Manhanganam

Manhanganam The place situated 2 K.M from kottody and 4.5 Km from Kallar Town. Mostly the peoples are undergoing with Agriculture and related activities.

Manhanganam is the place in Kallar Panchayath, Kasaragod District. more than 75 families are lived in here. Most of the younger's are studied in various academic and professional level. More than 50 members are now in abroad, they are working in service sector and also other sector's. Nearest Bus Stop : Kottody
Nearest Police Station : Rajapuram
Nearest Atm : Fedral Bank Atm Rajapuram
Nearest

School : Sri Sankara vidya Mandir Peradukkam and GHS Kottody. Nearest Temples : Sree Dharmasasta Temple Peradukkam And Sri Durga Devi Temple Peradukkam
Tharavadu Veed And Thanam : Peradukkam Kookkal tharavad, Kozhimullu Vishnumoorty Devasthanam And Sri Vayanattu kulavan Devasthana Thanathinkal. Postal Code : 671532
STD Code : 0467

30/06/2015

ഇന്ന് ഘടികാരങ്ങള്‍ നിലയ്ക്കും ഒരു സെക്കന്‍ഡ് നേരത്തേക്ക്.....

ഭൂമിയുടെ ഭ്രമണമാണ് പ്രശ്‌നം, അത് മെല്ലെയാകുന്നു. ഘടികാരങ്ങള്‍ പുനക്രമീകരിച്ച് വേണം ഭൂമിയെ ഒപ്പമെത്തിക്കാന്‍. അതിനായി ജൂണ്‍ 30 ന് ക്ലോക്കുകള്‍ ഒരു സെക്കന്‍ഡ് വിശ്രമിക്കും.

അതീവകൃത്യതയോടെ ചലിക്കുന്ന ആറ്റമിക് ക്ലോക്കുകളാണ് പുനക്രമീകരണത്തിന് വിധേയമാവുക. അതുവഴി 2015 ഒരു സെക്കന്‍ഡ് അധികദൈര്‍ഘ്യമുള്ള വര്‍ഷമാകും!

2012 ലാണ് ഇതിനുമുമ്പ് ഒരു സെക്കന്‍ഡ് നേരത്തെ വിശ്രമം ക്ലോക്കുകള്‍ക്ക് വേണ്ടിവന്നത്. അന്ന് ഇന്‍ര്‍നെറ്റിലാകമാനം പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ഇത്തവണയും അത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന് ടെക് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പാരിസ് ആസ്ഥാനമായുള്ള 'ഇന്റര്‍നാഷണല്‍ എര്‍ത്ത് റൊട്ടേഷന്‍ സര്‍വീസ്' എന്ന സ്ഥാപനമാണ് സമയത്തെ പൊന്നുപോലെ കാക്കുന്നത്. അവരാണ്, 2015 ജൂണ്‍ 30 ന് ഒരു സെക്കന്‍ഡ് അധികമായിരിക്കുമെന്ന് പ്രഖ്യാപിച്ചത്.

ദിവസവും ഭൂമിയുടെ ഭ്രമണം ഒരു സെക്കന്‍ഡിന്റെ രണ്ടായിരത്തിലൊന്ന് വീതം കുറയുന്നു എന്നതാണ് പ്രശ്‌നം. ഭൂഭ്രമണം സസൂക്ഷ്മം നിരീക്ഷിച്ച്, ആറ്റമിക് ക്ലോക്കുകളില്‍ അതിന്‍പ്രകാരം മാറ്റംവരുത്താനുള്ള ചുമതല പാരീസിലെ എര്‍ത്ത് റൊട്ടേഷന്‍ സര്‍വീസിലെ ഗവേഷകര്‍ക്കാണ്.

സാധാരണ ഒരു ദിവസമെന്നത് 86,400 സെക്കന്‍ഡാണ്. 'ഈ ദിവസം (ജൂണ്‍ 30) 86,400 ന് പകരം 86,401 സെക്കന്‍ഡുകളുണ്ടാകും' - യു.എസ്. നേവല്‍ ഒബ്‌സര്‍വേറ്ററിയില്‍ എര്‍ത്ത് ഓറിയന്റല്‍ പരാമീറ്റേഴ്‌സിന്റെ മേധാവി നിക്ക് സ്റ്റമാറ്റകോസ് പറഞ്ഞു.

1972 ന് ശേഷം ഇതിനകം 25 തവണ അധികസെക്കന്‍ഡുകള്‍ അവര്‍ ചേര്‍ത്തു. ഇപ്പോള്‍ ചേര്‍ക്കുന്ന സെക്കന്‍ഡ് കൂടിയായാല്‍, 1972 ന് ശേഷം 26 സെക്കന്‍ഡ് വര്‍ധിപ്പിച്ചു.

ഇക്കാലത്തിനിടെ, മനുഷ്യന്‍ കൂടുതലായി കമ്പ്യൂട്ടറുകളെയും ജി.പി.എസ്.സംവിധാനങ്ങളെയും ആശ്രയിക്കാന്‍ തുടങ്ങി. അറ്റോമിക് ഘടികാരങ്ങളുമായി ചേര്‍ന്ന് പോകത്തക്ക വിധമുള്ള 'നെറ്റ്‌വര്‍ക്ക് ടൈം പ്രോട്ടോക്കോള്‍' ( എന്‍.ടി.പി) ആണ് കമ്പ്യൂട്ടറുകള്‍ പിന്തുടരുന്നത്.

ഒരേ സെക്കന്‍ഡ് രണ്ടുതവണ കാണേണ്ടി വരുന്ന കമ്പ്യൂട്ടറിന് എന്തോ പ്രശ്‌നമുള്ളതായി അനുഭവപ്പെടും. അത് ശരിയാക്കാന്‍ കമ്പ്യൂട്ടര്‍ ശ്രമിക്കും. സംഗതി പ്രശ്‌നമാകും. 2012 ല്‍ ഒരു അധികസെക്കന്‍ഡ് ചേര്‍ത്തപ്പോള്‍ മോസില്ല, യെല്‍പ്പ്, റെഡ്ഡിറ്റ്, ഫോര്‍സ്‌ക്വയര്‍, ലിങ്കഡ്ഇന്‍, സ്റ്റമ്പിള്‍അപ്പോണ്‍ തുടങ്ങി ഒട്ടേറെ ഇന്റര്‍നെറ്റ് സര്‍വീസുകള്‍ പ്രവര്‍ത്തനരഹിതമായി.

ഈ പ്രശ്‌നം പരിഹരിക്കാന്‍ ഗൂഗിള്‍ ഒരു പ്രത്യേക സങ്കേതം രൂപപ്പെടുത്തിയിട്ടുണ്ട്. 'ലീപ്പ് സ്മിയര്‍' ( leap smear ) എന്നാണതിന്റെ പേര്. സിസ്റ്റം ക്ലോക്കുകളിലേക്ക് മില്ലിസെക്കന്‍ഡുകള്‍ ചേര്‍ത്ത് ചേര്‍ത്ത്, ഔദ്യോഗികമായി അധികസെക്കന്‍ഡ് പ്രഖ്യാപിക്കുമ്പോഴേക്കും കമ്പ്യൂട്ടര്‍ സംവിധാനങ്ങളെ അതിന് തയ്യാറെടുപ്പിക്കുന്ന വിദ്യായാണിത്.

ഇത്തരത്തില്‍ അധികസെക്കന്‍ഡ് ചേര്‍ക്കുന്നതിനെ വിമര്‍ശിക്കുന്നവരുണ്ട്. എന്നാല്‍, അത് ചെയ്തില്ലെങ്കില്‍ ദിവസം എന്ന സങ്കല്‍പ്പം തന്നെ അപ്രസക്തമായിപ്പോകുമെന്ന് ഗവേഷകര്‍ പറയുന്നു. ഭൂമി ഒരു തവണ സ്വയംഭ്രമണം പൂര്‍ത്തിയാക്കാനെടുക്കുന്ന സമയത്തിനാണല്ലോ ഒരു ദിവസം എന്ന് പറയുന്നത്.

10/04/2015

Gd mrng everyone

05/12/2014

ഫെയ്‌സ്ബുക്ക് ഗ്രൂപ്പിന് ഇനി ആപ്പ്‌..................

ഫെയ്‌സ്ബുക്കിലെ ഗ്രൂപ്പുകള്‍ക്ക് ഇനി പ്രത്യേക ആപ്ലിക്കേഷന്‍. ചാറ്റിന് സ്വന്തം ആപ്ലിക്കേഷന്‍ പുറത്തിറക്കിയതിനു പിന്നാലെയാണ് ഗ്രൂപ്പിന് പുത്തന്‍ ആപ്ലിക്കേഷനുമായി സക്കര്‍ബര്‍ഗ്ഗിന്റേയും കൂട്ടരുടേയും വരവ്. സ്മാര്‍ട്ട്‌ഫോണുകള്‍ വഴി സോഷ്യല്‍ മീഡിയയുടെ ഉപയോഗം വര്‍ധിച്ചപ്പോള്‍ ഓരോ ഫീച്ചറുകള്‍ക്കും ഓരോ ആപ് എന്ന തന്ത്രമാണ് ഫെയ്‌സ്ബുക്ക്് നടപ്പിലാക്കുന്നത്.
മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്നും ചാറ്റ് ഓപ്ഷന്‍ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് ചാറ്റിങ് മെസെഞ്ചര്‍ കൊണ്ടുവന്നത്. ഇതിനെതിരെ ഉപയോക്താക്കളില്‍ നിന്നും ശക്തമായ വിമര്‍ശനവും ഉയര്‍ന്നു. നവംബര്‍ ആദ്യവാരം നടന്ന മുഖാമുഖം പരിപാടിയില്‍ ഒരു ആപ്ലിക്കേഷനില്‍ ഒരു കാര്യം എന്നതാണ് തങ്ങളുടെ നയമെന്നും വ്യത്യസ്ത ആപ്ലിക്കേഷനുകള്‍ മികച്ച സേവനം നല്‍കുമെന്നും ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗ് പറഞ്ഞിരുന്നു. ഇത് കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് കമ്പനിയെന്നാണ് പുതിയ നീക്കം സൂചിപ്പിക്കുന്നത്.

ഒറ്റ ടച്ചില്‍ തന്നെ നാം അംഗങ്ങളായിട്ടുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകള്‍ ലഭിക്കുമെന്നതാണ് ഗ്രൂപ്പ് ആപ്ലിക്കേഷന്റെ ഗുണം. ഗ്രൂപ്പുകള്‍ നിര്‍മിക്കാനും ഗ്രൂപ്പില്‍ നിന്ന് ഒഴിവാകാനും ഗ്രൂപ്പുകള്‍ ക്രമീകരിക്കാനുമെല്ലാം ആപ്ലിക്കേഷനില്‍ സാധിക്കും. ആപ്പില്‍ നിലവിലെ ഫെയ്‌സ്ബുക്ക് ആപ്ലിക്കേഷന്‍ ന്യൂസ് ഫീഡിലെന്ന പോലെ ഗ്രൂപ്പ് ദൃശ്യമാകും. ഇതില്‍ നിങ്ങള്‍ക്ക് പോസ്റ്റുകള്‍ വായിക്കുക, ലൈക്ക്/കമെന്റ് ചെയ്യുക, പോസ്റ്റിടുക തുടങ്ങിയ കാര്യങ്ങളെല്ലാം ചെയ്യാം.

ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ആപ്ലിക്കേഷന്‍ ലഭ്യമാകും. ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പായ ലോലിപോപ്പിന്റെ മെറ്റീരിയല്‍ ഡിസൈനുമായി സംയോജിക്കുന്ന രീതിയിലാണ് ഗ്രൂപ്പ് ആപ്പിന്റെയും രൂപകല്‍പന. ബബിളുകളായി പ്രത്യക്ഷപ്പെടുന്ന ഗ്രൂപ്പുകള്‍ ടാപ്പു ചെയ്ത് നീക്കി നമ്മുടെ ഇഷ്ടത്തിനൊത്ത് എളുപ്പത്തില്‍ ക്രമീകരിക്കുകയുമാകാം.

05/12/2014

ന്യൂയോര്‍ക്ക്: പരിണാമസിദ്ധാന്തവും മനുഷ്യനോടുള്ള സാദൃശ്യവുമൊക്കെ വേറെ കാര്യം. ഇതിന്റെ പേരില്‍ ചിംബാന്‍സികള്‍ക്ക് മനുഷ്യാവകാശം ആവശ്യപ്പെടരുത്. ഉടമയുടെ തടങ്കലില്‍ നിന്ന് വിട്ടയക്കാനും പറയരുത്. യു.എസ്. കോടതിയുടേതാണ് ഈ ഉത്തരവ്.

ഫുള്‍ട്ടണ്‍ കൗണ്ടിയിലെ പാട്രിക് ലവെറി എന്നയാളുടെ ഉടമസ്ഥതയിലുള്ള ടോമി എന്ന നാല്‍പ്പതു വയസ്സുള്ള ചിംബാന്‍സിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോണ്‍ ഹ്യൂമണ്‍ റൈറ്റ്‌സ് എന്ന സംഘടന നല്‍കിയ ഹര്‍ജിയാണ് മൂന്ന് ജഡ്ജിമാര്‍ അടങ്ങിയ കോടതിയുടെ അപ്പ്‌ലെറ്റ് ഡിവിഷന്‍ തള്ളിയത്. ടോമിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന നല്‍കിയ ഹര്‍ജി നേരത്തെ ഒരു വിചാരണ കോടതിയും തള്ളിയിരുന്നു.

മനുഷ്യരുടേതിന് സമാനമായ സവിശേഷതകള്‍ ഉണ്ടെന്നും അതുകൊണ്ടുതന്നെ സ്വാതന്ത്ര്യം അടക്കം മനുഷ്യര്‍ക്കുള്ള അവകാശങ്ങളെല്ലാം ചിംബാന്‍സികള്‍ക്കുമുണ്ടെന്നും കാണിച്ചാണ് സംഘടന ഹര്‍ജി നല്‍കിയത്. ഏകാന്ത തടവില്‍ കഴിയുന്ന മനുഷ്യരുടേതിന് സമാനമായ അവസ്ഥയാണ് ടോമിയുടേതെന്ന് സംഘടനയ്ക്ക് വേണ്ടി ഹാജരായ സ്റ്റീവ് വൈസ് പറഞ്ഞു.

എന്തു സമാനതകള്‍ ഉണ്ടെങ്കിലും ചിംബാന്‍സികളെ മനുഷ്യരെ പോലെ കണക്കാക്കാന്‍ കഴിയില്ല എന്നതായിരുന്നു കോടതിയുടെ നിരീക്ഷണം. അതുകൊണ്ടുതന്നെ മനുഷ്യര്‍ക്കുള്ള നിയമപരമായ പരിരക്ഷയും അവകാശവും ചിംബാന്‍സികള്‍ക്ക് ലഭിക്കില്ല. നീതിന്യായ വ്യവസ്ഥയില്‍ മൃഗങ്ങളെ വ്യക്തികളായി പരിഗണിച്ച ഒരു കീഴ്‌വഴക്കമില്ല. മാത്രവുമല്ല, ഉടമ ചിംബാന്‍സിയെ ദ്രോഹിച്ചതായി പരാതി ഉയര്‍ന്നിട്ടുമില്ല-കോടതി പറഞ്ഞു.

കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് നോണ്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന സംഘടന.

ഒരു വിനോദകേന്ദ്രത്തില്‍ നിന്നും പത്ത് വര്‍ഷം മുന്‍പാണ് ലവെറി ടോമിയെ വാങ്ങിയത്. ഗ്ലോവേഴ്‌സ്‌വില്ലെയിലെ ഏഴ് മുറികളുള്ള ഒരു വീട്ടിലാണ് ഇരുവരും ഇപ്പോള്‍ താമസം.

07/07/2014

36,422 സെല്‍ഫികളില്‍ നിന്നൊരു 'ഭൂമി'!കാഴ്ചയില്‍ ബഹിരാകാശത്തുനിന്ന് കാണുന്ന ഭൂമിയുടെ ദൃശ്യം. പക്ഷേ, നാസ പുറത്തുവിട്ട ഈ ഭ...
07/07/2014

36,422 സെല്‍ഫികളില്‍ നിന്നൊരു 'ഭൂമി'!

കാഴ്ചയില്‍ ബഹിരാകാശത്തുനിന്ന് കാണുന്ന ഭൂമിയുടെ ദൃശ്യം. പക്ഷേ, നാസ പുറത്തുവിട്ട ഈ ഭൗമദൃശ്യത്തിന് മറ്റൊരു പ്രത്യേകതയാണുള്ളത്. ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ആളുകള്‍ പകര്‍ത്തിയയച്ച 36,422 സെല്‍ഫി ചിത്രങ്ങളില്‍നിന്നാണ് ഈ 'ഭൂമി'ക്ക് രൂപംനല്‍കിയത്!

കഴിഞ്ഞ ഭൗമദിനമായ ഏപ്രില്‍ 22 നാണ് സ്വന്തം ചിത്രം മൊബൈലില്‍ പകര്‍ത്തി അയയ്ക്കാന്‍ പൊതുജനങ്ങളോട് നാസ ആവശ്യപ്പെട്ടത്. ഹാഷ് ടാഗ് ഉപയോഗിച്ച് സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടാന്‍ നാസ പറഞ്ഞു. ഒപ്പം ലൊക്കേഷനും രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.

ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, ഫ് ളിക്കര്‍, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ പ്ലസ് തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലൂടെ 113 രാജ്യങ്ങളില്‍നിന്ന് ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യപ്പെട്ടു. 50,000 ലേറെ സെല്‍ഫികള്‍ ലഭിച്ചെങ്കിലും, അതില്‍ സ്വീകാര്യമായവ മാത്രമേ ഉപയോഗിച്ചുള്ളൂവെന്ന് നാസ പറയുന്നു.

07/07/2014

റഫറിമാര്‍ക്ക് ഒത്തുകളിയില്‍ പങ്കുണ്ടോയെന്ന് സംശയം

ബ്രസീല്‍ ലോകകപ്പില്‍ മത്സരം നിയന്ത്രിക്കുന്ന രണ്ട് റഫറിമാര്‍ക്ക് ഒത്തുകളിയില്‍ പങ്കുണ്ടെന്ന് ആരോപണം. ലോകകപ്പ് തുടങ്ങുന്നതിനുമുമ്പ് ഇവര്‍ നിയന്ത്രിച്ച മത്സരങ്ങളില്‍ ഒത്തുകളി നടന്നതായി സംശയമുയര്‍ന്നിട്ടുണ്ട്. സംഭവം ഫിഫ അന്വേഷിച്ചുവരികയാണ്. എന്നാല്‍ ആരോപണം ഫിഫ സ്ഥിരീകരിച്ചിട്ടില്ല.

ലോകകപ്പ് മത്സരം തുടങ്ങിയ ശേഷമാണ് മുമ്പ് ഇതേ റഫറിമാര്‍ നിയന്ത്രിച്ച മത്സരങ്ങളില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്ന് വിവരം ലഭിച്ചത്.
ഈ ലോകകപ്പില്‍ ക്രൊയേഷ്യയോട് കാമറൂണ്‍ 4-0ത്തിന് തോറ്റ പ്രാഥമിക റൗണ്ടിലെ മത്സരം ഒത്തുകളിയാണെന്ന് ആരോപണമുണ്ടായിരുന്നു. ഫുട്‌ബോളിനെ കളങ്കപ്പെടുത്തുന്ന ഒരു നടപടിയും അനുവദിക്കില്ലെന്നും കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ റഫറിമാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഫിഫ അറിയിച്ചു.

07/07/2014

തിയാഗോ സില്‍വയുടെ വിലക്ക് നീക്കാന്‍ അപ്പീല്‍

ബ്രസീലിയന്‍ നായകന്‍ തിയാഗോ സില്‍വയ്ക്ക് സെമിഫൈനലില്‍ പുറത്തിരിക്കേണ്ടിവരുന്നതൊഴിവാക്കാന്‍ ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അപ്പീല്‍ നല്കി. കോണ്‍ഫെഡറേഷന്‍ സമര്‍പ്പിച്ച രേഖകള്‍ അച്ചടക്കസമിതി പരിശോധിച്ചുവരികയാണെന്ന് ഫിഫ സ്ഥിരീകരിച്ചു.

പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ഓരോ മഞ്ഞക്കാര്‍ഡ് കണ്ടതോടെയാണ് തിയാഗോ സില്‍വ അടുത്ത മത്സരത്തില്‍നിന്ന് പുറത്തായത്. ക്വാര്‍ട്ടറിലെ മഞ്ഞക്കാര്‍ഡിലാണ് ബ്രസീല്‍ കോണ്‍ഫെഡറേഷന് പരാതിയുള്ളത്. സാധാരണയായി മഞ്ഞക്കാര്‍ഡ് ലഭിച്ച നടപടി ഫിഫ പിന്‍വലിക്കാറില്ല.

07/07/2014

ദിലീപില്‍ നിന്ന് ജീവനാംശം വേണ്ടെന്ന് മഞ്ജുവാര്യര്‍: സ്വത്തുക്കള്‍ കൈമാറും

താരദമ്പതികളായ ദിലീപും മഞ്ജുവാര്യരും വിവാഹമോചനം തേടി കുടുംബകോടതിയെ സമീപിച്ചതിന് പിന്നാലെ തനിക്ക് ദിലീപില്‍ നിന്ന് ജീവനാംശം ആവശ്യമില്ലെന്ന് അറിയിക്കാന്‍ ഒരുങ്ങുകയാണ് മഞ്ജുവാര്യര്‍. വിവാഹമോചന കേസ് പരിഗണിക്കുന്ന ജൂലായ് 23 ന് തനിക്ക് ദിലീപില്‍ നിന്ന് ജീവനാംശം വേണ്ടെന്ന് മഞ്ജു കോടതിയെ അറിയിക്കും.

വിവാഹശേഷം ഒരുമിച്ചുണ്ടായിരുന്ന കാലത്ത് സമ്പാദിച്ച കോടികളുടെ സ്വത്തുക്കളില്‍ അവകാശം ഉന്നയിക്കാതെ പൂര്‍ണമായും ദിലീപിന് വിട്ടുകൊടുക്കാനുള്ള തീരുമാനം മഞ്ജു അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്. അഭിഭാഷകന്‍ ഇക്കാര്യം 23ന് കുടുംബകോടതിയെ അറിയിക്കും. ജൂണ്‍ അഞ്ചിനാണ് എറണാകുളം കുടുംബകോടതിയില്‍ ദിലീപ് വിവാഹമോചനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. കേസില്‍ രഹസ്യവിചാരണമെന്ന ആവശ്യവും ദിലീപ് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.

06/07/2014

A very good morning all of you.

ഭൂപ്രതലത്തില്‍നിന്ന് നൂറുകണക്കിന് കിലോമീറ്ററുകള്‍ താഴെ, ഭൂമിക്കുള്ളില്‍ വന്‍ ജലശേഖരം കണ്ടെത്തി. ഭൂമിയുടെ ഉപരിതലത്തിലെ സ...
16/06/2014

ഭൂപ്രതലത്തില്‍നിന്ന് നൂറുകണക്കിന് കിലോമീറ്ററുകള്‍ താഴെ, ഭൂമിക്കുള്ളില്‍ വന്‍ ജലശേഖരം കണ്ടെത്തി. ഭൂമിയുടെ ഉപരിതലത്തിലെ സമുദ്രങ്ങളെ മുഴുവന്‍ മൂന്നുതവണ നിറയ്ക്കാന്‍ പോന്നത്ര ഭീമമായ ജലശേഖരമാണ് ഗവേഷകര്‍ കണ്ടെത്തിയത്.

ഭൂമി എങ്ങനെയാണ് രൂപപ്പെട്ടതെന്നുള്ള ധാരണകള്‍ തിരുത്തിക്കുറിക്കാന്‍ കാരണമായേക്കാവുന്ന കണ്ടെത്തലായി ഇത് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ദിവസം 'സയന്‍സ്' ജേര്‍ണലിലാണ് ഇതു സംബന്ധിച്ച പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ഭൂവല്‍ക്കത്തില്‍നിന്ന് ഏതാണ്ട് 600 കിലോമീറ്റര്‍ താഴെയുള്ള ഭാഗത്ത് 'റിങ്‌വുഡൈറ്റ്' ( ringwoodite ) ധാതുപാളികളിലാണ് വന്‍തോതിലുള്ള ജലശേഖരമുള്ളതായി കണ്ടെത്തിയിരിക്കുന്നത്. സ്‌പോഞ്ചുപോലെ ജലത്തെ കുടുക്കിയിടാന്‍ കഴിവുള്ള ധാതുവാണ് റിങ്‌വുഡൈറ്റ്.

ഏതാണ്ട് 460 കോടി വര്‍ഷംമുമ്പ് ഭൂമി രൂപപ്പെട്ട ശേഷം, ധൂമകേതുക്കള്‍ തുടര്‍ച്ചയായി പതിച്ചതിന്റെ ഫലമായാണ് ഭൂപ്രതലത്തില്‍ സമുദ്രങ്ങള്‍ രൂപപ്പെട്ടതെന്നാണ് നിലവിലുള്ള ധാരണ. അത് തെറ്റാണെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു.

സമുദ്രങ്ങളിലെ ജലം ഭൂമിക്കുള്ളില്‍നിന്ന് ഭൗമപ്രവര്‍ത്തനങ്ങളുടെ ഫലമായി എത്തിയതാണെന്ന് കരുതാന്‍ പുതിയ പഠനം സാഹചര്യമൊരുക്കുന്നതായി, പഠനത്തിന് നേതൃത്വം നല്‍കിയ നോര്‍ത്ത്‌വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകന്‍ സ്റ്റീവ് ജേക്കബ്‌സെന്‍ പറഞ്ഞു.

ഭൂമിയിലെ ജലചക്രത്തെക്കുറിച്ചുള്ള പഠനം ഇത്തരമൊരു കണ്ടെത്തിന്റെ സാധ്യത മുന്നോട്ടുവെച്ചിരുന്നു. ഏറെക്കാലമായി, ഭൂമിക്കടിയില്‍ ഇത്തരമൊരു ജലശേഖരത്തിനായുള്ള അന്വേഷണത്തിലായിരുന്നു ശാസ്ത്രലോകം. യു.എസിന് അടിയിലായാണ് ഇപ്പോള്‍ കണ്ടെത്തിയ ഭീമന്‍ ജലശേഖരം സ്ഥിതിചെയ്യുന്നത്.

ഭൂകമ്പപ്രകമ്പനങ്ങള്‍ അളക്കാന്‍ അമേരിക്കയിലങ്ങോളമിങ്ങോളം സ്ഥാപിച്ചിട്ടുള്ള 2000 ഭൂകമ്പമാപിനികളുടെ ശൃംഖലയായ USArray യില്‍ നിന്നുള്ള വിവരങ്ങളുടെയും ജേക്കബ്‌സെനിന്റെ ലാബില്‍ നടത്തിയ ധാതുപരീക്ഷണങ്ങളുടെയും സഹായത്തോടെയാണ്, ഏതാണ്ട് 600 കിലോമീറ്റര്‍ താഴ്ചയിലുള്ള ജലശേഖരത്തിന്റെ സാന്നിധ്യം മനസിലാക്കിയത്.

ഭൂകമ്പതരംഗങ്ങള്‍ ഭൂമിയുടെ ആന്തരഭാഗത്തുകൂടി സഞ്ചരിക്കുമ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍ വിശകലനം ചെയ്യുകയാണ് ജേക്കബ്‌സെനും കൂട്ടരും ചെയ്തത്. ഏതിനം പാറയിലൂടെയാണ് ഭൂകമ്പതരംഗം സഞ്ചരിക്കുന്നതെന്ന് അതിലെ മാറ്റംകൊണ്ട് മനസിലാക്കാം.

ഈര്‍പ്പമടങ്ങിയ റിങ്‌വുഡൈറ്റിലൂടെ ഭൂകമ്പതരംഗങ്ങള്‍ സഞ്ചരിക്കുമ്പോള്‍ അവയ്ക്കുണ്ടാകുന്ന സവിശേഷ വ്യതിയാനം തരംഗങ്ങളുടെ പ്രവേഗത്തില്‍ പ്രതിഫലിക്കും. ഈര്‍പ്പമുള്ള റിങ്‌വുഡൈറ്റ് ധാതു തന്റെ ലാബില്‍ രൂപപ്പെടുത്തി പരീക്ഷണം നടത്തിയപ്പോള്‍, ഭൂകമ്പതരംഗങ്ങള്‍ക്കുണ്ടായ വ്യതിയാനവും, ലാബിലുണ്ടായ ഫലവും തുല്യമാണെന്ന് കണ്ടു.

അങ്ങനെയാണ്, ഭൂപ്രതലത്തില്‍നിന്ന് 410 മുതല്‍ 660 കിലോമീറ്റര്‍ താഴെ. 'ട്രാന്‍സിഷന്‍ സോണ്‍' എന്നറിയിപ്പെടുന്ന ഭൗമമേഖലയില്‍ വന്‍തോതില്‍ ജലശേഖരമുണ്ടെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്.

മെസ്സി ഗോളില്‍ അര്‍ജന്റീന തടിതപ്പിറിയോ ഡി ജനീറോ: പുത്തന്‍കൂറ്റുകാരുടെ മുന്നില്‍ പകച്ചുപോയ അര്‍ജന്റീന ഒടുവില്‍ മെസ്സി...
16/06/2014

മെസ്സി ഗോളില്‍ അര്‍ജന്റീന തടിതപ്പി

റിയോ ഡി ജനീറോ: പുത്തന്‍കൂറ്റുകാരുടെ മുന്നില്‍ പകച്ചുപോയ അര്‍ജന്റീന ഒടുവില്‍ മെസ്സിയുടെ മാസ്മരിക ഗോളില്‍ തടിതപ്പി. ആദ്യ ലോകകപ്പ് കളിക്കുന്ന ബോസ്‌നിയയെ ഗ്രൂപ്പ് എഫില്‍ ഒന്നിനെതിരെ രണ്ടു ഗോളിനാണ് അര്‍ജന്റീന മറികടന്നത്. ആദ്യത്തേത് ഒന്നാം മിനിറ്റില്‍ തന്നെ ബോസ്‌നിയയുടെ കൊളാസിനിച്ച് സമ്മാനിച്ച സെല്‍ഫ് ഗോളായിരുന്നു. ഇബിസെവിച്ച് 89-ാം മിനിറ്റില്‍ ബോസ്‌നിയക്കുവേണ്ടി ഒരു ഗോള്‍ മടക്കി.

യോഗ്യതാ റൗണ്ടില്‍ യൂറോപ്പിലെ ഗ്രൂപ്പ് ജിയിലെ ജേതാക്കളായ ബോസ്‌നിയക്കെതിരെ തങ്ങളുടെ പെരുമയുടെ ഏഴയലത്തു വരുന്നതായിരുന്നില്ല അര്‍ജന്റീനയുടെ പ്രകടനം. ഭാഗ്യത്തിന്റെ അകമ്പടിയോടെ ഒന്നാം മിനിറ്റില്‍ തന്നെ ലീഡ് വീണുകിട്ടിയെങ്കിലും പിന്നീടങ്ങോട്ട് ബോസ്‌നിയ മുന്‍ ചാമ്പ്യന്മാരും അര്‍ജന്റീന പുതുമുഖങ്ങളുമാണെന്ന മട്ടിലായിരുന്നു കളി. നന്നായി ഗൃഹപാഠം നടത്തിയ ബോസ്‌നിയ മെസ്സിയെ ഒന്നാന്തരമായി പൂട്ടി. മഷരാനോയുടെയും ഡിമാരിയോയുടെയും സപ്‌ളൈ ലൈനുകള്‍ വിച്‌ഛേദിച്ചുമാണ് അവര്‍ കളിച്ചത്. മധ്യനിരയ്ക്ക് നല്ലൊരു നീക്കം പോലും പരുവപ്പെടുത്തിയെടുക്കാന്‍ കഴിഞ്ഞില്ല. മുന്‍നിരയിലേയ്ക്ക് പന്ത് ചെന്നത്ത് വളരെ വിരളമായി. കിട്ടിയ പന്ത് എന്തു ചെയ്യണമെന്ന് ആറിയാതെ കുഴങ്ങുന്ന മെസ്സി ദയനീയമായ ഒരു കാഴ്ചയായിരുന്നു.

തന്റെ മാജിക് മറന്ന മട്ടിലായിരുന്നു മെസ്സി. ഓരോ തവണ പന്ത് കിട്ടുമ്പോഴും മുനയൊടിക്കാന്‍ പാകത്തില്‍ മൂന്ന് ഡിഫന്‍ഡര്‍മാര്‍ ചുറ്റും കൂടി. അര്‍ജന്റീനയുടെ എല്ലാ നീക്കങ്ങളും മധ്യനിരയില്‍ തന്നെ ഒടുങ്ങുന്ന ദയനീയ കാഴ്ച.

കരുത്തരുടെ ദയനീയാവസ്ഥ ബോസ്‌നിയ ശരിക്കും മുതലെടുത്തു. വേഗതയാര്‍ന്ന നീക്കങ്ങളിലൂടെയും മികച്ച മിഡ്ഫീല്‍ഡ് വിന്യാസത്തിലൂടെയും അവര്‍ കളിയിലുടനീളം മേധാവിത്വം പുര്‍ത്തി. സെക്കോ അര്‍ജന്റൈന്‍ പ്രതിരോധത്തിന് മുന്നിലെ നിത്യ ശല്ല്യക്കാരനായിരുന്നു. ഏതു നിമിഷവും ഗോള്‍ വീണേക്കാവുന്ന അവസ്ഥ. 12-ാം മിനിറ്റില്‍ കഷ്ടിച്ചാണ് അവര്‍ രക്ഷപ്പെട്ടത്. ലൂലിച്ചിന്റെയും സെക്കോയുടെയും ഗോള്‍ശ്രമങ്ങളില്‍ നിന്ന് നേരിയ വ്യത്യാസത്തിലാണ് അര്‍ജന്റീന തടിതപ്പിയത്. വലതു വിംഗില്‍ ഹാജരോവിച്ചും അര്‍ജന്റീനയ്ക്ക് നിത്യ തലവേദനയായി.

മാക്‌സി റോഡ്രിഗസിന് പകരം ഹിഗ്വായ്‌നെയും കാംപഗ്‌നാരോയ്ക്ക് പകരം ഗാഗോയെയും ഇറക്കി തന്ത്രം മാറ്റി പയറ്റുകയായിരുന്നു രണ്ടാം പകുതിയില്‍ സെബല്ല. ആക്രമണത്തിന് ഒരാളെക്കൂടി ചുമതലപ്പെടുത്തി. ഒരു തരത്തില്‍ ഇത് ഫലപ്രദമായിരുന്നു. മെസ്സി ഫോം കണ്ടെത്തിയതോടെ കളി മാറി. ബോസ്‌നിയയുടെ മാര്‍ക്കിങ്ങിന്റെ ശക്തിയും കുറഞ്ഞു. ഹിഗ്വായ്ന്‍-അഗ്യൂറോ കൂട്ടുകെട്ട് ശരിക്കും മാരകമായി. നിരവധി അവസരങ്ങള്‍ തുറന്നുകിട്ടി. ബോക്‌സിനോട് ചേര്‍ന്ന് ഫ്രീകിക്കുകളും കിട്ടിത്തുടങ്ങി. ഈ സമ്മര്‍ദത്തിനൊടുവില്‍ ലോകം മുഴുവന്‍ കാത്തുനിന്ന നിമിഷം പിറന്നു. മെസ്സിയുടെ ഗോള്‍. അതും സ്വപ്‌നതുല്ല്യമായൊരെണ്ണം. ഡി മാരിയയും ഹിഗ്വായ്‌നുമായി കൈമാറി കൊണ്ടുവന്ന നൃത്തംവച്ച് പന്ത് ബോസ്‌നിയന്‍ പ്രതിരോധനിരയെ ഒന്നടങ്കം കബളിപ്പിച്ചുകൊണ്ടാണ് നിറയൊഴിച്ചത്. മെസ്സിയുടെ രണ്ടാമത്തെ ലോകകപ്പ് ഗോള്‍.

എങ്കിലും രണ്ടു ഗോളിന്റെ മേല്‍ക്കൈ അര്‍ജന്റീനയില്‍ നിന്ന് വലിയ തോതില്‍ സമ്മര്‍ദം ഒഴിവാക്കിയെന്ന് തോന്നിച്ചു. മെസ്സിയുടെയും ഹിഗ്വായ്‌ന്റെയും അഗ്യൂറോയുടെയും നീക്കങ്ങള്‍ നിരവധി ഉണ്ടായി. എന്നാല്‍ ഇതിലേറെയും പാഴാകുന്നതും കണ്ടു. ഇതിനിടയില്‍ 89-ാം മിനിറ്റില്‍ അപ്രതീക്ഷിതമായി അര്‍ജന്റീനയുടെ വല കുലുങ്ങി. ലുലിച്ചിന്റെ പാസ് ഓടി പിടിച്ച് വെവാദ് ഇബിസെവിച്ച് ചെറുതായി തട്ടിയ പന്ത് ഗോളിയുടെ പിടിപ്പുകേട് മൂലം മെല്ലെ ഉരുണ്ടു വലയില്‍ കയറി. ബോസ്‌നിയയുടെ ആദ്യ ലോകകപ്പ് ഗോള്‍. ഇതിനിടയില്‍ മെസ്സില്‍ നിന്ന് ജനിച്ച വേറെയും നിരവധി അവസരങ്ങള്‍ കണ്ടു. ഇഞ്ച്വറി ടൈമില്‍ ക്ലോസ് റേഞ്ചില്‍ നിന്നുള്ള ഇത്തരമൊരു ഷോട്ട് സൈഡ് നെറ്റിലാണ് ചെന്നവസാനിച്ചത്. ഒരു ഗോള്‍ നേടുകയും അര്‍ജന്റീനയുടെ മുന്നേറ്റത്തിന്റെ ചുക്കാന്‍ പിടിക്കുകയും ചെയ്ത മെസ്സി തന്നെയാണ മാന്‍ ഓഫ് ദി മാച്ച്.

News from Mathrubhumi online

Address

Kottody (Po), Rajapuram
Kanhangad
671532

Telephone

9020388839

Website

Alerts

Be the first to know and let us send you an email when Manhanganam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share