CPIM Kochi

CPIM Kochi സി.പി.ഐ(എം) കൊച്ചി ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ്

ഇന്ധന വില വർദ്ധനവിന് എതിരെ പ്രതിഷേധ മാർച്ച്
02/06/2026

ഇന്ധന വില വർദ്ധനവിന് എതിരെ പ്രതിഷേധ മാർച്ച്

നെല്ലുസംഭരണത്തിനും നയമില്ല , സംഭരണവില ഉയർത്തുമെന്ന് പ്രഖ്യാപനമില്ല , എൽഡിഎഫ് സർക്കാർ നൽകിയിരുന്ന പ്രോത്സാഹന ബോണസ് തുടരുമ...
30/05/2026

നെല്ലുസംഭരണത്തിനും നയമില്ല , സംഭരണവില ഉയർത്തുമെന്ന് പ്രഖ്യാപനമില്ല , എൽഡിഎഫ് സർക്കാർ നൽകിയിരുന്ന പ്രോത്സാഹന ബോണസ് തുടരുമോയെന്നതിൽ അനിശ്ചിതത്വം.

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച നെല്ല് സംഭരണ പ്രക്രിയ അടിമുടി പോരായ്മകൾ നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പിന് മുമ്പ് നിരന്തരം സമരം നടത്തിയ യുഡിഎഫ്, അധികാരം കിട്ടിയപ്പോൾ എല്ലാം മറന്നു. അധികാരമേറ്റതിനുശേഷം ആദ്യ നയപ്രഖ്യാപനത്തിൽ നെല്ലുസംഭരണ വില ഉയർത്തുമെന്നോ, സംഭരണത്തിന് പകരം സംവിധാനമെന്നോ പരാമർശമില്ല. പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന നെൽകൃഷിയെ പാടെ അവഗണിച്ചതിൽ കർഷകരിലും വലിയ പ്രതിഷേധമുണ്ട്. സഹകരണ സംഘങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നോ പുതിയ സീസണിലെ സംഭരണ നടപടികളെക്കുറിച്ചോ തീരുമാനമെടുത്തിട്ടില്ല. കേന്ദ്ര അവഗണനയ്ക്കെതിരെ ഒരക്ഷരവും മിണ്ടാത്ത പ്രഖ്യാപനത്തിൽ താങ്ങുവില ഇനത്തിൽ കേന്ദ്രം നൽകാനുള്ള കുടിശ്ശികയുടെ കാര്യത്തിലും മൗനം. എൽഡിഎഫ് സർക്കാർ നൽകിയിരുന്ന പ്രോത്സാഹന ബോണസ് തുടരുമോയെന്നതിലും അനിശ്ചിതത്വം തുടരുകയാണ്. ഈ സീസൺ മുതൽ സംഭരണവില 35 ആക്കുമെന്ന തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലും വ്യക്തതയില്ല.
നിലവിൽ, നെല്ലുവിള വിതരണത്തിൽ സംസ്ഥാനത്ത് പ്രതിസന്ധി തുടരുകയാണ്. സഹകരണ ബാങ്കുകൾക്ക് വായ്പ നൽകുന്നതിൽ കേരള ബാങ്കിന് സർക്കാർ ഇതുവരെ ഗ്യാരന്റി നൽകിയിട്ടില്ല. മറ്റു ജില്ലകളിൽ എസ്ബിഐ, കനറ ബാങ്കുകൾ വഴിയുള്ള വിലവിതരണവും പ്രതിസന്ധിയിലാണ്. കഴിഞ്ഞ സീസണുകളിൽ സംസ്ഥാന സർക്കാർ പ്രത്യേകം തുക അനുവദിച്ചാണ് കർഷകർക്ക് സമയബന്ധിതമായി നെല്ലുവില നൽകിയത്. കേന്ദ്രം വളത്തിന് വില കൂട്ടുകയും അഗ്രിസ്റ്റാക്ക് രജിസ്ട്രേഷൻ മുഖേന വിതരണം നിയന്ത്രിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഒന്നാംവിളയിൽ കർഷകർ വലിയ പ്രതിസന്ധി നേരിടുകയാണ്. അഗ്രിസ്റ്റാക്ക് ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച സർക്കാർ, കർഷകർ നേരിടുന്ന വളം ലഭ്യതയിലെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനെക്കുറിച്ച് പറയുന്നില്ല.
അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഒന്നാംവിള കൃഷി പ്രതിസന്ധിയിലാകുമെന്ന ആശങ്കയിലാണ് കർഷകർ. പാലക്കാട് ജില്ലയിൽ വേനൽമഴയിലെ കുറവും കർഷകരെ ദുരിതത്തിലാക്കിയിട്ടുണ്ട്. കാലവർഷത്തിൽ മഴ കുറയുമെന്ന് മുന്നറിയിപ്പുള്ള സാഹചര്യത്തിൽ കർഷകർക്കായി പ്രത്യേക പാക്കേജുകളും വേണം.

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമ...
30/05/2026

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്. ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു. ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്. ഇത് സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതും അവകാശപ്പെട്ടതുമായവയൊക്കെ നഷ്ടപ്പെടുത്തുകയേയുള്ളു.
ധനകാര്യ ഫെഡറലിസത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നയപ്രഖ്യാപന പ്രസംഗത്തിൽ യാതൊരു പരാമർശവുമില്ല. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ പേരിനു പോലും വിമര്‍ശിക്കുന്നില്ല. തൊഴിലുറപ്പ് നിയമം അട്ടിമറിച്ച് VBG RAM G നിയമം കൊണ്ടുവരുന്നതിനെപ്പറ്റിയും അതില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെക്കുറിച്ചും ഗവര്‍ണറുടെ പ്രസംഗം നിശബ്ദമാണ്.
പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യം കേരളത്തെ എങ്ങനെ ബാധിക്കുമെന്നതോ അതിനെ മറികടക്കാനുള്ള നയപരിപാടികളോ സര്‍ക്കാരിന്റെ മുന്‍ഗണന അല്ല. ഈ വിഷയത്തില്‍ മോഡി സര്‍ക്കാരിന്റെ നിലപാടിനെതിരെയും വിമര്‍ശനമില്ല. യു.ഡി.എഫ് പ്രകടനപത്രികയിലെ കാര്യങ്ങളുടെ ആവര്‍ത്തനം നയപ്രഖ്യാപനത്തിലുണ്ടെങ്കിലും അത് നടപ്പിലാക്കുന്നതു സംബന്ധിച്ച ഒരു രൂപരേഖയും പ്രസംഗത്തിലില്ല. അതേസമയം, സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ധവളപത്രത്തിന്റെ ഊന്നൽ എന്താണെന്ന് പ്രസംഗത്തില്‍ വ്യക്തവുമാണ്.
കഴിഞ്ഞ രണ്ട് എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ നിരന്തരം നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് 16-ാം ധനകാര്യ കമ്മീഷന്‍ കേരളത്തിനുള്ള വിഹിതത്തില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുള്ളത്. ഇക്കാരണം കൊണ്ടുതന്നെ സംസ്ഥാനം നിലവില്‍ മെച്ചപ്പെട്ട സാമ്പത്തിക നിലയിലാണുള്ളത്. മുൻ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 5429 കോടി രൂപ ഖജനാവില്‍ നീക്കിയിരുപ്പുണ്ട് എന്നത് ഈ സര്‍ക്കാരിന്റെ തുടക്കത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ നിലയാണ്. സര്‍ക്കാരിന്റെ ആരംഭഘട്ടമെന്ന നിലയില്‍ ഈ സന്ദര്‍ഭത്തില്‍ നയപ്രഖ്യാപന പ്രസംഗത്തെക്കുറിച്ച് നിശിതമായ വിമര്‍ശനത്തിന് മുതിരുന്നില്ല. ആദ്യഘട്ടത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക എന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കാനാഗ്രഹിക്കുന്നത്.

സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്

വിവിധ രാജ്യങ്ങളിൽ നിന്ന് ഉള്ള ഐക്യദാർഢ്യം
28/05/2026

വിവിധ രാജ്യങ്ങളിൽ നിന്ന് ഉള്ള ഐക്യദാർഢ്യം

28/05/2026

ED VD MODI വേട്ടയാടലിനെതിരെ LDF പ്രതിഷേധം സ. എം സ്വരാജ് ​ഉദ്ഘാടനം ചെയ്യുന്നു

28/05/2026
സഖാവ് പിണറായി വിജയന്റെ വസതിയിൽ ഇ ഡി നടത്തിയ റെയ്‌ഡിനെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. തോപ്പുംപടി ടി എം മുഹമ്മദ് സ്മാ...
27/05/2026

സഖാവ് പിണറായി വിജയന്റെ വസതിയിൽ ഇ ഡി നടത്തിയ റെയ്‌ഡിനെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. തോപ്പുംപടി ടി എം മുഹമ്മദ് സ്മാരക ഏരിയ കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനം പള്ളുരുത്തി കസബ പൊലീസ് സ്റ്റേഷനിൽ മുന്നിൽ അവസാനിച്ചു. തുടർന്ന് നടന്ന യോഗം സിപിഐഎം ജില്ല കമ്മിറ്റി അംഗവും മുൻ എം എൽ എ സ: കെ ജെ മാക്സി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സ: പി എസ് രാജം അധ്യക്ഷയായി. ജില്ല കമ്മിറ്റി അംഗം സ: കെ എം റിയാദ്, തോപ്പുംപടി ലോക്കൽ സെക്രട്ടറി സ: സോണി കെ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. സ: ബെനഡിക്ട് ഫെർണാണ്ടസ്, സ: കെ എ അജേഷ്, സ: എം കെ അഭി, സ: വി സി ബിജു, സ: പി ജെ ദാസൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സ. പിണറായി വിജയനെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ പകപോക്കൽ നടപടിക്കെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേ...
27/05/2026

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സ. പിണറായി വിജയനെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ പകപോക്കൽ നടപടിക്കെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധ മാർച്ചിൽ പൊലീസ് അതിക്രമം. ഡൽഹിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഓഫീസിലേക്ക് സിപിഐ എം പ്രവർത്തകർ നടത്തിയ മാർച്ചിൽ പങ്കെടുത്ത പാർടി ജനറൽ സെക്രട്ടറി സ. എം എ ബേബിയെ പൊലീസ് ക്രൂരമായി കൈയേറ്റം ചെയ്യുകയും വലിച്ചിഴച്ച് വാഹനത്തിൽ കയറ്റുകയും ചെയ്തു.

ഞങ്ങളെയങ്ങ് അവസാനിപ്പിച്ച് കളയാമെന്ന് ആരും കരുതേണ്ടതില്ല...
27/05/2026

ഞങ്ങളെയങ്ങ് അവസാനിപ്പിച്ച് കളയാമെന്ന് ആരും കരുതേണ്ടതില്ല...

Address

T. M. Mohammed Smaraka Mandiram Moulana Azad Road, Panayappilly, Chullickal
Kochi
682005

Website

Alerts

Be the first to know and let us send you an email when CPIM Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share