10/01/2021
കഴിഞ്ഞ രണ്ടാഴ്ചയായി, സെൻ്റ്ജൂഡ് ചാപ്പലിനും കാണക്കാരി റെയിവേഗേറ്റിനുമിടയിലായി പത്തുവയസ്സിൽ താഴെയുള്ള രണ്ടു പൊടിക്കുഞ്ഞുങ്ങൾ മാത്രം ഫ്രൂട്സ് കച്ചവടം നടത്തിക്കൊണ്ടിരിക്കുന്നത് നിങ്ങളിൽ പലരും കണ്ടിട്ടുണ്ടാകാം,
കാണുന്നവർക്കെല്ലാം വളരെ സന്കടകരമായ ഒരു കാഴ്ചതന്നെയാണത്.
ആ കുഞ്ഞുങ്ങളുടെ പിതാവുമായി സംസാരിച്ചതിൻ പ്രകാരം മനസ്സിലാക്കിയ കാര്യങ്ങൾ നിങ്ങളുമായി പന്കുവയ്കുന്നു.
പിതാവ് ബിജു ചിറയിൽ, കാട്ടാത്തിയിൽ താമസിക്കുന്നു,നിങ്ങളിൽ പലർക്കും സുപരിചിതനാണ്, വർഷങ്ങളായി ഏറ്റുമാനൂരിൽ ടാക്സി ഓടിച്ചു കൊണ്ടിരിക്കുന്നയാളാണ്,ഇപ്പോൾ വണ്ടിയൊന്നുമില്ലന്നുമാത്രമല്ല,ഒട്ടനവധി അസുഖങ്ങൾ മൂലം ജീവിതം വളരെ ക്ളേശകരമായ അവസ്ഥയിലുമാണ്,കഴിഞ്ഞ രണ്ടാഴ്ചയായി മെഡിക്കൽ കോളജിൽ അഡ്മിറ്റായിരുന്നു,ആ സമയത്താണ് കുട്ടികൾ കച്ചവടത്തിനിരുന്നത്,മരുന്നു മേടിക്കണമെന്കിൽ പോലും വേറെ മാർഗ്ഗമില്ലാതിരുന്നതിനാലാണ് കുട്ടികളെ ഇരുത്തിയത്.ഗുരുതര സാന്പത്തിക ബാധ്യതയാൽ വിഷമിക്കുന്ന ഇദ്ദേഹത്തിൻ്റെ വീടും പുരയിടവും ഇപ്പോൾ ബാന്ക് ജപ്തിയിലുമാണ്,ദിവസവും മരുന്നിനായി നല്ല ഒരു തുക വേണം.
കുറച്ചു കൂടുതൽ സാധനം സ്റ്റോക് ഉണ്ടന്കിൽ ദിവസം 500 രുപയെന്കിലും ലാഭം ഉണ്ടാകുമെന്ന പ്രതീക്ഷയിലുള്ള ബിജുവിന് അതിനുള്ള സാഹചര്യം താൽക്കാലികമായി ഒരുക്കിയിട്ടുണ്ട്,
ഇദ്ദേഹത്തിൻ്റെ സാന്പത്തിക ബാധ്യതകളൊന്നും ഏറ്റെടുക്കാനായില്ലെന്കിലും ആ നിർധന കുടുബത്തെ,കുഞ്ഞുങ്ങളെ ഈയവസ്ഥയിൽ നമുക്ക് സഹായിക്കാൻ പറ്റുമെന്ന് വിശ്വസിക്കുന്നു.
നമ്മുടെ വീട്ടിലേക്ക് മറ്റു കടകളിൽ നിന്നും വാങ്ങുന്ന ഫ്രുട്സ് ഇടക്കെന്കിലും ഇദ്ദേഹത്തിൻ്റയടുത്തു നിന്നും വാങ്ങുകയാണന്കിൽ ആ കുടുംബത്തിനതൊരു താങ്ങാകും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
സാന്പത്തികമായി വളരെ സഹായം അർഹിക്കുന്ന കുടുംബമാണ്,
ആർക്കെന്കിലും സാധിക്കുമെന്കിൽ ഒരു മടിയും വിചാരിക്കരുതേ,,
കഴിയുമെന്കിൽ നമ്മുടെ സമീപത്തുള്ള മറ്റു ഗ്രൂപ്പുകളിലക്കും ഷെയർ ചെയ്ത് സഹായിക്കുക ,,,
നന്ദി ,,,