DYFI Ottapalam Meghala Committee

DYFI Ottapalam  Meghala Committee ഡി വൈ എഫ് ഐ ഒറ്റപ്പാലം മേഖല കമ്മിറ്റിയുടെ ഒഫീഷ്യൽ പേജ്..

കേരളത്തിലെ ചില ആർഎസ്എസ് നിയന്ത്രണത്തിനുള്ള സ്കൂളുകളിൽ ക്രിസ്തുമസ് ആഘോഷം വിലക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധവും പ്രതിഷേധാ...
21/12/2025

കേരളത്തിലെ ചില ആർഎസ്എസ് നിയന്ത്രണത്തിനുള്ള സ്കൂളുകളിൽ ക്രിസ്തുമസ് ആഘോഷം വിലക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധവും പ്രതിഷേധാർഹവുമാണ്.
സ്കൂളുകളിലും മറ്റും എല്ലാവരും ഒരുമിച്ച് ആഘോഷിക്കുന്ന ക്രിസ്തുമസ് രാജ്യത്തിൻ്റെ മതനിരപേക്ഷതയുടെ അടയാളം കൂടിയാണ് .ഇത് വിദ്യാർത്ഥികളിൽ മതേതര കാഴ്ചപ്പാടും പരസ്പര സൗഹൃദവും സഹവർത്തിത്വവും വളർത്താനാണ് ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. നേരത്തെ ഓണാഘോഷത്തിന് എതിരെ പോലും ആർഎസ്എസ് രംഗത്ത് വന്നിരുന്നു.ഓണം ക്രിസ്തുമസ്,വിഷു,ബക്രീദ് തുടങ്ങിയ ആഘോഷങ്ങൾ എല്ലാവരും ചേർന്ന് ആഘോഷിക്കുന്ന നാടാണ് നമ്മുടേത്.
രാജ്യത്തിൻ്റെ മതനിരപേക്ഷതക്ക് എതിരായി നിൽക്കുന്ന വർഗീയശക്തികളായ സംഘപരിവാർ സംഘടനകൾ അതുകൊണ്ടുതന്നെ സ്കൂളുകളിലെ ക്രിസ്തുമസ് ആഘോഷത്തെ എതിർക്കുകയാണ്. അതിൻറെ ഭാഗമായാണ് ആർഎസ്എസിന്റെ നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ നിന്ന് ക്രിസ്തുമസ് ആഘോഷം പിൻവലിക്കാനുള്ള തീരുമാനം ഉണ്ടായത്.ആർഎസ്എസ് അതിൻ്റെ നൂറാം വാർഷികം പിന്നിടുമ്പോൾ രാജ്യത്ത് വർഗീയ വിഭജന രാഷ്ട്രീയം കൂടുതൽ ശക്തമാക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഇത്തരത്തിലുള്ള വർഗീയ വിഷനിപ്തമായ ആഹ്വാനങ്ങളെ കേരള ജനത തള്ളിക്കളയണമെന്നും
ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി കൊണ്ടു വരുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കൾക്ക് അഭിനന്ദനങ്ങൾ
04/11/2025

സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കൾക്ക് അഭിനന്ദനങ്ങൾ

സഖാവ് പി.ബിജു ഓർമ്മ ദിനം
04/11/2025

സഖാവ് പി.ബിജു ഓർമ്മ ദിനം

ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തുക; ഡിവൈഎഫ്ഐതിരുവനന്തപുരം വർക്കലക്ക് സമീപത്ത്  ഓടിക്കൊണ്...
04/11/2025

ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തുക; ഡിവൈഎഫ്ഐ

തിരുവനന്തപുരം വർക്കലക്ക് സമീപത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വച്ച് യാത്രക്കാരിയെ അക്രമി ചവിട്ടി പുറത്തിട്ട സംഭവം ഏറെ ഞെട്ടിക്കുന്നതും ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം സംബന്ധിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നതുമാണ്.
യാത്രക്കാരുടെ ജീവന് റെയിൽവേ യാതൊരു വിലയും കൽപ്പിക്കുന്നില്ല എന്നുള്ളതിന്റെ അവസാനത്തെ ഉദാഹരണമാണ് ഈ സംഭവം.

ട്രെയിനിൽ വച്ച് ക്രൂരമായി ആക്രമിക്കപ്പെട്ടു കൊല്ലപ്പെട്ട സൗമ്യയുടെ അവസ്ഥ മുതൽ ഇങ്ങോട്ട് ട്രെയിൻ യാത്രയിലെ സ്ത്രീ സുരക്ഷിതത്വം നാം ചർച്ച ചെയ്യുകയാണ്. കോഴിക്കോട് വച്ച് ട്രെയിനിന് തീയിട്ട സംഭവവും, വിവിധ ഘട്ടങ്ങളിൽ യാത്രക്കാരും ടിടിആറും ഉൾപ്പെടെ ആക്രമിക്കപ്പെടുന്ന സംഭവങ്ങളും ആവർത്തിക്കപ്പെട്ടു.
എന്നാൽ ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള യാതൊരു നടപടിയും കേന്ദ്രസർക്കാർ കൈക്കൊള്ളുന്നില്ല.
കേരളത്തിലൂടെ സഞ്ചരിക്കുന്ന ട്രെയിനുകളിൽ ആവശ്യത്തിന് പോലീസിനെയോ സുരക്ഷാ ജീവനക്കാരെയോ നൽകാൻ കേന്ദ്രസർക്കാർ തയ്യാറല്ല.
റെയിൽവേയിൽ കുറെ വർഷങ്ങളായിട്ട് സ്ഥിരം നിയമനങ്ങൾ നടക്കുന്നില്ല. പകരം പല പോസ്റ്റുകളും
കരാർവത്ക്കരിക്കുകയും ചെയ്തു. റെയിൽവേയിൽ അപ്രഖ്യാപിത നിയമന നിരോധനം കേന്ദ്രസർക്കാർ തുടരുകയാണ്.
അതിന്റെ ഫലമായി തന്നെ ആവശ്യത്തിന് ജീവനിക്കാരില്ലാത്ത അവസ്ഥയുണ്ട്.
പണം മുടക്കി യാത്ര ചെയ്യുന്ന യാത്രക്കാർക്ക് യാതൊരു സുരക്ഷിതത്വവും ഉറപ്പുവരുത്താൻ കേന്ദ്രസർക്കാറിന് കഴിയുന്നില്ല. കേരളത്തോട് തുടരുന്ന റെയിൽവേയുടെ അവഗണനയുടെ മറ്റൊരു പരിണിതഫലം കൂടിയാണ് ഇത്തരത്തിൽ നടക്കുന്ന അക്രമങ്ങൾ.
അത്യന്തം ഗുരുതരവും നിരുത്തരവാദിത്തപരവുമായ കേന്ദ്രസർക്കാറിന്റെ ഈ കെടുകാര്യസ്ഥത അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
യാത്രക്കാരുടെ ജീവൻ വച്ച് പന്താടുന്ന റെയിൽവേയുടെ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണം.
അക്രമത്തിനിരയായ യുവതിക്ക് സൗജന്യമായ ചികിത്സ റെയിൽവേ ഉറപ്പുവരുത്തണം.

ട്രെയിൻ യാത്രക്കാർക്കെതിരായ അക്രമത്തിൽ അനാസ്ഥ തുടരുന്ന റെയിൽവേക്കും കേന്ദ്രസർക്കാരിനും എതിരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ട്രെയിൻ യാത്രക്കാരുടെ സുരക്ഷക്ക് കേന്ദ്രസർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

സാമ്രാജ്യത്വത്തിനുംഅധിനിവേശത്തിനും ബദൽ സോഷ്യലിസം𝐃𝐘𝐅𝐈  അംഗമാവുക മെമ്പർഷിപ്പ് ഒറ്റപ്പാലം  മേഖലാ തല ഉദ്ഘാടനം...
19/10/2025

സാമ്രാജ്യത്വത്തിനും
അധിനിവേശത്തിനും
ബദൽ സോഷ്യലിസം
𝐃𝐘𝐅𝐈 അംഗമാവുക

മെമ്പർഷിപ്പ് ഒറ്റപ്പാലം മേഖലാ തല ഉദ്ഘാടനം...

സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനൊപ്പം തൊഴിലവസരം നൽകുന്ന ‘ഇന്റേണ്‍ഷിപ് കേരള’ പോര്‍ട്ടല്‍ തയ്യാര്‍‌. ലക്ഷത്തോളം അവ...
19/10/2025

സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനൊപ്പം തൊഴിലവസരം നൽകുന്ന ‘ഇന്റേണ്‍ഷിപ് കേരള’ പോര്‍ട്ടല്‍ തയ്യാര്‍‌. ലക്ഷത്തോളം അവസരങ്ങളാണ് ഇതുവഴി സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളില്‍ ലഭ്യമാക്കുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷം ആരംഭിച്ച നാലുവര്‍ഷ ബിരുദത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്‌, പ്ലേസ്‌മെന്റ് എന്നിവ മുന്നില്‍ക്കണ്ടാണ് കെല്‍‌ട്രോണുമായി സഹകരിച്ച്‌ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍‌ പോര്‍ട്ടല്‍ തയ്യാറാക്കിയത്. കേരള, കലിക്കറ്റ്, എംജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ കെല്‍ട്രോണുമായി ഇന്റേണ്‍ഷിപ്പിന് കരാറൊപ്പിട്ടു.

അറുന്നൂറോളം സ്ഥാപനങ്ങളാണ്‌ ഇതിനകം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌തത്‌. ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്, ലോജിസ്റ്റിക്‌സ്‌, ആരോഗ്യം, ടൂറിസം, വസ്‌ത്രമേഖല, മീഡിയ ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ്, റോബോട്ടിക്‌സ്‌, സ്‌പോര്‍ട്സ് ആന്‍ഡ് ഫിറ്റ്നസ് മേഖലകളിലാണ് കൂടുതല്‍ രജിസ്ട്രേഷന്‍. പഠനത്തിനൊപ്പം മെച്ചപ്പെട്ട കരിയര്‍ ലഭ്യമാക്കുകയാണ്‌ പോര്‍ട്ടലിന്റെ ലക്ഷ്യം. റിക്രൂട്ട്‌മെന്റിനും സാധ്യതയുണ്ട്. ഇന്റേണ്‍ഷിപ്പിനൊപ്പം ആവശ്യക്കാർക്ക്‌ കൂടുതല്‍ പരിശീലനം നൽകും.

നാലുവര്‍ഷ ബിരുദത്തിന്റെ നാല്, എട്ട് സെമസ്റ്ററുകളിലാണ് ഇന്റേണ്‍ഷിപ്‌. പെയ്‌ഡ്, ഫ്രീ, സ്റ്റൈപൻഡ്‌ എന്നിങ്ങനെ മൂന്ന്‌ തരത്തിലാണ്‌ ഇന്റേൺഷിപ്‌. രണ്ടുമുതല്‍ നാല് ക്രെഡിറ്റ് വരെ വിദ്യാര്‍ഥിക്ക് ഇന്റേണ്‍ഷിപ്പ്‌ കാലയളവില്‍ ലഭിക്കും. പാഠ്യവിഷയത്തിന് അനുസരിച്ചാകും ഇന്റേണ്‍ഷിപ്പിനുള്ള സ്ഥാപനം തെരഞ്ഞെടുക്കുക. വിദ്യാര്‍ഥിക്ക് സ്വന്തം പ്രൊഫൈല്‍ തയ്യാറാക്കാം. പഠിക്കുന്ന വിഷയം, അഭിരുചി എന്നിവ അനുസരിച്ച് ഇന്റേണ്‍ഷിപ് തെരഞ്ഞെടുക്കാം. ഏകോപനത്തിന് സംസ്ഥാന, ജില്ലാ കോ–ഓഡിനേറ്റർമാരെ നിയമിക്കും. കോളജുകളിലെ നാലുവർഷ ബിരുദ പ്രോഗ്രാമിന്റെയും നൈപുണ്യവികസന കേന്ദ്രങ്ങളുടെയും കോ ഓർഡിനേറ്റർമാർ പോർട്ടലിന്റെ നോഡൽ ഓഫീസർമാരാകും. 22ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി സ. ആര്‍ ബിന്ദു പോര്‍ട്ടൽ ഉദ്ഘാടനംചെയ്യും.

കോട്ടയം കാഞ്ഞിരപ്പള്ളിയിലെ  അനന്തു അജിയുടെ മരണം  സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണം.ആർ എസ് എസ് ശാഖയിൽ വച്ച് കുട്ടിക്കാലം ...
15/10/2025

കോട്ടയം കാഞ്ഞിരപ്പള്ളിയിലെ അനന്തു അജിയുടെ മരണം സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണം.

ആർ എസ് എസ് ശാഖയിൽ വച്ച് കുട്ടിക്കാലം മുതലേ നേരിടേണ്ടി വന്ന ലൈംഗീക പീഡനത്തിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് മരണത്തിന് മുൻപ് അനന്തു ഇൻസ്റ്റഗ്രാം വഴി പങ്ക് വെച്ചിരുന്നു. ആർ എസ് എസിൻ്റെ മനുഷ്യവിരുദ്ധ മുഖമാണ് ഇതിൽ കൂടി അനാവരണം ചെയ്യപ്പെട്ടത്. എത്ര മാത്രം അകറ്റി നിർത്തേണ്ട ആശയവും പ്രവർത്തി യുമാണ് ആർ എസ് എസ് മുന്നോട്ടു വെക്കുന്നത് എന്ന് അനന്തു ജീവിതം അവസാനിപ്പിക്കും മുമ്പ് കുറിച്ചിരിക്കുന്നു. സഹജീവി സ്നേഹം പഠിക്കേണ്ട ബാല്യങ്ങളെ അപരവിദ്വേഷം പഠിപ്പിക്കുന്ന ഇടമാക്കി, മനുഷത്വം ഇല്ലാത്തവരാക്കി മാറ്റുന്ന ഇത്തരം ശാഖകളിലേക്ക് നമ്മുടെ കുഞ്ഞുങ്ങൾ എത്താതിരിക്കാൻ കൂടുതൽ ജാഗ്രത ഉണ്ടാവണം. അടുത്ത ബന്ധുക്കൾ ആണെങ്കിൽ പോലും ആർ എസ് എസ് ആണെങ്കിൽ ആ ബന്ധം ഉപേക്ഷിക്കണം എന്ന് പറയണമെങ്കിൽ അനന്തു എത്ര മാത്രം പീഡിപ്പിക്കപ്പെട്ടു എന്നതിന് വേറെ തെളിവുകൾ ആവശ്യമില്ല.
അനന്തുവിൻ്റെ മരണത്തിൽ അന്വേഷണം നടത്തി ഘാതകരായ ആർ എസ് എസ് ക്രിമിനലുകളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും അനന്തു അജിയുടെ മരണത്തിൽ പ്രതിഷേധിച്ച് ഒക്ടോബർ 17 ന് ബ്ലോക്ക് കേന്ദ്രങ്ങളിൽ ജാഗ്രതാ സദസ്സ് സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

15/10/2025

ഒരുമിച്ചു നുകരാം നാളെയുടെ ലോകം

പുതിയ കേരളത്തിന്റെ നിർമ്മിതിക്കായി നിങ്ങൾക്കും പങ്കുവയ്ക്കാം സർഗ്ഗാത്മകമായ ആശയങ്ങൾ.

DYFI ഒരുക്കുന്നു: 'നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026'.

11/10/2025

From the Roots to the Infinite Sky: Your ideas are the foundation for Kerala’s future.

DYFI Kerala is set to launch the Next-Gen Kerala Think Fest 2026, a major initiative aimed at preparing the youth of Kerala to face the challenges of the new era.
Be a part of the Next-Gen Kerala Think Fest 2026 and join the crucial discussion on development and progress.

ഒക്ടോബർ 09 ചെഗുവേര രക്തസാക്ഷി ദിനം
08/10/2025

ഒക്ടോബർ 09
ചെഗുവേര രക്തസാക്ഷി ദിനം

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം ലഭിച്ച മലയാളത്തിന്...
20/09/2025

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം ലഭിച്ച മലയാളത്തിന്റെ സ്വന്തം ലാലേട്ടന് അഭിനന്ദനങ്ങൾ ♥️

Address

AKG Mandiram
Ottapalam
679101

Telephone

+917559096289

Website

Alerts

Be the first to know and let us send you an email when DYFI Ottapalam Meghala Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share