04/11/2022
വീട്ടിലെ "കല"ങ്ങളെല്ലാം കാലിയായി കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ പോക്കറ്റ് മുഴുവൻ ശൂന്യമായി കൊണ്ടിരിക്കുന്നു. സംസ്ഥാനം ഓരോ മാസവും ആയിരം കോടികൾ കടമെടുത്തു കൊണ്ടിരിക്കുന്നു. അത് വെച്ച് ഭരണക്കാർ കുടുംബസമേതം വിനോദ യാത്രകൾ നടത്തി ആർമാദിക്കുന്നു.
അരി ഉൾപെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ പൊള്ളും വിലയിൽ ഓരോ കുടുംബങ്ങളും പട്ടിണിയിലേക്കും ആത്മഹത്യയിലേക്കും നീങ്ങി കൊണ്ടിരിക്കുന്നു. ഈ നാട്ടിലെ കർഷകർ ഉത്പാദിപ്പിച്ച ടൺ കണക്കിന് ഭക്ഷ്യ ധാന്യങ്ങൾ സർക്കാരിൻ്റെ ക്രൂരമായ ലാഭക്കൊതിയുടെ ഫലമായി കെട്ടിക്കിടന്ന് നശിക്കാൻ പോകുന്നു.
ഇതെല്ലാം മറച്ച് വെക്കാൻ പിണറായിയും കൂട്ടരും "പിപ്പിടി" വിദ്യയും "ചെപ്പടി" വിദ്യയും കാണിച്ച് നടക്കുന്നു.
ജനസമൂഹം ദുരിതത്തിലാകുമ്പോൾ, നീതിയും ന്യായവും നിഷേധിക്കപ്പെടുമ്പോൾ കയ്യും കെട്ടി നോക്കി നിൽക്കാൻ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ യുവജന പ്രസ്ഥാനത്തിന് കഴിയില്ല. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെട്ടെ മതിയാകൂ.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച "കാലിക്കലവുമേന്തിയുള്ള പ്രതിഷേധം" മുതുതല പഞ്ചായത്തിൽ മുസ്ലിം ലീഗ് പാലക്കാട് ജില്ലാ ഉപാധ്യക്ഷൻ PT മുഹമ്മദ് മാസ്റ്റർ (കുഞ്ഞാനു മാസ്റ്റർ) ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മുതുതല പഞ്ചായത്ത് ജനറൽ സെക്രട്ടറി സൈതലവി (കുഞ്ഞാപ്പ) സാഹിബ് ആശംസ നേർന്നു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി MT അശ്കറലി സ്വാഗതം പറഞ്ഞ ചടങ്ങിൽ, സീനിയർ വൈസ് പ്രസിഡൻ്റ് അബ്ദുറഹ്മാൻ (കുഞ്ഞിപ്പ) അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം സെക്രട്ടറി PM സൈഫുദ്ദീൻ, ഒന്നാം വാർഡ് മെമ്പർ സൈനുൽ ആബിദ് (ബാബു), msf മുതുതല പഞ്ചായത്ത് ജനറൽ സെക്രട്ടറി PT ഷബീബ്, പഞ്ചായത്ത് ഭാരവാഹികളായ ഷാഫി യാറം, മൻസൂറലി വടക്കുമുറി, മുസ്തഫ പറക്കാട്, KMCC പ്രതിനിധി അലി താളികുത് ഉൾപ്പെടെ അൻപതോളം പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. ശനീബ് യാറം നന്ദി പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ്, മുതുതല പഞ്ചായത്ത് കമ്മിറ്റി