19/04/2023
പോക്സോ
പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും ശിക്ഷ
എട്ട് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ചാവക്കാട് അഞ്ചങ്ങാടി സ്വദേശിയായ വലിയകത്ത് വീട്ടിൽ റാഷിദ് (22) നെ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ശ്രീമതി. ലിഷ. എസ് കുറ്റക്കാരാണെന്ന് കണ്ടത്തി വിധി പ്രഖ്യാപിച്ചത്.
2017 ഡിസംബറിൽ ക്രിസ്തുമസ് സ്കൂൾ അവധി കാലത്ത് വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് വീട്ടിൽ കയറി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഈ കേസ്സിലെ പീഢനത്തിന് ഇരയായ പെൺകുട്ടി കൂട്ടുകാരികളോടും, കൂട്ടുകാരികൾ ടീച്ചർമാരോടും പറഞ്ഞതിനെ തുടർന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ സംഭവം അറിയുന്നത്. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ ചാവക്കാട് പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും തുടർന്ന് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. 15 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.
ചാവക്കാട് പോലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന, പി. ലാൽകുമാർ. രജിസ്റ്റർ ചെയ്ത കേസിൽ, ചാവക്കാട് ഇൻസ്‌പെക്ടർ ആയിരുന്ന K. G. സുരേഷ്, ഗോപകുമാർ G. എന്നിവർ പ്രതിയെ അറസ്റ്റ് ചെയ്ത് തുടർ അന്വേഷണം നടത്തുകയും ചെയ്തു. ചാവക്കാട് ഇൻസ്‌പെക്ടർ ആയിരുന്ന എം. കെ. സജീവ് ഈ കേസ് അന്വേഷണം പൂർത്തിയാക്കി പ്രതിയുടെ പേരിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി ചാവക്കാട് പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ബൈജുവും പ്രവർത്തിച്ചിരുന്നു. കേസ്സിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെ.എസ് ബിനോയിയും , പ്രോസിക്യൂഷന് സഹായിക്കുന്നതിന് വേണ്ടി അഡ്വക്കേറ്റ്മാരായ എം.കെ അമൃത എം.എം സഫ്ന എന്നിവരും ഹാജരായി.
.