Kozhinjampara City

Kozhinjampara City Kozhinjampara is a village in Palakkad district in the state of Kerala, India. It forms a part of the area administered by the Kozhinjampara gram panchayat

ചരിത്രം പരിശോധിക്കുമ്പോള്‍ ആദ്യകാലം മുതല്‍ തന്നെ ഇവിടെ ഹിന്ദുക്കള്‍ താമസിച്ചിരുന്നതായി കാണാം. ഇവിടുത്തെ തമിഴ് കത്തോലിക്കാ സമുദായത്തിലെ ക്രിസ്ത്യാനികള്‍ തൃശ്ശിനാപ്പള്ളി, തഞ്ചാവൂര്‍ എന്നീ പ്രദേശങ്ങളില്‍ നിന്ന് കുടിയേറിപാര്‍ത്തവരാണ്. മുസ്ളീങ്ങള്‍ തമിഴ്നാട്ടിലെ കാണിയാംപളയം, കനിയൂര്‍, ആയക്കുടി എന്നിവിടങ്ങളില്‍ നിന്ന് വന്നവരുമാണ്. ക്രിസ്ത്യാനികളില്‍ പലരും വെള്ളാവൂര്‍, ചെട്ടിയാര്‍, തേവര്‍, മുതലിയാര്‍ എ

ന്നിങ്ങനെ വിവിധ സമുദായങ്ങളില്‍പ്പെട്ടവരായിരുന്നു. ഇവരുടെ മുഖ്യഭാഷ തമിഴായിരുന്നു. ഈ പഞ്ചായത്തിലെ വടുകന്‍കുളമ്പ് സുബ്രഹ്മണ്യക്ഷേത്രം, കൊഴിഞ്ഞാമ്പാറ ശിവക്ഷേത്രം, കാക്കരപ്പതി ഭഗവതീക്ഷേത്രം എന്നിവയ്ക്ക് ഏകദേശം മുന്നൂറ് വര്‍ഷത്തിലധികം പഴക്കമുണ്ട്. 1852-ല്‍ അത്തിക്കോട്ടില്‍ സെന്റ് ആന്റണീസ് ദേവാലയം സ്ഥാപിക്കപ്പെട്ടു. കൊഴിഞ്ഞാമ്പാറ പള്ളിത്തെരുവില്‍ സ്ഥിതിചെയ്യുന്ന നിസ്ക്കാരപള്ളി അന്തരിച്ചുപോയ ബാവാസ റാവുത്തരുടെ നേതൃത്വത്തില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട മുസ്ളീംപള്ളിയാണ്. കൊച്ചിരാജാവിന്റെ കാലത്തുതന്നെ പണികഴിപ്പിച്ച ട്രാവലേഴ്സ് ബംഗ്ളാവ് വളരെ പഴക്കം ചെന്ന ഒരു സ്ഥാപനമാണ്. 1870-ല്‍ തന്നെ ഒരു പോലീസ് ഔട്ട് പോസ്റ്റ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. അതാണ് ഇന്നത്തെ പോലീസ് സ്റ്റേഷന്‍. കൊഴിഞ്ഞാമ്പാറ ഗവണ്‍മെന്റ് ആശുപത്രി കൊച്ചിരാജാവ് നിര്‍മ്മിച്ചതാണ്. ഈ പ്രദേശത്തെ ആദ്യത്തെ നെല്ലുകുത്തിമില്ലായ രാംരാജ്മില്‍, കൊച്ചിദിവാനായിരുന്ന സര്‍.സി.ബഗ്(ദിവാന്‍ ഒഫ് കൊച്ചിന്‍) ആണ് ഉദ്്ഘാടനം ചെയ്തത്. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പോസ്റ്റോഫീസും കൊച്ചി രാജാവിന്റെ അധീനതയിലുള്ള അഞ്ചലാപ്പീസും കൊഴിഞ്ഞാമ്പാറയില്‍ പ്രവര്‍ത്തിച്ചിരുന്നു. ആരാധനാലയങ്ങളായിരുന്നു പഴയകാലത്ത് വിദ്യാഭ്യാസകേന്ദ്രങ്ങള്‍. സ്വാതന്ത്യ്രലബ്ധിക്കു മുമ്പുതന്നെ സമൂഹ്യപ്രവര്‍ത്തകര്‍ ഇവിടെ വയോജനവിദ്യാഭ്യാസം നടത്തിയിരുന്നു. കരിക്കട്ടകൊണ്ട് ചുവരുകളില്‍ എഴുതിയാണ് പഠിച്ചിരുന്നത്. കൊച്ചി മഹാരാജാവിന്റെ കാലത്തുണ്ടായിരുന്ന ഗ്രാമീണ വായനശാലയും അത്തിക്കോട് ഉണ്ടായിരുന്ന എഫ്.ആര്‍.ജി.മാനുവല്‍ വായനശാലയും ഇപ്പോള്‍ നിലവിലില്ല. സാമൂഹ്യവിദ്യാഭ്യാസരംഗത്ത് ക്രിസ്ത്യാനികള്‍ വഹിച്ച സേവനം സ്തുത്യര്‍ഹമാണ്. 1947-ല്‍ സ്ഥാപിക്കപ്പെട്ട സെന്റ് പോള്‍സ് ഹൈസ്ക്കൂള്‍ ഇവിടുത്തെ വിദ്യാഭ്യാസ രംഗത്തെ ഒരു നാഴികകല്ലാണ്. ഇതിന്റെ സ്ഥാപകനായ ഫാ.എബ്രഹാം വലിയപറമ്പില്‍ എക്കാലത്തും സ്മരണീയനാണ്. 1915-ലാണ് കൊഴിഞ്ഞാമ്പാറ ജി.യു.പി.സ്ക്കൂള്‍ സ്ഥാപിക്കപ്പെട്ടത്. അന്ന് അതൊരു തിണ്ണപ്പള്ളിക്കൂടമായിരുന്നു. തമിഴ്-മലയാള സമ്മിശ്ര സംസ്ക്കാരമാണ് ഇവിടെ നിലനില്‍ക്കുന്നത്. ഇവിടുത്തെ പ്രധാന ഉത്സവങ്ങള്‍ ഓണം, പൊങ്കല്‍, ദീപാവലി, ക്രിസ്തുമസ്, റംസാന്‍ എന്നിവയാണ്. പഴയ നാടന്‍ കലാരൂപങ്ങളില്‍ ഇന്ന് ശൂരസംഹാരം മാത്രമേ നിലനില്‍ക്കുന്നുള്ളു. പുരാതന നാടന്‍കലകളായ പൊറാട്ടുകളി, മൂന്നു രാജാക്കൂത്ത് എന്നിവ ഇപ്പോഴും തുടരുന്നു. കരകാട്ടം, മയിലാട്ടം ചിക്കാട്ടം, കുമ്മി, ഒപ്പാരി എന്നീ നാടന്‍കലാരൂപങ്ങളും നിലവിലുണ്ട്. ഈ പ്രദേശത്തെ പ്രധാന ഉത്സവമായ പൊങ്കല്‍ നാലു ദിവസമായാണ് ആഘോഷിക്കുന്നത്. അയിത്താചരണത്തിന് എതിരെയുള്ള ഒരു ഉറച്ച കല്‍വെയ്പ്പായിരുന്നു നായാണ്ടിക്കുളി സമരം. സവര്‍ണ്ണര്‍ കുളിക്കുന്ന കുളത്തില്‍ പട്ടികജാതിക്കാരെ കുളിക്കാന്‍ അനുവദിക്കാതിരുന്ന ഉച്ചനീചത്വത്തിനെതിരെയായിരുന്നു പ്രസ്തുതസമരം. കൊച്ചിരാജാവിന്റെ അധീനതയിലായിരുന്നതും പഴയ മദ്രാസ് സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശവുമായിരുന്നു കൊഴിഞ്ഞാമ്പാറ. സാമ്രാജ്യത്വവാഴചയ്ക്കും ടിപ്പു സുല്‍ത്താന്റെ പടയോട്ടത്തിനും വിധേയമായ നാടാണിത്. സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്തുകൊണ്ട് പ്രശസ്ത പതാകാവന്ദനഗീതം തമിഴില്‍ പാടിയതിന് ഒന്നമുക്കാല്‍ കൊല്ലം ജയില്‍വാസം അനുഷ്ഠിക്കുകയും അത്രയും നാള്‍ അതേ ഗീതം ദിവസവും പാടിക്കൊണ്ടിരിക്കുകയും ചെയ്ത ധീരയോദ്ധാവായിരുന്നു അന്തരിച്ചുപോയ കുപ്പുസ്വാമി ചെട്ടിയാര്‍. ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിനുശേഷം ഉണ്ടായ മഹത്തായ ഒരു സമരമായിരുന്നു ഗോവാ വിമോചനസമരം. സമരത്തില്‍ കൊഴിഞ്ഞാമ്പാറ പഞ്ചായത്തില്‍ നിന്നും പങ്കെടുത്ത ധീരരായിരുന്നു കെ.എ.ശിവരാമഭാരതിയും, പി.എ.അന്തോണി മുത്തുവും. കുന്നുകളും, പാറകളും, പാടങ്ങളും, പുഴകളും, ചാലുകളും, കുളങ്ങളും നിറഞ്ഞ ഈ ഭൂമിയില്‍ പണ്ടുമുതല്‍ തന്നെ വൈവിധ്യമാര്‍ന്ന കൃഷികള്‍ ചെയ്തുവന്നിരുന്നു. പാറകള്‍, പതികള്‍, പാടികള്‍, ചേരികള്‍, ചള്ളങ്ങള്‍, ഊരുകള്‍ തുടങ്ങിയ പേരുകളില്‍ അവസാനിക്കുന്ന കൊച്ചുകൊച്ചു ഗ്രാമങ്ങളും മലയാളം, തമിഴ്, തെലുങ്ക്, ഉറുദു, കന്നട എന്നീ ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗങ്ങളും, വിവിധ മതങ്ങള്‍, ജാതികള്‍, ഉപജാതികള്‍, ആദിവാസികള്‍ തുടങ്ങിയ വ്യത്യസ്ത സമുദായങ്ങളുമുള്‍പ്പെട്ട സമ്മിശ്രസംസ്ക്കാരത്തിന്റെ നാടാണിത്. ചാതുര്‍വര്‍ണ്യത്തിന്റെ പിടിയിലകപ്പെട്ടിരുന്ന സമൂഹം, അവഗണിച്ചു മാറ്റിനിര്‍ത്തിയിരുന്ന അധ:സ്ഥിതസമൂഹം, പുരാണേതിഹാസങ്ങളില്‍ എവിടെയും കാണാത്ത മധുരൈവീരനെ ദൈവമായി ആരാധിച്ചുപോന്നിരുന്നു. ആ സംസ്ക്കാരം ഇവിടെ ഇന്നും നിലനില്‍ക്കുന്നുണ്ട്. വിവിധമതക്കാരുടെ ഉത്സവങ്ങള്‍ ഗ്രാമവാസികള്‍ സര്‍വ്വമതസാഹോദര്യത്തോടെ ആചരിച്ചുവരുന്നു. നശിച്ചുകൊണ്ടിരിക്കുന്ന നാടന്‍ കലാരൂപങ്ങളാണ് നായാടിപ്പാട്ടുകളും പൊറാട്ടുകളിയും. ഈ പ്രദേശത്തെ ദേശീയോത്സവമായ ദീപാവലിക്കു ശേഷം ഏഴാം ദിവസം തനി തമിഴ് കടവൂള്‍ മുരുകനെ ആസ്പദമാക്കിയുള്ള ആഘോഷമാണ് ശൂരസംഹാരം. ക്രിസ്തുമതവിശ്വാസികള്‍ മറ്റുള്ളവരോടൊപ്പം ഇവിടെ ജീവിക്കുന്നുവെന്നതിന്റെ സൂചനയാണ് ഇപ്പോഴും കാണാന്‍ കഴിയുന്ന കലാരൂപമായ മൂന്നു രാജാക്കൂത്ത്. ചന്ദനഉറൂസ് അഥവാ ചന്ദനക്കുടം എന്ന മുസ്ളീം മതക്കാരുടെ ആഘോഷം കൊഴിഞ്ഞാമ്പാറയില്‍ ആഘോഷിക്കുന്നത് പരീദ് ഔലിയാ എന്ന ജ്ഞാനിയുടെ നാമധേയത്തിലാണ്. തമിഴുസംസ്ക്കാരത്തില്‍ മാത്രം നിലനില്‍ക്കുന്ന ചില കലാരൂപങ്ങളാണ് ചിക്കാട്ടം, കരകാട്ടം, മയിലാട്ടം, കുമ്മിയടി, ഒപ്പാരി എന്നിവ.

കൊഴിഞ്ഞാമ്പാറയിലെ അനധികൃത ചിക്കൻ സെൻറർ പ്രവർത്തിപ്പിക്കുന്നതിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്ക് എതിരെ വിജിലൻസ് പിടിമുറുക്കുന...
02/04/2026

കൊഴിഞ്ഞാമ്പാറയിലെ അനധികൃത ചിക്കൻ സെൻറർ പ്രവർത്തിപ്പിക്കുന്നതിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്ക് എതിരെ വിജിലൻസ് പിടിമുറുക്കുന്നു! 🚨🕵️‍♂️

കള്ളൻ കപ്പലിൽ തന്നെയാണെന്ന് പറഞ്ഞാൽ മതിയല്ലോ! 🤦‍♂️

കരുവപ്പാറ ജനവാസ മേഖലയിൽ നാട്ടുകാരുടെ മൂക്കിലേക്ക് ദുർഗന്ധം വമിപ്പിച്ച്, യാതൊരു ലൈസൻസുമില്ലാതെ പ്രവർത്തിക്കുന്ന 'മൂൺ സ്റ്റാർ ചിക്കൻ സെന്ററിനെതിരെ' പരിസരവാസികൾ പരാതികളുടെ പെരുമഴ തീർത്തിരുന്നു. എന്നാൽ പരാതി അന്വേഷിക്കാൻ വന്ന ആരോഗ്യ വകുപ്പിലെ ചില ഉദ്യോഗസ്ഥർക്ക് പെട്ടെന്ന് 'മൂക്കടപ്പ്' രോഗം ബാധിച്ചു! ദുർഗന്ധമില്ല, മാലിന്യമില്ല എന്ന് പറഞ്ഞ് അനധികൃത കശാപ്പുകേന്ദ്രത്തിന് അവർ പച്ചക്കൊടി കാട്ടി. 💸🤝

പക്ഷേ, ഉദ്യോഗസ്ഥരുടെ ഈ 'കള്ളക്കളി' അധികനാൾ നീണ്ടുനിന്നില്ല. സാധാരണക്കാരുടെ ആരോഗ്യത്തെക്കാൾ വലുത് കോഴിക്കടക്കാരന്റെ പോക്കറ്റാണെന്ന് കരുതിയവർക്ക് ഇപ്പോൾ സാക്ഷാൽ വിജിലൻസ് വകുപ്പിൽ നിന്നും എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്! 💥

അനധികൃത സ്ഥാപനത്തിനെതിരെ നടപടിയെടുക്കാതെ ഒളിച്ചുകളിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാൻ വിജിലൻസ് വകുപ്പ്, ആരോഗ്യ വകുപ്പിന് കർശന നിർദ്ദേശം നൽകിയിരിക്കുന്നു.
(വിജിലൻസ് വകുപ്പിന്റെ കത്ത് താഴെ വായിക്കാം 👇).

പഞ്ചായത്തിലെ ഉദ്യോഗസ്ഥർക്ക് പിന്നാലെ ഇപ്പോൾ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർക്കും കുരുക്ക് മുറുകിയിരിക്കുകയാണ്. പദവിയും അധികാരവുമുണ്ടെന്ന് കരുതി സാധാരണക്കാരുടെ ജീവിക്കാൻ ഉള്ള അവകാശത്തെ ചോദ്യം ചെയ്യാൻ വന്നാൽ, നിയമം നോക്കിനിൽക്കില്ല എന്ന് ഓർമ്മിപ്പിക്കുന്നു.

കുറ്റക്കാർക്കെതിരെയുള്ള നടപടികൾക്കായി കാത്തിരിക്കാം... കോഴിക്കടയ്ക്ക് കൂട്ടുനിന്നവർ ഇനി വിജിലൻസിനോട് മറുപടി പറയട്ടെ! ⏳🔥

28/03/2026
കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ വകുപ്പുതല നടപടി ഒരുങ്ങുന്നു! 🚨വേലി തന്നെ വിളവ് തിന്നാൽ എന്ത് ചെയ്യും? ആ...
25/03/2026

കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ വകുപ്പുതല നടപടി ഒരുങ്ങുന്നു! 🚨

വേലി തന്നെ വിളവ് തിന്നാൽ എന്ത് ചെയ്യും? ആ വേലി പിഴുതെറിയാൻ മുകളിൽ നിന്ന് ആളെ വിളിക്കും! അത്ര തന്നെ. 😉

കരുവപ്പാറയിലുള്ള ജനവാസ മേഖലയിൽ യാതൊരു ലൈസൻസോ, ആരോഗ്യ വകുപ്പിന്റെ അനുമതിയോ ഇല്ലാതെ പ്രവർത്തിക്കുന്ന 'മൂൺ സ്റ്റാർ ചിക്കൻ സെന്റർ' എന്ന സ്ഥാപനം പരിസരവാസികൾക്ക് വലിയൊരു തലവേദനയായിരുന്നു. അസഹനീയമായ ദുർഗന്ധവും മാലിന്യവും കാരണം നാട്ടുകാർ പൊറുതിമുട്ടി പഞ്ചായത്തിൽ പരാതികളുടെ പ്രളയം തന്നെ സൃഷ്ടിച്ചു.

പക്ഷേ നമ്മുടെ പഞ്ചായത്ത് സെക്രട്ടറി എന്ത് ചെയ്തു? നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഈ കശാപ്പുകേന്ദ്രം പൂട്ടുന്നതിന് പകരം, കണ്ണടച്ച് ഇരുട്ടാക്കി അവർക്ക് കുട പിടിച്ചു കൊടുക്കുകയായിരുന്നു! ☂️ മാസങ്ങളോളം പരാതികൾ പൂഴ്ത്തിവെച്ചും, നടപടിയെടുക്കാതെയും സെക്രട്ടറി കാണിച്ച ഈ 'ഒളിച്ചുകളി' അവസാനം തിരുവനന്തപുരത്ത് എത്തി.

ഇപ്പോഴിതാ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഉറക്കമുണർന്നിരിക്കുന്നു! അനധികൃത സ്ഥാപനത്തിന് ഒത്താശ ചെയ്ത കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ അന്വേഷണം നടത്തി കർശന വകുപ്പുതല നടപടി സ്വീകരിക്കാൻ പാലക്കാട് ജോയിന്റ് ഡയറക്ടർക്ക് മേലധികാരിയുടെ 'സ്നേഹസന്ദേശം' (കർശന ഉത്തരവ്) ലഭിച്ചിരിക്കുകയാണ്. (കത്ത് താഴെ നൽകുന്നു 👇).

നിയമം എല്ലാവർക്കും ഒരുപോലെയാണ്. അധികാരത്തിന്റെ തണലിൽ എന്ത് നിയമവിരുദ്ധ പ്രവർത്തനവും നടത്താമെന്നും, അതിന് കൂട്ടുനിൽക്കാൻ ഉദ്യോഗസ്ഥരുണ്ടെന്നും കരുതുന്നവർക്ക് ഇതൊരു വലിയ പാഠമാകട്ടെ. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് മേൽ കുതിര കയറാൻ ആരെയും അനുവദിക്കില്ല! ✊

തുടർ നടപടികൾക്കായി കാത്തിരിക്കുക... ചിത്രം ഇനിയും ബാക്കിയുണ്ട്! 🍿

19/03/2026
13/03/2026

சாலையில் போக்குவரத்து இடையூறு ஏற்படுத்தும் பேருந்துகளுக்கு எதிராக போக்குவரத்து ஆணையரின் கடுமையான சட்ட நடவடிக்கை... முதல் குறி வேலந்தாவளம் 'நந்து' பேருந்துக்கு! 🚨
റോഡിൽ മാർഗ്ഗ തടസ്സം സൃഷ്ടിക്കുന്ന ബസ്സുകൾക്കെതിരെ ട്രാൻസ്പോർട്ട് കമ്മീഷണറുടെ കർശന നിയമ നടപടി വരുന്നു... ആദ്യത്തെ നറുക്ക് വീണത് വേലന്താവളത്തെ 'നന്ദു' ബസ്സിന്! 🚨

பொதுப்பாதை யாருடைய தனிப்பட்ட சொத்தும் அல்ல! வேலந்தாவளம் பேருந்து நிலையத்திற்குள் நுழையாமல், தொடர்ந்து விதிகளை மீறி, பரபரப்பான சாலையில் SBI வங்கிக்கு முன்பாக சட்டவிரோதமாக நிறுத்தப்பட்ட KL 09 X 8889 நந்து பேருந்து மீது மோட்டார் வாகனத் துறை தற்போது கிடுக்குப்பிடி போட்டுள்ளது.

வங்கியின் செயல்பாடுகளுக்கும் பயணிகளுக்கும் இடையூறு ஏற்படுத்திய வாகனத்தை மாற்றுமாறு கோரிய பெண் வங்கி மேலாளரிடமும் பொதுமக்களிடமும் "உங்களால் முடிந்ததைச் செய்யுங்கள்" என்று திமிராக சவால் விடுத்த பேருந்து ஊழியர்களின் நடவடிக்கைக்கு எதிராக போக்குவரத்து அமைச்சருக்கும் போக்குவரத்து ஆணையருக்கும் அளிக்கப்பட்ட புகாரின் பேரில் தற்போது இந்த முக்கியமான உத்தரவு பிறப்பிக்கப்பட்டுள்ளது.

பேருந்து மற்றும் ஊழியர்கள் மீது கடுமையான நடவடிக்கை எடுத்து அறிக்கை சமர்ப்பிக்க திருச்சூர் துணைப் போக்குவரத்து ஆணையருக்கு இணைப் போக்குவரத்து ஆணையர் கே. மனோஜ்குமார் உத்தரவிட்டுள்ளார். பொதுப்பாதையை ஆக்கிரமிக்கும் இது போன்ற சட்டமீறல்களுக்கு எதிராக இனிமேலும் கடுமையாக போராடுவோம். சட்டம் அனைவருக்கும் சமம்!.

(உத்தரவின் நகல் கீழே இணைக்கப்பட்டுள்ளது)

പൊതുവഴി ആരുടെയും സ്വന്തമല്ല! വേലന്താവളം ബസ് സ്റ്റാൻഡിൽ പ്രവേശിക്കാതെ, നിരന്തരം നിയമം ലംഘിച്ച് തിരക്കേറിയ റോഡിൽ SBI ബാങ്കിന് മുൻവശം അലക്ഷ്യമായി പാർക്ക് ചെയ്തിരുന്ന KL 09 X 8889 നന്ദു ബസ്സിനെതിരെ ഇപ്പോൾ മോട്ടോർ വാഹന വകുപ്പിന്റെ പിടിവീഴുകയാണ്.

ബാങ്കിന്റെ പ്രവർത്തനങ്ങൾക്കും യാത്രക്കാർക്കും തടസ്സം സൃഷ്ടിച്ച വാഹനം മാറ്റിയിടാൻ ആവശ്യപ്പെട്ട വനിതാ ബാങ്ക് മാനേജരോടും പൊതുജനങ്ങളോടും "നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യ്" എന്ന് ധിക്കാരപരമായി വെല്ലുവിളിച്ച ബസ് ജീവനക്കാരുടെ നടപടിക്കെതിരെ ഗതാഗത മന്ത്രിക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കും നൽകിയ പരാതിയിലാണ് ഇപ്പോൾ നിർണ്ണായക ഉത്തരവ് വന്നിരിക്കുന്നത്.

ബസ്സിനും ജീവനക്കാർക്കുമെതിരെ കർശന നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ കെ. മനോജ്‌കുമാർ തൃശൂർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. പൊതുവഴി തടസ്സപ്പെടുത്തുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ഇനിയും ശക്തമായി തന്നെ പ്രതികരിക്കും. നിയമം എല്ലാവർക്കും ഒരുപോലെയാണ്!.

(ഉത്തരവിന്റെ കോപ്പി താഴെ നൽകുന്നു)

15/02/2026

இறந்தவர்கள் வந்து கையெழுத்திடும் வடகரப்பதியின் மாபெரும் அதிசயம்! 👻
മരിച്ചവർ വന്ന് ഒപ്പിടുന്ന വടകരപ്പതിയിലെ അത്ഭുത പ്രതിഭാസം! 👻

ஊர் மக்களுக்கு வேலை இல்லாவிட்டாலும், இறந்தவர்களுக்குக் கச்சிதமாக கான்ட்ராக்ட் கொடுக்கும் நம்ம வடகரப்பதி கிராம பஞ்சாயத்து! 👏 RBC ஆட்சியின் வளர்ச்சியை யாரும் குறை சொல்லவே முடியாது.

உயிரோடு இருப்பவர்கள் அடிப்படை வசதிகளுக்காக அலையும் போது, இறந்தவரின் பெயரில் போலி ஒப்பந்தம் (Fake Contract) போட்டு பஞ்சாயத்து நிதியைச் சுருட்டிய ஒரு பிரமாதமான மேஜிக் இது! ஆவிகள் வந்து வேலை செய்து வாங்கிய அந்த நிதியைப் பற்றி விசாரிக்க இப்போது அரசாங்கம் உத்தரவிட்டுள்ளது (கடிதத்தின் ஸ்கிரீன்ஷாட் கீழே இணைக்கப்பட்டுள்ளது).

ஊழலற்ற ஒரு சமூகத்திற்காக, ஒரு பலமான மக்கள் கூட்டமைப்பாக நாம் இதைத் தட்டிக் கேட்போம். மக்களின் வியர்வை சிந்திய வரிப்பணம் இப்படிப் பேய்களுக்குப் போவதை இனியும் நாம் வேடிக்கை பார்க்கலாமா?

சிந்திப்பீர்! செயல்படுவீர்!

നാട്ടുകാർക്ക് തൊഴിലില്ലെങ്കിലും മരിച്ചവർക്ക് കൃത്യമായി കോൺട്രാക്ട് കൊടുക്കുന്ന നമ്മുടെ സ്വന്തം വടകരപ്പതി ഗ്രാമപഞ്ചായത്ത്! 👏 ആർ.ബി.സി (RBC) ഭരണകാലത്തെ വികസനം കണ്ടില്ലെന്ന് ഇനി ആരും പറയരുത്.

ജീവിച്ചിരിക്കുന്നവർ അടിസ്ഥാന സൗകര്യങ്ങൾക്കായി നെട്ടോട്ടം ഓടുമ്പോൾ, മരിച്ചയാളുടെ പേരിൽ വ്യാജ കരാർ ഉണ്ടാക്കി ഫണ്ട് പോക്കറ്റിലാക്കിയ ഒരു ഒന്നൊന്നര മാജിക്! പരേതാത്മാക്കൾ വന്ന് പണിതുണ്ടാക്കിയ ആ ഫണ്ടിനെക്കുറിച്ച് അന്വേഷിക്കാൻ ഒടുവിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവായിട്ടുണ്ട് (കത്തിന്റെ സ്ക്രീൻഷോട്ട് താഴെ).

അഴിമതിയില്ലാത്ത ഒരു സമൂഹത്തിനായി, ശക്തമായ ഒരു ജനകീയ കൂട്ടായ്മയായി നമുക്കിതിനെതിരെ പ്രതികരിക്കാം. സാധാരണക്കാരന്റെ നികുതിപ്പണം ഇങ്ങനെ പ്രേതങ്ങൾക്ക് ദാനം ചെയ്യാൻ ഇനിയും നമ്മൾ അനുവദിക്കണോ?

ചിന്തിക്കുക! പ്രതികരിക്കുക!

11/02/2026

എലപ്പുള്ളി പഞ്ചായത്ത് സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടിക്ക് ഉത്തരവ്! ഫയൽ പൂഴ്ത്തിയ ഉദ്യോഗസ്ഥർ കുടുങ്ങും 🛑✊

അഹല്യ ഗ്രൂപ്പിന്റെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ നൽകിയ പരാതികൾ മറുപടി നൽകാതെ പൂഴ്ത്തിവെച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടങ്ങി!

എലപ്പുള്ളി പഞ്ചായത്തിൽ ലഭിക്കുന്ന പരാതിക്ക് സമയബന്ധിതമായി നടപടി സ്വീകരിച്ചില്ല; സെക്രട്ടറി S.L സുമക്കെതിരെ അച്ചടക്ക നടപടി ഒരുങ്ങുന്നു.

അഴിമതിരഹിത സമൂഹം - വടകരപ്പതി. കൂട്ടായ്മ 2025 ഫെബ്രുവരിയിൽ നൽകിയ പരാതിയിൽ 9 മാസം കഴിഞ്ഞിട്ടും തീരുമാനം എടുക്കാത്തതിനെ തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഇടപെട്ടിരിക്കുകയാണ്. (Order No: LSGD/PD/4347/2026-GR6 Date: 10-02-2026).

രണ്ട് തലത്തിലുള്ള അന്വേഷണങ്ങളാണ് ഇപ്പോൾ നടക്കുന്നത്:
1️⃣ കയ്യേറ്റം ഒഴിപ്പിക്കാത്തതിന്: പുതുശ്ശേരി, എലപ്പുള്ളി പഞ്ചായത്തുകളുടെ പൊതുവായ വീഴ്ചയ്ക്കെതിരെ (02-02-2026 ലെ ഉത്തരവ്).
2️⃣ ഫയൽ പൂഴ്ത്തിയതിന്: എലപ്പുള്ളി സെക്രട്ടറി സുമ എസ്.എൽ.-നെതിരെ വ്യക്തിപരമായ അച്ചടക്ക നടപടി (Disciplinary Action) എടുക്കുന്നതിന് (ഇന്നത്തെ ഉത്തരവ്).

ഉദ്യോഗസ്ഥ ഗർവ്വിനും അഴിമതിക്കും എതിരായ പോരാട്ടം ഫലം കാണുകയാണ്. സത്യം ജയിക്കും! 🔥🇮🇳

#അഹല്യ #அஹலியா

02/02/2026

അനധികൃത ഷെഡ് നിർമ്മാണം; ശശിക്കെതിരെ പോലീസ് അന്വേഷണം
சட்டவிரோத கொட்டகை கட்டுமானம்; சசி மீது போலீஸ் விசாரணை

നിയമങ്ങൾ കാറ്റിൽപ്പറത്തി, അയൽവാസിയുടെ ജീവനും സ്വത്തിനും ഭീഷണിയായി നടത്തിയ അനധികൃത നിർമ്മാണത്തിനെതിരെ ഒടുവിൽ നിയമം പിടിമുറുക്കുന്നു! ✋⚖️

വടകരപ്പതി ഗ്രാമപഞ്ചായത്ത് ആട്ടയാംപതി സ്വദേശി, പഞ്ചായത്ത് സെക്രട്ടറിയുടെ സ്റ്റോപ്പ് മെമ്മോ പോലും വകവെക്കാതെ ശശികുമാർ ആർ. നടത്തിവന്ന അനധികൃത ഷെഡ് നിർമ്മാണ സ്ഥലത്ത് പോലീസ് എത്തി തെളിവെടുപ്പ് നടത്തി. 👮‍♂️📸

കെട്ടിട നിർമ്മാണ ചട്ടങ്ങൾ (KPBR) ലംഘിച്ച്, യാതൊരു അനുമതിയും ഇല്ലാതെ, അയൽവാസിയുടെ അതിർത്തിയിലേക്ക് പോലും കയ്യേറി നടത്തിയ ഈ നിർമ്മാണത്തിനെതിരെയാണ് ഇപ്പോൾ പോലീസ് അന്വേഷണം നടക്കുന്നത്. നിയമലംഘകർക്കുള്ള ശക്തമായ താക്കീതാണ് ഈ നടപടി.

നിയമം എല്ലാവർക്കും ഒന്നാണ്. അനധികൃത നിർമ്മാണങ്ങൾക്കെതിരെ മൗനം വെടിയുക! 🚫🏗️

விதிகளை மீறி அண்டை வீட்டாரின் உயிருக்கும் சொத்துக்கும் அச்சுறுத்தல் விடுத்த சட்டவிரோத கட்டுமானத்திற்கு எதிராக சட்டம் இறுதியாக பிடிபடுகிறது! ✋⚖️

வடகரப்பட்டி கிராம பஞ்சாயத்து, ஆட்டையாம்பட்டியைச் சேர்ந்த சசிகுமார் ஆர். என்பவரின் சட்டவிரோத கொட்டகை கட்டுமான இடத்தை போலீசார் அடைந்து, பஞ்சாயத்து செயலாளரின் தடைக் குறிப்பு கூட இல்லாமல் ஆதாரங்களை சேகரித்தனர். 👮‍♂️📸

கட்டிடக் கட்டுமான விதிகளை (KPBR) மீறிய, எந்த அனுமதியும் இல்லாமல் அண்டை வீட்டாரின் எல்லையைக் கூட ஆக்கிரமித்த இந்தக் கட்டுமானத்தை போலீசார் தற்போது விசாரித்து வருகின்றனர். இந்த நடவடிக்கை சட்டத்தை மீறுபவர்களுக்கு ஒரு வலுவான எச்சரிக்கையாகும்.

சட்டம் அனைவருக்கும் ஒன்று. சட்டவிரோத கட்டுமானத்திற்கு எதிராக உங்கள் மௌனத்தை உடைக்கவும்! 🚫🏗️

Address

Kozhinjampara, Ciittur, Palakkad
Chittur
678555

Alerts

Be the first to know and let us send you an email when Kozhinjampara City posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share