30/11/2022
മന്ത്രി അബ്ദുറഹ്മാനെ തിരെ വർഗീയ ആക്ഷേപം
ആർ എസ് എസ്സിന് വേണ്ടി.
പി.ഡി.പി
കൊല്ലം: വിഴിഞ്ഞം സമരത്തിൻ്റെ പേരിൽ വൈദികവേഷധാരിയായ തിയോഡോഷ്യസ് ഡിക്രൂസ് മന്ത്രി അബ്ദുറഹ്മാനെതിരെ നടത്തിയ വർഗ്ഗീയ അധിക്ഷേപം ഡൽഹി വിരുന്നിന് ശേഷം നന്ദി പ്രകടനത്തിൻ്റെ ഭാഗമായി ആർ എസ് എസ്സിനെ തൃപ്തിപ്പെടുത്തി ഭൗതിക നേട്ടങ്ങൾ കൈക്കലാക്കാനുള്ള അധികാര ഭ്രമം പിടിപെട്ടതിൽ നിന്നുമാണെന്ന് പി ഡി പി സംസ്ഥാന ജനറൽ സെക്രട്ടറി സാബു കൊട്ടാരക്കര പ്രസ്ഥാവനയിൽ പറഞ്ഞു.
വൈദിക വേഷത്തിനും, വിശ്വാസി സമൂഹത്തിനും അപമാനം വരുത്തി വച്ച് ജനങ്ങൾക്കിടയിലുള്ള സൗഹാർദ്ദം തകർത്ത് സംഘ് പരിവാറിന് വേണ്ടി സമരത്തിൻ്റെ അജണ്ട മാറ്റിമറിച്ച യൂദാസാണ് തിയോഡോഷ്യസ് .
ഇത്തരം ആളുകളെ നിയമപരമായി നേരിടാൻ സർക്കാർ കാട്ടുന്ന അലംഭാവം പ്രതിഷേധാർഹമാണ്.
ളോഹയ്ക്കുള്ളിലെ സാത്താൻമാരെ പുറത്താക്കാൻ വൈദിക സഭാ നേതൃത്വങ്ങൾ തയാറാകേണ്ടതുണ്ട്.
അടിസ്ഥാന രഹിതവും, മ്ലേഛവുമായ രീതിയിൽ സഹോദര സമുദായമായ മുസ്ലീം ജനവിഭാഗത്തെ ഏറ്റവും നികൃഷ്ടമായ രീതിയിൽ ഇതിന് മുമ്പും ചില അരമനകളിൽ നിന്നും ആക്ഷേപിക്കുന്ന സാഹചര്യമുണ്ടായപ്പോൾ വോട്ട് ബാങ്കിൻ്റെ പേരിൽ അധികാരത്തിലിരിക്കുന്ന ചിലർ അവർക്ക് മുന്നിൽ കുനിഞ്ഞ് വണങ്ങിയതാണ് പുതിയ ആക്ഷേപങ്ങൾക്ക് പിൻബലമേകുന്നതെന്ന തിരിച്ചറിവ് ഭരണകൂടത്തിനുണ്ടാകണം
ശത്രുവിൻ്റെ ശത്രു മിത്രമെന്ന നിലയിൽ അവസരം കിട്ടിയപ്പോൾ സമരത്തിന് ചൂട്ട് പിടിക്കാനിറങ്ങിയ ചിലർക്ക് പൂഞ്ഞാറിൽ നിന്നും കിട്ടിയത് തികയാത്തത് കൊണ്ടാണോ വിഴിഞ്ഞത്തേക്ക് ഓടികൂടിയതെന്ന് വ്യക്തമാക്കണമെന്നും സാബു കൊട്ടാരക്കര പ്രസ്താവനയിൽ പറഞ്ഞു.
People's Democratic Party Kerala