Ente Palappetty

Ente Palappetty എല്ലാ പാലപ്പെട്ടിക്കാര്‍ക്കും ഈ കൂട്ടായിമയിലേക്ക് സ്വാഗതം

25/06/2019
കാപ്പിരിക്കാട് കടലെടുക്കുന്നു......
12/06/2019

കാപ്പിരിക്കാട് കടലെടുക്കുന്നു......

കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പുരാതന തുറമുഖ നഗരമാണ്  #പൊന്നാനി മലബാറിലെ മക്ക എന്നും അറിയപ്പെടുന്ന പൊന്നാനി വലിയപള്ളി...
25/06/2018

കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പുരാതന തുറമുഖ നഗരമാണ് #പൊന്നാനി മലബാറിലെ മക്ക എന്നും അറിയപ്പെടുന്ന പൊന്നാനി വലിയപള്ളിയിലേക്കൊരു യാത്ര

പൊന്നാനിയിലെ വലിയപള്ളി എന്ന് അറിയപ്പെടുന്ന പള്ളിയാണ് പൊന്നാനിക്ക് ഇത്തരമൊരുപേര് ചാർത്തികൊടുത്തത്.

പൂർണമായും കേരള വാസ്തുവിദ്യയിൽ മരമുപയോഗിച്ചു നിർമിച്ചിട്ടുള്ള ഈ പള്ളിക്ക് ഏകദേശം 500വർഷത്തിലധികം പഴക്കമുണ്ട്.

ഒറ്റനോട്ടത്തിൽ ഹൈന്ദവക്ഷേത്രമെന്നു തോന്നി പോവുന്ന ഈ പള്ളി വില്ല്യം ലോഗിന്റെ മലബാർ മാന്യുവലിലും പരാമർശമുണ്ട്.

AD 1519 ൽ ഷെയ്ഖ് സൈനുദ്ധീൻ ഇബ്നുഅലി ഇബ്നു അഹമ്മദ് മാ അമരിയുടെ നേതൃത്വത്തിലാണ് ഇവിടെ പള്ളിനിർമിച്ചതെന്നു ചരിത്ര രേഖകൾ പറയുന്നു.

90അടി നീളവും 60 അടി വീതിയുമാണ് പള്ളിക്കുള്ളിലെ പ്രധാന ഹോളിന്റെ വിസ്തൃതി. ഈ പള്ളിയുടെ നിർമാണവുമായി ബന്ധപെട്ടു പല ഐതീഹ്യങ്ങളും പ്രചരിക്കുന്നുണ്ട്.

മലപ്പുറം ജില്ലയിലെ തന്നെ തിരൂരിനടുത്തുള്ള വെട്ടം എന്ന സ്ഥലത്തുള്ള ഒരു പ്രമാണിയുടെ മകൾക്ക് ഒരു രോഗം പിടിപെട്ടു. മകളുടെ രോഗം ഭേദമാകാനായി പ്രമാണി പലവൈദ്യന്മാരായും സമീപിച്ചു. അവസാനം പൊന്നാനിപ്പള്ളിയിലെ തങ്ങൾ ജപിച്ചുനൽകിയ വെള്ളം നൽകിയപ്പോൾ അസുഖം മാറുകയും അതിന്റെ സന്തോഷത്തിൽ പ്രമാണിനൽകിയ ഒരു മരംകൊണ്ടാണ് രണ്ട് നിലകളായുള്ള ഈ പള്ളി നിർമ്മിച്ചത് എന്ന് പറയപ്പെടുന്നു.

പിന്നീട് ഈ നമ്പൂതിരികുടുംബം ഇസ്‌ലാം മതം സ്വീകരിച്ചു എന്നും പറയപ്പെടുന്നു.

ആശാരിതങ്ങളാണ് പള്ളിയുടെ കഥകളിൽ നിറഞ്ഞുനിൽക്കുന്ന മറ്റൊരു വ്യക്തിത്വം. പള്ളി പണിയാൻ വന്ന ആശാരിയെ ബന്ധപെട്ടു ഒരു കഥ പ്രചരിക്കുന്നുണ്ട്.

പള്ളി പണി കഴിയുന്നത് വരെ പടിഞ്ഞാറോട്ടു നോക്കരുതെന്ന് ആശാരിയോട് പറയുകയും അത് അനുസരിച്ച ആശാരി പള്ളിപണി കഴിഞ്ഞ ശേഷം പടിഞ്ഞാറോട്ടു നോക്കുകയും കഅ്‌ബ കണ്ടെന്നും പിന്നീട് ഇസ്‌ലാം മതം സ്വീകരിച്ചു ആശാരിതങ്ങളെന്നു അറിയപെട്ടുഎന്നും പറയപ്പെടുന്നു.

പള്ളിയുടെ അടുത്തുതന്നെ ആശാരിതങ്ങളുടെ കബറും കാണാം. ഒരുകാലത്തു ഇന്ത്യയിലെ തന്നെ ഇസ്‌ലാമിക മതപഠന കേന്ദ്രമായിരുന്നു പൊന്നാനി പള്ളി. മലബാറിൽ ആദ്യമായി മതപഠനം ആരംഭിച്ചതും ഇവിടെയാണ്.

പള്ളിയുടെ അകത്തൊരു എണ്ണ വിളക്കുണ്ട്. ഇതിന് ചുറ്റുമിരുന്നാണ് മതപഠനം നടത്താറുള്ളത്.ഇതിനെ വിളക്കത്തിരിക്കൽ എന്ന് പറയപ്പെടുന്നു. വിദേശത്തു നിന്നുപോലും മതപഠനത്തിനായി ആളുകൾ എത്തിയിരുന്നതായാണ് ചരിത്രരേഖകൾ പറയുന്നത്

Courtsey:

17/05/2018

കേരളത്തിന്റെ വിവിധ മേഖലകളില്‍ ഇന്ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മലപ്പുറം, പലക്കാട്, തൃശൂര്‍ ജില്ലകള്‍ക്കാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

21/03/2018

ഒരു ദേശത്തിന്റെ ഉത്സവം....❤

എല്ലാവർക്കും മീന ഭരണി ആശംസകൾ....

02/12/2017

പാലപ്പെട്ടി കാപ്പിരിക്കാട് തീര ദേശത്തെ കടൽ ക്ഷോഭം

SBT Palappetty  ബ്രാഞ്ചിൽ നോട്ടുകൾ മാറാനായി കാത്തു നിൽക്കുന്നവർ
10/11/2016

SBT Palappetty ബ്രാഞ്ചിൽ നോട്ടുകൾ മാറാനായി കാത്തു നിൽക്കുന്നവർ

30/03/2016
10/08/2015

പൊന്നാനി:വാണിജ്യതുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ ഗതകാലപ്രൗഡിയിലേക്ക് തിരിച്ചുപോകാനൊരുങ്ങുകയാണ് പൊന്നാനി. രണ്ടായിരം കോടി രൂപ ചെലവില്‍ കേരളത്തിലെ ആദ്യ സ്വകാര്യ കാര്‍ഗോ തുറമുഖമാണ് പൊന്നാനിയിലൊരുങ്ങുന്നത്. നിര്‍മാണം 3 വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് നീക്കങ്ങള്‍. ശനിയാഴ്ചയായിരുന്നു പദ്ധതിയുടെ നിര്‍മാണോദ്ഘാടനം.
ബ്രിട്ടീഷുകാരുടെ കാലത്ത് പ്രൗഡഗംഭീരമായ വാണിജ്യമേഖലയായിരുന്നു പൊന്നാനി തുറമുഖം..പൊന്നാനിയിലെ തുറമുഖത്ത് അടുക്കാത്ത വാണിജ്യകപ്പലുകളും പത്തേമാരികളും അക്കാലത്ത് ഇല്ലായിരുന്നു എന്നാണ് ചരിത്രം. കാലം മായ്ച്ച പൊന്നാനിയുടെ ആ ഗതകാലപ്രൗഡി തിരിച്ചുകൊണ്ടുവരാനുള്ള പതിറ്റാണ്ടുകള്‍ നീണ്ട പരിശ്രമങ്ങളാണ് ഫലം കാണാന്‍ പോകുന്നത്.
തീരത്തോടുള്ള ചേര്‍ന്നുള്ള നിര്‍മാണങ്ങള്‍ തുടങ്ങിയിരിക്കുന്നു... പദ്ധതിക്കായി 29.5 ഏക്കര്‍ ഭൂമിയാണ് മലബാര്‍ പോര്‍ട് ട്രസ്റ്റിന് സര്‍ക്കാര്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയിരിക്കുന്നത്. തുറമുഖത്തിനായി ഒരാളെപ്പോലും കുടിയൊഴിപ്പിക്കേണ്ടിവരില്ല.ഒന്നരകിലോമീറ്റോളം ദൂരം കടല്‍ നികത്തിയാണ് തുറമുഖം നിര്‍മിക്കുന്നത്... ഒന്നാംപാദത്തില്‍ ഒരുകല്‍ക്കരി ടെര്‍മിനലും രണ്ടാംപാദത്തില്‍ ഒരു ടാങ്കര്‍ടെര്‍മിനലും വിവിധോദ്ദേശ്യ ടെര്‍മിനലുമാണ് നിര്‍മിക്കുക.
മൂന്നാംപാദത്തില്‍ ഒരു കണ്ടെയ്‌നര്‍ ടെര്‍മിനലും നിര്‍മിക്കും. 13 മീറ്ററോളം ആഴമുള്ള തുറമുഖത്ത് 250 മീറ്ററോളം നീളമുള്ള രണ്ട് ബര്‍ത്തുകള്‍ ആദ്യഘട്ടത്തില്‍ നിര്‍മിക്കും പാലക്കാട്ടേയും കോയമ്പത്തൂരിലേയും വ്യവസായികമേഖലകളിലേക്കുള്ള ചരക്ക് നീക്കമാണ് തുറമുഖം ലക്ഷ്യമിടുന്നത്.. മണിക്കൂറില്‍ 2000 ടണ്‍കല്‍ക്കരിയും, 1000ടണ് വളവും 50 ടണ്‍ കണ്ടയിനറും, 1000 ടണ്‍ ഇന്ധവും കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളതാകും തുറമുഖം. വന്‍കിട തുറമുഖമല്ല ഇതെന്നതിനാല്‍ വല്ലാര്‍പാടം നേരിടുന്നതുപോലെ ചരക്ക്‌നീക്കത്തിന് നിയമതടസ്സങ്ങളുമുണ്ടാകില്ല
വിഴിഞ്ഞവും കൊച്ചിയും കഴിഞ്ഞാല്‍ സംസ്ഥാനത്തിന് ഏറ്റവും പ്രതീക്ഷയുള്ള തുറമുഖ നിര്‍മാണമാണ് പൊന്നാനിയിലേത്. തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇവിടേക്ക് റെയില്‍പാതയും മികച്ച റോഡുകളുമടക്കമുള്ള അനുബന്ധ സൗകര്യങ്ങള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. റോഡ്, റെയില്‍, ജലം തുടങ്ങിയ 3 ഗതാഗതോപാധികളുടെയും സംഗമമാകും പൊന്നാനിയിലുയരുക. ചുരുക്കത്തില്‍ സംസ്ഥാനത്തിന്റെ വികസനഭൂപടത്തില്‍ തിളങ്ങുന്ന ചിത്രമാകും തുറമുഖം യാഥാര്‍ത്ഥ്യമായാല്‍ പൊന്നാനിയുടേതെന്ന് ഉറപ്പ്.

23/03/2015

March 23: Happy 'Meena Bharani'

Address

Palappetty
Malappuram
679579

Website

Alerts

Be the first to know and let us send you an email when Ente Palappetty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share