23/08/2026
ജാതിമത ഭേദമെന്യെ മലയാളികളെല്ലാവരും ഒത്തൊരുമയോടെ ആഘോഷിക്കുന്ന ഓണക്കാലം ഇക്കുറി വിലക്കയറ്റത്തിന്‍റെ ആശങ്കയിലാണ്. സാധാരണ ജനങ്ങളെ സംബന്ധിച്ച് നിത്യോപയോഗ സാധനങ്ങള്‍ക്ക് പൊള്ളുന്ന വിലയാണ്. ഓണമാകുമ്പോഴേയ്ക്ക് വിലനില
വാരം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടേണ്ടതാണ്. എന്നാല്‍, ആ നിലയില്‍ ഒരു നീക്കവും നടന്നതായി കാണുന്നില്ല.
കഴിഞ്ഞ പത്തുവര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായ അനുഭവമാണ് ഇക്കുറിയുള്ളത്. അരി, പച്ചക്കറി, വെളിച്ചെണ്ണ, പഞ്ചസാര, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്ക് നിത്യേന വില വര്‍ദ്ധിച്ചുവരികയാണ്. അരിക്ക് കിലോവിന് 15 രൂപയിലേറെയാണ് വര്‍ദ്ധന. പച്ചക്കറിക്കും പഴങ്ങള്‍ക്കും ദിനംപ്രതി വിലകുതിച്ചുയരുന്നു. ഓണത്തിന് ഏറ്റവുമധികം ഉപയോഗിക്കുന്ന ഏത്തന്‍, പൂവന്‍ തുടങ്ങിയ പഴങ്ങള്‍ക്ക് വില 100 - 150 കടക്കുന്ന സ്ഥിതിയാണ്.
വിപണി ഇടപെടലിന് എല്‍ഡിഎഫ് സര്‍ക്കാരിന് പ്രത്യേക സംവിധാനങ്ങളും കാഴ്ചപ്പാടുകളും ഉണ്ടായിരുന്നു. 2016 മുതല്‍ 13 നിത്യോപയോഗ സാധനങ്ങള്‍ക്ക് സപ്ലൈകോ വില്‍പ്പനശാലകളില്‍ വില വര്‍ദ്ധിപ്പിച്ചിട്ടില്ല. പത്താംവര്‍ഷം അവസാനമാണ് സബ്സിഡി നിരക്കില്‍ നാമമാത്രമായ വര്‍ദ്ധന വരുത്തിയത്. അരിയും പലവ്യഞ്ജനങ്ങളും ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് നേരിട്ട് സംഭരിച്ചാണ് ഈ പദ്ധതി വിജയകരമായി നടപ്പാക്കിയത്.
ഭരണമാറ്റത്തെ തുടര്‍ന്ന് സപ്ലൈകോ, റേഷന്‍കട എന്നിവ വഴിയുള്ള വിപണി ഇടപെടല്‍ താളം തെറ്റിയിയിരിക്കുന്നു. റേഷന്‍ കടകള്‍ വഴി മുന്‍ഗണനാ ഇതര വിഭാഗങ്ങള്‍ക്ക് നല്‍കിയിരുന്ന സ്പെഷ്യല്‍ അരിയുടെ വില 10.90 രൂപയില്‍ നിന്ന് 26 രൂപയായി വര്‍ദ്ധിപ്പിച്ചു. അളവും വെട്ടിക്കുറച്ചു. മാത്രമല്ല വളരെ ഗുണനിലവാരം കുറഞ്ഞ അരിയാണ് നല്‍കിവരുന്നത് എന്ന ആരോപണം വ്യാപകമാണ്. ഇതോടെ പൊതുവിപണിയില്‍ അരിവില വന്‍തോതില്‍ വര്‍ദ്ധിച്ചു.
ഹോര്‍ട്ടികോര്‍പ് വഴി പച്ചക്കറി സംഭരിച്ച് വിതരണം ചെയ്യുന്നത് നിലച്ചതോടെ വില പിടിച്ചുനിര്‍ത്താന്‍ സംവിധാനം ഒന്നുമില്ലാതായി. മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും നല്‍കിവന്നിരുന്ന സൗജന്യ ഓണക്കിറ്റ് വിതരണം പലയിടത്തും താളം തെറ്റി. ആറുലക്ഷത്തിലേറെ കിറ്റുകള്‍ വിതരണം ചെയ്തിരുന്ന സ്ഥാനത്ത് അര
ലക്ഷത്തില്‍പരം മാത്രമാണ് ഇതുവരെ നല്‍കിയത്. ഇത്തവണ ഇത് ഗണ്യമായി കുറയ്ക്കുവാന്‍ രഹസ്യ നീക്കം നടക്കുകയാണെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം വരെ ഓണത്തിന് ദിവസങ്ങള്‍ക്കുമുമ്പ് കിറ്റ് വിതരണം പൂര്‍ത്തിയാക്കിയത് ഗുണഭോക്താക്കളുടെ അനുഭവത്തിലുണ്ട്.
ഓണം പടിവാതിലില്‍ എത്തിയ ഈ വേളയിലെങ്കിലും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.
സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്