Consumer Complaints and Protection Society

Consumer Complaints and Protection Society The vision of Consumer Complaints and Protection Society (CCPS) is to uplift the rights of Consumers and Protect them from exploitation.

പാർക്കിംഗ് ഗ്രൗണ്ടിലെ തീപിടിത്തത്തിൽ  വാഹനങ്ങൾക്ക് നാശനഷ്ടം ഉണ്ടായാൽ  ആര് നഷ്ടപരിഹാരം നൽകും? ബാങ്ക് ലോണെടുത്തായിരിക്കും ...
05/01/2026

പാർക്കിംഗ് ഗ്രൗണ്ടിലെ തീപിടിത്തത്തിൽ വാഹനങ്ങൾക്ക് നാശനഷ്ടം ഉണ്ടായാൽ ആര് നഷ്ടപരിഹാരം നൽകും?

ബാങ്ക് ലോണെടുത്തായിരിക്കും പലരും വാഹനങ്ങൾ വാങ്ങുന്നത്. അത് നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന ദുഃഖം വിവരിക്കാൻ സാധിക്കില്ല.

റെയിൽവേ പാർക്കിങ് ഗ്രൗണ്ടിൽ വാഹനം park ചെയ്തിട്ടുള്ള യാത്ര ടിക്കറ്റുള്ള യാത്രക്കാരൻ ഒരു ഉപഭോക്താവാണ്. പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന്റെ പരിപൂർണ്ണ ഉത്തരവാദിത്തം റെയിൽവേക്കാണ്. അത്തരം വാഹനങ്ങൾക്ക് നാശനഷ്ടം ഉണ്ടാകുമ്പോൾ അത് നിയമപ്രകാരം റെയിൽവേയുടെ സേവനത്തിൽ വന്ന അപാകതയായി കണക്കാക്കപ്പെടും.

യാത്രക്കാർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി പാർക്കിംഗ് സംവിധാനങ്ങൾ നടപ്പിലാക്കിയിരിക്കുന്നത് റെയിൽവേയാണ്. അത് റെയിൽവേ നേരിട്ട് ആയാലും കോൺട്രാക്ടർ മുഖേന ആയാലും റെയിൽവേക്കാണ് ഉത്തരവാദിത്വം. കോൺട്രാക്ടറുടെ നിരുത്തരവാദിത്തപരമായ പ്രവർത്തി മൂലം യാത്രക്കാരുടെ വാഹനങ്ങൾക്ക് damage സംഭവിക്കുകയോ, മോഷണം പോവുകയോ ചെയ്താൽ, അതിന്റെ അതിന്റെ പൂർണമായ ഉത്തരവാദിത്വം റെയിൽവേ നൽകേണ്ടതും, ആയത് കോൺട്രാക്ടറിൽ നിന്ന് കരാർ നിബന്ധനകളെ അടിസ്ഥാനമാക്കി റെയിൽവേ വസൂൽ ചെയ്യേണ്ടതും ആകുന്നു.

പാർക്കിംഗ് ഏരിയ വൃത്തിയായി സൂക്ഷിക്കേണ്ടതും, 'പുകവലി പാടില്ല ' ബോർഡുകൾ സ്ഥാപിക്കേണ്ട ഉത്തരവാദിത്വവും കോൺട്രാക്ടർക്കുണ്ട്.

പാർക്ക് ചെയ്തിട്ടുള്ള വാഹനങ്ങൾക്ക് നാശനഷ്ടം ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്വം കോൺട്രാക്ടർക്ക് ആയിരിക്കുമെന്ന് റെയിൽവേ അവരുടെ കരാറിൽ രേഖപ്പെടുത്തിയിട്ടുണ്ടാവും. കരാറുകാരനുമായി യാത്രക്കാരന് ബന്ധമില്ല.

പാർക്കിംഗ് സ്ഥലത്ത് കവേർഡ് ഷെൽട്ടർ ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥ മിക്ക കരാറിലുമുണ്ടായിരിക്കും. യാത്രക്കാരൻ റെയിൽവേയുടെ ഉപഭോക്താവാണ്. റെയിൽവേയെ വിശ്വസിച്ച്, റെയിൽവേ ഏൽപ്പിച്ചിരിക്കുന്ന കരരുകാരന് തന്റെ വിലപിടിപ്പുള്ള വാഹനം കൈമാറി കഴിഞ്ഞാൽ അത് സംരക്ഷിക്കേണ്ട പൂർണ്ണമായ ഉത്തരവാദിത്വം റെയിൽവേക്കാണ്. കരാറുകാരൻ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ, അയാളെ മാറ്റി പുതിയ ആളെ നിയമിക്കേണ്ട ഉത്തരവാദിത്വവും റെയിൽവേക്കാണ്.

കരാർ ഉറപ്പിക്കുമ്പോൾ റെയിൽവേ പാർക്കിംഗ് ഗ്രൗണ്ട് കൃത്യമായി മാർക്ക് ചെയ്തുകൊടുത്തിട്ടുണ്ടാവും. അതിന് പുറത്ത് പാർക്ക് ചെയ്തു കൊണ്ട് കൂടുതൽ പണം സമ്പാദിക്കുന്ന കരാറുകാരനെതിരെ നിയമപ്രകാരം നടപടി എടുക്കേണ്ടതാണ്.എന്നാൽ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥന്മാർ കരാറുകാരന്റെ ഇഷ്ട സേവകൻ ആയിരിക്കും.

തീപിടിത്തത്തിൽ വാഹനം നഷ്ടപ്പെട്ട ഉപഭോക്താക്കൾക്ക് കോടതിയെയൊ/ റെയിൽവേ ക്ലെയിംസ് ട്രിബൂനലിനെയോ സമീപിക്കാവുന്നതാണ്.

കോൺട്രാക്ടർ പാർക്കിങ്ങിനു വേണ്ടി കൂടുതൽ പണം വാങ്ങുകയോ, മോശമായി പെരുമാറുകയോ, കൃത്യമായി നിരക്കുകൾ എഴുതി വയ്ക്കാതിരിക്കുകയോ ചെയ്താൽ യാത്രക്കാർ അതാത് റെയിൽവേ ഡിവിഷനിലുള്ള സീനിയർ കോമേഴ്സ്യൽ മാനേജർക്ക് പരാതി നൽകാവുന്നതാണ്. ഒരുമാസം കഴിഞ്ഞ് പരാതിയിൽ എന്ത് നടപടിയാണ് എടുത്തതെന്ന് വിവരാവകാശ നിയമപ്രകാരം എഴുതി ചോദിക്കണം. ഉപഭോക്ത കോടതിയെയും സമീപിക്കാം .

തയ്യാറാക്കിയത്

Adv. K. B Mohanan
9847445075

ഗ്രാമസഭയും വാർഡ് സഭയും അധികാരത്തിൽ ശക്തരാണ്......വോട്ടവകാശമുള്ള എല്ലാ പൗരന്മാർക്കും ഭരണകാര്യങ്ങളിൽ നേരിട്ട് പങ്കെടുക്കുവ...
05/01/2026

ഗ്രാമസഭയും വാർഡ് സഭയും അധികാരത്തിൽ ശക്തരാണ്......

വോട്ടവകാശമുള്ള എല്ലാ പൗരന്മാർക്കും ഭരണകാര്യങ്ങളിൽ നേരിട്ട് പങ്കെടുക്കുവാനും, അധികാരം വിനിയോഗിക്കാനുമുള്ള വേദികളാണ് ഗ്രാമസഭയും വാർഡ് സഭയും. ഭരണഘടന മൂല്യമുള്ളതാണ്. ജനങ്ങൾക്ക് ഇത് അറിയില്ല എന്നുള്ളതാണ് ജനാധിപത്യത്തിന്റെ പരാജയം.

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെക്കാളും കൂടുതൽ അധികാരമുള്ളതാണ് ഗ്രാമസഭയും വാർഡ് സഭയും... സംസ്ഥാന നിയമസഭ നിർമ്മിച്ച നിയമങ്ങൾ നടപ്പിലാക്കുവാൻ അധികാരമുള്ളതാണ് ഗ്രാമ സഭകളും വാർഡ് സഭകളും.

ജനപ്രതിനിധികൾ നമ്മെ സേവിക്കുവാൻ വേണ്ടി നാം തിരഞ്ഞെടുത്ത ആളുകൾ മാത്രം മാത്രം.

ഇല്ലാത്ത അധികാരങ്ങൾ അവരുടെ തലയിൽ വോട്ടർമാർ ചാർത്തി കൊടുക്കുമ്പോൾ അവർ വോട്ടർമാരുടെ തലയിൽ കയറും.

വാർഡ്സഭയിൽ അംഗമാകുകയും വികസന പ്രവർത്തനങ്ങൾക്ക് സഹകരിക്കുകയും ചെയ്യുക ഒരു ഭാഗ്യമായി കരുതണം.

നിർഭാഗ്യവശാൽ ചില തല്പര കക്ഷികളും, ചുരുക്കം ചില അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരും ഗ്രാമസഭയുടെ അധികാരങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കില്ല..... ജനപ്രതിനിധികൾക്ക് പോലും വാർഡ്/ഗ്രാമ സഭയുടെ അധികാരങ്ങളെ കുറിച്ച് വലിയ പിടിയില്ല...

ഏതെങ്കിലും ഗ്രാമസഭയിലെ 10% ത്തിൽ കുറയാത്ത അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടാൽ വാർഡ് മെമ്പർ / കൗൺസിലർ ഗ്രാമസഭ വിളിച്ചുകൂട്ടണം. ആ പ്രദേശത്ത് വികസന പദ്ധതികൾക്ക് രൂപം നൽകേണ്ട അടിസ്ഥാനഘടകം ഗ്രാമസഭയാണ്......

എന്തൊക്കെയാണ് തങ്ങളുടെ ആവശ്യങ്ങളെന്നും, അത് ഏത് രീതിയിൽ നടപ്പിലാക്കാമെന്നും ഗ്രാമസഭയിൽ ചർച്ച ചെയ്യുകയും, ആ നിർദ്ദേശങ്ങൾ ഭരണസമിതി നടപ്പിലാക്കുകയും ചെയ്യണം. സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളെ നിശ്ചയിക്കുന്നത് ഉദ്യോഗസ്ഥന്മാർ അല്ല. വാർഡ് മെമ്പറുമല്ല. ഗ്രാമസഭ ആയിരിക്കണം. പ്രദേശത്ത് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന പണികളെ സംബന്ധിച്ച് എസ്റ്റിമേറ്റും ചിലവും പരിശോധിക്കുവാൻ ഗ്രാമസഭയ്ക്ക് അധികാരമുണ്ട്. ഏതെങ്കിലും തരത്തിൽ പഞ്ചായത്ത്/ മുൻസിപ്പാലിറ്റി ഏകപക്ഷീയമായി നടപ്പിലാക്കുന്ന മരാമത്ത് പണികളുടെ യുക്തി ഗ്രാമസഭയിലും വാർഡ് സഭയിലും ചർച്ച ചെയ്യാം. വേണ്ടെങ്കിൽ വേണ്ട എന്ന് അറിയിക്കാം. ഏതെങ്കിലും പണികൾ നടപ്പിലായിക്കിയില്ലെങ്കിൽ കാരണം വാർഡ് സഭയിൽ ചോദിക്കാം. ചർച്ച ചെയ്യാം.

ശുദ്ധജല വിതരണം, തെരുവ് വിളക്കുകൾ എന്നിവയുടെ പോരായ്മകൾ ചർച്ച ചെയ്യണം.

പഞ്ചായത്തിൽ നിന്നും മുനിസിപ്പാലിറ്റിയിൽ നിന്നും വാർഡ് സഭയിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥന് പ്രത്യേകിച്ച് പവർ ഒന്നുമില്ല. ഒരു കോഡിനേറ്റർ മാത്രമാണ്. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കേണ്ടി വരുമ്പോൾ അതിനുള്ള അർഹതയുടെ മാനദണ്ഡം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി നിശ്ചയിക്കുകയും ഗ്രാമസഭകളെ അറിയിക്കേണ്ടതുമാണ്. വാർഡ് മെമ്പറാണ് ഗ്രാമസഭയുടെ കൺവീനർ. അയാൾ മൂന്നു മാസത്തിലൊരിക്കൽ ഗ്രാമസഭ വിളിച്ചുചേർക്കുന്നതിൽ മൂന്നുതവണ വീഴ്ച വരുത്തിയാൽ ടിയാന് അംഗമായി തുടരാൻ സാധിക്കില്ല.

പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഗ്രാമസഭാ തീരുമാനങ്ങൾ അപ്പപ്പോൾ എഴുതി തയ്യാറാക്കി ഗ്രാമസഭയിൽ പങ്കെടുത്ത 15 പേരുടെ ഒപ്പ് സഹിതം സെക്രട്ടറിയെ ഏൽപ്പിക്കേണ്ട ഉത്തരവാദിത്വം ഉദ്യോഗസ്ഥനാണ്.
ആരും തന്നെ ഗ്രാമസഭ കൂടുന്നതിന് മുമ്പ് മിനിറ്റ്സ് ബുക്കിൽ ഒപ്പിട്ടു കൊടുക്കരുത്.

ഗ്രാമസഭ നടന്നുകൊണ്ടിരിക്കുമ്പോൾ ചോദ്യങ്ങൾ ചോദിക്കുവാൻ വോട്ടർക്ക് അധികാരമുണ്ട്. മിണ്ടാതിരിക്കരുത്. കാര്യങ്ങൾ പഠിച്ച് ചോദ്യങ്ങൾ ചോദിക്കണം... ഗ്രാമസഭയിൽ രാഷ്ട്രീയം മാറ്റിവയ്ക്കണം..

ഗ്രാമസഭ കൂടി കഴിഞ്ഞാൽ മിനിറ്റ്സ് ബുക്കിന്റെ ശൂന്യമായ പേജുകളിൽ ഒപ്പിട്ടു കൊടുക്കരുത്.....

ആവശ്യമെങ്കിൽ മിനിറ്റ്സിന്റെ കോപ്പി പഞ്ചായത്തിൽ നിന്ന് അംഗത്തിന് ആവശ്യപ്പെടാം.

തയ്യാറാക്കിയത് അഡ്വ: കെ ബി മോഹനൻ.
Ph. 9847445075

22-24 ലിറ്റർ ഓയിൽ ഫിൽ ചെയ്തു ഉപയോഗിക്കുന്ന ബ്രോസ്റ്റ് മെഷീനിൽ 10ദിവസമെങ്കിലും ഉപയോഗിക്കാതെ ഈ ഓയിൽ മെഷീനിൽ നിന്നു മാറ്റുക...
30/12/2025

22-24 ലിറ്റർ ഓയിൽ ഫിൽ ചെയ്തു ഉപയോഗിക്കുന്ന ബ്രോസ്റ്റ് മെഷീനിൽ 10ദിവസമെങ്കിലും ഉപയോഗിക്കാതെ ഈ ഓയിൽ മെഷീനിൽ നിന്നു മാറ്റുകയില്ല.😳

ബ്രോസ്റ്റ് മെഷീനിൽ ഉപയോഗിക്കുന്ന എണ്ണ എല്ലാ ദിവസവും ഫിൽറ്റർ ചെയ്തു മെഷീൻ ക്ലീൻ ചെയ്തു വീണ്ടും അരിച്ചെടുത്ത് അതിലേക്ക് തന്നെ ഒഴിക്കും.
പിന്നെ കുറവുള്ള 3-4പാക്കറ്റ് വീണ്ടും അതിലേക്ക് ഫിൽചെയ്യും. അങ്ങനെ 10-14 ദിവസം വരേ അത് ബ്രോസ്റ്റ് ഷോപ്പിൽ ഉപയോഗിക്കും.

പിന്നീട് ഇത് വേസ്റ്റ് ഓയിൽ ആയിട്ട് കൊടുക്കും.
അത് സോപ്പ് ഉണ്ടാക്കാൻ അല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാൻ കഴിയില്ല.

ഇവിടുത്തെ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ന് രാവിലെ 9am മുതൽ വൈകീട്ട് 5 മണിവരെയായിരിക്കും ജോലി.
അവർ ഉച്ചക്കുശേഷം തുറന്നു രാത്രി 12 വരെ പ്രവർത്തിക്കുന്ന ബ്രോസ്റ്റ് ഷോപ്പിലോ, തട്ടുകടകളിലോ കയറുകയും ഇല്ല.
പരിശോധനയുമില്ല..
ഇനി അഥവാ കയറിയാൽ തന്നെ ഈ ഓയിൽ അവർ പരിശോധിക്കാനും പോണില്ല..

ഇനി ദിവസവും ഓയിൽ മാറ്റുന്ന ബ്രോസ്റ്റ് ഷോപ്പിന്റെ ഓണർ ഉണ്ടെങ്കിൽ ഒന്ന് ചിന്തിച്ചുനോക്ക് 24ലിറ്റർ ഓയിൽ 3500 രൂപ യോളം ചിലവാക്കി ദിവസവും ചേഞ്ച്‌ ചെയ്തു ജനങ്ങളെ ആരോഗ്യം സംരക്ഷിക്കുന്ന മനുഷ്യ സ്നേഹികൾ ഉണ്ടാകുമോ..

--ഒരു ബ്രോസ്റ്റഡ് ഷോപ്പിൽ വർക്ക്‌ ചെയ്ത ആൾ പറഞ്ഞത്

🙏

12/11/2025

🔴🔴🔴
റോഡിൽ നോ പാർക്കിംഗ് ബോർഡ് സ്ഥാപിക്കുവാൻ പൊതുജനങ്ങൾക്ക് അധികാരമുണ്ടോ?

സ്ഥാപനങ്ങളും വ്യക്തികളും റോഡിൽ പാർക്കിംഗ്/ നോ പാർക്കിംഗ് ബോർഡുകൾ അനധികൃതമായി സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണ്. സൈൻ ബോർഡുകൾ, ബാരികേഡുകൾ, മറ്റു തടസ്സങ്ങൾ എന്നിവ പൊതു റോഡിൽ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരം നിയമവിരുദ്ധമായ പ്രവർത്തികൾ കാൽനടക്കാർക്കും പൊതു ഗതാഗതത്തിനും തടസ്സം ഉണ്ടാക്കുന്നതാണ്.

ചില വ്യാപാരസ്ഥാപനങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കുവാൻ വേണ്ടി 'കസ്റ്റമർ പാർക്കിംഗ്' ബോർഡുകൾ റോഡിൽ സ്ഥാപിക്കുന്നത് ചട്ടപ്പടി അല്ല.

എന്നാൽ ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ തങ്ങളുടെ കെട്ടിടത്തിലേക്ക് കയറുവാനും ഇറങ്ങുവാനും തടസ്സം ഉണ്ടാക്കുന്ന രീതിയിൽ പൊതു ജനങ്ങൾ പാർക്കിങ്ങ് നടത്തരുത്. 1988 ലെ മോട്ടോർ വെഹിക്കിൾസ് നിയമങ്ങളുടെ സെക്ഷൻ 116 പ്രകാരം സർക്കാർ നിയോഗിക്കുന്ന ഉപയോഗിക്കുന്ന ഉദ്യോഗസ്ഥന്മാർക്ക് മാത്രമേ ഇത്തരത്തിലുള്ള ബോർഡുകൾ സ്ഥാപിച്ച് ഗതാഗതം റെഗുലേറ്റ് ചെയ്യുവാനുള്ള അധികാരമുള്ളൂ.

ഇങ്ങനെ സ്ഥാപിക്കുന്ന സൈഡ് ബോർഡുകൾ എടുത്തു മാറ്റുകയോ വരുത്തുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. അതുപോലെതന്നെ ഓട്ടോറിക്ഷ സ്റ്റാൻഡുകൾക്ക് അനുവാദം കൊടുക്കുമ്പോൾ കാൽനടക്കാർക്ക് നടക്കുവാൻ വേണ്ടി കുറഞ്ഞത് ഒന്നര മീറ്റർ എങ്കിലും സ്ഥലം മാറ്റിയിടേണ്ടതാണ്. അത്തരം സ്ഥലങ്ങളിൽ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നത് ചട്ട വിരുദ്ധമാണ്.

12/11/2025

🔴🔴🔴
യൂബർ/ ഒല കമ്പനികൾക്ക് കേരളത്തിൽ സർവീസ് നടത്തുവാനുള്ള അവകാശമുണ്ടോ?

ഓൺലൈൻ ടാക്സി സർവീസ് രംഗത്ത് യൂബർ / ഒല എന്നീ കമ്പനികൾ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങൾ ഉപഭോക്താക്കൾക്ക് നവ്യാനുഭവമായിരുന്നു.

അതുകൊണ്ടുതന്നെ അമിത ചാർജ് ഈടാക്കി കൊണ്ടിരുന്ന പരാമ്പരാഗത ടാക്സികൾക്ക് വലിയതോതിൽ ബിസിനസ് നഷ്ടപ്പെടുകയും ചെയ്തു.

മോട്ടോർ വെഹിക്കിൾസ് ആക്ട് 2019ൽ കേന്ദ്ര ഗവൺമെന്റ് ഭേദഗതി വരുത്തുകയും, അതേതുടർന്ന് യൂബർ /ഒല മുതലായവ പോലെയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. അതേത്തുടർന്ന് കേരള സർക്കാർ 8.4.2024 ൽ വിശദമായ ഉത്തരവ് പുറപ്പെടുവിക്കുകയും, അതിൻ പ്രകാരം MOTOR VEHICLE AGGREGATOR GUIDELINES, 2020 നടപ്പിലാക്കിയിട്ടുമുണ്ട്.

മോട്ടോർ വെഹിക്കിൾസ് ആക്ട് സെക്ഷൻ 88(9) അനുസരിച്ച് ടൂറിസ്റ്റ് പെർമിറ്റ് ലഭിക്കുന്ന ടൂറിസ്റ്റ് ടാക്സിക്കൾ വിനോദസഞ്ചാര വികസനത്തിന് വേണ്ടിയുള്ള ഓട്ടത്തിന് മാത്രമേ ഉപയോഗിക്കാവൂ. അതായത് ടൂറിസ്റ്റ് ഓട്ടത്തിന്.
എന്നാൽ ഇത്തരം പെർമിറ്റ് ലഭിച്ച ടൂറിസ്റ്റ് വാഹനങ്ങൾ നിയമത്തിന്റെ സെക്ഷൻ 74 പ്രകാരമുള്ള നിബന്ധനകൾ പാലിക്കാതെ ഓൺലൈൻ ടാക്സി സർവീസിന് വേണ്ടി ട്രിപ്പ് നടത്തുന്നത് ചട്ടവിരുദ്ധമാണെന്നാണ് വയ്പ്പ്.

നിയമത്തിലെ സെക്ഷൻ 93 (1) പറയുന്നത് പൊതു ഗതാഗതത്തിന്റെ ഏജന്റായി പ്രവർത്തിക്കുന്ന, Uber പോലുള്ള സ്ഥാപനങ്ങൾക്കും ആളുകൾക്കും സർക്കാരിന്റെ ലൈസൻസ് വേണമെന്നാണ്. ഈ സെക്ഷൻ അടിസ്ഥാനപ്പെടുത്തിയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്. അതായത് ഓൺലൈൻ ടാക്സി സർവീസ് സർവീസുകൾ നടത്തുന്ന കമ്പനികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ലൈസൻസ് അത്യാവശ്യമാണ്. സ്വാഭാവികമായും ഓൺലൈൻ ബസ് ടിക്കറ്റ് നടത്തുന്ന ഓൺലൈൻ സ്ഥാപനങ്ങളും ലൈസൻസ് എടുക്കേണ്ടിവരും. ഇത്തരം ലൈസൻസ് ഉണ്ടെങ്കിൽ ഓൺലൈൻ ടാക്സി സർവീസുകൾ നിയമപരമായ സർവീസുകളായി മാറും.

മഹാരാഷ്ട്രയിൽ ഇത്തരത്തിലുള്ള Guidelines നടപ്പിലാക്കിയിട്ടുണ്ട്.

ചുരുക്കി പറഞ്ഞാൽ ഒലയും യൂബറും റാപിഡു മൊക്കെ കൂടുതൽ ശക്തിയാർജിക്കും. കാരണം ഉപഭോക്താക്കൾക്ക് ചിലവ് കുറഞ്ഞ രീതിയിൽ സർവീസ് കൊടുക്കുന്ന അവർ കാലത്തിന്റെ ആവശ്യമാണ്....!!!

തയ്യാറാക്കിയത്
Adv. K B MOHANAN
9847445075......................................

🔴🔴🔴 ഒരാളുടെ അതിരിൽ നിന്നും എത്ര മാത്രം അകലത്തിലാണ് മരങ്ങൾ നടേണ്ടത്?പൊന്നുകായ്ക്കുന്ന മരമാണേലും പുരപ്പുറത്തേക്കു ചാഞ്ഞാൽ ...
20/10/2025

🔴🔴🔴
ഒരാളുടെ അതിരിൽ നിന്നും എത്ര മാത്രം അകലത്തിലാണ് മരങ്ങൾ നടേണ്ടത്?

പൊന്നുകായ്ക്കുന്ന മരമാണേലും പുരപ്പുറത്തേക്കു ചാഞ്ഞാൽ മുറിക്കണം എന്നാണല്ലോ പ്രമാണം.

അതിരിൽനിന്ന് എത്ര അകലത്തിലാണ് മരം നടാവുന്നത് എന്നതു സംബന്ധിച്ചു വ്യക്തമായ നിയമങ്ങളൊന്നുമില്ല. തങ്ങളുടെ മരംമൂലം അയൽവാസിക്ക് ശല്യം ഉണ്ടാകാതിരിക്കുവാൻ ഓരോ വസ്തു ഉടമയും ശ്രദ്ധിക്കുകയെന്നത് പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണമാണ്.

എന്നാൽ ഈ വിഷയത്തിൽ ഒരു തർക്കം ഉണ്ടായാൽ പൊതുപ്രവർത്തകരുടെ സാന്നിധ്യത്തിൽ വിഷയം രമ്യതയിൽ പരിഗണിക്കുകയാണെങ്കിൽ വളരെ നന്നായിരിക്കും.

അല്ലെങ്കിൽ പരാതിക്കാരൻ ഏതു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അതിർത്തിയിലാണോ താമസം അവിടെ രേഖാമൂലംപരാതി കൊടുക്കുക. കേരള പഞ്ചായത്ത് രാജ് ആക്ട് 238–ാം വകുപ്പ്, അപായകരമായ വൃക്ഷങ്ങളുടെ കാര്യത്തിൽ മുൻകരുതലുകളും വേലികളും വൃക്ഷങ്ങളും വെട്ടി ഒരുക്കലും (1) എ– ഏതെങ്കിലും വൃക്ഷമോ വൃക്ഷത്തിന്റെ ഏതെങ്കിലും ശാഖയോ ഭാഗമോ ഏതെങ്കിലും വൃക്ഷത്തിന്റെ കായ്കളോ വീഴാനും തന്മൂലം ഏതെങ്കിലും ആൾക്കോ എടുപ്പിനോ കൃഷിക്കോ ആപത്തുണ്ടാകാനും ഇടയുണ്ടെന്നു ഗ്രാമപഞ്ചായത്ത് കരുതുന്നപക്ഷം അപകടം ഉണ്ടാകുന്നതു തടയുന്നതിനായി നോട്ടിസ് മൂലം ആ വൃക്ഷത്തിന്റെ ഉടമസ്ഥനോട് ആ വൃക്ഷം ഉറപ്പിച്ചു നിർത്തുകയോ വെട്ടിക്കളയുകയോ ചെയ്യുന്നതിനോ അല്ലെങ്കിൽ അതിന്റെ കായ്കൾ നീക്കം ചെയ്യുന്നതിനോ ആവശ്യപ്പെടാവുന്നതാണ്. നടപടി ഒന്നുമായില്ലെങ്കിൽ പഞ്ചായത്തിന് യുക്തമെന്നു തോന്നുന്ന നടപടി സ്വീകരിക്കാം. അതിന്റെ ചെലവ് നികുതി കുടിശിക എന്നപോലെ വൃക്ഷത്തിന്റെ ഉടമസ്ഥനിൽനിന്ന് ഈടാക്കാം. സമാന നിയമം മുൻസിപ്പാലിറ്റീസ് ആക്ടിലുമുണ്ട്. എന്നാൽ, അയൽവാസിക്ക് ഇന്ന വൃക്ഷം നട്ടുകൂടാ എന്നു പറയാനാവില്ല. ഉടമസ്ഥനു തന്റെ വസ്തുവില്‍ ഇഷ്ടമുള്ള വൃക്ഷങ്ങൾ വയ്ക്കാം. എന്നാൽ, അതിർത്തിയിൽ നട്ടി ട്ടുള്ള വലിയ വൃക്ഷങ്ങൾ ഭാവിയിൽ അപകടങ്ങൾ ഉണ്ടാക്കുമെന്ന് ഗ്രാമപഞ്ചായത്ത് കരുതുന്നപക്ഷം അത് തടയുന്നതിനായി നോട്ടിസ് മൂലം ആ വൃക്ഷത്തിന്റെ ഉടമസ്ഥനോട് ആ വൃക്ഷം ഉറപ്പിച്ചു നിർത്തുകയോ വെട്ടിക്കളയുകയോ ചെയ്യുന്നതിനോ അല്ലെങ്കിൽ അതിന്റെ കായ്കൾ നീക്കം ചെയ്യുന്നതിനോ ആവശ്യപ്പെടാവുന്നതാണ്. കായ്കൾ എന്ന് ഉദ്ദേശിക്കുന്നത് തേങ്ങ, മാങ്ങ എന്നീ ഫലങ്ങളെയാണ്. അതിരിൽ നിന്ന് എത്രമാത്രം അകലം പാലിച്ചു വൃക്ഷങ്ങൾ നടണമെന്നുള്ളതിനു പ്രത്യേക നിയമങ്ങളൊന്നുമില്ല. അങ്ങനെ നിയമമുണ്ടാക്കുന്നതു പ്രായോഗികവുമല്ല. കാരണം ഒരു വൃക്ഷം വച്ചുപിടിപ്പിച്ചാൽ അതെങ്ങനെ വളരും, എന്തു വലുപ്പം വരും, എങ്ങോട്ടാണു ചായുക എന്നൊന്നും ആർക്കും പറയാനാവില്ല.

നൽകുന്ന പരാതിയിൽ പഞ്ചായത്ത് എന്ത് നടപടിയാണ് എടുത്തതെന്ന് വിവരാവകാശ നിയമപ്രകാരം എഴുതി ചോദിച്ചാൽ അറിയാവുന്നതാണ്. പഞ്ചായത്ത് യാതൊരുവിധ നടപടികളും പരാതിയിൽ എടുത്തിട്ടില്ലെങ്കിൽ ഇക്കാര്യം കാണിച്ചുകൊണ്ട് സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് പരാതി നൽകാവുന്നതാണ്. വില്ലേജ് ഓഫീസറെ കൊണ്ട് പരാതിയെക്കുറിച്ച് അന്വേഷിക്കുകയും, യുക്തമായ നടപടിക്രമങ്ങൾ എടുക്കുകയും ചെയ്യുന്നതാണ്. എല്ലാ പരാതിയുടെയും, മറുപടികളുടെയും കോപ്പികൾ സൂക്ഷിച്ചു വയ്ക്കുവാൻ മറക്കരുത്.

ഇത്രയൊക്കെ ആയിട്ടും പരാതി പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിൽ, വക്കീൽ മുഖാന്തിരം ഒരു സിവിൽ കോടതിയെ സമീപിക്കേണ്ടതായി വരും......

തയ്യാറാക്കിയത്
Adv. K B MOHANAN
9847445075......................................

15/10/2025
*റിസർവ്വേയും തണ്ടപ്പേരും...?*_______അബ്ദുൾ അസിസ് 1988 ൽ തന്റെ ഭൂമിയുടെ നികുതി കൃത്യമായി അടക്കുന്നുണ്ടായിരുന്നു.  വിദേശത്...
15/10/2025

*റിസർവ്വേയും തണ്ടപ്പേരും...?*
_______

അബ്ദുൾ അസിസ് 1988 ൽ തന്റെ ഭൂമിയുടെ നികുതി കൃത്യമായി അടക്കുന്നുണ്ടായിരുന്നു.


വിദേശത്ത് ജോലി ആയതിനാൽ പിന്നീട് നികുതി അടയ്ക്കുവാൻ കാലതാമസമുണ്ടായിട്ടുണ്ട്.

2017 ൽ വസ്തുവിന്റെ ബാധ്യതാ സർട്ടിഫിക്കറ്റ് സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും എടുത്തപ്പോൾ യാതൊരുവിധത്തിലുള്ള വസ്തു കൈമാറ്റവും ബാധ്യത സർട്ടിഫിക്കറ്റിൽ സൂചിപ്പിച്ചിട്ടില്ല.

എന്നാൽ വില്ലേജ് ഓഫീസർ വാക്കാൽ അറിയിച്ചത് സർവ്വേ അദാലത്തിലെ തീരുമാനപ്രകാരം ടി വസ്തു മറ്റൊരാളുടെ തണ്ടപ്പേരിലേക്ക് മാറ്റപ്പെട്ടുവെന്നും ആയതുകൊണ്ട് നികുതി സ്വീകരിക്കുവാൻ സാധിക്കുകയില്ലെന്നുമാണ്!!!

Transfer of Registry Rules, 1966, Section 2 അനുസരിച്ച് പോക്കുവരവ് രജിസ്റ്ററിൽ മാറ്റം രേഖപ്പെടുത്തുന്നത് മൂന്ന് രീതിയിൽ മാത്രമാണ്.

1. വസ്തു ഉടമയുടെ സ്വയം ഇഷ്ടപ്രകാരം (ഇഷ്ടദാനം, വിൽപ്പന etc...)

2. കോടതി വിധി മൂലമോ, റവന്യൂ റിക്കവറിയുടെ ഭാഗമായോ

3.പിന്തുടർച്ചാവകാശം മൂലം

Kerala Survey and Boundaries Act, 1961 പ്രകാരം സർവ്വേ അല്ലെങ്കിൽ റീസർവ്വേ അധികാരികൾക്ക് വസ്തു അളക്കുമ്പോൾ ഏതെങ്കിലും തരത്തിൽ വസ്തുവിന്റെ വിസ്തീർണ്ണത്തിൽ വ്യത്യാസമുണ്ടെങ്കിൽ അത്‌ രേഖകളിൽ രേഖപ്പെടുത്താമെന്നല്ലാതെ,തണ്ടപ്പേർ അക്കൗണ്ടിൽ തിരുത്തൽ വരുത്തുവാനോ, കൂട്ടിച്ചേർക്കൽ നടത്തുവാനോ ഉള്ള അധികാരമില്ല. അങ്ങനെ ഏതെങ്കിലും രീതിയിലുള്ള വ്യത്യാസപ്പെടുത്തൽതണ്ടപ്പർ അക്കൗണ്ടിൽ റീസർവേ അധികാരികൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് നിയമവിരുദ്ധമാണ്.

ആയതുകൊണ്ട് അബ്ദുൾ അസീസിന്റെ ഭൂനികുതി സ്വീകരിക്കുവാൻ വില്ലേജ് ഓഫീസർ ബാധ്യസ്ഥനാണ്.

തയ്യാറാക്കിയത്
Adv. K B MOHANAN
9847445075......................................

ക്രെഡിറ്റ്‌ കാർഡ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്....ക്രെഡിറ്റ്‌ കാർഡ് ഉപഭോക്താക്കളുടെ താല്പര്യ സംരക്ഷണാർത്ഥം  ആവശ്യമായ ...
12/10/2025

ക്രെഡിറ്റ്‌ കാർഡ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്....

ക്രെഡിറ്റ്‌ കാർഡ് ഉപഭോക്താക്കളുടെ താല്പര്യ സംരക്ഷണാർത്ഥം ആവശ്യമായ നിർദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ബാങ്കുകൾ/NBFC എന്നിവർക്കു വേണ്ടി റിസർവ് ബാങ്ക് ഇറക്കിയിട്ടുള്ള FAIR PRACTICE CODE നിലവിലുണ്ട്.

അവയിൽ പ്രധാനപ്പെട്ടവ...

1. ക്രെഡിറ്റ്‌ കാർഡ് നൽകുമ്പോൾ വിശദമായ Terms and Conditions ഉപഭോക്താവിനെ അറിയിക്കേണ്ടതാണ്.

2. ബാങ്കുകൾ പേയ്മെന്റിനു രണ്ടാഴ്ച മുൻപെങ്കിലും അക്കൗണ്ട്സ് സ്റ്റേറ്റ്മെന്റ് അയച്ചുകൊടുക്കേണ്ടതാണ്. പരാതി ഉണ്ടെങ്കിൽ 60 ദിവസത്തിനുള്ളിൽ പരിഹരിക്കേണ്ടതാണ്.

3. കാർഡ് ഹോൾഡറുടെ അറിവിലും സമ്മതത്തിലും ഇല്ലാത്ത പലിശനിരക്ക് വസൂൽ ചെയ്യുവാനുള്ള അധികാരം ബാങ്കിനില്ല.

4. കാർഡ് ഹോൾഡർ, കാർഡ് ബാങ്കിന് തിരിച്ചു കൊടുക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, മറ്റു ചാർജുകൾ ഇല്ലാതെ തന്നെ ബാങ്ക് കാർഡ് തിരിച്ചെടുക്കേണ്ടതാണ്.

5. ക്രെഡിറ്റ്‌ കാർഡ് ഓപ്പറേഷന് വേണ്ടി ബാങ്ക് നിയമിക്കുന്ന Direct Selling Agent നെ കുറിച്ചുള്ള വിവരങ്ങൾ ബാങ്കിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതും, ഉപഭോക്താവ് ചോദിച്ചാൽ കൊടുക്കേണ്ടതും ആകുന്നു.

6. ഉപഭോക്താവ് ആവശ്യപ്പെടാതെ ബാങ്ക്/NBFC ക്രെഡിറ്റ്‌ പരിധി ഉയർത്തുവാൻ പാടുള്ളതല്ല.

7. തിരിച്ചടവിൽ വീഴ്ച വരുത്തിയ ഉപഭോക്താവിനെ കുറിച്ചുള്ള വിവരങ്ങൾ CIBIL പോലുള്ള ക്രെഡിറ്റ്‌ റേറ്റിംഗ് കമ്പനിയെ അറിയിക്കുന്നതിനു മുൻപ് ഉപഭോക്താവിനെ അറിയിക്കേണ്ടതാണ്.

തയ്യാറാക്കിയത്
Adv. K B MOHANAN
9847445075......................................

WhatsApp Group Invite

റൂഫിങ് വർക്കിൽ പിഴവ്, ഉപഭോക്താവിന് 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം....റൂഫിംഗ് വർക്ക് ശരിയായ നിലയിൽ ചെയ്യാത്തതിനാൽ ചോർച്ച ഉ...
11/10/2025

റൂഫിങ് വർക്കിൽ പിഴവ്, ഉപഭോക്താവിന് 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം....

റൂഫിംഗ് വർക്ക് ശരിയായ നിലയിൽ ചെയ്യാത്തതിനാൽ ചോർച്ച ഉണ്ടാവുകയും ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്ത എതിർകക്ഷി ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.

പെരുമ്പാവൂർ സ്വദേശിനി എറണാകുളത്ത് പ്രവർത്തിക്കുന്ന Prima Everlast Roof Makers എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

പരാതിക്കാരി വീട്ടിലെ ട്രസ് റൂഫിങ് ജോലികൾ എതിർ കക്ഷിയെ ഏൽപ്പിച്ചു. ₹7.72 ലക്ഷം രൂപ നൽകി പണി പൂർത്തിയാക്കിയെങ്കിലും, മഴക്കാലത്ത് വെള്ളം ചോർന്ന് വീടിന് വലിയ നാശനഷ്ടം സംഭവിച്ചു. പരാതിക്കാരി പലവട്ടം ആവശ്യപ്പെട്ടിട്ടും, എതിർ കക്ഷിയാതൊരു പരിഹാര നടപടിയും സ്വീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാ കോടതിയെ സമീപിച്ചത്.

കോടതി നിയമിച്ച വിദഗ്ധ കമ്മീഷണർ നടത്തിയ പരിശോധനയിൽ 64 സ്ഥലങ്ങളിൽ ചോർച്ച കണ്ടെത്തി.
ജോലിയിൽ ഉപയോഗിച്ച പൈപ്പുകളും ഷീറ്റുകളും ഗുണനിലവാരം കുറഞ്ഞതാണെന്ന് കണ്ടെത്തി.
റൂഫിങ് പുനർനിർമ്മിക്കാൻ ₹7.11 ലക്ഷം രൂപ ചെലവാകും എന്നും വിദഗ്ധൻ കോടതിക്ക് റിപ്പോർട്ട് നൽകി.

"പരിചയസമ്പന്നരായ തൊഴിലാളികളും ഉന്നത ഗുണമേന്മയുള്ള ജോലിയും” എന്ന എതിർകക്ഷിയുടെ വാഗ്ദാനം പൂർണമായും തെറ്റാണെന്ന് തെളിഞ്ഞു.
വാഗ്ദാനം പാലിക്കുന്നതിൽ എതിർകക്ഷിയുടെ അനാസ്ഥയും അശ്രദ്ധയും വ്യക്തമായതായി ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ, ടി. എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് കണ്ടെത്തി.

റൂഫിങ് ജോലിക്ക്പരാതിക്കാരി നൽകിയ ₹7,72,200/- രൂപ എതിർകക്ഷി തിരികെ നൽകണം. കൂടാതെ
₹30,000/- – മന: ക്ലേശത്തിന് നഷ്ടപരിഹാരംവും
₹10,000/- രൂപ കോടതി ചെലവായും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്നും എതിർകക്ഷിക്ക് കോടതി ഉത്തരവ് നൽകി.

തയ്യാറാക്കിയത്
Adv. K B MOHANAN
9847445075

WhatsApp Group Invite

🔴🔴🔴🔴🔴🔴🔴*അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടാൽ ബാങ്കിന് ഉത്തരവാദിത്തം ഉണ്ടോ ?*______ July 6, 2017 തീയതി റിസർവ് ബാങ്ക്  ഈ കാ...
09/10/2025

🔴🔴🔴🔴🔴🔴🔴
*അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടാൽ ബാങ്കിന് ഉത്തരവാദിത്തം ഉണ്ടോ ?*
______

July 6, 2017 തീയതി റിസർവ് ബാങ്ക് ഈ കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് വിശദമായ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.

സംശയകരമായ പണമിടപാടുകൾ തന്റെ അക്കൗണ്ടിൽ ഉണ്ടാവുകയാണെങ്കിൽ ഉപഭോക്താക്കൾക്ക് 24 മണിക്കൂറും ബന്ധപ്പെടുവാൻ വേണ്ടി ബാങ്കിന്റെ
*Website, Phone banking, SMS, e-mail, IVR, dedicated toll-free helpline reporting to home branch* ഉണ്ടായിരിക്കണമെന്ന് RBI നിഷ്കർഷിച്ചിട്ടുണ്ട്. ഇത്തരം സംവിധാനങ്ങളിലേക്ക് പരാതി അയച്ചിട്ടും വീണ്ടും പണം നഷ്ടപ്പെടാതെ നോക്കേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണ്.

ബാങ്കിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന അപാകതകളും, ശ്രദ്ധക്കുറവും നിമിത്തം നിങ്ങൾക്ക് പണ നഷ്ടം ഉണ്ടാവുകയാണെങ്കിൽ ബാങ്കിനായിരിക്കും ഉത്തരവാദിത്വം. ബാങ്കോ ഉപഭോക്താവോ നേരിട്ട് ഇടപെടാതെ മൂന്നാം കക്ഷി നിമിത്തം പണം നഷ്ടപ്പെടുകയും ഇക്കാര്യം ബാങ്കിനെ മൂന്നു ദിവസത്തിനുള്ളിൽ അറിയിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ബാങ്കിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുവാൻ സാധിക്കില്ല. എന്നാൽ തന്റെ ശ്രദ്ധക്കുറവ് മൂലം ഒടിപി, പിൻ മുതലായ കാര്യങ്ങൾ തട്ടിപ്പ് സംഘത്തെ അറിയിക്കുകയും തുടർന്ന് പണം നഷ്ടപ്പെട്ട കാര്യം ബാങ്കിനെ അറിയിച്ചതിനു ശേഷം വീണ്ടും പണം നഷ്ടപ്പെട്ടാൽ നിങ്ങളുടെ ബാങ്കിനായിരിക്കും ഉത്തരവാദിത്വം.

കസ്റ്റമർ അറിയാതെ തട്ടിപ്പ് സംഘം തട്ടിയെടുക്കുന്ന പണം പരാതി ലഭിച്ചതിന് ശേഷം പത്ത് ദിവസത്തിനുള്ളിൽ തന്നെ ബാങ്ക് കസ്റ്റമറുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യേണ്ടതാണ്.

ഏത് വിധേന ആയാലും മേലിൽ കൊടുത്തിരിക്കുന്ന കാര്യങ്ങളിൽ പരാതി ലഭിച്ചാൽ 90 ദിവസത്തിനുള്ളിൽ പരാതി പരിഹരിക്കുവാനുള്ള ഉത്തരവാദിത്വം ബാങ്കിനുണ്ട്....... എപ്പോഴും എല്ലാ പരാതിയും എല്ലാവർക്കും രേഖാമൂലം കൊടുക്കുവാൻ ശ്രദ്ധിക്കുക..... ഫോൺ വഴി വേണ്ട...!!! തീർച്ചയായും പരിഹാര നടപടികൾ ഉണ്ടാകും..........................................................

തയ്യാറാക്കിയത്
Adv. K B MOHANAN
9847445075......................................

*'മെഡിക്കൽ ഇൻഷുറൻസ് റീ ഇമ്പേഴ്സ്മെൻറ് നൽകിയില്ല, ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണം'*മെഡിക്കൽ ഇൻഷുറൻസ് ക്ലെയിം റീ ഇമ്പേഴ്...
08/10/2025

*'മെഡിക്കൽ ഇൻഷുറൻസ് റീ ഇമ്പേഴ്സ്മെൻറ് നൽകിയില്ല, ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണം'*

മെഡിക്കൽ ഇൻഷുറൻസ് ക്ലെയിം റീ ഇമ്പേഴ്സമെന്റ് നൽകാത്ത ഇൻഷുറൻസ് കമ്പനിയുടെ നടപടി സേവനത്തിലെ ന്യൂനതയാണെന്നും ആയതിനു ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു.

എറണാകുളം, തേവര സ്വദേശി പി. എം. ജോർജ്, ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിക്കെതിരെ നൽകിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

പരാതിക്കാരൻ യൂണിയൻ ബാങ്ക് മുഖേന ലഭ്യമായ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ Union Health Care Insurance പോളിസി ഉപഭോക്താവ് ആയിരുന്നു. പോളിസി ഹോൾഡർ ആയ പരാതിക്കാരൻ സ്കീം പ്രകാരം ചികിത്സച്ചെലവായി വന്ന ₹61,228.99 രൂപ ആവശ്യപ്പെട്ടിരുന്നു.
ഇൻഷുറൻസ് കമ്പനി “ രോഗനിർണ്ണയത്തിനു മാത്രമായി ആശുപത്രിയിൽ വേശിപ്പിച്ചുവെന്ന കാരണം പറഞ്ഞ് അപേക്ഷ നിരാകരിച്ചു.

“ രോഗനിർണ്ണയത്തിനു മാത്രമായ ആശുപത്രിവാസം” എന്ന കാരണത്താൽ ക്ലെയിം തള്ളിയത് നിയമവിരുദ്ധമാണെന്നും ഇൻഷുറൻസ് പോളിസിയുടെ വ്യവസ്ഥകൾ തെറ്റായി പ്രയോഗിച്ചതാണെന്നും
ഡി.ബി. ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രൻ, ശ്രീവിദ്യ ടി.എൻ. എന്നിവർ അംഗങ്ങളായ ബഞ്ച് നിരീക്ഷിച്ചു.

രോഗലക്ഷണങ്ങൾ അടിസ്ഥാനമാക്കി രോഗനിർണ്ണയത്തിനായി നടത്തിയ പരിശോധനകൾ ചികിത്സയുടെ ഭാഗമാണെന്നും കോടതി കണ്ടെത്തി.

“ആരോഗ്യ ഇൻഷുറൻസ് പോളിസികൾ രോഗികൾക്ക് അപ്രതീക്ഷിത ആരോഗ്യപ്രശ്നങ്ങൾ നേരിടുമ്പോൾ സംരക്ഷണം നൽകാനാണ്. വ്യക്തമായ ചികിത്സാ തെളിവുകൾ ഉണ്ടായിരിക്കെ, തെറ്റായ വ്യാഖ്യാനത്തിന്റെ പേരിൽ നിരസിക്കുന്നത് അനീതിയാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

പരാതിക്കാരന് ചികിത്സ ചെലവായ ₹60,783.30 രൂപ നൽകണം. കൂടാതെ സേവനത്തിലെ പിഴവിനും മാനസിക ബുദ്ധിമുട്ടിനും ₹10,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവായി ₹5,000 രൂപയും 30 ദിവസത്തിനകം നൽകണമെന്ന് എതിർകക്ഷിക്ക് കോടതി ഉത്തരവ് നൽകി.
തയ്യാറാക്കിയത്
Adv. K B MOHANAN
9847445075......................................

Address

Kalamassery
Kochi

Telephone

+919847445075

Website

Alerts

Be the first to know and let us send you an email when Consumer Complaints and Protection Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category

CONSUMER COMPLAINTS AND PROTECTION SOCIETY

The CONSUMER COMPLAINTS AND PROTECTION SOCIETY is a registered Voluntary Consumer Organization (VCO) with Government of Kerala under The Travancore-Cochin Literary, Scientific and Charitable Societies Registration Act, 1955. The CCPS has been working in the field of Consumer Protection since the last 3 years and have ample experience in dealing with consumer problems and disputes by way of mediation and litigation.

Consumers experience several problems while purchasing products. For example malpractices in pricing, measurement and labeling, artificial scarcity adulteration etc. Few consumers are able to access information and legal aid to address their grievances. The CONSUMER COMPLAINTS AND PROTECTION SOCIETY has been established to safeguard the interest of Consumers against the exploitation by manufacturers and sellers. Our consumer legal clinic which addresses these problems of consumers, has been handling over 1000 consumer complaints every year. We screen all complaints and accept only those that have merit. On accepting a complaint, we engage with both parties to mediate a solution and aim for an amicable settlement of the dispute. In cases where this is not possible, we will support the consumer explore other available options, such as through litigation at the appropriate forum.