CPIM Malappuram

CPIM Malappuram Official Page of the CPI(M) Malappuram District Committee Kerala created history by electing the Communist Party to power in 1957.

This is the official page of the Malappuram District Committee of the Communist Party of India (Marxist). The CPIM works for the establishment of a socialist society in India, free from class exploitation and social oppression. The Party has adopted the principles of Marxism-Leninism as the guide to action to attain the objective of socialism and to advance towards the ultimate goal of co

mmunism. The CPIM places its revolutionary programme before the people of India to establish people’s democracy. A people’s democratic revolution will open the way for the advance to socialism and an exploitation free society. Such a revolution to emancipate the Indian people has to be led by the working class in alliance with the peasantry. In order to achieve this goal, the Communist Party as the vanguard of the working class has to lead militant struggles against imperialism, monopoly capitalism and landlordism. By concretely applying the principles of Marxism-Leninism to the conditions prevailing in our country, the Party has to conduct prolonged struggles on all fronts – political, ideological, economic, social and cultural – till victory is attained. The Party is at the forefront of the fight against communalism in the country, in defence of the minorities who are being hounded by the Sangh Parivar. The Party stands for women's liberation, democratic decentralisation and the protection of the environment. The Party tries to implement alternative policies wherever it leads state government and local governments, within the constraints of the capitalist system prevailing in the country. The new direction given by that government laid the foundation for the renowned 'Kerala Model'. The government led by EMS Namboodiripad showed the way in developing the understanding on how the Communist Party should work in the parliamentary system in a capitalist country, clarifying and defining the role of the Party which participates in government where it has popular mandate while continuing to keep the Party's major focus on developing mass movements and struggles of the working people.

ഇഎംഎസിന്റെ ലോകം ദേശീയ സെമിനാർ ജൂൺ 13,14 സൺസിറ്റി ഓഡിറ്റോറിയം, അരീക്കോട് ഇ എം എസ്  സ്മൃതി സദസ്സുകൾ
05/06/2026

ഇഎംഎസിന്റെ ലോകം
ദേശീയ സെമിനാർ
ജൂൺ 13,14
സൺസിറ്റി ഓഡിറ്റോറിയം, അരീക്കോട്

ഇ എം എസ് സ്മൃതി സദസ്സുകൾ

05/06/2026

ഇഎംഎസിന്റെ ലോകം
ദേശീയ സെമിനാർ
ജൂൺ 13,14
സൺസിറ്റി ഓഡിറ്റോറിയം, അരീക്കോട്

ലോഗോ പ്രകാശനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സ. പി കെ സൈനബ സംഘാടകസമിതി ചെയർമാൻ യു ഷറഫലിക്ക് നൽകികൊണ്ട് പ്രകാശനം ചെയ്തു.

യുഡിഎഫ് സർക്കാർ നിയമസഭയിൽവച്ച ധവളപത്രം തയ്യാറാക്കിയത് നിർമിത ബുദ്ധി (എഐ) വഴിയാണ്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം ഇത്തരത്തിൽ...
05/06/2026

യുഡിഎഫ് സർക്കാർ നിയമസഭയിൽവച്ച ധവളപത്രം തയ്യാറാക്കിയത് നിർമിത ബുദ്ധി (എഐ) വഴിയാണ്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം ഇത്തരത്തിൽ പരിശോധിച്ചു. ഇതോടെ ഈ രഹസ്യരേഖകൾ സ്വകാര്യ പ്ലാറ്റ്ഫോമുകൾക്ക് ലഭിച്ചു. ഇത് ഗുരുതരമായ വിഷയമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ മറുപടി നൽകണം.

195 പേജ് വരുന്ന രേഖ ഒരാഴ്ചയിൽ താഴെ സമയം കൊണ്ടാണ് തയ്യാറാക്കിയത്. ഇത്രയും സാങ്കേതിക വിശദാംശങ്ങളും ദൈർഘ്യവും ഉള്ള ഒരു രേഖ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കണമെങ്കിൽ സർക്കാരിന്റെ വൻ തോതിലുള്ള ധനകാര്യ രേഖകൾ എഐ ഉപയോഗിച്ച് വിശകലനം ചെയ്യേണ്ടതുണ്ട്. നിലവിലുള്ള മാർഗ നിർദേശങ്ങളും നിയമപരമായ ബാധ്യതകളുമനുസരിച്ച് ധനകാര്യ രേഖകൾ എഐ പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കാൻ പാടില്ല. രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനം ചെയ്യുന്നതിൽ സുപ്രീംകോടതി തന്നെ നിയന്ത്രണം നൽകിയിട്ടുണ്ട്.

നിയമസഭയിൽ വെക്കുന്ന രേഖകളുടെ ആധികാരികത ഇല്ലാതാക്കുകയാണ് ഇത്തരം നടപടി. ധനവകുപ്പിന്റെ രഹസ്യ സ്വഭാവമുള്ള ഔദ്യോഗിക രേഖകൾ എല്ലാവർക്കും സ്വതന്ത്രമായി ലഭ്യമാകും വിധം രേഖകളുടെ ദുരുപയോഗത്തിന് ഇത് ഇടയാക്കും. ദൈനംദിന ക്യാഷ് ബാലൻസ് അടക്കമുള്ളവ ഇനി ആർക്കും ലഭ്യമാകും. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണ്. രഹസ്യ രേഖകൾ പരസ്യമാക്കുന്നത് സത്യപ്രതിജ്ഞാ ലംഘനം കൂടിയാണ്.

സീക്രട്ട് സെക്ഷനിലെ രേഖകൾ പരിശോധിക്കാൻ എഐ ഉപയോഗിച്ചിട്ടുണ്ടോ?, ധനവകുപ്പിന് പുറത്തുള്ളവർക്ക് എടുക്കാൻ കഴിയും വിധം വിവരങ്ങൾ ഇപ്പോൾ ഡിജിറ്റൽ സ്പേസിൽ ഉണ്ടോ?, ധവളപത്രം തയ്യാറാക്കാൻ ഏതൊക്കെ ജനറേറ്റിവ് എഐ ഉപകരണങ്ങൾ ആണ് ഉപയോഗിച്ചിട്ടുള്ളത്?, അതിലേക്ക് അപ്‌ലോഡ് ചെയ്ത വിവരങ്ങൾ എന്തൊക്കെയാണ്? എന്നതടക്കമുള്ള കാര്യങ്ങളിലും സതീശൻ മറുപടി പറയണം.

കേരളത്തിലെ വികസനചെലവ് വളരെക്കുറവാണെന്ന് ഉൾപ്പെടെയുള്ള അബദ്ധങ്ങൾ ധവളപത്രത്തിൽ എങ്ങനെ വന്നു എന്ന് ഇപ്പോഴാണ് മനസിലായത്. റിസർവ് ബാങ്കിന്റെ വിവരങ്ങളാണ് എഐ വിശകലനം ചെയ്തത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന പണം ആർബിഐയുടെ കണക്കിൽ ഉൾപ്പെടില്ല. ഗ്രാന്റായാണ് അത് കണക്കാക്കുന്നത്.

സ. ടി എം തോമസ് ഐസക്
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം

കേരളത്തിന്റെ അഭിമാന പൊതുഗതാഗത സംവിധാനമായ കൊച്ചി മെട്രോ റെയിലിനെ തകർക്കാനും തരംതാഴ്ത്താനും യുഡിഎഫ് സർക്കാർ നടത്തുന്ന ആസൂത...
05/06/2026

കേരളത്തിന്റെ അഭിമാന പൊതുഗതാഗത സംവിധാനമായ കൊച്ചി മെട്രോ റെയിലിനെ തകർക്കാനും തരംതാഴ്ത്താനും യുഡിഎഫ് സർക്കാർ നടത്തുന്ന ആസൂത്രിത നീക്കമാണ്, കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിൽ കാണാൻ സാധിക്കുന്നത്. കൊച്ചി മെട്രോ പ്രതിമാസം 35 കോടി രൂപ നഷ്ടത്തിലാണെന്ന് കാണിച്ച് സർക്കാർ നിയമസഭയിൽ സമർപ്പിച്ച ധവളപത്രം പൂർണമായും വ്യാജവും ജനങ്ങളെ പറ്റിക്കുന്നതുമാണെന്ന് കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും.

മെട്രോ നഷ്ടത്തിലാണെന്ന് വരുത്തിതീർത്ത്, പൊതുജനങ്ങളുടെ ഈ വലിയ സ്വത്ത്, പതിയെ സ്വകാര്യമേഖലയ്ക്ക് ദാനം ചെയ്യാനുള്ള വൻ ഗൂഢാലോചനയാണ് ഈ ധവളപത്രത്തിന് പിന്നിലെന്ന് സംശയിച്ചാലും തെറ്റ്പറയാനാകില്ല. എന്നാൽ, സർക്കാരിന്റെ ഇത്തരം കള്ളക്കണക്കുകളെ പൂർണമായും പൊളിച്ചടുക്കുന്നതാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടുള്ള കണക്കുകൾ. ഈ ഔദ്യോഗിക വിവരങ്ങൾ പരിശോധിച്ചാൽ കൊച്ചി മെട്രോ കുതിപ്പിലാണ് എന്ന് ആർക്കും ബോധ്യപ്പെടും.

യഥാർത്ഥ കണക്കുകൾ പ്രകാരം 2024-25 സാമ്പത്തികവർഷത്തിൽ മാത്രം 33.34 കോടി രൂപയുടെ മികച്ച പ്രവർത്തനലാഭമാണ് കൊച്ചി മെട്രോ കൈവരിച്ചിരിക്കുന്നത്. തൊട്ടുമുൻവർഷത്തെ ലാഭത്തേക്കാൾ 10.4 കോടി രൂപയുടെ വലിയ വർധനയാണ് ഇതിലൂടെ മെട്രോ രേഖപ്പെടുത്തിയത്. എന്നാൽ മെട്രോയുടെ വളർച്ച വ്യക്തമാക്കുന്ന ഈ ലാഭക്കണക്കിന്റെ വിശദാംശങ്ങൾ ബോധപൂർവ്വം മറച്ചുവെക്കുകയാണ് സർക്കാർ ധവളപത്രത്തിൽ ചെയ്തിരിക്കുന്നത്.

മെട്രോ സർവീസ് ആരംഭിച്ച 2017–18 കാലയളവിൽ 24.19 കോടി രൂപയായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനനഷ്ടം. തൊട്ടടുത്ത വർഷമായ 2018–19ൽ ഈ പ്രവർത്തനനഷ്ടം 5.70 കോടിയായി കുറയ്ക്കാൻ മെട്രോയ്ക്ക് സാധിച്ചു. എന്നാൽ, തുടർന്നു വന്ന 2019–20ൽ നഷ്ടം 13.92 കോടിയായും, കൊവിഡ് പ്രതിസന്ധി രൂക്ഷമായ 2020–21ൽ 56.56 കോടിയായും ഉയർന്നു. കൊവിഡിന് ശേഷം രാജ്യം സാധാരണ നിലയിലായ 2021–22ൽ പ്രവർത്തനനഷ്ടം 34.94 കോടിയായി വീണ്ടും കുറഞ്ഞു.

തുടർന്ന് വന്ന വർഷങ്ങളിൽ വൻ കുതിപ്പാണ് മെട്രോ നടത്തിയത്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് 2022–23 സാമ്പത്തികവർഷത്തിൽ ചരിത്രത്തിലാദ്യമായി 5.35 കോടി രൂപയുടെ പ്രവർത്തനലാഭം നേടി മെട്രോ പുതിയ ചരിത്രമെഴുതി. തൊട്ടടുത്ത 2023–24ൽ പ്രവർത്തനലാഭം 22.94 കോടി രൂപയായി കുതിച്ചുയർന്നു. ഒടുവിൽ 2024–25 കാലയളവിൽ അത് 33.34 കോടി രൂപ എന്ന റെക്കോർഡ് ലാഭത്തിൽ എത്തിനിൽക്കുകയാണ്.

വരുമാനത്തിന്റെ വിശദമായ കണക്കുകൾ പരിശോധിച്ചാൽ 2024–25 കാലയളവിൽ കൊച്ചി മെട്രോ 182.37 കോടി രൂപയുടെ ആകെ പ്രവർത്തന വരുമാനമാണ് നേടിയത്. ഇതിൽ ടിക്കറ്റ് വിൽപ്പനയിലൂടെ മാത്രം 111.88 കോടി രൂപ ലഭിച്ചു. പരസ്യങ്ങൾ, സ്റ്റേഷൻ മുറികളുടെ വാടക തുടങ്ങിയ ടിക്കറ്റിതര മാർഗ്ഗങ്ങളിലൂടെ 55.41 കോടി രൂപയും മെട്രോ സ്വന്തമാക്കി.

ഇതിനുപുറമേ, വിവിധ കൺസൾട്ടൻസി പ്രവർത്തനങ്ങളിൽ നിന്ന് 1.56 കോടി രൂപയും മറ്റ് ഇതരമാർഗങ്ങളിൽനിന്ന് 13.52 കോടി രൂപയും മെട്രോയുടെ അക്കൗണ്ടിലെത്തി. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ മെട്രോയുടെ ആകെ പ്രവർത്തനച്ചെലവ് 149.03 കോടി രൂപ മാത്രമാണ്. അതായത്, ചെലവിനേക്കാൾ വളരെ കൂടുതൽ വരുമാനം നേടുന്ന ഒരു സ്ഥാപനത്തെയാണ് യുഡിഎഫ് സർക്കാർ തങ്ങളുടെ ധവളപത്രത്തിലൂടെ 'നഷ്ടക്കണക്ക്' പറഞ്ഞ് ജനമധ്യത്തിൽ അപമാനിക്കാൻ ശ്രമിക്കുന്നത്.

യഥാർത്ഥത്തിൽ പൊതുഗതാഗതം എന്നത് കേവലം ലാഭം മാത്രം കൊയ്യാനുള്ള ഒരു ബിസിനസ്സ് സംരംഭമല്ല, മറിച്ച് ജനങ്ങൾക്കുള്ള വലിയൊരു സാമൂഹ്യ നിക്ഷേപമാണ്. കൊച്ചി മെട്രോ വന്നതോടെ നഗരത്തിലെ യാത്രാക്ലേശത്തിന് ശാശ്വതമായ വലിയ പരിഹാരമാണുണ്ടായത്. യാത്രക്കാർക്ക് വലിയ തോതിൽ സമയലാഭമുണ്ടാവുകയും, ഇന്ധനച്ചെലവ് കുറയുകയും ചെയ്തു. അന്തരീക്ഷ മലിനീകരണവും നഗരത്തിലെ റോഡ് ഗതാഗതക്കുരുക്കും വൻതോതിൽ കുറയ്ക്കാൻ മെട്രോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് സുരക്ഷിതവും സുഖകരവുമായ എയർകണ്ടീഷൻഡ് യാത്ര സാധ്യമാക്കുന്ന മെട്രോയുടെ ഇത്തരം സാമൂഹിക നേട്ടങ്ങളെ പൂർണമായും വിസ്മരിച്ചുകൊണ്ടാണ് യുഡിഎഫ് ഭരണകൂടം കോർപ്പറേറ്റുകൾക്ക് വേണ്ടി മെട്രോയെ തളർത്താൻ നോക്കുന്നത്.

കള്ളക്കണക്കുകൾ നിരത്തി പൊതുസ്വത്ത് സ്വകാര്യവൽക്കരിക്കാനും കോഴിക്കോടും തിരുവനന്തപുരത്തും മെട്രോ നടപ്പാക്കാതിരിക്കാനുമുള്ള സർക്കാരിന്റെ ഗൂഢാലോചനയാണ് ഇതിലൂടെ പുറത്തുവരുന്നത്. മറ്റ് പല രാജ്യങ്ങളിലും മെട്രോ സർവീസുകൾ സ്വകാര്യവത്കരിക്കുകയും തുടർന്ന് അത് നഷ്ടത്തിലേക്ക് പോയപ്പോൾ സർക്കാർ തിരിച്ചുപിടിച്ച് വൻ ലാഭത്തിൽ ആക്കുകയും ചെയ്ത അനുഭവം നമുക്ക് മുന്നിലുള്ളപ്പോഴാണ് സതീശൻ സർക്കാർ ലാഭത്തിൽ പൊയ്ക്കൊണ്ടിരിക്കുന്ന മേഖലയെ നഷ്ടമെന്ന് ചാപ്പകുത്തി മുതലാളിമാർക്ക് എറിഞ്ഞുകൊടുക്കുന്നത്.

സംസ്ഥാനം കടക്കെണിയിലാണെന്ന പ്രചാരണം വാസ്‌തവിരുദ്ധമാണെന്ന്‌ വ്യക്തമാക്കി യുഡിഎഫ്‌ സർക്കാരിന്റെ ധവളപത്രം. 2020–21ൽ 40.3  ശ...
05/06/2026

സംസ്ഥാനം കടക്കെണിയിലാണെന്ന പ്രചാരണം വാസ്‌തവിരുദ്ധമാണെന്ന്‌ വ്യക്തമാക്കി യുഡിഎഫ്‌ സർക്കാരിന്റെ ധവളപത്രം. 2020–21ൽ 40.3 ശതമാനമായിരുന്ന കടം ഇപ്പോൾ 33.32 ശതമാനമായി കുറഞ്ഞുവെന്ന്‌ ധവളപത്രം പറയുന്നു. 2004ൽ യുഡിഎഫ്‌ ഭരിക്കുമ്പോഴാണ്‌ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കടം. അന്ന്‌ കടം–ജിഡിപി അനുപാതം 42ശതമാനമായിരുന്നു. ട്രഷറി നിക്ഷേപം സഞ്ചിത ബാധ്യതയുടെ ഭാഗമായി കണക്കാക്കിയിരുന്നില്ല. അതുകൂടി നോക്കിയാൽ 45 ശതമാനത്തിനു മുകളിൽ വരുമായിരുന്നു. അതാണ്‌ ഇപ്പോൾ 33.32ശതമാനമായി കുറഞ്ഞത്‌.

2000 മുതലുള്ള ഓരോ അഞ്ചുവർഷവുമെടുത്താൽ കടം ഏറ്റവും പെരുകിയത്‌ 2011–16 ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണെന്ന്‌ കാണാം. വി എസ്‌ സർക്കാർ അധികാരമൊഴിയുന്ന 2011ൽ 2006നെ അപേക്ഷിച്ച്‌ 75.35 ശതമാനമാണ്‌ കടത്തിലുണ്ടായ വർധന. എന്നാൽ, ഉമ്മൻചാണ്ടി സർക്കാർ ഒഴിയുന്ന 2016ൽ അത്‌ 93.26 ശതമാനമായി വർധിച്ചു.

ഒന്നാം പിണറായി സർക്കാർ അധികാരമൊഴിയുമ്പോൾ 91.56 ശതമാനമാണ്‌ വർധിച്ചത്‌. കേന്ദ്രം കോവിഡിന്റെ സാഹചര്യത്തിൽ കൂടുതൽ വായ്‌പയ്‌ക്ക്‌ അനുമതി നൽകിയ കാലമായിരുന്നു അത്‌. 2026ലാകട്ടെ കടത്തിലെ വർധനവ്‌ കുറഞ്ഞ്‌ 60.68 ശതമാനത്തിലെത്തി.

കടം – ജിഎസ്‌ഡിപി അനുപാതമെടുത്താൽ രാജ്യത്ത്‌ ആദ്യ10 സംസ്ഥാനങ്ങളിൽപോലും കേരളമില്ല. കേരളത്തിൽ 35 ശതമാനമാണെങ്കിൽ അരുണാചൽപ്രദേശിൽ 59. 8ശതമാനവും നാഗാലാന്റിൽ 47ശതമാനവും പഞ്ചാബിൽ 46.4 ശതമാനവുമാണ്‌. ഹിമാചൽപ്രദേശ്‌ (42.8), മണിപ്പുർ (39.2), മേഘാലയ (39.1), പശ്ചിമ ബംഗാൾ (38.9), സിക്കിം (38.6), ബിഹാർ (36.8), രാജസ്ഥാൻ (35.9), ആന്ധ്രാപ്രദേശ്‌ (35.4) തുടങ്ങിയ സംസ്ഥാനങ്ങളും കേരളത്തിന്‌ മുകളിലാണ്‌. കേന്ദ്ര സർക്കാരിന്റെ കടം 2014ൽ 60 ലക്ഷം കോടിയായിരുന്നത്‌ ഇപ്പോൾ 201 ലക്ഷം കോടിയിലേറെയാണ്‌.

എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങളെയും കിഫ്ബി പദ്ധതികളെയും അപകീർത്തിപ്പെടുത്താൻ സതീശൻ സർക്കാർ ഉപയോഗിച്ച മുനയൊടിഞ്ഞ ആയു...
05/06/2026

എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങളെയും കിഫ്ബി പദ്ധതികളെയും അപകീർത്തിപ്പെടുത്താൻ സതീശൻ സർക്കാർ ഉപയോഗിച്ച മുനയൊടിഞ്ഞ ആയുധമായിരുന്നു. കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രം. കഴിഞ്ഞ സർക്കാരിനെ രാഷ്ട്രീയ ലക്ഷ്യത്തോടെ ജനമധ്യത്തിൽ താഴ്ത്തിക്കാണിക്കാൻ വ്യാജ കണക്കുകളുമായി സതീശൻ ധവളപത്രത്തെ ഉപയോഗപ്പെടുത്തി എന്നതാണ് വാസ്തവം.

സങ്കീർണ്ണമായ ഒരു വിഷയത്തിന്റെ യഥാർത്ഥ നിജസ്ഥിതി, കണക്കുകൾ, അല്ലെങ്കിൽ നിലപാടുകൾ പൊതുജനങ്ങളെയും അധികാരികളെയും ബോധ്യപ്പെടുത്താൻ പുറത്തിറക്കുന്ന ആധികാരിക ഔദ്യോഗിക പ്രമാണമാണ് ധവളപത്രം. സുതാര്യമായി യഥാർത്ഥ വിവരങ്ങൾ ജനങ്ങളെ അറിയിക്കാൻ ഉപയോഗിക്കേണ്ട ഔദ്യോഗിക സംവിധാനത്തെ, സ്വന്തം രാഷ്ട്രീയ അജണ്ടയ്ക്കായി കണക്കുകൾ വക്രീകരിച്ച് അവതരിപ്പിക്കാനുള്ള ആയുധമാക്കുകയാണ് യുഡിഎഫ് സർക്കാർ ചെയ്യുന്നത്.

കിഫ്ബി ധനസഹായത്തോടെയുള്ള വികസന പദ്ധതികൾ ഏതാനും ജില്ലകളിലേക്ക് മാത്രമായി ചുരുങ്ങുന്നുവെന്ന ധവളപത്രത്തിലെ വാദം പൂർണമായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. കിഫ്ബി ഫണ്ടിന്റെ സിംഹഭാഗവും മൂന്ന് ജില്ലകളിലേക്ക് മാത്രമാണ് പോകുന്നതെന്നും ഇത് പ്രാദേശിക അസമത്വം ഉണ്ടാക്കുന്നുവെന്നുമാണ് ധവളപത്രത്തിലെ പ്രധാന ആക്ഷേപം. എന്നാൽ, പദ്ധതികളുടെ യാഥാർത്ഥ്യവും സാങ്കേതിക വശങ്ങളും മറച്ചുവെച്ചാണ് ഈ കുത്തിത്തിരുപ്പ് വ്യാഖ്യാനം.

കിഫ്ബി ആകെ ചെലവഴിച്ച തുകയുടെ 17 ശതമാനം ഏകദേശം 46,000 കോടി രൂപയിൽ 7,800 കോടിയോളം രൂപ തിരുവനന്തപുരം ജില്ലയിലാണ് വിനിയോഗിച്ചതെന്നാണ് ധവളപത്രം ആരോപിക്കുന്നത്. മറ്റ് ജില്ലകളിൽ വിവേചനം കാണിക്കുന്നുവെന്ന തോന്നുൽ ജനങ്ങളിലുണ്ടാക്കാനാണ് ഈ നീക്കം.

സംസ്ഥാനമൊട്ടാകെ നടന്ന ദേശീയപാത സ്ഥലമെടുപ്പിനായി കിഫ്ബി അനുവദിച്ച 6,000 കോടിയോളം രൂപയുടെ ബില്ലുകൾ മുഴുവൻ തിരുവനന്തപുരം ജില്ലയുടെ അക്കൗണ്ടിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത്, തിരുവനന്തപുരം ജില്ലയ്ക്ക് വേണ്ടി മാത്രം ചെലവഴിച്ചു എന്ന് ധവളപത്രം പറയുന്ന തുകയുടെ 77 ശതമാനവും സംസ്ഥാനമൊട്ടാകെയുള്ള ദേശീയപാത വികസനത്തിനായുള്ള സ്ഥലമെടുപ്പ് വിഹിതമാണ്.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ദേശീയപാത വികസനത്തിന്റെ തുക മുഴുവൻ ഒരു ജില്ലയുടെ തലയിൽ കെട്ടിവെച്ച് വികസനത്തിൽ അസമത്വമുണ്ടെന്ന് വരുത്തിതീർക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. പ്രതിപക്ഷ ധവളപത്രത്തിലുടനീളം ഇത്തരത്തിലുള്ള വക്രീകരിച്ച കണക്കുകളും വ്യാജ വ്യാഖ്യാനങ്ങളുമാണ് നിരത്തിയിരിക്കുന്നത്.

എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ-വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾക്കിടയിൽ ലഭിച്ച വൻ സ്വീകാര്യതയിൽ അസ്വസ്ഥരായവർ, വസ്തുതകൾ വളച്ചൊടിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. കണക്കുകൾ വെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം രാഷ്ട്രീയ കൺകെട്ടുകളെ 'ധവളപത്രം' എന്നല്ല, രാഷ്ട്രീയ പാപ്പരത്തം എന്നാണ് വിളിക്കേണ്ടത്.

ആദിവാസി ഗോത്ര വിഭാഗത്തിൽപെട്ട മെന്റർ അധ്യാപകരെ യുഡിഎഫ് സർക്കാർ പിരിച്ചുവിട്ട നടപടി കടുത്ത അന്യായമാണ്. ആദിവാസി വിദ്യാർഥിക...
05/06/2026

ആദിവാസി ഗോത്ര വിഭാഗത്തിൽപെട്ട മെന്റർ അധ്യാപകരെ യുഡിഎഫ് സർക്കാർ പിരിച്ചുവിട്ട നടപടി കടുത്ത അന്യായമാണ്. ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന പിന്തുണ നൽകുന്നതിനുമാണ് എൽഡിഎഫ് സർക്കാർ മെന്റർ അധ്യാപകരെ നിയമിച്ചത്. വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി ജോലി ചെയ്യുന്ന 308 അധ്യാപകരെയാണ്‌ സർക്കാർ പിരിച്ചുവിട്ടത്. ഗോത്രബന്ധു പദ്ധതി പ്രകാരം പ്രതിമാസം 21,900 രൂപ വേതനത്തിൽ ഒന്നു മുതൽ നാലുവരെ ക്ലാസുകളിൽ പഠിപ്പിച്ചിരുന്നവരാണിവർ. ടി ടിസി, ബിഎഡ് യോഗ്യതയുള ഗോത്രവിഭാഗം യുവാക്കളെയാണ് ഈ ചുമതലയിൽ നിയോഗിച്ചത്. നിലവിലുള്ള അധ്യാപകരെ ഈ അധ്യയന വർഷം ജോലിയിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. പട്ടികവർഗ വകുപ്പ് ഡയറക്ടറുടെ നിർദേശപ്രകാരമാണ് ഐടിഡിപി പ്രൊജക്ട്‌ ഓഫീസർമാരുടെ ഉത്തരവ്‌. സ്കൂൾ തുറന്നപ്പോൾ ഇവർക്ക് ജോലിയിൽ പ്രവേശിക്കാനായില്ല.

ഒമ്പത് വർഷമായി ജോലി ചെയ്യുന്ന 241 മെന്റർ അധ്യാപകർക്ക് വയനാട്ടിലും പാലക്കാട് അമ്പത് പേർക്കും മലപ്പുറത്ത്‌ 17 പേർക്കും ജോലി നഷ്ടമായി. ഗോത്ര വിദ്യാർഥികളുടെ പഠനം ഇതോടെ താളംതെറ്റും.

2016ലെ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ ഏറ്റവും വിപ്ലവകരമായ നടപടിയായിരുന്നു ആദിവാസി മെന്റർ അധ്യാപക നിയമനം. രാജ്യത്ത് ആദ്യമായി കേരളത്തിലാണ് ഗോത്ര വിദ്യാർഥികൾക്കായി ഇത്തരമൊരു സംരക്ഷണ പദ്ധതി. പട്ടികവർഗ വകുപ്പു വഴിയാണ് പദ്ധതി നടപ്പാക്കിയത്.

ഇതുവഴി ആദിവാസി വിദ്യർഥികളുമായി അവരുടെ ഭാഷയിൽ ആശയ വിനിമയം നടത്തി പഠിപ്പിക്കാൻ സാധിച്ചു. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറച്ചു. ജോലിയും ലഭിച്ചു. ഒരേ സമയം ആദിവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസ മുന്നേറ്റം ഉറപ്പാക്കുക്കുകയും ജോലി നൽകി ഗോത്ര കുടുംബങ്ങളെ സാമ്പത്തികമായും സാമൂഹ്യമായും ഉയർത്തുകയും ചെയ്തു. ഏറ്റവും പിന്നാക്കമായ അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗത്തിൽപ്പെട്ടവരാണ് അധ്യാപകരിൽ ഭൂരിഭാഗവും. ഏപ്രിൽ, മെയ് മാസങ്ങളിലും ഇവർ വിദ്യാലയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഉന്നതികളിലെ വിദ്യാർഥികളെ സ്കൂളുകളിൽ ചേർക്കാനും മറ്റുമുള്ള പ്രവർത്തനങ്ങളിൽ കൂടി വ്യാപൃതരായിരുന്നവർക്കാണ് ജോലി നഷ്ടപ്പെട്ടത്.

പിരിച്ചുവിട്ട മെന്റർ അധ്യാപകർ പ്രക്ഷോഭ രംഗത്താണ്. ഇവരുടെ ന്യായമായ ആവശ്യം അംഗീകരിച്ച് ജോലിയിൽ തിരിച്ചെടുക്കാൻ സർക്കാർ തയ്യാറാകണം.

സ. പിണറായി വിജയൻ

ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന പിന്തുണ നൽകുന്നതിനുമായി എൽഡിഎഫ് സർക്കാർ നിയമിച്ച മെന്റർ അധ്യാപകരെ...
05/06/2026

ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന പിന്തുണ നൽകുന്നതിനുമായി എൽഡിഎഫ് സർക്കാർ നിയമിച്ച മെന്റർ അധ്യാപകരെ പിരിച്ചുവിട്ട നടപടിക്കെതിരെ പ്രതിഷേധം. വയനാട് ജില്ലാ ഗോത്രബന്ധു അധ്യാപകർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. മെന്റർ‌ അധ്യാപകരെ തിരിച്ചെടുക്കണമെന്നും, സർക്കാർ തീരുമാനം പുന:പരിശോധിച്ചില്ലെങ്കിൽ രാപകൽ നിരാഹാര സമരത്തിലേക്ക് നീങ്ങുകയാണ് പ്രതിഷേധക്കാർ.

ഒരു മുന്നറിയിപ്പുമില്ലാതെയാണ് സർക്കാർ പിരിച്ചുവിട്ടതെന്ന് മെന്റർ അധ്യാപകർ പറഞ്ഞു. കഴിഞ്ഞ ഒൻപത് വർഷമായി ജോലി ചെയ്തുവരികയായിരുന്നു. ഗോത്രവിഭാഗത്തിലെ കുട്ടികളെ അവരുടെ വീടുകളിൽ ചെന്ന് സ്കൂളുകളിലേക്ക് എത്തിക്കുകയും, അവിടെനിന്ന് കുട്ടികൾക്ക് വേണ്ട എല്ലാ വിധ പിന്തുണയും നൽകുന്നത് മെന്റർമാരാണ്. വേതനം ലഭിക്കാത്ത ശനി, ഞായർ ദിവസങ്ങളിലും ഏപ്രിൽ, മെയ് മാസങ്ങളിലും സേവനം ചെയ്തുവന്നിരുന്നു. കുട്ടികൾ വിദ്യാലയത്തിലേക്ക് എത്താത്ത അവസ്ഥയെ നല്ലനിലയിൽ കുറച്ചുകൊണ്ടുവരാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടെന്നും, ഇത്തവണത്തെ എസ്എസ്എൽസി ഫലത്തിൽ പോലും ഈ പരിശ്രമം വിജയിച്ചതായി കാണാമെന്നും അധ്യാപകർ പറയുന്നു.

കഴിഞ്ഞ ഒൻപത് വർഷമായി തസ്തിക കൃത്യമായി പുതുക്കിയിരുന്നു. ഈ വർഷം ജൂണിൽ അധ്യയന വർഷം ആരംഭിക്കുമ്പോഴാണ് മുന്നറിയിപ്പൊന്നുമില്ലാതെ ഇനി ജോലിയില്ലെന്ന് പറയുന്നത്. എന്തിനാണ് ഞങ്ങളെ പിരിച്ചുവിട്ടതെന്ന് സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും മെന്റർ അധ്യാപകർ പറയുന്നു.

എൽഡിഎഫ്‌ സർക്കാരിന്റെ ഏറ്റവും മനുഷ്യത്വപരമായ ഇടപെടലായിരുന്നു ആദിവാസി വിദ്യാർഥികളുടെ പഠനത്തിനായുള്ള മെന്റർ അധ്യാപക നിയമനം. വിദ്യാർഥികൾക്ക് അവരുടെ ഭാഷയിൽ പഠിക്കാൻ സാധിച്ചു. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറച്ചു. ഉന്നതികളിൽനിന്ന്‌ കുട്ടികളെ സ്‌കൂളുകളിലേക്ക്‌ എത്തിച്ചു. വരാത്ത വിദ്യാർഥികളെ തേടി അധ്യാപകർ കോളനികളിലേക്ക്‌ എത്തി. പഠനഭയം മാറ്റി മിടുക്കരാക്കി. കുട്ടികൾക്ക്‌ വിദ്യാഭ്യാസ പിന്തുണയ്‌ക്കൊപ്പം ആദിവാസി ഉദ്യോർഗാർഥികൾക്ക്‌ തൊഴിൽ നൽകി കുടുംബങ്ങളെ സാമ്പത്തികമായും സാമൂഹ്യമായും ഉയർത്തി.

2017 അധ്യയന വർഷം ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്‌ ഗോത്രബന്ധു പദ്ധതി പ്രകാരം മെന്റർ അധ്യാപകരെ നിയമിച്ചത്‌. പട്ടികവർഗ വകുപ്പിന്‌ ക‍ീഴിൽ പ്രത്യേകം പദ്ധതി തയ്യാറാക്കി 750 രൂപ ദിവസ വേതനത്തിലായിരുന്നു നിയമനം. രണ്ടാം പിണറായി സർക്കാർ ഇത്‌ പ്രതിമാസം 21,900 രൂപയാക്കി. ശനി, ഞായർ ഉൾപ്പെടെയുള്ള അവധി ദിനങ്ങളിൽക്കൂടി വേതനം നൽകി. ഒന്പതുവർഷമായി ഒരുതടസ്സവുമില്ലാതെ ഇവർ ജോലി ചെയ്‌തു.

മാർച്ചിൽ ജോലി കഴിഞ്ഞാൽ ജൂൺ ഒന്നുവച്ച് നിയമന ഉത്തരവ് വീണ്ടും നൽകുകയാണ് ചെയ്തിരുന്നത്. ഇത്തവണ സ്കൂളിൽ എത്തിയപ്പോഴാണ് പിരിച്ചുവിട്ടത് അറിയുന്നത്. ഒഴിവുകൾ നികത്താനായി കഴിഞ്ഞ വർഷവും അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തി തയ്യാറാക്കിയ റാങ്ക് പട്ടികയും നിലവിലുണ്ട്. പട്ടികവർഗ, വിദ്യാഭ്യാസ വകുപ്പുകൾ യോജിച്ചായിരുന്നു ഇവരുടെ വിന്യാസവും നിയന്ത്രണവും. സർക്കാർ, എയ്‌ഡഡ്‌ വിദ്യാലയങ്ങളിൽ ഒന്നുമുതൽ നാലുവരെ ക്ലാസുകളിലായിരുന്നു നിയമനം.

കേന്ദ്ര ബിജെപി സർക്കാരിന്റെ പാത പിന്തുടർന്ന്‌ പൊതുമേഖലയെ സ്വകാര്യവൽക്കരിക്കാനും സബ്‌സിഡികൾ നിർത്തലാക്കാനും ലക്ഷ്യമിട്ടുള...
05/06/2026

കേന്ദ്ര ബിജെപി സർക്കാരിന്റെ പാത പിന്തുടർന്ന്‌ പൊതുമേഖലയെ സ്വകാര്യവൽക്കരിക്കാനും സബ്‌സിഡികൾ നിർത്തലാക്കാനും ലക്ഷ്യമിട്ടുള്ളതാണ് യുഡിഎഫ്‌ സർക്കാരിന്റെ ധവളപത്രം. വികസനവും ക്ഷേമവും പടിക്കുപുറത്താകുമെന്ന സൂചനകൂടി നൽകുന്നതാണ്‌ മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ സമർപ്പിച്ച ധവളപത്രം.

സംസ്ഥാനം കടക്കെണിയിലാണെന്ന യുഡിഎഫ്‌ പ്രചാരണങ്ങളെ സാധൂകരിക്കാനുള്ള ശ്രമമാണ്‌ ധവളപത്രത്തിലൂടെ നടത്തിയതെങ്കിലും അതെല്ലാം പൊളിഞ്ഞുവീണു. സംസ്ഥാനത്തിന്റെ കടം അപകടസ്ഥിതിയിലല്ലെന്നും ഖജനാവ്‌ ശൂന്യമല്ലെന്നും ധവളപത്രത്തിലുണ്ട്‌. സർക്കാർ മുടക്കുന്ന പണം മൂന്നുവർഷംകൊണ്ട്‌ തിരിച്ചുപിടിക്കണമെന്നും സർക്കാർ ഫെസിലിറ്റേറ്ററുടെ (സഹായകൻ) ചുമതല മാത്രം നിർവഹിച്ചാൽ മതിയെന്നും മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ ആവർത്തിച്ചതും സർക്കാരിന്റെ നയമെന്തായിരിക്കുമെന്ന സൂചനയാണ്‌.

05/06/2026

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് എകെജി സെന്ററിൽ മാധ്യമങ്ങളെ കാണുന്നു.

Address

Kunnummal
Malappuram
676505

Alerts

Be the first to know and let us send you an email when CPIM Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Malappuram:

Share