Poems,Kavithakal

Poems,Kavithakal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Poems,Kavithakal, PUTHUR Road, Palghat.

ഗൗരി -മഞ്ഞുപോലെ നനുത്ത പ്രണയകാവ്യം.'ചുവടുകൾ ' വായിച്ച് അഭിപ്രായം പറയൂ

'കാത്തിരുന്നിട്ടും' - നിഷ്കളങ്കമായ പാലക്കാടൻ ഗ്രാമീണത നിറഞ്ഞ നോവൽ

'മഴയും വെയിലും' -1986-90 കാലഘട്ടത്തിലെ കഥ. മനസ്സില്‍ കവിത ശകലങ്ങള്‍ സൂക്ഷിക്കുന്ന ആര്‍ക്കും ഇതില്‍ കവിത എഴുതാം ഒരുപക്ഷേ നിങ്ങളുടെ മനസ്സില്‍ ഉള്ള ചെറിയ ആശയങ്ങള്‍ , ഇതുവരെ ലോകം ചിന്തിച്ചിട്ടുണ്ടാവില്ല നമുക്കതിനെ ഉയിര്തെഴുന്നെല്‍പ്പിക്കാം ....

 #ഗൗരി_25​"ദീപു... നീ എന്നെ ഒരു നോക്ക് കാണുവാനായി എന്റെ വീട്ടിലേക്ക് പ്രതീക്ഷയോടെ വന്ന്, കാണാൻ കഴിയാതെ ഉദാസീനനായി മടങ്ങി...
04/06/2026

#ഗൗരി_25

​"ദീപു...
നീ എന്നെ ഒരു നോക്ക് കാണുവാനായി എന്റെ വീട്ടിലേക്ക് പ്രതീക്ഷയോടെ വന്ന്, കാണാൻ കഴിയാതെ ഉദാസീനനായി മടങ്ങിപ്പോകുമ്പോൾ പ്രകൃതി പോലും എത്രമേൽ മൂകമായിരുന്നു എന്ന് ഞാൻ പിന്നീട് തിരിച്ചറിഞ്ഞിരുന്നു.
നീ എന്റെ ചേച്ചിയെ കാണാനും പുസ്തകം കൈമാറ്റം ചെയ്യാനും എന്ന ന്യായീകരണത്തോടെ എന്നാൽ അതിയായ ഉത്സാഹത്തോടെ വരികയും, മടങ്ങി പോകുന്നത് വരെ എന്നെ തിരയുകയും അവസാനം നിരാശനായി
തലയും താഴ്ത്തി തിരികെ നടന്നുപോയ എത്രയോ സന്ദർഭങ്ങളിൽ ഞാൻ അടുക്കളയുടെ ചെറിയ ജനലഴികൾക്കുള്ളിൽ നിന്നുകൊണ്ട് നിന്നെ നിസ്സംഗതയോടെ നോക്കിയിരുന്നു...

അന്ന് നീ അനുഭവിച്ച ആ മനോവ്യഥയുടെ ആഴം, സമാനമായ സാഹചര്യത്തിൽ അല്ലെങ്കിലും എനിക്കിന്ന് നന്നായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്.
നിന്റെ ഓരോ വരവും, എന്നെ കാണാനുള്ള നിന്റെ ആ വ്യഗ്രതയും വെറുമൊരു തമാശയ്ക്കപ്പുറം മറ്റൊന്നുമായി എനിക്ക് അന്ന് തോന്നിയിരുന്നില്ല.
പ്രണയം എന്താണെന്നോ, സത്യസന്ധമായ പ്രണയം ജീവിതകാലം മുഴുവൻ ഒരു മനുഷ്യനെ എത്രകണ്ട് തളച്ചിടുമെന്നോ ഉള്ള യാതൊരു ധാരണയും എനിക്കുണ്ടായിരുന്നില്ല.
അത് ഇന്ന് നിന്നിലൂടെ ഞാൻ തിരിച്ചറിയുന്നു ദീപു...

​നീ എന്നേക്കുറിച്ച് എഴുതുന്ന ഓരോ വരികളും ഇന്ന് എന്റെ ഹൃദയത്തിൽ മുള്ളുകൾ പോലെയാണ് തറച്ചുകയറുന്നത്.
നിന്റെ പ്രണയം സത്യമായിരുന്നു എന്ന് ഞാൻ നൂറുവട്ടം സമ്മതിക്കുമ്പോഴും മറ്റൊന്ന് കൂടി നീ മനസ്സിലാക്കണം...
ഞാൻ മറ്റാർക്ക് വേണ്ടിയും നിന്നെ മനഃപൂർവ്വം മാറ്റി നിർത്തിയതല്ല.
പ്രേമവും പ്രണയവുമൊന്നും എന്റെ ചിന്താശകലങ്ങളിൽ എപ്പോഴും ഉണ്ടായിരുന്നതുമില്ല.
വീടും കുടുംബവും ഉത്തരവാദിത്തങ്ങളും കഴിഞ്ഞേ ഞാൻ മറ്റെന്തിനും മുൻഗണന നൽകിയിട്ടുള്ളൂ.

സ്വന്തം സന്തോഷത്തിനോ സ്നേഹത്തിനോ ഞാൻ ഇപ്പോഴും പ്രാധാന്യം കല്പിച്ചിട്ടില്ല എന്നുള്ളതാണ് ശരി...
അത് ഞാൻ ജനിച്ചുവളർന്ന വീട്ടിലും, ഇപ്പോൾ ഈ ഭർതൃവീട്ടിലും അങ്ങനെ തന്നെയാണ് ദീപു.

​എങ്കിലും... കുടുംബത്തിന് വേണ്ടി സർവ്വതും അറിഞ്ഞു ചെയ്യുമ്പോൾ, ഒരിത്തിരി സ്നേഹം, അൽപ്പം കരുണ, എന്റെ വിദ്യാഭ്യാസത്തിനും വ്യക്തിത്വത്തിനും ലേശം പരിഗണന...
അത് ഇന്നല്ലെങ്കിൽ ഇനി എന്നാണ് എനിക്ക് ലഭിക്കുക?
ഞാനും വയസ്സാവുകയാണ് ദീപൂ...
എനിക്കും എപ്പോൾ വേണമെങ്കിലും മരണം സംഭവിക്കാം...
അതിന് മുൻപ് അല്പം സ്നേഹവും ഒരല്പം സമാധാനവും ഞാനും അർഹിക്കുന്നില്ലേ?

​നിന്റെ ആ നിഷ്കളങ്കമായ സ്നേഹം ഇന്ന് എന്റെ ഉള്ളലിയിച്ചിരിക്കുന്നു ദീപു. നിന്റെ മനസ്സിനെ അറിയാതെയാണെങ്കിൽ പോലും നോവിച്ചതിനുള്ള ശിക്ഷ ഞാനിന്ന് എന്റെ ജീവിതം കൊണ്ട് അനുഭവിച്ചു തീർക്കുകയാണ്.

നന്ദിയുണ്ട് ദീപു...
സ്വന്തമെന്ന് കരുതിയവർ ലോകം വിട്ടുപോയപ്പോഴും, സ്വന്തമാണെന്ന് അഭിനയിച്ചവർ മൂടുപടം മാറ്റി മുന്നിൽ വന്നപ്പോഴും, ആ നാല്പത്തിയാറ് വർഷങ്ങൾക്ക് മുൻപ്, അന്ന് നീ പറഞ്ഞ അതേ വാക്ക്, അതേ വികാരം... ഇന്നും നീ എഴുതുന്ന കഥകളിലൂടെ ഞാൻ അനുഭവിച്ചറിയുന്നുണ്ട്.

​ജീവിതം ദുസ്സഹമായപ്പോൾ മാത്രമാണ് എനിക്ക് നിന്റെ പ്രണയം ഓർമ്മ വന്നതെന്ന് നീ കരുതരുത്.
നിന്റെ സത്യസന്ധതയെയും സ്നേഹത്തെയും ഞാൻ അത്രമേൽ മാനിക്കുന്നു എന്ന് മാത്രമേ ഇപ്പോഴും ഞാൻ ഉദ്ദേശിക്കുന്നുള്ളു...

നീ എന്നെ ജീവനായി സ്നേഹിച്ചിരുന്നു എന്നത് ഹൃദയപൂർവ്വം ഞാൻ സ്വീകരിക്കുന്നു.
​ഇന്ന് ഞാൻ രണ്ട് മക്കളുടെ അമ്മയാണ്. പേരിനെങ്കിലും ഒരു ഭർത്താവും അദ്ദേഹത്തിന്റെ അമ്മയും കൂടെയുണ്ട്. ഈ അഞ്ച് പേരിൽ എന്റെ കുടുംബജീവിതം സമ്പന്നമാണ്.
പക്ഷേ, എന്റെ വ്യക്തിപരമായ ജീവിതം... അതിൽ നീ എന്നുമുണ്ടാകും ദീപു, ഒരു ആത്മാർത്ഥ സുഹൃത്തിനെപ്പോലെ!
​കാലങ്ങളായി ഞാൻ കുഴിച്ചുമൂടിയ മോഹങ്ങളെല്ലാം നീ ഇപ്പോൾ വലിച്ചുവാരി എന്റെ മുന്നിലേക്കിട്ടിരിക്കുകയാണ്. അവയെല്ലാം അടുക്കും ചിട്ടയുമില്ലാതെ ചിതറിക്കിടക്കുന്നു...
സത്യത്തിൽ അതൊക്കെത്തന്നെ നിന്നെക്കുറിച്ച് കൂടുതൽ ചിന്തിക്കാൻ എന്നെ വിവശയാക്കുന്നു.

വേനലിൽ വറ്റാറായ നീരുറവ പോലെ, തട്ടിയും തടഞ്ഞും കല്ലിലും ചളിയിലൂടെയുമൊക്കെ ഒഴുകി, ഒരിക്കലും ഒരു സ്നേഹസാഗരത്തിലേക്ക് എത്തിച്ചേരാൻ കഴിയില്ലെന്ന് എനിക്കറിയാം. വഴിയിലെവിടെയെങ്കിലും വെച്ച് ശൂന്യമായി, വെറും ബാഷ്പകണങ്ങളായി അനന്തവിഹായസ്സിൽ ലയിച്ചുചേരും എന്ന് സങ്കൽപ്പിച്ച് മുന്നോട്ട് പോയ എന്നെ...
നീ എന്തിനാണ് ദീപൂ പ്രണയത്തിന്റെ മാനസസരസ്സും പുഷ്പവാടിയും കാട്ടി വീണ്ടും പ്രലോഭിപ്പിക്കുന്നത്?
എനിക്ക് അവിടെ എത്തിച്ചേരാനാവില്ല ദീപൂ... സ്വപ്നങ്ങളുടെ ചില്ലുകൾ ഉടഞ്ഞുവീണ കൂർത്ത പാതയാണെങ്കിലും, ഞാൻ എന്നിൽ ശൂന്യമാകും വരെ ഇതേ പാതയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നു...

ജീവിത സായന്തനത്തിലെങ്കിലും നിന്നേ ഒരുനോക്ക് കാണാനും നിന്നോടൊപ്പം അല്പം സമയം ചിലവഴിക്കാനും അതിയായ മോഹമുണ്ട് ദീപു, പക്ഷേ ഞാൻ നേരത്തേ പറഞ്ഞില്ലേ, ഭയം, അതെന്റെ സിരകളിലെല്ലാം വിഷംപോലെ വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു... എവിടെയും ഭയമാണ് വെറുതേയെങ്കിലും നിന്നേ ഒരുനോക്ക് കാണാൻ ശ്രമിച്ചാൽ ആരെങ്കിലും എന്റെ കുഞ്ഞു കിളിക്കൂടു തകർത്തെറിഞ്ഞാലോ?
അന്തിക്ക് ചേക്കേറാൻ വരുന്ന കുഞ്ഞു കിളികൾക്ക് അവരുടെ കൂട് നഷ്ടപ്പെടുന്ന അവസ്ഥ എത്ര ഭീകരമായിരിക്കും ഇല്ലേ ദീപൂ..?"

​പല നാളുകളായി മനസ്സിൽ എഴുതി തയ്യാറാക്കുന്നതൊന്നും ദീപുവിന് ഒരിക്കലും സെൻഡ് ചെയ്യാൻ കഴിയില്ലെന്ന യാഥാർത്ഥ്യം മുന്നിലുണ്ടായിരുന്നു. എങ്കിലും, വളരെ ചുരുക്കം വീണുകിട്ടുന്ന നിമിഷങ്ങളിൽ അവൻ ഓൺലൈനിലുണ്ടോ എന്ന് നോക്കാനും, അവന് വേണ്ടിയുള്ള ഈ മെസ്സേജുകൾ ടൈപ്പ് ചെയ്യാനും തന്റെ മനസ്സ് ഇപ്പോൾ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്ന കാര്യം ഗൗരി ആശ്ചര്യത്തോടെയാണ് തിരിച്ചറിഞ്ഞത്.
​പക്ഷേ, പെട്ടെന്ന് ആരോ പുറത്ത് വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും അവൾ വല്ലാത്തൊരു ഭീതിയോടെ ആ ഡ്രാഫ്റ്റ് മുഴുവനായി ഡിലീറ്റ് ചെയ്തു കളഞ്ഞു!

​തുടരും...
ജെപി പാലക്കാട്‌.

ഈ നോവൽ #മഴയും_വെയിലും എന്ന നോവലിന്റെ കഥയെ ആധാരമാക്കി എഴുതിയ അതിന്റെ മൂന്നാം ഭാഗമാണ്, ആ നോവലിന്റെ രണ്ടാം ഭാഗമാണ് ിത്‌ന

ഈ നോവലിന്റെ തുടക്കം മുതൽ വായിക്കാൻ പേജ് ഫോളോ ചെയ്താൽ മതിയാകും, ഓരോ ഭാഗത്തിലും താങ്കളുടെ വിലയേറിയ അഭിപ്രായം കമന്റായി എഴുതാൻ മറക്കരുതേ 🙏🏻

© Jp-Palakkad — TalentsofIndia. All rights reserved.


#കാത്തിരുന്നിട്ടും


#ജെപിപാലക്കാട്
#കേരളസ്റ്റോറി






#മഴയുംവെയിലും #കവിതകൾ #മലയാളനോവൽ
#ചുവടുകൾ

I got over 1,000 reactions on my posts last week! Thanks everyone for your support! 🎉
03/06/2026

I got over 1,000 reactions on my posts last week! Thanks everyone for your support! 🎉

 #ഗൗരി_24നിന്റെ സങ്കൽപ്പ ലോകത്തേക്ക് പറന്നിറങ്ങാൻ ഇന്നെനിക്ക് മോഹമുണ്ട് ദീപു,  നീ സ്നേഹത്തിന്റെ വർണ്ണപുഷ്പങ്ങളാൽ അലങ്കരി...
03/06/2026

#ഗൗരി_24
നിന്റെ സങ്കൽപ്പ ലോകത്തേക്ക് പറന്നിറങ്ങാൻ ഇന്നെനിക്ക് മോഹമുണ്ട് ദീപു, നീ സ്നേഹത്തിന്റെ വർണ്ണപുഷ്പങ്ങളാൽ അലങ്കരിച്ച ഉദ്യാനത്തിൽ ചിറകുകൾ വിരിച്ച് പാറിപ്പറക്കുന്ന ചിത്രശലഭമായി മാറുവാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട് ദീപു...
പക്ഷേ എന്റെ ചിറകുകൾ, അത് എന്നെന്നേക്കുമായി പറിച്ച് മാറ്റപ്പെട്ടിരിക്കുന്നു ദീപു...
മഴകഴിയുമ്പോൾ, മണ്ണെണ്ണ വിളക്കിന് മുൻപിൽ വിരുന്നെത്തുന്ന ഈയാം പാറ്റയെപ്പോലെ വർണ്ണപ്പകിട്ടുള്ള ജീവിതം മോഹിച്ച് എത്തിയത് മനുഷ്യത്വം മരവിച്ചു പോയ കുറച്ച് ആത്മാക്കളുടെ ഇടയിലാണ് ദീപു...
ഇന്ന് ഞാൻ അവരുടെ ഇടയിൽ അവരുടെ മാത്രം സുഖവും സന്തോഷവും ലക്ഷ്യമാക്കി വെറുതേ... വെറുതേ ഇഴഞ്ഞു നടക്കുന്ന ഒരു പുഴു മാത്രമാണ് ദീപു.

മറ്റൊരു ജീവന്റെ വില അറിയാത്ത അവരിൽ ചിലർ എന്റെ ഓരോ ചിറകും നിർദ്ദയം പറിച്ചെറിയുകയായിരുന്നു
ദീപു...
മറ്റുള്ളവരുടെ മനസ്സിന്റെ സ്പന്ദനങ്ങളും വേദനകളും മനസ്സിലാക്കാൻ നിനക്കിന്ന് നന്നായി കഴിയുന്നുണ്ടെന്ന് നിന്റെ എഴുത്തിൽ നിന്നും ഞാൻ മനസിലാക്കുന്നു...

നീ നാല്പത് വർഷങ്ങൾക്ക് മുൻപ് കണ്ട് മോഹിച്ച ആ പെണ്ണല്ല ഞാനിന്ന്.
കാലവും ജീവിത യാഥാർഥ്യവും ചേർന്ന് എന്റെ ചിത്രം മാറ്റിവരയ്ക്കപ്പെട്ടിരിക്കുന്നു...
എനിക്കതിൽ ഒരു റോളുമില്ല കേട്ടോ... എല്ലാം പടം വരയ്ക്കാൻ കൊട്ടേഷൻ ഏറ്റെടുത്തവന്റെ വികൃതമായ ഭാവനയിൽ വരച്ചതാണ് ദീപൂ...
അവനെന്റെ ചിത്രം കറുത്തതും വിരസവുമായ ചായങ്ങൾക്കൊണ്ട് വരച്ചു വികൃതമാക്കി ദീപൂ...
നിന്റെ ചിന്തകളിലെ ഗൗരി ഇന്നില്ല ദീപൂ...

ഓരോ നിമിഷവും ഓരോ ചുവടുകളും ഭയം കാവൽ നിൽക്കുന്ന അസ്വസ്ഥത നിറഞ്ഞ ഒരു ജീവിത ശൈലിയിലൂടെയാണ് ദീപൂ ഞാൻ ഇപ്പോൾ ജീവിക്കുന്നത്...

ഉണ്ണുമ്പോൾ ഭയം, ഉറങ്ങുമ്പോൾ ഭയം, എങ്ങോട്ടെങ്കിലും നീങ്ങിയാൽ ഭയം ആരോടെങ്കിലും മിണ്ടിയാൽ ഭയം...
ഫോൺ ചെയ്യാൻ ഭയം ഫോൺ വന്നാൽ ഭയം...
കാരണം എന്റെ ജീവന്റെ കൊട്ടേഷൻ ഏറ്റെടുത്തവരെ നിയന്ത്രിക്കുന്നത് മദ്യമാണ് ദീപൂ...
അവരിലെ പ്രണയവും പകയും തീരുമാനിക്കുന്നത് ലഹരിയുടെ ഏറ്റക്കുറച്ചിലുകളാണ് ദീപു.

എന്നിലെ മഴയും വെയിലും തീരുമാനിക്കുന്നതും അവരിലുള്ള മദ്യമാണ് ദീപൂ..., അതുകൊണ്ട് ഏത് നേരവും ഇടിവെട്ടോടുകൂടിയ പേമാരിയും , അപ്രതീക്ഷിതമായി ഉണ്ടാകുന്ന വേനലും - ഇന്നെനിക്ക് ശീലമാണ് ദീപൂ...

വാട്സാപ്പിൽ ഇത്രയും ടൈപ്പ് ചെയ്ത്... സെന്റ് ചെയ്യാൻ തുടങ്ങിയ വിരലുകൾ പെട്ടെന്ന് നിശ്ചലമായി
അല്ലെങ്കിൽ താൻ ഇതൊക്കെ എന്തിനാണ് അവനോട് പറയുന്നത്...
അവൻ എല്ലായ്‌പ്പോഴും തന്റെ സുഖവും സന്തോഷവും മാത്രമാണ് ആഗ്രഹിച്ചത്... തന്റെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞ് ആ മനുഷ്യന്റെ സമാധാനം കൂടി എന്തിന് കളയണം...
ഗൗരി എഴുതിയതത്രയും നിമിഷനേരം കൊണ്ട് ഡിലീറ്റ് ചെയ്തു...

തുടരും...
ജെപി പാലക്കാട്.

ഈ നോവൽ #മഴയും_വെയിലും എന്ന നോവലിന്റെ കഥയെ ആധാരമാക്കി എഴുതിയ അതിന്റെ മൂന്നാം ഭാഗമാണ്, ആ നോവലിന്റെ രണ്ടാം ഭാഗമാണ് ിത്‌ന

ഈ നോവലിന്റെ തുടക്കം മുതൽ വായിക്കാൻ പേജ് ഫോളോ ചെയ്താൽ മതിയാകും, ഓരോ ഭാഗത്തിലും താങ്കളുടെ വിലയേറിയ അഭിപ്രായം കമന്റായി എഴുതാൻ മറക്കരുതേ 🙏🏻

© Jp-Palakkad — TalentsofIndia. All rights reserved.


#കാത്തിരുന്നിട്ടും


#ജെപിപാലക്കാട്
#കേരളസ്റ്റോറി






#മഴയുംവെയിലും #കവിതകൾ #മലയാളനോവൽ
#ചുവടുകൾ

 #ഗൗരി_23​"നിന്റെ മനസ്സിൽ ഒരു മലയോളം  വലുപ്പത്തിൽ ഞാൻ ഉണ്ടാവുക... നീ നട്ടുവളർത്തിയ അനുരാഗത്തിന്റെ വാകമരം നിറയെ, പ്രപഞ്ചം...
02/06/2026

#ഗൗരി_23

​"നിന്റെ മനസ്സിൽ ഒരു മലയോളം വലുപ്പത്തിൽ ഞാൻ ഉണ്ടാവുക...
നീ നട്ടുവളർത്തിയ അനുരാഗത്തിന്റെ വാകമരം നിറയെ, പ്രപഞ്ചം മുട്ടുമാറ് പ്രണയത്തിന്റെ ചെമ്പൂക്കളായി ഞാൻ വിരിഞ്ഞു നിൽക്കുക...! ഹാ പറയാനെന്ത് സുഖം. കേൾക്കാനെന്ത് സന്തോഷം...
നിന്നിൽ പൂവായും ശലഭമായും സദാ നിറഞ്ഞു നിൽക്കുന്ന ഞാനോ,
ഇവിടെ ഒരൂ ഉറുമ്പിന്റെ ഹൃദയത്തോളം പോലും വലിപ്പമില്ലാത്ത മനുഷ്യരുടെ ഇടയിൽ എന്റെയീ ജീവിതവും താങ്ങി നിവർന്നുനിൽക്കാൻ പെടാപ്പാട് പെടുന്നു.

നീ എനിക്കായ് സ്നേഹപൂർവ്വം പണികഴിപ്പിച്ച പ്രണയ സാമ്രാജ്യത്തിന്റെ സിംഹാസനത്തിൽ കയറിയിരിക്കാൻ ആവശ്യപ്പെട്ടപ്പോഴെല്ലാം അഹങ്കാരത്തോടെ മുഖം തിരിച്ചുനിന്ന ഞാൻ, ഇന്ന് നിന്റെ ഓർമ്മകൾക്ക് മുന്നിൽ മുഖമമർത്തിക്കരയാൻ ഒരു ചെറിയ മറ തേടി അലയുകയാണ് ദീപൂ..."

​ഫോൺ സ്ക്രീനിൽ തെളിഞ്ഞുനിന്ന ദീപുവിന്റെ ഫോൺ നമ്പർ ഗൗരി പലവട്ടം നിറഞ്ഞ കണ്ണുകളോടെ നോക്കി വായിച്ചു.
പിന്നെ വിരലുകൾ അറിയാതെ ചലിച്ചു...

ഒൻപത്, എട്ട്..എട്ട്...
"വേണ്ട... ആരെയും താനായിട്ട് ഇനി ബുദ്ധിമുട്ടിക്കുന്നില്ല."
​ഫോൺ നെഞ്ചോട് ചേർത്തുപിടിച്ച് കട്ടിലിലേക്ക് കിടന്നിട്ടും, മറ്റ് ജോലികളിൽ മുഴുകാൻ ശ്രമിച്ചിട്ടും ഗൗരിക്ക് മനസ്സുറയ്ക്കുന്നുണ്ടായിരുന്നില്ല. എത്രയോ ദിവസങ്ങളായി താൻ അവന്റെ ഈ ഫോൺ നമ്പർ തിരയുകയായിരുന്നു. സത്യത്തിൽ എന്തിനായിരുന്നു അത്...?
ഇപ്പോൾ നമ്പർ കൈവെള്ളയിൽ കിട്ടിയപ്പോഴാകട്ടെ വല്ലാത്തൊരു ഭയം!

പതിറ്റാണ്ടുകളോളം ഒരു ബന്ധവുമില്ലാതിരുന്ന നാളുകളെ ആ പഴയ വസന്തകാലത്തെ താനായിട്ട് ഇനി ചെന്ന് തോണ്ടി ഉണർത്തണോ? താൻ പ്രണയിച്ചില്ലെങ്കിലും, പ്രണയം ഏറ്റ് വാങ്ങുമ്പോൾ ഉള്ള ഒരു അനുഭൂതി - താൻ വേറൊരാളുടെ പ്രണയത്തിന്റെ പാത്രമാണെന്നുമുള്ള തിരിച്ചറിവ് നൽകുന്ന ആ സുഖം...
ഏയ്‌ വേണ്ട അങ്ങനെയൊന്നും ചിന്തിക്കാൻ പാടില്ല...

​പക്ഷേ,
തനിക്ക് വേണ്ടെങ്കിലും അവന്റെ മനസ്സിൽ താനുണ്ടല്ലോ...
അതെ, അവനിൽ താനുണ്ട്, ശ്വാസം പോലെ എല്ലായ്പോഴുമുണ്ട്.
നാല് പതിറ്റാണ്ടുകൾക്കിപ്പുറവും ആ ഹൃദയത്തിൽ താൻ ഇന്നുമുണ്ട്...
ആ ഹൃദയം നിറയെ താനുണ്ട് അതാണല്ലോ 100 എപ്പിസോഡിന് മുകളിൽ പൂർത്തിയാക്കിയ നോവൽ...
അത്രകണ്ട് വിശദീകരിക്കാൻ മാത്രം താൻ അവന്റെ ഉള്ളിൽ ഉണ്ടായിരുന്നോ..? വളരെകാലങ്ങൾക്ക് ശേഷം അവൻ അതിനെക്കുറിച്ച് ഇപ്പോഴെന്നപോലെ എഴുതുക...
ആ പുഴയും പാടവും വരമ്പും എല്ലാം നശിച്ചുപോയിട്ടും ഇന്നെന്നപോലെ ഗ്രഹാതുരത്വം പകർന്ന് നൽകുക...
ദീപൂ എന്റെ, കൗമാര നാളുകളെ...
നീ എഴുതിയ വരികളിലൂടെ, എന്റെ നാടും വീടും എന്റെ മറഞ്ഞുപോയ വസന്തവും തിരികെ തന്നിരിക്കുന്നു...
ഇത്രത്തോളം ഞാൻ നിന്നിലുണ്ടെന്നറിഞ്ഞിരുന്നെങ്കിൽ...
അറിഞ്ഞിരുന്നെങ്കിൽ..?
നിന്റെ കൈപിടിച്ച് ആ ചെറിയ വരമ്പിലൂടെ നിന്റെ പിറകേ നടക്കുന്ന സുഖം...
നിന്റെ പ്രണയത്തിന്റ മണമേറ്റ് ഉറങ്ങുന്ന രാത്രികൾ...
നിന്റെ ഓരോ ദിവസങ്ങളേയും പൂക്കാലമാക്കാനായി ഉണർന്നെണീക്കുന്ന പുലരികൾ...
അയ്യോ താനെന്തൊക്കെയണീ ചിന്തിച്ചു കൂട്ടുന്നത്..?

​എന്നാൽ, തന്റെ ഉള്ളിൽ എപ്പോഴെങ്കിലും അവനുണ്ടായിരുന്നോ?
'ഇല്ല' എന്ന് പറയുന്നതല്ലേ സത്യം? സ്വന്തം വിവാഹത്തിന് കേവലം ഒരു ഉപചാരത്തിന് വേണ്ടിപ്പോലും അവനെ ഒന്ന് ക്ഷണിക്കാൻ തനിക്ക് തോന്നിയിരുന്നോ? അത്രപോലും തന്റെ മനസ്സിൽ അന്ന് അവനുണ്ടായിരുന്നില്ലല്ലോ. ശരിയാണ്, അന്നും ഇന്നും അവൻ തനിക്ക് ആരുമായിരുന്നില്ലല്ലോ... പിന്നെ ഇപ്പോൾ എന്ത് പ്രണയമാണ്, എന്ത് വികാരമാണ് അവനെ വിളിക്കാൻ നിന്നെ ഇങ്ങനെ പ്രേരിപ്പിക്കുന്നത്? ഗൗരി പുറത്തേക്ക് നോക്കി സ്വയം ചോദിച്ചു.

​ഫോണിന്റെ കീപാഡിൽ അമർത്തിയ നമ്പറുകൾ അവൾ കണ്ണീരോടെ ഒന്നൊന്നായി ഡിലീറ്റ് ചെയ്തു. ചിന്തകളെ വഴിതിരിച്ചുവിടാൻ അടുക്കള വാതിൽക്കൽ പോയി കുറച്ച് നുറുക്കരിയടുത്ത് കോഴിക്കൂട്ടങ്ങളെ വിളിച്ചു വിതറി കൊടുക്കുമ്പോഴും, മനസ്സിന്റെ ഏതോ കോണിലിരുന്ന് ആരോ പ്രണയാർദ്രമായി പതുക്കെ ചോദിക്കുന്നത് പോലെ തോന്നി.
​'ദീപുവിനെ വിളിക്കാൻ നിനക്ക് അർഹതയുണ്ടോ ഇല്ലയോ എന്നതല്ല ഗൗരീ ...
പക്ഷേ, നിന്റെ ഒരു കോൾ അവൻ അർഹിക്കുന്നില്ലേ...?
ഇത്രയും കാലം നിന്നെ ഒരു ദേവതയെപ്പോലെ ഹൃദയത്തിൽ ഏറ്റി നടന്നതിനുള്ള സ്നേഹസമ്മാനമോ ശിക്ഷയോ, എന്തുമാകട്ടെ , ഒരു ഫോൺ വിളി നിന്നിൽ നിന്നും അവൻ അർഹിക്കുന്നില്ലേ...?'

​എന്നാൽ, ആ ഒരു ഫോൺ വിളി പിന്നീട് തന്റെ ജീവിതത്തിൽ എന്തൊക്കെ കൊടുങ്കാറ്റുകൾ ഉണ്ടാക്കിയേക്കാം എന്ന ഭയം വീണ്ടും അവളെ വീർപ്പുമുട്ടിച്ചു.
​'വിളിച്ചിട്ട് ഞാൻ ഗൗരിയാണെന്ന് മാത്രം പറഞ്ഞ് പെട്ടെന്ന് ഫോൺ കട്ട് ചെയ്താലോ...?'

വേണ്ട, അവന്റെ ഹൃദയം താങ്ങില്ല.
​അങ്ങനെ ഒരുപാടൊരുപാട് കൂട്ടലുകൾക്കും കിഴിക്കലുകൾക്കുമൊടുവിൽ പല രാത്രികളും കടന്നുപോയി. ദാ, ഇപ്പോൾ പുലർച്ചെ രണ്ട് മണിയായിരിക്കുന്നു.
തന്റെ രാവും പകലും ജീവിതവും മനസ്സും ശരീരവും പകുത്ത് വാങ്ങിച്ചവർ കട്ടിലിന്റെ മറുതലയ്ക്കൽ, ഏതോ സത്രത്തിൽ വെച്ച് കണ്ട് പിരിഞ്ഞ അപരിചിതനായ ഒരു വഴിയാത്രക്കാരനെപ്പോലെ കിടന്നുറങ്ങുന്നു.
കടുത്ത കൂർക്കംവലിയിൽ ഉറക്കം പൂർണ്ണമായി നഷ്ടപ്പെട്ട് നിവർന്നു കിടക്കുമ്പോഴും... ദിവസവും പലപ്രാവശ്യം തന്റെ കൈവിരലുകൾ ആ ഫോൺ നമ്പറിലേക്ക് നീളുകയാണ്. ആ അക്കങ്ങൾ ഇരുട്ടിലും തന്നോട് ഏതോ മുജ്ജന്മ ബന്ധത്തിന്റെ വേരുകൾ തേടുന്നത് പോലെ അവൾക്ക് അനുഭവപ്പെട്ടു! ആത്മാവ് കൊണ്ട് അവൾ ദീപുവിന്റെ മനസ്സിനെ കയ്യെത്തി തൊടാൻ ശ്രമിക്കുകയായിരുന്നു ആ നിമിഷത്തിൽ...

​തുടരും...
ജെപി പാലക്കാട്‌.

ഈ നോവൽ #മഴയും_വെയിലും എന്ന നോവലിന്റെ കഥയെ ആധാരമാക്കി എഴുതിയ അതിന്റെ മൂന്നാം ഭാഗമാണ്, ആ നോവലിന്റെ രണ്ടാം ഭാഗമാണ് ിത്‌ന

ഈ നോവലിന്റെ തുടക്കം മുതൽ വായിക്കാൻ പേജ് ഫോളോ ചെയ്താൽ മതിയാകും, ഓരോ ഭാഗത്തിലും താങ്കളുടെ വിലയേറിയ അഭിപ്രായം കമന്റായി എഴുതാൻ മറക്കരുതേ 🙏🏻

© Jp-Palakkad — TalentsofIndia. All rights reserved.


#കാത്തിരുന്നിട്ടും


#ജെപിപാലക്കാട്
#കേരളസ്റ്റോറി






#മഴയുംവെയിലും #കവിതകൾ #മലയാളനോവൽ
#ചുവടുകൾ

 #ഗൗരി_22​"ശ്ശോ... ഇവൻ എന്തൊക്കെയാണീ എഴുതി വിടുന്നത്...? മനുഷ്യന്റെ മനസ്സമാധാനം നഷ്ടപ്പെടുത്തുമല്ലോ ഈശ്വരാ...ഇത്രത്തോളം ...
01/06/2026

#ഗൗരി_22
​"ശ്ശോ... ഇവൻ എന്തൊക്കെയാണീ എഴുതി വിടുന്നത്...? മനുഷ്യന്റെ മനസ്സമാധാനം നഷ്ടപ്പെടുത്തുമല്ലോ ഈശ്വരാ...
ഇത്രത്തോളം നിന്റെ മനസ്സിൽ എനിക്ക് സ്ഥാനമുണ്ടായിരുന്നു എന്ന് അറിഞ്ഞിരുന്നെങ്കിൽ...

ദീപു എഴുതിയ നോവൽ ​ഫോൺ സ്ക്രീനിൽ പുതിയ ഭാഗം വായിച്ചുതീർത്ത ഗൗരി, കുറച്ചുനേരം ചുറ്റുമുള്ള ലോകമെല്ലാം മറന്ന് സ്തബ്ധയായി ഇരുന്നുപോയി.
നാല് പതിറ്റാണ്ടുകൾക്ക് മുൻപ് കാലത്തിന്റെ ഏതോ ഒരു വഴിത്തിരിവിൽ ഉപേക്ഷിച്ചുപോന്ന ആ പഴയ കാലത്തെ, അതിന്റെ എല്ലാ തീക്ഷ്ണതയോടും കൂടി ഓർമ്മിപ്പിച്ചുകൊണ്ടുള്ള പ്രണയത്തിന്റെ വസന്തകാലമാക്കിയ അവന്റെ ഓരോ വരികളും മനസ്സിന്റെ ആഴങ്ങളിൽ ഇറങ്ങിച്ചെന്ന് കുത്തിനോവിക്കുന്നതുപോലെ ഒരു ഫീൽ...
അത് ഓരോ പുതിയ എപ്പിസോഡ് കഴിയുംതോറും അവളെ അത്രമേൽ വൈകാരികമായി തളർത്തിക്കൊണ്ടിരിക്കുകയാണ്.
തന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്ന ആ പന്ക്തി, വായിക്കരുത് എന്ന് പലപ്പോഴും തീരുമാനമെടുത്തിരുന്നു, എന്നാൽ നേരം വെളുക്കുമ്പോൾ മുതൽ തന്റെ ടൈം ലൈനിൽ അത് എത്തിപ്പെടും വരെ വല്ലാത്ത ഒരു ശൂന്യതയാണ്.
സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി അനുദിനം നെട്ടോട്ടമോടുന്ന മനുഷ്യർക്കിടയിൽ, തന്നെ സ്നേഹിക്കാനും ഒരു മനസ്സ് ഉണ്ടാവുക, താൻ യാതൊരു പരിഗണനയും നൽകാഞ്ഞിട്ടും, യാതൊരു പരാതിയോ പരിഭവമോ ഇല്ലാതെ പല സംവത്സരങ്ങൾ തന്റെ ഹൃദയത്തിൽ കാത്ത് സൂക്ഷിക്കുക, തന്റെ മനസ്സിൽ നിറം പകർന്ന് നൽകിയ പ്രണയവാചകങ്ങൾ കൊണ്ട് അന്തരാത്മാവിനെ തൊട്ട്, മാറി നിൽക്കുക, ഇത് എന്ത് തരം ഭ്രാന്താണ് ദീപൂ..?

​'നീ എപ്പോഴും എനിക്ക് അന്യനായിരുന്നില്ല ദീപൂ... പ്രിയപ്പെട്ടവനായിരുന്നോ എന്ന് ചോദിച്ചാൽ ഇപ്പോഴും എന്റെ ഈ മൗനത്തിന് പക്കൽ കൃത്യമായൊരു ഉത്തരമില്ല. നിന്റെ സ്വപ്നങ്ങൾക്ക് നിറം പകരാൻ നിന്റെ കൂടെ ഞാൻ ഉണ്ടായിരുന്നില്ല എങ്കിലെന്താണ്...
ഇന്ന് നീ എഴുതി, വർണ്ണച്ചായങ്ങൾ പൂശി ലോകത്തിന്റെ നെറുകയിലേക്ക് പറത്തിവിടുന്ന ആ പൂമ്പാറ്റയായി മാറാൻ, എനിക്ക് സാധിച്ചില്ലേ...?'
​'നിന്റെ കഥയിലെ നായിക 'നീലിമ' ഞാൻ തന്നെയാണെന്ന് നീ പ്രത്യേകം പേരെടുത്ത് എഴുതേണ്ട ആവശ്യമൊന്നുമില്ല ദീപൂ.

എഴുത്തിൽപ്പോലും നീ അവളുടെ വിശുദ്ധിയും സന്തോഷവും ഒരു ചില്ലുകൂട്ടിലെന്നപോലെ കാത്തുസൂക്ഷിക്കുമ്പോൾ, നീ ഇന്നും എന്റെ ഓർമ്മകളെ - അല്ല - എന്നേ എത്രയധികം ഇഷ്ടപ്പെടുന്നു എന്ന് മനസ്സിലാക്കാൻ കവടി നിരത്തേണ്ട ആവശ്യമൊന്നുമില്ല.
ദീപൂ നിന്റെ നിഷ്കളങ്കമായ അടിയുറച്ച സ്നേഹം അതിന് ഞാൻ ഇന്ന് വില കൽപ്പിക്കുന്നു...

നിന്റെ യഥാർത്ഥ ജീവിതത്തിൽ ആ കരുതലും അറ്റമില്ലാത്ത സ്നേഹവും ഓരോ നിമിഷവും അനുഭവിച്ചറിയുന്ന നിന്റെ ഭാര്യയുണ്ടല്ലോ... ആ ഭാഗ്യവതിയോട് എനിക്ക് കുറച്ചെങ്കിലും അസൂയ തോന്നാതിരിക്കുന്നത് എങ്ങനെയാണ്...?'

​'എങ്കിലും നിന്നോട് എനിക്ക് കടുത്ത നന്ദിയുണ്ട്...
എന്നെ ഇന്നും നിന്റെ അക്ഷരങ്ങളുടെയും സ്നേഹത്തിന്റെയും ഭാഗമാക്കുന്നതിന്.
നാല് പതിറ്റാണ്ടുകൾക്കിപ്പുറവും ഈ ഭൂമിയുടെ ഏതോ ഒരു കോണിലിരുന്ന് ശ്വാസമെടുക്കുന്ന എനിക്ക്, നിന്റെ ഹൃദയത്തിൽ ഇന്നും മാറ്റമില്ലാത്ത ഒരിടമുണ്ടെന്ന് വരികളിലൂടെ എന്നെ അറിയിച്ചതിന്...!'
നിന്റെ കഥയിൽ എഴുതിയപോലെ ' നിന്റെ പ്രണയ സാമ്രാജ്യത്തിന്റെ സിംഹാസനത്തിൽ എന്നേ എന്നെന്നേക്കുമായി കുടിയിരുത്തിയതിന്...

​ചിന്തകൾ കാടുകയറിയപ്പോൾ കണ്ണിൽ പൊടിഞ്ഞുവന്ന നീർത്തുള്ളികൾ കാഴ്ചയെ മറയ്ക്കാൻ തുടങ്ങിയിരുന്നു. അവൾ വിറയ്ക്കുന്ന വിരലുകളോടെ സാരിത്തുമ്പെടുത്ത് ആ കണ്ണീർ പതുക്കെ തുടച്ചു. പിന്നീട് ഫോൺ സ്ക്രീനിലെ അവന്റെ ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചർ സൂം ചെയ്ത്, ആ മുഖത്തേക്ക് നൊമ്പരത്തോടെ അൽപ്പനേരം നോക്കിയിരുന്നു.
​"പാഥസാം നിചയം വാർന്നൊഴിഞ്ഞളവോട്, സേതു ബന്ധനോദ്യോഗമെന്തടോ..."

​പണ്ട് സ്കൂളിൽ മലയാളം അദ്ധ്യാപകൻ കറുത്ത ബോർഡിൽ ചോക്കുകൊണ്ട് എഴുതിയിട്ട്, അർത്ഥം പറഞ്ഞു മനസ്സിലാക്കിത്തന്ന ഉണ്ണായിവാര്യരുടെ നളചരിതത്തിലെ ആ വരികൾ വെറുതേ അവളുടെ മനസ്സിലൂടെ കടന്നുപോയി. വെള്ളമെല്ലാം ഒഴുകിപ്പോയതിനു പോയതിനു ശേഷം പുഴയ്ക്ക് കുറുകെ ചിറകെട്ടിയിട്ട് ഇനിയിപ്പോൾ എന്ത് കാര്യം...!
കാലം എല്ലാം കവർന്നെടുത്ത് കടന്ന് പോയിരിക്കുന്നു ദീപൂ... കാലം നമ്മളെ അന്യവൽക്കരിച്ചിരിക്കുന്നു... നമ്മൾ ഇന്ന് മാറ്റാരുടെയൊക്കെയോ എന്തൊക്കെയോ ആണ്.
നീ ഇനിയും സാഹചര്യങ്ങളോട് പൊരുത്തപ്പെടേണ്ടതുണ്ട്... അച്ചുതണ്ടാവുക... ലോകം എങ്ങനെ പാഞ്ഞാലും നീയും ഞാനും സ്വന്തം അച്യുതണ്ടിൽ നിശ്ചലമായിരിക്കുക...

​"സരോജിനിയമ്മയുടെ കൂടെ വന്നവർ ആരെങ്കിലുമുണ്ടോ?"

​പെട്ടെന്ന് ഹോസ്പിറ്റലിലെ ക്യാബിൻ തുറന്ന് പുറത്തേക്ക് വന്ന നഴ്‌സിന്റെ ആ ഉയർന്ന ശബ്ദത്തിലുള്ള വിളിയിലാണ് ഗൗരി ഓർമ്മകളുടെ ആ പഴയ വയൽവരമ്പിൽ നിന്നും ഞെട്ടിയുണർന്നത്. ആതുരാലയത്തിന്റെ ആ മടുപ്പിക്കുന്ന മരുന്നിന്റെ ഗന്ധത്തിലേക്ക് അവൾ വീണ്ടും നിർബന്ധപൂർവ്വം വലിച്ചെറിയപ്പെട്ടു.

​അമ്മായിയമ്മ ബാത്റൂമിൽ വഴുക്കിവീണ് കാലിലെ എല്ല് പൊട്ടി കടുത്ത വേദനയിൽ അകത്ത് കിടക്കുകയാണ്. ഈ അവസ്ഥയിൽ കൂടെയുണ്ടാകേണ്ട, ഓടിനടന്ന് കാര്യങ്ങൾ ചെയ്യേണ്ട അവരുടെ മകൻ - തന്റെ ഭർത്താവ് - ഇപ്പോൾ എവിടെയെങ്കിലും മദ്യപിച്ച് കിടക്കുന്നുണ്ടാവും.
ഗൗരി വെറുതേ തന്റെ വലതുകൈയിലേക്ക് നോക്കി... വീണ്ടും, ഒരു വള കൂടി നഷ്ടപ്പെട്ടിരിക്കുന്നു! കടബാധ്യതകളും ജീവിതപ്രാരാബ്ധങ്ങളും അസുഖങ്ങളും തീർക്കാൻ തന്റെ ശരീരത്തിലെ സ്വർണ്ണാഭരണങ്ങൾ ഓരോന്നായി ഒടുക്കേണ്ടി വരുന്ന, സ്വന്തം വിധിയോട് പൊരുതുന്ന ഒരു സാധാരണ സ്ത്രീത്വത്തിന്റെ കടുത്ത നിസ്സഹായതാവസ്ഥ അവൾ ആ ശൂന്യമായ കൈത്തണ്ടയിൽ തൊട്ടറിഞ്ഞു.

​തുടരും...
ജെപി പാലക്കാട്

ഈ നോവൽ #മഴയും_വെയിലും എന്ന നോവലിന്റെ കഥയെ ആധാരമാക്കി എഴുതിയ അതിന്റെ മൂന്നാം ഭാഗമാണ്, ആ നോവലിന്റെ രണ്ടാം ഭാഗമാണ് ിത്‌ന

ഈ നോവലിന്റെ തുടക്കം മുതൽ വായിക്കാൻ പേജ് ഫോളോ ചെയ്താൽ മതിയാകും, ഓരോ ഭാഗത്തിലും താങ്കളുടെ വിലയേറിയ അഭിപ്രായം കമന്റായി എഴുതാൻ മറക്കരുതേ 🙏🏻

© Jp-Palakkad — TalentsofIndia. All rights reserved.


#കാത്തിരുന്നിട്ടും


#ജെപിപാലക്കാട്
#കേരളസ്റ്റോറി






#മഴയുംവെയിലും #കവിതകൾ #മലയാളനോവൽ
#ചുവടുകൾ

01/06/2026

#ഗൗരി_22
​"ശ്ശോ... ഇവൻ എന്തൊക്കെയാണീ എഴുതി വിടുന്നത്...? മനുഷ്യന്റെ മനസ്സമാധാനം നഷ്ടപ്പെടുത്തുമല്ലോ ഈശ്വരാ...
ഇത്രത്തോളം നിന്റെ മനസ്സിൽ എനിക്ക് സ്ഥാനമുണ്ടായിരുന്നു എന്ന് അറിഞ്ഞിരുന്നെങ്കിൽ...

ദീപു എഴുതിയ നോവൽ ​ഫോൺ സ്ക്രീനിൽ പുതിയ ഭാഗം വായിച്ചുതീർത്ത ഗൗരി, കുറച്ചുനേരം ചുറ്റുമുള്ള ലോകമെല്ലാം മറന്ന് സ്തബ്ധയായി ഇരുന്നുപോയി.
നാല് പതിറ്റാണ്ടുകൾക്ക് മുൻപ് കാലത്തിന്റെ ഏതോ ഒരു വഴിത്തിരിവിൽ ഉപേക്ഷിച്ചുപോന്ന ആ പഴയ കാലത്തെ, അതിന്റെ എല്ലാ തീക്ഷ്ണതയോടും കൂടി ഓർമ്മിപ്പിച്ചുകൊണ്ടുള്ള പ്രണയത്തിന്റെ വസന്തകാലമാക്കിയ അവന്റെ ഓരോ വരികളും മനസ്സിന്റെ ആഴങ്ങളിൽ ഇറങ്ങിച്ചെന്ന് കുത്തിനോവിക്കുന്നതുപോലെ ഒരു ഫീൽ...
അത് ഓരോ പുതിയ എപ്പിസോഡ് കഴിയുംതോറും അവളെ അത്രമേൽ വൈകാരികമായി തളർത്തിക്കൊണ്ടിരിക്കുകയാണ്.
തന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്ന ആ പന്ക്തി, വായിക്കരുത് എന്ന് പലപ്പോഴും തീരുമാനമെടുത്തിരുന്നു, എന്നാൽ നേരം വെളുക്കുമ്പോൾ മുതൽ തന്റെ ടൈം ലൈനിൽ അത് എത്തിപ്പെടും വരെ വല്ലാത്ത ഒരു ശൂന്യതയാണ്.
സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി അനുദിനം നെട്ടോട്ടമോടുന്ന മനുഷ്യർക്കിടയിൽ, തന്നെ സ്നേഹിക്കാനും ഒരു മനസ്സ് ഉണ്ടാവുക, താൻ യാതൊരു പരിഗണനയും നൽകാഞ്ഞിട്ടും, യാതൊരു പരാതിയോ പരിഭവമോ ഇല്ലാതെ പല സംവത്സരങ്ങൾ തന്റെ ഹൃദയത്തിൽ കാത്ത് സൂക്ഷിക്കുക, തന്റെ മനസ്സിൽ നിറം പകർന്ന് നൽകിയ പ്രണയവാചകങ്ങൾ കൊണ്ട് അന്തരാത്മാവിനെ തൊട്ട്, മാറി നിൽക്കുക, ഇത് എന്ത് തരം ഭ്രാന്താണ് ദീപൂ..?

​'നീ എപ്പോഴും എനിക്ക് അന്യനായിരുന്നില്ല ദീപൂ... പ്രിയപ്പെട്ടവനായിരുന്നോ എന്ന് ചോദിച്ചാൽ ഇപ്പോഴും എന്റെ ഈ മൗനത്തിന് പക്കൽ കൃത്യമായൊരു ഉത്തരമില്ല. നിന്റെ സ്വപ്നങ്ങൾക്ക് നിറം പകരാൻ നിന്റെ കൂടെ ഞാൻ ഉണ്ടായിരുന്നില്ല എങ്കിലെന്താണ്...
ഇന്ന് നീ എഴുതി, വർണ്ണച്ചായങ്ങൾ പൂശി ലോകത്തിന്റെ നെറുകയിലേക്ക് പറത്തിവിടുന്ന ആ പൂമ്പാറ്റയായി മാറാൻ, എനിക്ക് സാധിച്ചില്ലേ...?'
​'നിന്റെ കഥയിലെ നായിക 'നീലിമ' ഞാൻ തന്നെയാണെന്ന് നീ പ്രത്യേകം പേരെടുത്ത് എഴുതേണ്ട ആവശ്യമൊന്നുമില്ല ദീപൂ.

എഴുത്തിൽപ്പോലും നീ അവളുടെ വിശുദ്ധിയും സന്തോഷവും ഒരു ചില്ലുകൂട്ടിലെന്നപോലെ കാത്തുസൂക്ഷിക്കുമ്പോൾ, നീ ഇന്നും എന്റെ ഓർമ്മകളെ - അല്ല - എന്നേ എത്രയധികം ഇഷ്ടപ്പെടുന്നു എന്ന് മനസ്സിലാക്കാൻ കവടി നിരത്തേണ്ട ആവശ്യമൊന്നുമില്ല.
ദീപൂ നിന്റെ നിഷ്കളങ്കമായ അടിയുറച്ച സ്നേഹം അതിന് ഞാൻ ഇന്ന് വില കൽപ്പിക്കുന്നു...

നിന്റെ യഥാർത്ഥ ജീവിതത്തിൽ ആ കരുതലും അറ്റമില്ലാത്ത സ്നേഹവും ഓരോ നിമിഷവും അനുഭവിച്ചറിയുന്ന നിന്റെ ഭാര്യയുണ്ടല്ലോ... ആ ഭാഗ്യവതിയോട് എനിക്ക് കുറച്ചെങ്കിലും അസൂയ തോന്നാതിരിക്കുന്നത് എങ്ങനെയാണ്...?'

​'എങ്കിലും നിന്നോട് എനിക്ക് കടുത്ത നന്ദിയുണ്ട്...
എന്നെ ഇന്നും നിന്റെ അക്ഷരങ്ങളുടെയും സ്നേഹത്തിന്റെയും ഭാഗമാക്കുന്നതിന്.
നാല് പതിറ്റാണ്ടുകൾക്കിപ്പുറവും ഈ ഭൂമിയുടെ ഏതോ ഒരു കോണിലിരുന്ന് ശ്വാസമെടുക്കുന്ന എനിക്ക്, നിന്റെ ഹൃദയത്തിൽ ഇന്നും മാറ്റമില്ലാത്ത ഒരിടമുണ്ടെന്ന് വരികളിലൂടെ എന്നെ അറിയിച്ചതിന്...!'
നിന്റെ കഥയിൽ എഴുതിയപോലെ ' നിന്റെ പ്രണയ സാമ്രാജ്യത്തിന്റെ സിംഹാസനത്തിൽ എന്നേ എന്നെന്നേക്കുമായി കുടിയിരുത്തിയതിന്...

​ചിന്തകൾ കാടുകയറിയപ്പോൾ കണ്ണിൽ പൊടിഞ്ഞുവന്ന നീർത്തുള്ളികൾ കാഴ്ചയെ മറയ്ക്കാൻ തുടങ്ങിയിരുന്നു. അവൾ വിറയ്ക്കുന്ന വിരലുകളോടെ സാരിത്തുമ്പെടുത്ത് ആ കണ്ണീർ പതുക്കെ തുടച്ചു. പിന്നീട് ഫോൺ സ്ക്രീനിലെ അവന്റെ ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചർ സൂം ചെയ്ത്, ആ മുഖത്തേക്ക് നൊമ്പരത്തോടെ അൽപ്പനേരം നോക്കിയിരുന്നു.
​"പാഥസാം നിചയം വാർന്നൊഴിഞ്ഞളവോട്, സേതു ബന്ധനോദ്യോഗമെന്തടോ..."

​പണ്ട് സ്കൂളിൽ മലയാളം അദ്ധ്യാപകൻ കറുത്ത ബോർഡിൽ ചോക്കുകൊണ്ട് എഴുതിയിട്ട്, അർത്ഥം പറഞ്ഞു മനസ്സിലാക്കിത്തന്ന ഉണ്ണായിവാര്യരുടെ നളചരിതത്തിലെ ആ വരികൾ വെറുതേ അവളുടെ മനസ്സിലൂടെ കടന്നുപോയി. വെള്ളമെല്ലാം ഒഴുകിപ്പോയതിനു പോയതിനു ശേഷം പുഴയ്ക്ക് കുറുകെ ചിറകെട്ടിയിട്ട് ഇനിയിപ്പോൾ എന്ത് കാര്യം...!
കാലം എല്ലാം കവർന്നെടുത്ത് കടന്ന് പോയിരിക്കുന്നു ദീപൂ... കാലം നമ്മളെ അന്യവൽക്കരിച്ചിരിക്കുന്നു... നമ്മൾ ഇന്ന് മാറ്റാരുടെയൊക്കെയോ എന്തൊക്കെയോ ആണ്.
നീ ഇനിയും സാഹചര്യങ്ങളോട് പൊരുത്തപ്പെടേണ്ടതുണ്ട്... അച്ചുതണ്ടാവുക... ലോകം എങ്ങനെ പാഞ്ഞാലും നീയും ഞാനും സ്വന്തം അച്യുതണ്ടിൽ നിശ്ചലമായിരിക്കുക...

​"സരോജിനിയമ്മയുടെ കൂടെ വന്നവർ ആരെങ്കിലുമുണ്ടോ?"

​പെട്ടെന്ന് ഹോസ്പിറ്റലിലെ ക്യാബിൻ തുറന്ന് പുറത്തേക്ക് വന്ന നഴ്‌സിന്റെ ആ ഉയർന്ന ശബ്ദത്തിലുള്ള വിളിയിലാണ് ഗൗരി ഓർമ്മകളുടെ ആ പഴയ വയൽവരമ്പിൽ നിന്നും ഞെട്ടിയുണർന്നത്. ആതുരാലയത്തിന്റെ ആ മടുപ്പിക്കുന്ന മരുന്നിന്റെ ഗന്ധത്തിലേക്ക് അവൾ വീണ്ടും നിർബന്ധപൂർവ്വം വലിച്ചെറിയപ്പെട്ടു.

​അമ്മായിയമ്മ ബാത്റൂമിൽ വഴുക്കിവീണ് കാലിലെ എല്ല് പൊട്ടി കടുത്ത വേദനയിൽ അകത്ത് കിടക്കുകയാണ്. ഈ അവസ്ഥയിൽ കൂടെയുണ്ടാകേണ്ട, ഓടിനടന്ന് കാര്യങ്ങൾ ചെയ്യേണ്ട അവരുടെ മകൻ - തന്റെ ഭർത്താവ് - ഇപ്പോൾ എവിടെയെങ്കിലും മദ്യപിച്ച് കിടക്കുന്നുണ്ടാവും.
ഗൗരി വെറുതേ തന്റെ വലതുകൈയിലേക്ക് നോക്കി... വീണ്ടും, ഒരു വള കൂടി നഷ്ടപ്പെട്ടിരിക്കുന്നു! കടബാധ്യതകളും ജീവിതപ്രാരാബ്ധങ്ങളും അസുഖങ്ങളും തീർക്കാൻ തന്റെ ശരീരത്തിലെ സ്വർണ്ണാഭരണങ്ങൾ ഓരോന്നായി ഒടുക്കേണ്ടി വരുന്ന, സ്വന്തം വിധിയോട് പൊരുതുന്ന ഒരു സാധാരണ സ്ത്രീത്വത്തിന്റെ കടുത്ത നിസ്സഹായതാവസ്ഥ അവൾ ആ ശൂന്യമായ കൈത്തണ്ടയിൽ തൊട്ടറിഞ്ഞു.

​തുടരും...
ജെപി പാലക്കാട്

ഈ നോവൽ #മഴയും_വെയിലും എന്ന നോവലിന്റെ കഥയെ ആധാരമാക്കി എഴുതിയ അതിന്റെ മൂന്നാം ഭാഗമാണ്, ആ നോവലിന്റെ രണ്ടാം ഭാഗമാണ് ിത്‌ന

ഈ നോവലിന്റെ തുടക്കം മുതൽ വായിക്കാൻ പേജ് ഫോളോ ചെയ്താൽ മതിയാകും, ഓരോ ഭാഗത്തിലും താങ്കളുടെ വിലയേറിയ അഭിപ്രായം കമന്റായി എഴുതാൻ മറക്കരുതേ 🙏🏻

© Jp-Palakkad — TalentsofIndia. All rights reserved.


#കാത്തിരുന്നിട്ടും


#ജെപിപാലക്കാട്
#കേരളസ്റ്റോറി






#മഴയുംവെയിലും #കവിതകൾ #മലയാളനോവൽ
#ചുവടുകൾ

ഗൗരി -മഞ്ഞുപോലെ നനുത്ത പ്രണയകാവ്യം.'ചുവടുകൾ ' വായിച്ച് അഭിപ്രായം പറയൂ

'കാത്തിരുന്നിട്ടും' - നിഷ്കളങ്കമായ പാലക്കാടൻ ഗ്രാമീണത നിറഞ്ഞ നോവൽ

'മഴയും വെയിലും' -1986-90 കാലഘട്ടത്തിലെ കഥ.

 #ഗൗരി_21​"എത്രമേൽ നിർമ്മലമായൊരു ആത്മസമർപ്പണമാണ് ഈ മനുഷ്യൻ...!"​താൻ അടുത്തുനിന്ന് വീക്ഷിക്കുന്ന ദീപുവിനെക്കുറിച്ച് ചിന്ത...
31/05/2026

#ഗൗരി_21

​"എത്രമേൽ നിർമ്മലമായൊരു ആത്മസമർപ്പണമാണ് ഈ മനുഷ്യൻ...!"
​താൻ അടുത്തുനിന്ന് വീക്ഷിക്കുന്ന ദീപുവിനെക്കുറിച്ച് ചിന്തിക്കുമ്പോൾ രജനിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു. സ്വയം ഉരുകി ചുറ്റുമുള്ളവർക്ക് വെളിച്ചം പകരുന്ന മെഴുകുതിരി എന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ ഇദ്ദേഹത്തിന് മാത്രം ചേരുന്ന ഒന്നാണ്. ഇദ്ദേഹത്തിന് ദാരിദ്ര്യത്തിന്റെ ബാല്യവും, പ്രണയത്തിന്റെ ഒരു കൗമാരവും, ദുരന്തങ്ങളുടെ ഘോഷയാത്രയായ ഒരു യൗവനവും ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ മറ്റുള്ളവർക്ക് വിശ്വസിക്കാൻ പ്രയാസമായിരിക്കും.
​"താന്തോന്നിയും സകല ദുഷ്പ്രവൃത്തികളും കൊടികുത്തി വാണിരുന്ന വ്യക്തിയാണത്രെ ഇയാൾ... പെൺകുട്ടികൾ ഇയാളെക്കണ്ടാൽ ദൂരെ മാറിപ്പോവണമത്രേ...
കല്യാണം കഴിക്കലും ഉപേക്ഷിക്കലും ഇയാളുടെ ഹോബിയാണത്രെ... തലയിലെഴുത്ത് മോശമായവർ മാത്രമേ ഇയാളുടെ ദൃഷ്ടിയിൽ പെടൂവത്രേ...
നിന്റെ ജീവിതം നീ സ്വയം കുളംതോണ്ടി കുഴിച്ചുമൂടരുത്. നിന്റെ ജീവിതം നീയായിട്ട് നശിപ്പിക്കരുതെന്ന് കരുതി ഒരു നല്ല വഴി ഉപദേശിച്ചു തന്നൂ എന്ന് മാത്രം.
നിനക്ക് നല്ലത് വരണേ എന്ന് പ്രാർത്ഥിക്കാം,
അല്ലാതെന്ത് ചെയ്യാൻ...! സ്വന്തം നേട്ടത്തിനായി എന്ത് തെമ്മാടിത്തരവും ചെയ്യാൻ അവൻ മടിക്കില്ല.
നിന്നെ എവിടെയെങ്കിലും കൊണ്ടുചെന്ന് ഉപേക്ഷിക്കുകയോ വിൽക്കുകയോ ചെയ്തേക്കാം,
ഞാൻ പറഞ്ഞില്ലെന്നു വേണ്ട ട്ടോ...
ഇനിയും നിനക്ക് മനസ്സിലായില്ലെങ്കിൽ നീയായി നിന്റെ പാടായി...!"

​നല്ല വഴി കാട്ടിത്തരേണ്ട ഉറ്റവർ തന്നെയാണ് ഇതെല്ലാം അന്ന് പറഞ്ഞത്. തനിക്ക് നല്ലതുവരാൻ വേണ്ടിയായിരിക്കും അവർ പറയുന്നതെന്ന് അന്ന് കരുതിയിരുന്നു. പക്ഷേ, ഒന്നര വയസ്സും ആറു വയസ്സും പ്രായമുള്ള രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത്, അവരുടെ മലവും മൂത്രവും വൃത്തിയാക്കി, അവരെ കുളിപ്പിച്ചും ഉറക്കിയും, സ്വന്തം ജോലിക്ക് പോലും പോകാൻ കഴിയാതെ പരിചരിക്കുന്ന ആ മനുഷ്യന്റെ മനസ്സിൽ ഒരു വലിയ നിഷ്കളങ്കത ഇപ്പോഴും ബാക്കിയുണ്ടെന്ന് തനിക്കറിയാമായിരുന്നു.
​വീടിന്റെ വരാന്തയിൽ ആ കുഞ്ഞുകുട്ടികളെ കളിപ്പിച്ചുകൊണ്ട് പ്രതീക്ഷയറ്റ് നിസ്സഹായതയോടെ ഇരിക്കാറുള്ള ആ ചെറുപ്പക്കാരനെ താൻ പലപ്പോഴും നോക്കാതെ നോക്കി പോവാറുണ്ടായിരുന്നു. ഒരു ദിവസം രണ്ട് കുട്ടികളും ഒരുപോലെ കരയുന്നത് കണ്ടാണ് താൻ ആദ്യമായി ആ ഗേറ്റ് തുറന്ന് അകത്ത് കടന്നത്. കുട്ടികളെ വരാന്തയിൽ കളിക്കാൻ വിട്ട്, ആ മനുഷ്യൻ അകത്ത് അവർക്കുള്ള ഭക്ഷണം തയ്യാറാക്കുകയായിരുന്നു.
കുട്ടികൾ വലിച്ചെറിഞ്ഞ ബിസ്ക്കറ്റിൽ വന്നുചേർന്ന
​ഉറുമ്പ്, പൊതിഞ്ഞു കടിക്കുന്ന കുഞ്ഞുങ്ങളെ വരാന്തയിൽ നിന്നും മാറ്റി നിർത്തി, ഉറുമ്പിനെ എല്ലാം തുടച്ചു മാറ്റി താൻ ഉള്ളിലേക്ക് നോക്കി ദേഷ്യപ്പെട്ടപ്പോഴാണ് അറിയുന്നത് - ആ കുട്ടികളുടെ അമ്മ അവരെ ഉപേക്ഷിച്ചു പോയെന്ന്...!
അത് കേട്ടപ്പോൾ തോന്നിയ സങ്കടമാണ്, പിന്നീട് അങ്ങോട്ട് ആ കുട്ടികളുടെ അമ്മയാവാൻ തന്നെ പ്രേരിപ്പിച്ചത്.

​ആരുടെയെങ്കിലും കണ്ണീർത്തുള്ളി വീഴുമ്പോൾ തന്റെ ഉള്ളിൽ അസ്വസ്ഥതയുടെ തിരമാലകൾ തീർക്കുന്ന, വാക്കിന്റെ മുനകൊണ്ടുപോലും മറ്റൊരാളെ നോവിക്കാത്ത ഇത്രയും സാധുവായൊരു മനുഷ്യനെ ഒരു യുഗം തപസ്സിരുന്നാലും ലഭിക്കുമോ?
​സ്വർണ്ണവും പണവും പണ്ടങ്ങളും ചോദിച്ചുവാങ്ങി, പെൺകുട്ടികൾക്കായി കൊലക്കയറുകൾ മെനയുന്ന നാട്ടിൽ, ഒരു തരി പൊന്നില്ലാതെ, ഇട്ടിരുന്ന വസ്ത്രമൊഴികെ മറ്റൊന്നുമില്ലാതെ തന്നെ സ്വീകരിച്ച ദീപു... തന്റെ ജീവിതത്തിന്റെ ശൂന്യതയിലേക്ക് സ്വർഗ്ഗതുല്യമായ ഒരാശ്രയം പകർന്നുനൽകിയവൻ. അച്ഛനമ്മമാരുടെ വേർപാടിനുശേഷം, ആങ്ങളമാരുടെയും അവരുടെ ഭാര്യമാരുടെയും ആട്ടും തുപ്പും ഏറ്റ് കഴിയുന്നതിലും നല്ലത്, ആ പിഞ്ചുകുഞ്ഞുങ്ങൾക്ക് തുണയാവുക എന്ന് മാത്രമായിരുന്നു അന്ന് തന്റെ ചിന്ത.
​മാസങ്ങളോളം ജോലിക്ക് പോവാൻ കഴിയാത്തതിനാൽ അന്ന് അയാളുടെ പോക്കറ്റും ഏറെക്കുറെ കാലിയായിരുന്നു. പക്ഷേ, ആ നാട്ടിൽ താൻ അനുഭവിക്കുന്ന നാണക്കേടും മാനക്കേടും മനസ്സിലാക്കിയ അദ്ദേഹത്തിന്റെ ആശയമായിരുന്നു മറ്റൊരു നാട്ടിലേക്കുള്ള ആ പറിച്ച് നടൽ.
​അപരിചിതമായ ആ പുതിയ നാട്ടിൽ വെറും കയ്യോടെ എത്തിയപ്പോൾ, ദീപു എന്ന പരുഷനായ മനുഷ്യൻ തന്നേ ചതിക്കില്ലെന്നുള്ള ഏക വിശ്വാസം മാത്രമായിരുന്നു രജനിക്ക് കൈമുതൽ. തന്നെ കൊന്ന് ഉപേക്ഷിച്ചാൽ പോലും ആരും ചോദിക്കാനില്ലാത്ത ഒരവസ്ഥയിൽ, അദ്ദേഹം കാണിച്ച സംയമനവും സ്നേഹവും വല്ലാത്തൊരു അത്ഭുതമായിരുന്നു.

​അത്യാവശ്യം വിദ്യയും കൈത്തൊഴിലും ഉള്ളവനായിട്ടും, തന്റെ കുടുംബം സംരക്ഷിക്കാൻ മഴയെയും വെയിലിനെയും വകവെയ്ക്കാതെ, രാപ്പകൽ ഭേദമന്യേ പണിയെടുത്ത മനുഷ്യൻ. ഉത്സവങ്ങളും ആഘോഷങ്ങളും സ്വന്തം സന്തോഷങ്ങളും മറന്ന്, മണ്ണും മനസ്സും അറിഞ്ഞ് അദ്ദേഹം ചെയ്ത കഠിനാധ്വാനത്തിന്റെ ഫലമാണ് ഇന്ന് കാണുന്ന ഈ വീടും മറ്റെല്ലാം തന്നെയും. തനിക്കായി അദ്ദേഹം തന്റെ യൗവനത്തിന്റെ നല്ലൊരു വസന്തം തന്നെയാണ് എരിതീയിൽ ഹോമിച്ചത്. വിശപ്പും ദാഹവും കാമവും സ്നേഹവും ഒക്കെയുള്ള ഒരു സാധാരണക്കാരനായ അസാധാരണ മനുഷ്യൻ...!

​പക്ഷേ, കൊറോണയും പ്രളയവും ഒക്കെ തങ്ങളുടെ സ്വപ്നങ്ങളെ കടപുഴക്കിക്കൊണ്ട് താൻ നട്ടുവളർത്തിയ സ്ഥാപനങ്ങൾ എല്ലാം പൂട്ടി പോവേണ്ടി വന്നിട്ടും, കടത്തിണ്ണയിൽ അന്തിയുറങ്ങുന്നവരുടെ വിശപ്പകറ്റാൻ അദ്ദേഹം കാണിച്ച ആ വലിയ മനസ്സ് രജനി ഓർത്തു.

​"നമുക്ക് ദൈവം തന്നതിൽ നിന്ന് ഒരു പിടി അവർക്കും കൂടി നൽകാം. നമ്മുടെ വിശപ്പും അവരുടെ വിശപ്പും ഒരുപോലെയാണ് ,"
എന്ന് പറയുന്ന ദീപുവിന്റെ മുഖത്തെ ആ അനുകമ്പയും, ഭക്ഷണം വിതരണം ചെയ്ത് തിരികെയെത്തുമ്പോൾ അദ്ദേഹത്തിൽ കാണുന്ന ആ സംതൃപ്തിയുമായിരുന്നു രജനിയുടെ ഊർജ്ജം. അതിരാവിലെ എഴുന്നേറ്റ് ചോറും കറികളുമുണ്ടാക്കി പാക്ക് ചെയ്യുമ്പോൾ മക്കളും ആ സേവനത്തിന്റെ ഭാഗമായിരുന്നത് വലിയൊരു ഭാഗ്യമായി രജനി കരുതുന്നു.
​ഇന്നും സമ്പാദ്യമായി അധികം ഒന്നും നേടിയിട്ടില്ലായിരിക്കാം, പക്ഷേ മൂന്ന് മക്കൾ നല്ല വിദ്യാഭ്യാസവും നല്ല സംസ്കാരവും അവർക്ക് നൽകാനായി...
അവർ ആർക്കും ഭാരമാവാതെ, മറ്റുള്ളവർക്ക് കഴിയുന്ന നന്മകൾ മാത്രം ചെയ്ത് ജീവിക്കുന്നു.
അച്ഛന്റെ ചോരയിൽ അലിഞ്ഞുചേർന്ന ആ സേവനബോധം മക്കളിലും കാണുമ്പോൾ രജനിയുടെ ഹൃദയം അഭിമാനത്താൽ നിറയുന്നു.
​ഇങ്ങനെ ഒരു മനുഷ്യനെ അകറ്റിനിർത്തിയ വീട്ടുകാരും നാട്ടുകാരും വേറേ ആരൊക്കെയാണോ... അവർ ദീപുവിന്റെ ആ വലിയ ഹൃദയം ഒന്ന് കാണാൻ ശ്രമിച്ചിരുന്നെങ്കിൽ...! പക്ഷേ, അങ്ങനെ ഒന്നുണ്ടായിരുന്നെങ്കിൽ—തന്റെ ജീവിതം മാറ്റിമറിച്ച, അന്തസ്സുള്ള ഒരു കുടുംബിനിയെന്ന പദവിയും മനോഹരമായ തന്റെ ഈ കുടുംബവും തനിക്ക് ഉണ്ടാവുമായിരുന്നില്ല എന്നോർത്ത് രജനി നടുങ്ങി...!

ദീപു എന്ന ഈ മനുഷ്യന്റെ നിഴലിൽ ഒതുങ്ങിയിരിക്കാൻ കഴിഞ്ഞത് തന്നെയാണ് തന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ സുകൃതവും സൗഭാഗ്യവും...
​അതെ, രജനിക്ക് എപ്പോഴും അഭിമാനമാണ് തന്റെ ആ പച്ചയായ മനുഷ്യൻ... ദീപു...!


​തുടരും...
ജെപി പാലക്കാട്.

ഈ നോവൽ #മഴയും_വെയിലും എന്ന നോവലിന്റെ കഥയെ ആധാരമാക്കി എഴുതിയ അതിന്റെ മൂന്നാം ഭാഗമാണ്, ആ നോവലിന്റെ രണ്ടാം ഭാഗമാണ് ിത്‌ന

ഈ നോവലിന്റെ തുടക്കം മുതൽ വായിക്കാൻ പേജ് ഫോളോ ചെയ്താൽ മതിയാകും, ഓരോ ഭാഗത്തിലും താങ്കളുടെ വിലയേറിയ അഭിപ്രായം കമന്റായി എഴുതാൻ മറക്കരുതേ 🙏🏻

© Jp-Palakkad — TalentsofIndia. All rights reserved.


#കാത്തിരുന്നിട്ടും


#ജെപിപാലക്കാട്
#കേരളസ്റ്റോറി






#മഴയുംവെയിലും #കവിതകൾ #മലയാളനോവൽ
#ചുവടുകൾ

 #ഗൗരി_20​"ഞാൻ ഒന്നുമല്ല... എന്നിൽ നീ ഉള്ളിടത്തോളം കാലം മാത്രമാണ് ഈ ചേതന നിലനിൽക്കുന്നത്...! നിന്റെ അസാന്നിധ്യം എന്നാണോ ...
30/05/2026

#ഗൗരി_20
​"ഞാൻ ഒന്നുമല്ല... എന്നിൽ നീ ഉള്ളിടത്തോളം കാലം മാത്രമാണ് ഈ ചേതന നിലനിൽക്കുന്നത്...! നിന്റെ അസാന്നിധ്യം എന്നാണോ ഈ ശരീരം തിരിച്ചറിയുന്നത്, അന്ന് ഈ ശരീരം വെറുമൊരു ശവമായി മാറിയിട്ടുണ്ടാകും...!"
​തന്റെ ചിന്തകളെ 'നീലിമ' എന്ന കഥാപാത്രത്തിലൂടെ ഗൗരിയിലേക്ക് എത്തിക്കാനുള്ള ശ്രമം വേണ്ടരീതിയിൽ തന്റെ വാക്കുകളിൽ പ്രതിഫലിക്കുന്നില്ലേ എന്നൊരു സങ്കടം ദീപുവിന് എപ്പോഴുമുണ്ടായിരുന്നു. ലോകത്തിന്റെ ഏതോ ഒരു കോണിൽ സന്തോഷവതിയായി കുടുംബജീവിതം നയിക്കുന്ന - അതോ ഏകാകിയായോ - ഗൗരിയുടെ മുന്നിൽ താൻ എങ്ങനെയാണ് എത്തിപ്പെടുക? തന്റെ ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചറും ഫോൺ നമ്പറുമെല്ലാം കൃത്യമായി കൊടുത്തിട്ടുണ്ട്. പക്ഷേ, അതൊന്നും അവളെ സംബന്ധിച്ചിടത്തോളം ഒരു വിഷയമേ ആയിരുന്നില്ലല്ലോ. അന്നും ഇന്നും അവൾക്ക് പിന്നാലെ നടന്നത് താൻ മാത്രമായിരുന്നല്ലോ...
​പക്ഷേ, അന്നും ഇന്നും അവൾ ഒരുകാര്യം മാത്രം ഇതുവരെ പറഞ്ഞിട്ടില്ല എന്നത് വളരെ ശ്രദ്ധേയമാണ്; "എനിക്ക് നിന്നോട് വെറുപ്പാണ്", അല്ലെങ്കിൽ "എനിക്ക് നിന്നെ ഇഷ്ടമല്ല", "എനിക്ക് വേറെ സ്നേഹബന്ധമുണ്ട്"... അങ്ങനെ ഒന്നും തന്നെ അവൾ പറഞ്ഞിട്ടില്ലെന്ന് ആലോചിക്കുമ്പോഴാണ്, ഇപ്പോഴും മനസ്സിലെവിടെയോ ഒരു കുളിര് കോരുന്നത്!

​ഇനി ആ വിഷയം തത്കാലം പോട്ടെ... തന്റെ ജീവിതം ഓർമ്മവെച്ച നാൾ മുതൽ ദുഃഖവും ദുരന്തങ്ങളും ഒക്കെ നിറഞ്ഞതായിരുന്നു. പിന്നീടാണ് അപ്രതീക്ഷിതമായി ഗൗരിയും അവളുടെ ചേച്ചിയുമൊക്കെ തന്റെ ജീവിതത്തിന്റെ ഭാഗമാകുന്നത്. തന്നോട് അധികം മിണ്ടിയില്ലെങ്കിൽ പോലും, ഗൗരിയെ കാണുന്ന ആ നിമിഷങ്ങളിൽ തന്നിലുണ്ടാകുന്ന വികാരവിചാരങ്ങളും സന്തോഷവും വാക്കുകളാൽ പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.
​എന്നാൽ പിന്നീടുള്ള ജീവിതം കൂടുതൽ ദുരന്തപൂർണ്ണവും ക്ലേശകരവുമായപ്പോൾ, തന്റെ മനസ്സിൽ ദൈവീകമായ വിശുദ്ധിയോടെ കാത്തുസൂക്ഷിച്ച ഗൗരീബിംബം - അതിന്റെ ആ വിശുദ്ധി തന്നിൽ നിന്നും നഷ്ടപ്പെട്ടുപോയോ എന്ന് അവൻ പലപ്പോഴും ഭയപ്പെട്ടിരുന്നു. തന്റെ നോട്ടം കൊണ്ടോ, വാക്ക് കൊണ്ടോ, പ്രവൃത്തി കൊണ്ടോ ഗൗരിയുടെ മനസ്സിൽ ഒരിക്കലും ഒരു ചെറിയ വേദന പോലും ഉണ്ടാകരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചവനായിരുന്നു താൻ. അവൾക്ക് താനൊരു ഭാരമായി മാറരുത് എന്ന നിർബന്ധം എപ്പോഴും ദീപുവിനുണ്ടായിരുന്നു. താനിനിയും അവളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് അവൾക്ക് വേദന നൽകുകയോ, അവൾക്ക് ലഭിച്ചേക്കാവുന്ന നല്ലൊരു ഭാവിജീവിതം തകർക്കുകയോ ചെയ്യരുത് എന്ന് അവൻ ഹൃദയം കൊണ്ട് ആഗ്രഹിച്ചു.
​സത്യം... തനിക്ക് ജീവിതകാലം മുഴുവൻ പ്രതീക്ഷയും സ്നേഹവും നിറയെ തന്നവളാണ് അവൾ - എന്ന് വിശ്വസിക്കാൻ തന്നെയാണ് താൻ ഇപ്പോഴും ഇഷ്ടപ്പെടുന്നത്.
തന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ അവൾ ഒരു പവിഴപ്പുറ്റ് പോലെ തിളങ്ങുന്നത് ദീപുവിന്റെ അകക്കണ്ണിൽ ഇന്നും തെളിഞ്ഞു കാണാം. കാലം മാറി, താനും ഒരു കുടുംബസ്ഥനായി, കുട്ടികളായി, പല നാടുകളും നഗരങ്ങളും കയറിയിറങ്ങി... ജീവിതപ്പാച്ചിലിനിടയിൽ പ്രാരാബ്ധങ്ങളും ബിസിനസ്സ് തോൽവികളും വിജയങ്ങളും നഷ്ടങ്ങളും ലാഭങ്ങളുമൊക്കെ മാറിമറിഞ്ഞു വന്നു. പക്ഷേ, അപ്പോഴെല്ലാം മനസ്സിൽ ഒട്ടും മങ്ങലില്ലാതെ, തെളിമയോടെ അവശേഷിച്ച ഒന്നുണ്ടായിരുന്നു - അത് ഗൗരിയുടെ മുഖം മാത്രമായിരുന്നു!

​ചിന്തകളിൽ നിന്നും മാറി അടുത്ത അധ്യായം പൂർത്തിയാക്കാൻ ദീപുവിന് കഴിഞ്ഞില്ല. ലാപ്‌ടോപ്പിന്റെ സ്ക്രീനിൽ തെളിഞ്ഞുനിന്ന ആ വരികൾക്ക് താഴേക്ക് വിരലുകൾ ചലിച്ചതേയില്ല. ചിന്തകളുടെ ഒഴുക്ക് പെട്ടെന്ന് എവിടെയോ വെച്ച് വഴിമുട്ടി നിന്നു. അക്ഷരങ്ങൾ മുന്നോട്ട് നീങ്ങാതെ മനസ്സ് മൗനത്തിലേക്ക് വഴുതിയപ്പോൾ, ദീപു പതുക്കെ തലയുയർത്തി കട്ടിലിൽ കിടക്കുന്ന രജനിയുടെ മുഖത്തേക്ക് നോക്കി.
​അവൾ ഉറങ്ങിയിരുന്നില്ല. ഒരു നേർത്ത പുഞ്ചിരിയോടെ അവൻ തന്നിലേക്ക് മടങ്ങിവരുന്നത് അവൾ നോക്കിനിൽക്കുകയായിരുന്നുവോ...?
​അവന്റെ മുഖത്തെ ഭാവമാറ്റങ്ങൾ തിരിച്ചറിഞ്ഞ് അവൾ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു:
"എന്തുപറ്റി ദീപുവേട്ടാ...? എഴുത്ത് വഴിമുട്ടിയോ? അവൾ ഒടുവിൽ പ്രണയം സമ്മതിച്ചോ?"
​ദീപു ഒരു ദീർഘനിശ്വാസത്തോടെ ലാപ്ടോപ്പ് സ്ക്രീനിലേക്ക് ഒന്നുകൂടി നോക്കി, പിന്നീട് രജനിയെ നോക്കി ഒന്നു ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.
"ഇല്ലടോ... അവൾക്ക് സന്തോഷം നൽകുന്നത് നായകൻ അവളുടെ പ്രണയത്തിന് വേണ്ടി ഇങ്ങനെ നിരന്തരം പിറകേ നടക്കുന്നത് കാണുമ്പോഴാണ് എന്ന് തോന്നുന്നു. ആട്ടെ... ആ നീലിമയുടെ സ്ഥാനത്ത് നീയോ മറ്റാരെങ്കിലുമോ ആണെങ്കിൽ ഈ സാഹചര്യത്തിൽ എന്ത് ചെയ്യുമായിരുന്നു?"
​'നീലിമ' - ദീപുവിന്റെ നോവലിലെ നായിക. പക്ഷേ രജനിക്കറിയില്ലായിരുന്നു, തന്റെ മുന്നിലിരിക്കുന്ന ഈ മനുഷ്യൻ തന്റെ ഉള്ളിലെ പ്രണയിനിയായ ഗൗരിയെ അതേ സ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ടാണ് ആ കഥാപാത്രത്തിന് ജീവൻ നൽകുന്നതെന്ന്! ഗൗരിയോട് ഈ ജന്മത്തിൽ പറയാൻ ബാക്കിവെച്ച പ്രണയവും പരിഭവവും വിരഹവുമെല്ലാം അവൻ നീലിമയിലൂടെ അക്ഷരങ്ങളായി പെയ്യിക്കുകയാണെന്ന് രജനി സ്വപ്നത്തിൽ പോലും കരുതിയില്ല, കരുതേണ്ട ആവശ്യവുമുണ്ടായിരുന്നില്ല, കാരണം തന്നെക്കാളധികം ഇന്നും തന്നേ കെയർ ചെയ്യുന്നത് അദ്ദേഹമാണ്.
എങ്കിലും, തന്റെ ഭർത്താവിന്റെ മനസ്സിലെ നായകൻ നീലിമയോട് പുലർത്തുന്ന ആ തീക്ഷ്ണമായ പ്രണയത്തിന്റെ ആഴം ഒരു വായനക്കാരി എന്ന നിലയിൽ രജനി നന്നായി അറിഞ്ഞിരുന്നു.

​"ചേട്ടാ, നീലിമ ഒരുപക്ഷേ പ്രണയം പുറത്തുപറയാത്തത് അവൾക്ക് സമൂഹത്തെയോ കുടുംബത്തെയോ ഭയമുള്ളതുകൊണ്ടാവും... അതും 1986- ലെ കാലഘട്ടം എന്ന് പറയുമ്പോൾ അതിന് തന്നെയാണ് കൂടുതൽ സാധ്യത... ചേട്ടന്റെ കഥയിലെ നായകൻ അവളെ അത്രമേൽ സ്നേഹിക്കുമ്പോൾ, ആ സ്നേഹത്തിന് മുന്നിൽ തോറ്റുപോകുമോ എന്ന ഭയവും ഒരുപക്ഷേ അവൾക്കുണ്ടായിരുന്നിരിക്കാം..."
​രജനി അത് പറഞ്ഞു നിർത്തിയപ്പോൾ ദീപുവിന്റെ ഉള്ളിലേക്ക് ആ പഴയ ഓർമ്മകൾ ഇരച്ചുകയറി. തന്റെ മുന്നിലൂടെ മുടിയിൽ മുല്ലപ്പൂ ചൂടി, നീളൻ പാവാടയും ബ്ലൗസും ഇട്ട്, ആ വയൽവരമ്പിലൂടെ പാദസരത്തിന്റെ മനോഹരമായ താളത്തിനൊത്ത് നടന്നുപോകുന്ന ഗൗരിയുടെ രൂപം എങ്ങനെയാണ് അവന്റെ മനസ്സിൽ തെളിയാതിരിക്കുക...?

​തുടരും...
ജെപി പാലക്കാട്‌.

ഈ നോവൽ #മഴയും_വെയിലും എന്ന നോവലിന്റെ കഥയെ ആധാരമാക്കി എഴുതിയ അതിന്റെ മൂന്നാം ഭാഗമാണ്, ആ നോവലിന്റെ രണ്ടാം ഭാഗമാണ് ിത്‌ന

ഈ നോവലിന്റെ തുടക്കം മുതൽ വായിക്കാൻ പേജ് ഫോളോ ചെയ്താൽ മതിയാകും, ഓരോ ഭാഗത്തിലും താങ്കളുടെ വിലയേറിയ അഭിപ്രായം കമന്റായി എഴുതാൻ മറക്കരുതേ 🙏🏻

© Jp-Palakkad — TalentsofIndia. All rights reserved.


#കാത്തിരുന്നിട്ടും


#ജെപിപാലക്കാട്
#കേരളസ്റ്റോറി






#മഴയുംവെയിലും #കവിതകൾ #മലയാളനോവൽ
#ചുവടുകൾ

Address

PUTHUR Road
Palghat
678001

Telephone

9895121359

Website

Alerts

Be the first to know and let us send you an email when Poems,Kavithakal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Poems,Kavithakal:

Share