13/07/2025
എന്തുകൊണ്ട് വിമർശിക്കപ്പെടുന്നു..!🫵🏻.......................................................................
മാഹിയിലെ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിർണായക സംഭാവന നൽകിയവരാണ് ആർ ത്രയങ്ങൾ എന്നറിയപ്പെട്ട സഖാക്കൾ കെ വി രാഘവനും പി പി രാമകൃഷ്‌ണനും ഒപി രാഘവനും.
വലിയ തിരിച്ചടിക്കിടയിലും പാർടിയെ ശക്തിപ്പെടുത്തുന്നതിന് ജീവിതം സമർപ്പിച്ച നേതാക്കൾ.
മാഹി വിമോചന സമരസേനാനിയും റിട്ട. ഉദ്യോഗസ്ഥനുമായ ഒ പി ആർ ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
വേഗം പോരാ.. വേഗം പോരാ... എന്ന് ചിന്തിച്ച കമ്യൂണിസ്‌റ്റ്. അവസാനനിമിഷംവരെ കമ്യൂണിസ്‌റ്റുകാരന്റെ ആവേശത്തോടെ പൊതുപ്രവർത്തന രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വം.
മാഹി ടൗണിലെ ഇടവഴികളിലൂടെ...
വീട്ടുകാരെ പേരെടുത്ത് വിളിച്ച് കുശലം അന്വേഷി്ച്ച് നടന്നു പോയ നേതാവ്.
കിടപ്പ് രോഗികളെ ശുശ്രൂഷിച്ചും, പുഴുവരിക്കുന്ന മുറിവുകളിൽ മരുന്ന് വെച്ചും സാന്ത്വനംപകർന്നായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മാഹി ടൗണിലെ അമി മെഡിക്കൽസും ഒപി രാഘവൻ കമ്പൗണ്ടറും മാഹിയിലെ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെ കൂടി ഭാഗമായിരുന്നു.
അരനൂറ്റാണ്ടിലേറെ കാലം മാഹിയിലെ സിപിഐഎമ്മിന്റെ മുഖമായിരുന്നു കെ വി രാഘവൻ. മൂന്ന് തവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട നേതാവ്. മാഹിയിൽ ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നതാണ് അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ പ്രധാനം. നിയമസഭയെ അക്ഷരാർഥത്തിൽ സമരഭൂമിയാക്കി അദ്ദേഹം മാറ്റി. തലശേരി കോ–-ഓപ്പറേറ്റീവ് ആശുപത്രിയുടെ വളർച്ചയിലും നിർണായക സംഭാവന നൽകി. സാധാരണ ബീഡി തൊഴിലാളിയിൽ നിന്ന് തലശേരിയിലെ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് ഉയർന്ന സഖാവ്. ജയിലും കേസും ഉൾപ്പെടെ നിർഭയം അദ്ദേഹം അഭിമുഖീകരിച്ചു. പ്രതിസന്ധികളിൽ തളരാതെ പ്രസ്ഥാനത്തെ ധീരതയോടെ നയിച്ചു.
മാഹിയിലെ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തെ തിരിച്ചടികളിൽ നിന്ന് കരകയറ്റിയ നേതാവാണ് പിപി രാമകൃഷ്‌ണൻ. ജനകീയ പ്രശ്‌നങ്ങൾ ഉയർത്തിയുള്ള നിരന്തര സമരങ്ങളിലൂടെ, കൂടുതൽ ജനവിഭാഗങ്ങളെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കാൻ അദ്ദേഹത്തിന് സാധിച്ചു. അടിച്ചമർത്തപ്പെടുന്നവരുടെ ,കഷ്‌ടപ്പെടുന്നവരുടെ കണ്ണീരൊപ്പാൻ അദ്ദേഹം എന്നും മുന്നിലുണ്ടായി. മാഹി കടപ്പുറത്ത് നിന്ന് കുടിയിറക്കപ്പെട്ടപ്പെട്ട് പെരുവഴിയിലായ കുടുംബങ്ങൾക്ക് തണലൊരുക്കിയ നേതാവ്. പ്രതിസന്ധികളെ ധീരതയോടെ അഭിമുഖീകരിച്ചു. പാർടിക്കെതിരായ കടന്നാക്രമങ്ങളെ നേരിടാനും മുന്നിലുണ്ടായി.
പാർടി പ്രവർത്തകരുടെ അഭയകേന്ദ്രമായിരുന്നു പി പി രാമകൃഷ്‌ണനെന്ന വടവൃക്ഷം.
ഈ നേതാക്കളെ നിരന്തരം അധിക്ഷേപിച്ച് , സ്ഥലം എംഎൽഎയുടെ അടുക്കളയിൽ ഉണ്ടും ഉറങ്ങിയും ജീവിച്ച ഒരു മാന്യനും ഇതേകാലത്ത് മാഹിയിലുണ്ടായിരുന്നു.
ലോക്കൽ സെക്രട്ടറിയെ ജാതിപറഞ്ഞ് അധിക്ഷേപിക്കുക, മോശമായി ചിത്രീകരിക്കുക തുടങ്ങിയ കലാപരിപാടികൾ അതിരുവിട്ടപ്പോഴാണ് ടിയാന് മാഹിപ്പാലത്ത് വെച്ച് ശരീരം വേദനിച്ചത്. മാഹിയിൽ സിപിഐഎം വിരുദ്ധനാണെങ്കിലും അതിരുവിട്ടാൽ വലിയ വിപ്ലവകാരിപട്ടം സ്വയം ചാർത്തി ആനന്ദിക്കുമായിരുന്നു.
ധീരരക്തസാക്ഷി കണ്ണിപ്പൊയിൽ ബാബുവിനെതിരെ ടിയാൻ നടത്തിയ അധിക്ഷേപവാർത്തകളും നാട് മറന്നു കാണില്ല.
പഴയ അടുക്കള പൂട്ടിയപ്പോൾ പുതിയമേച്ചിൽപുറം തേടി, പുതിയ അടുക്കള തേടി ഇറങ്ങിയിരിക്കുകയാണ് പഴയമഞ്ഞപത്രക്കാരൻ.
പ്രതിസന്ധികാലത്ത് പ്രസ്ഥാനത്തെ പിന്നിൽ നിന്നുകുത്തിയ,
കുലംകുത്തികളെ ഒരുകാലവും ഈ നാട് മറക്കില്ല..
✊