SFI SOE

SFI SOE The official page of SFI SOE
The BackBone Of SOE
Independence_Democracy_Socialism

25/09/2019

കുസാറ്റിൽ SFI അനിശ്ചിതകാല സമരത്തിലേക്ക്..

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല യിൽ SFI അനിശ്ചിതകാല സമരത്തിലേക്ക്.. ക്യാമ്പസിൽ ആംബുലൻസ് സൗകര്യം ലഭ്യമാക്കുക, ലൈബ്രറി സമയം 24 മണിക്കൂർ ആക്കുക, ക്യാംപസിൽ സെക്യൂരിറ്റി കളുടെ എണ്ണം വർദ്ധിപ്പിക്കുക, S4 സ്‌പെഷ്യൽ സപ്ലിമെന്ററി, ഇന്റേണൽ ഇമ്പ്രൂവ്മെന്റ് ഉടൻ പ്രാബല്യത്തിൽ വരുത്തുക തുടങ്ങി 40ഓളം ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് രാവിലെ സർവ്വകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്ക് അവകാശപത്രികാ മാർച്ച് നടത്തി. അവകാശ പത്രിക മാർച്ച്‌ സിപിഐഎം കളമശ്ശേരി ഏരിയ സെക്രട്ടറി സ. സക്കീർ ഹുസ്സൈൻ ഉത്ഘാടനം ചെയ്തു. . തുടർന്ന് നടന്ന ചർച്ചയിൽ ഭൂരിഭാഗം തീരുമാനമാകാത്തതിനെ തുടർന്ന് എസ് എഫ് ഐ അനിശ്ചിതകല രാപകൽ സമരം ആരംഭിച്ചു. സമരം എസ് എഫ് ഐ ജില്ലാ സെക്രട്ടറി അമൽ സി എസ്‌ ഉദ്ഘാടനം ചെയ്തു.സമരത്തിന്റെ ആദ്യപടിയായി ലൈബ്രറിയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടർന്ന് രജിസ്ട്രാറുമായി നടത്തിയ ചർച്ചയിൽ 10 ദിവസത്തിന് ഉള്ളിൽ മുൻ നിശ്ചയിച്ച പോലെ ലൈബ്രറി സമയം 9 30 മണി വരെയാക്കാമെന്ന് രജിസ്ട്രാർ ഉറപ്പു നൽകുകയായിരുന്നു. മറ്റ് ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ അനിശ്ചിത കാലത്തേക്ക് പ്രക്ഷോഭവുമായി മുന്നോട്ട് പോവുമെന്ന് SFI കുസാറ്റ് യൂണിറ്റ് കമ്മറ്റി പ്രസ്താവനയിൽ അറിയിച്ചു.

SFI മാതൃകം സബ് കമ്മിറ്റിയുടെ സംസ്ഥാന കൺവീനറായി SFI കേന്ദ്ര കമ്മിറ്റി അംഗം സഃ ഐശ്വര്യ തെരഞ്ഞെടുക്കപ്പെട്ടു...അഭിവാദ്യങ്ങൾ...
16/09/2019

SFI മാതൃകം സബ് കമ്മിറ്റിയുടെ സംസ്ഥാന
കൺവീനറായി SFI കേന്ദ്ര കമ്മിറ്റി അംഗം സഃ ഐശ്വര്യ തെരഞ്ഞെടുക്കപ്പെട്ടു...അഭിവാദ്യങ്ങൾ✊🏽

20/08/2019
ലേഡീസ് ഹോസ്റ്റലിലെ മാലിന്യ പ്രശ്നത്തിൽ എസ്എഫ്ഐ കുസാറ്റ് യൂണിറ്റ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി.‌കൊച്ചി സർവകലശാലയിലെ ...
17/08/2019

ലേഡീസ് ഹോസ്റ്റലിലെ മാലിന്യ പ്രശ്നത്തിൽ എസ്എഫ്ഐ കുസാറ്റ് യൂണിറ്റ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി.
‌കൊച്ചി സർവകലശാലയിലെ ലേഡീസ് ഹോസ്റ്റലുകളും പരിസരവും മാലിന്യ കൂമ്പാരം ആയി മാറുകയും അമിതമായ പൂച്ച ശല്യവും കാരണം ഹോസ്റ്റലിലെ വിദ്യാർത്ഥിനികളുടെ ജീവിതം ദുസ്സഹമായി മാറുന്നത്തിനെതിരെ എസ്എഫ്ഐ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. മാലിന്യങ്ങൾ കൃത്യമായി നിർമാർജനം ചെയ്യാതെ കൂട്ടിയിടുകയും അവയിൽ നിന്ന് ദുർഗന്ധം വമിക്കുകയും ചെയ്യുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് പോവും വിധത്തിലാണ് ഇന്ന് മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നത്. അമിതമായ പൂച്ച ശല്യവും റൂമുകളും വരാന്തയും ഉൾപെടെ വൃത്തിഹീനമായി തുടരുന്നതിന് കാരണമാകുന്നു. എസ്എഫ്ഐ പ്രതിഷേധത്തെ തുടർന്ന് ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗം വിഷയം പരിഗണിക്കുകയും ,എസ്എഫ്ഐ ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ വരും ദിവസങ്ങളിൽ തന്നെ മാലിന്യം പൂർണമായി നീക്കാനും, ഹോസ്റ്റലും പരിസരവും വൃത്തിയാക്കാം എന്നും,കൃത്യമായി മാലിന്യ നിർമാർജ്ജനം നടത്തുമെന്നും കൂടാതെ പൂച്ച ശല്യം ഉൾപെടെ ഉള്ള മറ്റ് വിഷയങ്ങൾ പരിഹരിക്കുമെന്നും ഉറപ്പ് നൽകി. ജൈവ മാലിന്യങ്ങളുടെ നിർമാർജനത്തിനായി അടിയന്തരമായി ഹോസ്റ്റലുകളിൽ ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിക്കുമെന്ന് വൈസ് ചാൻസിലർ ഉറപ്പ് തന്നു. മാലിന്യ പ്രശ്നങ്ങൾ കൃത്യമായി പരിഹരിക്കപ്പെട്ടിലെങ്കിൽ ശക്തമായ സമരങ്ങളിലേക്ക് കടക്കുമെന്ന് എസ്എഫ്ഐ കുസാറ്റ് യൂണിറ്റ് കമ്മിറ്റി അറിയിക്കുന്നു.
#എസ്എഫ്ഐ

For the kind attentions of all Volunteers..
12/08/2019

For the kind attentions of all Volunteers..

Declared Holiday!!!
12/08/2019

Declared Holiday!!!

എറണാകുളം ജില്ലയില്‍ ഓഗസ്റ്റ് 13 ചൊവ്വാഴ്ച്ച ശക്തമായതോ (115 mm വരെ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ) ആയ മഴയ്‌ക്കുള്ള സാധ്യതയും ഇതേത്തുടര്‍ന്നുള്ള ഓറഞ്ച് അലര്‍ട്ടും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയിലെ നദീതീരപ്രദേശങ്ങളിലും താഴ്ന്ന മേഖലകളിലും വെള്ളം കയറുകയും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുകയും ചെയ്തു. ഇന്ന് ഉച്ച വരെ ലഭിച്ച വിവരമനുസരിച്ച് വിവിധ താലൂക്കുകളിലെ 80 ക്യാമ്പുകളിലായി 16445 ദുരിതബാധിതര്‍ കഴിയുന്നു. വെള്ളം കയറിയതിനെ തുടര്‍ന്ന് ആലുവ, പറവൂര്‍, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളില്‍ റോഡ് ഗതാഗതം തടസപ്പെട്ടത് പുനഃസ്ഥാപിച്ചു വരികയാണ്.

ഈ സാഹചര്യത്തില്‍ മുൻകരുതൽ എന്ന നിലയിൽ നാളെ ഓഗസ്റ്റ് 13 ചൊവ്വാഴ്ച്ച എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.

പരീക്ഷകള്‍ സംബന്ധിച്ച് സര്‍വകലാശാലകളും പി.എസ്.സിയും അടക്കം പരീക്ഷാ നടത്തിപ്പിന്‍റെ ചുമതലയുള്ളവരുടെ അറിയിപ്പുകളാണ് പാലിക്കേണ്ടത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും പൂര്‍വസ്ഥിതിയിലേക്ക് നാടിനെ മടക്കിക്കൊണ്ടുവരാനും എല്ലാവരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

അവധി ആഘോഷമാക്കാൻ കുളത്തിലേക്കും, പുഴയിലേക്കും നമ്മുടെ മക്കൾ പോകാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക

എല്ലാവരും സുരക്ഷിതത്വം ഉറപ്പുവരുത്തുക.

#ശ്രദ്ധിക്കുക!! #അവധി_ആഘോഷമാക്കരുത്


ജനാധിപത്യത്തിന് കാവലാളാവുക: എസ്.എഫ്.ഐകാശ്മീർ ഒരു തുടക്കമാണ്.. ജനാധിപത്യവേദികളിലെ ചർച്ചകൾ പോലും അപ്രസക്തമാവുന്നു...   ജനാ...
05/08/2019

ജനാധിപത്യത്തിന് കാവലാളാവുക: എസ്.എഫ്.ഐ

കാശ്മീർ ഒരു തുടക്കമാണ്.. ജനാധിപത്യവേദികളിലെ ചർച്ചകൾ പോലും അപ്രസക്തമാവുന്നു...

ജനാധിപത്യത്തെ വിലക്കെടുത്തവർ രാജ്യം ഭരിക്കുന്നു..
രാജ്യം അപകടത്തിലേക്ക് നീങ്ങുന്നു..
ശക്തമായ പ്രതിഷേധമുയർത്തുക..

Helping hands by SFI CUSAT UNIT.Various materials collected from the students by SFI CUSAT UNIT for the aid of Flood eff...
04/08/2019

Helping hands by SFI CUSAT UNIT.

Various materials collected from the students by SFI CUSAT UNIT for the aid of Flood effected people of Assam.

ആസാം പ്രളയ ബാധിതർക്കുള്ള സഹായം വിവിധ SFI ഡിപ്പാർട്മെന്റ് സബ് കമ്മിറ്റികളിൽ നിന്നും SFI യൂണിറ്റ് കമ്മിറ്റി സ്വീകരിക്കുന്നു.

Today is the  last day of the Lakeside Film festival ,on the occasion of 80th anniversary  of the campus.About 17 films ...
04/08/2019

Today is the last day of the Lakeside Film festival ,on the occasion of 80th anniversary of the campus.
About 17 films were presented in 5 Session.The program was inaugurated by the Hon'ble Vice Chancellor of CUSAT.

കൊച്ചി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് സർവകലാശാല വൈസ് ചാൻസിലർ ഡോ.K N മധുസൂദനൻ നു SFI കുസാറ്റ് യ...
02/08/2019

കൊച്ചി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് സർവകലാശാല വൈസ് ചാൻസിലർ ഡോ.K N മധുസൂദനൻ നു SFI കുസാറ്റ് യൂണിറ്റ് കമ്മിറ്റി 33 ഇന അവകാശപത്രിക സമർപ്പിച്ചു.

28/07/2019

ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല. നിരവധിയായ ഗവേഷക പ്രബന്ധങ്ങളും കണ്ടുപിടുത്തങ്ങളും ശാസ്ത്ര സമൂഹത്തിന് സമ്മാനിച്ച കൊച്ചിൻ സർവകലാശാലയുടെ പേര് ഈയിടെയായി മലയാള മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത് വിദ്യാർത്ഥി സംഘർഷങ്ങളുടെ പേരിലായിരുന്നു.

ഉന്നതമായ അക്കാദമിക് നിലവാരം പുലർത്തുന്ന വിദ്യാർത്ഥികളാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ അഡ്മിഷനെടുക്കുന്നതും പഠിക്കുന്നതും. അതു കൊണ്ട് തന്നെ അവരിൽ ഭൂരിപക്ഷം പേരും എസ് എഫ് ഐ അനുഭാവികളായി മാറുന്നുവെന്നത് സ്വാഭാവികം മാത്രമാണ്. അക്കാദമിക് താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന മറ്റു വിദ്യാർത്ഥി സംഘടനകൾക്ക് കുസാറ്റിൽ വേരോട്ടമില്ലാത്തതിന്റെ കാരണവും കുസാറ്റിലെ വിദ്യാർത്ഥികളുടെ ഈ ഉയർന്ന അക്കാദമിക് നിലവാരം തന്നെയാണ്. കുസാറ്റിലെ വിദ്യാർത്ഥികൾക്കിടയിൽ ഏത് വിധേനയും കടന്നു കയറാനുള്ള കെ എസ് യു - എ ബി വി പി - ഫ്രറ്റേണിറ്റി - എ ഐ എസ് എഫ് - എം എസ് എഫ് സംഘടനകളുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് കുസാറ്റിൽ എല്ലായ്പ്പോഴും വിദ്യാർത്ഥി സംഘർഷങ്ങൾക്ക് നടക്കാറുള്ളത്.

എസ് എഫ് ഐ വിദ്യാർത്ഥികളെ പ്രകോപിപ്പിച്ച് സംഘർഷത്തിലേക്ക് എത്തിക്കുന്നതിൽ പലപ്പോഴും കെ എസ് യുവിന്റെ നേതൃത്വത്തിലുള്ള മഴവിൽ സഖ്യത്തിന് സാധിക്കാറുണ്ട്. ഇക്കഴിഞ്ഞ ദിവസം കുസാറ്റിൽ നടന്ന സംഘർഷത്തിന് പിന്നിലും ഇത്തരം രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.

"എസ് എഫ് ഐ - കെ എസ് യു സംഘർഷമെന്ന്" മാമാ മാധ്യമങ്ങൾ വിശേഷിപ്പിച്ച സംഭവം നടന്നതിന്റെ അന്ന് ഉച്ചക്ക് ഹോസ്റ്റൽ ഇലക്ഷന് പിന്നാലെ എസ് എഫ് ഐ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ മുറിയിൽ കയറി കെ എസ് യു ക്രിമിനലുകൾ ചുമരുകളിൽ തെറി എഴുതി വെക്കുകയും പോർവിളികൾ മുഴക്കുകയും ചെയ്തിരുന്നു. എസ് എഫ് ഐ പ്രവർത്തകരെ പ്രകോപിപ്പിച്ച് ക്യാമ്പസിൽ മനപ്പൂർവ്വം സംഘർഷം സൃഷ്ടിച്ച് പുതിയതായി ക്യാമ്പസിലെത്തിയ ഒന്നാം വർഷ വിദ്യാർത്ഥികൾക്കിടയിൽ തങ്ങളുടെ സ്ഥാനമുറപ്പിക്കണമെന്ന കെ എസ് യു സംസ്ഥാന തല ഗൂഢാലോചനയുടെ ഭാഗമായാണ് എസ് എഫ് ഐ പ്രവർത്തകരുടെ ഹോസ്റ്റൽ റൂമിനകത്ത് കയറി റൂം അക്രമം നടത്തിയത്. ഹോസ്റ്റൽ റൂമിനകത്തുണ്ടായിരുന്ന ലാപ്ടോപ്പുകളുൾപ്പടെയുള്ളവ തല്ലിപ്പൊളിക്കുകയും പാഠപുസ്തകങ്ങൾ തീ വെച്ച് നശിപ്പിക്കുകയും ചെയ്ത ശേഷമാണ് കെ എസ് യു പ്രവർത്തകർ മടങ്ങിയത്. റൂമിലെ വിലപിടിപ്പുള്ള പല സാധനങ്ങളും കെ എസ് യുക്കാർ മോഷ്ടിക്കുകയും ചെയ്തിരുന്നു. സ്വാഭാവികമായും ഇത് ചോദ്യം ചെയ്യാൻ എസ് എഫ് ഐ പ്രവർത്തകർ എത്തുമെന്നും അങ്ങനെ ഉണ്ടായാൽ അതിനെ "കുസാറ്റിൽ എസ് എഫ് ഐ ആക്രമണം" എന്ന രീതിയിൽ വാർത്ത കൊടുക്കണമെന്നും മാധ്യമങ്ങൾക്ക് നിർദ്ദേശം നൽകിയ ശേഷമായിരുന്നു കെ എസ് യുക്കാർ എസ് എഫ് ഐ പ്രവർത്തകരുടെ റൂമിനകത്ത് കേറി അക്രമം നടത്തിയത്.

ഇതിന്റെ തുടർച്ചയായാണ് ഹോസ്റ്റലിൽ നടന്ന ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ ചെന്ന എസ് എഫ് ഐ പ്രവർത്തകരുമായി കെ എസ് യു പ്രവർത്തകാർ വാക്ക് തർക്കം ഉണ്ടാക്കുകയും മുൻ ധാരണ പ്രകാരം വലതുപക്ഷ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി "കുസാറ്റിൽ എസ് എഫ് ഐ അക്രമം" എന്ന് വാർത്ത കൊടുക്കുകയും ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രചരിക്കുന്ന സി സി ടി വി ഫൂട്ടേജിൽ കെ എസ് യു പ്രവർത്തകർ കാറിൽ ആയുധങ്ങളുമായി വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങളുണ്ടെങ്കിലും അതൊന്നും വാർത്തയാക്കാൻ കെ എസ് യുവിന്റെ പണം പറ്റി എസ് എഫ് ഐക്കെതിരെ വാർത്ത പ്രസിദ്ധീകരിക്കുന്ന മാമാ മാധ്യമങ്ങൾ തയ്യാറായില്ല.

ദലിത് വിദ്യാർത്ഥികളുൾപ്പടെയുള്ളവരെയാണ് കെ എസ് യു പ്രവർത്തകർ ക്രൂരമായി ആക്രമിച്ചത്. ഈ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് പരോക്ഷ പിന്തുണയുമായി ഫ്രറ്റേണിറ്റി ഉൾപ്പടെയുള്ളവർ "സഹോദര്യാഭിവാദ്യങ്ങളുമായി" മുന്നോട്ട് വന്നതിലൂടെ വ്യക്തമാകുന്നത് ഫ്രറ്റേണിറ്റിയുടെ സ്വയം പ്രഖ്യാപിത ദലിത് പ്രേമത്തിന്റെ കാപട്യമായിരുന്നു.

സംഘർഷത്തെത്തുടർന്ന് കോളേജും ഹോസ്റ്റലും ജൂലൈ 31 വരെ അടച്ചെങ്കിലും ക്യാംപസിൽ സംഘർഷം തുടരാനുള്ള നീക്കമാണ് കെ എസ് യു പ്രവർത്തകരിൽ നിന്നുമുണ്ടായത്. കെ എസ് യു നേതാവായ ഷെറിനും സഹാറ ഹോസ്റ്റലിലെ അസിസ്റ്റന്റ് മെസ് സെക്രട്ടറിയായ ആദർശ് രമേശ് എന്ന എ ബി വി പിക്കാരനും ചേർന്ന് സ്വകാര്യ ഹോസ്റ്റലിൽ പാർക്ക് ചെയ്തിരുന്ന എസ് എഫ് ഐ പ്രവർത്തകരുടെ വാഹനങ്ങൾ ഇരുട്ടിന്റെ മറവിൽ തകർക്കുവാൻ ശ്രമിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ക്യാംപസിൽ വീണ്ടും സംഘർഷം സൃഷ്ഠിക്കാനുള്ള ശ്രമങ്ങൾ കെ എസ് യു - എ ബി വി പി മഴവിൽ സംഖ്യം തുടരുന്നു എന്നാണ് ഇരുട്ടിന്റെ മറവിൽ എസ് എഫ് ഐ പ്രവർത്തകരുടെ വാഹനങ്ങൾ തകർക്കാൻ കെ എസ് യു - എ ബി വി പി നേതാക്കൾ തന്നെ മുന്നിട്ടിറങ്ങിയതിൽ നിന്നും വ്യക്തമാകുന്നത്.

"ഇന്നത്തെ കെ എസ് യുക്കാരൻ നാളത്തെ ആർ എസ് എസ്" എന്ന ഉത്തരേന്ത്യൻ കോൺഗ്രസ് നേതാക്കളുടെ പാരമ്പര്യം പിന്തുടരുകയാണ് കുസാറ്റിലെ കെ എസ് യു പ്രവർത്തകരും നേതാക്കളും. എ ബി വി പി നേതാവിന്റെ കൂടെ രാത്രിയിൽ എസ് എഫ് ഐ അനുഭാവികളുടെ വാഹനങ്ങൾ തകർക്കാൻ ശ്രമിച്ച കെ എസ് യു നേതാവിന്റെ പ്രവർത്തി അതാണ് തെളിയിക്കുന്നത്. ഈ ദൃശ്യങ്ങളുടെ സി സി ടി വി ഫൂട്ടേജുകൾ പുറത്തു വന്നിട്ടും ഇവർക്കെതിരെ സംഘടനാ നടപടികൾക്ക് നേതൃത്വം തയ്യാറാവാത്തത് സമീപ ഭാവിയിൽ കേരളത്തിലും ബി ജെ പിയിലേക്ക് കോൺഗ്രസ് നേതാക്കൾ കൂട്ടമായി കാല് മാറുമെന്നതിന്റെ തെളിവാണ്. എ ബി വി പി നേതാവിന്റെ ഒപ്പം ചേർന്ന് അക്രമം നടത്തിയ കെ എസ് യു നേതാവിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം കെ എസ് യു വിദ്യാർത്ഥികൾക്കിടയിൽ ശക്തമാണെങ്കിലും കെ എസ് യു സംസ്ഥാന നേതൃത്വം ഇത് അവഗണിക്കുകയായിരുന്നുവെന്നാണ് പേര് വെളിപ്പെടുത്താൻ തയ്യാറല്ലാത്ത പല കെ എസ് യു പ്രവർത്തകരും മാധ്യമങ്ങളോട് പറഞ്ഞത്.

(ഹോസ്റ്റൽ റൂമിൽ കെ എസ് യുക്കാർ എഴുതിയ തെറിവിളികളുടെ പല ദൃശ്യങ്ങളും ഇവിടെ പോസ്റ്റ് ചെയ്യാത്തത് അവ അത്രമാത്രം അശ്ലീലമായതു കൊണ്ടാണ്.)

Address

School Of Engineering, Cusat
Kochi
682022

Alerts

Be the first to know and let us send you an email when SFI SOE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI SOE:

Share