INL നാദാപുരം മണ്ഡലം

INL നാദാപുരം മണ്ഡലം "ഇന്ത്യൻ നാഷണൽ ലീഗ്" (INL) നെ സംബന്ധിച്ച വാർത്തകളും വിവരങ്ങളും

INL കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഇ.കെ. പോക്കർ സാഹിബ്‌ ന്നുINL നാദാപുരം മണ്ഡലം കമ്മറ്റിയുടെ അഭ...
12/06/2026

INL കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഇ.കെ. പോക്കർ സാഹിബ്‌ ന്നു
INL നാദാപുരം മണ്ഡലം കമ്മറ്റിയുടെ അഭിവാദ്യങ്ങൾ

ജൂൺ 13 ( ശനി ) രാവിലെ 11 മണി മുതൽ കോഴിക്കോട് ടൗൺ ഹാളിൽ
12/06/2026

ജൂൺ 13 ( ശനി )
രാവിലെ 11 മണി മുതൽ
കോഴിക്കോട് ടൗൺ ഹാളിൽ

യു.ഡി.എഫ് - ഗവർണർ ഡീൽ: എം.ജി വാഴ്സിറ്റി സംഘ്പരിവാറിന് പതിച്ചു നൽകി - ഐ.എൻ.എൽകോഴിക്കോട് : ഗവർണറുമായി ഉണ്ടാക്കിയ ഡീലിന്റെ ...
07/06/2026

യു.ഡി.എഫ് - ഗവർണർ ഡീൽ: എം.ജി വാഴ്സിറ്റി സംഘ്പരിവാറിന് പതിച്ചു നൽകി - ഐ.എൻ.എൽ

കോഴിക്കോട് : ഗവർണറുമായി ഉണ്ടാക്കിയ ഡീലിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ്-മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെ എം.ജി യൂണിവേഴ്സിറ്റി സെനറ്റ് സംഘ്പരിവാറിന് പതിച്ചു നൽകിയ നടപടി കേരളത്തെ കാവിവൽക്കരിക്കാനുള്ള ആർ.എസ്.എസ് പദ്ധതിയുടെ ഭാഗമാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കേണ്ടതുണ്ടെന്നും ഐ.എൻ.എൽ.
ഈ വിഷയത്തിൽ ഗവർണറുമായി ഏറ്റുമുട്ടേണ്ടതില്ലെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എൻ ജോണിൻ്റെ പ്രതികരണം സംഘ്പരിവാറിനു മുന്നിൽ തലകുനിച്ചു നിൽക്കുന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ, രാഷ്ട്രീയമായി വരിയുടക്കപ്പെട്ട പാവം ശിഷ്യനാണ് താനെന്ന് സ്വയം തുറന്നു സമ്മതിക്കലാണ്. ഗവർണർ ഇറക്കിയ സെനറ്റ് അംഗങ്ങളുടെ പട്ടികയിൽ 30ൽ 19 പേരും സംഘ്പരിവാറുകാരാണ്. ബിജെപി ദേശീയ കൗൺസിൽ അംഗവും 2021ലെ തെരഞ്ഞെടുപ്പിൽ പാലായിൽ ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന കെ പ്രമീള ദേവിയടക്കമുള്ള പത്തൊമ്പത് പേരെയാണ് ഗവർണർ സെനറ്റിൽ കുത്തിനിറച്ചിരിക്കുന്നത്. താൽക്കാലിക വി.സിയായി സംഘ്പരിവാറുകാരനായ ഡോക്ടർ മാവൃത്തിയെ നിയമിച്ചതിന് പിറകെയാണ് ഈ നീക്കം. സർക്കാർ മനപ്പൂർവ്വം പാനൽ നൽകാതിരുന്നതാണ് ഗവർണർക്ക് തൻ്റെ കാവിവൽക്കരണ അജണ്ടയുമായി മുന്നോട്ടു പോവാൻ നിഷ്പ്രയാസം സാധിച്ചത്. ഗവർണർമാരെ ഉപയോഗിച്ച് സർവ്വകലാശാലകളിലൂടെ കാവി രാഷ്ട്രീയം ത്വരിതപ്പെടുത്താനുള്ള ആർ.എസ്.എസ് പദ്ധതിയെ ചെറുത്തു തോൽപ്പിക്കാനും ഈ വിഷയത്തിൽ മുസ്‌ലിം ലീഗ് അടക്കമുള്ള യു.ഡി.എഫ് കക്ഷികൾ പുലർത്തുന്ന കാപട്യം തുറന്നുകാട്ടാനും പ്രബുദ്ധ കേരളം മുന്നോട്ടുവരണമെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു.

മുനമ്പം വഖഫ് : ലീഗ് സെക്രട്ടറി പൊട്ടൻ കളി തുടരുന്നു - ഐ.എൻ.എൽ

കോഴിക്കോട് : മുനമ്പം വലഫ് ഭൂമിയുടെ കാര്യത്തിൽ മുസ്‌ലിം ലീഗ് നേതാവ് പി.എം.എ സലാം യാഥാർത്ഥ്യം മനസ്സിലാക്കിയിട്ടും പൊട്ടൻകളി തുടരുകയാണെന്ന് ഐ.എൻ.എൽ.
പുതിയ നിയമമനുസരിച്ച് ഉമീദ് പോർട്ടലിൽ വഖഫ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ സ്വത്ത് വഖഫ് അല്ലാതാവുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പോർട്ടലിൽ രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള അവസാന തീയതി 2026 മേയ് 17 ആയിരുന്നു. മേയ് 14നാണ് വ്യക്തികളുടെയും വിവിധ സംഘടനകളുടെയും അഭ്യർത്ഥന മാനിച്ച് ബോർഡ് രജിസ്ട്രേഷൻ പൂർത്തിയാക്കുന്നത്. അനാവശ്യമായ വിവാദം ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു എന്ന മട്ടിൽ ഇതിനെയാണ് മഹാപാതകമായി സലാം അവതരിപ്പിക്കുന്നത്. നിസാർ കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ 2019ൽ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ബോർഡ് ചെയർമാനായിരിക്കെയാണ് മുനമ്പം ഭൂമി വഖഫ് ബോർഡിൽ റജിസ്റ്റർ ചെയ്യുന്നത്. ലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീറും കെ.പി.എ മജീദുമൊക്കെ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് എത്രയോ തവണ പ്രസ്താവന നടത്തിയതാണ്. അന്നൊന്നും ഇല്ലാത്ത പരിഭ്രാന്തിയും വഖഫ് സ്വത്തിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നവരെ കടിച്ചു കീറാനുള്ള വ്യഗ്രതയും ലീഗ് അകപ്പെട്ട രാഷ്ട്രീയ കുരുക്കിൻ്റെ സങ്കീർണതയാണ് ചൂണ്ടിക്കാട്ടുന്നത്. മുനമ്പത്തേത് വഖഫ് സ്വത്തല്ല എന്ന് നൂറുവട്ടം ആവർത്തിച്ച മുഖ്യമന്ത്രി വി.ഡി സതീശനെ താങ്ങുകയല്ലാതെ ലീഗിൻ്റെ മുന്നിൽ വേറെ മാർഗ്ഗമില്ല. ധർമ്മ സ്ഥാപനങ്ങളെ തള്ളിപ്പറയാനും വഖഫ് സംരക്ഷിക്കാൻ ഇറങ്ങിയവരെ കുറ്റപ്പെടുത്താനും പി.എം.എ സലാം കാണിക്കുന്ന ആവേശം മുസ്‌ലിം ലീഗ് അധികാരം നിലനിർത്താൻ ആർക്കും മുമ്പിലും തലകുനിക്കും എന്നതിൻ്റെ വ്യക്തമായ തെളിവാണ്. ബാബറി മസ്ജിദ് വിഷയത്തിലും ഇതേ നിലപാടായിരുന്നു സ്വീകരിച്ചത്. അതുകൊണ്ടുതന്നെ, മുനമ്പത്തെ 404 ഏക്കർ വഖഫ് ഭൂമി സംരക്ഷിക്കുന്ന വിഷയത്തിൽ കോൺഗ്രസ്-ലീഗ്-ബി.ജെ.പി മുന്നണി നടത്തുന്ന കുപ്രചരണങ്ങളെ പരാജയപ്പെടുത്താനും വഖഫ് സ്വത്ത് തിരിച്ചുപിടിക്കാനും മതേതര വിശ്വാസികൾ നിയമ മാർഗേന ഒറ്റക്കെട്ടായി പൊരുതണമെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും ആവശ്യപ്പെട്ടു

വന്ദേമാതരം : യു.ഡി.എഫ് സർക്കാർ ഹിന്ദുത്വ അജണ്ടക്ക് കീഴടങ്ങിയതിൻ്റെ തെളിവ് - ഐ.എൻ.എൽകോഴിക്കോട് : കേരളത്തിൽ ഇതാദ്യമായി  മന...
19/05/2026

വന്ദേമാതരം : യു.ഡി.എഫ് സർക്കാർ ഹിന്ദുത്വ അജണ്ടക്ക് കീഴടങ്ങിയതിൻ്റെ തെളിവ് - ഐ.എൻ.എൽ

കോഴിക്കോട് : കേരളത്തിൽ ഇതാദ്യമായി മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ദേശീയ ഗാനത്തിന് മുന്നോടിയായി വിവാദ ഗീതമായ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും ആലപിച്ചത് വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ ഹിന്ദുത്വ അജണ്ടക്ക് കീഴടങ്ങിയതിൻ്റെ വ്യക്തമായ തെളിവാണെന്ന് ഐ.എൻ.എൽ.
പശ്ചിമബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്ത ബി.ജെ.പി മുഖ്യമന്ത്രിയുടെ സ്ഥാനാരോഹണത്തിൽ വന്ദേമാതരം ചൊല്ലിയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം കേന്ദ്രസർക്കാറിന്റെ തീവ്ര വലതുപക്ഷ നീക്കങ്ങളെ ശക്തിയുക്തം എതിർക്കുന്ന തമിഴ്നാട്ടിൽ നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ വന്ദേമാതരം ചൊല്ലിയത് വിവാദമായിരുന്നു. അതിനു വഴങ്ങരുതെന്ന് ഇടതു കക്ഷികൾ വിജയിയെ ഓർമ്മപ്പെടുത്തുകയുണ്ടായി. രാജേന്ദ്ര ആർലേക്കർ ലോക് ഭവനിൽ എത്തിയത് മുതൽ മുഴുവൻ ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം പൂർണമായി ആലപിച്ച് ഹിന്ദുത്വ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചപ്പോൾ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി അതിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയ സംഭവം പോലുമുണ്ടായി. എൽ.ഡിഎഫ് ഭരണകാലത്ത് വന്ദേമാതരത്തിലൂടെ ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ നഖശികാന്തം എതിർത്തതാണ്. എന്നാൽ മുഖ്യമന്ത്രി വി.ഡി സതീശനോ മുസ്‌ലിം ലീഗ് നേതാക്കളോ ഒരക്ഷരം എതിർപ്പ് പ്രകടിപ്പിക്കാത്തത് കൊണ്ടാണ് രാഹുൽ ഗാന്ധിയെയും പാണക്കാട് സ്വാദിഖലി തങ്ങളെയും മത നേതാക്കളെയും സാക്ഷിയാക്കി ആർ.എസ്.എസിന് പ്രിയപ്പെട്ട ഗീതം അടിച്ചേൽപ്പിച്ചത്. വന്ദേ മാതരത്തിൻ്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമാണ് രാഷ്ട്രശില്പികളും ഭരണഘടന നിർമ്മാണ സഭയും അംഗീകരിച്ചത്. ഹൈന്ദവ ദൈവങ്ങൾക്ക് സ്തുതി ഗീതം പാടുന്ന ശേഷിക്കുന്ന ഭാഗം ബഹുസ്വര, മതേതര സംസ്കൃതിക്ക് യോജിച്ചതല്ലെന്ന് നെഹ്റു അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടിയതാണ്. ഭൂരിപക്ഷ വർഗീയതയെ കൂട്ടുപിടിച്ച് അധികാരം നിലനിർത്താൻ പാടുപെടുന്ന കോൺഗ്രസ്, പാർട്ടി ടിക്കറ്റിൽ മത്സരിച്ച ഫൗസിയ ഷെയ്ഖ്, റുബീന ഇഖ്‌ബാൽ എന്നിവർ ഇൻഡോർ മുൻസിപ്പൽ കൗൺസിൽ യോഗത്തിൽ വന്ദേമാതരം ആലപിക്കുന്നതിനെ എതിർത്തതിനെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കുക പോലും ഉണ്ടായി. അധികാരം പിടിച്ചെടുക്കാനുള്ള ആക്രാന്തത്തിനിടയിൽ പാർട്ടിയുടെ നിലപാടും അസ്ഥിത്വവും കോൺഗ്രസിന് മുന്നിൽ അടിയറവ് വെച്ച മുസ്‌ലിം ലീഗ് നേതാക്കൾക്ക് ഇത്തരം ഘട്ടങ്ങളിൽ ഒന്ന് പരിഭവിക്കാനുള്ള അവസരം പോലും നഷ്ടപ്പെട്ടതിൻ്റെ ഉദാഹരണമാണ് ഈ സംഭവമെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ പറഞ്ഞു

ആദർശ സരണിയുടെ മുപ്പത്തിമൂന്ന് വർഷം സമുചിതമായി വൈവിധ്യങ്ങളായ പരിപാടികളോടെ ആചരിക്കാൻ ഐഎൻഎൽ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു....
22/04/2026

ആദർശ സരണിയുടെ മുപ്പത്തിമൂന്ന് വർഷം സമുചിതമായി വൈവിധ്യങ്ങളായ പരിപാടികളോടെ ആചരിക്കാൻ ഐഎൻഎൽ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. 33 -ാം വാർഷിക ലോഗോ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് ബഹു: *അഹമ്മദ് ദേവർകോവിൽ* പാർട്ടിയുടെ തലമുതിർന്ന അംഗം ബഹു: *സലാം നരിക്കുനി* ക്ക് നൽകി പ്രകാശനം ചെയ്തു. കർമ്മ പഥങ്ങളെ നമുക്ക് സക്രിയമാക്കാം..
* *

INL സ്ഥാപക ദിനം
18/04/2026

INL
സ്ഥാപക ദിനം

മണ്ഡല പുനർനിർണയം : പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യം; ശ്രമം പരാജയപ്പെടുത്തണം - ഐ.എൻ.എൽകോഴിക്കോട് : ലോക്സഭയിലും നിയമസഭകളിലും മ...
15/04/2026

മണ്ഡല പുനർനിർണയം : പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യം; ശ്രമം പരാജയപ്പെടുത്തണം - ഐ.എൻ.എൽ

കോഴിക്കോട് : ലോക്സഭയിലും നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യാനുള്ള തീരുമാനത്തിന്റെ മറവിൽ നടക്കുന്ന ഭരണഘടനാ ഭേദഗതിയും മണ്ഡല പുനർ നിർണയവും നിലവിലെ ജനാധിപത്യ വ്യവസ്ഥ അട്ടിമറിക്കാനുള്ള ഹിന്ദുത്വ ശക്തികളുടെ ഗൂഢലക്ഷ്യത്തോടെയുള്ള നീക്കമാണെന്ന് ഐ.എൻ.എൽ.
ഈ നീക്കത്തെ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്. സ്ത്രീകൾക്ക് നിയമനിർമ്മാണ സഭകളിൽ 33 ശതമാനം സംവരണം ഏർപ്പെടുത്താൻ 2023ലാണ് ഏകകണ്ഠമായി നിയമം കൊണ്ടുവന്നത്. 2026ലെ സെൻസസ് പൂർത്തിയാക്കി, അതിൻ്റെ അടിസ്ഥാനത്തിൽ 2029 ലെ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സ്ത്രീ സംവരണവും മണ്ഡല പുനർനിർണയവും നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനകം തുടങ്ങിവെച്ച സെൻസസ് പൂർത്തിയാക്കാൻ കാത്തുനിൽക്കാതെ, 2011ലെ സെൻസസിനെ അടിസ്ഥാനമാക്കി പുനർനിർണയം ത്വരിതപ്പെടുത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധവും ഭരണഘടനയുടെ വ്യവസ്ഥകൾക്കെതിരുമാണ്. അത് മറികടക്കാനാണ് പ്രത്യേക പാർലമെൻറ് സമ്മേളനം വിളിച്ചുകൂട്ടി മൂന്ന് ഭരണഘടന ഭേദഗതി ബില്ലുകൾ പാസാക്കാൻ ശ്രമിക്കുന്നത്. 33 ശതമാനം സംവരണം ഏർപ്പെടുത്താനും ലോക്സഭയിലെ നിലവിലെ അംഗബലമായ 543ല്‍ നിന്ന് 850 ആക്കാനുമാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. അരനൂറ്റാണ്ടിനു ശേഷം നടക്കുന്ന മണ്ഡല പുനർനിർണയം പുതിയ സെൻസസിന്റെ അടിസ്ഥാനത്തിലാവണമെന്ന പൊതുവായ ധാരണക്ക് വിപരീതമായി, ധൃതി പിടിച്ചുള്ള ഇപ്പോഴത്തെ നീക്കം രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തിയാവാനേ തരമുള്ളുവെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടുന്നുണ്ട്. മണ്ഡല പുനർനിർണയ വിഷയത്തിൽ വിപുലമായ ചർച്ചകൾ ആവശ്യമാണെന്നും അല്ലാത്തപക്ഷം ജനസംഖ്യ നിയന്ത്രണം കാര്യക്ഷമമായി നടപ്പിലാക്കിയ കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് അംഗബലത്തിൽ വൻ നഷ്ടം നേരിടേണ്ടി വരുമെന്നും നേരത്തെ ഓർമ്മപ്പെടുത്തിയതാണ്. ഭരണഘടനാ ഭേദഗതി പാസാവാൻ മൂന്നിൽ രണ്ടു ഭൂരിപക്ഷം ആവശ്യമാണെന്നിരിക്കെ പ്രതിപക്ഷം സന്ദർഭത്തിനൊത്തുയർന്ന് പ്രവർത്തിക്കുകയാണെങ്കിൽ മോദി സർക്കാരിൻ്റെ കുൽസിത അജണ്ടകളെ പരാജയപ്പെടുത്താൻ കഴിയുമെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിൽ എം.എൽ.എയും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസ്താവനയിൽ പറഞ്ഞു.

04/04/2026

എൽഡിഎഫ് നാദാപുരം
നിയോജക മണ്ഡലം:..തെരഞ്ഞെടുപ്പ് ഗാനം....

രചന :എ. കെ

സംഗീതം : വിജയൻ കല്ലാച്ചി.

പാടിയവർ: രാജേഷ് കല്ലാച്ചി, ശിവാനി, അഷിക അശോക്, അനിൽ. എംപി .

അവതരണം:
പുരോഗമന കലാസാഹിത്യസംഘം
നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി .

' ഡീൽ' ആരോപണം വികസന ചർച്ച അട്ടിമറിക്കാൻ - ഐ.എൻ.എൽകോഴിക്കോട് : നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ 'ഡീൽ...
27/03/2026

' ഡീൽ' ആരോപണം
വികസന ചർച്ച
അട്ടിമറിക്കാൻ -
ഐ.എൻ.എൽ

കോഴിക്കോട് : നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ 'ഡീൽ' ഉണ്ടെന്ന അടിസ്ഥാനരഹിതമായ ആരോപണവുമായി കോൺഗ്രസ് രംഗത്ത് വന്നത് പിണറായി സർക്കാരിൻ്റെ പത്തു വർഷത്തെ ഭരണ നേട്ടങ്ങളെയും വികസന കുതിപ്പിനെയും കുറിച്ചുള്ള ചർച്ച അട്ടിമറിക്കാനുള്ള കുൽസിത അജണ്ടയുടെ ഭാഗമാണെന്ന് ഐ.എൻ.എൽ.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും മറ്റു കോൺഗ്രസ് നേതാക്കളുടെയും കള്ള പ്രചാരണങ്ങളെ വേദവാക്യങ്ങളായി അവതരിപ്പിച്ച് ചില മാധ്യമങ്ങളുടെ സഹായത്തോടെ കോൺഗ്രസ് നടത്തുന്ന ആസൂത്രിത നീക്കം ഇടതുപക്ഷം ശക്തമായി മുന്നോട്ടുവെക്കുന്ന വികസന ചർച്ചകളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള വിലകുറഞ്ഞ അടവാണ്. ബി.ജെ.പിയുടെ ബി-ടീമായി സ്വയം തരംതാഴുകയും ഹിന്ദുത്വ അജണ്ട ഉയർത്തിപ്പിടിച്ച് ആർ.എസ്.എസിന്റെ ഗുഡ് ബുക്കിൽ കയറിക്കൂടാൻ ശ്രമിക്കുകയും ചെയ്യുന്ന കോൺഗ്രസിനെ എന്തുകൊണ്ട് ന്യൂനപക്ഷങ്ങളും മതേതര വിശ്വാസികളും കൈവിട്ടുവെന്ന് നന്നായി അറിയുന്ന കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ ആർ.എസ്.എസുമായി ചേർത്ത് പറയുന്നത് യു.ഡി.എഫിന്റെ കള്ളക്കളികൾ കെെയ്യോടെ പിടികൂടിയത് കൊണ്ടാണ്. ബിജെപിയുടെ 'കൈ' സഹായമില്ലാതെ ഒരിഞ്ച് മുന്നോട്ടു പോവാൻ സാധിക്കില്ലെന്ന ബോധ്യമുള്ള വി.ഡി സതീശൻ പിണറായി വിജയൻ ആർ.എസ്.എസിന്റെ ഏജൻ്റാണെന്ന് നിസ്സങ്കോചം ആരോപിക്കുമ്പോൾ അദ്ദേഹത്തിൻ്റെ തൊലിക്കട്ടിയെ ഓർത്ത് പരിതപിക്കുകയേ നിർവാഹമുള്ളു. സംഘ്പരിവാർ നേതാക്കളെ തൊഴുതു വണങ്ങാനും അവരുടെ സകല പരിപാടികളിലും പങ്കെടുത്ത് ആശീർവദിക്കാനും ആവേശം കാട്ടുന്ന സതീശൻ കെ.പി.സി.സി മുൻ പ്രസിഡണ്ട് കെ. സുധാകരനെ പോലെ ആർ.എസ്.എസിന്റെ കാവലാളും രക്ഷാകർത്താവുമാണ്. ഇടതുമുന്നണിയെ അധികാരത്തിൽനിന്ന് താഴെയിറക്കിയാലേ കോൺഗ്രസ് -ബി.ജെ.പി ബാന്ധവം പുഷ്ക്കലിക്കുകയുള്ളുവെന്ന് കണക്കുകൂട്ടുന്ന കോൺഗ്രസിനെയും മുസ്‌ലിം ലീഗിനെയും കോലീബിയുടെ പഴയ പ്രേതം ഇപ്പോഴും പിന്തുടരുന്നുണ്ടെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

പരാജയ ഭീതി പ്രതിപക്ഷത്തിൻ്റെ സമനില തെറ്റിച്ചു - ഐ.എൻ.എൽകോഴിക്കോട് : വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പിച്ച പ്രതി...
04/02/2026

പരാജയ ഭീതി പ്രതിപക്ഷത്തിൻ്റെ സമനില തെറ്റിച്ചു - ഐ.എൻ.എൽ

കോഴിക്കോട് : വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പിച്ച പ്രതിപക്ഷത്തിന്റെ സമനില തെറ്റിയിരിക്കുകയാണെന്നും പരാജയഭീതിയിൽ കഴിഞ്ഞ ദിവസം സഭയിൽ കാട്ടിക്കൂട്ടിയ പേക്കൂത്തുകൾ ജനാധിപത്യ കേരളത്തിന് നാണക്കേടായെന്നും ഐ.എൻ.എൽ.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതോടെ ആകാശംമുട്ടെ അർമാദിച്ച് നടന്ന കോൺഗ്രസിനും മുസ്‌ലിം ലീഗിനും തങ്ങളുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റാണെന്നും എല്ലാം മലർപ്പൊടിക്കാരന്റെ സ്വപ്നമായി പരിണമിക്കുമെന്നും ബോധ്യപ്പെട്ടിരിക്കുകയാണ്. ഇടതുമുന്നണിയുടെ അടിത്തറ ഭദ്രമാണെന്നും ജനം തങ്ങൾക്കൊപ്പമാണെന്നും ഇടതു നേതൃത്വം അന്നേ താക്കീത് നൽകിയതാണ്. വികസന മുന്നേറ്റ യാത്രകൾക്ക് തുടക്കം കുറിച്ചപ്പോൾ അതിൽ ഭാഗഭാക്കാവാനുള്ള ജനത്തിന്റെ ആവേശം പ്രതിപക്ഷത്തെ അങ്ങേയറ്റത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ശബരിമല സ്വർണ്ണക്കൊള്ള എന്ന് കേൾക്കുമ്പോൾ തന്നെ വി.ഡി സതീശൻ ഞെട്ടി വിറക്കുകയാണ്. ആ വിഷയത്തിൽ തങ്ങൾ നടത്തിയ പ്രചരണങ്ങളെല്ലാം തന്നെ ബൂമറാങ്ങായി തിരിച്ചടിക്കുകയാണ്. കഴിഞ്ഞ 10 വർഷം കൊണ്ട് കേരളം കൈവരിച്ച സമാനതകളില്ലാത്ത ചരിത്ര നേട്ടങ്ങൾ നവകേരള നിർമിതിയുടെ പല ഘട്ടങ്ങളും പിന്നിട്ടതിൻ്റെ പ്രതിഫലനം സർവ്വ മേഖലകളിലും വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി വെച്ചിരിക്കുകയാണ്. കേരളത്തിന്റെ ഹൃദയത്തുടിപ്പ് ജനം പൂർണ്ണമായി ഉൾക്കൊള്ളുന്നതായി കേരള രാഷ്ട്രീയ ചരിത്രം ഒരിക്കൽ കൂടി പുതുക്കി പണിയുകയാണെന്ന ബോധ്യമാണ് നിയമസഭ പോലും സാധാരണഗതിയിൽ നടക്കാൻ പാടില്ല എന്ന ദുശ്ശാഠ്യത്തോടെ സ്പീക്കറേയും വാച്ചൻ വാർഡിനേയും അക്രമിക്കാൻ വി.ഡി സതീശനും കൂട്ടർക്കും പ്രചോദനം നൽകുന്നതെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

Address

Nadapuram. Kozhikkode.
Nadapuram
673513

Website

Alerts

Be the first to know and let us send you an email when INL നാദാപുരം മണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share