Pazhanji

Pazhanji Place for Celebtations Pazhanji

ബഹു. ജോസഫ് ചീരൻ അച്ചന്റെ ശവസംസ്കാര ശുശ്രൂഷ ക്രമീകരണം*13.08.2026 വ്യാഴം*  അങ്കമാലി ഭവനത്തിൽ *02:30 pm* പ്രാരംഭ ശുശ്രൂഷയും...
13/08/2026

ബഹു. ജോസഫ് ചീരൻ അച്ചന്റെ
ശവസംസ്കാര ശുശ്രൂഷ ക്രമീകരണം

*13.08.2026 വ്യാഴം*

അങ്കമാലി ഭവനത്തിൽ
*02:30 pm* പ്രാരംഭ ശുശ്രൂഷയും ഒന്നാം ക്രമവും : _അഭി. യൂഹാനോൻ മാർ പോളി കർപ്പോസ് മെത്രാപ്പോലീത്ത_

*04:00pm* രണ്ടാം ക്രമം: _അഭി. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത_

*05:30pm* ഭൗതികശരീരം അങ്കമാലി മാർ ഗ്രീഗോറിയോ ദേവാലയത്തിലേക്ക് കൊണ്ടുവരുന്നു

*06:30pm* സന്ധ്യാനമസ്കാരം തുടർന്ന് മൂന്നാം ക്രമം

*08:00pm* നാലാം ക്രമം : പരിശുദ്ധ ബാവാ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ

*09:00pm* ഭൗതികശരീരം പഴഞ്ഞിയിലുള്ള ഭവനത്തിലേക്ക് കൊണ്ടുപോകുന്നു.

*11:00pm* പഴഞ്ഞിയിൽ ഭവനത്തിൽ അഞ്ചാംക്രമം

*14.08.2026 വെള്ളി*
6 am ഭൗതിക ശരീരം ഭവനത്തിൽ നിന്നും പഴഞ്ഞി പള്ളിയിലേക്ക് കൊണ്ടുവരുന്നു..
പ്രഭാത നമസ്കാരം തുടർന്ന് 7 മണിയോടെ വി കുർബാന.( പുതിയ പള്ളിയിൽ)

9 am. ആറാം ക്രമം

11.30 am. എഴും, എട്ടും ക്രമങ്ങൾ.

1 pm. ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള നഗരി കാണിക്കൽ വിലാപയാത്ര.

2.30 സമാപന ശുശ്രൂഷ ( പഴയ പള്ളിയിൽ )
(അഭിവന്ദ്യ പിതാക്കന്മാരുടെ മുഖ്യ കാർമീകത്വത്തിൽ )

3.30 കബറടക്കം.

*🕯️ വന്ദ്യ ആചാരാ സമാധാനത്തോടെ പോവുക🕯️*

*🖤ആദരാഞ്ജലികൾ🖤*

📱+91 94951 74276
🌐www.pazhanjicathedral.com

sᴛ ᴍᴀʀʏ's ᴏʀᴛʜᴏᴅᴏx
ᴄᴀᴛʜᴇᴅʀᴀʟ ᴘᴀᴢʜᴀɴᴊɪ
(ᴋᴜɴɴᴀᴍᴋᴜʟᴀᴍ ᴅɪᴏᴄᴇsᴇ)
©️ Pazhanji Cathedral Mediawing

പഴഞ്ഞി കത്തീഡ്രൽ ന്യൂസ് അപ്ഡേറ്റും ആരാധന വീഡിയോകളും ചിന്തകളും ലഭിക്കുവാൻ Channel follow ചെയ്യുക
👉🏼🪀 :https://whatsapp.com/channel/0029Vb7wpO83WHTb1tWLqS2n
🖤🕯️🖤🌹🖤🕯️🖤

വന്ദ്യ. ഫാ.ഡോ.ജോസഫ് ചീരൻ കർത്താവിൽ നിദ്ര പ്രാപിച്ചുകുന്നംകുളം  ഭദ്രാസനത്തിലെ  സീനിയർ വൈദീകനും, പഴഞ്ഞി കത്തീഡ്രൽ ഇടവക അംഗ...
13/08/2026

വന്ദ്യ. ഫാ.ഡോ.ജോസഫ് ചീരൻ
കർത്താവിൽ നിദ്ര പ്രാപിച്ചു

കുന്നംകുളം ഭദ്രാസനത്തിലെ സീനിയർ വൈദീകനും, പഴഞ്ഞി കത്തീഡ്രൽ ഇടവക അംഗവും, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിൽ മലയാളം പ്രൊഫസറും, പ്രശസ്ത സഭാ ചരിത്രകാരനുമായ വന്ദ്യ.ഫാ.ഡോ.ജോസഫ് ചീരൻ, 81 കർത്താവിൽ നിദ്ര പ്രാപിച്ചു.

മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ വൈദികനും ചരിത്രഗവേഷകനും ഗ്രന്ഥകാരനും പ്രഭാഷകനും മികച്ച സംഘാടകനും പത്രാധിപരും സാമൂഹിക-സാംസ്കാരിക മേഖലകളില്‍ അഞ്ച് പതിറ്റാണ്ടുകളായി അറിയപ്പെടുന്ന ബഹുഭാഷാ പണ്ഡിതനുമായ *ഫാ.ഡോ. ജോസഫ് ചീരൻ* ദിവംഗതനായി.
തൃശൂര്‍ ജില്ലയില്‍ ഇപ്പോഴത്തെ കുന്നംകുളം ഭദ്രാസനത്തില്‍ പഴഞ്ഞി സെന്റ് മേരീസ് വലിയപള്ളി ഇടവകയില്‍ അംഗമായി 1945 ചിങ്ങം ഒന്നിന് ജനിച്ച ഇദ്ദേഹം മൂപ്പച്ചന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന വികാരി ചീരന്‍ ഗീവറുഗീസ് കത്തനാരുടെ പൌത്രനും, മാത്തപ്പന്‍-കുഞ്ഞാത്തിരി ദമ്പതികളുടെ ഒമ്പത് മക്കളില്‍ ഇളയ പുത്രനുമാണ്.

1966ല്‍ അവിഭക്ത കേരള സര്‍വ്വകലാശാലയുടെ വിദ്വാന്‍ പരീക്ഷയില്‍ ഒന്നാം റാങ്കോടെ വിജയിച്ച ഇദ്ദേഹം വിവിധ ഹൈസ്കൂളുകളില്‍ അധ്യാപകന്‍ ആയിരിക്കെ കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ഒരു വ്യാഴവട്ടക്കാലം തൃശൂര്‍ സി.എം.എസ്. അധ്യാപനം നടത്തി. തൃശൂര്‍ സി.എം.എസ്. ഹൈസ്കൂള്‍ അധ്യാപകന്‍ ആയിരിക്കെ, തിരുവനന്തപുരത്തുള്ള സ്റേറ്റ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ തൃശൂര്‍-എറണാകുളം ജില്ലകളിലെ മലയാളം അധ്യാപകരുടെ ഇന്‍ സര്‍വ്വീസ് കോഴ്സുകള്‍ നടത്തുവാനുള്ള പരിശീലനം നല്‍കുകയും തുടര്‍ന്ന് ഏതാനും വര്‍ഷം റിസോഴ്സ് പേഴ്സണായി സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.

തിരുവനന്തപുരത്ത് നടന്ന വര്‍ക്ക് ഷോപ്പുകളില്‍ വിവിധ ക്ളാസുകളിലേക്കുള്ള കൈപ്പുസ്തകങ്ങള്‍ തയ്യാറാക്കുകയും ആകാശവാണിയുടെ പങ്കാളിത്തത്തോടെ ഹൈസ്കൂള്‍ അധ്യാപകര്‍ക്കായി ഇന്‍സ്റിറ്റ്യൂട്ട് നടത്തിയ റേഡിയോ ക്ളാസുകള്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തു.1984ല്‍ ആലുവാ യൂണിയന്‍ ക്രിസ്ത്യന്‍ കോളജില്‍ ലക്ചറര്‍ ആയി. കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് “ആധുനിക മലയാള കവിതയില്‍ ബൈബിളിന്റെ സ്വാധീനം” എന്ന വിഷയം ആധാരമാക്കി തയ്യാറാക്കിയ പ്രബന്ധത്തിന് 1998ല്‍ ഡോക്ടറേറ്റ് നേടി.2000 ജൂണ്‍ 30ന് കോളജില്‍ നിന്ന് റിട്ടയര്‍ ചെയ്തു. എം.ജി. യൂണിവേഴ്സിറ്റിയുടെ റിസര്‍ച്ച് ഗൈഡായി സേവനം തുടരുന്നു.

പ്രശസ്ത വൈദിക കുടുംബത്തില്‍ ജനിച്ച വ്യക്തി എന്ന നിലയില്‍ വൈദിക പദവിയോട് ബാല്യം മുതല്‍ ആഭിമുഖ്യം ഉണ്ടായിരുന്നു. 11-ാം വയസ്സ് മുതല്‍ അള്‍ത്താരാ ബാലനായി, സുറിയാനി ഭാഷ അറിയാനിടവന്നു. പിന്നീട് ആ ഭാഷ സ്വായത്തമാക്കി. ഔപചാരികമായ വൈദിക വിദ്യാഭ്യാസത്തിന് പലവട്ടം ശ്രമിച്ചെങ്കിലും പല കാലണങ്ങളാല്‍ അതൊന്നും വിജയം കണ്ടില്ല. ഒടുവില്‍ കോട്ടയം പഴയ സെമിനാരിയില്‍ ദീര്‍ഘകാലം മല്പാന്‍ ആയി പ്രവര്‍ത്തിച്ച യശഃശരീരനായ യൂഹാനോന്‍ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ കൊച്ചി ഭദ്രാസനത്തിന്റെ ചുമതല 1966ല്‍ ഏറ്റെടുത്തത് വഴിത്തിരിവായി. അദ്ദേഹത്തിന്റെ പ്രത്യേക ക്ഷണപ്രകാരം 1968 ഓഗസ്റ് 10ന് വൈദിക ശ്രേണിയുടെ ആദ്യഘട്ടത്തിലേക്ക് ഉപയോഗിക്കപ്പെട്ടു.

അതി പ്രശസ്ത സുറിയാനി പണ്ഡിതനും സുറിയാനി സംഗീതത്തിന്റെ (എക്കാം സുറിയാനിയിലെ സംഗീത ശാസ്ത്രം) മികച്ച പ്രയോക്താവുമായ ആ ഗുരുവില്‍ നിന്ന് സുറിയാനി ഭാഷയുടെ ഉപരിപാഠനങ്ങളും ആരാധനയുടെ മര്‍മ്മങ്ങളും സുറിയാനി സംഗീതത്തിന്റെ വൈചിത്ര്യുങ്ങളും അഭ്യസിച്ചു.
വിവാഹാനന്തരം 1972 മാര്‍ച്ച് 11ന് പഴഞ്ഞി പള്ളിയില്‍ ഗുരുനാഥനില്‍ നിന്ന് കശീശാപട്ടം ഏറ്റുവാങ്ങി 12ന് പഴഞ്ഞി പള്ളിയില്‍ നവപൂജാര്‍പ്പണം നടത്തി. കൊച്ചി ഭദ്രാസന യുവജനപ്രസ്ഥാന ജനറല്‍ സെക്രട്ടറി, സെന്റ് തോമസ് വൈദിക സംഘത്തിന്റെ കേന്ദ്രസമിതി അംഗം, കൊച്ചി-കുന്നംകുളം ഭദ്രാസന വൈദിക സംഘം സെക്രട്ടറി, യൂഹാനോന്‍ മാര്‍ സേവേറിയോസ് ഫൌണ്ടേഷന്‍, മാര്‍ ദിവന്ന്യാസ്യോസ് പഠന കേന്ദ്രം, എറണാകുളം ചര്‍ച്ച് ഹിസ്ററി അസോസിയേഷന്‍, കുന്നംകുളം ക്രിസ്ത്യന്‍ സ്റഡി സെന്റര്‍ തുടങ്ങിയവയുടെ സ്ഥാപക ചെയര്‍മാന്‍ എന്നീ നിലകളില്‍ ആത്മീയ-സാംസ്കാരിക സംഘടകള്‍ക്ക് രൂപം നല്‍കി.

1980ല്‍ പ്രസിദ്ധീകരിച്ച ‘ജഗദീശ് ചന്ദ്രബോസ്’ എന്ന ജീവചരിത്ര ഗ്രന്ഥമാണ് ഫാ. ജോസഫ് ചീരന്റെ ആദ്യ പുസ്തകം. പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസ്യോസ് ഒന്നാമന്‍, പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസ്യോസ് രണ്ടാമന്‍, വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദിവന്നാസ്യോസ് എന്നീ മലങ്കര മെത്രാപ്പോലീത്താമാരുടെയും കടവില്‍ മാര്‍ പൌലോസ് അത്താന്നാസ്യോസ്, യൂഹാനോന്‍ മാര്‍ സേവേറിയോസ്, അക്കര കുരിയന്‍ റൈറ്റര്‍ (കോട്ടയം), പഴഞ്ഞിയുടെ ശ്രേഷ്ഠാചാര്യന്‍ ചെറുവത്തൂര്‍ മത്തായി കത്താര്‍ തുടങ്ങിയ ജീവചരിത്ര ഗ്രന്ഥങ്ങള്‍, ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ-ഒരു വിമര്‍ശാത്മക പഠനം, മലങ്കര സഭയും കേരള സംസ്കാരവും ബൈബിള്‍ മലയാള കവിതയില്‍, ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ-ചരിത്രവും സംസ്കാരവും, പാത്രിയര്‍ക്കീസുകാരുടെ അധികാര ദുര്‍വിനിയോഗം, ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ എ.ഡി. 52-2014, സഭാ ചരിത്രവിജ്ഞാന കോശം, ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് സെന്റ് തോമസ്, (ഇംഗ്ളീഷ്) ഉള്‍പ്പെടെ 50 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലയാളം, ഹിന്ദി, ഇംഗ്ളീഷ്, സംസ്കൃതം, പൌരസ്ത്യ-പാശ്ചാത്യ സുറിയാനി തുടങ്ങിയ ഭാഷകളില്‍ അവഗാഹം നേടിയ ഇദ്ദേഹം കൂടുതല്‍ സഭാചരിത്ര, ജീവചരിത്ര ഗ്രന്ഥങ്ങള്‍ തുടങ്ങിയവ രചിച്ച വ്യക്തിയാണ്. ഇദ്ദേഹത്തിന്റെ സഭാചരിത്ര വിജ്ഞാനകോശം ഓര്‍ത്തഡോക്സ് ആരാധനാ -ശുശ്രൂഷകളും, ശുശ്രൂഷകരും, മലങ്കര സഭയുടെ സുവര്‍ണ്ണ ശില്പി (3 വാല്യങ്ങള്‍) എന്നിവ റഫറന്‍സ് ഗ്രന്ഥങ്ങളായി ഉപയോഗിച്ചുവരുന്നു.
ആര്‍ത്താറ്റ് പടിയോല, കണ്ടനാട് പടിയോലെ-1965ലെ മാര്‍ ഗ്രീഗോറിയോസിന്റെയും, 1748ലെ മാര്‍ ഇവാനിയോസിന്റെയും, സുസ്താത്തികോന്‍ (നിയമപത്രിക) കോതമംഗലം യല്‍ദോ മാര്‍ ബസേലിയോസിന്റെ, പള്ളിക്രമ പുസ്തകങ്ങള്‍ കോതമംഗലം ബാവയെ ചരിത്രപരമായി വിലയിരുത്താന്‍ കഴിയുന്ന സമകാല രേഖകള്‍, ഒന്നാം മാര്‍ത്തോമ്മാ, വത്തിക്കാനിലേക്ക് കത്തുകള്‍ മാര്‍ ഗ്രീഗോറിയോസിന്റെ (1665) സര്‍ക്കുലര്‍, തുടങ്ങി കാട്ടുമങ്ങാട്ട് കുറിലോസിന്റെ തക്സായും ഡയറിയും തുടങ്ങി അറബിക് ഗാര്‍സുിയിലും സിറിയക് ഗാര്‍സുിയിലും വട്ടെഴെത്തു മലയാളത്തിലും മറ്റുമായി എഴുതപ്പെട്ട നിരവധി കൈയെഴുത്ത് രേഖകള്‍ ഇദ്ദേഹം കണ്ടെടുത്ത് പ്രസിദ്ധീകരിച്ച് സഭാ ചരിത്രത്തിന്റെ ആഴവും വ്യാപ്തിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
പാലൂര്‍ പള്ളിയുടെ സ്ഥാനനിര്‍ണ്ണയം മലങ്കര സഭയിലെ കൂദാശകള്‍, രക്തസാക്ഷികള്‍, പേര്‍യേതുയുത്താ-സ്ഥാനികളുടെ സാന്നിധ്യം, മലങ്കര സഭയുടെ അലക്സാന്‍ഡ്രിയന്‍ ബന്ധം, പകലോമറ്റം മെത്രാന്മാരെ പറ്റിയുള്ള വിശദപഠനം തുടങ്ങിയവ സഭാ ചരിത്ര ഗവേഷണരംഗത്ത് ഫാ. ചീരന്റെ സംഭാവനയാണ്.

🕯️ വന്ദ്യ ആചാരാ സമാധാനത്തോടെ പോവുക🕯️

🖤ആദരാഞ്ജലികൾ🖤

📱+91 94951 74276
🌐www.pazhanjicathedral.com

sᴛ ᴍᴀʀʏ's ᴏʀᴛʜᴏᴅᴏx
ᴄᴀᴛʜᴇᴅʀᴀʟ ᴘᴀᴢʜᴀɴᴊɪ
(ᴋᴜɴɴᴀᴍᴋᴜʟᴀᴍ ᴅɪᴏᴄᴇsᴇ)
©️ Pazhanji Cathedral Mediawing

പഴഞ്ഞി കത്തീഡ്രൽ ന്യൂസ് അപ്ഡേറ്റും ആരാധന വീഡിയോകളും ചിന്തകളും ലഭിക്കുവാൻ Channel follow ചെയ്യുക
👉🏼🪀 :https://whatsapp.com/channel/0029Vb7wpO83WHTb1tWLqS2n
🖤🕯️🖤🌹🖤🕯️🖤

താവുപ്പേട്ടന് ആദരാഞ്ജലികൾ 🙏🏻കുട്ടിക്കാലത്തെ ഓർമ്മകളിൽ തെളിഞ്ഞു കിടക്കുന്നൊരാൾ.. ആളെകുറിച്ച് ഒരുപാട് സംശയങ്ങൾ ഞങ്ങൾക്കുണ്...
25/06/2026

താവുപ്പേട്ടന് ആദരാഞ്ജലികൾ 🙏🏻

കുട്ടിക്കാലത്തെ ഓർമ്മകളിൽ തെളിഞ്ഞു കിടക്കുന്നൊരാൾ.. ആളെകുറിച്ച് ഒരുപാട് സംശയങ്ങൾ ഞങ്ങൾക്കുണ്ടായിരുന്നു.. എവിടെ നോക്കിയാലും കാണും. പഴഞ്ഞിയിലും കുന്നംകുളത്തും താവുപ്പേട്ടനെ അറിയാത്ത ആരുംണ്ടാവില്ല... അയിന്നൂർ ഭാഗത്താണ് വീടെന്നു കേട്ടിട്ടുണ്ട്..

ആനയുടെ കൂടെ എടുത്താൽ പൊന്താത്ത തോട്ടിയുമായി നടക്കുന്ന താവുപ്പേട്ടന്റെ രൂപം ഇന്നും മനസ്സിൽ ഉണ്ട്..

ആളെ ദേഷ്യം പിടിപ്പിക്കാനായി കുറെ പേരുണ്ടാവും. ആ ദേഷ്യവും തെറി വിളിയും കാണാനും കേൾക്കാനും ഒരു രസമുണ്ടായിരുന്നു.പലരേയും വെറുതെ ചീത്തവിളിക്കുന്നതും കണ്ടിട്ടുണ്ട്..

പണ്ടത്തെ റെജി ബസിലും സീന ബസിലും ആൾ ക്‌ളീനർ ആയി ഫ്രീ സർവീസ് കൊടുത്തിരുന്നു.കുഞ്ഞിപൊതികളിലാക്കി മൂക്കിപ്പൊടി ഉണ്ടാവും.. ആരേലും ചോദിച്ചാൽ നല്ല നേരമാണെങ്കി കൊടുക്കും.. ഇല്ലേൽ ചീത്തവിളി ഉറപ്പാണ്.. വെറൈറ്റി തെറികൾ കേട്ടതും താവുപ്പേട്ടന്റെ വായിൽ നിന്നാണ് 😃

കുഞ്ഞിതലയുള്ള നിഷ്കളങ്കമായ ചിരിയുള്ള ആ മനുഷ്യൻ ഒരു കൗതുകമായിരുന്നു.. "താവപ്പേട്ടന്റെ മണ്ട പോലെ "എന്ന ഒരു ചൊല്ലു തന്നെ ഉണ്ട്.

കുറെ കാലം കോട്ടപ്പടി അഭയഭവനിൽ അന്തേവാസിയായിരുന്നു.

പല വേഷങ്ങളിൽ താവുപ്പേട്ടനെ കണ്ടിട്ടുണ്ട്. പത്ര വിതരണത്തിന്, ചായക്കടയിൽ സഹായി, ബസിൽ ക്ലീനർ, ബാർബർ ഷോപ്പിൽ പിന്നെ ആനയുടെ കൂടെ..

എല്ലാ വേഷങ്ങളും അഴിച്ചുവെച്ച് ഒത്തിരി പേരെ ചിരിപ്പിച്ചും വഴക്ക് കൂടിയും ചിരിയോർമ്മകൾ ബാക്കി വെച്ച് താവുപ്പേട്ടനും യാത്രയായി.. ഒരു കാലഘട്ടത്തിന്റെ അവസാന ശേഷിപ്പുകളിൽ നിന്ന് താവുപ്പേട്ടനും വിടപറഞ്ഞു 🙏🏻

പൂജ. ഹരി
കാട്ടകാമ്പാൽ

ആനകളുടെ തലപ്പൊക്കത്തിലും, പൂരങ്ങളുടെ ആഘോഷപ്പെരുപ്പത്തിലും, ഉത്സവങ്ങളുടെ നിറവിലും ഒരു ജീവിതകാലം മുഴുവൻ സഞ്ചരിച്ച നമ്മുടെ ...
25/06/2026

ആനകളുടെ തലപ്പൊക്കത്തിലും, പൂരങ്ങളുടെ ആഘോഷപ്പെരുപ്പത്തിലും, ഉത്സവങ്ങളുടെ നിറവിലും ഒരു ജീവിതകാലം മുഴുവൻ സഞ്ചരിച്ച നമ്മുടെ പ്രിയപ്പെട്ട താവുപ്പെട്ടൻ ഇന്ന് ഓർമ്മയായി... 💔
ഒരു ആന വന്നാൽ ആദ്യം ഓടിയെത്തുന്ന മുഖം, ഒരു പൂരം നടന്നാൽ അവസാന നിമിഷം വരെ നിറഞ്ഞുനിൽക്കുന്ന സാന്നിധ്യം... അതായിരുന്നു താവുപ്പെട്ടൻ. ആനകളോടുള്ള സ്നേഹവും പൂരങ്ങളോടുള്ള ആവേശവും അദ്ദേഹത്തിന് ഒരു ഹോബിയല്ലായിരുന്നു, അത് അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു.
ഇന്ന് പൂരപ്പറമ്പുകൾക്ക് ഒരു പതിവ് മുഖം നഷ്ടമായി. ആനകൾക്കൊപ്പം നടന്ന വഴികൾ നിശബ്ദമായി. മേളങ്ങളുടെ ശബ്ദത്തിനിടയിലും ഇനി ഒരു ശൂന്യത ഉണ്ടാകും...
കുന്നംകുളത്തിന്റെ ആഘോഷങ്ങൾക്കും ആനപ്രേമികൾക്കും ഒരിക്കലും മറക്കാനാകാത്ത മനുഷ്യൻ... പ്രിയപ്പെട്ട താവുപ്പെട്ടന് കണ്ണീരിൽ നനഞ്ഞ യാത്രാമൊഴി... 🌹
"ആനകളെയും പൂരങ്ങളെയും ഇത്രയേറെ സ്നേഹിച്ച ഒരു ഹൃദയം നിശ്ചലമായെങ്കിലും, ആ സ്നേഹം എന്നും ഓർമ്മകളിൽ ജീവിച്ചിരിക്കും..." 🐘🌹

ഓർമ്മകളിൽ താവുപ്പേട്ടനൻ കുന്നംകുളം, പഴഞ്ഞി പ്രദേശങ്ങളുടെ തെരുവോരങ്ങളിൽ ഇനി ആ നിഷ്കളങ്കമായ ചിരിയുണ്ടാകില്ല. ആനക്കമ്പവും പ...
25/06/2026

ഓർമ്മകളിൽ താവുപ്പേട്ടനൻ
കുന്നംകുളം, പഴഞ്ഞി പ്രദേശങ്ങളുടെ തെരുവോരങ്ങളിൽ ഇനി ആ നിഷ്കളങ്കമായ ചിരിയുണ്ടാകില്ല. ആനക്കമ്പവും പെരുന്നാൾ ലഹരിയും മനസ്സിൽ പേറി, ജനഹൃദയങ്ങളിലേക്ക് സ്നേഹത്തിന്റെ തണൽവിരിച്ച താവുപ്പൻ ഓർമ്മയായിരിക്കുന്നു. ഒരു നാടിന്റെയാകെ വാത്സല്യമായിരുന്ന ആ ഭ്രാന്തൻ സ്നേഹത്തിന്റെ ഉടമ, തന്റെ 85-ാം വയസ്സിൽ ഈ ലോകത്തോടും അവസാന നാളുകളിൽ തനിക്ക് തണലായ കുന്നംകുളം അഭയകേന്ദ്രത്തോടും വിടപറയുമ്പോൾ, അത് ഒരു വ്യക്തിയുടെ വിയോഗമല്ല, മറിച്ച് ഒരു ദേശത്തിന്റെ ഓർമ്മപ്പുസ്തകത്തിലെ മനോഹരമായ ഒരു അധ്യായത്തിന്റെ അവസാനമാണ്.

ആനച്ചന്തവും പെരുന്നാൾ ലഹരിയും നിറഞ്ഞ ആ നിഷ്കളങ്ക ജന്മം
​ജന്മനാ നേരിട്ട ഓട്ടിസത്തിന്റെ (Autism) പരിമിതികളെ തൻ്റെ ഉള്ളിലെ കറപുരളാത്ത സ്നേഹം കൊണ്ട് മറികടന്ന മനുഷ്യനായിരുന്നു താവുപ്പൻ. കുന്നംകുളംകാർക്കും പഴഞ്ഞിക്കാർക്കും അദ്ദേഹം വെറുമൊരു തെരുവ് മനുഷ്യനായിരുന്നില്ല, മറിച്ച് തലമുറകളായി അവർ കണ്ടുവളർന്ന, കൂടെക്കൂട്ടിയ സ്വന്തം ആളായിരുന്നു.

​ആനക്കമ്പക്കാരനും പെരുന്നാൾ പ്രിയനും ആയ ​താവുപ്പന്റെ ലോകം എപ്പോഴും തിരക്കുകളുടേതായിരുന്നു. ഒന്നുങ്കിൽ എവിടെയെങ്കിലും ആനയെ എഴുന്നള്ളിക്കുന്നത് കാണാൻ പോകണം, അല്ലെങ്കിൽ ഏതെങ്കിലും പള്ളിപ്പെരുന്നാളോ കല്യാണസദ്യയോ കൂടണം. ആനകളുടെ പിന്നാലെ കൂടുന്നതായിരുന്നു പുള്ളിക്കാരന്റെ ഏറ്റവും വലിയ സന്തോഷം.

​ആനപ്പാപ്പാന്മാർക്ക് ചെറിയ സഹായങ്ങൾ ചെയ്തു കൊടുത്ത് താവുപ്പൻ എപ്പോഴും അവർക്കൊപ്പം കൂടുമായിരുന്നു. ചിലപ്പോൾ അമിതമായ സ്നേഹം കൊണ്ടും, മറ്റു ചിലപ്പോൾ ബുദ്ധിപരമായ പരിമിതികൾ കൊണ്ടുമുള്ള താവുപ്പന്റെ ചില പെരുമാറ്റങ്ങൾ പാപ്പാന്മാരെ ദേഷ്യം പിടിപ്പിച്ചിരുന്നു. അതിന്റെ പേരിൽ ചിലപ്പോഴൊക്കെ ആനത്തോട്ടിയുടെ ചൂടറിയേണ്ടി വന്നിട്ടുണ്ടെങ്കിലും, ആ പരിഭവങ്ങളൊന്നും ആ മനസ്സിൽ അധികനേരം തങ്ങിനിന്നില്ല. പിറ്റേന്നും അതേ ചിരിയോടെ താവുപ്പൻ ആനക്കാരുടെ കൂടെ തന്നെയുണ്ടാകും.

നാട്ടുകാർക്കിടയിൽ താവുപ്പനെക്കുറിച്ച് ഒരുപാട് കഥകൾ പ്രചാരത്തിലുണ്ട്. ആനകളുടെ പേരും അവയുടെ ലക്ഷണമൊക്കെയോ പറഞ്ഞ് പാപ്പാന്മാരെപ്പോലും താവുപ്പൻ അത്ഭുതപ്പെടുത്തിയിരുന്നത്രെ! ആന ഒന്നു ചിന്നംവിളിച്ചാൽ അതിന്റെ മൂഡ് എന്താണെന്ന് താവുപ്പന് മനസ്സിലാകുമായിരുന്നുവെന്ന് പഴമക്കാർ പറയാറുണ്ട്. കല്യാണസദ്യകൾ നടക്കുന്നിടത്ത് ആരും ക്ഷണിക്കാതെ തന്നെ താവുപ്പൻ എത്തും. എന്നാൽ താവുപ്പൻ ഇലയിട്ടിരുന്നാൽ ആ സദ്യക്ക് ഒരു പ്രത്യേക ഐശ്വര്യമാണെന്ന് വിശ്വസിച്ച് നാട്ടുകാർ അദ്ദേഹത്തിന് സ്നേഹത്തോടെ സദ്യ വിളമ്പിക്കൊടുക്കുമായിരുന്നു.
​തലമുറകളെ കീഴടക്കിയ ആർദ്രത
​ബുദ്ധിമാന്ദ്യം താവുപ്പന് ഒരു കുറവായിരുന്നില്ല, മറിച്ച് കുന്നംകുളം-പഴഞ്ഞി നിവാസികളുടെ ഊഷ്മളമായ സ്നേഹവാത്സല്യങ്ങൾ തൊട്ടറിയാനുള്ള ഒരു നിയോഗമായിരുന്നു.

പ്രായമായവർ മുതൽ കൊച്ചുകുട്ടികൾ വരെ താവുപ്പനെ നെഞ്ചേറ്റി. ആരോടും ഒരു പരിഭവവുമില്ലാതെ, എപ്പോഴും ആ മുഖത്ത് വിരിഞ്ഞുനിന്ന നിഷ്കളങ്കമായ ആ ചിരിയായിരുന്നു അദ്ദേഹത്തിന്റെ മേല്‍ വിലാസം.

85 വർഷത്തോളം നീണ്ട ആയുസ്സ് കൊണ്ട് താവുപ്പൻ ഈ ലോകത്തെ നോക്കിക്കണ്ടത് കറയില്ലാത്ത നിഷ്കളങ്കമായ കണ്ണുകളിലൂടെയായിരുന്നു.

​തെരുവുകളിലെ തിരക്കുകളിൽ നിന്നും ഒടുവിൽ പ്രായത്തിന്റെ അവസ്ഥ താവുപ്പനെ തളർത്തിയപ്പോൾ, അദ്ദേഹത്തിന് കാവലായി എത്തിയത് കുന്നംകുളം അഭയ കേന്ദ്രം ആയിരുന്നു. ഒന്നിനും കുറവില്ലാതെ, സ്നേഹത്തോടെയും പരിചരണത്തോടെയും അദ്ദേഹത്തെ അവർ അവസാന നാളുകളിൽ സംരക്ഷിച്ചു. തെരുവിന്റെ മകന് അവർ ഒരു നല്ല വീടായി മാറി.
​"ഒരു നാടിനെ മുഴുവൻ ചിരിപ്പിക്കുകയും സ്നേഹിക്കുകയും ചെയ്ത താവുപ്പൻ, ഒടുവിൽ തനിക്ക് സ്നേഹത്തിന്റെ തണലേകിയ അഭയഭവനോട് യാത്രപറഞ്ഞു പിരിഞ്ഞിരിക്കുന്നു. ആനച്ചന്തമുള്ള, പെരുന്നാൾ മേളങ്ങളുള്ള ഏതോ ഒരു പരലോകത്ത് താവുപ്പൻ ഇപ്പോൾ ആനപ്പാപ്പാന്മാർക്ക് കൂട്ടുപോയിട്ടുണ്ടാകാം..."

​ഭൗതികമായി താവുപ്പൻ വിടപറഞ്ഞെങ്കിലും, കുന്നംകുളത്തെയും പഴഞ്ഞിയിലെയും ഓരോ ഉത്സവപ്പറമ്പുകളിലും ആനയെഴുന്നള്ളിപ്പുകളിലും ആ നിഷ്കളങ്കമായ രൂപവും ചിരിയും എന്നും ഓർമ്മിക്കപ്പെടും.

പ്രിയ ​താവുപ്പേട്ടന്
ആദരാഞ്ജലികൾ!
ജോൺ പനക്കല്‍ കുന്നംകുളം

ആദരാജ്ഞലികൾ💔🌹താവുപ്പെട്ടൻ (85) മരണപെട്ടു. മൃതദേഹം മലങ്കര മോർച്ചറിയിൽ.സംസ്കാര ചടങ്ങുകൾ 2026 ജൂൺ 25 വ്യാഴാഴ്ചവൈകീട്ട് മൂന്...
25/06/2026

ആദരാജ്ഞലികൾ💔🌹
താവുപ്പെട്ടൻ (85) മരണപെട്ടു.
മൃതദേഹം മലങ്കര മോർച്ചറിയിൽ.

സംസ്കാര ചടങ്ങുകൾ
2026 ജൂൺ 25 വ്യാഴാഴ്ച
വൈകീട്ട് മൂന്നുമണിക്ക്
പഴഞ്ഞി കത്തീഡ്രലിൽ വെച്ച് നടത്തപ്പെടും.

21/06/2026

നല്ല കലാകാരന്‍
അതും നമ്മുടെ പഴഞ്ഞിയിൽ നിന്നും 🥰🔥

പഴഞ്ഞിയിലെ സംഗീത പ്രതിഭകളുടെ   കൂട്ടായ്മയിൽ ഒരു പ്രണയഗാനം ലോകസംഗീതദിനമായ ജൂൺ 21 ഞായറാഴ്ച റിലീസ് ആവുകയാണ്. പ്രശസ്ത ഗായകൻ ...
20/06/2026

പഴഞ്ഞിയിലെ സംഗീത പ്രതിഭകളുടെ കൂട്ടായ്മയിൽ ഒരു പ്രണയഗാനം ലോകസംഗീതദിനമായ ജൂൺ 21 ഞായറാഴ്ച റിലീസ് ആവുകയാണ്. പ്രശസ്ത ഗായകൻ നജീം അർഷാദ് ആണ് പാട്ട് പാടിയിരിക്കുന്നത്....

നമ്മുടെ പഴഞ്ഞി അങ്ങാടി കൂട്ടായ്മ അംഗവും St. Thomas Road നിവാസിയും അധ്യാപകനുമായ വർഗീസ് ജോർജ് (BLO)ആണ് ഈ പാട്ടിൻ്റെ സംഗീതവും നിർമ്മാണവും ചെയ്തിരിക്കുന്നത്.. കൈതവളപ്പ് റോഡിൽ സജോവ് ( ചെമ്മീൻ ബാൻഡ് ) ആണ് orchestration ചെയ്തിരിക്കുന്നത്. പാട്ടിൽ ഓടക്കുഴൽ വായിച്ചിരിക്കുന്നത് അയ്നൂർ സ്വദേശി നിഖിൽ അയിനൂർ ആണ് .... വീഡിയോ എഡിറ്റ് ചെയ്തത് പെങ്ങാമുക്ക് സ്വദേശി രവി കൂനത്ത് ആണ് .....

ഈ ഗാനത്തിനും അണിയറ പ്രവർത്തകർക്കും പഴഞ്ഞി അങ്ങാടി കൂട്ടായ്മയുടെ എല്ലാ ആശംസകളും നേരുന്നു

പാട്ട് റിലീസ് ചെയ്യുന്ന യൂടൂബ് ചാനൽ : VeeJee eMotions

19/06/2026

അതാണ് പഴഞ്ഞി 🥰🫂🔥

പഴഞ്ഞി അരുവായ് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗോൾഡൻ എക്വാറിയം ഉടമ ജെബി നിര്യാതനായി.പഴഞ്ഞി സെൻ്റ് ഗ്രീഗോറിയ...
15/06/2026

പഴഞ്ഞി അരുവായ് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗോൾഡൻ എക്വാറിയം ഉടമ ജെബി നിര്യാതനായി.

പഴഞ്ഞി സെൻ്റ് ഗ്രീഗോറിയോസ് റോഡിൽ താമസിക്കുന്ന പനയ്ക്കൽ ജോൺ മകൻ ജെബി 53 വയസ്സ് ( ഗോൾഡൻ എക്വാറിയം, കുന്നംകുളം ഉടമ)നിര്യാതനായി. സംസ്‌കാര ശുശ്രൂഷ 16-6-2026 ചൊവ്വാഴ്ച്ച കാലത്ത് 11 മണിക്ക് പഴഞ്ഞി സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.
ഭര്യ : ഷൈമി
മക്കൾ: അലീന
അനീറ്റ

Address

St. Mary's Orthodox Syrian Cathedral Pazhanji
Kunnamkulam
680542

Website

Alerts

Be the first to know and let us send you an email when Pazhanji posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share