Information Office, I&PRD Kerala House,New Delhi

Information Office, I&PRD Kerala House,New Delhi Official Page of the Information Office, Kerala House (New Delhi), I&PRD Kerala Government.

08/06/2023

ദേശീയ ഭക്ഷ്യ സുരക്ഷാ സൂചിക പുരസ്കാരം കേരളത്തിന്

ന്യൂഡൽഹി: ഈ വർഷത്തെ ദേശീയ ഭക്ഷ്യ സുരക്ഷാ സൂചിക പുരസ്കാരo
സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പിന് . വലിയ സംസ്ഥാനങ്ങളുടെ ശ്രേണിയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. വിജ്ഞാൻ ഭവനിൽ വച്ചു നടന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയിൽ നിന്നും സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണർ വി.ആർ വിനോദ് പുരസ്കാരം ഏറ്റുവാങ്ങി.
പഞ്ചാബിനാണ് രണ്ടാം സ്ഥാനം മൂന്നാം സ്ഥാനം നേടിയത് തമിഴ് നാടാണ്. എല്ലാ വിഭാഗത്തിലും ഏറ്റവും ഉയർന്ന മാർക്ക് നേടിയിരിക്കുന്നത് കേരളമാണ്.

കൂടാതെ അന്താരാഷ്ട്ര ചെറു ധാന്യ വർഷം 2023 ആചരിക്കുന്നതിന്റെ ഭാഗമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേർഡസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദ്ദേശ പ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 26 മില്ലറ്റ് മേളകൾ നടത്തുകയും സംസ്ഥാനത്തൊട്ടാകെ 148 ഈറ്റ് റൈറ്റ് മേളകൾ നടത്തുകയും ചെയ്തത് പരിഗണിച്ച് സംസ്ഥാനത്തിന്
പ്രത്യേക അംഗീകരവും ലഭിച്ചു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയിൽ നിന്നും
സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണർ വി.ആർ വിനോദ് ,
കൊല്ലം അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ എസ്. അജി, സംസ്ഥാന ഭക്ഷ്യ സുരക്ഷാ നോഡൽ ഓഫീസർ എ. സക്കീർ ഹുസൈൻ എന്നിവർ ചേർന്ന് ഈറ്റ് റൈറ്റ് മില്ലറ്റ് മേളയ്ക്കുള്ള അംഗീകരം ഏറ്റുവാങ്ങി.

ദേശീയതലത്തിൽ ഭക്ഷ്യ സുരക്ഷാ യുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷ വകുപ്പിൻറെ എൻഫോഴ്സ്മെൻറ് പ്രവർത്തനങ്ങളായ ഭക്ഷ്യസുരക്ഷ പരിശോധന, സാമ്പിൾ ശേഖരണം സാമ്പിള്‍ പരിശോധന അഡ്ജൂഡിക്കേഷൻ പ്രോസികൂഷൻ കേസുകൾ NABL അംഗീകാരമുളള ലാബുകളുടെ എണ്ണം, ലാബുകളിലെ പരിശോധന മികവ് , മൊബൈൽ ലാബിൻറെ പ്രവർത്തനം ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നല്കിയ FoSTaC പരിശീലനം, FSSAIയുടെ വിവിധ ഈറ്റ് റൈറ്റ് ഇനിഷിയേറ്റീവ്സ്, സംസ്ഥാന തലത്തിൽ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ വിവിധ ബോധവത്ക്കരണ പരിപാടികൾ,തുടങ്ങി 40ഓളം പ്രവർത്തന മികവ് വിലയിരുത്തിയുമാണ്
എല്ലാ വർഷവും ദേശീയ ഭക്ഷ്യ സുരക്ഷ സൂചികയിലെ സ്ഥാനം നിശ്ചയിക്കുന്നത്
ഈ വർഷം എല്ലാ മേഖലയിലും മികച്ച പ്രവർത്തനമാണ് കേരളം കാഴ്ചവെച്ചത്.

.
സംസ്ഥാന സർക്കാർ പദ്ധതിയായ ഭക്ഷ്യ സുരക്ഷാ ഗ്രാമ പഞ്ചായത്ത് പദ്ധതി140 പഞ്ചായത്തുകളിൽ നടപ്പിലാക്കിയതും
500 ഓളം സ്ക്കൂളുകളെ പ്രത്യേകം തെരഞ്ഞെടുത്ത് സേഫ് ആൻഡ് ന്യൂട്രീഷിയസ് ഫുഡ് അറ്റ് സ്ക്കൂൾ ( എസ്. എൻ എഫ് @ സ്കൂൾ ) എന്ന പദ്ധതി നടപ്പിലാക്കിയതും
പൊതുജനങ്ങൾക്കായി സംസ്ഥാന തലത്തിൽ 3000 ത്തോളം ഭക്ഷ്യ സുരക്ഷാ ബോധവത്കരണ ക്ലാസുകൾ നടപ്പിലാക്കിയതുമാണ്
ദേശീയ ഭക്ഷ്യ സുരക്ഷ സൂചികയിൽ ഇടം പിടിക്കുന്നതിന് അവസരമൊരുക്കിയത്.

ഈറ്റ് റൈറ്റ്  മില്ലറ്റ് മേളയ്ക്കുള്ള   അംഗീകരം  കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയിൽ നിന്നുംസംസ്ഥാന...
08/06/2023

ഈറ്റ് റൈറ്റ് മില്ലറ്റ് മേളയ്ക്കുള്ള അംഗീകരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയിൽ നിന്നും
സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണർ വി.ആർ വിനോദ് ,
കൊല്ലം അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ എസ്. അജി, സംസ്ഥാന ഭക്ഷ്യ സുരക്ഷാ നോഡൽ ഓഫീസർ എ. സക്കീർ ഹുസൈൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു

ദേശീയ ഭക്ഷ്യ സുരക്ഷാ  സൂചിക പുരസ്കാരoകേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയിൽ നിന്നും  സംസ്ഥാന ഫുഡ് സേഫ...
08/06/2023

ദേശീയ ഭക്ഷ്യ സുരക്ഷാ സൂചിക പുരസ്കാരo
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയിൽ നിന്നും സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണർ വി.ആർ വിനോദ് ഏറ്റുവാങ്ങുന്നു.

കേരള ഹൗസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി രാജി ചുമതലയേറ്റുന്യൂഡൽഹി:  കേരള ഹൗസ്  റസിഡന്റ് കമ്മീഷണറുടെ കാര്യാലയത്തിൽ  അഡ്മിനി...
05/06/2023

കേരള ഹൗസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി രാജി ചുമതലയേറ്റു

ന്യൂഡൽഹി: കേരള ഹൗസ് റസിഡന്റ് കമ്മീഷണറുടെ കാര്യാലയത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി രാജി ചുമതലയേറ്റു.
കേരള ഹൗസിലെ ഹൗസ് കീപ്പിംഗ് വിഭാഗം മാനേജറായി പ്രവർത്തിച്ച് വരികയായിരുന്നു. ആലപ്പുഴ കരുവാറ്റ സ്വദേശിയാണ്.

പ്രോട്ടോകോൾ ഓഫീസറായി ആർ. രജികുമാർ ചുമതലയേറ്റുന്യൂഡൽഹി: കേരള ഹൗസ് പ്രോട്ടോകോൾ ഓഫീസറായിആർ. രജികുമാർ ചുമതലയേറ്റു.  പൊതുഭരണ ...
05/06/2023

പ്രോട്ടോകോൾ ഓഫീസറായി ആർ. രജികുമാർ ചുമതലയേറ്റു

ന്യൂഡൽഹി: കേരള ഹൗസ് പ്രോട്ടോകോൾ ഓഫീസറായി
ആർ. രജികുമാർ ചുമതലയേറ്റു.
പൊതുഭരണ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായും കേരള ഹൗസ് റസിഡന്റ് കമ്മീഷണറുടെ കാര്യാലയത്തിൽ അഡ്മിനിസ്ട്രറ്റിവ് ഓഫീസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയാണ്.

സി.ബി. എസ്. ഇ പത്താം ക്ലാസ് മലയാളം പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച  ഡൽഹിയിലെ  കേരള സ്കൂളിലെ വിദ്യാർത്ഥികൾ-   100% മാർക്ക...
01/06/2023

സി.ബി. എസ്. ഇ പത്താം ക്ലാസ് മലയാളം പരീക്ഷയിൽ
മികച്ച വിജയം കൈവരിച്ച ഡൽഹിയിലെ കേരള സ്കൂളിലെ വിദ്യാർത്ഥികൾ- 100% മാർക്ക് നേടിയ നന്ദന അനിൽകുമാർ, സോന മറിയം ജേക്കബ് ( കേരള സ്കൂൾ, കാനിങ് റോഡ്)
ഹരി നന്ദൻ , മാൻവി എം. നായർ(കേരള സ്കൂൾ, മയൂർ വിഹാർ )

19/05/2023

സുഡാൻ ആഭ്യന്തര കലാപത്തിൽ മരിച്ച കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് (19/05/2023) രാത്രി കോഴിക്കോട് എത്തിക്കും


ന്യൂഡൽഹി : സുഡാൻ ആഭ്യന്തര കലാപത്തിൽ
വെടിയേറ്റ് മരിച്ച കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ (48) മൃതദേഹം ഇന്ന് രാത്രി 9.5 ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിക്കും. തുടർന്ന് റോഡ് മാർഗ്ഗം വീട്ടിലെത്തിക്കുന്നതാണ്.
വൈകുന്നേരം ആറു മണിക്ക് ഡൽഹിയിൽ നിന്നും പുറപ്പെടുന്ന
ഇൻഡിഗോ 6E 5913 വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. 213 പേരുടെ
സംഘത്തിലുണ്ടായിരുന്ന ഏക
മലയാളി കണ്ണൂർ പഴയങ്ങാടി സ്വദേശി മുഹമ്മദ് റിയാസും ഇതേ വിമാനത്തിലാണ് നാട്ടിൽ എത്തുന്നത്.

19/05/2023

സുഡാൻ ആഭ്യന്തര കലാപത്തിൽ മരിച്ച കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു

ന്യൂഡൽഹി : സുഡാൻ ആഭ്യന്തര കലാപത്തിൽ
വെടിയേറ്റ് മരിച്ച കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ (48) മൃതദേഹം രാവിലെ ആറു
മണിക്ക് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ (C17) ഡൽഹി പാലം എയർഫോഴ്സ് വിമാനത്താവളത്തിലെത്തി. ഇന്ന് (19/05/23) രാവിലെ ആറു മണിയോടെയാണ് പ്രത്യേക വിമാനം എത്തിയത്.
നോർക്ക ഡെവലപ്മെന്റ് ഓഫീസർ ഷാജിമേന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തുടർ നടപടികൾ ആരംഭിച്ചു. എമിഗ്രേഷൻ ക്ലിയറൻസ് ഉൾപ്പെടെയുള്ള തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്നു തന്നെ നാട്ടിലെത്തിക്കും.
213 യാത്രക്കാരാണ് ഇന്ന് എത്തിച്ചേർന്നത്. സംഘത്തിലുണ്ടായിരുന്ന ഏക
മലയാളിയാണ്. കണ്ണൂർ പഴയങ്ങാടി സ്വദേശി മുഹമ്മദ് റിയാസ് നാലകത്ത് അഞ്ച് വർഷമായി സുഡാനിൽ അഗ്രികൾച്ചറൽ ഫാമിൽ സ്റ്റോർ കീപ്പർ ആയി ജോലി ചെയ്തു വരുകയയായിരുന്നു.

ഇന്നെത്തിയ പ്രവാസി സംഘത്തിലെ  മലയാളി കണ്ണൂർ പഴയങ്ങാടി സ്വദേശി  മുഹമ്മദ് റിയാസ് നാലകത്ത്
19/05/2023

ഇന്നെത്തിയ പ്രവാസി സംഘത്തിലെ മലയാളി കണ്ണൂർ പഴയങ്ങാടി സ്വദേശി മുഹമ്മദ് റിയാസ് നാലകത്ത്

17/05/2023

സംസ്ഥാന മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയുടെ പത്രസമ്മേളനം.
കേരള ലൈവ് സ്റ്റോക്ക് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ എം ഡി. ഡോ. ആർ.രാജീവ് സമീപം.

ന്യൂഡൽഹി: സംസ്ഥാന മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി  ഇന്നലെ (16/05/23) കേന്ദ്ര മൃഗസംരക്ഷണ-ഫിഷറീസ് വകു...
17/05/2023

ന്യൂഡൽഹി: സംസ്ഥാന മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഇന്നലെ
(16/05/23) കേന്ദ്ര മൃഗസംരക്ഷണ-ഫിഷറീസ് വകുപ്പ് മന്ത്രി പർഷോത്തം റുപാലയുമായും
വകുപ്പ് സെക്രട്ടറി അൽക്ക ഉപാധ്യായയുമായും കൂടിക്കാഴ്ച നടത്തി.

കേരളത്തിന്റെ മൃഗസംരക്ഷണ
മേഖലയിലെ നൂതന പദ്ധതികളാണ് കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായത്.

കേരളത്തിലെ മുഴുവൻ പശുക്കളുടെയും ഇൻഷുറൻസ് സാധ്യമാക്കുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതിക്കുള്ള കേന്ദ്രവിഹിതം

നാഷണൽ ലൈവ് സ്റ്റോക്ക് മിഷൻ( NLM)
വഴി ലഭ്യമാക്കണമെന്ന് മന്ത്രി കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
ഇതിന് അനുഭാവപൂർവ്വമായ പ്രതികരണമാണ് കേന്ദ്രമന്ത്രിയിൽ നിന്നും ലഭിച്ചത് .

രാജ്യമൊട്ടാകെയുള്ള പശുക്കളുടെ പാൽ അളന്ന് രേഖപ്പെടുത്തുന്നതിനായുള്ള
പുതിയ പദ്ധതിക്ക്
സംസ്ഥാന കേരള ലൈവ് സ്റ്റോക്ക് ഡവലെപ്മെന്റ് - ബോർഡും (KLDB) ഡിജിറ്റൽ യൂണിവേഴ്സിറ്റിയും
സംയുക്തമായി വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷൻ ഫോർ ഡിജിറ്റൽ അസസ്സ്മെന്റ് പ്രോജനി ടെസ്റ്റിംഗ് (ADAPT ) സാങ്കേതികവിദ്യ
പ്രയോഗിക്കുന്നതു മൂലമുള്ള നേട്ടം കേന്ദ്ര മന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു.

കന്നുകാലി പ്രതിരോധ വാക്സിൻ പദ്ധതികളായ
LH&DC and NADCP പദ്ധതികളുടെ പൂർത്തികരിക്കപ്പെടാത്ത ആവശ്യങ്ങൾ എത്രയും പെട്ടന്ന് പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുതന്നു

പക്ഷിപ്പനി, ആഫ്രിക്കൻ പന്നിപ്പനി( ASF) എന്നീ പകർച്ചവ്യാധികൾ മൂലം മരണപ്പെടുന്ന ജീവികൾക്കുള്ള നഷ്ടപരിഹാരത്തിനായുള്ള കേന്ദ്രവിഹിതം ഉടനടി
കേരളത്തിന് അനുവദിക്കണമെന്ന്
ആവശ്യം അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കുവാനുള്ള നിർദേശവും കേന്ദ്രമന്ത്രി നൽകി.

കന്നുകാലികളുടെ വന്ധ്യത മൂലം കർഷകർക്ക് ഉണ്ടാകുന്ന പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്താൻ കേരളത്തിൽ 3 പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കുവാനുള്ള പദ്ധതി കേന്ദ്ര മന്ത്രി മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയ ഗോകുൽ മിഷൻ പദ്ധതിയിൽപ്പെടുത്തി കോഴിക്കോട്,
കോട്ടയം, കൊല്ലം ജില്ലകളിൽ ആണ് പദ്ധതി നിർദ്ദേശിച്ചിരിക്കുന്നത്.

എല്ലാ ബ്ലോക്ക് തലങ്ങളിലും നടപ്പിലാക്കുന്ന
മൊബൈൽ വെറ്റിനറി ക്ലിനിക്ക്
(MVD) പദ്ധതിക്ക് ആവശ്യമായ കേന്ദ്ര വിഹിതം നൽകുന്നതിനും കേന്ദ്രമന്ത്രിയുടെ ഉറപ്പ്
ലഭിക്കുകയുണ്ടായി.

നമ്മുടെ സംസ്ഥാനത്ത് ഇപ്പോൾ പ്രവർത്തിച്ചു വരുന്ന പ്രധാനപ്പെട്ട രണ്ടു ലാബോറട്ടറികളായ AHD യുടെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസിനെ ( SIAD)
BS4 തലത്തിലെത്തിക്കുവാനും
സംസ്ഥാന ഡയറി വകുപ്പിന്റെ തിരുവനന്തപുരത്തെ ക്വാളിറ്റി ടെസ്റ്റിംഗ് ലാബിനെ നവീകരിക്കാനുള്ള കേരളത്തിന്റെ ആവശ്യത്തിനും കേന്ദ്രമന്ത്രി അനുകൂലമായ പ്രതികരണം നൽകുകയുണ്ടായി

മന്ത്രി  ജെ. ചിഞ്ചു റാണി കേന്ദ്രമന്ത്രി  പർഷോത്തം റുപാലയുമായി കൂടിക്കാഴ്ച്ച നടത്തിന്യൂഡൽഹി:   സംസ്ഥാന മൃഗ സംരക്ഷണ - ക്ഷീ...
16/05/2023

മന്ത്രി ജെ. ചിഞ്ചു റാണി കേന്ദ്രമന്ത്രി പർഷോത്തം റുപാലയുമായി കൂടിക്കാഴ്ച്ച നടത്തി

ന്യൂഡൽഹി: സംസ്ഥാന മൃഗ സംരക്ഷണ - ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് മന്ത്രി പർഷോത്തം റുപാലയുമായി ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തി.
ബിനോയ് വിശ്വം എം. പി,
മൃഗ സംരക്ഷണ വകുപ്പ് സെക്രട്ടറി പ്രണവ് ജ്യോതി നാഥ് ,
കേരള ലൈവ് സ്റ്റോക്ക് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ എം ഡി. ഡോ. ആർ.രാജീവ് എന്നിവർ കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.

ഓപ്പറേഷൻ കാവേരി :ഡൽഹിയിൽ ഇതുവരെ എത്തിയത് 46 മലയാളികൾ ന്യൂഡൽഹി : സുഡാൻ ആഭ്യന്തര കലാപത്തെ  തുടർന്ന്  ഡൽഹിയിൽ( ഓപ്പറേഷൻ കാവ...
02/05/2023

ഓപ്പറേഷൻ കാവേരി :
ഡൽഹിയിൽ ഇതുവരെ എത്തിയത് 46 മലയാളികൾ ന്യൂഡൽഹി : സുഡാൻ ആഭ്യന്തര കലാപത്തെ തുടർന്ന് ഡൽഹിയിൽ( ഓപ്പറേഷൻ കാവേരി) ഇതുവരെ എത്തിയത് 46 മലയാളികളാണ്.
ഇന്നലെ (29/4/23)
എത്തിയ 21 പേരിൽ
13 പേർ ഇന്ന് (30/4/23) രാവിലെ എട്ടു മണിയോടെ
എയർ ഏഷ്യ ഫ്ലൈറ്റിൽ കൊച്ചിയിലെത്തി. ബാക്കിയുള്ള
എട്ടു പേർ വൈകുന്നേരം 6 മണിയോടെ തിരുവനന്തപുരത്ത് എത്തും.

കണ്ണൂർ പാനൂർ സ്വദേശി നിഖിൽ തെരു പറമ്പിൽ ,
മലപ്പുറം മഞ്ചേരി സ്വദേശി രാഗിൻ പുത്തൻപുരയിൽ ,
എറണാകുളം വളഞ്ഞമ്പലം സ്വദേശി അനിൽ നാരായണൻ സഹോദരൻ ,

പാലക്കാട് സ്വദേശി ബ്രിജേഷ് കുമാർ പാണ്ഡേ.
മലപ്പുറം പരപ്പനങ്ങാടി സ്വദേശി സയ്യിദ് ഒലി,
കോട്ടയം പുതുപ്പള്ളി സ്വദേശി പ്രവീൺ ഫിലിപ്പ്
കണ്ണൂർ തളിപ്പറമ്പ് സ്വദേശി വിജേഷ് ചാക്കോ
ആലപ്പുഴ ഹരിപ്പാട് സ്വദേശി ശശികുമാർ ഗോപാലകൃഷ്ണൻ
കോട്ടയം ഏറ്റുമാനൂർ സ്വദേശി ഉണ്ണി വലിയ പറമ്പിൽ
ആലപ്പുഴ ചമ്പക്കുളം സ്വദേശി മനോജ് കുമാർ വി.എ.
കണ്ണൂർ പയ്യന്നൂർ സ്വദേശി തൗഫീക്ക് വി.എ.
തൃശൂർ തളിക്കുളം സ്വദേശി ചിത്രൻ കെ.എം
കണ്ണൂർ തലശ്ശേരി സ്വദേശി സാംസൺ ഫെർണാണ്ടസ്
എന്നിവരാണ് കൊച്ചിയിലെത്തിയത്.

തിരുവനന്തപുരം ഉള്ളൂർ സ്വദേശി ജനിഷ് ബാബു
കൊല്ലം അഞ്ചൽ വിളക്കുപാറ സ്വദേശി രാഹുൽ മോൻ
കൊല്ലം അഞ്ചൽ സ്വദേശി വിഷ്ണു സുന്ദർലാൽ
തിരുവനന്തപുരം കോവളം സ്വദേശി മധുകുമാർ

തിരുവനന്തപുരം കോവളം സ്വദേശി അഖിലേഷ് മധുകുമാർ

തിരുവനന്തപുരം പാറശാല സ്വദേശി വിഷ്ണു അശോകൻ


കൊല്ലം കൊട്ടാരക്കര സ്വദേശി
ജ്യോതിസ് ചെന്താമരാക്ഷൻ

ചിറയിൻകീഴ് സ്വദേശി ഹേമന്ത് നാരായണൻ നായർ,
എന്നിവരാണ് തിരുവനന്തപുരത്ത്
വൈകുന്നേരത്തോടെ എത്തിച്ചേരുന്നത്.

ദേശീയ സെറിബ്രൽ പാർസി അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായ കേരള ടീമിനെ വ്യവസായ മന്ത്രി പി. രാജീവ്, ദേവസ്വം ബോർഡ് ...
29/04/2023

ദേശീയ സെറിബ്രൽ പാർസി അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായ കേരള ടീമിനെ വ്യവസായ മന്ത്രി പി. രാജീവ്, ദേവസ്വം ബോർഡ് മന്ത്രി കെ. രാധാകൃഷ്ണൻ, കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി പ്രൊഫ. കെ.വി. തോമസ് എന്നിവർ കേരള ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അഭിനന്ദിക്കുന്നു.

സുഡാൻ ഇവാക്വേഷൻ: ഡൽഹിയിലേക്കുള്ള മൂന്നാമത്തെ വിമാനം എത്തി ന്യൂഡൽഹി: സുഡാൻ ആഭ്യന്തര കലാപത്തെ തുടർന്ന് പ്രവാസികളുമായി ഇന്ത...
29/04/2023

സുഡാൻ ഇവാക്വേഷൻ: ഡൽഹിയിലേക്കുള്ള മൂന്നാമത്തെ വിമാനം എത്തി

ന്യൂഡൽഹി: സുഡാൻ ആഭ്യന്തര കലാപത്തെ തുടർന്ന്
പ്രവാസികളുമായി ഇന്ത്യയിലേക്ക് ( ഓപ്പറേഷൻ കാവേരി) തിരിച്ച
മൂന്നാമത്തെ വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. 231 പേരാണ് എത്തിയിട്ടുള്ളത്. ഒരു മലയാളി കുടുംബം മാത്രമാണ് ഉണ്ടായിരുന്നത്. കോട്ടയം ചുങ്കം വാരിശ്ശേരി സ്വദേശി ബോബി സെബാസ്റ്റ്യൻ ഭാര്യ സുഡാൻ പൗരയായ ഹാലാ മോവാവിയ അബു സെയ്ദ് എന്നിവരാണ് എത്തിയത്. 3 വർഷമായി സുഡാനിലെ റിയാദിൽ റസ്റ്റോറണ്ടന്റ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ബോബി.
അവസാനം നാട്ടിൽ വന്നത് 2022 നവംബറിലാണ്.
ഹോട്ടൽ പൂട്ടി ജോലി നഷ്ടമായി എഴ് ദിവസം വീട്ടിനുള്ളിൽ തന്നെ കഴിയേണ്ടി വന്നെങ്കിലും സുരക്ഷിതമായി എത്താനായതിന്റെ ആശ്വാസത്തിലാണ് ബോബിയും ഭാര്യ ഹാലായും.

ഇന്ന് (29/4/2023)
ഉച്ചതിരിഞ്ഞ് 3 മണിക്ക് ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന എയർ ഏഷ്യ ഐ.5 549 വിമാനത്തിൽ ബോബിയും ഭാര്യയും
കൊച്ചിയിലെത്തും. ഫ്ലൈറ്റ് വൈകുന്നേരം 6. 10 നാണ് കൊച്ചിയിലെത്തുക

മൈ ലൈഫ് ആസ് എ കോമ്രേഡ്: ചരിത്രത്തിനു നേരെ പിടിച്ച കണ്ണാടി- മുഖ്യമന്ത്രിന്യൂഡൽഹി: ചരിത്രത്തിനു നേരെ പിടിച്ച കണ്ണാടിയാണ് ശ...
29/04/2023

മൈ ലൈഫ് ആസ് എ കോമ്രേഡ്: ചരിത്രത്തിനു നേരെ പിടിച്ച കണ്ണാടി- മുഖ്യമന്ത്രി
ന്യൂഡൽഹി: ചരിത്രത്തിനു നേരെ പിടിച്ച കണ്ണാടിയാണ് ശൈലജ ടീച്ചറിന്റെ ആത്മകഥ മൈ ലൈഫ് ആസ് എ കോമ്രേഡ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ ആരോഗ്യമന്ത്രിയും മട്ടന്നൂർ എം.എൽ.എയുമായ കെ. കെ. ശൈലജ ടീച്ചറിന്റെ ആത്മകഥ ഡൽഹി കേരള ഹൗസിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാർക്ക് സമൂഹത്തിൽ നിന്ന് വേറിട്ട് ജീവിതമില്ല. അതുകൊണ്ടു തന്നെയാണ് അവരുടെ ജീവിതം ഒരു നാടിന്റെ ചരിത്രം കൂടിയാകുന്നത്. തലക്കെട്ടു മുതൽ ഷൈലജ ടീച്ചറിന്റെ ആത്മകഥയിൽ ഇത് പ്രതിഫലിക്കുന്നുണ്ട്. ഒരു കാലത്ത് നാട് നേരിട്ട അടിച്ചമർത്തലുകളും ചെറുത്തു നില്പും ആദ്യ ഭാഗത്ത് മനോഹരമായി പ്രതിപാദിച്ചിട്ടുള്ള പുസ്തകത്തിന്റെ രണ്ടാം ഭാഗം പ്രതിപാദിക്കുന്നത് പൊതുപ്രവർത്തന അനുഭവങ്ങളും രാഷ്ട്രീയ ഉൾക്കാഴ്ചകളുമാണ്. പുസ്തകത്തിന്റെ മൂന്നാം ഭാഗത്ത് 2016 ലെ ഇടതുപക്ഷ സർക്കാരിന്റെ ആരോഗ്യ മന്ത്രിയായിരിക്കെ ആരോഗ്യ രംഗത്ത് നടപ്പാക്കിയ മാറ്റങ്ങളും മഹാമാരിയെ ചെറുത്തു തോല്പിക്കുന്നതിന് നടപ്പാക്കിയ നയങ്ങളും കൂട്ടായ പ്രവർത്തനങ്ങളുമാണ്. രോഗീ സൗഹൃദ ആശുപത്രികളും ആധുനിക സൗകര്യങ്ങളുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും എല്ലാം ഇക്കാലത്ത് നടത്തിയ പ്രവർത്തനങ്ങളാണ്. ആരോഗ്യ രംഗത്തെ കേരള മാതൃക ലോകം ശ്രദ്ധിച്ചു. ഈ പുസ്തകം എല്ലാവർക്കും ഊർജം പകരുന്നു - മുഖ്യമന്ത്രി പറഞ്ഞു.

പുസ്തകം മുഖ്യമന്ത്രിയിൽ നിന്ന് ജസ്റ്റിസ് കുര്യൻ ജോസഫും പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടുo ചേർന്ന് ഏറ്റു വാങ്ങി.

ചടങ്ങിൽ മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, എം.പിമാരായ ഇളമരം കരിം, ഡോ. വി. ശിവദാസൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ, പോളിറ്റ് ബ്യൂ േറാ അംഗം എം.എ. ബേബി, സുഭാഷിണി അലി, കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രാെഫ. കെ.വി. തോമസ്,, മുൻ മന്ത്രി പി. കെ. ശ്രീമതി ടീച്ചർ, സംസ്ഥാന വനിതാ കമ്മീഷൻ ചെയർ പേഴ്സൺ പി. സതീദേവി, മുൻ പാർലമെന്റ് അംഗം സി.എസ്. സുജാത, കേരള സർക്കാരിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി , മാധ്യമ പ്രവർത്തകർ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

ജുഗർനട്ട് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചത്.

സുഡാൻ ഇവാക്വേഷൻ: രണ്ടാം വിമാനം ഡൽഹിയിലെത്തി. ന്യൂഡൽഹി : സുഡാൻ ആഭ്യന്തര കലാപത്തെ തുടർന്ന് പ്രവാസികളുമായി ഇന്ത്യയിലേക്ക് (...
29/04/2023

സുഡാൻ ഇവാക്വേഷൻ: രണ്ടാം വിമാനം ഡൽഹിയിലെത്തി.

ന്യൂഡൽഹി : സുഡാൻ ആഭ്യന്തര കലാപത്തെ തുടർന്ന്
പ്രവാസികളുമായി ഇന്ത്യയിലേക്ക് ( ഓപ്പറേഷൻ കാവേരി) തിരിച്ച എയർഫോഴ്സ് വിമാനം ഡൽഹിയിലെത്തി. പാലത്തുള്ള എയർഫോഴ്സ് വിമാനത്താവളത്തിലാണ് സുഡാനിൽ നിന്നുള്ള പ്രവാസി സംഘത്തെ എത്തിച്ചത്. പത്തനംതിട്ട അടൂർ സ്വദേശി നൈജൽ രാജുവാണ് സംഘത്തിലുള്ള ഏക മലയാളി. ഇദ്ദേഹം ഖാർത്തുമിൽ 2015 മുതൽ നേഴ്സായി ജോലി ചെയ്യുകയായിരുന്നു.
ആഭ്യന്തര കലാപത്തെ തുടർന്ന് കടുത്ത കൊള്ളയും പിടിച്ചുപറിയുമാണ് നടക്കുന്നതെന്നും ഭക്ഷണവും വെള്ളവും തീർന്നിട്ടും താമസ സ്ഥലത്ത് നിന്നും പുറത്തിറങ്ങാനാവാത്ത അവസ്ഥയായിരുന്നുവെന്നും നൈജൽ വേദനയോടെ പറഞ്ഞു. വസ്ത്രങ്ങൾ മാത്രം എടുക്കാനെ സാധിച്ചിട്ടുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് വൈകിട്ട് 9 .25 നുള്ള എയർ ഇന്ത്യയുടെ എ.ഐ. 829 നമ്പർ ഫ്ലൈറ്റിൽ തിരുവന്തപുരത്തേക്ക് പോകാമെന്ന സന്തോഷത്തിലാണ് നൈജൽ. പുലർച്ചെ ഒരു മണിയോടെ നാട്ടിലെത്തും.
മുംബൈ മലയാളിയായ സെബാസ്റ്റ്യൻ പോൾ പതിനെട്ടു വർഷമായി ഖാർത്തു മിൽ ഗ്രാഫിക് ഡിസൈനർ ആയി ജോലി ചെയ്യുകയായിരുന്നു . തൃശൂർ സ്വദേശിയാണ് സെബാസ്റ്റ്യൻ .

അംബാസിഡർമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹി: ഇന്ത്യയിലെ യു.എ.ഇ അംബാസിഡർ അബ്ദുൾ നാസർ ജമാൽ ഹുസൈൻ മുഹമ്മദ് അ...
28/04/2023

അംബാസിഡർമാരുമായി മുഖ്യമന്ത്രി
കൂടിക്കാഴ്ച നടത്തി.
ന്യൂഡൽഹി:
ഇന്ത്യയിലെ യു.എ.ഇ അംബാസിഡർ അബ്ദുൾ നാസർ
ജമാൽ ഹുസൈൻ മുഹമ്മദ് അൽ സാലി, വിയറ്റ്നാം അംബാസിഡർ ന്യൂയേൻ താങ്ങ് ഹായ്
എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തി.
കേരളവുമായുള്ള ബന്ധവും സൗഹൃദവും മെച്ചപ്പെടുത്തുന്നത് സംമ്പന്ധിച്ചാണ് ചർച്ച നടത്തിയത്.
ചീഫ് സെക്രട്ടറി വി.പി ജോയ് , ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി എന്നിവർ സന്നിഹിതരായിരുന്നു.

കേരളത്തിന്റെ മുഖ്യമന്ത്രിയെ ഹൃദയപൂർവ്വം സ്വീകരിച്ച് അർജന്റീന അംബാസഡർന്യൂഡൽഹി: അർജന്റീനയെ നെഞ്ചിലേറ്റിയ  കേരളത്തിന്റെ മുഖ...
28/04/2023

കേരളത്തിന്റെ മുഖ്യമന്ത്രിയെ ഹൃദയപൂർവ്വം സ്വീകരിച്ച് അർജന്റീന അംബാസഡർ

ന്യൂഡൽഹി: അർജന്റീനയെ നെഞ്ചിലേറ്റിയ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ ഡൽഹിയിൽ ഹൃദയപൂർവ്വം സ്വീകരിച്ച് അർജന്റീന അംബാസഡർ ഹ്യൂഗോ സേവ്യർ ഗോബി. ഫിഫ ലോക വേൾഡ് കപ്പിൽ കേരളം നൽകിയ പിന്തുണയ്ക്ക് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. മാനവ വികസന സൂചികയിലും സാമൂഹിക വികസന സൂചികയിലും മാതൃകയായ കേരളത്തെ അദ്ദേഹം അഭിനന്ദിച്ചു. പ്രകൃതി ഭംഗി ഏറെ ആകർഷിച്ചതായി ജി. 20 സമ്മേളനത്തിൽ പങ്കെടുക്കാൻ കേരളത്തിൽ എത്തിയ അനുഭവം പങ്കുവച്ച് അദ്ദേഹം പറഞ്ഞു.

മലയാളികൾ അർജന്റീനയെ ഏറെ സ്നേഹിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫുട്ബോൾ കളിയോടുള്ള സ്നേഹം രാജ്യങ്ങളെ തമ്മിൽ അടുപ്പിക്കുന്ന നല്ല അനുഭവമാണിത്. അർജന്റീന ലോക ഫുട്ബോളിനു നൽകിയ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. ഏറെ ഫുട്ബോൾ പ്രേമികൾ ഉള്ള കേരളത്തിൽ പുരുഷ - വനിതാ ടീമുകളെ പരിശീലിപ്പിക്കുന്നതിന് അർജന്റീനയുടെ സഹായം അദ്ദേഹം അഭ്യർത്ഥിച്ചു.

. അംബാസിഡറെ മുഖ്യമന്ത്രി കേരളത്തിലേയ്ക്ക് ക്ഷണിച്ചു. ചടങ്ങിൽ പങ്കെടുത്ത എല്ലാ അംബാഡർമാരെയും മുഖ്യമന്ത്രി കേരളം സന്ദർശിക്കുന്നതിന് ക്ഷണിച്ചു.

ഉറുഗ്വ അംബാസിഡർ
അൽബർട്ടോ അന്റോണിയോ ഗ്വാനി, ബ്രസീൽ കൗൺസലർ
ജോ ബെല്ലോക്ക്, സെക്കന്റ് സെക്രട്ടറി ലെറ്റീഷ്യ മെരാഞ്ചലോ , പരാഗ്വേ അംബാസിഡർ ഫ്ലെമിംഗ് ഡ്വൂർട്ടേ, ക്യൂബൻ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ആബെൽ അബെല്ല ഡെസ്പയിനെ,
സ്പെയിൻ
അംബാസിഡർ
ജോസ് മറിയ റിഡ വോ ഡൊമിങ്സ് , ജർമൻ
അംബാസിഡർ ഡോ. ഫിലിപ്പ് എക്രമൻ,
അംബാസിഡർ ഓഫ് ചിലി ജുവാൻ ആം ഗ്യുലോ.
ചീഫ് െസക്രട്ടറി വി.പി. ജോയ്, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യുട്ടി വേണു രാജാമണി, റസിഡന്റ് കമീഷണർ സൗരഭ് ജെയിൻ, ജനറൽ സെക്രട്ടറി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഷാജി പ്രഭാകരൻ, ഫുട്ബോൾ താരം ഐ.എം. വിജയൻ,
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ
വൈസ് പ്രസിഡന്റ് കല്യാൺ ചൗബേ , കേരളത്തിൽ നിന്നുള്ള വിവിധ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ആർട്ടിക്കിൾ 21 സിനിമയുടെ സംവിധായകൻ ലെനിൻ ബാലകൃഷ്ണൻ കേരള സർക്കാറിന്റെ ഡൽഹിയിലെപ്രത്യേക പ്രതിനിധിപ്രൊഫ.കെ.വി. തോമസിൽ നിന്ന...
27/04/2023

ആർട്ടിക്കിൾ 21 സിനിമയുടെ സംവിധായകൻ ലെനിൻ ബാലകൃഷ്ണൻ
കേരള സർക്കാറിന്റെ ഡൽഹിയിലെ
പ്രത്യേക പ്രതിനിധി
പ്രൊഫ.കെ.വി. തോമസിൽ നിന്നും അവാർഡ് ഏറ്റുവാങ്ങുന്നു.
രോമാഞ്ച് , ധനൂപ് ജോസഫ് , എൻ അശോകൻ, രാജീവ് ജോസഫ് , പി. ജി. വിജയകുമാർ എന്നിവർ സമീപം.

വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള ഇടങ്ങൾ ചുരുങ്ങി വരുന്നു: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂഡൽഹി: വ്യത്യസ്ത ...
27/04/2023

വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള ഇടങ്ങൾ ചുരുങ്ങി വരുന്നു: കേരള മുഖ്യമന്ത്രി പിണറായി വിജയൻ

ന്യൂഡൽഹി: വ്യത്യസ്ത അഭിപ്രായങ്ങൾ
പ്രകടിപ്പിക്കാനുള്ള ഇടങ്ങൾ നമ്മുടെ ജനാധിപത്യ മണ്ഡലങ്ങളിൽ ചുരുങ്ങി വരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .
വിരുദ്ധാഭിപ്രായങ്ങൾ പറയുന്നവർക്ക് തടവറ ലഭിക്കുന്ന അന്തരീക്ഷം രൂപപ്പെട്ടുവരുന്നു. വ്യത്യസ്ത അഭിപ്രായങ്ങളെ ഇല്ലായ്മ ചെയ്യാതെ
ബോധ തെളിമയുടെ അന്തരീക്ഷം രൂപപ്പെടുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന മൂന്നാമത് ടി.വി.ആർ ഷേണായി അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്രപ്രവർത്തന മികവിന് പ്രൊഫ.കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏർപ്പെടുത്തിയതാണ് ടി.വി.ആർ ഷേണായി അവാർഡ്.
മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റ് ഇ.സോമനാഥിനാണ് ( മരണാനന്തരം ) അവാർഡ് ലഭിച്ചത്. സോമനാഥിന് വേണ്ടി
മകൾ ദേവകി സോമനാഥാണ് അവാർഡ് ഏറ്റുവാങ്ങിയത്.
ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മാതൃഭൂമി ഡൽഹിയുടെ പ്രത്യേക പ്രതിനിധി എൻ. അശോകന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാർഡ് നിർണയിച്ചത്.
ജോർജ്ജ് കള്ളിവയൽ ( ദീപിക,)
ജോമി തോമസ് (മലയാള മനോരമ )
പി. ബസന്ത് (മാതൃഭൂമി ന്യൂസ്,) എന്നിവരായിരുന്നു മറ്റു ജൂറി അംഗങ്ങൾ .
പ്രൊഫ.കെ.വി. തോമസ് വിദ്യാധനം
ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയും
കേരള സർക്കാറിന്റെ ഡൽഹിയിലെ
പ്രത്യേക പ്രതിനിധിയുമായ
പ്രൊഫ.കെ.വി. തോമസ് ചടങ്ങിൽ സ്വാഗതം പറഞ്ഞു.

മാതൃഭൂമി ഡൽഹിയുടെ പ്രത്യേക പ്രതിനിധി എൻ. അശോകൻ
ചടങ്ങിന് അദ്ധ്യക്ഷം വഹിച്ചു .
ദീപിക ഡൽഹിയുടെ അസോസിയേറ്റ്
എഡിറ്റർ & ബ്യൂറോ ചീഫ്
ജോർജ്ജ് കള്ളിവയലിൽ ,
മലയാള മനോരമ ഡൽഹി ബ്യൂറോ ചീഫ് ജോമി തോമസ് , ഡൽഹി അതിരൂപത സഹായ മെത്രാൻ റൈറ്റ്
റവ. ഡോ. ദീപക് ടൗറോ ,
എന്നിവർ പ്രസംഗിച്ചു.
ഇ. സോമനാഥിന്റെ മകൾ ദേവകി സോമനാഥ് മറുപടി പ്രസംഗം നടത്തി.

മൂന്നാമത് ടി.വി.ആർ ഷേണായി അവാർഡ്  കേരള മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഇ. സോമനാഥിന്റെ  മകൾ ദേവകി സോമനാഥ്  ഏറ്റുവാങ്...
27/04/2023

മൂന്നാമത് ടി.വി.ആർ ഷേണായി അവാർഡ് കേരള മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഇ. സോമനാഥിന്റെ മകൾ ദേവകി സോമനാഥ്
ഏറ്റുവാങ്ങുന്നു

സുഡാൻ ഇവാക്വേഷൻ: ആദ്യ സംഘം ഡൽഹിയിലെത്തിന്യൂഡൽഹി : സുഡാൻ ആഭ്യന്തര കലാപത്തെ തുടർന്ന് ഇന്ത്യയിലേക്ക് തിരിച്ച് എത്തുന്ന  പ്ര...
26/04/2023

സുഡാൻ ഇവാക്വേഷൻ: ആദ്യ സംഘം ഡൽഹിയിലെത്തി

ന്യൂഡൽഹി : സുഡാൻ ആഭ്യന്തര കലാപത്തെ തുടർന്ന് ഇന്ത്യയിലേക്ക് തിരിച്ച് എത്തുന്ന പ്രവാസി മലയാളികളുടെ ആദ്യ സംഘം ഡൽഹിയിലെത്തി. 19 പേരാണ് സംഘത്തിലുള്ളത്.
രാത്രി ഒമ്പത് മണിയോടെയാണ് ഇവർ
ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്.
15 വർഷമായി സുഡാനിൽ എക്സപോർട്ടിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന
തോമസ് വർഗീസ് 18 വർഷമായി നഴ്സായി ജോലി ചെയ്യുന്ന ഭാര്യ
ഷീലാമ്മ തോമസ് വർഗീസ്, മകൾ ബി.ബി.എ വിദ്യാർത്ഥിനിയായ
ഷെറിൻ തോമസ് എന്നിവരുടെ കുടുംബം സംഘത്തിലുണ്ട്.

ഇടുക്കി, കല്ലാർ സ്വദേശി
ജയേഷ് വേണു ഗോപാലാണ് സംഘത്തിലെ മറ്റൊരാൾ . ഹോട്ടൽ ജീവനക്കാരനാണ്.
എറണാകുളം കാക്കനാട് സ്വദേശികളായ
ബിജി ആലപ്പാട്ട്, ഭാര്യ
ഷാരോൺ ആലപ്പാട്ട്, മക്കളായ മിഷേൽ ആലപ്പാട്ട് റോഷൽ ആലപ്പാട്ട് ഡാനിയേൽ ആലപ്പാട്ട് എന്നിവരരടങ്ങിയ കുടുംബവും സംഘത്തിലുണ്ടായിരുന്നു.
ഓയിൽ മാർക്കറ്റിംഗ് കമ്പനി ഡയറക്ട റായ ബിജി ആലപ്പാട്ടിനെ സന്ദർശിക്കാനാണ് സുഡാനിലെ ഖാർ ത്തു മിലെത്തിയത്. ഏപ്രിൽ 16 ന് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്തിരിക്കവേയാണ് കലാപം തുടങ്ങിയത്.

സുഡാനിൽ നിന്നെത്തിയ പത്ത് പേരടങ്ങുന്ന മറ്റൊരു സംഘം സ്വന്തം നിലയ്ക്ക് ഹോട്ടലിൽ മുറി എടുത്തിട്ടുണ്ട്.

അന്തരിച്ചു ന്യൂഡൽഹി: കേരള ഹൗസിൽ ഷോഫറായി സേവനം ചെയ്തിരുന്ന ബോബിരാജ് ഭാസ്കർ അന്തരിച്ചു.ഇന്നലെ അർദ്ധരാത്രിയിലാണ്  ബോബിയെ മര...
25/04/2023

അന്തരിച്ചു

ന്യൂഡൽഹി: കേരള ഹൗസിൽ ഷോഫറായി സേവനം ചെയ്തിരുന്ന ബോബിരാജ് ഭാസ്കർ അന്തരിച്ചു.
ഇന്നലെ അർദ്ധരാത്രിയിലാണ് ബോബിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം ചിങ്ങവനം പന്നിമറ്റം സ്വദേശിയാണ്.

കേരള ഹൗസ് അങ്കണത്തിൽ
പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ
കേരള സർക്കാറിന്റെ ഡൽഹിയിലെ
പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് മുൻ സാംസ്കരിക വകുപ്പ് മന്ത്രി എം.എ. ബേബി, രാജ്യസഭ എം.പി. എ.എ. റഹിം, കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ, കൺട്രോളർ സി. എ . അമീർ, പ്രൊട്ടോക്കോൾ ഓഫീസർ സുൽഫിക്കർ റഹ്മാൻ, ലെയിസൺ ഓഫീസർ രാഹുൽ ജെയ്സ്വർ , ഇൻഫർമേഷൻ ഓഫീസർ സിനി.കെ. തോമസ് എന്നിവരും
വിവിധ വകുപ്പ് മേധാവികളും ജീവനക്കാരും അന്തിമോപചാരം അർപ്പിച്ചു.

ഭാര്യ: ഷൈനി ബോബി ഡൽഹി രോഹിണി, സഞ്ജയ് ഗാന്ധി ഹോസ്പിറ്റലിൽ നേഴ്സ് മകൻ വിനായക് രാജ്,
മകൾ വിനയലക്‌ഷ്മി.
സംസ്കാരം നാളെ വൈകുന്നേരം മൂന്ന് മണിക്ക് വീട്ടിൽ.

ഡിജിറ്റൽ സൈനേജ് സ്വിച്ച് ഓൺ ചെയ്തു.ന്യൂഡൽഹി :  കേരളഹൗസിൽ ടൂറിസം ഡിപ്പാർട്ടമെൻ്റ് സ്ഥാപിച്ച ഡിജിറ്റൽ സൈനേജിൻ്റെ സ്വിച്ച് ...
23/02/2023

ഡിജിറ്റൽ സൈനേജ് സ്വിച്ച് ഓൺ ചെയ്തു.

ന്യൂഡൽഹി : കേരളഹൗസിൽ ടൂറിസം ഡിപ്പാർട്ടമെൻ്റ് സ്ഥാപിച്ച ഡിജിറ്റൽ സൈനേജിൻ്റെ സ്വിച്ച് ഓൺ റസിഡൻ്റ് കമ്മീഷർ സൗരഭ് ജെയിൻ നിർവ്വഹിച്ചു. അഡീഷണൽ ബ്ലോക്കിലെ സമൃദ്ധി ക്യാൻ്റിന് സമീപത്താണ് ഡിജിറ്റൽ സൈനേജ് സ്ഥാപിച്ചിരിക്കുന്നത്. കേരളത്തിൻ്റെ തനത് കലാരൂപങ്ങൾ, രുചി വിഭവങ്ങൾ, പ്രാ​ദേശിക ഉത്സവങ്ങൾ, ഹൗസ് ബോട്ടുകൾ, കോട്ടകൾ, ബീച്ചുകൾ, ഹിൽസ്റ്റേഷൻസ്,
ഒപ്പം കേരള ടൂറിസത്തിൻ്റെ നൂതന ആവിഷ്ക്കാരമായ കാരവാൻ ടൂറിസം മറ്റു പ്രാദേശിക സവിശേഷതകളുമാണ് ചെറു വീഡിയോയായി ഡിജിറ്റൽ സൈനേജിൽ പ്രദർശിപ്പിക്കുന്നത്.
പ്രോട്ടോക്കോൾ ഓഫീസർ സുൾഫിക്കർ റെഹ്മാൻ, ലെയ്സൺ ഓഫീസർ രാഹൂൽ ജെയ്സ്വാൾ, ലോ വിങ് നോഡൽ ഓഫീസർ പി.ജി വിജയകുമാർ, ലോ ഓഫീസർ സി. ഡി. ശ്രീനിവാസ്, ടൂറിസം ഇൻഫർമേഷൻ ഓഫീസർ എസ്. ശ്രീകുമാർ, ബ്രാ‍ഞ്ച് ഹെഡ് കെൽട്രോൺ രഞ്ജിത്ത് ജോയ് ഒപ്പം കേരളഹൗസ് ജീവനക്കാരും സ്വിച്ച് ഓൺ ചടങ്ങിൽ പങ്കെടുത്തു.

റിപ്പബ്ലിക് ദിനം - 2023 റിപ്പബ്ലിക് ദിനപരേഡിൽ  കേരളം ഒരുക്കിയ  ടാബ്ലോയുടെ കർത്തവ്യപഥ്യൽ നിന്നുള്ള ദൃശ്യങ്ങൾ
27/01/2023

റിപ്പബ്ലിക് ദിനം - 2023

റിപ്പബ്ലിക് ദിനപരേഡിൽ
കേരളം ഒരുക്കിയ ടാബ്ലോയുടെ
കർത്തവ്യപഥ്യൽ നിന്നുള്ള ദൃശ്യങ്ങൾ

റിപ്പബ്ലിക് ദിനം - 2023റിപ്പബ്ലിക് ദിന പരേഡിൻ്റെ ഭാ​ഗമായി ഡൽഹി കാൻ്റിലെ രംഷ്ട്രീയ രം​ഗശാല ക്യാംപിൽ    നടന്ന സാംസ്കാരികസന...
27/01/2023

റിപ്പബ്ലിക് ദിനം - 2023

റിപ്പബ്ലിക് ദിന പരേഡിൻ്റെ ഭാ​ഗമായി ഡൽഹി കാൻ്റിലെ രംഷ്ട്രീയ രം​ഗശാല ക്യാംപിൽ നടന്ന സാംസ്കാരികസന്ധ്യയിൽ ശിങ്കാരിമേളം ​ഗോത്രനൃത്തം കളരിപ്പയറ്റ് എന്നിവ സമ്മേളിപ്പിച്ചു കൊണ്ട് കേരളം അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ്

റിപ്പബ്ലിക് ദിനം - 2023 ഇന്ത്യയുടെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനപരേഡിൽ  കേരളം ഒരുക്കിയ  ടാബ്ലോയുടെ ഭാ​ഗമായ കളരിസംഘം
27/01/2023

റിപ്പബ്ലിക് ദിനം - 2023

ഇന്ത്യയുടെ എഴുപത്തിനാലാമത്
റിപ്പബ്ലിക് ദിനപരേഡിൽ കേരളം
ഒരുക്കിയ ടാബ്ലോയുടെ ഭാ​ഗമായ
കളരിസംഘം

റിപ്പബ്ലിക് ദിനം - 2023 ഇന്ത്യയുടെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനപരേഡിൽ കേരളം  ഒരുക്കിയ  ടാബ്ലോയിലെ  ഇരുള നൃത്തം അവതരിപ...
27/01/2023

റിപ്പബ്ലിക് ദിനം - 2023
ഇന്ത്യയുടെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനപരേഡിൽ കേരളം ഒരുക്കിയ ടാബ്ലോയിലെ ഇരുള നൃത്തം അവതരിപ്പിച്ച കലാകാരികൾ
കൊറിയോ​ഗ്രാഫർ പഴനിസ്വാമി എസിനൊപ്പം

റിപ്പബ്ലിക് ദിനം - 2023 ഇന്ത്യയുടെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനപരേഡിൽ  നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പ...
27/01/2023

റിപ്പബ്ലിക് ദിനം - 2023

ഇന്ത്യയുടെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനപരേഡിൽ നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും കേന്ദ്ര പ്രമേയമാക്കി കേരളം ഒരുക്കിയ ടാബ്ലോയിലെ ശിങ്കാരിമേളം സംഘം

റിപ്പബ്ലിക് ദിനം - 2023 ഇന്ത്യയുടെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനപരേഡിൽ  നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പ...
27/01/2023

റിപ്പബ്ലിക് ദിനം - 2023

ഇന്ത്യയുടെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനപരേഡിൽ നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും കേന്ദ്ര പ്രമേയമാക്കി കേരളം ഒരുക്കിയ ടാബ്ലോയുടെ വിവിധ ദൃശ്യങ്ങൾ

Kerala Minister for Food and Civil Supplies Shri G. R  Anil meets Union  Minister for Food and Public Distribution Shri ...
18/01/2023

Kerala Minister for Food and Civil Supplies Shri G. R Anil meets Union Minister for Food and Public Distribution Shri Piyush Goyal at Vanjya Bhawan

Address

KERALA HOUSE, No 3, JANTAR MANTAR Road
Delhi
110008

Alerts

Be the first to know and let us send you an email when Information Office, I&PRD Kerala House,New Delhi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Information Office, I&PRD Kerala House,New Delhi:

Videos

Share


Other Government Organizations in Delhi

Show All

Comments

Chief Ministers' Press Conference at Kerala House, New Delhi.
Hon'ble Chief Minister of Kerala Shri.Pinarayi Vijayan calling on Hon'ble Prime Minister Shri.Narendra Modi...!!!!


Chief Minister's Office, Kerala Kerala Government Pinarayi Vijayan Narendra Modi PMO India
CHIEF MINISTER GRIEVANCE CELL..!!!! USING TECHNOLOGY TO DISPOSE COMPLAINTS OF THE PUBLIC SUCCESSFULLY...!!!


Chief Minister's Office, Kerala Kerala Government Pinarayi Vijayan
Ukraine; Effective steps taken to evacuate Malayalees – Chief Minister

Chief Minister Pinarayi Vijayan informed the Assembly that the government had taken immediate and effective steps to safely evacuate Malayalees, mostly students, stranded in war torn Ukraine. He was answering to a calling attention by C.K Harindran in the assembly. Chief Minister said:
"Letters were sent to the Hon'ble Prime Minister and Minister of External Affairs requesting the evacuation of students trapped in various provinces of Ukraine and conducted discussion with the Union External Affairs Minister. 24 hour arrangements were made under the leadership of NORKA Development Offices in New Delhi and Mumbai to receive the students. Food and accommodation were arranged at Kerala House in Mumbai and Delhi. The students were repatriated in chartered and commercial flights at the expense of the state government. Vehicle arrangements were made free of cost at the airports in Mumbai and Delhi. 3379 students were brought back to their homes in Kerala till date. A commendable service was rendered by team Kerala House, Delhi under the leadership of Resident Commissioner. I congratulate them whole heartedly.


Chief Minister's Office, KeralaKerala GovernmentPinarayi Vijayan
MB Rajesh
Kerala House Resident Commissioner Saurabh Jain IAS seeing off the students in the last chartered flight from New Delhi..!!! Operation Ganga was successfully completed by Government of Kerala with immense efforts from all the officials of Kerala House, New Delhi..!!!!


Kerala Government Chief Minister's Office, Kerala
OSD to the Government of Kerala Amb.Venu Rajamony interacting with the last students who reached New Delhi from Ukraine....!!

Ambassador Venu Rajamony
Memoirs from the Warzone....!!!


*യുദ്ധമുഖത്ത് ഞങ്ങൾ ജീവിതം പഠിച്ചു*
ന്യൂഡൽഹി: ജീവിതത്തിന്റെ ഒരു വലിയ പ്രതിസന്ധിയാണ് ഞങ്ങൾ കടന്നുപോയത്. സുമി സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നെത്തിയ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥി ക്ഷേമ കൃഷ്ണനും റോസ് മേരി ജോർജിനും ബിപിൻ ബിജിക്കും ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല. 13 ദിവസം ഹോസ്റ്റലിന്റെ ബേസ്മെന്റിലാണ് ഇവർ ചെലവഴിച്ചത്. സുരക്ഷിത കാരണങ്ങളാൽ രാത്രിയിൽ ലൈറ്റ് ഉപയോഗിച്ചിരുന്നില്ല. വെള്ളം തീർന്ന ദിവസമാണ് മഞ്ഞു പെയ്തത്. അത് രക്ഷയായി. "മഞ്ഞുരുകിയെത്തിയ വെള്ളം ഉപയോഗിച്ചു. ഞങ്ങൾക്ക് വിഷമമുണ്ട്. ബന്ദികളുടേ അവസ്ഥയായിരുന്നു. പക്ഷേ, അവർക്ക് വേറെ നിവർത്തിയില്ലായിരുന്നു. ഇറങ്ങുമ്പോൾ യുക്രൈനികളായ അദ്ധ്യാപകരും സഹപാഠികളും വേദനയോടെ യാത്രയാക്കി. വഴി മധ്യേ യുക്രേനിയൻ സ്വദേശികളായ ഒട്ടേറെ വൃദ്ധർ കരഞ്ഞു കൊണ്ട് പതാക വീശുന്നുണ്ടായിരുന്നു. അവരുടെ ഷീൽഡായിരുന്നു ഞങ്ങൾ" ക്ഷേമയുടെ മുഖത്ത് സങ്കടം നിറഞ്ഞു. "യുദ്ധം വല്ലാത്ത ദുരന്തമാണ്. ഏറെ സ്നേഹിക്കുന്ന യുക്രേനിയൻ അദ്ധ്യാപകർ പോലും ഞങ്ങൾ പോകാൻ ആലോചിക്കുന്ന വിവരം അന്വേഷിച്ചറിഞ്ഞിരുന്നു. ഇത് യാത്ര തടസപ്പെടുത്തും എന്ന് മനസിലായി. അവസാനം അത്തരം വിവരങ്ങൾ അവരോടു o വെളിപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചു". ബിപിൻ പറയുന്നു. "ഞങ്ങൾക്കിപ്പോൾ ഭക്ഷണത്തിന് വാശിയില്ല. എന്തു കിട്ടിയാലും കഴിക്കും. ഭക്ഷണം തീരാതിരിക്കാൻ അളവു കുറച്ചിരുന്നു. ഇപ്പോൾ നിറയെ ഭക്ഷണം. കഴിക്കാൻ പറ്റുന്നില്ലെന്നു മാത്രം" റോസ് മേരി നിറ കണ്ണോടെ ചിരിച്ചു. വടക്കുകിഴക്കൻ മേഖലയായ സുമിയിൽ നിന്ന് ബസുo ട്രെയിനും മാറി മാറിക്കയറി പോളണ്ട് ബോർഡറിലെത്താൻ 45 മണിക്കൂറിലേറെ എടുത്തു. ഓരോ വഴിയും മാറി മാറിയാണ് യാത്ര ചെയ്തത്. ഏറ്റവും മുന്നിൽ പോലീസും റെഡ് ക്രോസും. ഷെല്ലുകൾ വീണു പൊട്ടുന്നതും തീ പടരുന്നതും നേരിൽ കണ്ടു. തോക്കു ചൂണ്ടിയ പട്ടാളക്കാരായിരുന്നു യാത്രയിലെങ്ങും. യുദ്ധഭൂമിയിലെ ദുരന്ത കാണ്ഡം താണ്ടി ഇവരും സുരക്ഷിത തീരത്തേയ്ക്ക്.
Two month year old Rafael with his parents Ramish Joseph and Victoria Joseph after being evacuated from Ukraine....!!!!


*യുദ്ധഭൂമിയിൽ നിന്ന് ആശ്വാസ തീരമണഞ്ഞ് കുഞ്ഞു റഫാൽ*
ന്യൂഡൽഹി: ഇത് ആശ്വാസ തീരമാണ്. സുമിയിൽ നിന്ന് ഇന്ത്യയിലെത്തിയ യുക്രെയിൻ സ്വദേശി വിക്ടോറിയ ജോസഫ് റഷ്യൻ ഭാഷയിൽ പറഞ്ഞു. മലയാളിയായ ഭർത്താവ് റമീഷ് ജോസഫും രണ്ടര മാസം മാത്രം പ്രായമുള്ള കുഞ്ഞു റാഫേലുമായി ഇന്ന് രാവിലെയാണ് ദമ്പതികൾ ഡൽഹിയിലെത്തിയത്.
ഏഴു വർഷത്തെ പരിചയം വിവാഹ ജീവിതത്തിലെത്തിയത് മൂന്നു വർഷം മുമ്പാണ്. . ഉച്ചയ്ക്ക് പുറപ്പെടുന്ന എയർ ഏഷ്യ ചാർട്ടേഡ് ഫ്ലൈറ്റിൽ ഈ കുടുംബം കൊച്ചിയിലെത്തും. ആദ്യമായാണ് വിക്ടോറിയ കേരളത്തിലെത്തുന്നത്. ഇന്ത്യയിൽ നിന്നെത്തുന്ന വിദ്യാർത്ഥികളുടെ കോഡിനേറ്ററാണ് യുക്രൈനിൽ ബിസിനസ് ചെയ്യുന്ന റമീസ്. സുമിയിൽ നിന്ന് പോളണ്ട് അതിർത്തിയിലേയ്ക്കും തുടർന്ന് ഇന്ത്യയിലേയ്ക്കുമുള്ള 50 മണിക്കൂറിലേറെ നീണ്ട യാത്രയിൽ കുഞ്ഞു റാഫേൽ കൂടുതലും കൂടെ യാത്ര ചെയ്ത കുട്ടികളോടൊപ്പമായിരുന്നു. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ് റമീസ് പറയുന്നു. കേരളത്തിലെത്തുന്ന ആവേശം വിക്ടോറിയയക്കുമുണ്ട്
യുദ്ധമുഖരിതമായ സുമിയിലെ ഭീകരതയിൽ നിന്ന് സുരക്ഷിതത്വത്തിന്റെ കേരള തീരത്തേയ്ക്ക് ഒരു കുടുംബമായി എല്ലാവരും.
EVACUATION of STUDENTS FROM UKRAINE BY GOVERNMENT OF KERALA...!!!!


Kerala Government Ministry of External Affairs, Government of India Chief Minister's Office, Kerala Arif Mohammed Khan Pinarayi Vijayan Hibi Eden AM Ariff John Brittas Binoy Viswam Ambassador Venu Rajamony Adv. K. Somaprasad M P Ramya Haridas Dean Kuriakose Jose K Mani Elamaram Kareem

Asianet News Manorama News TV Manorama Online Mathrubhumi Mathrubhumi News Malayala Manorama Corporate 24 News Kairali TV Jaihind TV Janam TV News18 Media One TV Amrita TV

CLUB FM Mirchi Malayalam Red FM Malayalam Radio Mango Ananthapuri FM All India Radio News

Deshabhimani - ദേശാഭിമാനി Deepika Newspaper Madhyamam Kerala Kaumudi Janmabhumi Janayugom Online

Kerala Tourism Kerala Police
CHEER WARRIORS WITH STUDENTS FROM UKRAINE..!!!!

The students while reaching Delhi were facing a lot of stress as they have escaped from a warzone. Cheer volunteers who are of the similar age of these students have been of great help to the students in cheering them up and easing their tensions.


'ഓപ്പറേഷൻ ഗംഗ' അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ, ഖാർകിവ്, കീവ് തുടങ്ങിയ യുദ്ധപ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത്. ദിവസങ്ങളോളം യാത്ര ചെയ്ത്, തീർത്തും അവശരായാണ് വിദ്യാർത്ഥികൾ ഡൽഹിയിൽ എത്തുന്നത്. ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് വിവിധ ഫ്ലൈറ്റിൽ മടങ്ങുന്ന അവർക്ക് സഹായകരങ്ങളുമായി കേരള ഹൗസ് ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് ഏർപ്പെടുത്തിയ "ചിയർ വാരിയർസ്" കർമ്മനിരതരായി കേരള ഹൗസിലും ഡൽഹി അന്താരാഷ്ട്ര വിമാന താവളത്തിലും പ്രവർത്തിക്കുന്നുണ്ട്.

സൗഹൃദത്തോടെ എപ്പോഴും ചിരിച്ച മുഖവുമായി, വിദ്യാർത്ഥികളുടെ ഇടയിൽ തന്നെ ചിയർ വാരിയർസ് സദാസമയം ഉണ്ടാവും. "രാവിലെ മുതൽ വൈകിട്ട് കേരളത്തിലേക്കുള്ള ഫ്ലൈറ്റ് എടുക്കുന്നത് വരെ ഞങ്ങൾ അവരുടെ കൂടെ തന്നെ ഉണ്ടായിരുന്നു, അവർ അനുഭവിച്ചത് പറയുന്നത് കേട്ടപ്പോൾ ഭയങ്കര സങ്കടം തോന്നി. തിരികെ പോകുമ്പോൾ, എന്നോട് നന്ദി പറഞ്ഞുകൊണ്ട് അവരുടെ കയ്യിൽ കരുതിയിരുന്ന ഒരു ബിസ്ക്കറ്റ് പാക്കറ്റ് എനിക്ക് തരുകയും ചെയ്‌തു. വളരെയധികം സന്തോഷമുണ്ട് എന്ന് പറയുകയായിരുന്നു ചിയർ വാരിയർസിൽ ഒരാളായ ഗായത്രി. "സുരക്ഷിതമായി വീട്ടിൽ എത്തി എന്ന് പറഞ്ഞ് ചിലർ വാട്ട്'സ് ആപ്പ് സന്ദേശം അയക്കുകയും ചെയ്‌തു" ഗായത്രി കൂട്ടിച്ചേർത്തു.

പുതിയ സുഹൃത്തുക്കളെ കിട്ടിയ സന്തോഷത്തിലാണ് വോളന്റീർസ് എല്ലാരും തന്നെ. ഉക്രൈനിൽ ഏറ്റവും പ്രശ്ന ബാധിത പ്രദേശമായ സുമിയിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇനി തിരികെ എത്താനുള്ളത്. അവർക്ക് ആശ്വാസമേകാനായി, കൂടുതൽ ശ്രദ്ധ കൊടുക്കാനും പുതിയ രീതികൾ ആലോചിച്ച് കാത്തിരിപ്പിലാണ് ചിയർ വാരിയേഴ്സ്.
Resident Commissioner Saurabh Jain IAS interacting with the students from Ukraine in their flight back to Kerala from New Delhi...!!!!!


നിങ്ങൾ വീടെത്താൻ ഞങ്ങൾ ഉറങ്ങാതിരിക്കുന്നു
ന്യൂഡൽഹി: നിങ്ങളെല്ലാവരും വീടെത്താൻ ഞങ്ങൾ ഉറങ്ങാതിരിക്കുന്നു. റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ ഇത് പറയുമ്പോൾ നിലയ്ക്കാത്ത കൈയടി. ഇന്ന് (മാർച്ച് 3 ) ന് വൈകിട്ട് പുറപ്പെട്ട എയർ ഏഷ്യ 6301 വിമാനത്തിൽ റസിഡന്റ് കമ്മീഷണർ എത്തിയത് വിദ്യാർത്ഥികൾക്ക് ആശംസ നേരാനും യാത്ര പറയാനുമാണ്. കൂട്ടുകാരെ ഓർത്ത് നിങ്ങൾ വിഷമിക്കുന്നുണ്ടെന്ന് അറിയാം. നിങ്ങളുടെ എല്ലാ സുഹൃത്തുക്കളും യുക്രെയിനിൽ നിന്ന് വീടെത്തും വരെ അവരുടെ മാതാപിതാക്കളോടൊപ്പം ഞങ്ങളും രാത്രിയും പകലും ഉണർന്നിരിക്കും. കേരള സർക്കാരും നോർക്ക റൂട്ട്സും ഒരു ജനത മുഴുവനും നിങ്ങളുടെ ഒപ്പമുണ്ട്. ധൈര്യമായിരിക്കുക. റസിഡന്റ് കമ്മീഷണർ പറഞ്ഞു. ഇൻഫർമേഷൻ ഓഫീസർ സിനി കെ. തോമസും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ഇന്ന് രാവിലെ (മാർച്ച് 3) എയർ ഫോഴ്സ് വിമാനങ്ങളിൽ വന്നിറങ്ങിയ കുട്ടികളോടൊപ്പം ഉക്രെയിനിൽ നിന്ന് വന്നിറങ്ങിയത് നാലു വളർത്തു മൃഗങ്ങൾ കൂടിയാണ്. എയർഫോഴ്സ് 2222 ഫ്ലൈറ്റിൽ കെ.എസ്. ആദർശിനൊപ്പം സ്മോക്കി എന്ന സ്കോട്ടിഷ് പൂച്ചക്കുട്ടിയും ശ്വേത ശരവണനൊപ്പം ചിൽട്ടു എന്ന പൂച്ചക്കുട്ടിയും അഞ്ചു ദാസിനൊപ്പം ലോക്കി എന്ന ഗ്രേപേർഷ്യൻ പൂച്ചക്കുട്ടിയും ഇന്ത്യയിലെത്തി. ആരു അൽഡ്രിൻ എന്ന പെൺകുട്ടിയോടൊപ്പം സൈറ അർധു എന്ന സൈബീരിയൻ ഹസ്ക്കും ഇന്ത്യയിലെത്തി. ഇവയെ കൊണ്ടുപോകാനാകില്ലെന്ന് എയർ ഏഷ്യ അറിയിച്ചതോടെ ഇത് പരിഹരിക്കാനും റസിഡന്റ് കമ്മീഷണറുടെ ഇടപെടൽ ഉണ്ടായി. എന്നാൽ കേരള സർക്കാർ ചാർട്ട് ചെയ്ത എയർ ഏഷ്യയുടെ നയമനുസരിച്ച് വളർത്തുമൃഗങ്ങളെ കൊണ്ടുപോകാനാകുമായിരുന്നില്ല. അതിനാൽ ഈ നാലു കുട്ടികൾക്ക് ചാർട്ടേഡ് ഫ്ലൈറ്റിൽ യാത്ര തുടരാനായില്ല. സൈറയെ എയർ ഇന്ഡ്യയുടെ കാർഗോ ഫ്ലൈറ്റിൽ അയയ്ക്കാൻ കേരള ഹൗസ് കെ എസ് ഇ ബി റസിഡന്റ് എഞ്ചിനീയർ ഡെന്നിസ് രാജൻ ശ്രമിച്ചെങ്കിലും വെറ്റിറിനറി ക്ലിയറൻസ് ഇല്ലാതിരുന്നതിനാൽ കഴിഞ്ഞില്ല. ഇന്ന് ഉച്ചകഴിഞ്ഞ് പുറപ്പെട്ട ഫ്ലൈറ്റിൽ മാത്രം 166 പേരും വൈകിട്ട് പുറപ്പെട്ട വിമാനത്തിൽ 102 പേരും നാട്ടിലെത്തി. വളർത്തുമൃഗങ്ങളുമായി വന്ന 4 പേർ സ്വന്തം നിലയ്ക്കാണ് നാട്ടിലെത്തുന്നത്.
#}