08/04/2026
ഹിന്ദുവിൻ്റെ ക്ഷേത്രങ്ങൾ
35 കോടി സർക്കാർ കൈവശം, രേഖകൾ നോക്കുക. നിങ്ങളുടെ ഗ്രാമ ക്ഷേത്രവും കാണും
പുറമ്പോക്കിൽ വസിക്കുന്ന ഹിന്ദു ദേവതകൾ അഥവാ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ 35 കോടി രുപാ സ്വാഹാ
ദേശീയ പാതയുടെ വികസനത്തിനു വേണ്ടി കേന്ദ്ര സർക്കാർ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വസ്തുക്കൾ പൊന്നുംവിലക്ക് എടുത്തിരുന്നു. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ ജില്ലകളിലെ 22 തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ വസ്തുക്കളും ചമയങ്ങളും ഇത്തരത്തിൽ പൊന്നും വിലക്ക് എടുത്തിട്ടുണ്ട്. ഇതിന് പ്രതിഫലമായി കോടാനുകോടി രൂപയാണ് നഷ്ടപരിഹാരമായി ദേശീയപാത അതോറിറ്റി നൽകിയത്. രണ്ട് രീതിയിലാണ് നഷ്‌ടപരിഹാരം നിശ്ചയിക്കുന്നത്. ഒന്ന് ഭൂമിയുടെ വിലയും രണ്ട് ഭൂമിയിൽ നിൽക്കുന്ന കെട്ടിടങ്ങളുടെ വിലയും. ദേവസ്വം ബോർഡിൽ നിന്നും വിവരാവകാശ നിയമ പ്രകാരം ലഭ്യമായ രേഖ അനുസരിച്ച് ഭൂമിയുടെ വില സർക്കാർ നേരിട്ട് വാങ്ങിയെടുത്തു. കാരണം ദേവസ്വം വസ്തുക്കൾ സർക്കാർ പുറമ്പോക്ക് ആണ് എന്നാണ് നിയമം. അതെ, കേരളത്തിലെ ഹിന്ദുക്കളും ഹിന്ദു ദൈവങ്ങളും എല്ലാ കാലത്തും പുറമ്പോക്കിൽ തന്നെ.ഒന്നും രണ്ടും കോടി രൂപയല്ല 22 ക്ഷേത്രങ്ങൾക്ക് കിട്ടിയ 35 കോടി 25 ലക്ഷം രൂപയാണ് സർക്കാർ ഇങ്ങനെ വാങ്ങിയിട്ടുള്ളത്. കെട്ടിടങ്ങൾക്ക് കിട്ടിയ കോടികൾ ദേവസ്വം ബോർഡ 30 വാങ്ങിയെടുത്തു. അതിൽ അതിൽ പത്മകുമാരന്മാരും മറ്റും എത്ര കോടി വിഴുങ്ങി കാണുമോ എന്തോ ? വർഷങ്ങളായി ഈ തുക വാങ്ങിയെടുത്തുകഴിഞ്ഞിട്ട്, എന്നാൽ നാളിതുവരെ ആയിട്ടും ഈ പണം ഉപയോഗിച്ചുകൊണ്ട് കൃത്യമായ രീതിയിലുള്ള വികസന പ്രവർത്തനങ്ങൾ നടത്താൻ ദേവസ്വം ബോർഡിന് നാളിതുവരെ സാധിച്ചിട്ടില്ല. ഹിന്ദുക്കൾ കാണിക്ക അർപ്പിച്ച് അല്ലെങ്കിൽ ഒരു കാലത്ത് ഹൈന്ദവ സമൂഹം ബോർഡിന് വിട്ടുകൊടുത്ത ക്ഷേത്രത്തിൽ ഇപ്രകാരം പുറമ്പോക്കിൽ ആക്കി സർക്കാർ തട്ടിയെടുത്തിരിക്കുകയാണ്.
ക്ഷേത്രങ്ങളുടെ വികസനത്തിന് ലഭിച്ച തുക ഉപയോഗിക്കേണ്ട ബാധ്യത സർക്കാരിനാണ്. ഹിന്ദുക്കൾക്ക് വിവാഹങ്ങൾ നടത്താനുള്ള ഓഡിറ്റോറിയങ്ങളുടെ നിർമ്മാണം, മതപാഠശാല , ഹൈന്ദവ ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങിയവ ഇത്തരത്തിലുള്ള തുകകൾ ഉപയോഗിച്ചാണ് നടപ്പാക്കേണ്ടത്. ഇതോടൊപ്പമുള്ള വിവരാവകാശ രേഖ പരിശോധിക്കുക. അതാത് പ്രദേശത്തുള്ള ക്ഷേത്ര ഭാരവാഹികളും സമിതി അംഗങ്ങളും ഭക്തജനങ്ങളും ഈ കാര്യത്തിൽ ശക്തമായി ഇടപെടണം. FCRA തുകയുടെ കണക്കുകൾ കൃത്യമായി നൽകണമെന്ന് പറഞ്ഞപ്പോൾ ഉറഞ്ഞു തുള്ളിയ ഇവിടുത്തെ ഇടത് വലതു മുന്നണി നേതാക്കന്മാരെയും അവരോടൊപ്പം നിന്ന് മെത്രാന്മാരേയും ഇക്കാര്യത്തിൽ എങ്കിലും ഹിന്ദുക്കൾ മാതൃകയാക്കേണ്ടതാണ്. ഇപ്രകാരം കിട്ടിയ തുക സർക്കാർ പ്രത്യേകമായി സൂക്ഷിക്കണമെന്നും അത് ക്ഷേത്രങ്ങളുടെ വികസനത്തിന് വേണ്ടി ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് ബഹു. കേരള ഹൈക്കോടതിയിൽ ഒരു റിട്ട്
ഹർജി ഫയൽ ചെയ്തിട്ടുണ്ട്.
അഡ്വ അനിൽ വിളയിൽ
ജന. സെക്രട്ടറി
VHP കേരളം