05/07/2016
ഇത് അനീഷ് സി.ആർ.
പ്ലസ്ടുവിനു ശേഷം തനിക്ക് ഇഷ്ടപ്പെട്ട വിഷയം പഠിക്കാൻ, വ്യത്യസ്തമായ ഒരു പാതയിലൂടെ ധൈര്യസമേതം ഇറങ്ങിത്തിരിച്ച എടൂരിലെ മിടുക്കന്മാരിലൊരാൾ. പ്രകൃതിയെയും വന്യജീവികളെയും ഇഷ്ടപ്പെടുന്ന അനീഷ് കേരള കാർഷിക സർവകലാശാല, ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഫോറസ്ട്രിയും വന്യജീവി സംരക്ഷണവും പഠിച്ചതിനു ശേഷം ഇപ്പോൾ പാലക്കാട്ടെ സൈലന്റ് വാലി നാഷണൽ പാർക്കിൽ കൺസർവേഷൻ ബയോളജിസ്റ്റ് ആയി ജോലി നോക്കുന്നു.
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസെർവേഷൻ ഓഫ് നേച്ചർ(IUCN)ഉം അതിന്റെ പോഷക സംഘടനകളും സിംഗപ്പൂരിൽ വച്ചു നടത്തുന്ന നീർനായവർഗ്ഗങ്ങളെക്കുറിച്ചുള്ള പതിമൂന്നാം അന്താരാഷ്ട്ര കോൺഗ്രസ്സിൽ പ്രബന്ധം അവതരിപ്പിക്കാൻ അനീഷ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
വയനാട്ടിലെ കബനി നദീതീരപ്രദേശങ്ങളിൽ കാണപ്പെടുന്ന രണ്ടു തരം നീർനായ വർഗ്ഗങ്ങളെക്കുറിച്ചുള്ള പഠനമാണ് ഈ പ്രബന്ധത്തിനാധാരം. ഭൂവിനിയോഗം കൊണ്ട് നദീജന്യ ആവാസവ്യവസ്ഥകളിൽ ഉണ്ടായിട്ടുള്ള കൈകടത്തലുകൾ നീർനായകൾ വാസസ്ഥലം തിരഞ്ഞെടുക്കുന്നതിനെയും അവയുടെ വിന്യാസത്തെയും സ്വാധീനിക്കുന്നത് എങ്ങനെയെല്ലാമെന്നാണ് അനീഷിന്റെ പ്രബന്ധം സംസാരിക്കുന്നത്.
എടൂർ സ്‌കൂളിലെ മുൻ അധ്യാപകരായ രാമകൃഷ്ണൻ മാഷിന്റെയും രുഗ്മിണി ടീച്ചറിന്റെയും മകനാണ് അനീഷ്.
Reference: http://www.ottercongress2016.com
Note: Aneesh's original paper entitled "Riverine habitats under changing land-use: distribution and habitat selection of two species of Asian otters in Kabini River, South India" is to be presented in the conference in coming days.