Karunagappally Connect

Karunagappally Connect Karunagappally is a town in Kollam district- Kerala. its A Most developing Town in Kerala & The place has beautiful backwaters.. Let us interact together..

Karunagappally is developing with all the essential amenities for an above average human being to spent his life. Karunagappally കരുനാഗപ്പള്ളി – a most developing town in Kerala. It is rich with pilgrim centres in the form of various temples & ashrams.This place is famous for colleges where you can go for higher studies.There are also luxurious tourist spots here where you can spent your leisure t

ime. It is a place of unexplainable ambiance. Dear Friends,
Thank you for the visit. We welcomes everyone to KARUNAGAPPALLY Community.. This community is for all the People who are directly or indirectly related to KARUNAGAPPALLY TOWN, kollam, kerala

Please do join this PAGE.. We wish and hope You enjoy being a part of this community ... Please let us know your opinions and suggestions to make this community more interesting and useful. Thank you once again and don't forget to visit and participate in the activities everyday. Important Phone Numbers in Karunagappally


Tahsildar, Taluk Office, Karunagappally : 2620223
Panchayath Office, Karunagappally : 2620243
Panchayath Office Grama Panchayat Thodiyoour : 2620276
Block Development Officer : 2620331, 2625332
Devaswom Commissioner Office; (Asst) : 2620495
Taluk Supply Office, Civil Station, Karunagappally : 2620238
Asst Education Officer, A E O Office : 2621021
Employment Officer, Civil Station : 2620499
E S I Corporation Local Office : 2620202
Sub Treasury Officer, Karunagappally : 2620365
I M A Secretary : 2623314
K M M L, Security Officer, Karinagappally : 2623691
Development Officer : 2620964
President,Devaswom Office Panayannar Kavu : 2628833
Child Development Project Officer, Karunagappally : 2627114

VILLAGE OFFICE :

Karunagappally : 2062799
Ochira : 2696800
K S Puram : 2642335
Clappana : 2069584
Adinadu : 2623599
Thazhava : 2664799
Alappad : 2827040
Pavumpa : 2865267
Thodiyoor : 2664750
Chavara : 2081745
Tevalakkara : 2876322
Neendakara : 2688295

POLICE :

Karunagappally : 2620233
Ochira : 2690233
Chavara : 2680029
Thekkumbhagom (Chavara South) : 2882364
Sasthamkottah : 2830355

EXCISE :

Karunagappally Circle Office : 2631771
Karunagappally Excise Range Office : 2630205
FIRE FORCE :
Karunagappally : 2620555
Kayamkulam : 0479 2442101

KSRTC :

karunagappally : 2620466
Kollam : 0474 2752008

RAILWAY :

Karunagappally : 2620240
Ochira : 2690264
Kayamkulam : 0479 2442092

TELEPHONE ( BSNL ) :

Junior Telecoms Officer, Karunagappally : 2620798
S D O T Office, Karunagappally : 2620401
Telephone Exchanges :
Ochira : 2692000
Vallikkavu : 2897777
Manappally : 2862399
Thekkumbhagom : 2882295
Chavara : 2680850
Tevalakkara :2872198
Vavvakkavu : 2642000
Thodiyoor : 2660000

POST OFFICES :

Head Post Office, Karunagappally : 2620221
Post Office, Karunagapally : 2620490
Post Office, Pada North : 2620405

ELECTRICITY OFFICE :

Karunagappally South : 2620213
Karunagappally : 2620407
Putiyakavu Electricity Office : 2620265
Tevalakkara Electrical Section : 2872025
Chavara Electrical Section : 2680035
Ochira :2690244

GAS AGENCY :

Karunagappally : 2620129
Ochira : 2697085, 2696400

ഈജിപ്ഷ്യൻ മധുരത്തിന്റെ വിസ്മയവുമായി Sign Laban ഇനി നമ്മുടെ കരുനാഗപ്പള്ളിയിലും! 🌍✨​അറബിക് രുചികളിൽ ലോകം കീഴടക്കിയ  Laban-...
22/03/2026

ഈജിപ്ഷ്യൻ മധുരത്തിന്റെ വിസ്മയവുമായി Sign Laban ഇനി നമ്മുടെ കരുനാഗപ്പള്ളിയിലും! 🌍✨
​അറബിക് രുചികളിൽ ലോകം കീഴടക്കിയ Laban- സ്പെഷ്യൽ ഖശ്തൂത്തയും , സലൻങ്കാട്ടിയയും ലൂവയും ഒക്കെ ഇപ്പോൾ നമ്മുടെ നാട്ടിലും ആസ്വദിക്കാം. മധുരം ഇഷ്ടപ്പെടുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ഒരിടമാണ്, സൈൻ ലബാൻ
​📍 Location: ലാലാജി ജംഗ്ഷന് സമീപം, കരുനാഗപ്പള്ളി.
​ഇവിടെ പോയി മധുരം നുണഞ്ഞവർ നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യൂ!

ഇതായിരുന്നു ഞങ്ങളുടെ കരുനാഗപ്പള്ളി
20/03/2026

ഇതായിരുന്നു ഞങ്ങളുടെ കരുനാഗപ്പള്ളി

യു ഡി എഫ്  നില നിർത്തുമോ ..?എൽ ഡി എഫ്  തിരിച്ചു പിടിക്കുമോ ..?അതോ ബിജെപി പുതു ചരിത്രം കുറിക്കുമോ ..?ഇത്തവണ കരുനാഗപ്പള്ളി...
18/03/2026

യു ഡി എഫ് നില നിർത്തുമോ ..?
എൽ ഡി എഫ് തിരിച്ചു പിടിക്കുമോ ..?
അതോ ബിജെപി പുതു ചരിത്രം കുറിക്കുമോ ..?
ഇത്തവണ കരുനാഗപ്പള്ളി ആർക്കൊപ്പം ...?

14/03/2026

കരുനാഗപ്പള്ളിയിൽ വീണ്ടും ക്വട്ടേഷൻ ആക്രമം. ജിം സന്തോഷ്‌ വധകേസിലെ ഒന്നാം പ്രതി അതുലിന് വെട്ടേറ്റു. കൊല്ലപ്പെട്ടു എന്ന് സൂചന

ബസിൽ കുഴഞ്ഞുവീണ പെൺകുട്ടിക്ക് രക്ഷയായി ജീവനക്കാരും യാത്രക്കാരും.കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ കുഴഞ്ഞുവീണ പെൺകുട്ടിയെ ഉട...
20/01/2026

ബസിൽ കുഴഞ്ഞുവീണ പെൺകുട്ടിക്ക് രക്ഷയായി ജീവനക്കാരും യാത്രക്കാരും.

കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ കുഴഞ്ഞുവീണ പെൺകുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി. കൊല്ലത്തു നിന്നു കായംകുളത്തേക്കു വരുകയായിരുന്ന കരുനാഗപ്പള്ളി ഡിപ്പോയിലെ ബസിലെ യാത്രക്കാരിയാണ് ഇടപ്പള്ളിക്കോട്ട കഴിയുമ്പോൾ കുഴഞ്ഞു വീണത്.

പെൺകുട്ടി കുഴഞ്ഞു വീണ ഉടൻ തന്നെ ബസിൽ ഉണ്ടായിരുന്ന യാത്രക്കാരായ 3 പെൺകുട്ടികളുടെയും ഡ്രൈവർ സി.ബാബുവിന്റെയും കണ്ടക്ടർ കെ.പ്രസാദിന്റെയും സമയോചിതമായ നടപടികളും വേഗത്തിൽ ആശുപത്രിയിൽ എത്തിച്ചതും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായി. പെൺകുട്ടി കുഴഞ്ഞുവീണ ഉടൻ തന്നെ 3 പെൺകുട്ടികളും ചേർന്നു പ്രാഥമിക ചികിത്സ നൽകി കൊണ്ടിരുന്നു.

ആംബുലൻസിനെക്കാൾ വേഗത്തിൽ ബസ് പായിച്ച് ഡ്രൈവർ സി.ബാബു പെൺകുട്ടിയെ ദേശീയപാതയുടെ വശത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വേഗത്തിലെത്തിയ ബസ് നടുറോഡിൽ നിർത്തിയിട്ട് ഡ്രൈവർ അസുഖബാധിതയായ കുട്ടിയെ എടുത്ത് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് ഓടുകയായിരുന്നു. ബസ് ഡ്രൈവറെയും കണ്ടക്ടറെയും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട പെൺകുട്ടികളെയും ഒട്ടേറെപ്പേർ അഭിനന്ദിച്ചു.

കരുനാഗപ്പള്ളി നഗരത്തിൽ നിർമിക്കുന്ന തൂൺമേൽപ്പാലത്തിന്റെ അടിവശം വിവിധ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തമാക...
20/01/2026

കരുനാഗപ്പള്ളി നഗരത്തിൽ നിർമിക്കുന്ന തൂൺമേൽപ്പാലത്തിന്റെ അടിവശം വിവിധ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യമുന്നയിച്ച് സേവ് കരുനാഗപ്പള്ളി ഫോറം അധികൃതർക്ക് നിവേദനം നൽകി.
നഗരത്തിൽ ലാലാജി ജങ്ഷൻ മുതൽ ഹൈസ്കൂൾ ജങ്ഷൻ വരെ 1.20 കിലോ മീറ്റർ നീളത്തിലാണ് ഫ്ളൈഓവർ നിർമിക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ ഇരുവശത്തെയും സർവീസ് റോഡിന് ഇടയിൽ നാലുവരിപ്പാതയുടെ വീതിയിൽ സ്ഥലമുണ്ടാകും. ഈ സ്ഥലം പാർക്കിങ്ങിന് ഉൾപ്പെടെ ഉപയോഗപ്പെടുത്തണമെന്നാണ് സേവ് കരുനാഗപ്പള്ളി ഫോറം ആവശ്യപ്പെടുന്നത്. ദേശീയപാത നിർമാണം പൂർത്തിയാകുന്നതോടെ നഗരം നേരിടുന്ന പ്രധാന വെല്ലുവിളിയും പാർക്കിങ് ആയിരിക്കും. നിലവിൽ സർവീസ് റോഡ് കഴിഞ്ഞാൽ അൽപ്പംപോലും സ്ഥലമില്ലാത്ത സ്ഥിതിയാണ്. വിവിധ ആവശ്യങ്ങൾക്കായി നഗരത്തിൽ എത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ല.
ദേശീയപാതയോരത്ത് ഉണ്ടായിരുന്ന ഓട്ടോ-ടാക്സി വാഹനങ്ങളും ഇപ്പോൾ പാർക്ക് ചെയ്യാൻ ഇടമില്ലാതെ ബുദ്ധിമുട്ടുകയാണ്. പലയിടത്തും ഇടറോഡുകളിലും മറ്റുമാണ് ഓട്ടോ-ടാക്സി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. സ്വകാര്യ ബസുകൾക്കും പാർക്കിങ്ങിന് ഇടമില്ല.
നഗരസഭാ ബസ് സ്റ്റാൻഡിനായി വാങ്ങിയ സ്ഥലം കോടതിസമുച്ചയത്തിനായി വിട്ടുനൽകിയിരുന്നു. ഇവിടെ കോടതിസമുച്ചയം നിർമിക്കുന്ന കാര്യത്തിലും അന്തിമതീരുമാനം ഉണ്ടായിട്ടില്ല. പഴയ നഗരസഭാ ഓഫീസ് നീക്കംചെയ്ത് അവിടെ ബസ് ബേ നിർമിക്കണമെന്ന പദ്ധതിയും എങ്ങുമെത്തിയിട്ടില്ല. ഈ ആവശ്യങ്ങളെല്ലാം പരിഗണിച്ച് ഫ്ളൈഓവറിന് അടിയിലുള്ള സ്ഥലം ഉപയോഗപ്പെടുത്തണമെന്നാണ് ആവശ്യം.
നിർദേശങ്ങൾ
തിരുവനന്തപുരം കോർപ്പറേഷൻ നടപ്പാക്കിയ മാതൃകയിൽ നഗരസഭ മുൻകൈയെടുത്ത് എൻഎച്ച്എഐയുമായി ആലോചിച്ച് കുറച്ചു സ്ഥലം വാഹന പാർക്കിങ്ങിനായി ഉപയോഗപ്പെടുത്തണം. നഗരസഭ ഉത്തരവാദിത്വം ഏറ്റെടുത്ത് പേ ആൻഡ് പാർക്കിങ് സംവിധാനം നടപ്പാക്കാൻ കഴിയും.
ഫ്ളൈഓവറിന് അടിയിൽ കളിസ്ഥലം, കുട്ടികളുടെ പാർക്ക്, ജോഗിങ്ങിനുവേണ്ട സൗകര്യം എന്നിവ നടപ്പാക്കുന്നതും ആലോചിക്കാം. എൻഎച്ച്എഐയുടെ നിബന്ധനകൾക്ക് വിധേയമായി ഇക്കാര്യം നടപ്പാക്കാം.
ദീർഘദൂര യാത്രക്കാർക്ക് ഫ്ളൈഓവറിനു താഴെ വാഹനം പാർക്ക് ചെയ്ത് വിശ്രമിക്കാനും ലഘുഭക്ഷണങ്ങൾ കഴിക്കാനുമുള്ള സൗകര്യം ഏർപ്പെടുത്താം.
കരുനാഗപ്പള്ളി ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനും പാർക്കിങ് സൗകര്യം അനുകൂലമാകും

പുതിയ തുടക്കം ....🌞പുതിയ പ്രതീക്ഷകൾ .......🫶ഏവർക്കും പുതുവത്സരാശംസകൾ .....🥰
01/01/2026

പുതിയ തുടക്കം ....🌞
പുതിയ പ്രതീക്ഷകൾ .......🫶
ഏവർക്കും പുതുവത്സരാശംസകൾ .....🥰


കരുനാഗപ്പള്ളി ഗവൺമെന്റ് ഹോസ്പിറ്റലിൽ ഇങ്ങനെ ഒരു dr ഉണ്ട്..ഇതാണ് DR. നിനക്കൊന്നുമില്ല എന്ന്  എന്നോട്.സുജിത്ത് DRപിന്നേ.ഇത...
04/10/2025

കരുനാഗപ്പള്ളി ഗവൺമെന്റ് ഹോസ്പിറ്റലിൽ ഇങ്ങനെ ഒരു dr ഉണ്ട്..

ഇതാണ് DR. നിനക്കൊന്നുമില്ല എന്ന് എന്നോട്.സുജിത്ത് DR
പിന്നേ.ഇത്തിരി പ്രശ്നമുണ്ട്..ബി പോസിറ്റീവ് മാൻ.. കേൾക്കുമ്പോൾ തന്നെ സുഖം..... ഒന്നുമില്ല ആഹാ അന്തസ്സ്.. 14 തയ്യൽ ഇട്ടു ഒന്നുമില്ല.. 🤣🤣ഇങ്ങനെ ഉള്ളവരെ അത്യാഹിതത്തിൽ ഇട്ടാൽ op യിൽ ആള് കാണില്ല...❤️❤️❤️ വണ്ടാനം മെഡിക്കൽ കോളജിൽ പോകണ്ടേ കേസ് ആയേനെ കാഷ്വാലിറ്റി വേറെ വല്ല ഡോക്ടർമാരും ആയിരുന്നേൽ.
പോസ്റ്റ്‌ കടപ്പാട് : Mahesh Kumar Mohanan

02/10/2025

ഇത് രാജേഷ്. നമ്മുടെ കരുനാഗപ്പള്ളി ടൗൺ സ്വദേശിയാണ്.
വീട്ടു സാമാനങ്ങൾ എന്തും ഞൊടിയിടയിൽ റിപ്പയർ ചെയ്യും.
വിവിധതരം മിക്സികൾ, ഇവയുടെ എല്ലാം ജാറുകൾ, കെറ്റിലുകൾ, ടേബിൾ ഫാൻ, സീലിംഗ് ഫാൻ, സ്റ്റാൻഡ് ഫാൻ, കുക്കറുകൾ, ചപ്പാത്തി മേക്കർ, ഗ്രൈൻഡർ, ലൈറ്റുകൾ, ഗ്യാസ് സ്റ്റൗ, സ്റ്റൗവിന്റെ വിവിധതരം ഫിറ്റിങ്ങുകൾ എന്നുവേണ്ട ഏത് തരത്തിലുള്ള ഗൃഹോപകരണങ്ങളുടെ റിപ്പയറിങ്ങിനും അഗ്രഗണ്യനാണ്. എന്ത് സാധനങ്ങൾ ദൂരെ കാണുമ്പോഴേ അതിൻറെ കുഴപ്പം എന്താണെന്ന് പറയും.
ഞൊടിയിടയിൽ റിപ്പയർ ചെയ്ത് തരും. എന്നുകരുതി റിപ്പയർ ചെയ്യേണ്ട സാധനം അദ്ദേഹത്തിൻറെ കൈയിൽ കൊടുത്തിട്ട് ഉടനെ വാങ്ങിച്ചോണ്ട് പോകാം എന്ന് ആരും കരുതണ്ട.
നിങ്ങൾ ചെല്ലുമ്പോൾ അവിടെ മറ്റാളുകൾ അവിടെ ക്യൂവിലായിരിക്കും.
എന്നാൽ, കൊടുത്തിട്ട് പിന്നീട് വന്ന് വാങ്ങിച്ചോണ്ട് പോകാം എന്ന് കരുതിയാൽ നിങ്ങൾക്ക് തെറ്റി.
എത്ര താമസിച്ചാലും അവിടെ നിന്ന് റിപ്പയർ ചെയ്തു കൊണ്ട് പോകുന്നതായിരിക്കും ഏറ്റവും നല്ലത്.
കാരണം, വരുന്നവർക്ക് എല്ലാം വേഗത്തിൽ സാധനങ്ങൾ റിപ്പയർ ചെയ്തു വേണം.
"പിന്നീട് ശരിയാക്കി തരാം" എന്നും പറഞ്ഞ് വാങ്ങി വയ്ക്കുന്ന സാധനം റിപ്പയർ ചെയ്യാനുള്ള സമയം എത്ര രാത്രിയായാലും പുള്ളിക്ക് കിട്ടില്ല.അത് കാരണം നിങ്ങൾ കൊടുക്കുന്ന സാധനം കടയിലെ എവിടെയെങ്കിലും മൂലയ്ക്കായി പോകും.
അതുകൊണ്ട് ഏൽപ്പിച്ചിട്ട് പോകാതെ അവിടെ വെയിറ്റ് ചെയ്ത് റിപ്പയർ ചെയ്ത് വാങ്ങിച്ചു കൊണ്ട് പോകുന്നതായിരിക്കും നിങ്ങൾക്കും അദ്ദേഹത്തിനും നല്ലത്.
എല്ലാത്തിനും മിനിമം ചാർജ് മാത്രമേയുള്ളൂ.
സാധന വില ഉൾപ്പെടെ വളരെ കുറഞ്ഞ ഫീസാണ് ഈടാക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്.
സാധനങ്ങളുടെ വിലയും അല്പം ജോലി കൂലിയും എടുക്കും. അത്രമാത്രം.
ഭയങ്കര ക്ഷമാശീലനാണ്.
വരുന്ന ആളുകൾക്കെല്ലാം വേഗത്തിൽ പോകണം.
എല്ലാവരും ധൃതി വയ്ക്കും.
പക്ഷേ, ആരോടും ചൂടാകുന്നതൊന്നും കണ്ടിട്ടില്ല.
പുള്ളിയുടെ അടുക്കൽ റിപ്പയറിങ്ങിന് പോയിട്ടുള്ളവർ പിന്നീട് പുള്ളിയെ കുറിച്ച് ആലോചിക്കുമ്പോൾ പലപ്പോഴും ചിരി വരും.
കാരണം, പുള്ളി എന്തെങ്കിലും സാധനങ്ങൾ റിപ്പയർ ചെയ്യുന്നതിനിടെ അതിൻറെ പാർട്സ് എടുക്കുന്നതിന് സാധനസാമാനങ്ങൾ വാരിവലിച്ചു ഞെരുങ്ങി കൂട്ടംചേർന്ന് കിടക്കുന്നതിനിടയിലൂടെ തപ്പി തടഞ്ഞ് കടയുടെ പുറകുഭാഗത്തേക്ക് ഒരു പോക്കുണ്ട്!. കുറെ സമയത്തേക്ക് പുള്ളിയെ പിന്നെ നമ്മൾ കാണില്ല!😅
പുള്ളി അതുവഴി വീട്ടിൽ പോയോ എന്നു പോലും വിചാരിക്കും! എന്നാൽ കുറെയേറെ സമയം കഴിഞ്ഞു തപ്പിയെടുത്ത റിപ്പയർ ചെയ്യാനുള്ള സാധനവുമായി കടയുടെ മുൻപിലേക്ക് ഒരു വരവുണ്ട്!😃
ഇടയ്ക്ക് എന്തെങ്കിലും സ്ക്രൂ, അല്ലെങ്കിൽ അതുപോലുള്ള ഫിറ്റിങ്ങുകൾ തപ്പുന്നതിന് വേണ്ടി സാധനങ്ങൾ കൂട്ടി ഇട്ടിരിക്കുന്ന ട്രേ എടുത്ത് ഒരു കുലുക്കുണ്ട്.
എന്നിട്ട് അതിൽ ഒരു കൈകൊണ്ട് ഒരു തപ്പും!
നമ്മൾ വിചാരിക്കും ഈ സാധനങ്ങൾ എങ്ങനെ ഇദ്ദേഹം കണ്ടെത്തുന്നു എന്ന് ! പക്ഷേ, അല്പനേരം തപ്പി കഴിഞ്ഞാൽ കൃത്യമായി റിപ്പയർ ചെയ്യേണ്ട സാധനത്തിന് ഫിറ്റ് ആകുന്ന തരത്തിലുള്ള സ്ക്രൂവോ നട്ടോ ബോൾട്ടോ പാർട്സോപുള്ളി കണ്ടെത്തിയിരിക്കും.
അതാണ് പുള്ളിയുടെ പ്രത്യേകത!
കരുനാഗപ്പള്ളി തുപ്പാശ്ശേരി ടെക്സ്റ്റൈൽസിന് സമീപമുള്ള മണീസ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് റിപ്പയർ /സർവീസ് സെൻറർ എന്ന തൻ്റെ ചെറിയ കടയിൽ
എപ്പോഴും രാജേഷ് കർമ്മനിരതനാണ്.

പോസ്റ്റ് കടപ്പാട് : Krishnakumar Kriku

ആദരാഞ്ജലികൾ 🌹🌹
02/10/2025

ആദരാഞ്ജലികൾ 🌹🌹

കണ്ടിട്ട് സഹിക്കാൻ കഴിയാത്ത ഒരു വാർത്തയായിപ്പോയി 😥നവവധുവായി ഒരുങ്ങാൻ ഒരുമാസംമാത്രം ബാക്കിയിരിക്കെ, ആ വീട്ടുമുറ്റത്ത് വിവ...
11/09/2025

കണ്ടിട്ട് സഹിക്കാൻ കഴിയാത്ത ഒരു വാർത്തയായിപ്പോയി 😥
നവവധുവായി ഒരുങ്ങാൻ ഒരുമാസംമാത്രം ബാക്കിയിരിക്കെ, ആ വീട്ടുമുറ്റത്ത് വിവാഹവേഷത്തില്‍ നിത്യനിദ്രയിലേക്ക് യാത്രയാകുന്ന പ്രിയപ്പെട്ടവളെ കണ്ടുനില്‍ക്കാനാകാതെ എല്ലാവരും സങ്കടത്തിലാഴ്ന്നു.
ഒട്ടേറെ സ്വപ്നങ്ങളുമായി പുതുജീവിതത്തിലേക്ക് നടന്നടുക്കവെ അപകടം അഞ്ജനയുടെ ജീവൻ കവർന്നത് നാടിനും ബന്ധുക്കള്‍ക്കും താങ്ങാനായില്ല.
അഞ്ചുവർഷംമുൻപാണ് അഞ്ജനയുടെ അച്ഛൻ എസ്.ബി. മോഹനൻ മരിച്ചത്. തൊടിയൂർ സർവീസ് സഹകരണ ബാങ്കിന്റെ അരമത്തുമഠം ബ്രാഞ്ചിലെ ജീവനക്കാരിയായ അമ്മ അജിതയായിരുന്നു പിന്നെ ഏക ആശ്രയം. അമ്മയ്ക്ക് തുണയാകാനും സ്വന്തം ജീവിതം കെട്ടിപ്പടുക്കാനും അവള്‍ പഠിച്ചു. പരീക്ഷയെഴുതി. ജോലിയെന്ന സ്വപ്നം യാഥാർഥ്യമായിട്ടും മാസങ്ങളായതേയുള്ളൂ.
ഒരുവർഷംമുൻപാണ് വിവാഹം ഉറപ്പിച്ചത്. ജോലി ലഭിച്ചശേഷമേ വിവാഹം കഴിക്കൂവെന്ന നിലപാടിലായിരുന്നു അഞ്ജന. അതിനുവേണ്ടിയുള്ള പരിശ്രമത്തെ തുടർന്നാണ് സഹ.ബാങ്കില്‍ ജോലി ലഭിച്ചത്. മൈനാഗപ്പള്ളി വില്ലേജിലെ ജീവനക്കാരനായ കല്ലേലിഭാഗം സ്വദേശി അഖിലായിരുന്നു വരൻ. ഒക്ടോബർ 19-നാണ് വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവീടുകളിലും വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയായിരുന്നു. കഴിഞ്ഞദിവസമാണ് വിവാഹവസ്ത്രം വാങ്ങിയത്.
പോസ്റ്റ്മോർട്ടത്തിനുശേഷം ഈ വസ്ത്രം അണിയിച്ചപ്പോള്‍ കണ്ടുനിന്നവർക്ക് കണ്ണീരടക്കാനായില്ല. കരിന്തോട്ടുവ സർവീസ് സഹകരണ ബാങ്കില്‍ പൊതുദർശനത്തിനു വെച്ചശേഷം രാത്രിയോടെയാണ് മൃതദേഹം തൊടിയൂരിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. രാവിലെമുതല്‍ അഞ്ജനയുടെ വീട്ടില്‍ ആളുകള്‍ എത്തിക്കൊണ്ടിരുന്നു. നൂറുകണക്കിന് ആളുകളാണ് അവസാനമായി ഒരുനോക്കുകാണാൻ വീട്ടില്‍ തടിച്ചുകൂടിയത്.
കല്യാണക്കുറിയില്‍ മഷിപുരളാൻ മിനിറ്റുകള്‍ ശേഷിക്കെയായിരുന്നു ആ ദുരന്തവാർത്തയെത്തിയത്. കരുനാഗപ്പള്ളി തൊടിയൂർ കല്ലേലിഭാഗം സ്വദേശി അഖിലിന്റെ ഫോണിലേക്ക് ആ വാർത്ത ഇടിത്തീയായി വീണു. ഭാവിവധു അഞ്ജനയുടെ വിയോഗവാർത്തയില്‍ എന്ത് ചെയ്യണമെന്നറിയാതെ ചങ്കുപൊട്ടിയ നിമിഷങ്ങളെക്കുറിച്ച്‌ ഓർക്കുമ്ബോള്‍ അഖിലിന്റെ സങ്കടം പെരുകുന്നു. ആശുപത്രിവളപ്പില്‍ ദുഃഖം കടിച്ചമർത്തിനിന്നു. ആശ്വസിപ്പിക്കാനെത്തിയ സുഹൃത്തുക്കളുടെ മുന്നില്‍ ദുഃഖം അണപൊട്ടി.
റവന്യൂവകുപ്പിലാണ് അഖിലിന് ജോലി. തൊടിയൂർ വടക്ക് ശാരദാവിലാസത്തില്‍ അഞ്ജനയുമൊത്ത് കുടുംബജീവിതത്തിലേക്ക് കടക്കാൻ ആഴ്ചകള്‍ ശേഷിക്കെയാണീ ദുരന്തം. കഴിഞ്ഞ വർഷം ജൂലായിലായിരുന്നു വിവാഹനിശ്ചയം. ഒക്ടോബർ 19-നാണ് വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവരുടെയും വീട്ടില്‍ ഒരുക്കം നടക്കുന്നതിനിടെയാണ് അപകടം.
ജോലിക്ക് കയറിയതുമുതല്‍ ബാങ്കില്‍ എത്തിയാലുടൻ അഞ്ജന അഖിലിനെ വിളിക്കുക പതിവാണ്. തിങ്കളാഴ്ച രാവിലെ ആ വിളി എത്താതിരുന്നതിലുള്ള ആശങ്ക മനസ്സില്‍ തീകോരിയിടുന്നതിനിടയിലും കല്യാണക്കുറി തയ്യാറാക്കുന്ന തിരക്കിലായിരുന്നു അഖില്‍. പ്രദേശത്തെ പ്രിന്റിങ് സ്ഥാപനത്തില്‍ വിവാഹക്ഷണക്കത്ത് തയ്യാറാക്കിക്കൊണ്ടിരിക്കുന്നതിനിടെയാണ് വിവരമറിയുന്നത്. അവസാനത്തെ പ്രൂഫ് നോക്കി മഷി പുരളുന്നതിന് ഒകെ പറയാൻ പോകുകയായിരുന്നു. അവിടെനിന്ന് നേരേ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലേക്ക്. ചേതനയറ്റുകിടന്ന ശരീരം കാണാനാകാതെ കരയാനേ കഴിഞ്ഞുള്ളൂ. ദുഃഖമടക്കിയാണ് മണിക്കൂറുകള്‍ തള്ളിനീക്കിയത്.
ഒടുവില്‍ ആംബുലൻസില്‍ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക്. പിന്നാലെ തകർന്ന ഹൃദയവുമായി അഖിലും. അകത്ത് പോസ്റ്റ്മോർട്ടം നടക്കുമ്ബോള്‍ പുറത്ത് ബന്ധുക്കളും സുഹൃത്തുക്കളും ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. വൈകീട്ട് നാലരയോടെ നടപടികള്‍ പൂർത്തിയാക്കി വീട്ടിലേക്കുള്ള യാത്രയ്ക്കായി ആംബുലൻസില്‍ മൃതദേഹം കയറ്റിയശേഷമാണ് വിങ്ങുന്ന മനസ്സോടെ അഖില്‍ ആശുപത്രിവിട്ടത്.🙏🙏😔😔
കടപ്പാട്🙏

കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി പ്ലാറ്റ്ഫോമിൽ നിന്ന് മറുവശത്തേക്ക്കടക്കുമ്പോൾ ലൂപ്പ് ട്രാക്കിലൂടെയെത്തിയ ...
27/08/2025

കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി പ്ലാറ്റ്ഫോമിൽ നിന്ന് മറുവശത്തേക്ക്കടക്കുമ്പോൾ ലൂപ്പ് ട്രാക്കിലൂടെയെത്തിയ ട്രെയിൻ തട്ടി യുവതിയുടെ കാലറ്റു.
കോട്ടയം തിരുവാതുക്കൽ സ്വദേശിനിയും പ്രഭാഷകയും ആയ പ്രീതിലാലാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 7.30 ന് വഞ്ചിനാട് എക്സ്പ്രസിൽ കരുനാഗപ്പള്ളി സ്റ്റേഷനിൽ ഇറങ്ങിയ ശേഷം മറുവശത്തേക്ക് വേഗത കുറച്ചുവന്ന ട്രെയിൻ പ്രീതിയുടെ തോളിൽ തട്ടുകയാ യിരുന്നു. പുറത്തേക്ക് വീണ പ്രീതിയുടെ സാരി പാളത്തിൽ കുരുങ്ങിയതിനാൽ കാൽ പുറത്തേക്കെടുക്കാൻ സാധിച്ചില്ല
സംഭവം കണ്ടുനിന്ന സമീപവാസിയായ കുഞ്ഞുമോൻ മുറിഞ്ഞുമാറിയ കാൽ സഹിതം ആംബുലൻസിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും കൊണ്ടു പോയി. പ്രീതിയുടെ ഫോൺ ലോക്കായിരുന്നതിനാൽ മറ്റ് വിവരങ്ങൾ ലഭ്യമായിരുന്നില്ല.
ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യ ഒരു കോൾ വന്നതിനെ തുടർന്നാണ് ആളെ തിരിച്ചറിയാൻ കഴിഞ്ഞത്. വിവരം അറിഞ്ഞ് ഉടൻ തന്നെ പ്രീതിയുടെ ബന്ധുക്കൾ കോട്ടയം മെഡിക്കൽ കോളേജിലെത്തി. മുറിഞ്ഞുമറിയ കാൽ തുന്നിച്ചേർക്കാൻ കഴിയാത്ത അവസ്ഥയിൽ തകർന്നിരുന്നു.
പുതുപ്പള്ളി ഇഞ്ചക്കാട്ട് കുന്നിലാണ് പ്രീതിയുടെ കുടുംബം🔸

Post Credit : Najeeb Mannel

Address

Karunagappally
Karunagappally
690518

Alerts

Be the first to know and let us send you an email when Karunagappally Connect posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share