02/06/2026
പ്രസിദ്ധീകരണത്തിന്
കേന്ദ്രസർക്കാർ പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വൻതോതിൽ വർദ്ധിപ്പിച്ചോ ണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി എല്ലാ മാസവും വർദ്ധനവ് വരുത്തിയിട്ടുണ്ട്. വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വീണ്ടും കൂട്ടി. 19 കി.ലോ സിലിണ്ടറിന 42 രൂപ മുതൽ 53.50 രൂപവരെയാണ് വർദ്ധിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന പിന്നാലെ ഇന്ധനവില ലിറ്ററിന 7.50 രൂപവരെ കൂട്ടിയിരുന്നു. എൽപിജി വില ജനുവരിയിൽ 1691.50 രൂപ ആയിരുന്നു. ഫെബ്രുവരിയിൽ 49 രൂപയും മാർച്ചിൽ 114.5 രൂപയും ഏപ്രിലിൽ 195.5 രൂപയും മെയ് മാസത്തിൽ 993 രൂപയും ഇപ്പോൾ 42 രൂപയും കൂട്ടി. നാല് മാസം കൊണ്ട് 1422 രൂപയുടെ വർദ്ധനവ്. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർവില മാർച്ചിൽ 60 രൂപ കുട്ടി. ഇതിന്റെ ഫലമായി ഹോട്ടലുകൾ മിക്കതും പൂട്ടി. ഭക്ഷണസാധനങ്ങളുടെ വില വർദ്ധിച്ചു. എല്ലാ സാധനങ്ങളുടെയും വിലക്കയറ്റത്തിന ഈ വർദ്ധനവ് ഇടയാക്കിയിരിക്കുകയാണ്. കേന്ദ്ര സർക്കാർ ഈ രൂപത്തിൽ വർദ്ധനവ് വരുമ്പോൾ കേരള സർക്കാരിന ലഭിക്കുന്ന തുക ഒഴിവാക്കാൻ തയ്യാറാകുന്നുമില്ല. അതുകൊണ്ട് കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന് വരുന്നു. ഇതിന്റെ ഭാഗമായി സിപിഐ(എം) നേതൃത്വത്തിൽ ജില്ലയിൽ ജില്ലാ കേന്ദ്രത്തിലും 14 ഏരിയാ കേന്ദ്രത്തിലും രാവിലെ 10 മണിക്ക് കേന്ദ്ര സർക്കാർ ഓഫീസിന മുമ്പിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. 2026 ജൂൺ 4 ന (വ്യാഴം) രാവിലെ 10 മണിക്ക് ആലപ്പുഴ പാസ്സ്പോർട്ട് ഓഫീസിന മുമ്പിൽ നടക്കുന്ന സമരം സിപിഐ(എം) ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്യും. മാവേലിക്കരയിൽ നടക്കുന്ന സമരം സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാത ഉദ്ഘാടനം ചെയ്യും. കായംകുളത്ത് കെ.എച്ച് ബാബുജാനും കഞ്ഞിക്കുഴിയിൽ സി.ബി ചന്ദ്രബാബുവും ചേർത്തലയിൽ കെ.പ്രസാദും സമരം ഉദ്ഘാടനം ചെയ്യും. അരൂരിൽ മനു സി പുളിക്കലും മാരാരിക്കുളത്ത് പി.പി ചിത്തരഞ്ജനും അമ്പലപ്പുഴയിൽ എച്ച്.സലാമും കുട്ടനാട് കെ.ആർ ഭഗീരഥനും തകഴിയിൽ കെ.ജി രാജേശ്വരിയും കാർത്തികപ്പള്ളിയിൽ എം.സത്യപാലനും ചാരുംമൂട് കെ.രാഘവനും ചെങ്ങന്നൂരിൽ എ. മഹേന്ദ്രനും മാന്നാറിൽ ജി.ഹരിശങ്കറും ഹരിപ്പാട് ടി.കെ ദേവകുമാറും സമരങ്ങൾ ഉദ്ഘാടനം ചെയ്യപ്പെടും. ഈ സമരം വമ്പിച്ച വിജയമാക്കുവാൻ സിപിഐ(എം) ജില്ലാ സെക്രട്ടറി ആർ.നാസർ അഭ്യർത്ഥിച്ചു.