24/12/2017
മൊഞ്ചത്തിയായി അണിഞ്ഞൊരുങ്ങി മിഠായിത്തെരുവ് 😍😍😍
എസ്. കെ. പൊറ്റക്കാടിന്റെ മാന്ത്രികതൂലികയുടെ സ്പർശംകൊണ്ട് പതിറ്റാണ്ടുകൾക്കുമുമ്പേ ലോകശ്രദ്ധ നേടിയ മിഠായിത്തെരുവ് ദക്ഷിണേന്ത്യയിൽത്തന്നെ ഏറ്റവുംകൂടുതൽപേർ വന്നുപോവുന്ന കച്ചവടത്തെരുവുകളിൽ ഒന്നാണ്. സ്വീറ്റ് മീറ്റ് സ്ട്രീറ്റ് അഥവാ എസ്. എം സ്ട്രീറ്റ് എന്ന് ഇംഗ്ലീഷുകാർ നാമകരണം ചെയ്ത ഈ തെരുവ് കോഴിക്കോടിന്റെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നാണ്.
മാനാഞ്ചിറയും മൊയ്ദീൻപള്ളിയും റയിൽവെ സ്റ്റേഷനും അതിർ വരമ്പുകളൊരുക്കുന്ന ഈ കച്ചവടകേന്ദ്രം പുതുമോടിയിലാക്കാൻ തീരുമാനമെടുത്തിട്ട് രണ്ടുപതിറ്റാണ്ട് തികയുന്നു. ഒടുവിൽ കടമ്പകളെല്ലാം കടന്ന് എട്ടുമാസം മുമ്പാരംഭിച്ച ഒന്നാംഘട്ട നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി 23. 12. 2017)നു മുഖ്യമന്ത്രിതന്നെ നേരിട്ടെത്തി ഇത് നാടിന് സമർപ്പിച്ചിരിക്കുകയാണ്. അതിമനോഹരമായ കല്ലുകൾ പാകിയ പാതയും സുന്ദരമായ വെളിച്ചവിതാനസംവിധാനവും 'തെരുവിന്റെ കഥ'യുടെ വരികൾ ആലേഖനം ചെയ്ത ചുമരുകളും ആംഫി വേദിയും കാതുകളെ തഴുകുന്ന ഇളം സംഗീതവും നമ്മുടെ മിഠായിത്തെരുവിനെ പൈതൃകത്തെരുവുകളുടെ ആഗോളപട്ടികയിലെത്തിക്കുമെന്ന കാര്യം ഉറപ്പാണ്.
വാഹനങ്ങളുടെ ശല്യമില്ലാതെ, കുട്ടികളെ അലസമായിവിട്ട്, പ്രായമായവരെയും ഭിന്നശേഷിക്കാരെയും ചക്രക്കസേരകളിൽ ഇരുത്തി സംഗീതത്തിന്റെ മധുരംനുകർന്ന് ഇനി ഷോപ്പിങ് നടത്താം.
ലോക വിനോദസഞ്ചാര ഭൂപടത്തിൽ മിഠായിത്തെരുവിനെ
അണിയിച്ചൊരുക്കി കൊണ്ടിരുത്തിയ ബഹു ജില്ലാകളക്ടർ യു. വി. ജോസ്, എം. എൽ. എ. മാരായ ഡോ. എം.കെ.മുനീർ, ശ്രീ. എ. പ്രദീപ്കുമാർ, ഡി. ടി. പി. സി. സെക്രട്ടറി ശ്രീ. ബിനോയ്, പ്രവർത്തി സമയത്തിനുമുമ്പേ പൂർത്തിയാക്കിയ ഊരാളുങ്കൽ സൊസൈറ്റി എന്നിവരെ നമുക്ക് അഭിനന്ദിക്കാം.
Collector Kozhikode
#കോഴിക്കോട് #കോഴിക്കോട്ടുകാർ #മിഠായിത്തെരുവ് #എസ്_എം_സ്ട്രീറ്റ് #മാനാഞ്ചിറ #സ്വീറ്റ്_മാർക്കറ്റ്,