03/09/2026
പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ സമരം ചെയ്യുന്ന ഹൗസ് സർജൻ വിദ്യാർഥികളെ അധിക്ഷേപിച്ച വി കെ ശ്രീകണ്ഠൻ എംപി. വിദ്യാർഥികളോട് മാപ്പ് പറയാൻ തയ്യാറാവണം.
മെഡിക്കൽ കോളേജിന്റെ മേൽനോട്ട സമിതി ചെയർമാൻ കൂടിയായ എംപി. സമരം ചെയ്യുന്ന വിദ്യാർഥികളുമായി ചർച്ചക്ക് എത്തിയപ്പോഴായിരുന്നു അധിക്ഷേപം.
‘ഇവിടെ എക്സ്-റേ പ്രവർത്തിക്കുന്നില്ല എന്ന് ഞാൻ എങ്ങനെയാണ് അറിയുന്നത്..? പരിശോധിക്കാനുള്ള സാങ്കേതികവിദ്യയൊന്നും എനിക്കറിയില്ല. നിങ്ങളുടെ കയ്യിലുള്ള സ്റ്റെതസ്കോപ്പ് വർക്ക് ചെയ്യുന്നുണ്ടോ എന്ന് ഞാൻ എങ്ങനെയാ പരിശോധിക്കുക..?, ഷോ കാണിക്കരുത്... സമരത്തിന് വേറെ ലക്ഷ്യമുണ്ട്’ തുടങ്ങിയവയായിരുന്നു എംപിയുടെ പ്രയോഗങ്ങൾ.
"സാറിന് അറിയില്ലെങ്കിൽ പിന്നെ ആർക്കാണ് അറിയുക..? സർ ഇവിടുത്തെ മോണിറ്ററിങ് കമ്മിറ്റി ചെയർമാൻ കൂടിയായ എം പി ഇതൊന്നും അറിഞ്ഞില്ല എന്ന് പറയുന്നത് അപമാനകരം ആണ്.
അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ഹോസ്പിറ്റൽ അധികൃതർക്കെതിരെ ന്യായമായി സമരം ചെയ്ത വിദ്യാർത്ഥികളെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത എംപി പ്രസ്താവന പിൻവലിച്ചു മാപ്പ് പറയാൻ തയാറാവണം എന്ന് dyfi ജില്ലാ സെക്രെട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.