27/10/2025
രാജീവ് ചന്ദ്രശേഖറിന്റെ ഭൂമി കുംഭ കോണത്തെ
സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണം
എഐവൈഎഫ്
വ്യാവസായിക ആവശ്യത്തിനായി കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ച ഭൂമി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ 500 കോടിക്ക് മറിച്ചുവിറ്റ സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആവശ്യപ്പെട്ടു.
ബാംഗ്ലൂരിലെ നെലമംഗലയിലെ ദൊബ്ബാസ്പേട്ടില്‍ ബിപിഎല്‍ ഇന്ത്യ ലിമിറ്റഡിന് കളര്‍ ടെലിവിഷന്‍, ട്യൂബ്, ബാറ്ററി നിര്‍മ്മാണ യൂണിറ്റിനായി കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ബോര്‍ഡ് അനുവദിച്ച 175 ഏക്കര്‍ കൃഷിഭൂമി മറിച്ചുവിറ്റുവെന്ന പരാതി അത്യന്തം ഗൗരവമേറിയതാണ്.
ഹൈ കോടതിയിലും സുപ്രീം കോടതിയിലും ഇത് സംബന്ധിച്ച പരാതികൾ നിലവിൽ ലഭിച്ചിട്ടുണ്ട്.
1991ല്‍ ഏക്കറിന് 1.1ലക്ഷത്തിനാണ് കര്‍ഷകരില്‍ നിന്ന് കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ബോര്‍ഡ് ഭൂമി ഏറ്റെടുത്തത്. 1995ല്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഭൂമി 1996ല്‍ പാട്ടക്കരാര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ സ്ഥലത്ത് വ്യാവസായികമായി ഒരു പ്രവര്‍ത്തനവും നടന്നിട്ടില്ലെന്നതാണ് വസ്തുത.
കർഷകരിൽ നിന്ന് വ്യാവസായിക ആവശ്യത്തിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ മൂന്ന് വർഷത്തിനകം വ്യവസായം തുടങ്ങിയില്ലെങ്കിൽ പ്രസ്തുത ഭൂമി സർക്കാർ തന്നെ ഏറ്റെടുക്കണമെന്ന നിയമത്തെ അട്ടിമറിച്ചു കൊണ്ടാണ് രാജീവ് ചന്ദ്രശേഖർ ഭൂമി മറിച്ചു വിറ്റത്.
ഭരണ സ്വാധീനം ഉപയോഗിച്ച് രാജീവ് ചന്ദ്രശേഖർ നടത്തിയ ഭൂമി കുംഭ കോണത്തെ സംബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും രാജീവ്‌ചന്ദ്രശേഖറിന്റെ ഇടപാടുകൾ പരിശോധിക്കണമെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്‌മോൻ എന്നിവർ
ആവശ്യപ്പെട്ടു.