WIM Kottayam District

WIM Kottayam District Women India Movement Kottayam District Official Page

15/08/2026

സ്വാതന്ത്ര്യദിനത്തിൽ
സ്വാതന്ത്ര്യദിന സന്ദേശം നൽകുന്നു

വിമൻ ഇന്ത്യ മൂവ്മെന്റ്
സംസ്ഥാന പ്രസിഡന്റ്‌
സുനിത നിസാർ

80-ാം സ്വാതന്ത്ര്യദിനംസ്വാതന്ത്ര്യത്തോടും ആത്മാഭിമാനത്തോടും സമത്വത്തോടും കൂടി, ഭയരഹിതമായി ഓരോ സ്ത്രീക്കും ജീവിക്കാനാവുന്...
15/08/2026

80-ാം സ്വാതന്ത്ര്യദിനം
സ്വാതന്ത്ര്യത്തോടും ആത്മാഭിമാനത്തോടും സമത്വത്തോടും കൂടി, ഭയരഹിതമായി ഓരോ സ്ത്രീക്കും ജീവിക്കാനാവുന്ന ഒരു ഇന്ത്യക്കായി ഈ ഓഗസ്റ്റ് 15-ന് നമുക്ക് പ്രതിജ്ഞയെടുക്കാം.
സ്വാതന്ത്ര്യം നിർഭയത്വത്തിലേക്ക്

15/08/2026
09/08/2026

മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന തലനാട്, തീക്കോയി പ്രദേശങ്ങളിൽ വുമൺ ഇന്ത്യ മൂവ്മെന്റ് വോളന്റിയർമാർ വസ്ത്രങ്ങൾ വിതരണം ചെയ്യുന്നു

ദുരിതബാധിതർക്ക് കൈത്താങ്ങായി കൂടെയുണ്ട്
WOMEN INDIA MOVEMENT

*സ്ത്രീകൾക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം:  മോഹൻദാസിനെ അറസ്റ്റ് ചെയ്യുക*                   ...
28/07/2026

*സ്ത്രീകൾക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം: മോഹൻദാസിനെ അറസ്റ്റ് ചെയ്യുക*
ജന്തർ മന്തറിൽ സമരം ചെയ്യുന്ന സ്ത്രീകളെയും ജനാധിപത്യ പ്രസ്ഥാനങ്ങളെയും അധിക്ഷേപിച്ചുകൊണ്ട് ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസ് നടത്തിയ പ്രസ്താവന അത്യന്തം അപലപനീയവും സ്ത്രീവിരുദ്ധവുമാണെന്ന് സംസ്ഥാന പ്രസിഡന്റ് സുനിത നിസാർ പ്രസ്താവിച്ചു.
സമരം ചെയ്യുന്ന സ്ത്രീകളുടെ അന്തസ്സിനെയും അവകാശങ്ങളെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഇത്തരം പരാമർശങ്ങൾ പൊതുസമൂഹത്തിന് ചേർന്നതല്ല. അവകാശങ്ങൾ യ്ക്ക് വേണ്ടി ജനാധിപത്യപരമായി പോരാടുന്ന സ്ത്രീകളെ വ്യക്തിഹത്യ ചെയ്യാനും അവരുടെ സമരങ്ങളെ അവമതിക്കാനുമുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
സ്ത്രീകൾക്കെതിരെ സ്ത്രീവിരുദ്ധവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും സുനിത നിസാർ ആവശ്യപ്പെട്ടു.

*സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു: സർക്കാർ അടിയന്തരമായി ഇടപെടണം – വിമൻ ഇന്ത്യ മൂവ്മെൻ്റ്*                ...
11/07/2026

*സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു: സർക്കാർ അടിയന്തരമായി ഇടപെടണം – വിമൻ ഇന്ത്യ മൂവ്മെൻ്റ്*
കേരളത്തിൽ ഡെങ്കിപ്പനിയും എലിപ്പനിയും അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വിമൻ ഇന്ത്യ മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറി റൈഹാനത്ത് സുധീർ ആവശ്യപ്പെട്ടു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതിനകം തന്നെ എലിപ്പനി ബാധിച്ച് 41 പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യം അങ്ങേയറ്റം ആശങ്കാജനകമാണെന്ന് വിലയിരുത്തി.
പകർച്ചവ്യാധികൾ തടയുന്നതിലും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ആരോഗ്യവകുപ്പിൻ്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും പനി ബാധിതർക്കായി പ്രത്യേക വാർഡുകളും ആവശ്യത്തിന് ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനവും അടിയന്തരമായി ഉറപ്പാക്കണം. ആവശ്യമായ മരുന്നുകളും ടെസ്റ്റിംഗ് കിറ്റുകളും എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാക്കണം. രോഗലക്ഷണങ്ങളുമായി എത്തുന്നവർക്ക് ഒരു തരത്തിലുള്ള ചികിത്സാ വൈകല്യവും ഉണ്ടാകരുത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കാൻ സർക്കാർ മുൻകൈ എടുക്കണം.
ഡെങ്കിപ്പനി, എലിപ്പനി എന്നിവ പടരാൻ പ്രധാന കാരണം പരിസര മലിനീകരണമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൊതുക് നശീകരണത്തിനുള്ള ഉറവിട നശീകരണ പ്രവർത്തനങ്ങളും, ഓടകൾ വൃത്തിയാക്കലും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം. എലിപ്പനി പ്രതിരോധത്തിനായുള്ള ഡോക്സിസൈക്ലിൻ ഗുളികകളുടെ വിതരണം ഊർജ്ജിതമാക്കുകയും പൊതുജനങ്ങൾക്കിടയിൽ കൃത്യമായ ബോധവൽക്കരണം നടത്തുകയും വേണം. കേരളത്തിൻ്റെ ആരോഗ്യരംഗം വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
ഈ സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും അവർ പറഞ്ഞു.

*തൊഴിലുറപ്പ് അട്ടിമറി: ഗ്രാമീണ സ്ത്രീകളെ പട്ടിണിയിലാക്കുന്ന നിലപാടിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണം: വിമൻ ഇന്ത്യ മൂവ്മ...
03/07/2026

*തൊഴിലുറപ്പ് അട്ടിമറി: ഗ്രാമീണ സ്ത്രീകളെ പട്ടിണിയിലാക്കുന്ന നിലപാടിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണം: വിമൻ ഇന്ത്യ മൂവ്മെന്റ്*
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA) നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ ശക്തമായ വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തുന്നതായി വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തെ കോടിക്കണക്കിന് വരുന്ന ഗ്രാമീണ ജനതയുടെ, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീ തൊഴിലാളികളുടെ ഏക ഉപജീവനമാർഗ്ഗമാണ് ഈ തൊഴിൽ നിഷേധത്തിലൂടെ ഇല്ലാതാകുന്നത്.
'വികസിത് ഭാരതം' എന്ന മുദ്രാവാക്യം ഉയർത്തുമ്പോഴും, രാജ്യത്തെ സാധാരണക്കാരായ സ്ത്രീ തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഗ്രാമീണ സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെയും സാമൂഹിക സുരക്ഷിതത്വത്തെയും തകർക്കുന്നതാണ് ഈ നീതി നിഷേധം. ബജറ്റ് വിഹിതം വൻതോതിൽ വെട്ടിക്കുറച്ചും, അനാവശ്യമായ സാങ്കേതിക കാരണങ്ങൾ പറഞ്ഞുമാണ് കേന്ദ്രം തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കിയത്. ഇത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെയും സ്ത്രീ ശാക്തീകരണത്തിന്റെയും ജീവനാഡി തകർത്തിരിക്കുകയാണ്.
തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയ കേന്ദ്ര സർക്കാർ നടപടിഅടിയന്തരമായി പിൻവലിക്കണമെന്നും , പദ്ധതി കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ ബജറ്റ് വിഹിതം പുനഃസ്ഥാപിക്കണമെന്നും വിമൻ ഇന്ത്യ മൂവ്മെന്റ് ആവശ്യപ്പെട്ടു. കൂടാതെ, നിലവിലെ വിലക്കയറ്റം കണക്കിലെടുത്ത് തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കാനും കുടിശ്ശിക തീർത്ത് കൃത്യസമയത്ത് കൂലി ലഭ്യമാക്കാനും സർക്കാർ തയ്യാറാകണം. പാവപ്പെട്ട തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന ഈ ജനവിരുദ്ധ നയങ്ങൾക്കെതിരെ പൊതുസമൂഹവും ജനാധിപത്യ വിശ്വാസികളും ശക്തമായ ശബ്ദമുയർത്തണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സുനിത നിസാർ അധ്യക്ഷത വഹിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി എം ഐ ഇർഷാന, സംസ്ഥാന വൈസ് പ്രസിഡന്റ് ബാബിയ ഷെരീഫ്, സംസ്ഥാന സെക്രട്ടറിമാരായ റൈഹാനത്ത് സുധീർ, കെ കെ ഫൗസിയ, സെക്രട്ടറിയേറ്റ് അംഗങ്ങളായ സൽ‍മ സ്വാലിഹ്, സുലൈഖറഷീദ് എന്നിവർ സംസാരിച്ചു.

ജൂൺ 26അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം                                                                                    ...
26/06/2026

ജൂൺ 26
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
വിടപറയാം ലഹരിയോട് നല്ല നാളെക്കായി

*പിഎം ശ്രീ: വി ഡി സതീശന്‍ സംഘപരിവാറിനു കീഴടങ്ങി- കെ കെ റൈഹാനത്ത്*                                                       ...
23/06/2026

*പിഎം ശ്രീ: വി ഡി സതീശന്‍ സംഘപരിവാറിനു കീഴടങ്ങി- കെ കെ റൈഹാനത്ത്*
ആലുവ: കേന്ദ്ര ബിജെപി സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കുന്ന പി.എം. ശ്രീ (PM Schools for Rising India) പദ്ധതിക്ക് മുന്നില്‍ കേരളത്തിലെ വി.ഡി. സതീശന്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായി കീഴടങ്ങിയിരിക്കുകയാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ദേശീയ വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത്. വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി യോഗം ആലുവയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സമഗ്ര ശിക്ഷാ അഭിയാന്‍ ഫണ്ട് തടഞ്ഞുവെച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സാമ്പത്തിക ബ്ലാക്ക് മെയിലിംഗിന് മുന്നില്‍ നട്ടെല്ല് പണയം വെച്ച സംസ്ഥാന സര്‍ക്കാര്‍, കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ ആര്‍.എസ്.എസ് അജണ്ടകള്‍ക്ക് കടന്നു കയറാന്‍ വിട്ടുകൊടുത്തിരിക്കുകയാണ്. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് രാജ്യത്ത് വിദ്യാഭ്യാസത്തിന്റെ കാവിവല്‍ക്കരണവും കേന്ദ്രീകരണവും ലക്ഷ്യമിട്ടാണ് പി.എം. ശ്രീ വിദ്യാലയങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ശാസ്ത്രീയ ചിന്തകള്‍ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും പകരം പുരാണങ്ങളെയും മിത്തുകളെയും 'ഇന്ത്യന്‍ അറിവധികാര വ്യവസ്ഥ' എന്ന പേരില്‍ കുത്തിനിറയ്ക്കാനുള്ള ആര്‍.എസ്.എസ് താല്പര്യങ്ങള്‍ക്ക് ഒത്താശ ചെയ്യുകയാണ് ഈ കീഴടങ്ങലിലൂടെ കേരള സര്‍ക്കാര്‍ ചെയ്യുന്നത്.
ചരിത്രത്തെ വികലമാക്കാനും ഇന്ത്യന്‍ മുസ് ലിം ചരിത്രത്തെ പാഠപുസ്തകങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി തുടച്ചുനീക്കാനും എന്‍.സി.ഇ.ആര്‍.ടി നടത്തുന്ന ഗൂഢശ്രമങ്ങള്‍ക്ക് ഈ പദ്ധതിയിലൂടെ കേരളത്തിലും ഔദ്യോഗിക അംഗീകാരം ലഭിക്കുകയാണ്. ഏഴാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പുസ്തകങ്ങളില്‍ നിന്ന് മുഗള്‍ ചരിത്രവും ഡല്‍ഹി സുല്‍ത്താനേറ്റും വെട്ടിമാറ്റിയും, മഹാത്മാഗാന്ധിയുടെ വധവും ആര്‍.എസ്.എസ് നിരോധനവും പോലുള്ള ചരിത്രസത്യങ്ങള്‍ മറച്ചുവെച്ചും നടത്തുന്ന ഈ ചരിത്രനിഷേധം വരുംതലമുറയെ വര്‍ഗീയമായി വിഭജിക്കാന്‍ മാത്രമേ ഉപകരിക്കൂ. അയല്‍ സംസ്ഥാനമായ തമിഴ്നാട് ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രത്തിന്റെ ഇത്തരം ഫാഷിസ്റ്റ് നിലപാടുകള്‍ക്കെതിരെ സ്വന്തം ബദല്‍ പദ്ധതികളുമായി ശക്തമായ പ്രതിരോധം തീര്‍ക്കുമ്പോഴാണ്, പ്രബുദ്ധ കേരളം ഭരിക്കുന്നവര്‍ കേവലം പണത്തിന് വേണ്ടി ഫാഷിസത്തിന് ചുവപ്പുപരവതാനി വിരിക്കുന്നത്. സംസ്ഥാനത്തിന്റെ 40 ശതമാനം ഫണ്ട് കൂടി വിനിയോഗിക്കുന്ന പദ്ധതിയില്‍ കേരളത്തിന്റെ തനത് സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കാന്‍ പോലും കഴിയാതെ, കേന്ദ്രത്തിന്റെ പേര് മാത്രം പ്രദര്‍ശിപ്പിച്ച് വിനീതവിധേയരാകുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഈ നിലപാട് കേരളത്തിലെ ജനങ്ങളോടുള്ള വഞ്ചനയാണെന്നും കെ കെ റൈഹാനത്ത് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന, വൈസ് പ്രസിഡന്റ് ബാബിയ ഷെരീഫ് എന്നിവര്‍ സംസാരിച്ചു. കേരളത്തിന്റെ മതനിരപേക്ഷ വിദ്യാഭ്യാസ പാരമ്പര്യത്തെയും വരുംതലമുറയുടെ ഭാവിയെയും ആര്‍.എസ്.എസിന്റെ സാംസ്‌കാരിക അധിനിവേശത്തിന് എറിഞ്ഞുകൊടുക്കുന്ന ഈ ജനദ്രോഹ നടപടിക്കെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്താന്‍ മുഴുവന്‍ സ്ത്രീകളും ജനങ്ങളും മുന്നോട്ടുവരണമെന്ന് യോഗം ആഹ്വാനം ചെയ്തു.

വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന പ്രവർത്തകസമിതി യോഗം ആലുവയിൽ ദേശീയ വൈസ് പ്രസിഡന്റ് കെ.കെ റൈഹാനത്ത് ഉദ്ഘാടനം ചെയ്യുന്നു.
21/06/2026

വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന പ്രവർത്തകസമിതി യോഗം ആലുവയിൽ ദേശീയ വൈസ് പ്രസിഡന്റ് കെ.കെ റൈഹാനത്ത് ഉദ്ഘാടനം ചെയ്യുന്നു.

Address

Kottayam

Website

Alerts

Be the first to know and let us send you an email when WIM Kottayam District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share