14/07/2026
പിഡിപി ക്കാരുടെ വോട്ട് വാങ്ങിയ ഇടതു ചേരിയിലെ 35 വാഴകൾ മിണ്ടാതിരുന്നപ്പോൾ മുന്നോട്ട് വന്നത് ലീഗ് അംഗം!
രാഷ്ട്രീയമായി മഅ്ദനി എന്നും മുസ്‌ലിം ലീഗിന്റെ കടുത്ത ശത്രുപക്ഷത്തായിരുന്നു. ലീഗിനെതിരെ പലപ്പോഴും കടുത്ത നിലപാടുകൾ സ്വീകരിച്ചിട്ടുള്ള വ്യക്തി.
പക്ഷേ, ഒരു വിദ്വേഷത്തിന്റെയോ പ്രതികാരത്തിന്റെയോ രാഷ്ട്രീയം കളിക്കാൻ ലീഗ് തയ്യാറായില്ല.
ശത്രുതയുണ്ടാകാം, എന്നാൽ ഒരാൾ സഭയിലില്ലാത്ത നേരം നോക്കി അയാളെ വേട്ടയാടാൻ ഇറങ്ങുമ്പോൾ ലീഗ് പകരം വീട്ടാനല്ല നോക്കിയത്, മറിച്ച് നീതിക്ക് വേണ്ടി നിലകൊള്ളാനാണ്!
നിയമസഭയിൽ അബ്ദുന്നാസിർ മഅ്ദനിയെ 'അന്താരാഷ്ട്ര കുറ്റവാളി' എന്ന് ബി.ജെ.പി അംഗം ബി. ഗോപാലകൃഷ്ണൻ അധിക്ഷേപിച്ചപ്പോൾ, സഭയിലുണ്ടായിരുന്ന ഇടതുപക്ഷത്തിന്റെ 35 ജനപ്രതിനിധികൾ നാവനക്കാതെ മൗനം പാലിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പിഡിപിയുടെ പിന്നാലെ നടന്ന് വോട്ട് വാങ്ങിയവർ സഭയ്ക്കുള്ളിൽ തങ്ങളുടെ തനിനിറം പുറത്തെടുത്തപ്പോൾ, രാഷ്ട്രീയ ശത്രുതയേക്കാൾ മനുഷ്യത്വത്തിനും നീതിക്കും വില കൽപ്പിച്ച് ആ അന്യായമായ പരാമർശത്തിനെതിരെ ശക്തമായി പ്രതികരിക്കാൻ മുന്നോട്ട് വന്നത് മുസ്‌ലിം ലീഗ് എം.എൽ.എ കുറുക്കോളി മൊയ്തീൻ മാത്രമാണ്!
സഭയിൽ സന്നിഹിതനല്ലാത്ത, നിരപരാധിത്വം തെളിയിക്കാൻ അവസരമില്ലാത്ത ഒരു വ്യക്തിക്കെതിരെ യാതൊരുവിധ രേഖകളുടെയോ തെളിവുകളുടെയോ പിൻബലമില്ലാതെ ഇത്തരമൊരു മോശം പരാമർശം നടത്തിയത് തികഞ്ഞ തെറ്റാണെന്നും, അത് എത്രയും വേഗം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം നിയമസഭാ സ്പീക്കറോട് ശക്തമായി ആവശ്യപ്പെട്ടു.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി മാത്രം നിലപാടുകൾ മാറ്റുന്ന ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പും, രാഷ്ട്രീയ ശത്രുക്കൾക്ക് നേരെ പോലും ലീഗ് കാണിക്കുന്ന ഉന്നതമായ രാഷ്ട്രീയ മാന്യതയും ഈ സംഭവത്തോടെ ഒരിക്കൽ കൂടി സഭയിൽ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്.
ആർജവമുള്ള നിലപാടുകളുമായി നീതിക്ക് വേണ്ടി ശബ്ദമുയർത്തിയ കുറുക്കോളി മൊയ്തീൻ എം.എൽ.എയ്ക്ക് അഭിവാദ്യങ്ങൾ!
CR.Mahesh PKB Brigade V Muraleedharan Kattoor Basheer Baba Alexander P K Basheer UDF Keralam IUML Kerala K.C. Venugopal V D Satheesan MV Govindan Master