിൽ, ദേശസ്നേഹം നിയമപരമായ നിർബന്ധത്തിലൂടെയോ ശിക്ഷാഭീഷണിയിലൂടെയോ അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസ്നേഹം ശിക്ഷാഭയത്തിൽ നിന്നല്ല, സ്വമേധയാ ഉള്ള ബോധ്യത്തിലും ഭരണഘടനാപരമായ പ്രതിബദ്ധതയിലുമാണ് വളരേണ്ടത്.

ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിനുപകരം ഇത്തരം നിയമനിർമാണങ്ങൾ സമൂഹത്തിൽ ഭിന്നതയും അവിശ്വാസവും വർധിപ്പിക്കുമെന്നും, പൗരാവകാശങ്ങളെയും ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന സ്വാതന്ത്ര്യങ്ങളെയും ദുർബലപ്പെടുത്താനുള്ള സാധ്യത സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതിനാൽ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും ആത്മാവിന് വിരുദ്ധമായ ഈ ഭേദഗതി ബിൽ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് എസ്‍ഡിപിഐ ആവശ്യപ്പെട്ടു.

വഖ്ഫ് ബോർഡിലെ സുപ്രീംകോടതി വിധി: യുഡിഎഫ് സർക്കാരിൻ്റെ താൽപ്പര്യങ്ങൾക്കേറ്റ തിരിച്ചടി സിപിഎ ലത്തീഫ്സംസ്ഥാന വഖ്ഫ് ബോർഡിന്റ...
21/07/2026

വഖ്ഫ് ബോർഡിലെ സുപ്രീംകോടതി വിധി: യുഡിഎഫ് സർക്കാരിൻ്റെ താൽപ്പര്യങ്ങൾക്കേറ്റ തിരിച്ചടി

സിപിഎ ലത്തീഫ്

സംസ്ഥാന വഖ്ഫ് ബോർഡിന്റെ ഭരണ ചുമതല ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കണമെന്ന ഹൈക്കോടതി വിധി നീക്കിയ സുപ്രീംകോടതി വിധി യുഡിഎഫ് സർക്കാരിന്റെ താല്പര്യങ്ങൾക്കേറ്റ തിരിച്ചടിയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

സംസ്ഥാന വഖ്ഫ് ബോർഡിന് തടസ്സങ്ങൾ ഇല്ലാതെ പ്രവർത്തനം തുടരാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായിട്ടുള്ള സുപ്രീംകോടതി ബെഞ്ച് പറഞ്ഞിട്ടുണ്ട്. വംശീയ താൽപര്യത്തോടെ കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി ബിൽ സംബന്ധമായി സുപ്രീംകോടതിയിൽ വിവിധ കക്ഷികൾ ഹരജി നൽകിയിരിക്കുന്ന സന്ദർഭത്തിൽ തന്നെയാണ് കേരളത്തിൽ നിലവിലുള്ള വഖ്ഫ് ബോർഡിനെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയത്.

എന്നാൽ സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ ഹരജിക്കാരന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സംസ്ഥാന സർക്കാർ സ്വീകരിച്ച ന്യൂനപക്ഷ വഞ്ചനയുടെ പരിണത ഫലമായിട്ടാണ് സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് ഹൈക്കോടതി നിയന്ത്രണമേർപ്പെടുത്തിയത്. സുപ്രീംകോടതി വിധിപ്രസ്താവം യുഡിഎഫ്- സംഘപരിവാർ അവിശുദ്ധ കൂട്ടുകെട്ടിനും തിരിച്ചടിയായിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാവിവൽക്കരണ നയങ്ങളോട് സന്ധിചെയ്യുന്ന യുഡിഎഫ് സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ പ്രതികരിക്കുക.പിഎംശ്രീ: യുഡിഎഫ് സര്‍ക്കാര്...
19/07/2026

കാവിവൽക്കരണ നയങ്ങളോട് സന്ധിചെയ്യുന്ന യുഡിഎഫ് സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ പ്രതികരിക്കുക.

പിഎംശ്രീ: യുഡിഎഫ് സര്‍ക്കാര്‍ പിന്‍മാറുക
മതേതരത്വം സംരക്ഷിക്കുക
സംസ്ഥാന തല പ്രചാരണം
2026 ജൂലൈ 15-ആഗസ്റ്റ് 15

സംസ്ഥാന വഖ്ഫ് ബോർഡ്: യുഡിഎഫ് സർക്കാരിന്റെ നിലപാട് കൊടുംവഞ്ചന – എസ്‌ഡിപിഐസംസ്ഥാന വഖ്ഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് ഹൈക്കോ...
18/07/2026

സംസ്ഥാന വഖ്ഫ് ബോർഡ്: യുഡിഎഫ് സർക്കാരിന്റെ നിലപാട് കൊടുംവഞ്ചന – എസ്‌ഡിപിഐ

സംസ്ഥാന വഖ്ഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്താൻ ഇടയായ പൊതുതാൽപര്യ ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ സ്വീകരിച്ച നിലപാട് ന്യൂനപക്ഷങ്ങളോടുള്ള കൊടുംവഞ്ചനയാണെന്ന് എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. എ കെ സലാഹുദ്ദീൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

വഖ്ഫ് ബോർഡിന് നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിലും മൂലധന ചെലവുകൾ നടത്തുന്നതിലും നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇത് സംസ്ഥാന വഖ്ഫ് ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും ഭരണനിർവഹണത്തെയും പ്രതികൂലമായി ബാധിക്കും.

പൗരത്വ ഭേദഗതി നിയമം (CAA), ഏക സിവിൽ കോഡ് (UCC), മുത്തലാഖ് നിയമം എന്നിവ പോലെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട നടപടികളുടെ തുടർച്ചയായാണ് കേന്ദ്ര സർക്കാർ വഖ്ഫ് ഭേദഗതി നിയമം കൊണ്ടുവന്നത്. രാജ്യത്തെ മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന ജനവിഭാഗങ്ങളും വിശിഷ്യാ മുസ്ലിം സമൂഹവും വ്യാപകമായി എതിർത്ത ഈ നിയമം ബിജെപിയുടെ രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തിയുള്ള അധികാര ദുർവിനിയോഗമാണെന്ന് നിരവധി നിരീക്ഷകരും പൊതുസമൂഹവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പുതിയ ഭേദഗതിക്കെതിരെ കോൺഗ്രസ് ദേശീയ നേതൃത്വവും രംഗത്ത് വന്നിരുന്നു. മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ ഇത് സംബന്ധമായി ഹർജി നൽകുകയും ചെയ്തിട്ടുണ്ട്. എതിർപ്പുകൾ നിലനിൽക്കെ തന്നെ ബിജെപി തങ്ങളുടെ ഭൂരിപക്ഷം ഉപയോഗിച്ചുകൊണ്ട് പാർലമെന്റിന്റെ ഇരു സഭകളിലും ബിൽ പാസാക്കി.

തുടർന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് സംസ്ഥാന വഖ്ഫ് ബോർഡിന്റെ പുനസംഘടനക്കെതിരെ പൊതുതാൽപര്യ ഹർജി നൽകി.

എന്നാൽ, ഹർജിക്കാരന്റെ വാദങ്ങളെ അനുകൂലിക്കുന്ന തരത്തിലാണ് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ കോടതിയിൽ നിലപാട് സ്വീകരിച്ചത്. ഇതു വഞ്ചനാപരമാണ്.

വഖ്ഫ് ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ ഉപയോഗപ്പെടുത്തി രണ്ട് സംഘപരിവാർ നോമിനികളെ തിരുകിക്കയറ്റാനുള്ള ശ്രമമാണ് ബിജെപിയുടെത്.
ഈ നീക്കത്തെ അനുകൂലിച്ച യുഡിഎഫ് സർക്കാരിന്റെ നിലപാട് ഗുരുതരമായ സംശയങ്ങൾക്ക് ഇടയാക്കുന്നതാണ്.

അധികാരമേറ്റ ശേഷം യുഡിഎഫ് സർക്കാരിന്റെ നിയമനങ്ങൾ ഉൾപ്പെടെയുള്ള നടപടികൾ പരിശോധിച്ചാൽ വിവിധ മേഖലകളിൽ സംഘപരിവാർ സഹയാത്രികർക്ക് മുൻഗണന നൽകിയതായി കാണാം. കോടതിയിലെ നിലപാടും അതിന്റെ തുടർച്ചയാണ്.

മുസ്ലിം ലീഗിനും ഇതിൽ വ്യക്തമായ പങ്കുണ്ട്. നിലവിലെ വഖ്ഫ് ബോർഡിനോട് മുസ്ലിം ലീഗിന് വിയോജിപ്പുണ്ടാകാനുള്ള പ്രധാന കാരണം സംസ്ഥാനത്തെ വഖ്ഫ് സ്വത്തുക്കൾ ഉമിദ് പോർട്ടലിൽ എൻ്റർ ചെയ്തതാണ്. സംസ്ഥാനത്തെ വിവിധ വഖ്ഫ് സ്വത്തുക്കൾ കൈവശപ്പെടുത്തി ഉപയോഗിക്കുകയും തരംമാറ്റി സ്വകാര്യ സ്വത്തുക്കളോട് കൂട്ടിച്ചേർക്കുകയും ചെയ്തതായി ആരോപിക്കപ്പെടുന്ന ചില ലീഗ് നേതാക്കളുടെ നടപടികൾ പുറത്തുവരുമോയെന്ന ആശങ്കയാണ് നിലവിലുള്ള വഖ്ഫ് ബോർഡിനോട് പകയുണ്ടാവാനുള്ള കാരണം.

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ വഴങ്ങിക്കൊടുക്കുന്നതിന്റെ തുടർച്ചയാണിതെന്നും ന്യൂനപക്ഷ സമൂഹത്തിന്റെ വിശ്വാസത്തെ തകർക്കുന്ന ഇത്തരം നിലപാടുകളെ ചരിത്രം കൃത്യമായി വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്ഡിപിഐ കൊല്ലം ജില്ലാ പ്രസിഡൻ്റ് ലത്തീഫ് കരുനാഗപള്ളി വാർത്താ സമ്മേളനത്തിൽ ഒപ്പമുണ്ടായിരുന്നു.

14/07/2026

പിഎം ശ്രീ പദ്ധതിയിൽ നിന്നും UDF സർക്കാർ പിൻവാങ്ങുക മതേതരത്വം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് SDPI ഒരു മാസം നീണ്ട് നിൽക്കുന്ന കാംപയിൻ സംഘടിപ്പിക്കും..
സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ അബ്ദുൽ ജബ്ബാർ..


04/07/2026

'പൗരന്മാർ സർക്കാരിന്റെ അടിമകളല്ല;
പോലിസ് ഭരണഘടനയെ സേവിക്കണം'
എസ്‌ഡിപിഐ മഹാരാഷ്ട്ര
സംസ്ഥാന ജനറൽ
സെക്രട്ടറി സയീദ് അഹമ്മദ്‌ അബ്ദുൽ വാഹിദിനെ നാടുകടത്തിയ
സർക്കാർ തീരുമാനം റദ്ദാക്കി
ബോംബെ ഹൈക്കോടതി

Address

Chavakkad

Alerts

Be the first to know and let us send you an email when SDPI ഗുരുവായൂർ മണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI ഗുരുവായൂർ മണ്ഡലം:

Shortcuts

Share