Ernakulam District Library Council

Ernakulam District Library Council Read. Learn. Grow!

Ernakulam District Library Council, affiliated to Kerala State Library Council, promoting literacy & knowledge under the Kerala Public Libraries Act 1989

ദേശീയ കാവ്യോത്സവം - കാവ്യാലാപന മത്സരം പൊതു വിഭാഗം - ഒന്നാം സ്ഥാനം ഡോ. അമൃതരാജ് എസ്വള്ളത്തോൾ സ്മാരക വായനശാല, പുക്കാട്ടുപട...
06/09/2026

ദേശീയ കാവ്യോത്സവം - കാവ്യാലാപന മത്സരം

പൊതു വിഭാഗം - ഒന്നാം സ്ഥാനം
ഡോ. അമൃതരാജ് എസ്
വള്ളത്തോൾ സ്മാരക വായനശാല, പുക്കാട്ടുപടി

അഭിനന്ദനങ്ങൾ!

ദേശീയ കാവ്യോത്സവം - കാവ്യാലാപന മത്സരം കോളേജ് വിഭാഗം - ഒന്നാം സ്ഥാനം ആർദ്ര മരിയ യു. സി. കോളേജ്, ആലുവഅഭിനന്ദനങ്ങൾ!
06/09/2026

ദേശീയ കാവ്യോത്സവം - കാവ്യാലാപന മത്സരം

കോളേജ് വിഭാഗം - ഒന്നാം സ്ഥാനം
ആർദ്ര മരിയ
യു. സി. കോളേജ്, ആലുവ

അഭിനന്ദനങ്ങൾ!

ദേശീയ കാവ്യോത്സവം - കാവ്യാലാപന മത്സരംസ്കൂൾ വിഭാഗം - ഒന്നാം സ്ഥാനംവരദ സുധീഷ്ബ്രഹ്മാനന്ദോദയം ഹയർ സെക്കൻ്ററി സ്കൂൾ, കാലടി.അ...
06/09/2026

ദേശീയ കാവ്യോത്സവം - കാവ്യാലാപന മത്സരം

സ്കൂൾ വിഭാഗം - ഒന്നാം സ്ഥാനം
വരദ സുധീഷ്
ബ്രഹ്മാനന്ദോദയം ഹയർ സെക്കൻ്ററി സ്കൂൾ, കാലടി.

അഭിനന്ദനങ്ങൾ!

ദേശീയ കാവ്യോത്സവം - കാവ്യാലാപന മൽസരം നടത്തിഎറണാകുളം ജില്ല ലൈബറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ദേശീയ കാവ്യോത്സവത്തി...
06/09/2026

ദേശീയ കാവ്യോത്സവം - കാവ്യാലാപന മൽസരം നടത്തി

എറണാകുളം ജില്ല ലൈബറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ദേശീയ കാവ്യോത്സവത്തിൻ്റെ ഭാഗമായി, ആലുവ താലൂക്ക് ലൈബ്രറി കൗൺസിലിൻ്റേയും, യു. സി. കോളേജ് മലയാള വിഭാഗത്തിൻ്റേയും സംയുക്ത ആഭിമുഖ്യത്തിൽ കാവ്യാലാപന മൽസരം സംഘടിപ്പിച്ചു. ആലുവ യു.സി. കോളേജ് വി. എം. എ. ഹാളിൽ വെച്ച് നടന്ന മൽസരം പ്രശസ്ത കവി വേണു വി. ദേശം ഉദ്‌ഘാടനം ചെയ്തു.

ജില്ലാ ലൈബറി കൗൺസിൽ വൈസ് പ്രസിഡൻ്റ് ഡോ രാജി കെ. പോൾ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് ഷാജി ജോർജ്ജ് പ്രണത ആമുഖ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി. ജി. സജീവ്, താലൂക്ക് സെക്രട്ടറി വി. കെ. ഷാജി, പ്രസിഡൻ്റ് എസ്. എ. എം. കമാൽ, വൈസ് പ്രസിഡൻ്റ് ഷാജി യോഹന്നാൻ, കെ.ജി നാരായണൻ, സവിത എസ്, കെ. എം. തോമസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഹൈസ്കൂൾ / ഹയർ സെക്കണ്ടറി വിഭാഗത്തിൽ വരദ സുധീഷ് (ബ്രഹ്മാനന്ദോദയം ഹയർ സെക്കണ്ടറി, കാലടി), ഒന്നാം സ്ഥാനവും, ആദിഷ് ഗോപാൽ (രാജഗിരി സ്‌കൂൾ, കളമശ്ശേരി) രണ്ടാം സ്ഥാനവും, നേഹ. കെ എസ്. (എസ്. എൻ. എച്ച്. എസ്. പറവൂർ) മൂന്നാം സ്ഥാനവും നേടി.

കോളേജ് വിഭാഗത്തിൽ ആർദ്ര മരിയ (യു. സി. കോളേജ് ആലുവ) ഒന്നാം സ്ഥാനവും,
ആഗ്‌നേയ് പ്രകാശ് (നിർമ്മല കോളേജ് മുവാറ്റുപുഴ) രണ്ടാം സ്ഥാനവും ദൃശ്യ ദിലീപ് (ജി.സി. ഐ. മാള) മൂന്നാം സ്ഥാനവും നേടി.

പൊതു വിഭാഗത്തിൽ ഡോ. അമൃതരാജ് എസ്. (വള്ളത്തോൾ വായനശാല, പുക്കാട്ടുപടി) ഒന്നാം സ്ഥാനവും, രാജേന്ദ്രൻ ജി. (മഹാത്മ വായനശാല, തൃപ്പൂണിത്തുറ), ഡോ. സുന്ദരൻ വേലായുധൻ (സാഹിത്യ പോഷിണി വായനശാല, കി. കടുങ്ങല്ലൂർ) മൂന്നാം സ്ഥാനവും നേടി.

കവിതയും, ഗാനവും - ഭിന്നതയുടെ സമന്വയം പ്രഭാഷണം നടത്തിഎറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ദേശീയ കാവ്യോൽസവത്തിൻ...
06/09/2026

കവിതയും, ഗാനവും - ഭിന്നതയുടെ സമന്വയം പ്രഭാഷണം നടത്തി

എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ദേശീയ കാവ്യോൽസവത്തിൻ്റെ ഭാഗമായി "കവിതയും, ഗാനവും - ഭിന്നതയുടെ സമന്വയം" എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു.
കവിയും , മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഷാജി ജോർജ്ജ് പ്രണത ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
എഴുത്തുകാരൻ സുസ്മേഷ് ചന്ദ്രോത്ത്, കവി വേണു .വി . ദേശം, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ് , കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ, ഇടപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് പി.എച്ച് ഷാഹുൽ ഹമീദ്, കവി ജയകുമാർ ചെങ്ങമനാട് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ദേശീയ കാവ്യോൽസവം ഡെലിഗേറ്റ് പാസിൻ്റെ വിതരണം എഴുത്തുകാരൻ സുസ്മേഷ് ചന്ദ്രോത്തിന് നൽകി കൊണ്ട് ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ നിർവ്വഹിച്ചു.

ഏവർക്കും സ്വാഗതം
04/09/2026

ഏവർക്കും സ്വാഗതം

കാവ്യാലാപന മത്സരം സെപ്റ്റംബർ 6, ഞായർയു സി കോളേജ്, ആലുവദേശീയ കാവ്യോത്സവം സെപ്റ്റംബർ18, 19& 20
04/09/2026

കാവ്യാലാപന മത്സരം
സെപ്റ്റംബർ 6, ഞായർ
യു സി കോളേജ്, ആലുവ

ദേശീയ കാവ്യോത്സവം
സെപ്റ്റംബർ18, 19& 20


ദേശീയ കാവ്യോത്സവത്തിന് ഇനി 22 ദിനങ്ങൾ മാത്രം💦അഭിജ്ഞാനം 23കവികൾ വാക്കുകൾ കൊണ്ട് നിർമ്മിക്കുന്ന അനുഭൂതിക്ക് ഒരിക്കലും മറക്...
27/08/2026

ദേശീയ കാവ്യോത്സവത്തിന് ഇനി
22 ദിനങ്ങൾ മാത്രം
💦

അഭിജ്ഞാനം 23

കവികൾ വാക്കുകൾ കൊണ്ട് നിർമ്മിക്കുന്ന അനുഭൂതിക്ക് ഒരിക്കലും മറക്കരുതാത്ത ദാർഢ്യം ഉണ്ടാകുന്നത് അവയുടെ കാലാത്മകത കൊണ്ടാണ്. ഓണത്തെ കുറിച്ച് ഇടപ്പള്ളി, ചങ്ങമ്പുഴ, വൈലോപ്പിള്ളി എഴുതിയ വരികൾ.

*ഓണശീലുകൾ*

ദാനവവീരനദ്ദാനശീലൻ ആനന്ദനൃത്തങ്ങളാടിടുന്നു.
പോവല്ലേ, പോവല്ലേ, പൊന്നോണമേ
പൂവല്ലേ ഞാനിട്ടു പൂജിക്കുന്നു

(ഇടപ്പള്ളി രാഘവൻ പിള്ള)

🍃🍃🍃🍃

ഓണപ്പൂക്കൾ പറിച്ചില്ലേ, നീ ഓണക്കോടിയുടുത്തില്ലേ?
പൊന്നുഞ്ചിങ്ങം വന്നിട്ടും, നീ
മിന്നും മാലേം കെട്ടീലേ?
മണിമിറ്റത്താ മാവേലിക്കൊരു മരതകപീഠം വെച്ചില്ലേ?

(ചങ്ങമ്പുഴ കൃഷ്ണപിള്ള)

🍃🍃🍃🍃

അരിമയിലോണപ്പാട്ടുകൾ പാടി-
പ്പെരുവഴി താണ്ടും കേവല, രെപ്പൊഴു-
മരവയർ പട്ടിണി പെട്ടവർ, കീറി-
പ്പഴകിയ കൂറ പുതച്ചവർ ഞങ്ങൾ;
നരയുടെ മഞ്ഞുകൾ ചിന്നിയ
ഞങ്ങടെ
തലകളിൽ മങ്ങിയൊതുങ്ങിയിരിപ്പൂ
നിരവധി പുരുഷായുസ്സിന്നപ്പുറ-
മാളിയൊരോണപ്പൊൻകിരണങ്ങൾ.

(വൈലോപ്പിള്ളി ശ്രീധരമേനോൻ)

🍃🍃🍃🍃


മണിനാദം, രമണൻ, മാമ്പഴം കാവ്യങ്ങളുടെ തൊണ്ണൂറാം വാർഷികം.
ദേശീയ കാവ്യോത്സവം
സെപ്റ്റംബർ 18, 19, 20 തീയതികളിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ
കവിതയുടെ മഹോത്സവത്തിലേക്ക് നിങ്ങൾക്കും സ്വാഗതം

🎋
എറണാകുളം ജില്ല ലൈബ്രറി കൗൺസിൽ

ദേശീയ കാവ്യോത്സവത്തിന് ഇനി 23 ദിനങ്ങൾ മാത്രം💦അഭിജ്ഞാനം 22തിരുവോണത്തിൻ്റെ സന്തോഷവും നന്മകളും സ്‌നേഹപൂർവ്വം നേരുന്നു. ഇന്ന...
26/08/2026

ദേശീയ കാവ്യോത്സവത്തിന് ഇനി
23 ദിനങ്ങൾ മാത്രം
💦

അഭിജ്ഞാനം 22

തിരുവോണത്തിൻ്റെ സന്തോഷവും നന്മകളും സ്‌നേഹപൂർവ്വം നേരുന്നു. ഇന്ന് ഒരു സദ്യ കഥ പറയാം. ജി. ശങ്കരക്കുറപ്പും വൈലോപ്പിള്ളി ശ്രീധരമേനോനും തമ്മിലുള്ള ആത്മബന്ധം അടയാളപ്പെടുത്തുന്ന സംഭവം.

ഞാനെന്തെങ്കിലും വിളമ്പണോ?

1967ൽ ജി.ശങ്കരക്കുറുപ്പ് കേരള സാഹിത്യ അക്കാദമി ചെയർമാനായിരിക്കുന്ന കാലം. വൈലോപ്പിള്ളി അന്ന് അക്കാദമി അംഗമാണ്. ആ വർഷത്തെ അവാർഡ് വിതരണചടങ്ങിലാണ് ചങ്ങമ്പുഴയുടെ ഛായാചിത്രം അക്കാദമി ഹാളിൽ അനാവരണം ചെയ്തത്.
സമ്മേളനം അവസാനിക്കും മുമ്പ് വൈലോപ്പിള്ളി അഞ്ചുപേരെ ദേവസ്വം ക്വാർട്ടേഴ്സ‌ിലേക്ക് ക്ഷണിച്ചു. ശങ്കരക്കുറുപ്പ്, ഒളപ്പമണ്ണ, എം.ആർ.ബി., ഗുപ്തൻ നായർ, ജിയുടെ ഡ്രൈവറായി വന്ന മരുമകൻ എം. അച്യുതൻ എന്നിവരെ.

ഓരോരുത്തരും ചോദിച്ചു, എന്താണ് വിശേഷം? പതിവില്ലാത്ത ക്ഷണം. വൈലോപ്പിള്ളിയുടെ പിറന്നാളോ വിവാഹവാർഷികമോ മറ്റോ ആണോ?

വൈലോപ്പിള്ളി മറുപടി പറഞ്ഞില്ല.

എന്തായാവും ക്വാർട്ടേഴ്സിലേക്ക് എല്ലാവരുമെത്തി.
ക്വാർട്ടേഴ്സിൽ എല്ലാവർക്കും ഇരിക്കാൻ കസേരയില്ല. വൈലോപ്പിള്ളി ഒരു മെത്തപ്പായ കൊണ്ടുവന്ന് മുറിയിൽ വിരിച്ചു. അപ്പോഴാണ് മേശപ്പുറത്തിരിക്കുന്ന ഒരു പെട്ടിശീട്ട് ശങ്കരക്കുറുപ്പ് കണ്ടത്. "ശീട്ടുകളിക്കാൻ ഇതാ നല്ലത്, പായിൽ നിലത്തിരുന്നുകൊണ്ട്," കളിഭ്രാന്തനായ ജി. പറഞ്ഞു. വന്നത് ശീട്ടുകളിക്കാനാ ണെന്നപോലെ അദ്ദേഹം കശക്കാൻ തുടങ്ങി. വൈലോപ്പിള്ളിക്കും കളിഭ്രമമുണ്ട്.

“കളിഭ്രമം എന്നു പറഞ്ഞാൽ പണ്ടൊക്കെ കഥകളിഭ്രമം എന്നായിരുന്നു അർത്ഥം. ഇന്ന് നാനാർത്ഥമായി," ഒളപ്പമണ്ണ പറഞ്ഞു.

ശീട്ടുകളി തുടങ്ങിയപ്പോൾ പലരും കവിസ്ഥാനം മറന്നു. ബഹളം തുടങ്ങി. തർക്കവും മറുതർക്കവും പോർവിളിയും വെറുക്കുപറച്ചിലും.
നാലഞ്ച് റൗണ്ടുകൾ കഴിഞ്ഞു ആരും തോൽക്കുകയോ ജയിക്കുകയോ ചെയ്യുന്നില്ല.
ക്ഷണിച്ചതെന്തിന്തിനെന്ന് ഇതുവരെ പറഞ്ഞില്ലല്ലോ? ഒളപ്പമണ്ണ ഓർമ്മപ്പെടുത്തി.

എന്നിട്ടും വൈലോപ്പിള്ളി കാര്യം വെളിപ്പെടുത്തിയില്ല.

ഈ സമയം ആരോ പടി തുറക്കുന്ന ശബ്ദം കേട്ടു.
തലയിൽ ഒരു വലിയ ചൂരൽക്കൊട്ടയും കൈയിലൊരു തൂക്കുപാത്രവുമായി ഒരു പയ്യൻ വാതിൽക്കൽ വന്നു.

“എന്താത്ര വൈകിയത്,' മാസ്റ്റർ ചോദിച്ചു, "ഇവിടെ വെച്ചോ.' വൈലോപ്പിള്ളി മേശപ്പുറം ചൂണ്ടിക്കാട്ടി. അവൻ അകത്തു കടന്നതും സ്വാദിഷ്ഠമായ വിഭവങ്ങളുടെ ഗന്ധം പരന്നു.
'എന്തോ വിശേഷമുണ്ടല്ലോ,' ശീട്ടുകളിലഹള പെട്ടെന്ന് നിശ്ശബ്ദമായി. എല്ലാവരുടെയും മൂക്കു വിടർന്നു. കവികളും നിരൂപകരും വീണ്ടും കവികളും നിരൂപകരുമായി.

മേശപ്പുറത്തെ വിഭവങ്ങൾ വീണ്ടും ആ ചോദ്യമുയർത്തി, പിറന്നാളോ വിവാഹവാർഷികമോ? അതോ മറ്റെന്തെങ്കിലും..?

"ഒക്കെ പറയാം. ആദ്യം എല്ലാമെടുത്തു വിളമ്പു," വൈലോപ്പിള്ളി പറഞ്ഞു, "സദ്യയുടെ സമയം കഴിഞ്ഞുവെന്നറിയാം. എന്നാലും..."

വാഴയിലയിൽ ഒന്നാന്തരം സദ്യ, പപ്പടം, പായസം എല്ലാം സഹിതം. ശീട്ടിനെ ഉപേക്ഷിച്ച് എല്ലാവരും മേശയിലും നിലത്തുമൊക്കെ ഇരുന്ന് മതിമറന്നു സദ്യയുണ്ടുതുടങ്ങി.

"എന്താ ഇരിക്കാത്തത്?" അച്യുതൻ ചോദിച്ചു.

“മാഷും ഇരിക്കൂ. എന്തെങ്കിലും വേണന്നുണ്ടെങ്കിൽ ഞങ്ങൾ വിളമ്പിയെടുത്തോളാം," ഒളപ്പമണ്ണയും പറഞ്ഞു.

"വിളമ്പൽ എനിക്കൽപ്പം പേടിയാണ്," വൈലോപ്പിള്ളി അറിയിച്ചു, "വിശേഷിച്ച് ഇനിയെന്തെങ്കിലും വേണോ എന്നു ചോദിക്കാൻ."
"അതെന്താ?" ജി. ചോദിച്ചു.

അപ്പോൾ മാസ്റ്റർ അക്കഥ പറഞ്ഞു: ചെറുതുരുത്തിയിൽ വള്ളത്തോളിൻ്റെ സപ്‌തതി. പ്രമുഖരായ സാഹിത്യകാരന്മാരൊക്കെയുണ്ട്. കൂട്ടത്തിൽ ചെറുകവിയായ ഞാനുമുണ്ട്. നിലവിളക്കിനു മുമ്പിലിരുന്ന് സപ്തതിവരനായ വള്ളത്തോൾ പത്നിയുമൊന്നിച്ച് സദ്യയുണ്ണുകയാണ്. പലരും അടുത്തുച്ചെന്ന് വന്നിട്ടുണ്ടെന്നറിയിച്ച് മടങ്ങുന്നു. അവരോട് എല്ലാം കഴിഞ്ഞിട്ടേ പോകാവൂ എന്ന് വള്ളത്തോളും പറയുന്നു. കഥകളിയും മോഹിനിയാട്ടവുമൊക്കെയുണ്ട്.

അന്നത്തെ സാഹിത്യഅക്കാദമി അദ്ധ്യക്ഷനായ പുത്തേഴത്ത് രാമമേനോൻ വന്നു. മഹാകവിയുടെ അടുത്തുച്ചെന്ന് കുശലപ്രശ്നത്തിനുശേഷം ചോദിച്ചു:

'ഞാനെന്തെങ്കിലും വിളമ്പണോ?'

വള്ളത്തോൾ തലപൊന്തിച്ചൊന്നു നോക്കി. നാരങ്ങാക്കറി തൊട്ടുനാവിൽ വെച്ച് ശീ എന്നെരിഞ്ഞുകൊണ്ടു പറഞ്ഞു: "വിഡ്ഢിത്തം ധാരാളം വിളമ്പാറുണ്ടല്ലോ. അതു കുറച്ചാവാം." ചെവി കേൾക്കാത്തതിനാൽ ഉറക്കെ സംസാരിക്കുന്ന വള്ളത്തോളിൻ്റെ
പരുക്കൻശബ്ദം ബഹളങ്ങൾക്കിടയിലും ഉയർന്നുകേട്ടു. പുത്തേഴന് വയറുനിറഞ്ഞു. അതിൽപ്പിന്നെ, വല്ലതും വിളമ്പണോ എന്നു ചോദിക്കാൻ എനിക്കൊരു വിറയാണ്. ചിരികൾക്കിടയിൽ മാസ്റ്റർ പറഞ്ഞു.

എങ്കിലും ആതിഥേയനായതിനാൽ വിളമ്പുകാരനെപ്പോലെ നിൽക്കേണ്ടി വന്ന മാസ്റ്റർ അതുവരെ ജിജ്ഞാസ വളർത്തിയ വിഷയത്തിലേക്കു കടന്നു.
ജിയെ ചൂണ്ടി ചോദിച്ചു: "ഇതാരാണെന്നറിയാമോ?'

"അതെന്തു ചോദ്യം. നമ്മുടെ ജി. അല്ലാതാര്?"

"ഇപ്പോൾ നമ്മുടെ ജി. മാത്രമല്ല. രാജ്യത്തിൻ്റെ ആകെയല്ലേ. ജി. ശങ്കരക്കു റുപ്പ്-എം.പി, രാജ്യസഭാംഗം."

ആരും അതുവരെ അതോർത്തില്ല. എപ്പോഴും കൂടെയുള്ള ആൾ. യാതൊരു മാറ്റവുമില്ല. പക്ഷേ, വൈലോപ്പിള്ളി അതോർക്കുന്നു. അതിനാണോ ക്ഷണവും സസ്പെൻസും സദ്യയും?

"ജ്ഞാനപീഠം കിട്ടിയപ്പോൾ കുറുപ്പുമാഷ്‌ക്ക് ഒരു ചായമേടിച്ചുകൊടുക്കാൻ എനിക്ക് സൗകര്യം കിട്ടിയില്ല," വൈലോപ്പിള്ളി പറഞ്ഞു, "ഇപ്പോൾ എം.പി. കുടിയായി. ഇനി ക്ഷമിക്കാൻ വയ്യ. രണ്ടിനും കൂടിയാണ് ഈ ചെറിയ സൽക്കാരം. മാഷെ മാത്രമായിട്ടു വിളിക്കാൻ പറ്റില്ലല്ലോ. അതാണ് നിങ്ങളെക്കൂടി വിളിച്ചത്. അതിനെ തൊണ്ടഭാഗ്യം എന്നു പറയും."

ജിയുടെ കണ്ണുനിറഞ്ഞു. ഒന്നും പറഞ്ഞില്ല. വൈലോപ്പിള്ളിയുടെ നെറുകയിൽ കൈവെച്ചു.

മണിനാദം, രമണൻ, മാമ്പഴം കാവ്യങ്ങളുടെ തൊണ്ണൂറാം വാർഷികം.
ദേശീയ കാവ്യോത്സവം
സെപ്റ്റംബർ 18, 19, 20 തീയതികളിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ
കവിതയുടെ മഹോത്സവത്തിലേക്ക് നിങ്ങൾക്കും സ്വാഗതം

🎋
എറണാകുളം ജില്ല ലൈബ്രറി കൗൺസിൽ

ദേശീയ കാവ്യോത്സവത്തിന് ഇനി 26 ദിനങ്ങൾ മാത്രം💦*അഭിജ്ഞാനം 19*1936 ജൂലൈ നാലിനാണ് (21.1.1111 കൊല്ലം) ഇടപ്പള്ളി രാഘവൻപിള്ള ജീ...
23/08/2026

ദേശീയ കാവ്യോത്സവത്തിന് ഇനി
26 ദിനങ്ങൾ മാത്രം
💦

*അഭിജ്ഞാനം 19*

1936 ജൂലൈ നാലിനാണ് (21.1.1111 കൊല്ലം) ഇടപ്പള്ളി രാഘവൻപിള്ള ജീവിതത്തിന് വിരാമം കുറിച്ചത്. മയക്കോവ്‌സ്കി എഴുതിയ വരികളുണ്ട്: ഈ ജീവിതത്തിൽ മരിക്കാൻ പ്രയാസമില്ല; ജീവിക്കാനാണ് പ്രയാസം.
90 വർഷം മുൻപ് ഇടപ്പള്ളി എഴുതിയ അവസാനത്തെ കത്ത്.

*അന്ത്യസന്ദേശം*

ഞാൻ ഒന്നുറങ്ങിയിട്ടു ദിവസങ്ങൾ അല്ല. മാസങ്ങൾ വളരെയായി. കഠിനമായ ഹൃദയവേദന. ഇങ്ങനെ അൽപാൽപം മരിച്ചുകൊണ്ട് എൻ്റെ അവസാനദിനത്തെ പ്രതീക്ഷിക്കാൻ ഞാൻ അശക്തനാണ്. ഒരു കർമധീരനാകുവാൻ നോക്കി. ഒരു ഭ്രാന്തനായി മാറാനാണ് ഭാവം.

സ്വാതന്ത്ര്യത്തിന് കൊതി, അടിമത്തത്തിന് വിധി. മോചനത്തിനുവേണ്ടിയുള്ള ഓരോ മറിച്ചിലും ഈ ചരടിനെ കൊടുമ്പിരിക്കൊള്ളിക്കമാത്രമാണ് ചെയ്യുന്നത്.

എൻ്റ രക്ഷിതാക്കൾ എനിക്ക് ജീവിക്കാൻ വേണ്ടുന്നവ സന്തോഷത്തോടും സ്നേഹത്തോടും തരുന്നുണ്ടായിരിക്കാം. പക്ഷേ, ഈ ഔദാര്യമെല്ലാം എൻ്റെ ആത്മാഭിമാനത്തെ പാതാളം വരെയും മർദ്ദിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാഭാരമായിട്ടാണ് തീരുന്നത്. ഞാൻ ശ്വസിക്കുന്ന വായു ആകമാനം അസ്വാതന്ത്ര്യത്തിൻ്റെ വിഷബീജങ്ങളാൽ മലീമസമാണ്. ഞാൻ കഴിക്കുന്ന ആഹാരമെല്ലാം ദാസ്യത്തിന്റെ കല്ലുകടിക്കുന്നവയാണ്. ഞാൻ ഉടുക്കുന്ന വസ്ത്രംപോലും പാരതന്ത്ര്യത്തിൻ്റെ കാരിരുമ്പാണി നിറഞ്ഞതാണ്.

പ്രവർത്തിക്കാൻ എന്തെങ്കിലുമുണ്ടായിരിക്കുക, സ്നേഹിക്കാൻ എന്തെങ്കിലുമുണ്ടായിരിക്കുക, ആശിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക -ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തർഭവിച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്ക് നിരാശതയാണ് അനുഭവം. എനിക്ക് ഏക രക്ഷാമാർഗം മരണമാണ്. അതിനെ ഞാൻ സസന്തോഷം വരിക്കുന്നു. ആനന്ദപ്രദമായ ഈ വേർപാടിൽ ആരും നഷ്‌ടപ്പെടുന്നില്ല; ഞാൻ നേടുന്നുമുണ്ട്. മനസാ, വാചാ, കർമണാ ഇതിൽ ആർക്കും ഉത്തരവാദിത്തമില്ല. സമുദായത്തിന്റെ സംശയദൃഷ്ട‌ിയും നിയമത്തിന്റെ നിശിതഖഡ്ഗവും, നിരപരാധിത്വത്തിൻ്റെമേൽ പതിക്കരുതേ!

എനിക്ക് പാട്ടുപാടുവാൻ ആഗ്രഹമുണ്ട്: എൻ്റെ മുരളി തകർന്നുപോയി. കൂപ്പുകൈ!

ഇടപ്പള്ളി രാഘവൻപിള്ള


മണിനാദം, രമണൻ, മാമ്പഴം കാവ്യങ്ങളുടെ തൊണ്ണൂറാം വാർഷികം.

ദേശീയ കാവ്യോത്സവം
സെപ്റ്റംബർ 18, 19, 20 തീയതികളിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ*
കവിതയുടെ മഹോത്സവത്തിലേക്ക് നിങ്ങൾക്കും സ്വാഗതം

🎋
എറണാകുളം ജില്ല ലൈബ്രറി എറണാകുളം

Address

Kakkanad
Eranakulam
682030

Website

Alerts

Be the first to know and let us send you an email when Ernakulam District Library Council posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category