10/05/2026
ഗാന്ധിഭവൻ എന്ന മഹാപ്രസ്ഥാനത്തിന് അച്ഛൻ വിത്തിടുമ്പോൾ നിലമൊരുക്കിനൽകിയത് അമ്മയായിരുന്നു.
2003-ൽ പത്തനാപുരത്തെ ഒരു ചെറിയ വാടകവീട്ടിൽ തുടങ്ങിയ ആ വലിയ സ്വപ്നം പ്രതിസന്ധികളിൽ തട്ടി ഉലഞ്ഞ കാലം. അന്തേവാസികളുടെ എണ്ണം കൂടി, വീടൊഴിയാൻ ഉടമയുടെ നിരന്തര സമ്മർദ്ദം. സ്വന്തമായി ഒരിടം കണ്ടെത്തുക എന്നത് അനിവാര്യമായി. അന്വേഷണങ്ങൾക്കൊടുവിൽ കുണ്ടയം ഗ്രാമത്തിൽ കല്ലടയാറിനടുത്തായി ഉചിതമായ സ്ഥലം കണ്ടെത്തി...
പക്ഷേ, വലിയൊരു തുക വേണം! അന്തേവാസികളുടെ ഭക്ഷണത്തിന് പോലും വകയില്ലാത്ത നേരത്ത് ലക്ഷങ്ങൾ എവിടെനിന്ന് വരും? അച്ഛന്റെ ഉറക്കം നഷ്ടപ്പെട്ട രാത്രികൾ... ഒടുവിൽ ഞങ്ങളുടെ വീടും കടയും വസ്തുവും - അങ്ങനെ ഉണ്ടായിരുന്നതെല്ലാം ഒറ്റദിവസം കൊണ്ട് കിട്ടിയ വിലയ്ക്ക് വിൽക്കേണ്ടിവന്നു. ഗാന്ധിഭവനിലെ അന്തേവാസികളുടെ ഹാജർബുക്കിൽ 1,2,3,4 എന്നീ ക്രമത്തിൽ പുനലൂർ സോമരാജൻ, പ്രസന്നാ സോമരാജൻ, അമൽരാജ്, അമിതാരാജ് എന്നീ പേരുകൾ എഴുതിച്ചേർക്കപ്പെട്ടു.
വിദ്യാർത്ഥികളായിരുന്ന മക്കളുടെ സുരക്ഷിതമായ ഭാവിയോർത്ത് വലിയ ആശങ്കയുണ്ടായിട്ടും, എല്ലാം മറന്ന്, എല്ലാം ഉപേക്ഷിച്ച് അച്ഛന്റെ സ്വപ്നസാക്ഷാത്കാരത്തിനായി ഒപ്പം ഇറങ്ങിത്തിരിക്കാൻ മനസ്സുകാട്ടിയ അമ്മയാണ് എന്നും എന്റെ സൂപ്പർ വുമൺ! ❤️🫂😘
എല്ലാ അമ്മമാർക്കും മാതൃദിന ആശംസകൾ! ❤️ ✨